ബംഗളൂരു: നിയമപ്രകാരമുള്ള ആദായ നികുതി താൻ കൃത്യമായി അടച്ചിട്ടുണ്ടെന്ന് ബിനീഷ് കോടിയേരി കർണാടക ഹൈക്കോടതിയില്‍ അറിയിച്ചു. വ്യാപാരം, ക്രിക്കറ്റ് ക്ലബ് നടത്തിപ്പ്, സിനിമ അഭിനയം എന്നിവ തൊഴിലായതിനാല്‍ വന്ന പണമാണ് അക്കൗണ്ടിലെത്തിയത്. ഇതുമുഴുവന്‍ തന്റെ വരുമാനമല്ലെന്നും ജാമ്യഹർജി പരിഗണിക്കവേ ബിനീഷിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു. ഏഴ് വർഷത്തിനിടെ അഞ്ചര കോടിയോളം രൂപ ബിനീഷിന്റെ അക്കൗണ്ടിലെത്തിയെന്നും, ഇതില്‍ മൂന്നര കോടി രൂപയ്ക്ക് ആദായ നികുതി അടച്ചിട്ടില്ലെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍. അതേസമയം ജാമ്യഹർജി വീണ്ടും അടുത്ത ബുധനാഴ്ച പരിഗണിക്കാന്‍ മാറ്റി. ഇത് പതിമൂന്നാം തവണയാണ് കേസ് ഹൈക്കോടതി പരിഗണിച്ചത്.
Trending
- തീവണ്ടിയില്‍ മലയാളി വനിതാ ഗാര്‍ഡിന് നേരേ ആക്രമണം, മൊബൈലും പണവും കവര്‍ന്നു; സംഭവം മധുരയില്‍
- ഓട്ടോറിക്ഷയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; പരിസരത്തുനിന്ന് സിറിഞ്ച് ഉൾപ്പെടെ കണ്ടെടുത്തു
- കരിങ്കല്‍ ക്വാറിയില്‍ സ്ഫോടനം; നാല് മരണം, നിരവധി പേര്‍ക്ക് പരിക്ക്
- മേയര്‍ തടഞ്ഞ ബസിലെ സിസിടിവി ദൃശ്യങ്ങള്‍ കാണാനില്ലെന്ന് പൊലീസ്; മെമ്മറി കാര്‍ഡ് പാര്ട്ടിക്കാര് കൊണ്ടുപോയെന്ന് ഡ്രൈവര്‍
- ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം നയിച്ചുവന്ന കമിതാക്കളെ പൊലീസ് പിടികൂടി
- ഗുണ്ടാ ആക്രമണം: മുൻ പഞ്ചായത്ത് അംഗത്തെ വെട്ടിവീഴ്ത്തി, ചുറ്റിക കൊണ്ട് അടിച്ചു; നില അതീവ ഗുരുതരം
- ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു
- ‘രാഹുലോ പ്രിയങ്കയോ മത്സരിക്കണം’; അമേഠിയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം