തിരുവനന്തപുരം: സംഘർഷം സൃഷ്ടിച്ച് കൗൺസിൽ യോഗം തടസപ്പെടുത്താൻ ശ്രമിച്ചതോടെ ബിജെപിയുടെ ജനാധിപത്യ വിരുദ്ധ മുഖം ഒരിക്കൽ വ്യക്തമായതായി സിപിഐ എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. ചർച്ചകൾ അനുവദിക്കാതെ കൈയ്യൂക്കിന്റെ കരുത്തിൽ കൗൺസിൽ തടസപ്പെടുത്തി നഗര വികസനം അട്ടിമറിക്കാനാണ് ശ്രമം. ജനാധിപത്യത്തേയും നഗരവാസികളേയും അവഹേളിക്കുകയാണ് ബിജെപി. ഇത് അംഗീകരിക്കാനാകില്ല.
രാഷ്ട്രീയ മുതലെടുപ്പെന്ന ഒറ്റ ലക്ഷ്യമാണ് ബിജെപിയുടെ സമരത്തിന് പിന്നിൽ. സോണൽ ഓഫീസിലെ ക്രമക്കേടിൽ മാതൃകാപരമായ നടപടികളാണ് ഭരണ സമിതി സ്വീകരിച്ചത്. ക്രമക്കേട് കണ്ടെത്തിയതും മുഴുവൻ സോണൽ ഓഫീസുകളിലും അന്വേഷണം വ്യാപിപ്പിച്ചതും ഭരണ സമിതിയാണ്. ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ വീഴ്ച വരുത്തിയവരെ സസ്പെൻഡ് ചെയ്തു. പൊലീസ് അന്വേഷണത്തിനും നടപടി സ്വീകരിച്ചു. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ നടപടികളെടുക്കുമെന്നും വ്യക്തമാക്കി.
ജനങ്ങളുടെ ചില്ലിക്കാശ് പോലും നഷ്ടമാകില്ലെന്ന് ഉറപ്പ് നൽകി. നഗരവാസികളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള ബിജെപിയുടെയും യുഡിഎഫിന്റെയും നീക്കം തിരിച്ചറിയണം. അക്രമം സൃഷ്ടിച്ച് ജില്ലയുടെ സ്വസ്ഥത തകർക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾക്കെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും അണിനിരക്കണമെന്നും ആനാവൂർ അഭ്യർഥിച്ചു.
Trending
- കുമ്പളങ്ങാട്ട് സിപിഎം പ്രവർത്തകൻ ബിജുവിൻ്റെ കൊലപാതകം: ബിജെപി പ്രവർത്തകർ കുറ്റക്കാർ
- അല്‍ ദാന നാടക അവാര്‍ഡ് രണ്ടാം പതിപ്പ്: നോമിനികളെ പ്രഖ്യാപിച്ചു
- ബഹ്റൈനില്‍ രണ്ടാം ജി.സി.സി. അന്താരാഷ്ട്ര യുവജന സി.എസ്.ആര്. സമ്മേളനം നടന്നു
- രോഗികളുടെ പുനരധിവാസം: സൈക്യാട്രിക് ആശുപത്രിയില്‍ ‘മിനി സ്കൂള്‍’ ആരംഭിച്ചു
- റിഫയില്‍ പുതിയ സിവില്‍ ഡിഫന്‍സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
- പാരിസ്ഥിതിക വെല്ലുവിളി; എം.എസ്.സി. എൽസയ്ക്കെതിരേ നിയമനടപടി ആലോചിച്ച് സർക്കാർ
- ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു; നടൻ ശ്രീനാഥ് ഭാസി സാക്ഷിയാകും
- ‘എൽഡിഎഫിനെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ ഒപ്പം കൂട്ടും, അൻവർ വിഷയത്തിൽ എനിക്കും പ്രതിപക്ഷ നേതാവിനും ഒരു സ്വരം’: രമേശ് ചെന്നിത്തല