- ബഹ്റൈനില്‍ വേനല്‍ച്ചൂട് കൂടുന്നു
- മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് നവീകരിക്കുന്നു
- അല്‍ ദാന നാടക അവാര്‍ഡ്: പൊതു വോട്ടെടുപ്പ് ആരംഭിച്ചു
- റണ്‍വേ നവീകരണം: ദിവസേനയുള്ള 114 വിമാനങ്ങൾ മൂന്ന് മാസത്തേക്ക് പറക്കില്ല
- ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ പറ്റില്ലെന്ന് ഡോക്ടര്‍മാര്‍; തിരുവനന്തപുരം ശ്രീചിത്രയില്‍ തിങ്കളാഴ്ച മുതല്‍ ശസ്ത്രക്രിയ മുടങ്ങും
- ഇബ്റാഹീ മില്ലത്ത് മുറുകെ പിടിക്കുക; നാസർ മദനി
- നയം വ്യക്തമാക്കി പ്രധാനമന്ത്രി: ‘ജമ്മു കശ്മീരിൻ്റെ വികസനവുമായി മുന്നോട്ട്, ഇത് ഭാരതത്തിന്റെ സിംഹഗർജനം’
- വേള്‍ഡ് മലയാളി കൗണ്‍സില്‍ 30ാം വാര്‍ഷികാഘോഷം ബാകുവില്‍
Author: Reporter
മനാമ: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മുൻകാല ഫാസ്റ്റ് ബൗളറായ ജവഗൽ ശ്രീനാഥിന് ബഹ്റൈനിൽ സ്വീകരണം നൽകി. മനാമയിലെ കന്നട ഭവനിൽ നടന്ന ചടങ്ങിൽ കന്നട സംഘ ബഹ്റൈനാണ് ശ്രീനാഥിനെ ആദരിച്ചത്. ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയായിരുന്നു. https://youtu.be/nTszBFo1Yic?si=mC5CPF8HiIKJjCnd&t=144 ദക്ഷിണ കന്നട ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ശ്രീകാന്ത് റായ്, ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷൻ അഡ്വൈസറി കൗൺസിൽ ചെയർമാൻ മുഹമ്മദ് മൻസൂർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ക്രിക്കറ്റ് പ്രേമികളുടെ ചോദ്യങ്ങൾക്ക് ശ്രീനാഥ് മറുപടി നൽകി. കന്നട സംഘ ബഹ്റൈൻ സംഘടിപ്പിച്ച ബി.എം.എം.ഐ ഷോപ്സ് കെ.എസ്.ബി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ സമാപനത്തോടനുബന്ധിച്ചാണ് അദ്ദേഹം ബഹ്റൈനിലെത്തിയത്. മൂന്ന് വിഭാഗങ്ങളിലായി 34 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിലെ വിജയികൾക്ക് അദ്ദേഹം ട്രോഫികൾ സമ്മാനിക്കുകയും ചെയ്തു. വർഷത്തിലേറെക്കാലം ഇന്ത്യൻ ഫാസ്റ്റ് ബൗളിങ് ആക്രമണത്തെ നയിച്ച ശ്രീനാഥ് നിലവിൽ ഐ.സി.സി മാച്ച് റഫറിയുടെ എലൈറ്റ് പാനലിൽ സേവനമനുഷ്ഠിക്കുകയാണ്.
കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്ര കൂലി കുറയുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയതായി മന്ത്രി വി അബ്ദു റഹ്മാന്‍
കോഴിക്കോട്: കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്ര കൂലി കുറയും. ഇക്കാര്യത്തില്‍ കേന്ദ്രം ഉറപ്പ് നല്‍കിയെന്ന് മന്ത്രി വി അബ്ദു റഹ്മാന്‍ വ്യക്തമാക്കി. വിമാന യാത്ര നിരക്കില്‍ തീരുമാനം എടുത്തത് കേന്ദ്രം ആണെന്നും ലീഗ് നേതാക്കള്‍ കാര്യം അറിയാതെ സംസ്ഥാന സര്‍ക്കാരിനെ പഴിക്കുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കേരളത്തിലെയും രാജ്യത്തെ മറ്റു ഭാഗങ്ങളിലെയും എംബാര്‍ക്കേഷന്‍ പോയന്റുകളില്‍ നിന്ന് വ്യത്യസ്തമായി കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്രക്കാരോട് അധികൃതരുടെ ഭാഗത്തുനിന്ന് ക്രൂരമായ വിവേചനവും വിമാന ടിക്കറ്റ് ചാര്‍ജ്ജിലുള്ള ഭീമമായ അന്തരവും വിശദമായി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും മുസ്ലിം ലീഗ് എം പിമാര്‍ വിവരിച്ചു. ഹജ്ജ് യാത്രക്കാരായ തീര്‍ത്ഥാടകരോട് ഈ രീതിയിലുള്ള ചൂഷണം ഒരു നിലയിലും നീതീകരിക്കാന്‍ കഴിയില്ല. വേഗത്തില്‍ ഇടപെടല്‍ നടത്തി പരിഹരിക്കാനുള്ള നടപടിയുണ്ടാകണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടതായും അവര്‍ പറഞ്ഞു. നേരത്തെ തന്നെ കരിപ്പൂരില്‍ നിന്ന് ഹജ്ജിന് പോകുന്ന യാത്രക്കാരുടെ വിമാന ടിക്കറ്റ് ചാര്‍ജില്‍ ഇളവ് നല്‍കുമെന്ന് കേന്ദ്ര ഹജ്ജ് കാര്യ വകുപ്പ് മന്ത്രി ഉറപ്പ് നല്‍കിയെന്ന് മുസ്ലിം…
ഒന്‍പതു വയസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കി; എയ്ഡ്സ് രോഗിയായ പ്രതിക്ക് മൂന്നു ജീവപര്യന്തവും 22 വര്‍ഷം കഠിനതടവും
പുനലൂര്‍: എയ്ഡ്സ് പകര്‍ത്തണമെന്ന ഉദ്ദേശ്യത്തോടെ ഒന്‍പതു വയസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ പോക്സോ അടക്കം വിവിധ വകുപ്പുകളിലായി പ്രതിക്ക് മൂന്ന് ജീവപര്യന്തവും 22 വര്‍ഷം കഠിന തടവും 1.05 ലക്ഷം രൂപ പിഴയും. പത്തുവര്‍ഷമായി എയ്ഡ്സ് രോഗത്തിന് ചികിത്സയില്‍ കഴിഞ്ഞുവരുന്ന പുനലൂര്‍ ഇടമണ്‍ സ്വദേശിയായ 39 -കാരനെയാണ് ശിക്ഷിച്ചത്. പുനലൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി ടി.ഡി. ബൈജുവിന്റേതാണ് അത്യപൂര്‍വമായ ഈ വിധി. കുട്ടിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് ശുപാര്‍ശയും ചെയ്തിട്ടുണ്ട്. 2020-ലാണ് കേസിനാസ്പദമായ സംഭവം. തെന്മല പോലീസ് ഇന്‍സ്പെക്ടറായിരുന്ന എം.ജി. വിനോദാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.പി. അജിത് ഹാജരായി.
കൊല്ലം: കൊട്ടിയം തഴുത്തലയില്‍ വന്‍ കഞ്ചാവ് വേട്ട. വിശാഖപട്ടണത്തു നിന്ന് കൊണ്ടുവന്ന 21 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ആറുപേര്‍ അറസ്റ്റിലായി. തഴുത്തല സ്വദേശികളായ അനൂപ്, രാജേഷ്, രതീഷ്, അജ്മല്‍ ഖാന്‍, അനുരാജ്, ജോണ്‍സണ്‍ എന്നിവരാണ് പിടിയിലായത്. കൊട്ടിയം പോലീസും കൊല്ലം സിറ്റി ഡാന്‍സാഫ് ടീമും ചേര്‍ന്നാണിവരെ പിടികൂടിയത്. വിശാഖപട്ടണത്ത് നിന്നാണ് ഇവര്‍ കഞ്ചാവ് കൊണ്ടുവരുന്നത്. തെങ്കാശിവരെ ട്രെയിനില്‍ കൊണ്ടുവന്ന് പിന്നെ റോഡ് മാര്‍ഗം കൊല്ലത്തെത്തിക്കുന്നതാണിവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. ആദ്യം രാജേഷിനെയാണ് പിടികൂടിയത്. കഞ്ചാവ് തഴുത്തല സ്വദേശി ജോണ്‍സണ്‍ നടത്തുന്ന വര്‍ക്ക് ഷോപ്പില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവിടെ പരിശോധനയ്‌ക്കെത്തിയപ്പോള്‍ രതീഷും അനൂപും അവിടെയുണ്ടായിരുന്നു. പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച ഇവരെ മല്‍പ്പിടുത്തത്തിലൂടെയാണ് കീഴടക്കിയത്. പ്രതികളില്‍ രണ്ടുപേര്‍ നേരത്തേയും മയക്കുമരുന്ന് വില്‍പന കേസില്‍ പ്രതികളായിട്ടുണ്ട്. സി.പി.എം. പ്രാദേശിക നേതാവിനെ മര്‍ദ്ദിച്ച കേസിലും ഇവര്‍ പ്രതികളായിരുന്നു. ഇവരില്‍ നിന്ന് മൂന്ന് ബൈക്കുകളും മൊബൈല്‍ ഫോണുകളും പോലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ ആറുപേരേയും റിമാന്‍ഡ് ചെയ്തു.
അനധികൃത സ്വത്ത് സമ്പാദന കേസ്സ്; കെ.ബാബുവിന്റെ 25.82 ലക്ഷത്തിന്റെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ കെ.ബാബുവിന്റെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. 25.82 ലക്ഷം രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. 2007 മുതൽ 2016 വരെ കെ.ബാബു അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. കൊച്ചിയിലെ ഓഫിസിൽ വിളിച്ചുവരുത്തി കെ.ബാബുവിനെ ഇ.ഡി നേരത്തേ ചോദ്യംചെയ്തിരുന്നു. ഇതേ സംഭവത്തിൽ വിജിലൻസും ബാബുവിനെതിരെ കേസെടുത്ത് എഫ്ഐആർ റിജസ്റ്റർ ചെയ്തിട്ടുണ്ട്.
ആരോപണങ്ങൾ നമ്മളെ ഏശില്ല’; ‘മകൾ ബിസിനസ് തുടങ്ങിയത് ഭാര്യയുടെ പെൻഷൻ തുക ഉപയോഗിച്ച്; മുഖ്യമന്ത്രി
തിരുവനന്തപുരം: മകൾ ടി.വീണ ബിസിനസ് തുടങ്ങിയത് ഭാര്യ കമലയുടെ പെൻഷൻ തുക ഉപയോഗിച്ചാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടന്ന അടിയന്തരപ്രമേയ ചർച്ചയിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മകൾക്ക് എതിരായ ആരോപണങ്ങളിൽ ഇതാദ്യമായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ‘‘എനിക്കും കുടുംബത്തിനും എതിരെ ഉയരുന്ന ആരോപണങ്ങള്‍ വ്യാജമാണ്. നിങ്ങൾ ആരോപണം ഉയർത്തൂ. ജനങ്ങൾ സ്വീകരിക്കുമോയെന്ന് കാണാം. ഒരു ആരോപണവും എന്നെ ഏശില്ല. കൊട്ടാരം പോലുളള വീട് എന്നൊക്കെ പറഞ്ഞത് ഇപ്പോൾ കേൾക്കുന്നില്ല. മുൻപു ഭാര്യയെ കുറിച്ചായിരുന്നു ആരോപണങ്ങൾ. ഇപ്പോൾ മകൾക്ക് എതിരെയായി. ബിരിയാണി ചെമ്പടക്കം മുൻപു പറഞ്ഞതൊന്നും നമ്മളെ ഏശില്ല’’– മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്‍റെ താല്‍പര്യങ്ങളെ കേന്ദ്രവും കേരളത്തിലെ പ്രതിപക്ഷവും ഒരേപോലെ കൈവിട്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സാമ്പത്തിക ഉപരോധത്തിന്റെ രൂപത്തിലുളള കേന്ദ്ര നീക്കങ്ങൾ കേരളത്തെ ഞെരുക്കുകയാണ്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ മുന്നോട്ടുള്ള കുതിപ്പിന്‍റെ പാതയിലാണ്. ഈ അവസരത്തിലാണ് തിരഞ്ഞെടുപ്പിലൂടെ കടന്നുവരാന്‍ കഴിയാത്ത വർഗീയവത്ക്കരണത്തിന്‍റെ വക്താക്കളെ നാമനിര്‍ദേശത്തിലൂടെ തിരുകി കയറ്റാന്‍ ചാന്‍സലര്‍ സ്ഥാനം വഹിക്കുന്ന…
സ്‌കൂള്‍ വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്സിൽ 65-കാരന് ഇരട്ട ജീവപര്യന്തവും രണ്ടുലക്ഷം രൂപ പിഴയും
തൃശ്ശൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 65-കാരന് ഇരട്ട ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. പുന്നയൂര്‍ എടക്കര തിരുത്തിവീട്ടില്‍ കുഞ്ഞുമുഹമ്മദിനെയാണ് കുന്നംകുളം അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്.ലിഷ ശിക്ഷിച്ചത്. 2016-ലായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂളില്‍നിന്ന് ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടിയെയാണ് പ്രതി പീഡനത്തിനിരയാക്കിയത്. പിന്നീട് കുട്ടി കരയുന്നത് കണ്ട് കൂട്ടുകാര്‍ മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. വടക്കേക്കാട് പോലീസാണ് സംഭവത്തില്‍ കേസെടുത്ത് പ്രതിയെ പിടികൂടിയത്. കേസില്‍ 25 സാക്ഷികളെ വിസ്തരിച്ചു.
സോഷ്യൽ മീഡിയ പരസ്യങ്ങൾക്ക് നിയന്ത്രണം; നിർദേശം ശൂറാ കൗൺസിൽ പരിഗണിക്കും; 1,000 ദീനാർവരെ പിഴ
മനാമ: സോഷ്യൽ മീഡിയ പരസ്യങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താനുള്ള നിർദേശം ശൂറ കൗൺസിൽ അവലോകനത്തിനായി അയച്ചു. തലാൽ അൽ മന്നായിയുടെ നേതൃത്വത്തിൽ അഞ്ച് അംഗങ്ങളാണ് സർവിസ് കമ്മിറ്റിയുടെ അവലോകനത്തിനായി അയച്ചത്. സമൂഹമാധ്യമങ്ങളിലെ പരസ്യനിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവർക്ക് ഓരോ കുറ്റത്തിനും 1,000 ദീനാർവരെ പിഴ ചുമത്താനാണ് നിയമം ശിപാർശ ചെയ്യുന്നത്. മതങ്ങളെയോ വിശ്വാസങ്ങളെയോ വ്രണപ്പെടുത്തുകയോ ബൗദ്ധിക സ്വത്ത് ലംഘിക്കുകയോ ലൈസൻസില്ലാത്തതോ നിയമവിരുദ്ധമോ ആയ ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുകയോ കുട്ടികളെ ചൂഷണം ചെയ്യുകയോ ചെയ്യുന്ന സോഷ്യൽ മീഡിയ പ്രൊഫൈൽ, പേജ്, ബ്ലോഗ്, എന്നിവയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യും. 500 ദീനാർ വരെ പിഴയും ചുമത്തും. ഇൻഫർമേഷൻ മന്ത്രിയാണ് ഇത് നിശ്ചയിക്കുന്നത്. ലാഭേച്ഛയില്ലാത്ത, ചാരിറ്റി, സന്നദ്ധ പരസ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ലൈസൻസ് ഫീസിൽ ഇളവ് നൽകാനും മന്ത്രിക്ക് അധികാരമുണ്ടായിരിക്കും. സോഷ്യൽ മീഡിയ വഴിയുള്ള വാണിജ്യ പരസ്യങ്ങളെ മാത്രമാണ് നിയമം ലക്ഷ്യമിടുന്നത്. ഓൺലൈൻ വിതരണക്കാരും സേവന ദാതാക്കളും വിൽപനക്കാരും നടത്തുന്ന അനുചിതവും നിയമവിരുദ്ധവും അധാർമികവുമായ പ്രവർത്തനങ്ങൾക്കെതിരെ വ്യാപകമായ പരാതി ലഭിച്ചിരുന്നു.…
കോഴിക്കോട്: വടകരയില്‍ രണ്ടുവയസുകാരി കുഴഞ്ഞുവീണ് മരിച്ചു. കുറുമ്പയിലിലെ കുഞ്ഞാംകുഴിയില്‍ പ്രകാശന്റെ മകള്‍ ഇവയാണ് ഛര്‍ദിയെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ലിജിയാണ് അമ്മ. സഹോദരന്‍: യദൂകൃഷ്ണ.
ബെംഗളൂരു: ബെംഗളൂരു കെ.ആര്‍. പുരത്തെ ജൂവലറിയില്‍ ബി.ഐ.എസ്. ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തി സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ പിടിയിലായവരില്‍ രണ്ടുപേര്‍ മലയാളികള്‍. എറണാകുളം ആലുവ സ്വദേശി സമ്പത്ത് കുമാര്‍ എന്ന മാധവന്‍ (55), തൃശ്ശൂര്‍ പരിയാരം സ്വദേശി ജോഷി തോമസ് എന്നിവരാണ് പിടിയിലായ മലയാളികള്‍. കവര്‍ച്ച ആസൂത്രണം ചെയ്തത് സമ്പത്ത് കുമാറാണെന്ന് പോലീസ് പറഞ്ഞു. ഉത്തര്‍പ്രദേശ് സ്വദേശികളായ സന്ദീപ്, അവിനാശ് എന്നിവരേയും കഴിഞ്ഞദിവസം പോലീസ് പിടികൂടിയിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് കെ.ആര്‍. പുരത്തെ ജൂവലറിയില്‍ ബി.ഐ.എസ്. ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തി ഇവരെത്തിയത്. സ്വര്‍ണാഭരണങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് ഉപഭോക്താക്കളില്‍നിന്ന് പരാതികളുണ്ടെന്നും സ്വര്‍ണത്തിന്റെ നിലവാരം പരിശോധിക്കണമെന്നുമാവശ്യപ്പെട്ട് ഒരു കിലോയോളം സ്വര്‍ണം ഇവര്‍ കൈക്കലാക്കുകയായിരുന്നു. പിന്നീട് ഉടമയ്ക്ക് ചെന്നൈയിലെ ബി.ഐ.എസ്. ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടുള്ള വ്യാജ നോട്ടീസും നല്‍കിയാണ് സംഘം ജൂവലറിയില്‍നിന്ന് ഇറങ്ങിയത്. സംശയം തോന്നിയ ജൂവലറി ജീവനക്കാരന്‍ പിന്തുടര്‍ന്നതോടെ ഭയന്ന ഇവര്‍ അതിവേഗത്തില്‍ കാറോടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇതോടെ യഥാര്‍ഥ ബി.ഐ.എസ്. ഉദ്യോഗസ്ഥരല്ലെന്ന് തിരിച്ചറിഞ്ഞ ജൂലവറി ഉടമ പോലീസിനെ വിവരമറിയിച്ചു. സമ്പത്ത് കുമാര്‍ മാണ്ഡ്യയില്‍…