തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ വാഹനങ്ങളിൽ പാചകവാതകം ഉൾപ്പടെയുള്ള പെട്രോളിയം ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്നതിന് വിലക്കേർപ്പെടുത്തി. എലത്തൂർ ട്രെയിൻ തീവയ്പ്പ് സംഭവത്തിൻറെ പശ്ചാത്തലത്തിലാണ് നിയമം കർശനമാക്കാൻ തീരുമാനമായത്. ഓട്ടോറിക്ഷ ഉൾപ്പടെയുള്ള ടാക്സി വാഹനങ്ങൾ മുതൽ സ്വകാര്യ വാഹനങ്ങൾക്കുവരെ നിയമം ബാധകമാണ്. വീടുകളിലേയ്ക്ക് സ്വന്തം വാഹനത്തിൽ എൽ പി ജി സിലിണ്ടറുകൾ കൊണ്ടുപോയാലും നടപടിയുണ്ടാകും. കൂടാതെ പെട്രോൾ പമ്പുകളിൽ നിന്ന് കുപ്പിയിൽ ഇന്ധനം നൽകില്ല. യാത്രക്കാരുമായി വരുന്ന ബസുകൾ യാത്രക്കാരെ പമ്പിൽ നിന്ന് സുരക്ഷിത അകലത്തിൽ നിർത്തിയതിനുശേഷം മാത്രമേ ബസിൽ ഇന്ധനം നിറയ്കക്കാവു, പെട്രോൾ, ഡീസൽ, എൽ പി ജി ഉൾപ്പടെയുള്ളവ ഏജൻസികളുടെ സുരക്ഷിത വാഹനങ്ങളും വിദഗ്ധ തൊഴിലാളികളുമല്ലാതെ കൊണ്ടുപോകാൻ അനുവദിക്കില്ല. നിയമം ലംഘിച്ചാൽ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് പെട്രോളിയം ആന്റ് എക്സ്പ്ളോസീവ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) അറിയിച്ചു.
Trending
- തൊഴിലാളികള്‍ക്കൊപ്പം വേൾഡ് മലയാളീ ഫെഡറേഷൻ ബഹ്റൈൻ നാഷണൽ കൗൺസിൽ ഇഫ്താര്‍ സംഗമം നടത്തി
- പരീക്ഷ കഴിഞ്ഞതിന് പിന്നാലെ വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ വാഹനത്തിന് നേരെ പടക്കമെറിഞ്ഞതായി പരാതി
- ദുരന്തമുഖത്ത് രാഷ്ട്രീയമില്ല; 530 കോടി രൂപ കേരളത്തിന് നൽകി, 36 കോടി കേരളം ഇതുവരെ ചെലവഴിച്ചിട്ടില്ല; ഇനിയും സഹായം തുടരുമെന്ന് അമിത് ഷാ
- അല്‍ ഫത്തേഹ് പള്ളി വളപ്പില്‍ എന്‍.ഐ.എ.ഡി. 200 മരങ്ങള്‍ നട്ടു
- കൂടുതലായി എന്തെങ്കിലും ചെയ്യണമെന്നുണ്ട്. പക്ഷേ വർഷത്തിൽ ഒരു സിനിമയേയുള്ളൂ; ആശമാരുടെ സമരപ്പന്തലിലെത്തി 50,000 രൂപ നൽകി സന്തോഷ് പണ്ഡിറ്റ്
- യുവജന പിന്തുണയിലും ശാക്തീകരണത്തിലും ബഹ്റൈന്‍ മുന്‍നിര മാതൃക: സാമൂഹിക വികസന മന്ത്രി
- ബഹ്റൈന്‍ യുവജന ദിനം ആഘോഷിച്ചു; ചടങ്ങില്‍ ശൈഖ് നാസര്‍ ബിന്‍ ഹമദ് പങ്കെടുത്തു
- ബഹ്റൈനില്‍ അടിസ്ഥാനസൗകര്യ പദ്ധതികള്‍ പുരോഗമിക്കുന്നു: മന്ത്രി