തിരുവനന്തപുരം: സംഘർഷം സൃഷ്ടിച്ച് കൗൺസിൽ യോഗം തടസപ്പെടുത്താൻ ശ്രമിച്ചതോടെ ബിജെപിയുടെ ജനാധിപത്യ വിരുദ്ധ മുഖം ഒരിക്കൽ വ്യക്തമായതായി സിപിഐ എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. ചർച്ചകൾ അനുവദിക്കാതെ കൈയ്യൂക്കിന്റെ കരുത്തിൽ കൗൺസിൽ തടസപ്പെടുത്തി നഗര വികസനം അട്ടിമറിക്കാനാണ് ശ്രമം. ജനാധിപത്യത്തേയും നഗരവാസികളേയും അവഹേളിക്കുകയാണ് ബിജെപി. ഇത് അംഗീകരിക്കാനാകില്ല.
രാഷ്ട്രീയ മുതലെടുപ്പെന്ന ഒറ്റ ലക്ഷ്യമാണ് ബിജെപിയുടെ സമരത്തിന് പിന്നിൽ. സോണൽ ഓഫീസിലെ ക്രമക്കേടിൽ മാതൃകാപരമായ നടപടികളാണ് ഭരണ സമിതി സ്വീകരിച്ചത്. ക്രമക്കേട് കണ്ടെത്തിയതും മുഴുവൻ സോണൽ ഓഫീസുകളിലും അന്വേഷണം വ്യാപിപ്പിച്ചതും ഭരണ സമിതിയാണ്. ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ വീഴ്ച വരുത്തിയവരെ സസ്പെൻഡ് ചെയ്തു. പൊലീസ് അന്വേഷണത്തിനും നടപടി സ്വീകരിച്ചു. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ നടപടികളെടുക്കുമെന്നും വ്യക്തമാക്കി.
ജനങ്ങളുടെ ചില്ലിക്കാശ് പോലും നഷ്ടമാകില്ലെന്ന് ഉറപ്പ് നൽകി. നഗരവാസികളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള ബിജെപിയുടെയും യുഡിഎഫിന്റെയും നീക്കം തിരിച്ചറിയണം. അക്രമം സൃഷ്ടിച്ച് ജില്ലയുടെ സ്വസ്ഥത തകർക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾക്കെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും അണിനിരക്കണമെന്നും ആനാവൂർ അഭ്യർഥിച്ചു.
Trending
- “വഴിപാതി അണയുന്നുവോ ” എന്ന ഗാനം സിനിമാറ്റിക് കളക്റ്റീവ് യൂട്യൂബ് ചാനലിലൂടെ റിലീസായി.
- സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ദൈവശാസ്ത്ര ഡിപ്ലോമ : പ്രഥമ ബാച്ചിലെ 22 പേർക്ക് ബിരുദം
- പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ(പാക്ട്) രക്ത ദാന ക്യാമ്പ് വെള്ളിയാഴ്ച്ച.
- ബഹ്റൈൻ കെഎംസിസി. CH സെന്റർ ചാപ്റ്റർ തിരൂർ. CH സെന്ററിനുള്ള സഹായ ഫണ്ട് കൈമാറി.
- സമൂഹമാധ്യമ ദുരുപയോഗം: ബഹ്റൈനില്‍ യുവാവിന് ഒരു മാസം തടവ്
- അല്‍ ബുഹൈര്‍ ആരോഗ്യ കേന്ദ്രത്തിന് സതേണ്‍ മുനിസിപ്പാലിറ്റി സ്ഥലം ഏറ്റെടുത്തു നല്‍കും
- ഇബ്നു അല്‍ ഹൈതം ഇസ്ലാമിക് സ്കൂള്‍ ജീവനക്കാരെ ആദരിച്ചു
- ബഹ്റൈനില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍


