- ഇബ്റാഹീ മില്ലത്ത് മുറുകെ പിടിക്കുക; നാസർ മദനി
- നയം വ്യക്തമാക്കി പ്രധാനമന്ത്രി: ‘ജമ്മു കശ്മീരിൻ്റെ വികസനവുമായി മുന്നോട്ട്, ഇത് ഭാരതത്തിന്റെ സിംഹഗർജനം’
- വേള്‍ഡ് മലയാളി കൗണ്‍സില്‍ 30ാം വാര്‍ഷികാഘോഷം ബാകുവില്‍
- തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു; വിടവാങ്ങിയത് ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസ് നേതാവ്
- സർക്കാർ ഏജൻസിയിൽ നിന്നാണെന്ന് പരിചയപ്പെടുത്തി ഫോൺ കോൾ, വിവരങ്ങൾ പറഞ്ഞു; പിന്നാലെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായി
- ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരം: ബഹ്‌റൈന്‍ തോല്‍വി
- ബഹ്‌റൈന്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു
- സി.ബി.എസ്.ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയവിദ്യാർത്ഥികളെ ഇന്ത്യൻ സ്കൂൾ ആദരിച്ചു
Author: Reporter
‘ഒരുതരത്തിലും കമ്മീഷന് ഏര്‍പ്പാടില്ലാത്ത സംസ്ഥാനം കേരളം’; ആരുടെ മുന്നിലും തലകുനിക്കേണ്ടിവരില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: ഒരുതരത്തിലും കമ്മീഷൻ ഏര്‍പ്പാടില്ലാത്ത സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതി തീർത്തും ഇല്ലാതാക്കുക യാണ് സർക്കാരിന്റെ ലക്ഷ്യം. മനുഷ്യന്റെ ആർത്തിയാണ് അഴിമതിക്ക് കാരണമെന്ന് മുന്‍പ് പറഞ്ഞിരുന്നു. കഴിഞ്ഞ ഏഴരവർഷമായി താൻ പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യമാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കവടിയാറിൽ റവന്യൂ വകുപ്പിന്റെ സംസ്ഥാന ആസ്ഥാനമായി നിർമിക്കുന്ന റവന്യൂ ഭവന്റെ ശിലാസ്ഥാപന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. മന്ത്രിമാരായ കെ. രാജൻ, വി. ശിവൻകുട്ടി, ജി. ആർ. അനിൽ തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു. ‘ആരുടെ മുന്നിലും തലയുയർത്തി നില്‍ക്കാന്‍ ഞങ്ങൾക്ക് സാധിക്കും. ആരുടെയും മുന്നിൽ തലകുനിക്കേണ്ടിവരില്ല. ഈ മന്ത്രിസഭയ്ക്കും ഞങ്ങൾക്കെല്ലാവർക്കുമുള്ള പ്രത്യേകത അതുതന്നെയാണ്. അഴിമതിയുടെ കാര്യം വരുമ്പോൾ ആരുടെ മുന്നിലും തലകുനിക്കേണ്ടതില്ല. ആ തലകുനിക്കാത്ത അവസ്ഥ എല്ലാവർക്കുമുണ്ടാക്കാനാവണം. ഞങ്ങൾ മാത്രമുണ്ടാക്കിയാൽ പോരാ. എല്ലാവരും ആ നിലയിലേക്കെത്തണം’- മുഖ്യമന്ത്രി പറഞ്ഞു.
മോസ്ക്കോ: യുക്രൈൻ അതിർത്തി മേഖലയിൽ റഷ്യൻ സൈനിക വിമാനം തകർന്നു വീണുണ്ടായ ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 74 ആയി. ലോകത്തെ ഞെട്ടിച്ച വിമാന ദുരന്തത്തിന്‍റെ യഥാർത്ഥ കാരണമെന്താണെന്ന ചോദ്യത്തിന് ഇനിയും കൃത്യമായ മറുപടി ഉണ്ടായിട്ടില്ല. യുക്രൈനെതിരെ റഷ്യ ആരോപണം ഉന്നയിക്കുമ്പോൾ, യുക്രൈന്‍റെ കുറ്റപ്പെടുത്തൽ റഷ്യക്കെതിരെയാണ്. യുക്രൈൻ സൈനികർ വിമാനം മിസൈൽ അയച്ചു തകർത്തത് ആണെന്നാണ് റഷ്യയുടെ ആരോപണം. റഷ്യ യുദ്ധത്തടവുകാരായി പിടികൂടിയ യുക്രൈൻ സൈനികരാണ് വിമാനത്തിൽ ഉണ്ടായിരുന്നത് എന്നാണ് റിപ്പോർട്ട്. റഷ്യ – യുക്രൈൻ അതിർത്തി മേഖലയായ ബൽഗൊറോഡിൽ ആണ് ഇലയൂഷിന് 76 സൈനിക വിമാനം തകർന്നുവീണത്. റഷ്യയുടെ ഈ വിമാനത്തിൽ ഉണ്ടായിരുന്നത്. യുദ്ധത്തടവുകാരായ 65 യുക്രൈൻ സൈനികരാണെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 65 യുക്രൈൻ സൈനികരെ കൂടാതെ വിമാന ജീവനക്കാർ അടക്കം മറ്റ് ഒൻപത് പേർ വിമാനത്തിൽ ഉണ്ടായിരുന്നു. ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് പ്രവിശ്യാ ഗവർണർ അറിയിച്ചു. യുദ്ധത്തടവുകാരെ യുക്രൈന് കൈമാറാനായി കൊണ്ടുപോകുമ്പോൾ വിമാനം യുക്രൈൻ സൈന്യം മിസൈൽ അയച്ചു…
കോഴിക്കോട്: താമരശ്ശേരിയില്‍ ജ്വല്ലറിയുടെ ചുമര്‍ തുരന്ന് 45 പവനോളം സ്വര്‍ണം കവര്‍ന്നു. താമരശ്ശേരി ഡിവൈ.എസ്.പി ഓഫീസിന് സമീപം ദേശീയ പാതയോരത്ത് പ്രവര്‍ത്തിക്കുന്ന റെന ഗോള്‍ഡിലാണ് മോഷണം നടന്നത്. കെട്ടിടത്തിന്റെ മുകളിലേക്കുള്ള കോണിയുടെ ഭാഗത്തെ ചുമര്‍ തുരന്നാണ് മോഷ്ടാക്കള്‍ ജ്വല്ലറിക്കുള്ളിലേക്ക് കടന്നത്. കിഴക്കോത്ത് ആവിലോറ സ്വദേശി അബ്ദുള്‍ സലാമിന്റെ ഉടമസ്ഥതയിലുള്ള ജ്വല്ലറി, ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് അടച്ചത്. ബുധനാഴ്ച രാവിലെ എട്ടോടെ കെട്ടിടത്തിന് മുകളിലേക്ക് കയറാനായിവന്ന ആളാണ് ചുമര്‍തുരന്നതായി കണ്ടത്. തുടര്‍ന്ന് റൂറല്‍ ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. പോലീസ് നടത്തിയ പരിശോധനയിലാണ് 45 പവനോളം കവര്‍ന്നതായി അറിയുന്നത്. മൂന്നംഗസംഘമാണ് മോഷണം നടത്തിയതെന്ന് സമീപത്തെ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു. മുഖംമറച്ചാണ് മോഷ്ടാക്കള്‍ എത്തിയതെന്നാണ് വിവരം. ഡോഗ് സ്‌ക്വാഡും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.
വടകര: തട്ടുകടയിൽനിന്ന് എംഡിഎംഎ എന്നു കരുതി എക്സൈസ് കസ്റ്റഡിയിൽ എടുത്തത് ഇന്തുപ്പ് ആണെന്ന് പരിശോധനയിൽ തെളിഞ്ഞു. ഇന്നലെ ഉച്ചയോടെ കേരള കൊയർ പരിസരത്തെ തട്ടുകടയിൽനിന്നാണ് പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച വെള്ളപ്പൊടി എക്സൈസ് പിടികൂടിയത്. എംഡിഎംഎ സൂക്ഷിച്ചിട്ടുണ്ടെന്ന് രഹസ്യ ഫോൺ കോൾ കിട്ടിയതിനെ തുടർന്നായിരുന്നു പരിശോധന. എന്നാൽ രാസ പരിശോധനയിൽ ഇന്തുപ്പ് ആണെന്നു മനസിലായതോടെ കേസ് ഉപേക്ഷിച്ചു. ഇന്തുപ്പ് സൂക്ഷിച്ചത് കണ്ടാൽ ലഹരി വസ്തുവാണെന്നു സംശയിക്കുന്ന തരത്തിലായിരുന്നു. ഇതോടെയാണ് എക്സൈസ് ആശയക്കുഴപ്പത്തിലായത്. സമാന സ്വഭാവമുള്ള കേസിൽ എക്സൈസിനും പൊലീസിനും പറ്റിയ അമളികൾ വിവാദമായിരുന്നു. അതേസമയം, ഈ ഭാഗത്തെ ചില കേന്ദ്രങ്ങളിൽ ലഹരി വസ്തു വിൽപന വ്യാപകമാണെന്ന പരാതിയുണ്ട്. അർധരാത്രി കഴിഞ്ഞും പല ഭാഗത്തുനിന്നും ഇവിടേക്ക് ആളുകളെത്തുന്നതായി പരാതിയുണ്ട്.
കൊച്ചി: ഗുണ്ടാസംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി കൊച്ചി സിറ്റി പോലീസ്. രണ്ട് രാത്രികളായി കൊച്ചി നഗരം കേന്ദ്രീകരിച്ച് അതീവരഹസ്യമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ ഗുണ്ടകള്‍, സ്ഥിരം കുറ്റവാളികള്‍, മയക്കുമരുന്ന് ഇടപാടുകാര്‍, പിടികിട്ടാപ്പുള്ളികള്‍ എന്നിവരുള്‍പ്പെടെ നിരവധി പേരെയാണ് പോലീസ് പിടികൂടിയത്. 50-ലേറെ പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. നഗരത്തില്‍ കുറ്റകൃത്യങ്ങളും മയക്കുമരുന്ന് ഇടപാടുകളും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു സ്‌പെഷ്യല്‍ ഡ്രൈവ് നടത്താന്‍ കൊച്ചി പോലീസ് തീരുമാനിച്ചത്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ഗുണ്ടകള്‍ കൊച്ചിയിലെത്തുകയും പല കുറ്റകൃത്യങ്ങള്‍ നടത്തുകയും ചെയ്യുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇത് തടയാനാണ് ശക്തമായ നടപടിയുമായി പോലീസ് രംഗത്തെത്തിയത്. ബുധനാഴ്ച രാവിലെ 10 മണിവരെ പോലീസിന്റെ റെയ്ഡ് നീണ്ടു.
പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വയോധികന്റെ മൃതദേഹവുമായി കോഴിക്കോട് കലക്ടറേറ്റിനു മുന്നിൽ യുഡിഎഫ് പ്രതിഷേധം
കോഴിക്കോട്: വികലാംഗ പെൻഷൻ മുടങ്ങി ജീവിതം വഴിമുട്ടിയതോടെ തൂങ്ങിമരിച്ച വയോധികന്റെ മൃതദേഹവുമായി കലക്ടറേറ്റിനു മുന്നിൽ പ്രതിഷേധ സമരം നടത്തി യുഡിഎഫ് ജനപ്രതിനിധികൾ. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹവുമായി സമരക്കാർ കലക്ടറേറ്റിലെത്തിയത്. ‘പിണറായി സർക്കാർ മരിച്ചിരിക്കുന്നു’ എന്ന മുദ്രാവാക്യവുമായിട്ടായിരുന്നു പ്രതിഷേധം. എം.കെ.രാഘവൻ എംപി, കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. നീതി ലഭിക്കുന്നതു വരെ സമരം തുടരുമെന്ന് എം.കെ.രാഘവൻ പറഞ്ഞു. ചക്കിട്ടപാറ പഞ്ചായത്ത് അഞ്ചാം വാർഡ് മുതുകാട് പുഷ്പഗിരി വളയത്ത് ജോസഫ് (77) ആണ് ഇന്നലെ ഉച്ചയോടെ വീടിനു മുന്നിൽ തൂങ്ങിമരിച്ചത്. കലക്ടർക്കും പഞ്ചായത്ത് സെക്രട്ടറിക്കും പൊലീസിലുമെല്ലാം പരാതി നൽകിയിട്ടും മുടങ്ങിയ പെൻഷൻ തുക ലഭിച്ചിരുന്നില്ല. പെൻഷൻ ലഭിക്കാത്തതും സാമ്പത്തിക ബുദ്ധിമുട്ടും സൂചിപ്പിക്കുന്ന ആത്മഹത്യക്കുറിപ്പ് ലഭിച്ചതായി പൊലീസ് അറിയിച്ചു. തനിക്കും ഭിന്നശേഷിക്കാരിയായ മകൾ ജിൻസിക്കും സർക്കാരിൽ നിന്നുള്ള പെൻഷൻ മുടങ്ങിയതായി കാണിച്ച് നവംബറിൽ ജോസഫ് ചക്കിട്ടപാറ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. 15 ദിവസത്തിനകം പെൻഷൻ ലഭിച്ചില്ലെങ്കിൽ…
വിദ്യാർഥി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അടച്ച മഹാരാജാസ് കോളജ് തുറന്നു; അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് എസ്എഫ്ഐ
കൊച്ചി: വിദ്യാർഥി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അടച്ച എറണാകുളം മഹാരാജാസ് കോളജ് വീണ്ടും തുറന്നു. കോളജ് അധികൃതരുമായുള്ള ചർച്ചയെ തുടർന്ന് കോളജ് തുറന്നെങ്കിലും ആദ്യ ദിവസം കുറച്ച് വിദ്യാർഥികൾ മാത്രമാണ് എത്തിയത്. അതിനിടെ കോളജിൽ എസ്‌എഫ്ഐ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി പി.എ.അബ്ദുൾ നാസറിനെ വെട്ടിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് എസ്എഫ്ഐ സമരം തുടരുന്നത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കോളജിൽ സംഘർഷം ആരംഭിച്ചത് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും മൂന്നാം വർഷ ചരിത്ര ബിരുദ വിദ്യാർഥിയുമായ കാസർകോട് മഞ്ചേശ്വരം സ്വദേശി പി.എ.അബ്ദുൾ നാസറിന് കോളജിൽ വെട്ടേൽക്കുകയായിരുന്നു. ഇതിനു പിന്നിൽ കെഎസ്‍യു–ഫ്രറ്റേണിറ്റി പ്രവർത്തകരാണെന്ന് എസ്എഫ്ഐ ആരോപിച്ചിരുന്നു. എസ്എഫ്ഐക്കാർ തങ്ങളുടെ നേതാക്കള്‍ക്കെതിരെ ആക്രമണമഴിച്ചു വിടുകയാണെന്ന് ആരോപിച്ച് കെഎസ്‍യുവും രംഗത്തെത്തി. ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘർഷം വർധിച്ചതോടെയാണ് അനിശ്ചിത കാലത്തേക്ക് കോളജ് അടച്ചിടാൻ തീരുമാനിച്ചത്. ഇതിനു പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കോളജ് പ്രത്യേക സമിതിക്ക് രൂപം നൽകിയിരുന്നു. ഇരു വിഭാഗങ്ങളും പൊലീസിലും പരാതി നൽകിയിട്ടുണ്ട്.
മനാമ: ബഹ്‌റൈനിൽ 8 വർഷത്തോളം നിറസാന്നിധ്യമായി മാറിയ ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ എന്ന വാദ്യോപകരണ സംഘം തങ്ങൾ നടത്തുന്ന കരുണയിൻ ഹൃദയതാളം എന്ന സഹായ പദ്ധതിയിലൂടെ 1,75,000 രൂപ ചിലവിൽ 17 പേർക്ക് ഉപജീവനത്തിന് മാർഗമായി തയ്യൽ മെഷീനുകൾ കേരളത്തിന്റെ വിവിധ ജില്ലകളിൽ നൽകി. ചെങ്ങന്നൂർ ജോയിന്റ് RTO ആർ പ്രസാദ് വെൺമണി ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ വിതരണത്തിൻറെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു .സ്കൂൾ പ്രിൻസിപ്പൽ ബിനുമോൾ കോശി , നാഷണൽ സർവീസ് സ്കീം സംഘടന ഭാരാവാഹികൾ, മറ്റ് പൗരപ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ക്രിസ്തുമസിനോട് അനുബന്ധിച്ചു കരോൾ സംഘം ആയി ജാതി മതഭേദമെന്യേ ബഹ്‌റൈനിലെ വിവിധ ഭവനങ്ങൾ സന്ദർശിച്ച സമാഹരിച്ച തുകയിൽ നിന്ന് ആണ് ഈ പദ്ധതി പൂർത്തീകരിക്കാൻ സാധിച്ചത് എന്ന് കൺവീനർമാരായ സിൻസൺ ചാക്കോ, പുലിക്കോട്ടിൽ അജേഷ് കോശി എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.
മനാമ: പാലക്കാട് പ്രവാസി അസോസിയേഷൻ ജനുവരി 18 നു രാത്രി സാക്കീറിൽ “വിൻറെർ വണ്ടർ” എന്ന പേരിൽ വിപുലവും വൈവിധ്യവുമായ ഡെസേർട് ക്യാമ്പ് സംഘടിപ്പിച്ചു. നിരവധി അംഗങ്ങളും അവരുടെ സുഹൃദ് കുടുംബങ്ങളും പങ്കെടുത്ത പരിപാടിയിൽ തനതു അറേബ്യൻ വിഭവങ്ങൾ, ക്യാമ്പ് ഫയർ, പാട്ടുകൾ, വിവിധതരം മത്സരകളികൾ തുടങ്ങി വൈവിധ്യങ്ങളായ നിരവധി പരിപാടികളാൽ സമ്പന്നമായ ക്യാമ്പ് ഒരു യാഥാർഥ്യ അറേബ്യൻ ശൈത്യ രാവ് സമ്മാനിച്ചു. കൺവീനർമാരായ രാജീവ്, പ്രദീപ്, ഹക്കിം എന്നിവർ നിയന്ത്രിച്ച ക്യാമ്പ് എന്തുകൊണ്ടും മികച്ചതായിരുന്നു എന്നും പ്രവാസജീവിതത്തിൽ വിരസത അകറ്റാനും കൂട്ടുചേർന്നു സന്തോഷിക്കാനും ഇതുപോലുള്ള ക്യാമ്പുകൾ ഇനിയും സംഘടിപ്പിക്കാൻ കഴിയട്ടെ എന്നും രക്ഷാധികാരികളായ ജയശങ്കർ, ദീപക് മേനോൻ, ശ്രീധർ തേറമ്പിൽ എന്നിവർ ആശംസിച്ചു.
മനാമ: ബഹ്‌റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് സംഘടിപ്പിച്ച ദീപാലങ്കാര മത്സരത്തില്‍ ഷിഫ അല്‍ ജസീറ ആശുപപത്രിക്ക് ആദരം. മികച്ച ദീപാലങ്കാര ഒരുക്കിയതിന് സ്വകാര്യ കെട്ടിട വിഭാഗത്തില്‍ രണ്ടാം സമ്മാനമാണ് ഷിഫ അല്‍ ജസീറക്ക് ലഭിച്ചത്. ഹോസ്പിറ്റല്‍ കെട്ടിടം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ചുവപ്പും വെള്ളയും ഇടകലര്‍ന്ന വൈദ്യുത ദീപങ്ങളാല്‍ അലങ്കരിച്ചിരുന്നു. ബഹ്‌റൈന്‍ ദേശീയ പാതകയുടെ നിറത്തോടെയുള്ള അലങ്കാരം വര്‍ണകാഴ്ചകളൊരുക്കി. ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ ചൊവ്വാഴ്ച രാവിലെ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുള്‍ റഹ്‌മാന്‍ അല്‍ ഖലീഫയില്‍ നിന്നും ഷിഫ അല്‍ ജസീറ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയരക്ടര്‍ സിയാദ് ഉമറും സിഇഒ ഹബീബ് റഹ്‌മാനും പുരസ്‌കാരം ഏറ്റുവാങ്ങി. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ദീപാലാങ്കാര മത്സരത്തില്‍ ഷിഫ അല്‍ ജസീറ ആദരിക്കപ്പെടുന്നത്. മികച്ച ചികിത്സയും പരിചരണവുമായി ബഹ്‌റൈന്‍ ആരോഗ്യ മേഖലയില്‍ 20-ാം വര്‍ഷത്തിലേക്കു പ്രവേശിക്കുകയാണ് ഷിഫ അല്‍ ജസീറ. ഏഴു നില കെട്ടിടത്തില്‍ കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ അത്യാധുനിക…