- ബഹ്റൈനില്‍ വേനല്‍ച്ചൂട് കൂടുന്നു
- മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് നവീകരിക്കുന്നു
- അല്‍ ദാന നാടക അവാര്‍ഡ്: പൊതു വോട്ടെടുപ്പ് ആരംഭിച്ചു
- റണ്‍വേ നവീകരണം: ദിവസേനയുള്ള 114 വിമാനങ്ങൾ മൂന്ന് മാസത്തേക്ക് പറക്കില്ല
- ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ പറ്റില്ലെന്ന് ഡോക്ടര്‍മാര്‍; തിരുവനന്തപുരം ശ്രീചിത്രയില്‍ തിങ്കളാഴ്ച മുതല്‍ ശസ്ത്രക്രിയ മുടങ്ങും
- ഇബ്റാഹീ മില്ലത്ത് മുറുകെ പിടിക്കുക; നാസർ മദനി
- നയം വ്യക്തമാക്കി പ്രധാനമന്ത്രി: ‘ജമ്മു കശ്മീരിൻ്റെ വികസനവുമായി മുന്നോട്ട്, ഇത് ഭാരതത്തിന്റെ സിംഹഗർജനം’
- വേള്‍ഡ് മലയാളി കൗണ്‍സില്‍ 30ാം വാര്‍ഷികാഘോഷം ബാകുവില്‍
Author: Reporter
തിരുവനന്തപുരം: വട്ടപ്പാറയില്‍ കെഎസ്ആര്‍ടിസി ബസും വാനും കൂട്ടിയിടിച്ച് പതിനഞ്ച് പേര്‍ക്ക് പരിക്ക്. മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകീട്ടായിരുന്നു അപകടം, തലയ്ക്ക് പരിക്കേറ്റ മൂന്ന് പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. വട്ടപ്പാറയില്‍ നിന്ന് വെമ്പായത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വാനും തമ്മിലാണ് കൂട്ടിയിടിച്ചത് അപകടത്തില്‍ വാനിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകട കാരണം അറിയില്ല.
തിരുവന്തപുരം: വര്‍ക്കലയില്‍ വീട്ടുകാരെ മയക്കി മോഷണം നടത്തിയ കേസിലെ പ്രതി മരിച്ചു. നേപ്പാള്‍ സ്വദേശിയായ രാംകുമാറാണ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്. അയിരൂര്‍ പൊലീസ് കോടതിയില്‍ എത്തിച്ചപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ വര്‍ക്കലയിലെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹരിഹരപുരം എല്‍പി സ്‌കൂളിനു സമീപത്തെ വീട്ടില്‍ നിന്നാണ് ഇയാള്‍ മോഷണം നടത്തിയത്. വീട്ടില്‍ ശ്രീദേവിയമ്മ, മരുമകളും സ്‌കൂള്‍ പ്രിന്‍സിപ്പലുമായ ദീപ, ഹോം നഴ്‌സായ സിന്ധു എന്നിവരായിരുന്നു താമസം. വീട്ടുകാരെ മയക്കിയ ശേഷം സ്വര്‍ണവും പണവും മോഷ്ടിക്കുകയായിരുന്നു. നേപ്പാള്‍ സ്വദേശിനി ജോലിക്കെത്തിയത് ദിവസങ്ങള്‍ക്കു മുന്‍പാണ്. ഭക്ഷണത്തിലാണ് മയക്കു മരുന്നു കലര്‍ത്തിയത്. ശ്രീദേവിയമ്മയുടെ മകന്‍ ബംഗളൂരുവിലാണ്. ഭാര്യ ദീപയെ ഫോണില്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടര്‍ന്ന് അയല്‍ക്കാരെ വിവരം അറിയിച്ചു. അടുത്ത വീട്ടില്‍നിന്ന് ആളുകളെത്തിയപ്പോള്‍ ചിലര്‍ വീട്ടില്‍നിന്ന് ഇറങ്ങി ഓടി. വീട്ടുകാര്‍ ബോധരഹിതരായ നിലയിലായിരുന്നു. പിന്നാലെ നടന്ന പരിശോധനയില്‍ ഒരാളെ വീടിനോട് ചേര്‍ന്ന മതിലിനടുത്തെ ഇരുമ്പുകമ്പിയില്‍ കുടുങ്ങിയ നിലയില്‍ രാം കുമാറിനെ കണ്ടെത്തുകയായിരുന്നു. ഇയാളുടെ പക്കല്‍…
കൊച്ചി: കുന്നത്തുനാട് എംഎൽഎ പി.വി.ശ്രീനിജിനെ അധിക്ഷേപിച്ചെന്ന പരാതിയിൽ ട്വന്റി20 ചീഫ് കോ–ഓർഡിനേറ്റർ സാബു എം.ജേക്കബിനെതിരെ പുത്തൻകുരിശ് പൊലീസ് കേസെടുത്തു. ശ്രീനിജിനെ ലക്ഷ്യം വച്ചുള്ള ജന്തു പരാമർശം കലാപമുണ്ടാക്കാനുള്ള ശ്രമമാണെന്ന് എഫ്ഐആറിൽ പറയുന്നു. പട്ടികജാതി പീഡന നിരോധന നിയമം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവർത്തകയായ ശ്രുതി ശ്രീനിവാസനാണ് പുത്തൻകുരിശ് ഡിവൈഎസ്പിക്ക് പരാതി നൽകിയത്. ഈ മാസം 21ന് കോലഞ്ചേരിയിൽ സംഘടിപ്പിച്ച ട്വന്റി20 മഹാസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലാണ് ശ്രീനിജിനെ സാബു എം.ജേക്കബ് അവഹേളിച്ചതെന്നാണ് പരാതി. മനുഷ്യനും മൃഗവുമല്ലാത്ത ഒരു ജന്തുവിന് കുന്നത്തുനാട്ടുകാർ ജന്മം കൊടുത്തുവെന്നും എല്ലാ ദിവസവും പൗഡറുമിട്ട് മീറ്റിങ്ങുണ്ടോ മീറ്റിങ്ങുണ്ടോ എന്ന് അന്വേഷിച്ച് ഇറങ്ങും എന്നുമാണ് സാബു എം.ജേക്കബ് പ്രസംഗിച്ചതെന്ന് പരാതിയിൽ പറയുന്നു. പ്രസംഗം ശ്രീനിജിനെയാണ് ലക്ഷ്യം വച്ചിരിക്കുന്നതെന്നും അദ്ദേഹത്തെ അവഹേളിച്ചെന്നും പരാതിയിൽ പറയുന്നു. ജാതി അധിക്ഷേപത്തിന്റെ പേരിൽ സാബു എം.ജേക്കബിനെതിരെ ശ്രീനിജിൻ മുൻപും പരാതിപ്പെട്ടിട്ടുണ്ട്. പഞ്ചായത്തുകളിൽ പരിപാടികൾക്ക് ചെല്ലുമ്പോൾ ട്വന്റി20 അംഗങ്ങളായ ഭരണസമിതി അംഗങ്ങൾ വേദിയിൽനിന്ന് ഇറങ്ങിപ്പോവുന്നത് ജാതി അധിക്ഷേപമായി…
ഹൈറിച്ച് നിക്ഷേപതട്ടിപ്പ് കേസ്: 212 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇഡി, പ്രതികൾക്കായി അന്വേഷണം ഊർജിതം
തൃശൂർ: നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതികളായ ‘ഹൈറിച്ച്’ കമ്പനി ഉടമകളുടെ സ്വത്തുക്കൾ കണ്ടെുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 212 കോടിയുടെ സ്വത്തുക്കളാണ് ഇഡി കണ്ടെടുത്തിരിക്കുന്നത്. നൂറുകോടിയിലധികം രൂപയുടെ കളളപ്പണ ഇടപാട് നടത്തിയെന്നാണ് ഹൈറിച്ച് ഉടമകൾക്കെതിരായ ഇഡി കേസ്. സ്ഥാപന ഉടമ പ്രതാപൻ അടക്കം രണ്ടുപേരെ കേസിൽ ഇഡി പ്രതി ചേർത്തിരുന്നു, മണിചെയിൻ മാതൃകയിലുളള സാമ്പത്തിക ഇടപാടു വഴി കളളപ്പണം ഇടപാട് നടത്തിയെന്നാണ് കണ്ടെത്തൽ. സ്ഥാപനത്തിൽ കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടത്തിയിരുന്നു. എന്നാൽ പ്രതാപനും ഭാര്യയും തൊട്ടുപിന്നാലെ ഒളിവിൽപ്പോയി. പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 30ന് കൊച്ചിയിലെ കോടതി പരിഗണിക്കും. പ്രതാപൻ, ഭാര്യ ശ്രീന എന്നിവർക്കെതിരെയാണ് ഇ ഡി അന്വേഷണം പുരോഗമിക്കുന്നത്. ഹൈ റിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ കെ.ഡി.പ്രതാപൻ, ഭാര്യയും സിഇഒയുമായ കാട്ടൂക്കാരൻ ശ്രീന എന്നിവരാണ് കഴിഞ്ഞ ദിവസം വീട്ടിൽ ഇഡി റെയിഡിനെത്തുന്നതിന് തൊട്ടു മുമ്പ് ജീപ്പിൽ ഡ്രൈവർക്കൊപ്പം…
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കേരള കോണ്‍ഗ്രസ്(എം) നേതാവ് കെ.എം. മാണിയുടെ ആത്മകഥ. കെ.എം. മാണി മരിക്കുന്നതിന് ആറ് മാസം മുമ്പ് എഴുതിയ ആത്മകഥയാണ് ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നത്. ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ് നേതാക്കളെ കുറ്റപ്പെടുത്തുന്ന ഭാഗങ്ങള്‍ ആത്മകഥയിലുള്ളത്. രമേശ് ചെന്നിത്തലയെയും കെ ബാബുവിനേയും പ്രതിക്കുട്ടില്‍ നിര്‍ത്തുന്നതാണ് കെ എം മാണിയുടെ ആത്മകഥ. മുഖ്യമന്ത്രിയാകാന്‍ സഹായിച്ചില്ല എന്നതിന്റെ പേരില്‍ ചെന്നിത്തല തനിക്കെതിരായെന്ന് മാണി കുറ്റപ്പെടുത്തുന്നു. ബാര്‍ കോഴ കേസ് ചില നേതാക്കളുടെ കുതന്ത്രങ്ങളുടെ ആകെ തുകയായിരുന്നു. തനിക്കെതിരായ ഒരു വടിയായി ബാര്‍ കോഴ ആരോപണത്തെ രമേശ് ചെന്നിത്തല കണ്ടു.’ഇത്തിരി വെള്ളം കുടിക്കട്ടെ, ഒരു പാഠം പഠിക്കട്ടെ’ എന്ന് രമേശ് മനസില്‍ കണ്ടിരിക്കാം എന്നാണ് കെ.എം മാണി ആത്മകഥയില്‍ പറയുന്നത് നിയമ മന്ത്രി കൂടിയായിരുന്ന തന്നെ മറികടന്ന് എക്സൈസ് മന്ത്രിയായിരുന്ന കെ. ബാബു ബാര്‍ ലൈസന്‍സ് പുതുക്കാനുള്ള ഫയല്‍ മന്ത്രിസഭയില്‍ കൊണ്ടുവന്നു. യുഡിഎഫിന് ഭൂരിപക്ഷം നഷ്ടപ്പെടാനുള്ള പ്രധാന കാരണം കോണ്‍ഗ്രസിലെ ഗ്രൂപ്പുകളിയെന്നും…
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 2 പേർ അറസ്റ്റിൽ
മുളവുകാട്: സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 2 യുവാക്കൾ അറസ്റ്റിൽ. പുതുവൈപ്പ് തെക്കെതെരുവിൽ ബിബിൻ (25), സുഹൃത്ത് മുരിക്കുംപാടം പഴമയിൽ ജീവൻ (21) എന്നിവരാണു പോക്‌സോ കേസിൽ മുളവുകാട് പൊലീസിന്റെ പിടിലായത്. ജീവൻ ഞാറയ്ക്കൽ, മുളവുകാട് സ്റ്റേഷനുകളിൽ അക്രമ, ലഹരിമരുന്നു കേസുകളിൽ പ്രതിയാണ്. ഇരുവരെയും കോടതിയിൽ ഹാജരാക്കി. ബിബിൻ ഇൻസ്റ്റഗ്രാമിലൂടെയാണ് പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് പുതുവൈപ്പിനു സമീപം കുറ്റിക്കാട്ടിലെത്തിച്ച് പീഡിപ്പിച്ചു. ബിബിൻ പീഡിപ്പിച്ച വിവരം വീട്ടിൽ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ജീവൻ അതേ സ്ഥലത്തുവച്ച് വീണ്ടും പീഡിപ്പിച്ചത്. ഇൻസ്‌പെക്ടർ മൻജിത് ലാലിന്റെ നേതൃത്വത്തിൽ എസ്‌ഐ സുനേഖ് ജയിംസ്, എഎസ്‌ഐ ഗോപകുമാർ, പൊലീസുകാരായ രാജേഷ്, സുരേഷ്, തോമസ് ജോർജ്, തോമസ് പോൾ, ഹേമലത, സിന്ധ്യ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ആത്മഹത്യ; ജോസഫിന് മരണക്കുറിപ്പ് എഴുതി നൽകിയത് മാധ്യമപ്രവർത്തകൻ, പരിശോധിക്കണം: ചക്കിട്ടപാറ പഞ്ചായത്ത്
കോഴിക്കോട്: പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിന്നശേഷിക്കാരനായ വളയത്ത് ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ചക്കിട്ടപാറ പഞ്ചായത്തിന് ഉത്തരവാദിത്തമില്ലെന്ന് ഭരണ സമിതി. ജോസഫിനു സാധ്യമായ എല്ലാ സഹായവും നൽകിയതായി ഭരണസമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംഭവത്തിൽ ചക്കിട്ടപാറ പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ളവരെ എതിർ കക്ഷികളാക്കി ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ജസ്റ്റിസ് എൻ.നഗരേഷാണ് സ്വമേധയാ കേസെടുത്തത്. പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ, വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ സി.കെ.ശശി, ബിന്ദു വത്സൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ‘‘ക്ഷേമ പെൻഷൻ മുടങ്ങിയതോടെയാണ് ആത്മഹത്യ എന്നാണ് ഉയർന്ന പരാതി. പെൻഷൻ ലഭിച്ചില്ലെങ്കിൽ ജീവനൊടുക്കുമെന്നു പറഞ്ഞ് ജോസഫ് നവംബർ 9ന് പഞ്ചായത്തിനു കത്തു നൽകി. നവംബർ 10ന് രാവിലെ പഞ്ചായത്ത് പ്രസിഡന്റ്‍ വീട് സന്ദർശിച്ചു. തൊഴിലുറപ്പ് ജോലി മറ്റു പറമ്പുകളിൽ പോയി ചെയ്യാൻ സാധിക്കില്ലെന്നും സ്വന്തം വീട്ടിൽ ചെയ്യാൻ സൗകര്യം ഒരുക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു. തുടർന്ന് സ്വന്തം പറമ്പിൽ ജോലി ചെയ്യാൻ സംവിധാനം ഒരുക്കി. കഴിഞ്ഞ…
നാലു വാഹനങ്ങള്‍ ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിച്ചു; തമിഴ്‌നാട്ടില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം- വീഡിയോ
ചെന്നൈ: തമിഴ്‌നാട്ടില്‍ നാലു വാഹനങ്ങള്‍ ഉള്‍പ്പെട്ട അപകടത്തില്‍ നാലുപേര്‍ മരിച്ചു. പരിക്കേറ്റ എട്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്നിന് പിറകെ ഒന്നായി നാലുവാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ധര്‍മ്മപുരിയിലാണ് സംഭവം. അതിവേഗത്തില്‍ വന്ന ട്രക്കാണ് അപകടത്തിന് കാരണം. നിയന്ത്രണം വിട്ട് ട്രക്ക് മറ്റൊരു ട്രക്കില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് വാഹനങ്ങള്‍ ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു. https://twitter.com/i/status/1750415391384596711 ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട രണ്ടാമത്തെ ട്രക്ക് മുന്നില്‍ പോകുകയായിരുന്ന ലോറിയില്‍ ഇടിച്ചു. നിയന്ത്രണം വിട്ട ലോറി പാലത്തില്‍ നിന്ന് താഴേയ്ക്ക് പതിച്ചു. ഇരു വാഹനങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങിയ മറ്റൊരു കാറിന് തീപിടിച്ചതോടെയാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിച്ചത്. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതവും ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50000 രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
മാലദ്വീപ് സർക്കാരിന്റെ ഇന്ത്യാ വിരുദ്ധ നിലപാട്; മാലദ്വീപ് പ്രസിഡന്റിനെതിരെ തിരിഞ്ഞ് പ്രതിപക്ഷ പാർട്ടികൾ
ന്യൂഡൽഹി: മാലദ്വീപ് സർക്കാരിന്റെ ഇന്ത്യാ വിരുദ്ധ നിലപാട് ദ്വീപ് രാഷ്ട്രത്തിന്റെ വികസനത്തെ ഹാനികരമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി പ്രതിപക്ഷ പാർട്ടികൾ. മാലദ്വീപ് തുറമുഖത്ത് ചൈനീസ് കപ്പൽ തീരമണയുമെന്ന അധികൃതരുടെ പ്രഖ്യാപനത്തിന് തൊട്ടുപിറകേയാണ് മുന്നറിയിപ്പുമായി പ്രതിപക്ഷ പാർട്ടികളായ മാൽദിവിയൻ ഡെമോക്രാറ്റിക് പാർട്ടിയും ഡെമോക്രാറ്റ്സും രംഗത്തെത്തിയത്. ‘രാജ്യത്തിന്റെ പുരോഗതിക്ക് സഹായകമാകുന്ന ഏത് പങ്കാളിയെയും പ്രത്യേകിച്ച് രാജ്യവുമായി ദീർഘകാലമായി സംഖ്യത്തിലായിരുന്ന രാജ്യത്തെ അകറ്റുന്നത് രാജ്യത്തിന്റെ ദീർഘകാല വികസനത്തിന് തുരങ്കം വെക്കുമെന്നാണ് എംഡിപിയും ഡെമോക്രാറ്റ്സും വിശ്വസിക്കുന്നത്.’ ഇന്ത്യയെ ദീർഘകാല സഖ്യരാഷ്ട്രമെന്ന് വിശേഷിപ്പിച്ചുകൊണ്ട് പ്രതിപക്ഷ പാർട്ടികൾ അഭിപ്രായപ്പെട്ടു. മാലദ്വീപ് സർക്കാർ തുടർന്നുവന്നിരുന്നതുപോലെ എല്ലാ വികസന പങ്കാളികളുമായും സഹകരിക്കേണ്ടതുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിലെ സ്ഥിരതയും സുരക്ഷിതത്വും മാല ദ്വീപിന്റെ സ്ഥിരതയ്ക്കും സുരക്ഷിതത്വത്തിനും പ്രധാനമാണെന്നും പ്രതിപക്ഷ പാർട്ടികൾ പറഞ്ഞു. ഇതുപാർട്ടികളുടേയും നേതാക്കന്മാർ സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിലാണ് പ്രതിപക്ഷ പാർട്ടികൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. 87 അംഗങ്ങളുള്ള പാർലമെന്റിൽ 55 സീറ്റുകളാണ് രണ്ടുപാർട്ടികൾക്കും ചേർന്നുള്ളത്. ടൂറിസവുമായി ബന്ധപ്പെട്ട് മാലദ്വീപും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരുന്നു. മാലദ്വീപ്…
കൊളംബോ: ശ്രീലങ്കയുടെ ജലവിഭവ വകുപ്പ് മന്ത്രിയും സുരക്ഷാ ഉദ്യോഗസ്ഥനും വാഹനാപകടത്തില്‍ മരിച്ചു. ജലവിഭവ വകുപ്പ് മന്ത്രി സനത് നിഷാന്തും (48) സുരക്ഷാ ഉദ്യോഗസ്ഥന്‍ ജയകോടിയുമാണ് മരിച്ചത്. കൊളംബോ എക്‌സപ്രസ് വേയില്‍ പുലര്‍ച്ചെയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ഡ്രൈവറെ കടുനായകെയിലെ രഗമ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊളംബോയിലേക്ക് പോകുന്ന വഴിയിൽ അതേ ദിശയിലെത്തിയ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ജീപ്പ് സമീപത്തെ മതിലില്‍ ഇടിച്ചതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്. അപകടത്തെക്കുറിച്ച് കണ്ഡാന പൊലീസ് അന്വേഷണം ആരംഭിച്ചു.