ബാകു: വെടി നിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ പരസ്പരം ആരോപണവുമായി അർമേനിയയും- അസർബൈജാനും. രാവിലെ വെടിനിർത്തൽ കരാർ ലംഘിച്ച് അർമേനിയ ആക്രമിച്ചതായി അസർബൈജാനും, അസൈർബൈജാൻ കരാർ ലംഘിച്ചതായി അർമേനിയയും ആരോപിച്ചു വെടിനിർത്തൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് ആരോപണവുമായി ഇരു രാജ്യങ്ങളും രംഗത്ത് എത്തിയത്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
ധാരണ ലംഘിച്ച് അതിർത്തിയ്ക്ക് സമീപത്തെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ അർമേനിയ വെടിയുതിർത്തതായി അസർബൈജാൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. അതേസമയം അർമേനിയ ആരോപണം നിഷേധിച്ചു.
തർക്ക മേഖലയായ നാഗൊർനോ- കരാബക്കിന് വേണ്ടി അർമീനിയ- അസർബൈജാൻ പോരാട്ടം തുടരുന്നതിനിടെ കഴിഞ്ഞ ദിവസം അമേരിക്കയുടെ ഇടപെടലിനെ തുടർന്ന് ഇരു രാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചത്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മൂന്നാമത്തെ വെടിനിർത്തൽ പ്രഖ്യാപനമായിരുന്നു ഇത്. കഴിഞ്ഞ രണ്ട് തവണയും വെടിനിർത്തൽ ധാരണ ലംഘിച്ച് ഇരു രാജ്യങ്ങളും പരസ്പരം ആക്രമിച്ചിരുന്നു.