Author: Reporter

കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലാടിസ്ഥാനത്തില്‍ നടത്തിയ നവകേരള സദസിന്റെ തുടര്‍നടപടിയുടെ ഭാഗമായി നടത്തുന്ന നവകേരള സ്ത്രീ സദസില്‍ സംസ്ഥാനത്തെ വിവിധ മേഖലകളില്‍ നിന്നുള്ള 2500 സ്ത്രീകള്‍ പങ്കെടുക്കുമെന്ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഫെബ്രുവരി 22ന് നെടുമ്പാശേരി സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ സംസ്ഥാനത്തെ വിവിധ മേഖലകളിലുള്ള സ്ത്രീകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന മുഖാമുഖം പരിപാടിയായ നവകേരള സ്ത്രീ സദസിന്റെ സംഘാടക സമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. രാവിലെ 9.30 ന് സദസ് ആരംഭിക്കും. വിവിധ മേഖലകളില്‍ നിന്നുള്ള 10 വനികള്‍ മുഖ്യമന്ത്രിയുമായി വേദി പങ്കിടും. ആമുഖമായി മുഖ്യമന്ത്രി സംസാരിച്ച ശേഷം വേദിയിലുള്ള 10 വനികളും സംസാരിക്കും. തുടര്‍ന്ന് സദസിലുള്ള 50 പേര്‍ മുഖ്യമന്ത്രിയുമായി നേരിട്ട് സംവദിക്കും. അഭിപ്രായങ്ങള്‍ എഴുതിയും നല്‍കാം. എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേട്ടശേഷം മുഖ്യമന്ത്രി മറുപടി പ്രസംഗം നടത്തും. ഉച്ചയ്ക്ക് ഒരു മണി വരെയാണ് പരിപാടി. വനികളുടെ മുന്നേറ്റത്തിന് ഗുണകരമാകുന്ന പരിപാടിയാകും…

Read More

കൊണ്ടോട്ടി: ബെംഗളൂരുവിൽ നിന്ന് എത്തിച്ച രണ്ടുലക്ഷം രൂപയുടെ മയക്കുമരുന്നുമായി മലപ്പുറത്ത് യുവാവ് അറസ്റ്റിൽ. കോഴിക്കോട് ചാലിയം സ്വദേശി വലിയകത്ത് മുഹമ്മദ് മുസ്തഫ് (32) ആണ് പുളിക്കൽ സിയാങ്കണ്ടത്ത് വെച്ച് പോലീസിന്റെ പിടിയിലായത്. ഇയാളുടെ കയ്യിൽ നിന്ന് 36.740 ഗ്രാം മാരക രാസലഹരിമരുന്നായ എം.ഡി.എം.എ. പിടിച്ചെടുത്തു. ഡി.വൈ.എസ്.പി. വി.എസ്. ഷാജു, ഇൻസ്‌പെക്ടർ എ. ദീപക് കുമാർ, എസ്.ഐ. കെ.ആർ. ജസ്റ്റിൻ, അജിത് കുമാർ, ഹരിലാൽ, ലിജിൻ, ജില്ലാ ലഹരി വിരുദ്ധ സേനാംഗങ്ങളായ ഐ.കെ. ദിനേഷ്, പി. സലിം, ആർ. ഷഹേഷ്, കെ.കെ. ജസീർ എന്നിവരുൾപ്പെട്ട പോലീസ് സംഘമാണ് ലഹരിമരുന്ന് പിടികൂടിയത്.

Read More

കൽപ്പറ്റ: വയനാട് തലപ്പുഴയിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 19 വര്‍ഷത്തിനുശേഷം പോലീസിന്‍റെ പിടിയില്‍. കൊമ്മയാട്, പുല്‍പ്പാറ വീട്ടില്‍ ബിജു സെബാസ്റ്റ്യനെയാണ് കണ്ണൂര്‍ ഉളിക്കലില്‍ വെച്ച് തലപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തത്. 2005ല്‍ പേര്യ, നാല്‍പ്പത്തി രണ്ടാം മൈലിൽ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഒന്നര വയസുള്ള കുട്ടിയെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജാമ്യത്തിലിറങ്ങിയ ഇയാള്‍ മഹാരാഷ്ട്രയിലേക്ക് മുങ്ങുകയായിരുന്നു. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തും അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല. അടുത്തിടെ വയനാട്ടിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. ബിജു സെബാസ്റ്റ്യൻ കണ്ണൂരിലുണ്ടെന്ന് വ്യക്തമായതോടെ തലപ്പുഴ പൊലീസ് ഉളിക്കലിലേക്ക് എത്തുകയായിരുന്നു. പൊലീസിനെ കണ്ട് ഇയാൾ രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. പ്രതിയെ വയനാട്ടിലേക്ക് എത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

Read More

തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലയെ കള്ളപ്പണത്തിന്റെ കേന്ദ്രമായി പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു കൂട്ടര്‍ക്കും കള്ളപ്പണം കണ്ടെത്താന്‍ കഴിഞ്ഞില്ല. സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമം ഉണ്ടായപ്പോള്‍, സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവന്നു. നാടിന്റെ വികസനത്തിന്റെ കാര്യത്തില്‍ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന ഒന്നാണ് സഹകരണ മേഖല. ഈ വളര്‍ച്ച ചിലരെ വല്ലാതെ അലോസരപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ആനാട് സര്‍വീസ് സഹകരണ ബാങ്കിന്റെ 100-ാം വാര്‍ഷികാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ സഹകരണ മേഖലയില്‍ രണ്ടര ലക്ഷം കോടി രൂപയുടെ നിക്ഷേപം ആര്‍ജ്ജിക്കാനായി. അത് രാജ്യത്ത് പലര്‍ക്കും അസൂയ ഉണ്ടാക്കിയിട്ടുണ്ട്. കേരളത്തില്‍ കേന്ദ്ര ഏജന്‍സികള്‍ വട്ടമിട്ടു പറക്കുകയാണെന്നും ഏത് ഏജന്‍സി വിചാരിച്ചാലും തകര്‍ക്കാന്‍ കഴിയുന്ന ഒന്നല്ല കേരളത്തിലെ സഹകരണ മേഖലയെന്നും അദ്ദേഹം വ്യക്തമാക്കി. കേരളം സഹകരണ പ്രസ്ഥാനത്തെ നെഞ്ചേറ്റിയ നാടാണ്. ഇവിടെ ജനങ്ങളും പ്രസ്ഥാനങ്ങളും തമ്മില്‍ ഇഴപിരിയാത്ത ബന്ധമാണുള്ളത്. ജനങ്ങളുടെ പ്രശ്നങ്ങളില്‍ താങ്ങായി സഹകരണ മേഖല പ്രവര്‍ത്തിക്കുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തീര്‍ത്തും ജനാധിപത്യ…

Read More

കൊച്ചി: പാലാരിവട്ടം ചളിക്കവട്ടത്ത്1.295 കിലോ കഞ്ചാവുമായി കർണാടക സ്വദേശിയായ യുവാവിനെ കൊച്ചി സിറ്റി പൊലീസ് പിടികൂടി. കര്‍ണാടകയിലെ കുടക് സ്വദേശിയായ അബ്ദുൾ റഹ്മാനാണ് പിടിയിലായത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വൈകിട്ട് ചളിക്കവട്ടത്തെ വാടകവീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവും വീട്ടിൽ നിന്ന് പിടിച്ചെടുത്തു.

Read More

കോഴിക്കോട്: പേരാമ്പ്ര മരുതേരിയിൽ മൂന്നു വയസ്സുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. മരുതേരി പുന്നച്ചാലിലെ വലിയപറമ്പിൽ ആൽബിൻ–ജോബിറ്റ ദമ്പതികളുടെ മകൾ അനീറ്റയെയാണ് വീടിനകത്തെ ശുചിമുറിയിൽ ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടത്. കുട്ടിയെ ഉറക്കിയശേഷം അലക്കാൻ പോയ അമ്മ തിരികെ വന്നപ്പോൾ കുട്ടിയെ ബാത്ത് റൂമിലെ ബക്കറ്റിൽ കാണുകയായിരുന്നു. ഈ സമയം ആൽബിന്റെ മാതാപിതാക്കൾ അടുത്ത മുറിയിലുണ്ടായിരുന്നെങ്കിലും അപകടം നടന്നത് അറിഞ്ഞില്ല. ഉടൻതന്നെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി.

Read More

വടകര: താലൂക്ക് ഓഫിസ് തീവയ്‌പ്പ് കേസിലെ പ്രതിയെ വിട്ടയച്ചു. ഹൈദരാബാദ് മൂർഷിദാബാദ് ചിക്കടപള്ളി മെഗാ മാർട്ട് റോഡ് നാരായണ സതീഷിനെ (40) ആണ് വിട്ടയച്ചത്. ഇതിനുസമീപത്തെ വിദ്യാഭ്യാസ ഓഫിസ്, എൻഎച്ച് ലാൻഡ് അക്വിസിഷൻ ഓഫിസ്, എടോടിയിലെ എൽഐസി ഓഫിസ് കെട്ടിടം എന്നിവിടങ്ങളിൽ നടന്ന തീവയ്‌പ് കേസുകളിൽ ഉൾപ്പെടെയാണ് കുറ്റക്കാരനല്ലെന്നു കണ്ട് ജില്ലാ അസി.സെഷൻസ് ജഡ്ജി ജോജി തോമസ് വിട്ടയച്ചത്. തീവയ്‌പ്പ് നടന്ന് 3 ദിവസത്തിനകം അറസ്റ്റിലായ നാരായണ സതീഷ് രണ്ടുവർഷത്തിലധികമായി ജില്ലാ ജയിലിൽ റിമാൻ‌ഡിലായിരുന്നു. 2021 ഡിസംബർ 17ന് പുലർച്ചെ താലൂക്ക് ഓഫിസിലുണ്ടായ തീപിടിത്തത്തെ തുടർന്ന് കെട്ടിടം മുഴുവൻ കത്തി വിലപ്പെട്ട രേഖകൾ ഉൾപ്പെടെ ആയിരക്കണക്കിന് ഫയലുകൾ നശിച്ചിരുന്നു. ഇതിന്റെ തൊട്ടുമുൻപുള്ള ദിവസങ്ങളിലാണ് മറ്റു ഓഫിസുകളിലും എൽഐസി ഓഫിസ് കെട്ടിടത്തിലും തീവയ്പുണ്ടായത്.

Read More

വയനാട്: ജനവാസമേഖലയിൽ വീണ്ടും കടുവയിറങ്ങി. റബര്‍ തോട്ടത്തില്‍ ടാപ്പിങ്ങിനെത്തിയ തൊഴിലാളിയാണ് ആദ്യം കടുവയെ കണ്ടത്. കഴിഞ്ഞ ദിവസം പശുക്കിടാവിനെ കൊന്ന താന്നിത്തെരുവിനടുത്ത വെള്ളക്കെട്ടിലാണ് രാവിലെ ഏഴുമണിയോടെ കടുവയെ കണ്ടത്. വിവരമറിയിച്ചതിനെത്തുടര്‍ന്ന് വനപാലകരെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചിരുന്നു. നിരീക്ഷണ ക്യാമറകളും ഇവിടെ വച്ചിട്ടുണ്ട്. അതേസമയം, ബത്തേരി ചെതലയത്ത് കടുവയുടെ ആക്രമണത്തിൽ പരുക്കേറ്റ പശു ചത്തു. ചെതലയം ആറാംമൈയിൽ പടിപ്പുര വീട്ടിൽ നാരായണന്റെ പശുവാണ് ചത്തത്. കഴിഞ്ഞമാസം 23നായിരുന്നു പശുവിനെ കടുവ ആക്രമിച്ചത്. കഴുത്തിനു ഗുരുതര പരുക്കേറ്റിരുന്നു. തുടർന്ന് ചികിത്സ നൽകി വരവേയാണ് ഇന്ന് പുലർച്ചെ പശു ചത്തത്. വന്യമൃഗങ്ങൾ തുടർച്ചയായി കാടിറങ്ങി വരുന്നതിൽ ആശങ്കയുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.

Read More

കാസര്‍കോട്: വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും വിദേശ തൊഴിലിനുമായി വ്യാജരേഖകള്‍ നിര്‍മിച്ചു നല്‍കിയെന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട് പടന്നക്കാട് കരുവളം ഫാത്തിമ മന്‍സിലില്‍ കെ.വി.മുഹമ്മദ് സഫ്വാന്‍ (25), തൃക്കരിപ്പൂര്‍ ഉടുമ്പുന്തല പുതിയകണ്ടം വീട്ടില്‍ എം.എ.അഹമ്മദ് അബ്റാര്‍ (26), മാതൃസഹോദരീ പുത്രന്‍ തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ എം.എ.സാബിത് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി ബന്തടുക്ക കണ്ണാടിത്തോട്ടില്‍ സംസ്ഥാനപാതയില്‍ ബേഡകം എസ്.ഐ. എം.ഗംഗാധരനും സംഘവും നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് 37 വ്യാജ സീലുകളും രണ്ട് സീല്‍പാഡുകളും രേഖകളുമായി ഇവരെ കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലില്‍ ദക്ഷിണ കൊറിയയിലേക്കുള്ള വിസയുടെ ആവശ്യത്തിനായി തയ്യാറാക്കിയ രേഖകളാണ് കൈയിലുള്ളതെന്ന് മൂവരും മൊഴി നല്‍കി. കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് വരുമ്പോഴാണ് ഇവര്‍ പിടിയിലായത്. കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ച ബാഗുകളിലൊന്നിലാണ് വിവിധ സ്ഥാപനങ്ങളുടെ സീലുകളും മറ്റു രേഖകളുമുണ്ടായിരുന്നത്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ആലുവ, സൗത്ത് ഇന്ത്യന്‍ ബാങ്ക് തൃക്കരിപ്പൂര്‍, ഫെഡറല്‍ ബാങ്ക് അങ്കമാലി, കനറാ ബാങ്ക് എന്നിവയുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഡോക്ടര്‍മാരുടെയും സീലുകളാണുണ്ടായിരുന്നത്. തുടര്‍ന്ന് ബാങ്ക്…

Read More

കോഴിക്കോട്: രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥൂറാം ‘ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനം’ എന്ന് കമന്റ് ചെയ്ത്‌ കോഴിക്കോട് എന്‍ഐടി പ്രൊഫസര്‍. കമന്റ് വിവാദമായതിന് പിന്നാലെ എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവന്‍ കമന്റ് ഡിലീറ്റ് ചെയ്തു. ‘വൈ നാഥൂറാം കില്‍ഡ് ഗാന്ധി എന്ന ആര്‍ട്ടിക്കിള്‍ വായിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് അഡ്വ. കൃഷ്ണ രാജ് എന്ന പ്രൊഫൈലില്‍ നിന്ന് പോസ്റ്റ് ചെയ്ത ഗോഡ്സെയുടെ ചിത്രത്തിന് താഴെ കമന്റ് ഇട്ടത്. കമന്റ് വിവാദമാകുമെന്ന് കരുതിയില്ലെന്നും ഇത്തരത്തില്‍ വിവാദമായതില്‍ വിഷമമുണ്ടെന്നും ഷൈജ ആണ്ടവന്‍ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു. വിവാദമായതോടെ താന്‍ കമന്റ് ഡിലീറ്റ് ചെയ്തു, തന്റെ ജോലി പഠിപ്പിക്കലാണ്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് ആഭിമുഖ്യളള ആളല്ല താന്‍. രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലെന്നും ആര്‍ട്ടിക്കിള്‍ വായിച്ചതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് കമന്റ് ഇട്ടതെന്നും ഷൈജ ആണ്ടവന്‍ കൂട്ടിച്ചേര്‍ത്തു. ഹിന്ദു മഹാസഭാ പ്രവര്‍ത്തകന്‍ നാഥൂറാം വിനായക് ഗോഡ്‌സെ ഭാരതത്തില്‍ ഒരുപാട് പേരുടെ ഹീറോ എന്ന കുറിപ്പോടെ അഡ്വ കൃഷ്ണരാജ് എന്നയാള്‍…

Read More