- ‘സഹകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അന്‍വര്‍’, നിലപാട് വ്യക്തമാക്കി വി ഡി സതീശന്
- സ്റ്റാര്‍ട്ടപ്പ് ബഹ്റൈന്‍ പിച്ച് മത്സര വിജയികളെ പ്രഖ്യാപിച്ചു
- മദീനയിലെ ടൂര്‍ ഓപ്പറേറ്റര്‍മാരെയും ആരോഗ്യ സേവനങ്ങളെയും ബഹ്റൈന്‍ ഹജ്ജ് മിഷന് മേധാവി പരിശോധിച്ചു
- സൗദിയിൽ മാസപ്പിറ ദൃശ്യമായി; ഗൾഫിലുടനീളം ജൂൺ 6 വെള്ളിയാഴ്ച ബലി പെരുന്നാൾ
- സൈബര്‍ സുരക്ഷാ സൂചികയില്‍ മികച്ച ആഗോള റാങ്കിംഗ് ബഹ്റൈന്‍ ആദരം
- ‘അൻവറിന്റെ അതൃപ്തി യുഡിഎഫ് പരിഹരിക്കും, യുഡിഎഫിനെ ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധം’
- തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
Author: staradmin
മനാമ: ഓഗസ്റ്റ് 1 ഞായറാഴ്ച മുതൽ ബഹ്‌റൈൻ യെല്ലോ ലെവൽ നിയന്ത്രണങ്ങളിലേക്ക് നീങ്ങുമെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. വലീദ് അൽ മാനിയ അറിയിച്ചു. 40 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവരിൽ 80 ശതമാനം പേർക്കും ബൂസ്റ്റർ ഡോസ് ലഭ്യമാക്കുന്നതുവരെ രാജ്യം യെല്ലോ ലെവലിൽ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. നാഷണൽ മെഡിക്കൽ ടാസ്‌ക് ഫോഴ്‌സിന്റെ വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബൂസ്റ്റർ ഡോസ് സ്വീകരിച്ച് 14 ദിവസം പൂർത്തിയാക്കിയവരിൽ മരണമൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും ആശുപത്രിയിൽ പ്രവേശനം ആവശ്യമില്ലെന്നും ഡോ. മനാഫ് അൽ-ഖഹ്താനി പറഞ്ഞു. കാരണം ബൂസ്റ്റർ ഡോസ് കൊറോണ വൈറസിൽ നിന്നും കോവിഡിന്റെ വകഭേദങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നു. ബഹ്‌റൈനിൽ ജൂലൈ 27 ചൊവ്വാഴ്ച വരെ ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 1,31,192 ആണ്. ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരിൽ 71 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ബൂസ്റ്റർ ഡോസ് കഴിച്ച് 14 ദിവസത്തിന് ശേഷം വൈറസ് ബാധിച്ചത് വളരെ കുറഞ്ഞ ശതമാനം…
തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അടക്കമുള്ള ഇടതുപക്ഷ ജനപ്രതിനിധികൾ നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധിയെ വെല്ലുവിളിക്കുകയാണ് മുഖ്യമന്ത്രിയും സർക്കാരുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ. നീതിന്യായ വ്യവസ്ഥയെ മാനിച്ച് ശിവൻകുട്ടി ഉടൻ രാജിവെക്കുകയാണ് വേണ്ടത്. പരമോന്നത കോടതി നിയമസഭാ സമാജികരുടെ പ്രിവിലേജ് എന്തും ചെയ്യാനുള്ള ലൈസൻസ് അല്ലാ എന്ന് പറഞ്ഞിട്ടും പ്രിവിലേജിന്റെ പേരും പറഞ്ഞ് മന്ത്രിയെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി ജനാധിപത്യത്തെ അവഹേളിക്കുകയാണ്. കോടതിയുടെ അന്തിമവിധി വന്നിട്ടും അത് അംഗീകരിക്കാത്തത് ഭരണഘടനാലംഘനമാണ്. സുപ്രീംകോടതിയുടെ വിധിന്യായത്തെ ചോദ്യം ചെയ്യുകയാണ് മുഖ്യമന്ത്രി. നിയമസഭ സെക്രട്ടറിയേറ്റ് തന്നെ റെക്കോർഡ് ചെയ്ത ദൃശ്യങ്ങളാണ് കോടതി പരിശോധിച്ചത്. ശിവൻകുട്ടി നിരപരാധിയാണെന്ന് പറയുന്നവർ അദ്ദേഹം കാണിച്ച അതിക്രമങ്ങളെ പിന്തുണയ്ക്കുകയാണ്. കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രി കോടതിയിലെ പ്രതിക്കൂട്ടിൽ തലകുമ്പിട്ട് നിൽക്കുന്നത് ലജ്ജാകരമാണ്. പൊതുമുതൽ നശിപ്പിച്ച കേസിലെ പ്രതികൾക്ക് വേണ്ടി പൊതുമുതൽ ഉപയോഗിച്ച് കേസ് നടത്തുന്ന സർക്കാർ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ്. മന്ത്രി രാജിവയ്ക്കും വരെ ബിജെപി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും…
എറണാകുളം: കോവിഡ് മൂന്നാം തരംഗം തുടങ്ങിയതായി എറണാകുളം ജില്ല സർവൈലൻസ് യൂണിറ്റ് ക്ലസ്റ്റർ ടീം ലീഡറും, കോവിഡ് നോഡൽ ഓഫീസറുമായ ഡോ.അനിത പറഞ്ഞു. ഇന്നു ഉച്ചയ്ക്കു ശേഷം നടന്ന വെബിനാറിൽ ക്ലാസ്സ് നയിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു. ഒന്നാം തരംഗം തീരെ ഇല്ലാതായപ്പോഴാണ് രണ്ടാം തരംഗം തുടങ്ങിയതെന്നും, എന്നാൽ രണ്ടാം തരംഗം അത്രയും കറയുന്നതിനു മുൻപ് തന്നെ രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് മൂന്നാം തരംഗത്തിൻ്റെ തുടക്കമാണെന്നും ആയതിനാൽ നമ്മൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി. കോവിഡ് സ്ത്രീകളെക്കാൾ പുരുഷന്മാരെയാണ് കുടുതൽ ബാധിച്ചിരിക്കുന്നതെന്നും 50 വയസ്റ്റിന് മുകളിലുള്ളവരിലാണ് മരണനിരക്ക് കൂടുതലായി കണ്ടു വരുന്നതെന്നും പറഞ്ഞു. രോഗത്തെ കുറിച്ചും വാക്സിനേഷനെ കുറിച്ചുമുള്ള നിരവധി സംശയങ്ങൾക്ക് ഡോക്ടർ മറുപടി നല്കി. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ എറണാകുളവും, എൻ എസ് എസ് യുണിറ്റ്, ലോ കോളേജ് എറണാകുളവും, ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) എറണാകുളവും സംയുക്തമായി കോവിഡ് വാക്സിനേഷനും മൂന്നാം തരംഗം…
ജിയോ ഇമേജിംഗ് ഉപഗ്രഹമായ “ഇഒഎസ്-03”, 2021-ന്റെ മൂന്നാം പാദത്തിൽ വിക്ഷേപിക്കും-ഡോ. ജിതേന്ദ്ര സിംഗ്
ന്യൂഡൽഹി: ജിയോ ഇമേജിംഗ് സാറ്റലൈറ്റ് “ഇഒഎസ്-03(EOS-03)” ഈ വർഷം മൂന്നാം പാദത്തിൽ വിക്ഷേപിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആണവോർജ്ജ-ബഹിരാകാശ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് പോലുള്ള പ്രകൃതിദുരന്തങ്ങൾ ഏകദേശം തത്സമയം നിരീക്ഷിക്കാൻ ഇത് സഹായിക്കും. ഇന്ന് രാജ്യസഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ, രാജ്യം മുഴുവനും പ്രതിദിനം 4-5 തവണ ചിത്രീകരിക്കാൻ EOS-03 ന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ജലാശയങ്ങൾ, വിളകൾ, സസ്യജാലങ്ങളുടെ അവസ്ഥ, വനമേഖലയിലെ മാറ്റങ്ങൾ എന്നിവ നിരീക്ഷിക്കാനും EOS-03 സഹായിക്കും. സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ അഥവാ എസ്എസ്എൽവിയുടെ ആദ്യ വിക്ഷേപണം 2021-ന്റെ നാലാം പാദത്തിൽ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. 500 കിലോഗ്രാം ഭാരമുള്ള പേലോഡ് 500 കിലോമീറ്റർ വരെയുള്ള പ്ലാനർ ഭ്രമണപഥത്തിൽ അല്ലെങ്കിൽ സൺ സിൻക്രണസ് പോളാർ ഭ്രമണപഥത്തിലേക്ക് 300 കിലോഗ്രാം വരെ പേലോഡ് വാഹക ശേഷിയുള്ള എസ്എസ്എൽവി ചെലവ് കുറഞ്ഞ, മൂന്ന് ഘട്ടങ്ങളുള്ള, സമ്പൂർണ-സോളിഡ്…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3679, തൃശൂര്‍ 2752, കോഴിക്കോട് 2619, എറണാകുളം 2359, പാലക്കാട് 2034, കൊല്ലം 1517, കണ്ണൂര്‍ 1275, തിരുവനന്തപുരം 1222, കോട്ടയം 1000, ആലപ്പുഴ 991, കാസര്‍ഗോഡ് 929, വയനാട് 693, പത്തനംതിട്ട 568, ഇടുക്കി 426 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,098 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,68,96,792 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 128 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,585 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 161 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,891 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 910…
ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിൽ തന്ത്രപ്രധാനമായ എല്ലാ മേഖലകളിലും ശക്തമായ ബന്ധം തുടരുമെന്ന് ആന്റണി ബ്ലിങ്കൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബ്ലിങ്കൻ വിവിധ വിഷയങ്ങളിലെ അമേരിക്കയുടെ തീരുമാന ങ്ങൾ അറിയിച്ചത്. ആഗോള പ്രതിസന്ധി നേരിടലാണ് നിലവിലെ പ്രഥമ പരിഗണന. കൊറോണ പ്രതിരോധവും വാക്‌സിൻ നിർമ്മാണവും ലോകരാജ്യങ്ങൾക്ക് നൽകി ക്കൊണ്ടിരിക്കുന്ന സഹായവും ഇരുരാജ്യങ്ങളും ചർച്ചചെയ്തു. പ്രതിരോധ രംഗത്തും ശാസ്ത്രസാങ്കേതിക രംഗത്തും ഇന്ത്യയുടെ മുന്നേറ്റത്തെ ബ്ലിങ്കൻ അഭിനന്ദിച്ചു. ഇന്ത്യയുടെ നേട്ടങ്ങൾ അമേരിക്കയ്‌ക്ക് ഗുണകരമാണെന്നും ഉയർന്ന ജനാധിപത്യമൂല്യങ്ങളാണ് ഇരുരാജ്യങ്ങളേയും നയിക്കുന്നതെന്നും യു.എസ്. സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കി. ആന്റണി ബ്ലിങ്കനെ നേരിട്ട് കാണാനായതിൽ അതീവ സന്തുഷ്ടനാണ്. ഇന്ത്യ-അമേരിക്ക ബന്ധം സുശക്തമാക്കാൻ ജോ ബൈഡൻ എടുത്തിരിക്കുന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനും നന്ദിയും ആശംസകളും അറിയിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ചർച്ച ആരംഭിച്ചത്. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരേയും…
തിരുവനന്തപുരം: സംസ്ഥാനത്തെ 3 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറസന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം കാട്ടാക്കട ന്യൂ ആമച്ചല്‍ കുടുംബാരോഗ്യ കേന്ദ്രം (സ്‌കോര്‍ 96.4%), കൊല്ലം ഉളിയക്കോവില്‍ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (സ്‌കോര്‍ 93.5%), വയനാട് മുണ്ടേരി കല്‍പറ്റ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (സ്‌കോര്‍ 91.92%) എന്നീ കേന്ദ്രങ്ങള്‍ക്കാണ് ഇപ്പോള്‍ ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍.ക്യൂ.എ.എസ്. ബഹുമതി ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി. 3 സ്ഥാപനങ്ങള്‍ക്ക് കൂടി പുതുതായി എന്‍.ക്യു.എ.എസ്. ലഭിച്ചതോടെ സംസ്ഥാനത്ത് ആകെ 124 ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കാനായത്. 3 ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 7 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 32 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 78 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുള്ളത്. രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വിഭാഗത്തില്‍ ആദ്യത്തെ 12 സ്ഥാനവും കേരളം ഇപ്പോഴും…
കരവത്തി: ലക്ഷദ്വീപിലെ കരട് നിയമങ്ങൾ ചോദ്യം ചെയ്ത് സേവ് ലക്ഷദ്വീപ് ഫോറം നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഹർജിക്കാർക്ക് അഡ്മിനിസ്ട്രേറ്റർ മുഖേന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിർദ്ദേശിച്ചു. കരട് നിയമങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ കോടതി അംഗീകരിച്ചില്ല. ദ്വീപ് ജനതയുടെ അഭിപ്രായങ്ങളോ നിർദ്ദേശങ്ങളോ പരിഗണിക്കാതെയാണ് കരട് നിയമങ്ങൾ തയ്യാറാക്കിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. കരട് നിയമങ്ങളും നിയമനിർമ്മാണ പ്രക്രിയയും കോടതിയിൽ ചോദ്യം ചെയ്യാനാവില്ലെന്നാണ് ഹർജിയിൽ ദ്വീപ് ഭരണകൂടം എടുത്തിട്ടുള്ള നിലപാട്. സമാന ഹർജിയിൽ ഹൈക്കോടതിയുടെ മറ്റ് ബെഞ്ചുകളും കരട് നിയമത്തിൽ ഇടപെടാനാകില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ നിർത്തിവച്ച് ഇത്തിഹാദ് എയർവേയ്‌സ്
അബുദാബി:’കൂടുതൽ അറിയിപ്പ്”ലഭിക്കുന്നതുവരെ ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് നിർത്തിവച്ചിരിക്കുകയാണെന്ന് വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്‌സ് അറിയിച്ചു. ഓഗസ്റ്റ് 3 മുതൽ വിമാനങ്ങൾ പുനരാരംഭിക്കുമോയെന്ന ചോദ്യത്തിന്, ഇത്തിഹാദ് ഹെൽപ്പ് നെറ്റിസനോട് ചോദിച്ച സംശയത്തിന് മറുപടിയായിട്ടാണ് ഇക്കാര്യം അറിയിച്ചത്: “ഏറ്റവും പുതിയ അപ്‌ഡേറ്റിനെത്തുടർന്ന് ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചിരിക്കുന്നു. ഈ മാറ്റങ്ങളുടെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചാലുടൻ, വെബ്‌സൈറ്റ് അപ്‌ഡേറ്റുചെയ്യുന്നതാണ്. ” നേരത്തെ ഓഗസ്റ്റ് 2 വരെ യാത്രാ നിരോധനം നീട്ടിയതായി ഇത്തിഹാദ് അറിയിച്ചിരുന്നു.
റെഡ് ലിസ്റ്റ് രാജ്യങ്ങൾ സന്ദർശിക്കുന്ന പൗരന്മാർക്ക് 3 വർഷത്തെ യാത്രാ വിലക്ക്; നിലപാട് കടുപ്പിച്ച് സൗദി അറേബ്യ
റിയാദ്: കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തില്‍ സാഹചര്യത്തില്‍ ഇന്ത്യ ഉൾപ്പെടെ റെഡ് ലിസ്റ്റില്‍പ്പെട്ട രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ സൗദി അറേബ്യ. ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സൗദി പൗരന്മാര്‍ക്കാണ് മൂന്ന് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തുക. കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. അഫ്ഗാന്‍, അര്‍ജന്റീന, ബ്രസീല്‍, ഈജിപ്ത്, എത്യേപ്യ, ഇന്ത്യ, ഇന്തോനേസ്യ, ലെബനന്‍, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, വിയറ്റ്‌നാം, യുഎഇ തുടങ്ങി നിരവധി രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ സൗദി നിരോധിച്ചിരുന്നു. ഈ രാജ്യങ്ങളില്‍ കൊവിഡ് നിയന്ത്രണ വിധേയമായിട്ടില്ലാത്തതിനാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന പൗരന്മാര്‍ക്ക് നേരിട്ടും മറ്റ് രാജ്യങ്ങളിലൂടെയുമുള്ള യാത്രക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.