- ഇനി ബൊമ്മക്കൊലു ഒരുക്കാൻ പാർവതി മുത്തശ്ശി ഇല്ല
- ആറാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേളമെയ് 3 മുതല്‍ 5 വരെ കൊട്ടാരക്കരയില്‍സംഘാടക സമിതി രൂപീകരിച്ചു; ഡെലിഗേറ്റ് രജിസ്ട്രേഷന് ഏപ്രില്‍ 22 മുതല്‍
- കേരള സർവകലാശാലയിൽ എംബിഎ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവം, അധ്യാപകനെ സർവീസില്‍ നിന്ന് പിരിച്ചുവിടാന്‍ തീരുമാനം
- മദ്യപിച്ച് പട്രോളിംഗ് നടത്തി; ഗ്രേഡ് എസ്.ഐ ഉൾപ്പെടെ രണ്ടു പേർക്ക് സസ്പെൻഷൻ
- ബഹ്റൈന്‍ സ്മാര്‍ട്ട് സിറ്റീസ് ഉച്ചകോടി ഏപ്രില്‍ 15ന് തുടങ്ങും
- കൊടുംചൂട്, കോണ്‍ഗ്രസ് കണ്‍വെന്‍ഷനിടെ പി. ചിദംബരം കുഴഞ്ഞുവീണു
- ഒഴുക്കില്‍പ്പെട്ട സുഹൃത്തുക്കളെ രക്ഷിച്ച പന്ത്രണ്ടുകാരന് മുങ്ങിമരിച്ചു
- സി.ഇ.എം. 2025 സമ്മേളനത്തിന് ബഹ്റൈനില്‍ തുടക്കമായി
Author: Reporter
തലശ്ശേരി: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ ജീവപര്യന്തം തടവിനും മൂന്നുലക്ഷം രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. കതിരൂര്‍ വയല്‍പീടിക ശ്രീനാരായണമഠത്തിനു സമീപത്തെ കോയ്യോടന്‍ വീട്ടില്‍ പദ്മനാഭനെ (55) ആണ് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എ.വി. മൃദുല ശിക്ഷിച്ചത്. ഭാര്യ ശ്രീജയെ സംശയത്തെ തുടര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. പിഴയടച്ചില്ലെങ്കില്‍ ആറുമാസംകൂടി തടവനുഭവിക്കണം. പിഴയടച്ചാല്‍ തുക മക്കള്‍ക്ക് നല്‍കണം. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ. ജയറാംദാസ് ഹാജരായി. 2015 ഒക്ടോബര്‍ ആറിന് രാത്രി 10-നാണ് സംഭവം. വീട്ടിലെ അടുക്കളയില്‍ തടഞ്ഞുനിര്‍ത്തി കത്തികൊണ്ട് കുത്തിയും ഇരുമ്പ് സ്റ്റൂള്‍കൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. കുത്താന്‍ ഉപയോഗിച്ച രണ്ട് കത്തികള്‍ പൊട്ടി. ഇതേ തുടര്‍ന്ന് മൂന്നാമത് ഒരു കത്തി കൂടി കുത്താന്‍ ഉപയോഗിച്ചു. കതിരൂര്‍ പോലീസ് എസ്.ഐ സുരേന്ദ്രന്‍ കല്യാടന്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കൂത്തുപറമ്പ് ഇന്‍സ്പെക്ടറായായിരുന്ന കെ. പ്രേംസദനാണ് അന്വേഷണം നടത്തി കുറ്റപത്രം നല്‍കിയത്. പ്രതിയുടെ അമ്മ, സഹോദരി…
അഹമ്മദാബാദ്: ഗുജറാത്തിൽ 4.1 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടു. കച്ച് മേഖലയിൽ രാവിലെ എട്ടോടെയാണു പ്രകമ്പനമുണ്ടായത്. 15 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രമെന്നു നാഷനൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. അപകടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസവും കച്ച് ജില്ലയിൽ ഭൂചലനമുണ്ടായിരുന്നു. 4.0 ആയിരുന്നു തീവ്രത. 2001ൽ കച്ചിലുണ്ടായ വൻ ഭൂചലനത്തിൽ വലിയ നാശനഷ്ടങ്ങളാണു സംഭവിച്ചത്. ഏകദേശം 13,800 പേർ മരിക്കുകയും 1.67 ലക്ഷം പേർക്കു പരുക്കേൽക്കുകയും ചെയ്തു
മനാമ: തണൽ കണ്ണൂർ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. സലീം നമ്പ്റ വളപ്പിൽ പ്രസിഡണ്ടായും ശ്രീജിത്ത് കണ്ണൂർ ജനറൽ സെക്രട്ടറിയായും സിറാജ് മാമ്പ ട്രഷറർ ആയും ചുമതലയേറ്റു. മറ്റു ഭരവാഹികകൾ ഷറഫുദ്ദീൻ വൈ. പ്രസിഡന്റ് നിജേഷ് പവിത്രൻ, ശിഹാബ് കണ്ണൂർ ജോ. സെക്രട്ടറിമാർ നിസാർ പാലയാട്ട്, ഹാരിസ് പഴയങ്ങാടി, നജീബ് കടലായി തുടങ്ങിയവർ രക്ഷാധികാരികളുമാണ്. അൻവർ കണ്ണൂർ, നൗഫൽ തുടങ്ങി 10 ഓളം എക്സിക്യൂട്ടീവ് അംഗങ്ങളും ചുമതലയേറ്റു. സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് റഷീദ് മാഹി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കമ്മിറ്റിയുമായി സഹകരിക്കാൻ താൽപര്യമുള്ളവർ ശ്രീജിത്ത് കണ്ണൂരുമായി 39301252, 39614255 എന്ന നമ്പറിൽ ബന്ധപ്പടാവുന്നതാണ്.
മനാമ: മലർവാടി, ടീൻ ഇന്ത്യ കൂട്ടായ്മകളുമായി സഹകരിച്ച് മീഡിയവൺ സംഘടിപ്പിക്കുന്ന ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവത്തിൻ്റെ ബഹ്‌റൈൻ തല ഒന്നാം ഘട്ട പരീക്ഷ നടന്നു. നൂറുകണക്കിന് വിദ്യാർത്ഥി വിദ്യാർത്ഥിനികൾ പരീക്ഷയിൽ മാറ്റുരച്ചു. ലോകമെമ്പാടുമുള്ള മലയാളി വിദ്യാർഥികളുടെ വൈജ്ഞാനികോന്നമനം ലക്ഷ്യമിട്ട് 20 വർഷത്തിലേറെയായി സംഘടിപ്പിക്കുന്ന അറിവിന്റെ ഉത്സവമാണ് ലിറ്റിൽ സ്കോളർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പഠിക്കുന്ന മലയാളി വിദ്യാർഥികളുടെ വിദ്യാഭ്യാസ യാത്രക്ക് കരുത്തും കാതലുമൊരുക്കുന്നതിൽ ലിറ്റിൽ സ്കോളർ വലിയ സംഭാവന നൽകിയിട്ടുണ്ട്. പുസ്തകങ്ങളിലെ ഔപചാരിക പാഠങ്ങൾക്കപ്പുറം ചരിത്രവും ശാസ്ത്രവും സംസ്കാരവുമെല്ലാമടങ്ങുന്ന അറിവിന്റെ വൈവിധ്യങ്ങളിലേക്ക് കുട്ടികളെ അത് കൈപിടിച്ചുനടത്തി. മത്സര ക്ഷമതയും മൂല്യബോധവും ഇഴചേർത്ത് അറിവിനെ ആഘോഷമാക്കുന്ന ഒരു തലമുറയെയാണ് ലിറ്റിൽ സ്കോളർ രൂപപ്പെടുത്തുന്നത്. മനാമയിൽ ഒരുക്കിയ പരീക്ഷാകേന്ദ്രത്തിൽ രക്ഷിതാക്കളോടൊപ്പം വിദ്യാർഥികൾ അതി രാവിലെ എത്തിച്ചേർന്നു. മൂന്നാം ക്ലാസ് മുതൽ 12ആം ക്ലാസ് വരെയുള്ള കുട്ടികളാണ്ൾ പരീക്ഷയിൽ പങ്കെടുത്തത്. ഇതേ സമയത്ത് തന്നെയാണ് കേരളത്തിലെ 14 ജില്ലകൾ, ചെന്നൈ, ഡൽഹി, ആൻഡമാൻ എന്നിവിടങ്ങളിലുമായി ഒരുക്കിയ 250…
മനാമ : ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ഗുദൈബിയ യൂണിറ്റ് കുടുംബം സംഗമം സംഘടിപ്പിച്ചു. ജീവിത വിജയം എന്ന വിഷയത്തെ ആസ്പദമാക്കി എ.എം. ഷാനവാസ് മുഖ്യ പ്രഭാഷണം നടത്തി. ജീവിതത്തിന്റെ പ്രതി സന്ധി ഘട്ടങ്ങളിൽ ഭൗതിക ഇടപെടലുകൾ നടത്തുന്നതിനോടൊപ്പം ആത്മീയമായ മാർഗങ്ങളിലൂടെയും നമ്മുടെ വിഷമതകൾക് പരിഹാരം തേടാൻ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. https://youtu.be/nTszBFo1Yic?si=DSQ0TmHMaZCYfWdG&t=183 ജീവിത ലക്ഷ്യം എന്നത് ഒറ്റക്ക് നേടിയെടുക്കാൻ കഴിയില്ല. കുടുംബത്തെ കൂടി ചേർത്ത് പിടിക്കുമ്പോഴാണ് അത് കരസ്തമാക്കാൻ സാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് അബുബക്കർ ടി.പി അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് ജുനൈദ് ഖുർആനിൽ നിന്നും അവതരിപ്പിച്ചു. ആയിഷ ജന്നത് , അമീന മണൽ, ആയിഷ സഹ്‌റ എന്നിവർ ഗാനങ്ങൾ ആലപിച്ചു. റഫീഖ്റി,യാസ്, നൗമൽ, അഷ്‌റഫ്, റാഷിദ്, സൈഫുന്നിസ, ജസീന, ഷാഹിദ, നസീമ, ഷഹീന തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. സിറാജ്ജുദ്ധീൻ ടി. കെ സമാപനപ്രസംഗം നടത്തി.
മനാമ: ബഹ്‌റൈനിൽ അനധിക്യത താമസക്കാരെയും നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെയും കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ തുടരുന്നു. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ജനുവരി 21 മുതൽ 27 വരെയുള്ള ആഴ്ചയിൽ 1,002 പരിശോധനാ കാമ്പെയ്‌നുകളും സന്ദർശനങ്ങളും നടത്തി. 49 നിയമലംഘകരെ കസ്റ്റഡിയിലെടുക്കുകയും 162 നിയമലംഘകരെ നാടുകടത്തുകയും ചെയ്തു. https://youtu.be/nTszBFo1Yic?si=LU8cEz5-IlShh3ET പരിശോധനാ കാമ്പെയ്‌നുകളും സന്ദർശനങ്ങളും തൊഴിൽ, താമസ നിയമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി ലംഘനങ്ങൾ കണ്ടെത്തുന്നതിന് കാരണമായി. കണ്ടെത്തിയ നിയമ ലംഘനങ്ങൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ചു. എല്ലാ ഗവർണറേറ്റുകളിലെയും വിവിധ ഷോപ്പുകളിൽ 986 പരിശോധനാ സന്ദർശനങ്ങൾ നടത്തിയതായി അതോറിറ്റി വിശദീകരിച്ചു. കൂടാതെ 16 സംയുക്ത പരിശോധന കാമ്പെയ്‌നുകളും സംഘടിപ്പിച്ചു. നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് എവിഡൻസ്, ആഭ്യന്തര മന്ത്രാലയത്തിലെ സെന്റൻസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി, വ്യവസായ വാണിജ്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് വ്യാപക പരിശോധന. രാജ്യത്തെ എല്ലാ…
മനാമ: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മുൻകാല ഫാസ്റ്റ് ബൗളറായ ജവഗൽ ശ്രീനാഥിന് ബഹ്റൈനിൽ സ്വീകരണം നൽകി. മനാമയിലെ കന്നട ഭവനിൽ നടന്ന ചടങ്ങിൽ കന്നട സംഘ ബഹ്റൈനാണ് ശ്രീനാഥിനെ ആദരിച്ചത്. ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയായിരുന്നു. https://youtu.be/nTszBFo1Yic?si=mC5CPF8HiIKJjCnd&t=144 ദക്ഷിണ കന്നട ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ശ്രീകാന്ത് റായ്, ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷൻ അഡ്വൈസറി കൗൺസിൽ ചെയർമാൻ മുഹമ്മദ് മൻസൂർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ക്രിക്കറ്റ് പ്രേമികളുടെ ചോദ്യങ്ങൾക്ക് ശ്രീനാഥ് മറുപടി നൽകി. കന്നട സംഘ ബഹ്റൈൻ സംഘടിപ്പിച്ച ബി.എം.എം.ഐ ഷോപ്സ് കെ.എസ്.ബി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ സമാപനത്തോടനുബന്ധിച്ചാണ് അദ്ദേഹം ബഹ്റൈനിലെത്തിയത്. മൂന്ന് വിഭാഗങ്ങളിലായി 34 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിലെ വിജയികൾക്ക് അദ്ദേഹം ട്രോഫികൾ സമ്മാനിക്കുകയും ചെയ്തു. വർഷത്തിലേറെക്കാലം ഇന്ത്യൻ ഫാസ്റ്റ് ബൗളിങ് ആക്രമണത്തെ നയിച്ച ശ്രീനാഥ് നിലവിൽ ഐ.സി.സി മാച്ച് റഫറിയുടെ എലൈറ്റ് പാനലിൽ സേവനമനുഷ്ഠിക്കുകയാണ്.
കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്ര കൂലി കുറയുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയതായി മന്ത്രി വി അബ്ദു റഹ്മാന്‍
കോഴിക്കോട്: കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്ര കൂലി കുറയും. ഇക്കാര്യത്തില്‍ കേന്ദ്രം ഉറപ്പ് നല്‍കിയെന്ന് മന്ത്രി വി അബ്ദു റഹ്മാന്‍ വ്യക്തമാക്കി. വിമാന യാത്ര നിരക്കില്‍ തീരുമാനം എടുത്തത് കേന്ദ്രം ആണെന്നും ലീഗ് നേതാക്കള്‍ കാര്യം അറിയാതെ സംസ്ഥാന സര്‍ക്കാരിനെ പഴിക്കുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കേരളത്തിലെയും രാജ്യത്തെ മറ്റു ഭാഗങ്ങളിലെയും എംബാര്‍ക്കേഷന്‍ പോയന്റുകളില്‍ നിന്ന് വ്യത്യസ്തമായി കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്രക്കാരോട് അധികൃതരുടെ ഭാഗത്തുനിന്ന് ക്രൂരമായ വിവേചനവും വിമാന ടിക്കറ്റ് ചാര്‍ജ്ജിലുള്ള ഭീമമായ അന്തരവും വിശദമായി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും മുസ്ലിം ലീഗ് എം പിമാര്‍ വിവരിച്ചു. ഹജ്ജ് യാത്രക്കാരായ തീര്‍ത്ഥാടകരോട് ഈ രീതിയിലുള്ള ചൂഷണം ഒരു നിലയിലും നീതീകരിക്കാന്‍ കഴിയില്ല. വേഗത്തില്‍ ഇടപെടല്‍ നടത്തി പരിഹരിക്കാനുള്ള നടപടിയുണ്ടാകണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടതായും അവര്‍ പറഞ്ഞു. നേരത്തെ തന്നെ കരിപ്പൂരില്‍ നിന്ന് ഹജ്ജിന് പോകുന്ന യാത്രക്കാരുടെ വിമാന ടിക്കറ്റ് ചാര്‍ജില്‍ ഇളവ് നല്‍കുമെന്ന് കേന്ദ്ര ഹജ്ജ് കാര്യ വകുപ്പ് മന്ത്രി ഉറപ്പ് നല്‍കിയെന്ന് മുസ്ലിം…
ഒന്‍പതു വയസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കി; എയ്ഡ്സ് രോഗിയായ പ്രതിക്ക് മൂന്നു ജീവപര്യന്തവും 22 വര്‍ഷം കഠിനതടവും
പുനലൂര്‍: എയ്ഡ്സ് പകര്‍ത്തണമെന്ന ഉദ്ദേശ്യത്തോടെ ഒന്‍പതു വയസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ പോക്സോ അടക്കം വിവിധ വകുപ്പുകളിലായി പ്രതിക്ക് മൂന്ന് ജീവപര്യന്തവും 22 വര്‍ഷം കഠിന തടവും 1.05 ലക്ഷം രൂപ പിഴയും. പത്തുവര്‍ഷമായി എയ്ഡ്സ് രോഗത്തിന് ചികിത്സയില്‍ കഴിഞ്ഞുവരുന്ന പുനലൂര്‍ ഇടമണ്‍ സ്വദേശിയായ 39 -കാരനെയാണ് ശിക്ഷിച്ചത്. പുനലൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി ടി.ഡി. ബൈജുവിന്റേതാണ് അത്യപൂര്‍വമായ ഈ വിധി. കുട്ടിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് ശുപാര്‍ശയും ചെയ്തിട്ടുണ്ട്. 2020-ലാണ് കേസിനാസ്പദമായ സംഭവം. തെന്മല പോലീസ് ഇന്‍സ്പെക്ടറായിരുന്ന എം.ജി. വിനോദാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.പി. അജിത് ഹാജരായി.
കൊല്ലം: കൊട്ടിയം തഴുത്തലയില്‍ വന്‍ കഞ്ചാവ് വേട്ട. വിശാഖപട്ടണത്തു നിന്ന് കൊണ്ടുവന്ന 21 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ആറുപേര്‍ അറസ്റ്റിലായി. തഴുത്തല സ്വദേശികളായ അനൂപ്, രാജേഷ്, രതീഷ്, അജ്മല്‍ ഖാന്‍, അനുരാജ്, ജോണ്‍സണ്‍ എന്നിവരാണ് പിടിയിലായത്. കൊട്ടിയം പോലീസും കൊല്ലം സിറ്റി ഡാന്‍സാഫ് ടീമും ചേര്‍ന്നാണിവരെ പിടികൂടിയത്. വിശാഖപട്ടണത്ത് നിന്നാണ് ഇവര്‍ കഞ്ചാവ് കൊണ്ടുവരുന്നത്. തെങ്കാശിവരെ ട്രെയിനില്‍ കൊണ്ടുവന്ന് പിന്നെ റോഡ് മാര്‍ഗം കൊല്ലത്തെത്തിക്കുന്നതാണിവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. ആദ്യം രാജേഷിനെയാണ് പിടികൂടിയത്. കഞ്ചാവ് തഴുത്തല സ്വദേശി ജോണ്‍സണ്‍ നടത്തുന്ന വര്‍ക്ക് ഷോപ്പില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവിടെ പരിശോധനയ്‌ക്കെത്തിയപ്പോള്‍ രതീഷും അനൂപും അവിടെയുണ്ടായിരുന്നു. പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച ഇവരെ മല്‍പ്പിടുത്തത്തിലൂടെയാണ് കീഴടക്കിയത്. പ്രതികളില്‍ രണ്ടുപേര്‍ നേരത്തേയും മയക്കുമരുന്ന് വില്‍പന കേസില്‍ പ്രതികളായിട്ടുണ്ട്. സി.പി.എം. പ്രാദേശിക നേതാവിനെ മര്‍ദ്ദിച്ച കേസിലും ഇവര്‍ പ്രതികളായിരുന്നു. ഇവരില്‍ നിന്ന് മൂന്ന് ബൈക്കുകളും മൊബൈല്‍ ഫോണുകളും പോലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ ആറുപേരേയും റിമാന്‍ഡ് ചെയ്തു.