Author: Reporter

മാനന്തവാടി: വയനാട് മാനന്തവാടിയിൽ കരടിയിറങ്ങി. വള്ളിയൂര്‍ക്കാവിനു സമീപം ജനവാസ മേഖലയിലാണ് കരടിയെ കണ്ടത്. സ്വകാര്യവ്യക്തിയുടെ വീട്ടില്‍സ്ഥാപിച്ച സിസിടിവിയിലാണ് പുലർച്ചെ രണ്ട് മണിയോടെ കരടിയുടെ ദൃശ്യം പതി‍ഞ്ഞു. ഇന്നലെ രാത്രിയോടെയും പല ഭാഗങ്ങളിലും കരടിയെ കണ്ടതായി നാട്ടുകാർ വനം വകുപ്പിനെ അറിയിച്ചു. തുടർന്ന് വനപാലകര്‍ പ്രദേശത്ത് തിരച്ചില്‍ നടത്തി. ഇതിന് മുന്‍പുള്ള ദിവസവും രാത്രിയും കരടി എത്തിയെന്ന് നാട്ടുകാര്‍ പറയുന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആനയും പുലിയും കരടിയും കാട്ടുപന്നിയുമെല്ലാം ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് വയനാട്ടിൽ പതിവ് സംഭവമായിരിക്കുകയാണ്. അതിനിടെ കരടിയേയും കണ്ടതോടെ ജനങ്ങളെ ആശങ്കയിലാക്കുകയാണ്.

Read More

ഗുവഹാത്തി: അസമില്‍ ക്ഷേത്രദര്‍ശനത്തിന് എത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പൊലിസ് തടഞ്ഞു. അയോധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമേ സന്ദര്‍ശനം അനുവദിക്കുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. ബലപ്രയോഗത്തിലൂടെ സന്ദര്‍ശനത്തിനില്ലെന്ന് രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഹുല്‍ ഗാന്ധി ക്ഷേത്രത്തിന് സമീപത്തുതന്നെ കുത്തിയിരുന്ന് പ്രതിഷേധം തുടരുകയാണ്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുല്‍ ഗാന്ധി അസമിലാണ്. ഇന്ന് രാവിലെ ശ്രീ ശ്രീ ശങ്കര്‍ദേവയുടെ ജന്മസ്ഥലം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് പൊലീസ് തടഞ്ഞത്. എന്തിനാണ് തന്നെ തടഞ്ഞതെന്ന് രാഹുല്‍ ഗാന്ധി പൊലീസിനോട് ചോദിക്കുന്നത് പുറത്തുവന്ന വീഡിയോയില്‍ കാണാം. ഇന്ന് ഒരാള്‍ക്ക് മാത്രമേ ക്ഷേത്രത്തില്‍ പോകാന്‍ കഴിയുകയുള്ളുവെന്ന് പ്രധാനമന്ത്രിയെ പരോക്ഷമായി സൂചിപ്പിച്ച് രാഹുല്‍ പറഞ്ഞു. രാമക്ഷേത്ര പ്രതിഷ്ഠാദിനമായ ഇന്ന് രാഹുല്‍ ബട്ടദ്രവ സത്രം സന്ദര്‍ശിക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അസം സര്‍ക്കാര്‍ സത്രം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. സര്‍ക്കാര്‍ തീരുമാനം മറികടന്ന് സത്രം സന്ദര്‍ശിക്കാനാണ് രാവിലെ സത്ര കവാടത്തില്‍ രാഹുല്‍ എത്തിയത്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, ജനറല്‍ സെക്രട്ടറി…

Read More

വടകര: ലഹരി തലയ്ക്കു പിടിച്ച് പട്ടാപ്പകല്‍ തെരുവില്‍ ഏറ്റുമുട്ടി യുവാക്കള്‍. വടകരയിലാണ് സംഭവം. വെള്ളിയാഴ്ച വൈകിട്ട് നാട്ടുകാർ നോക്കിനില്‍ക്കുമ്പോഴാണ് യുവാക്കള്‍ പരസ്പരം ആക്രമിച്ചത്. സംഭവത്തിൽ വടകര താഴെ അങ്ങാടി സ്വദേശി മുക്രി വളപ്പില്‍ ഹിജാസിന് (25) പരുക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശി അജിയെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, സംഘർഷം നടക്കുമ്പോൾ നാട്ടുകാര്‍ പകര്‍ത്തിയ ദൃശ്യങ്ങൾ പുറത്തുവന്നു. ഗുരുതരമായി പരുക്കേറ്റ് യുവാവിന്റെ ശരീരത്തില്‍നിന്ന് രക്തം വാര്‍ന്നിട്ടും അക്രമം തുടരുകയായിരുന്നു. ഹിജാസിന്‍റെ കൈയ്ക്കാണ് സാരമായി പരുക്കേറ്റത്. നിലത്തുകിടന്ന് കല്ലുകൊണ്ടും ആക്രമിച്ചു. ആക്രമണത്തിനിടെ ഒരാളുടെ ഷര്‍ട്ട് മറ്റൊരാള്‍ കീറിയെടുത്തു. സംഘർഷം അവസാനിപ്പിക്കാനും ആശുപത്രിയിൽ പോകാനും നാട്ടുകാര്‍ പറഞ്ഞിട്ടും വകവയ്ക്കാതെയാണ് യുവാക്കള്‍ തമ്മിലടിച്ചത്. ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വാക്കേറ്റമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ട് യുവാക്കളെ പിടിച്ചുമാറ്റുകയായിരന്നു. സ്ഥിരമായി ഈ സ്ഥലത്ത് ലഹരി ഉപയോഗിച്ച്‌ യുവാക്കൾ തമ്മിൽ തര്‍ക്കമുണ്ടാകാറുണ്ടെന്ന് നാട്ടുകാർ…

Read More

കൊട്ടിയം: ദേശീയപാതക്കായി വീണ്ടും സ്ഥലം ഏറ്റെടുക്കാനുള്ള നീക്കം വിവാദത്തിലേക്ക്. കരാർ കമ്പനിയെ സഹായിക്കുന്നതിന് അലൈൻമെന്‍റിൽ മാറ്റം വരുത്തിയതാണ് വിവാദത്തിന് കാരണം. നീക്കം പുറത്തായതോടെ ദേശീയപാത അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദർശിച്ചു. എറണാകുളം ഭാഗത്തേക്ക് ബൈപാസ് ആരംഭിക്കുന്ന മേവറം ജങ്ഷനടുത്ത് സ്വകാര്യ ആശുപത്രി പ്രവർത്തിക്കുന്ന തട്ടാമല തയ്യിൽ കുടുംബത്തിന്‍റെ സ്ഥലം വീണ്ടും ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെയാണ് പരാതിയുയർന്നത്. ഒരു വീടും മൂന്നുകടകളും ഉണ്ടായിരുന്ന നിലവിലെ സ്ഥലം ഹൈവേക്കായി വിട്ടുകൊടുത്ത ശേഷം ബാക്കിയുണ്ടായിരുന്ന സ്ഥലത്താണ് സ്ഥലം ഏറ്റെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടറുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് പഞ്ചായത്തിൽ ഹാജരാക്കി പുതിയ നാലുനില കെട്ടിടം പണിഞ്ഞ് പ്രമുഖ ആശുപത്രിക്ക് നൽകിയത്. ആശുപത്രി കെട്ടിടത്തിനോട് ചേർന്ന് മുന്നിലുള്ള സ്ഥലമാണ് ഇപ്പോൾ ഏറ്റെടുക്കുന്നതിനായി ത്രി.എ നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിട്ടുള്ളത്. ആശുപത്രിയിലേക്കുള്ള വൈദ്യുതിക്കായുള്ള ട്രാൻസ്ഫോമറുകളും ഇവിടെയാണ് സ്ഥാപിച്ചിട്ടുള്ളത്. നിലവിലെ റോഡിന്‍റെ തെക്കുവശം ഏറ്റെടുത്തിരുന്ന സ്ഥലത്ത് കുറച്ചുസ്ഥലം വെറുതെയിട്ടിട്ട് ഓട നിർമിച്ചതിനാലാണ് വടക്കുഭാഗത്ത് വീണ്ടും സ്ഥലം ഏറ്റെടുക്കാൻ നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കേണ്ടി വന്നത്. തെക്കുവശത്ത്…

Read More

ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതില്‍ സന്തോഷമെന്ന് ഭാര്യ. പ്രതികള്‍ക്ക് പരാമവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമ്മയും മാധ്യമങ്ങളോട് പറഞ്ഞു. വിധി പ്രസ്താവം കേള്‍ക്കാന്‍ രഞ്ജിത് ശ്രീനിവാസന്റെ ഭാര്യയും മകളും അമ്മയും കോടതിയില്‍ എത്തിയിരുന്നു. തൊണ്ടയിടറിയാണ് അമ്മ മാധ്യമങ്ങളോട് സംസാരിച്ചത്. മകന്റെ കൊലപാതകികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റൊന്നും പറയാനില്ലെന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ പതിനഞ്ച് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വിജി ശ്രീദേവിയാണ് വിധി പ്രസ്താവിച്ചത്.ശിക്ഷ തിങ്കളാഴ്ച വിധിക്കും. ആദ്യ എട്ടു പ്രതികള്‍ക്കെതിരെയാണ് കൊലക്കുറ്റം. മറ്റ് ഏഴു പേര്‍ക്കെതിരെ ഗൂഡാലോചന അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നു പ്രോസിക്യൂഷന്‍ വാദിച്ചു. സുരക്ഷ കണക്കിലെടുത്ത് കോടതി പരിസരത്ത് വന്‍തോതില്‍ പൊലീസിനെ വിന്യസിച്ചിരുന്നു. പ്രതികളെ തിരികെ ജയിലിലേക്ക് കൊണ്ടുപോയി. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ 2021 ഡിസംബര്‍ 19ന് രണ്‍ജീത്…

Read More

മാവേലിക്കര: ബി.ജെ.പി. ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന ആലപ്പുഴയിലെ അഭിഭാഷകന്‍ രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികളും കുറ്റക്കാര്‍. മാവേലിക്കര അഡീ. സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവിയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികളെല്ലാം എസ്.ഡി.പി.ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. ശിക്ഷ തിങ്കളാഴ്ച വിധിക്കും. കേസിലെ ഒന്നുമുതല്‍ 12 വരെയുള്ള പ്രതികള്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. 13 മുതല്‍ 15 വരെയുള്ള പ്രതികള്‍ ഇവര്‍ക്ക് സഹായം നല്‍കിയെന്നാണ് കണ്ടെത്തല്‍. എട്ടുവരെയുള്ള പ്രതികള്‍ക്കെതിരേ കൊലക്കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തി. ബാക്കി പ്രതികള്‍ക്കെതിരേ ക്രിമിനല്‍ ഗൂഢാലോചനാക്കുറ്റവും തെളിഞ്ഞു. രഞ്ജിത് ശ്രീനിവാസന്‍ വധം മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്. അതിഭീകരമായരീതിയിലാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുള്‍കലാം, സഫറുദ്ദീന്‍, മുന്‍ഷാദ്, ജസീബ് രാജ, നവാസ്, ഷെമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷംനാസ് അഷ്‌റഫ്,…

Read More

ഗുവാഹത്തി: രാഹുൽ ഗാന്ധിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന ഭീഷണിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തി നഗരത്തിൽ പ്രവേശിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നാണ് അസം മുഖ്യമന്ത്രിയുടെ ഭീഷണി. ഗുവാഹത്തി നഗരത്തിൽ ആശുപത്രികളും സ്കൂളുകളും ഉണ്ട്. രാഹുൽ ഗാന്ധി നഗരത്തിൽ കൂടി യാത്രചെയ്താൽ കേസ് രജിസ്റ്റർ ചെയ്യും. സർക്കാർ നിയമനടപടികൾ സ്വീകരിക്കും, ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര നാഗാലാൻഡിൽനിന്ന് കഴിഞ്ഞ ദിവസം അസമിൽ പ്രവേശിച്ചിരുന്നു. ജനുവരി 25 വരെയാണ് അസമിൽ രാഹുലിന്റെ പര്യടനം. ശിവസാഗർ ജില്ലയിൽ നടന്ന പൊതുപരിപാടിയിൽ അസം സർക്കാരിനെതിരേ രാഹുൽ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. പൊതുമുതൽ മോഷ്ടിക്കുകയും വിദ്വേഷം പരത്തുകയുമാണ് ബിജെപിയും ആർഎസ്എസും ചെയ്യുന്നതെന്ന് രാഹുൽ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അസം മുഖ്യമന്ത്രിയുടെ ഭീഷണി. ഭാരത് ജോഡോ യാത്ര വിജയകരമല്ലെന്ന് വരുത്തിത്തീർക്കാൻ ഹിമന്ത ബിശ്വ ശർമ്മ സർക്കാർ എല്ലാ ശക്തികളും ഉപയോഗിക്കുന്നുവെന്ന് കോൺഗ്രസ്…

Read More

കോട്ടയം: മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ബലാത്സംഗംചെയ്ത കേസിലെ പ്രതിയെ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ച് ഇന്റർപോൾ. തിരുവനന്തപുരം വിഴിഞ്ഞം വലിയവിളാകം വീട്ടിൽ യാഹ്യാഖാനെ (40)യാണ് അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ചത്. വീടുകൾ തോറും പാത്രക്കച്ചവടം നടത്തിവന്നിരുന്ന ഇയാൾ 2008 ജൂൺ മാസം പാലായിലെ ഒരു വീട്ടില്‍ കച്ചവടത്തിനെത്തുകയും വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ ഒളിവിൽ പോയി. കണ്ണൂർ, മലപ്പുറം എന്നീ ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞതിനുശേഷം ഇയാൾ വിദേശത്തേക്ക് കടന്നതായാണ് പോലീസ് കണ്ടെത്തൽ. തുടർന്ന് എസ്.പി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ഇയാൾക്കെതിരെ റിപ്പോർട്ട് സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്റർപോൾ ഇയാളെ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിക്കുകയായിരുന്നു.

Read More

തിരുവനന്തപുരം: രണ്ടായിരം വര്‍ഷം മുമ്പുള്ള കവികള്‍ ദൈവങ്ങളെപ്പോലും ചോദ്യംചെയ്ത പാരമ്പര്യമാണ് നമുക്കുള്ളതെന്നും മനുഷ്യന്റെ എല്ലിലും തോലിലും ജാതി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് കവിതയിലൂടെ ചോദിച്ച കവികളായിരുന്നു നമുക്കുണ്ടായിരുന്നതെന്നും കവിയും രാജ്യസഭാംഗവുമായ കനിമൊഴി. ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ ഭാഗമായി തിരുവനന്തപുരം തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ സംഘടിപ്പിച്ച പബ്ലിക് ടോക്കില്‍ സംസാരിക്കുകയായിരുന്നു കനിമൊഴി. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനവും ശാസ്ത്രത്തെ ഇത്രയധികം ആഘോഷമാക്കുന്നില്ലെന്ന് പറഞ്ഞ കനിമൊഴി ശാസ്ത്രബോധം വര്‍പ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വ്യക്തമാക്കി. ഇന്ന് ജാതി, മതം തുടങ്ങിയ വാക്കുകള്‍ക്ക് പ്രസക്തി വര്‍ധിക്കുകയാണെന്നും ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്നതുകൊണ്ടും വസ്ത്രം ധരിക്കുന്നതുകൊണ്ടുമൊക്കെ ചിലര്‍ സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുകയാണെന്നും കനിമൊഴി പറഞ്ഞു. ഈ സാഹചര്യത്തിലാണ് ശാസ്ത്രീയതയുടെയും ശാസ്ത്രബോധത്തിന്റെയും പ്രാധാന്യം വര്‍ധിക്കുന്നതെന്നും അതുകൊണ്ടുതന്നെ സയന്‍സിന് ബദലായി പുരാണങ്ങളെ അവതരിപ്പിക്കുന്നതിനെതിരെ ഒന്നിച്ചു നില്‍ക്കണമെന്നും കനിമൊഴി പറഞ്ഞു. ‘പ്രകൃതി നമ്മളോട് സംസാരിക്കുന്ന ഭാഷയാണ് സയന്‍സ്. ശാസ്ത്രബോധം പ്രചരിപ്പിക്കണം എന്നാവശ്യപ്പെടുന്ന ഭരണഘടനയാണ് നമ്മുടേത്. എന്നാല്‍ അധികാരസ്ഥാനത്ത് ഇരിക്കുന്നവര്‍തന്നെ ശാസ്ത്രത്തെ പുരാണമായും പുരാണത്തെ…

Read More

പട്‌ന: ട്രെയിൻ യാത്രക്കാരനിൽനിന്ന് ജനാല വഴി മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ച മോഷ്ടാവിന് കിട്ടിയത് എട്ടിന്റെ പണി. ഫോണ്‍ കൈക്കലാക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല യാത്രക്കാര്‍ ഇയാളെ ജനാലവഴി പിടിച്ചുവെക്കുകയും ചെയ്തു. ട്രെയിന്‍ നീങ്ങിത്തുടങ്ങിയതോടെ ഇയാള്‍ അക്ഷരാര്‍ഥത്തില്‍ ട്രെയിനിനുപുറത്ത് തൂങ്ങിയാടി. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍. എപ്പോള്‍ പകര്‍ത്തിയതാണെന്ന് വ്യക്തമല്ലാത്ത വീഡിയോ ബിഹാറില്‍നിന്നുള്ളതാണെന്നാണ് സൂചന. ട്രെയിനിന്‍റെ ജനാലവഴിയുള്ള മോഷണങ്ങള്‍ ബിഹാറില്‍ പതിവാണ്. ട്രെയിന്‍ നീങ്ങിത്തുടങ്ങുന്ന സമയത്താണ് സാധാരണയായി തട്ടിപ്പറിശ്രമങ്ങള്‍ നടക്കുന്നത്. എന്നാല്‍, ഈ സംഭവത്തില്‍ യാത്രക്കാരന്‍ ഏറെ ശ്രദ്ധ പാലിച്ചിരുന്നതായി വേണം കരുതാന്‍. മോഷ്ടാവ് ട്രെയിനിന് അകത്തേക്ക് കൈ കടത്തിയ ഉടനെ തന്നെ യാത്രക്കാന്‍ കൈയില്‍ പിടികൂടി. മറ്റ് യാത്രക്കാരും ഒപ്പം കൂടി. മോഷ്ടാവ് പിടിവിടുവിക്കാനായി കുതറി നോക്കിയെങ്കിലും പിടിവിട്ടില്ല. യാത്രക്കാര്‍ ഇയാളുടെ തലക്കടിക്കുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ ഇയാളുടെ കൂട്ടാളികള്‍ ഓടിയെത്തിയാണ് ഇയാളെ മോചിപ്പിച്ചത്. 2022-ലും സമാനമായ സംഭവം ബിഹാറില്‍ നടന്നിരുന്നു. അന്ന് മോഷണത്തിന് ശ്രമിച്ചയാള്‍ സാഹെബ്പുര്‍ കമല്‍ സ്റ്റേഷന്‍ മുതല്‍…

Read More