കോഴിക്കോട്: സഹോദരിമാര്‍ കൊലചെയ്യപ്പെട്ടതിനുശേഷം കാണാതായ സഹോദരന് മരിച്ചതായി സംശയം. തലശ്ശേരിയില്‍ കണ്ടെത്തിയ 60 വയസിലധികം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം സഹോദരന് പ്രമോദിന്റേതാണോ എന്നാണ് സംശയിക്കുന്നത്.
ഇന്നലെ വൈകുന്നേരമാണ് കുയ്യാലിപ്പുഴയില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്. പോലീസ് വിശദമായ പരിശോധനകള്‍ നടത്തുകയാണ്. ബന്ധുക്കളുമായി പോലീസ് ആശയവിനിമയം നടത്തി.
അവിവാഹിതരായ വൃദ്ധസഹോദരിമാരെ പരിചരിച്ചിരുന്നത് പ്രമോദാണ്. ഇതിനു കഴിയാതായതിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. കുടുംബത്തിന് സാമ്പത്തിക പ്രശ്നങ്ങള്‍ ഇല്ലായിരുന്നു എന്ന് അറിയുന്നു.
കോഴിക്കോട് കരിക്കാംകുളം ഫ്ളോറിക്കന്‍ റോഡിനു സമീപത്തെ വാടകവീട്ടില്‍ താമസിച്ചിരുന്ന ശ്രീജയ (76), പുഷ്പലളിത (66) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒപ്പം കഴിഞ്ഞിരുന്ന സഹോദരന് പ്രമോദിനെ (62) കാണാതായി. ഇയാള്‍ക്കായി തിരച്ചില്‍ നടക്കുന്നതിനിടെയാണ് തലശ്ശേരിയില്‍ ഇയാളുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്.
സഹോദരിമാര്‍ ശ്വാസംമുട്ടിയാണ് മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തളര്‍ന്നു കിടപ്പിലായിരുന്നു ശ്രീജയ. ശ്രീജയ മരിച്ചെന്ന് പ്രമോദ് ബന്ധു ശ്രീജിത്ത് ബാബുവിനെ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു. തുടര്‍ന്ന് ശ്രീജിത്തും ബന്ധുക്കളും വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
സഹോദരങ്ങളെ വളരെയേറെ സ്നേഹിച്ച് പരിചരിച്ച് വര്‍ഷങ്ങളായി ഒപ്പം നില്‍ക്കുകയായിരുന്നു പ്രമോദ്. വിവാഹം കഴിക്കാതെയും ജോലി ഉപേക്ഷിച്ചും സഹോദരിമാര്‍ക്കു വേണ്ടി ജീവിതം നീക്കിവെച്ചയാളാണ്പ്രമോദ്.
Trending
- കള്ളവോട്ട് ആരോപണം കൊഴുക്കുന്നു; സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ടവോട്ട്, തൃശൂരിലും കൊല്ലത്തും വോട്ട്
- രണ്ടു മക്കളെയുമെടുത്തു കിണറ്റില്‍ ചാടി, 6 വയസുകാരന് മരിച്ചു; യുവതിയും ഭര്‍തൃമാതാവും അറസ്റ്റില്‍
- കോഴിക്കോട്ട് സഹോദരിമാരുടെ കൊല: സഹോദരനും മരിച്ചതായി സംശയം; തലശ്ശേരിയില്‍ അജ്ഞാത മൃതദേഹം
- താത്കാലിക വൈസ് ചാൻസലർ നിയമനം; ഗവർണർക്കെതിരെ കേരളം സുപ്രീംകോടതിയിൽ, ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യം
- ഐ.സി.ആർ.എഫ്. തേർസ്റ്റ് ക്വെഞ്ചേഴ്സ് 2025 ന്റെ എട്ടാം ആഴ്ചയിലെ പരിപാടി സിത്രയിൽ സ്ഥിതി ചെയ്യുന്ന ഒരു വർക്ക് സൈറ്റിൽ വെച്ച് 2025 ഓഗസ്റ്റ് 9 ശനിയാഴ്ച നടന്നു.
- യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പരിശോധനകൾക്കായി കൂടുതൽ സമയം വേണ്ടിവരും, യാത്രക്കാര്‍ വിമാനത്താവളത്തില്‍ നേരത്തെ എത്തണം, സുരക്ഷയും ശക്തമാക്കി
- ബഹ്റൈനിലേക്ക് നിരോധിത പുകയില ഉല്‍പ്പന്നം കടത്താന്‍ ശ്രമിച്ച കേസ് കോടതിക്ക് കൈമാറി
- ബഹ്റൈന്‍ 130 അനധികൃത വിദേശ തൊഴിലാളികളെ കൂടി നാടുകടത്തി