Author: Reporter

പത്തനംതിട്ട: ആറുവയസ്സുകാരന്റെ മരണത്തിൽ ചികിത്സാപിഴവ് ആരോപിച്ച് റാന്നി മാർത്തോമാ മെഡിക്കൽ മിഷൻ ആശുപത്രിയിലേക്ക് എസ്‌എഫ്‌ഐ–ഡിവൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. റാന്നി പ്ലാങ്കമൺ ഗവ. എൽപി സ്കൂൾ വിദ്യാർഥി ആരോൺ വി. വർഗീസ് കഴിഞ്ഞ ദിവസമാണു ചികിത്സയ്ക്കിടെ മരിച്ചത്. പ്രതിഷേധം പൊലീസ് തടഞ്ഞതോടെ സ്ഥലത്ത് ഉന്തുംതള്ളുമുണ്ടായി. ഇതിനിടെ റാന്നി പൊലീസ് സ്റ്റേഷനിലെ എസ്ഐ ബോസിന് പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്നു കുഞ്ഞിനു ശാരീരിക അവശത നേരിട്ടുവെന്നാണു ആശുപത്രിയുടെ വിശദീകരണം. എന്നാൽ അനസ്തീഷ്യ കൊടുത്തതിലെ പിഴവാണ‌ു മരണകാരണമെന്നാണു ബന്ധുക്കളുടെ ആരോപണം. കുട്ടിയുടെ ആരോഗ്യനില വഷളായതോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കു ആംബുലൻസിൽ പറഞ്ഞുവിട്ടതിനു ശേഷമാണ് മരണം സംഭവിച്ചതെന്നാണു വിവരം. സ്കൂളിൽ കളിക്കുന്നതിനിടെ വ്യാഴാഴ്ചയാണ് അയിരൂർ വെള്ളിയറ താമരശേരിൽ ആരോൺ പി.വർഗീസിന് (6) വീണു പരുക്കേറ്റത്. കൈക്കുഴ പിടിച്ചിടുന്നതിനു മുന്നോടിയായി കുട്ടിക്ക് അനസ്തേഷ്യ നൽകിയിരുന്നു. വൈകാതെ കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. എന്നാൽ ജീവൻ…

Read More

തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാന ചരിഞ്ഞു. വെറ്റിലപ്പാറ ഒമ്പതാം ബ്ലോക്കിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. റബർ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. 10 വയസ് പ്രായമുള്ള ആനയാണ് ചരിഞ്ഞത്. മറ്റൊരു ബ്ലോക്കിൽ കഴിഞ്ഞ ദിവസവും ഒരു കാട്ടാന ചരിഞ്ഞിരുന്നു. അതേസമയം മാനന്തവാടിയിൽ നിന്ന് പിടൂകൂടിയ തണ്ണിർക്കൊമ്പന്‍ രാവിലെ ചരിഞ്ഞു. ഇന്ന് ബന്ദിപ്പൂരിൽ വെച്ചാണ് ആന ചരിഞ്ഞത്.കര്‍ണാടക വനംവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്നലെ രണ്ട് തവണ ആനയെ മയക്കുവെടി വെച്ചിരുന്നു. നടുക്കമുണ്ടാക്കുന്ന വാര്‍ത്തയെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു. ഇരു സംസ്ഥാനങ്ങളും സംയുക്തമായി പോസ്റ്റുമോർട്ടം നടത്തുമെന്നും മരണകാരണം വിദഗഗ്ദ സംഘം പരിശോധിക്കുമെന്നും വനംമന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു മന്ത്രി പറഞ്ഞു.ഇന്നലെയാണ് മാനന്തവാടിയില്‍ ഭീതി പരത്തിയ കാട്ടാനയെ വനംവകുപ്പ് മയക്കുവെടി വെച്ചു പിടികൂടിയത്. 17 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തണ്ണീർ കൊമ്പനെ തളച്ചത്.

Read More

ബെംഗളൂരു: തന്നെ നന്നായിനോക്കുന്നില്ലെന്നും മതിയായ ഭക്ഷണം നല്‍കുന്നില്ലെന്നും ആരോപിച്ച് അമ്മയെ ഇരുമ്പുവടികൊണ്ടടിച്ചുകൊന്ന് മകന്‍. ബെംഗളൂരു കെ.ആര്‍. പുരയിലാണ് സംഭവം. കോലാര്‍ ജില്ലയിലെ മുള്‍ബാഗല്‍ സ്വദേശിനിയായ നേത്ര (40) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം 17-കാരനായ മകന്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മുള്‍ബാഗലിലെ സ്വകാര്യകോളേജിലെ രണ്ടാംവര്‍ഷ ഡിപ്ലോമ വിദ്യാര്‍ഥിയാണിയാള്‍. വെള്ളിയാഴ്ച രാവിലെ 7.30-ഓടെ കോളേജിലേക്ക് പോകാനിറങ്ങുന്നതിനിടെ മകനുംനേത്രയുംതമ്മില്‍ വഴക്കുണ്ടായി. ഇതിനിടെയാണ് സമീപത്തുണ്ടായിരുന്ന ഇരുമ്പുവടിയെടുത്ത് മകന്‍ നേത്രയുടെ തലയ്ക്കടിച്ചത്. അമ്മ മരിച്ചെന്ന് ഉറപ്പായതോടെ മകന്‍ കെ.ആര്‍. പുരം പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. തനിക്ക് വീട്ടില്‍ ഒരു പരിഗണനയും ലഭിക്കാത്തതില്‍ അമ്മയോട് ദേഷ്യമുണ്ടായിരുന്നതായാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി. അമ്മ നന്നായി നോക്കിയിരുന്നില്ലെന്നും ഭക്ഷണംപോലും നല്‍കിയിരുന്നില്ലെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ കൊലപാതകത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരുകയാണ്.

Read More

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെപ്പെറ്റി നിരന്തരം സംസാരിക്കുന്ന പ്രതിപക്ഷം കേന്ദ്ര ബജറ്റിനെപ്പെറ്റി നിയമസഭയില്‍ ഒരക്ഷരംപോലും പറഞ്ഞില്ലെന്ന് കുറ്റപ്പെടുത്തി മന്ത്രി കെ.എന്‍. ബാലഗോപാല്‍. ആ വിഷയം കേന്ദ്രത്തില്‍ നേരിട്ട് പറഞ്ഞോളാമെന്ന് തിരിച്ചടിച്ച് പ്രതിപക്ഷം.ഓണ്‍ലൈന്‍ മണിഗെയിമിങ്ങിന് ജി.എസ്.ടി. ഏര്‍പ്പെടുത്തുന്ന ചരക്ക് സേവന നികുതി (ഭേദഗതി) ബില്ലിന്റെ മറുപടിക്കിടെ ആയിരുന്നു ഭരണ-പ്രതിപക്ഷ പോരടി. ചര്‍ച്ചയുടെ വിഷയം ജി.എസ്.ടി. ആയതോടെ സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക നയം, കെടുകാര്യസ്ഥത, ആര്‍ഭാടം തുടങ്ങിയവയെപ്പെറ്റി പ്രതിപക്ഷം കുത്തുവാക്കുകള്‍ തുടങ്ങി. ഇതിന് മറുപടി പറയുമ്പോഴായിരുന്നു ബാലഗോപാലിന്റെ മുനവെച്ച കുത്ത്. കേന്ദ്രത്തിലും പ്രതിപക്ഷം മിണ്ടിയില്ലെന്നു മന്ത്രിയുടെ കുറ്റപ്പെടുത്തല്‍ തുടര്‍ന്നപ്പോള്‍, അതവിടെ (കേന്ദ്രത്തില്‍) പറഞ്ഞോളാമെന്നായി പ്രതിപക്ഷത്തെ റോജി എം. ജോണ്‍. ഇന്ത്യക്കകത്തല്ലേ കേരളമെന്ന് മറുചോദ്യം ബാലഗോപാല്‍ ഉയര്‍ത്തിയതോടെ രമേശ് ചെന്നിത്തല ഏഴുന്നേറ്റു. ‘മന്ത്രി ബജറ്റ് അവതരിപ്പിക്കുമ്പോള്‍ കേട്ടിരിക്കുകയാണ് ഇവിടുത്തെയും പതിവ്. അല്ലാതെ അടിയുണ്ടാക്കണോ? ചര്‍ച്ചവരുമ്പോള്‍ പറയേണ്ടത് പറയും,’ – ചെന്നിത്തല പ്രതികരിച്ചു. സാമ്പത്തിക പ്രതിസന്ധിയുടെ ഒന്നാം പ്രതി സംസ്ഥാന സര്‍ക്കാരും രണ്ടാം പ്രതി കേന്ദ്രമവുമാണെന്ന് പ്രതിപക്ഷം…

Read More

മുംബൈ: ഭൂമിതർക്കവുമായി ബന്ധപ്പെട്ട വാഗ്വാദത്തിനിടെ പൊലീസ് സ്റ്റേഷനിൽവച്ച് ശിവസേന (ഷിൻഡെ വിഭാഗം) നേതാവിനുനേരെ വെടിയുതിർത്ത് ബിജെപി എംഎൽഎ. കല്യാൺ ഈസ്റ്റ് മണ്ഡലത്തിൽനിന്നുള്ള എംഎൽഎ ഗണപത് ഗയ്ക്‌വാദ് സംഭവത്തേത്തുടർന്ന് അറസ്റ്റിലായി. ശിവസേനാ നേതാവ് മഹേഷ് ഗയ്ക്‌വാദിനും മറ്റൊരാൾക്കും പരുക്കേറ്റതായി പൊലീസ് അറിയിച്ചു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഉൽഹാസ്നഗർ പൊലീസ് സ്റ്റേഷനിലാണ് സംഭവം. വെടിയേറ്റ മഹേഷ് ഗയ്ക്‌വാദിന്റെ ശരീരത്തിൽനിന്ന് അഞ്ച് ബുള്ളറ്റുകൾ പുറത്തെടുത്തതായാണു വിവരം. ആര‌ോഗ്യനില ഗുരുതരമായി തുടരുകയാണ്. അതേസമയം വെടിയുതിർത്തത് സ്വയരക്ഷയ്ക്കാണെന്നും മകനെ ആക്രമിക്കാൻ മഹേഷ് ഗയ്ക്‌വാദ് ശ്രമിച്ചെന്നും അറസ്റ്റിലായ ഗണപത് ഗയ്ക്‌വാദ് പറഞ്ഞു. മഹേഷ് ഗയ്ക്‌വാദ് ഭൂമി അനധികൃതമായി പിടിച്ചെടുക്കുകയാണെന്നു കാണിച്ചാണ് ബിജെപി എംഎൽഎ ഗണപത് ഗയ്ക്‌വാദ് പരാതിയുമായെത്തിയത്. ഇരുവിഭാഗങ്ങളും തമ്മിലുള്ള വാക്കുതർക്കത്തിനിടെയാണ് ഗണപത് നിറയൊഴിച്ചത്. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നെന്ന് തെളിയിക്കുന്നതാണ് സംഭവമെന്ന് ഉദ്ധവ് താക്കറെ വിഭാഗം ശിവസേന പ്രതികരിച്ചു. ഭരണകക്ഷികളായ രണ്ടു വിഭാഗക്കാർ തമ്മിലാണ് സംഘർഷമുണ്ടായതെന്നും സർക്കാരിന്റെ ‘ഇരട്ട എൻജിൻ’ തകരാറായെന്നും ഉദ്ധവ് വിഭാഗം പറഞ്ഞു.

Read More

തിരുവനന്തപുരം: കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറയ്ക്കുകയും ഗ്രാന്റുകൾ തടഞ്ഞുവയ്ക്കുകയും ചെയ്ത സമീപനത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് നിയമസഭ ഐകകണ്ഠ്യേന ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച പ്രമേയം ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ചു. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരങ്ങൾക്കും നിയമ നിർമാണ അധികാരങ്ങൾക്കുംമേൽ വലിയ രീതിയിലുള്ള കടന്നുകയറ്റമാണ് അടുത്ത കാലത്ത് രാജ്യത്ത് നടന്നു വരുന്നതെന്ന് പ്രമേയത്തിൽ പറയുന്നു. ഭരണഘടനാ ദത്തമായി സംസ്ഥാനങ്ങൾക്കുള്ള അധികാരങ്ങളെല്ലാം നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്കാണ് കേന്ദ്ര സർക്കാരിന്റെ ചില നടപടികൾ എത്തിച്ചിരിക്കുന്നത്. സാമൂഹികക്ഷേമം ഉൾപ്പെടെ ആകെ ചെലവുകളുടെ സിംഹഭാഗവും സംസ്ഥാനങ്ങളാണ് വഹിക്കുന്നത്. റവന്യൂ വരുമാനത്തില്‍ ഗണ്യമായ പങ്ക് യൂണിയൻ സർക്കാരിനാണ്. 15–ാം ധനകാര്യ കമ്മിഷന്റെ വിഹിതം നിശ്ചയിച്ചപ്പോൾ വലിയ നഷ്ടമാണ് കേരളത്തിനുണ്ടായത്. ധനകാര്യ കമ്മിഷന്റെ ശുപാർശകളെ മറികടന്ന് കേന്ദ്രസർക്കാർ കേരളത്തിന്റെ വായ്പാ പരിധി 2021–22 മുതൽ മുൻകാല പ്രാബല്യത്തോടെ വെട്ടിക്കുറച്ചു. ലഭിക്കേണ്ട ഗ്രാന്റുകൾ തടഞ്ഞുവയ്ക്കുന്ന അവസ്ഥയാണ്. ഇതെല്ലാം ഫെഡറൽ സംവിധാനത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന നടപടിയാണ്. യൂണിയൻ ലിസ്റ്റിലെ വിഷയത്തിൽ കേന്ദ്രസർക്കാരിന് പരമാധികാരമുള്ളതുപോലെ സംസ്ഥാന വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനും…

Read More

തിരുവനന്തപുരം: മാനന്തവാടി നഗരത്തിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വച്ച് കാട്ടിലേക്ക് അയയ്ക്കുകയാണ് ഒരു പോംവഴിയെന്നു വനം മന്ത്രി എ.കെ.ശശീന്ദ്രൻ. എന്നാൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയായതിനാൽ മയക്കുവെടി വയ്ക്കുക എളുപ്പമല്ലെന്ന് അദ്ദേഹം പറഞ്ഞു. ‘‘മാനന്തവാടി നഗരത്തിന് അടുത്താണ് കാട്ടാന ഇറങ്ങിയിട്ടുള്ളത്. വലിയ തോതിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലവും വാണിജ്യ മേഖലയുമാണ്. അവിടെനിന്നും കാട്ടാനയെ തിരികെ അയയ്ക്കുക എന്നത് സാഹസികമായ ഒരു ജോലിയാണ്. മയക്കുവെടി വച്ച് ആനയെ പിടികൂടി കാട്ടിലേക്ക് അയയ്ക്കുക എന്നതാണ് ഒരു പോംവഴി. എന്നാൽ ജനവാസമേഖല ആയതിനാൽ മയക്കുവെടി വയ്ക്കുന്നത് അത്യന്തം അപകടകരമാണ്. അതുകൊണ്ട് മാനന്തവാടി പ്രദേശത്ത് 144 പ്രഖ്യാപിച്ചുകൊണ്ടുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്കൂളിലേക്കു പുറപ്പെട്ട വിദ്യാർഥികളെ സ്കൂളിൽതന്നെ സുരക്ഷിതമായി നിർത്താനും മറ്റുള്ള കുട്ടികളോടു സ്കൂളിലേക്കു വരേണ്ട എന്ന നിർദേശവും നൽകിയിട്ടുണ്ട്. കാട്ടാന ഇറങ്ങിയതിനുശേഷം വളരെ ജാഗ്രതയോടെയാണു വനംവകുപ്പ് ജീവനക്കാരും ജനപ്രതിനിധികളും അവിടെ പ്രവർത്തിച്ചു വരുന്നത്. മയക്കുവെടി വയ്‌ക്കേണ്ട ഘട്ടം വന്നാൽ അതിനുള്ള അനുവാദം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. റേഡിയോ കോളർ ഘടിപ്പിച്ച…

Read More

കോഴിക്കോട്: പയ്യാനക്കലിൽ അഞ്ചു വയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മ സമീറയെ കോടതി വെറുതെ വിട്ടു. കോഴിക്കോട് പോക്സോ കോടതിയുടേതാണ് വിധി. സമീറ കുറ്റം ചെയ്തതായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. 2021 ജൂലൈ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. പയ്യാനക്കൽ ബീച്ച് ചാമുണ്ഡിവളപ്പിൽ നവാസ്, സമീറ ദമ്പതികളുടെ മകൾ ആയിഷ റനയാണു മരിച്ചത്.മാനസിക അസ്വസ്ഥത മൂലമാണ് അമ്മ കുട്ടിയെ കൊന്നതെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസ് റജിസ്റ്റർ ചെയ്താണ് പൊലീസ് അന്വേഷണം നടത്തിയത്. നേർത്ത തൂവാലകൊണ്ടോ, തുണികൊണ്ടോ ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടി മരിച്ച ദിവസം അസ്വസ്ഥതകൾ പ്രകടിപ്പിച്ച സമീറയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ചികിത്സയ്ക്കായി കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്കും മാറ്റി. കുതിരവട്ടത്തെ ചികിത്സയിൽ സമീറയ്ക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് വ്യക്തമായി. അന്ധവിശ്വാസമാകാം കൊലയ്ക്ക് കാരണമെന്നാണ് സമീറയെ ചികിത്സിച്ച ഡോക്ടർ പറഞ്ഞത്. എന്നാൽ കുറ്റം തെളിയിക്കാൻ സാധിക്കാതെ വന്നതോടെ സമീറയെ…

Read More

തിരുവനന്തപുരം: വണ്ടിപ്പെരിയാറില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിധി പ്രസ്താവം വായിച്ചാല്‍ അപമാന ഭാരത്താല്‍ തല കുനിച്ചു പോകും എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാരിന് നേരെ നിശിതവിമർശനം ഉന്നയിക്കുകയാണ് സതീശൻ. ഇവിടെ എന്ത് നീതിയാണ് നടപ്പാക്കിയത്. സംഭവം നടന്ന അന്നു മുതല്‍ പ്രതിയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടന്നതെന്നാണ് വിധി പ്രസ്താവത്തില്‍ പറയുന്നത്. അന്വേഷണത്തില്‍, പ്രോസിക്യൂഷനില്‍ എല്ലായിടത്തും തെളിവുകളും നശിപ്പിച്ചു. ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യ തെളിവുകളുടെയും ഫോറന്‍സിക് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ക്രൂരമായ ഹീനകൃത്യം തെളിയിക്കപ്പെടേണ്ടത്. അത് തെളിയിക്കാനുള്ള എല്ലാ സാധ്യതകളും അന്വേഷണ ഉദ്യോഗസ്ഥന്‍ തുടക്കം മുതല്‍ക്കെ അടച്ചു. ആദ്യം ആത്മഹത്യയാണെന്ന് പ്രചരിപ്പിച്ചു. എന്റെ കൊച്ചിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പ്രതി നിലവിളിക്കുകയാണ്. അതിനൊപ്പം ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ഇടപെട്ട് പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കാനുള്ള ശ്രമം നടത്തിയത് ലജ്ജിപ്പിക്കുന്ന സംഭവമാണ്. പ്രതിയാണ് മൃതശരീരം ഏറ്റുവാങ്ങിയത്. സംഭവം നടക്കുന്നതിന് തൊട്ടുമുന്‍പ് ജനല്‍ തുറന്നു കിടക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷി മൊഴിയുണ്ട്. ജനലില്‍ കൂടിയാണ് പ്രതി രക്ഷപ്പെട്ടത്.…

Read More

ന്യൂ‍ഡൽഹി: എല്ലാവരെയും ഉൾക്കൊള്ളുന്നതും നൂതനവുമായി ബജറ്റാണ് കേന്ദ്രധനമന്ത്രി അവതരിപ്പിച്ച ഇടക്കാല ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കൾ, വനിതകൾ, കർഷകർ, ദരിദ്രർ എന്നിവർക്ക് ഈ ബജറ്റ് ശക്തി പകരും. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രയോജനം ചെയ്യുകയും വികസിത ഇന്ത്യയ്ക്ക് അടിത്തറയിടുകയും ചെയ്യുന്നു. 2047ഓടെ ഇന്ത്യ വികസിത രാജ്യമാകുമെന്ന് ഉറപ്പ് ഈ ബജറ്റ് നൽകുന്നതായും പ്രധാനമന്ത്രി പറഞ്ഞു. യുവ ഇന്ത്യയുടെ അഭിലാഷങ്ങളുടെ പ്രതിഫലനമാണ് ഈ ബജറ്റിലുള്ളത്. ധനക്കമ്മി നിയന്ത്രണത്തിലാക്കിക്കൊണ്ട് മൂലധനച്ചെലവ് 11,11,111 കോടി എന്ന റെക്കോർഡ് ഉയരത്തിലെത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Read More