Author: Reporter

കാസർകോട്: അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് സ്കൂളിന് അവധി നൽകിയ സംഭവത്തിൽ അന്വേഷണത്തിന് നിർദേശം. 24 മണിക്കൂറിനകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകി. കാസർകോട് കുട്ലു ശ്രീ ഗോപാലകൃഷ്ണ ഹൈസ്ക്കൂളിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശമില്ലാതെ ഇന്ന് അവധി നൽകിയത്. ഹെഡ്മാസ്റ്റര്‍ ഡി.ഇ.ഒക്ക് നല്‍കിയ അപേക്ഷയില്‍ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടാണ് അവധി നല്‍കുന്നതെന്നാണ് പറയുന്നത്. അപേക്ഷ സമര്‍പ്പിച്ചെങ്കിലും അനുവദിച്ചിട്ടില്ല എന്നാണ് ഡി.ഇ.ഒ ദിനേശന്‍ പറ‍യുന്നത്. ഇതേക്കുറിച്ച് വാർത്ത വന്നതോടെ വിവാദമാകുകയായിരുന്നു. ഇതോടെയാണ് മന്ത്രി വി. ശിവൻകുട്ടി സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയത്.

Read More

കൊച്ചി: തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര ഭാഗത്ത് വീടു നിർമിക്കുന്ന സ്ഥലത്ത് തലയോട്ടിയും എല്ലുകളും ലഭിച്ച സംഭവത്തിന്റെ അന്വേഷണം സ്ഥലത്തേക്കു മണ്ണ് കൊണ്ടുവന്ന മേഖലകളിലേക്ക്. വൈപ്പിൻ അടക്കമുള്ള മേഖലകളില്‍നിന്ന് തറ നിരത്താനായി മണ്ണ് കൊണ്ടുവന്നിട്ടുണ്ടെന്നു പൊലീസ് വൃത്തങ്ങൾ പറഞ്ഞു. അക്കൂട്ടത്തിലാണോ തലയോട്ടിയും എല്ലുകളും എത്തിയതെന്നാണു പൊലീസ് പരിശോധിക്കുന്നത്. പ്രാഥമിക പരിശോധനയിൽ പുരുഷന്റെ തലയോട്ടിയാണു കണ്ടെത്തിയതെന്ന് റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും പോസ്റ്റ്‌മോർട്ടം പരിശോധനയിൽ മാത്രമേ ഇതു വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. കളമശ്ശേരിയിലെ മെഡിക്കൽ കോളജിലാണു പരിശോധന. തലയോട്ടിയും അതു ലഭിച്ച സ്ഥലത്തുനിന്നുള്ള മണ്ണും ഫൊറൻസിക് പരിശോധനകള്‍ക്കായി അയയ്ക്കുകയാണ് അടുത്ത നടപടി. ഈ പരിശോധനകള്‍ പൂർത്തിയായാൽ മാത്രമേ കേസുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തതയുണ്ടാകുവെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കണ്ണൻകുളങ്ങരയിലെ വീട് നിർമാണം നടക്കുന്ന പുരയിടത്തിൽ‍ പ്ലാസ്റ്റിക് പേപ്പറിൽ പൊതിഞ്ഞ നിലയിൽ തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്. കാഞ്ഞിരമറ്റം സ്വദേശി ഒരു വർഷം മുൻപ് വാങ്ങിയ സ്ഥലമാണിത്. ഇതു വിറ്റയാളും അടുത്തു തന്നെ വീട് നിർ‍മിക്കുന്നുണ്ട്. മൂന്നു മാസം…

Read More

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ സൗദിയിലേക്ക് പോകേണ്ട 30 ഓളം യാത്രക്കാർ ദുരിതത്തിൽ. യാത്ര ചെയ്യാനുള്ള സൗകര്യം നഷ്ടപ്പെട്ടതോടെയാണ് യാത്രികർ എയർപോർട്ടിൽ കുടുങ്ങിയത്. ഇന്ന് രാവിലെ 10:20 നുള്ള ശ്രീലങ്കൻ എയർലൈൻസിൽ പോകേണ്ടവരാണ് കുടുങ്ങി കിടക്കുന്നത്. ഇന്നലെ സൗദിയിലേക്ക് പോകാനിരുന്ന വിമാനത്തിൽ പോകേണ്ടിയിരുന്നവരാണ്. എന്നാൽ വിമാനം റദ്ദായതോടെ യാത്ര മുടങ്ങുകയായിരുന്നു. അതിന് പകരം സൗകര്യമെന്ന രീതിയിൽ ഇന്നത്തെ ടിക്കറ്റ് നൽകിയെങ്കിലും ചെറിയ വിമാനമായതിനാൽ കൊണ്ടുപോകാൻ കഴിയില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. നാളെ യാത്രാ സൗകര്യം ചെയ്തു തരാമെന്ന് ഉറപ്പു നൽകിയെങ്കിലും പ്രതീക്ഷയില്ലെന്നാണ് യാത്രക്കാർ.

Read More

ഗുരുവായൂരിൽ വൻ തീപിടിത്തം. വളയംതോട് കുരഞ്ഞിയൂരിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ‘ചകിരി’ മില്ലിന് തീപിടിച്ചു. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് രാവിലെ പത്തരയോടെയാണ് തീപിടിത്തമുണ്ടായത്. ‘ചകിരി’ മില്ല് പൂർണമായി കത്തിനശിച്ചുവെന്നാണ് വിവരം. മണിക്കൂറുകൾ കഴിഞ്ഞിട്ടും തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. ഗുരുവായൂർ, കുന്നംകുളം, തൃശൂർ ഫയർ റെസ്‌ക്യൂ സ്റ്റേഷനുകളിലെ സ്റ്റേഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അപകട കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

Read More

ആലപ്പുഴ: എൻ.കെ. പ്രേമചന്ദ്രൻ എംപി സഞ്ചരിച്ച കാർ മാവേലിക്കര പുതിയകാവിൽ വച്ചു മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടം. എംപിയുടെ നെറ്റിക്കും കാലിനും പരുക്കുണ്ട്. പരുക്ക് ഗുരുതരമല്ല. മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച എംപിയുടെ കാലിന്റെ എക്സ് റേ എടുത്തു. ഒരു മണിക്കൂർ നിരീക്ഷണത്തിലാണ് എംപി. ചങ്ങനാശ്ശേരിയിൽ മകളുടെ വീട്ടിൽ പോയി കൊല്ലത്തേക്കു മടങ്ങുകയായിരുന്നു എൻ.കെ. പ്രേമചന്ദ്രൻ. ഷോറൂമിൽ നിന്ന് പുതുതായി ഇറക്കിയ മറ്റൊരു കാറിലാണ് ഇടിച്ചത്. അപകടം നടന്ന സമയത്ത് എംപി ഉറക്കത്തിലായിരുന്നു.

Read More

തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) പുതിയ സമൻസിനേയും കോടതിയിൽ നേരിടുമെന്നു മുൻ ധനമന്ത്രി ടി.എം.തോമസ് ഐസക്. കോടതി നിർദേശിച്ചാൽ ഇഡിക്കു മുന്നിൽ ഹാജരാകും. അല്ലാതെ ഹാജരാകില്ല. കോടതിയെ മാനിക്കാത്ത നടപടിയാണ് ഇ.ഡിയുടേത്. കിഫ്ബിയുമായുള്ള ബന്ധം ഉപേക്ഷിച്ചിട്ടു രണ്ടര വർഷമായി. ക്രമക്കേടുണ്ടെങ്കിൽ ഇ.ഡിക്ക് ഇടപെടാം. ക്രമക്കേട് കണ്ടെത്തുന്നതിനു വേണ്ടി ഇടപെടാൻ ഇ.ഡിക്ക് അവകാശമില്ലെന്നും തോമസ് ഐസക് മാധ്യമങ്ങളോടു പറഞ്ഞു. ഇ.ഡി നേരത്തേ സമൻസ് അയച്ചപ്പോൾ തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇ.ഡി അയക്കുന്ന സമൻസുകൾ നിയമപരമല്ലെന്നായിരുന്നു ഐസക്കിന്റെ വാദം. കിഫ്ബിയും ഇതേ വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നു, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സമൻസ് ഇ.ഡി പിൻവലിച്ചിരുന്നു. എന്തു ചെയ്യാൻ പാടില്ലെന്നു ഹൈക്കോടതി പറഞ്ഞോ, അതിന്റെ അന്തസത്തയ്ക്കു വിരുദ്ധമാണ് ഇ.ഡിയുടെ പുതിയ സമൻസെന്നു തോമസ് ഐസക് പറഞ്ഞു. ഇ.ഡി വീണ്ടും ഇതേ ന്യായങ്ങൾ പറഞ്ഞു സമൻസ് അയച്ചാൽ സംരക്ഷണത്തിനു കോടതിയെ സമീപിക്കും. കിഫ്ബി മസാല ബോണ്ട് ഇറക്കിയതിനെ സംബന്ധിച്ചും അതിലൂടെ ലഭിച്ച പണത്തിന്റെ വിനിയോഗം…

Read More

കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയറായി മുസ്‌ലിം ലീഗിലെ മുസ്‍ലിഹ് മഠത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിന്റെ എൻ.സുകന്യയെ 17 വോട്ടുകൾക്കാണു യുഡിഎഫിലെ മുസ്‍ലിഹ് മഠത്തിൽ പരാജയപ്പെടുത്തിയത്. ‌എൽഡിഎഫിന്റെ ഒരു വോട്ട് യുഡിഎഫിന് അധികം ലഭിച്ചു. ഏക ബിജെപി അംഗം വിട്ടുനിന്നു. 36 വോട്ടാണു മുസ്‍ലിഹ് മഠത്തിലിന് ലഭിച്ചത്. എൻ.സുകന്യയ്ക്ക് 18 വോട്ടും. നിലവിൽ കോർപറേഷൻ കൗൺസിലിൽ മുസ്‍ലിം ലീഗിന്റെ പാർട്ടി ലീഡറാണു മുസ്‍ലിഹ് മഠത്തിൽ. ലീഗുമായുള്ള ധാരണപ്രകാരം കോൺഗ്രസിലെ ടി.ഒ.മോഹനൻ ഈ മാസം ഒന്നിനു മേയർ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണു തിരഞ്ഞെടുപ്പ് നടന്നത്.

Read More

ആലപ്പുഴ: രാഷ്ട്രീയത്തിലുള്ളവര്‍ക്കും അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്കും സ്വഭാവ ശുദ്ധി വേണമെന്ന് സിപിഎം നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്‍. രാഷ്ട്രീയത്തെ വഴിതെറ്റിക്കുന്നത് പൊളിറ്റിക്കല്‍ ക്രിമിനല്‍സ് ആണെന്നും സുധാകരന്‍ പറഞ്ഞു. മുന്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വഭാവ ശുദ്ധിക്ക് വിലയില്ലാത്ത കാലമാണ്. രാഷ്ട്രീയത്തിലുള്ളവരുടെ ലക്ഷ്യം സ്ഥാനമാനങ്ങളും പ്രോട്ടോക്കോളുമാണ്. എന്നാല്‍ പ്രോട്ടോക്കോള്‍ സര്‍ക്കാര്‍ പരിപാടിയില്‍ മാത്രമുള്ളതാണെന്നും ജി സുധാകരന്‍ പറഞ്ഞു. ഒരു സംസ്‌കാരിക സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് അതിനെക്കുറിച്ച് ഒന്നുമറിയാത്ത നേതാവിനായിരിക്കും പരിഗണന. സ്ഥാപനം പടുത്തുയര്‍ത്താന്‍ കഷ്ടപ്പെട്ട സാംസ്‌കാരിക പ്രവര്‍ത്തകന് ഒരു പരിഗണനയുമില്ല. പണ്ട് ഇങ്ങനെയായിരുന്നില്ല. അവര്‍ക്ക് സംസാരിക്കാന്‍ ഒഴിഞ്ഞു കൊടുക്കുമായിരുന്നു. സാമൂഹിക വിമര്‍ശനങ്ങളെ തകര്‍ക്കുന്ന മാധ്യമസംസ്‌കാരമാണ് ഇപ്പോഴുള്ളത്. പൊളിറ്റിക്കല്‍ ക്രിമിനല്‍സ് പറഞ്ഞുകൊടുക്കുന്ന കാര്യങ്ങളാണ് പലപ്പോഴും മാധ്യമങ്ങളില്‍ വരുന്നത്. ഈ രീതിയിലുള്ള മാധ്യമപ്രവര്‍ത്തനം മാറേണ്ടതുണ്ട്. സ്വഭാവശുദ്ധിയായിരുന്നു ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എയായ കെ കെ രാമചന്ദ്രന്‍ നായരുടെ ഏറ്റവും വലിയ കൈമുതലെന്നും ജി സുധാകരന്‍ പറഞ്ഞു.

Read More

പാലക്കാട്: ഒറ്റപ്പാലത്ത് അജ്ഞാതസംഘം വാഴകൃഷി നശിപ്പിച്ചു. തിരുവാഴിയോട് മലപ്പുറം വീട്ടിൽ പ്രമോദിന്‍റെ ഒന്നര ഏക്കർ കൃഷിസ്ഥലത്താണ് അജ്ഞാത സംഘത്തിന്‍റെ ക്രൂരത. 500 വാഴകളും 300 കവുങ്ങിൻ തൈകളുമാണ് വെട്ടി നശിപ്പിച്ചത്. ശനിയാഴ്ച രാത്രി സ്ഥലത്തെത്തിയ സംഘം വാഴകൾ വെട്ടി നശിപ്പിക്കുകയും കവുങ്ങിൻ തൈകൾ പിഴുത് കളയുകയും ചെയ്തു. രാവിലെ കൃഷിയിടത്തിൽ എത്തിയപ്പോളാണ് അക്രമം പ്രമോദിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പോലീസിൽ പരാതിപ്പെട്ടു. പ്രമോദിന്‍റെ അഞ്ച്മാസത്തെ അധ്വാനമാണ് സമൂഹവിരുദ്ധർ നശിപ്പിച്ചത്. അക്രമത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Read More

കോഴിക്കോട്; സംസ്ഥാനത്തെ ദേശീയപാത വികസനം ഇഴയുന്നുവെന്ന ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ പൊതുമരാമത്ത് മന്ത്രി മൂഹമ്മദ് റിയാസ് രംഗത്ത്. കേരളത്തിന്‍റെ സ്വപ്ന പദ്ധതി ആണ് Nh66. വെന്‍റിലേറ്ററിൽ കിടന്ന പദ്ധതിയാണ് ഇടത് സര്‍ക്കാര്‍ യാഥാർത്ഥ്യം ആക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഒരിക്കൽ ദേശീയപാത അതോറിറ്റി ഉപേക്ഷിച്ച് പോയ പദ്ധതി ആണ് സര്‍ക്കാര്‍ തിരിച്ച് കൊണ്ടുവന്നത്.മുഖ്യമന്ത്രി ഇടപെട്ടാണ് പദ്ധതി യാഥാർത്ഥ്യം ആക്കുന്നത്. നിർമാണ തടസ്സം ഉള്ള സ്ഥലങ്ങളിൽ എല്ലാം സന്ദർശനം നടത്തും.നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വിലയിരുത്തൽ യോഗം ചേരും.തലശ്ശേരി മാഹി ബൈപാസ് ഉടൻ തന്നെ തുറന്നു കൊടുക്കും.തൊണ്ടയാട് പാലം മാർച്ചിൽ തുറക്കും.കോഴിക്കോട് ദേശീയപാത വികസനം 58 ശതമാനം പൂർത്തിയായി.ദേശീയപാത അതോറിറ്റിയും സംസ്ഥാന സർക്കാരും തമ്മില്‍ ഭായി ഭായി ബന്ധം ആണുളളത്..ആരു വിചാരിച്ചാലും ആ ബന്ധം തകർക്കാൻ ആകില്ല.തിരുവനന്തപുരത്ത് ഓഫീസ് തുടങ്ങാൻ 25 സെൻറ് സ്ഥലം ദേശീയപാത അതോറിറ്റിക്കു വിട്ടുകൊടുത്തുവെന്നും മന്ത്രി പറഞ്ഞു.

Read More