- ലോക സാമ്പത്തിക ഫോറത്തില്‍ ചരിത്രം നേട്ടവുമായി കേരളം: 1.18 ലക്ഷം കോടി രൂപയുടെ ധാരണാപത്രം ഒപ്പുവച്ചു
- ‘500 ദിർഹം തട്ടിപ്പ്’, ട്രാഫിക് പിഴയുടെ പേരിലുള്ള വഞ്ചനയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബൈ ആർടിഎ;ഇരയാകതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.
- ‘ഒറ്റ തീരുമാനം മതി, ഇന്ത്യയിലെ ലോകകപ്പ് തന്നെ സ്തംഭിപ്പിക്കാൻ പാകിസ്ഥാന് കഴിയും’; പാകിസ്ഥാനും ലോകകപ്പ് ബഹിഷ്കരിക്കണമെന്ന് മുൻ താരം
- 35 ലക്ഷം രൂപ തട്ടി, മെന്റലിസ്റ്റ് ആദിക്കെതിരെ കേസ്; പ്രതിപ്പട്ടികയില്‍ സംവിധായകന് ജിസ് ജോയ്
- സർവ്വകാല റെക്കോർഡിൽ നിന്ന് താഴേക്ക്, സ്വർണവിലയിൽ ഇടിവ്; റെക്കോർഡിൽ തുടർന്ന് വെള്ളി വില
- ഇന്ത്യയിൽ കളിക്കില്ലെന്ന് പറഞ്ഞ ബംഗ്ലാദേശിന് ‘മുട്ടൻ പണി’; കോടികളുടെ നഷ്ടം, താരങ്ങളും കടുത്ത എതിർപ്പിൽ; പരസ്യമായി പറയാൻ മടി
- കേരള സ്റ്റീൽ ടെക് എക്സ്പോ 2026 കൊച്ചിയിൽ നാളെ ആരംഭിക്കും.
- ബഹ്റൈനില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചുനല്‍കിയ സ്ഥാപനം അടച്ചുപൂട്ടി
Author: News Desk
മനാമ: നവ ഭാരത് ബഹ്‌റൈൻ സംഘടിപ്പിച്ച ഈ വർഷത്തെ ഓണാഘോഷം നവ ഭാരത് കേരള ഘടകം പ്രസിഡന്റ് ശ്രീകാന്തിന്റെ നേതൃത്വത്തിൽ വളരെ വിപുലമായ രീതിയിൽ നടന്നു. സെപ്റ്റംബർ 27 ന് അധാരി പാർക്ക് ന്യൂ സീസൺ ഹാളിൽ വച്ച് നടന്ന പരിപാടിയിൽ ആയിരത്തോളം പേർ പങ്കെടുത്തു. മുഖ്യാഥിതി ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല, ദീപം തെളിയിച്ചു പരിപാടി ഉദ്‌ഘാടനം ചെയ്തു. നവ ഭാരത് നാഷണൽ പ്രസിഡന്റ് അമർജിത് സിംഗ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള ഘടകം സെക്രട്ടറി ജയചന്ദ്രൻ എല്ലാവരെയും സ്വാഗതം ചെയ്തു. നവ ഭാരത് രക്ഷാധികാരി പ്രദീപ്‌കുമാർ, നവ ഭാരത് നാഷണൽ ജനറൽ സെക്രട്ടറി രുചി ദുബെ, നവ ഭാരത് കേരള പ്രസിഡണ്ട് ശ്രീകാന്ത് എന്നിവർ ആശംസയും നവ ഭാരത് നാഷണൽ അസിസ്റ്റന്റ് സെക്രട്ടറി നിരഞ്ജൻ കുമാർ നന്ദിയും പറഞ്ഞു. നൂറോളം നവ ഭാരത് പ്രതിഭകൾ അവതരിപ്പിച്ച കലാപരിപാടിക്കിടെ നവ ഭാരത് നിർമിച്ച “ബിന്ദി” എന്ന ഹ്രസ്വ…
മനാമ: ഗ്ലോബൽ തലങ്ങളിൽ നടക്കുന്ന പ്രവാസി സാഹിത്യോത്സവ് പതിമൂന്നാമത് എഡിഷന്റെ ഭാഗമായി കലാലയം സാംസ്കാരിക വേദി ഗ്ലോബൽ കലാലയം പുരസ്കാരങ്ങൾ നൽകുന്നു. ഇന്ത്യക്ക് പുറത്തുള്ള പ്രവാസി മലയാളികൾക്ക് കഥ, കവിത വിഭാഗങ്ങളിൽ ഒക്ടോബര്‍ പത്തിന് മുമ്പ് ലഭിക്കുന്ന സൃഷ്ടികളിൽ നിന്ന് വിദഗ്ധ ജൂറി തിരഞ്ഞെടുക്കുന്ന രചനകൾക്കാണ് പുരസ്കാരം നൽകുന്നത്. നേരത്തെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകളാണ് പുരസ്‌കാരത്തിന് സമർപ്പിക്കേണ്ടത്. കവിത 40 വരിയിലും കഥ 500 വാക്കിലും കവിയരുത്. സൃഷ്ടികൾ സ്വന്തം ഇമെയിലിൽ നിന്ന് kalalayamgulf@gmail.com എന്ന വിലാസത്തിലേക്ക് പ്രവാസത്തിലേയും, നാട്ടിലെയും വിലാസം, ബന്ധപ്പെടേണ്ട നമ്പർ എന്നിവ ചേർത്ത് പിഡിഎഫ് ഫോർമാറ്റിൽ യുനികോഡ് ഫോണ്ടിൽ അയക്കണം.
അന്താരാഷ്ട്ര ആണവോർജ ഏജൻസിയും ബഹ്റൈനും പുതുക്കിയ കരാറിൽ ഒപ്പുവെച്ചു
മനാമ: അന്താരാഷ്ട്ര ആണവോർജ ഏജൻസിയും ബഹ്റൈനും തമ്മിൽ 2024-2029 കാലയളവിലെ റീജനൽ പ്രോഗ്രാം ചട്ടക്കൂടിന്റെ പുതുക്കിയ കരാറിൽ ഒപ്പുവെച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ നിയമ-മനുഷ്യാവകാശകാര്യ ഡയറക്ടർ ഡോ. യൂസുഫ് അബ്ദുൽ കരീം ബുച്ചീരിയും ആണവോർജ ഏജൻസി അസി. ഡയറക്ടറും സാങ്കേതികസഹായ വിഭാഗം ഹെഡുമായ ഹവാലിയെയുമാണ് കരാറിൽ ഒപ്പുവെച്ചത്. കഴിഞ്ഞ ദിവസം വിയനയിൽ ചേർന്ന അന്താരാഷ്ട്ര ആണവോർജ ഏജൻസി ജനറൽ ബോഡി യോഗത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഒപ്പുവെക്കൽ ചടങ്ങ്. https://youtu.be/YLHD3eag_m8?si=te5QhamxeiD2lwPX&t=182 ബഹ്‌റൈനിലെ നിലവിലുള്ള സ്ഥിതിഗതികളുടെ വിശകലനം അടിസ്ഥാനമാക്കി ഭാവിയിൽ സാധ്യമായ പദ്ധതികൾക്കുള്ള അവസരം വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒപ്പുവെക്കൽ ചടങ്ങിനുശേഷം ഡോ. യൂസുഫ് അബ്ദുൽ കരീം ബുച്ചീരി വ്യക്തമാക്കി. ചടങ്ങിൽ ബഹ്റൈനിൽനിന്നും ജനറൽ ബോഡിയിൽ പങ്കെടുക്കാനെത്തിയ പ്രതിനിധി സംഘാംഗങ്ങൾ സംബന്ധിച്ചു.
ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് സൗജന്യ സമുദ്രപരിപാടികൾ സംഘടിപ്പിച്ച് ടൂറിസം അതോറിറ്റി
മനാമ: ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി ബീച്ച് ക്ലബിൽ സൗജന്യ സമുദ്രപരിപാടികൾ സംഘടിപ്പിക്കുന്നു. സ്വദേശികളെയും വിദേശികളെയും വിനോദസഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുന്ന തരത്തിലുള്ള പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. https://youtu.be/YLHD3eag_m8?si=zr6oT_y83ETUgAyb&t=126 വിനോദസഞ്ചാര മേഖലയിൽ കൂടുതൽ ഉണർവ് ലക്ഷ്യമിട്ടാണ് പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം ബഹ്റൈൻ ബേയിലും അൽ ജസായിർ ബീച്ചിലും ബീച്ച് കൾചർ പരിപാടികൾക്ക് തുടക്കമായി. ജലോപരിതലത്തിലെ വിവിധ ഗെയിമുകളും കായികപരിപാടികളുമാണുണ്ടാവുക.
മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ), ആഭ്യന്തര മന്ത്രാലയം, ജനറൽ അതോറിറ്റി ഫോർ സോഷ്യൽ ഇൻഷുറൻസ് എന്നിവ സംയുക്തമായി ബഹ്‌റൈനിലെ വിവിധ ഗവർണറേറ്റുകളിലെ നിരവധി ഷോപ്പുകളിലും വർക്ക് സൈറ്റുകളിലും അഞ്ച് സംയുക്ത പരിശോധന കാമ്പെയ്‌നുകൾ നടത്തി. നിയമവിരുദ്ധ തൊഴിലാളികളെ കണ്ടെത്തുന്നതിന് നടത്തിയ പരിശോധനയിൽ ഏതാനും പേർ പിടിയിലായി. ക്യാപിറ്റൽ, നോർത്തേൺ, സതേൺ ഗവർണറേറ്റുകളിലാണ് പരിശോധന നടത്തിയത്. നാഷണാലിറ്റി പാസ്പോർട്ട് ആൻഡ് റെസിഡന്റ് അഫയേഴ്സ്, ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് എന്നിവയുമായി സഹകരിച്ചാണ് വിവിധ സ്ഥാപനങ്ങളിലും തൊഴിലാളികൾ ഒരുമിച്ചുകൂടുന്ന സ്ഥലങ്ങളിലും പരിശോധന നടത്തിയത്. ആദ്യ കാമ്പയിൻ ക്യാപിറ്റൽ ഗവർണറേറ്റിലും രണ്ടാമത്തേത് നോർത്തേൺ ഗവർണറേറ്റിലും നടപ്പാക്കി. ക്യാപിറ്റൽ ഗവർണറേറ്റിലെ ജഡ്ജ്‌മെന്റ് എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിന്റെ പങ്കാളിത്തത്തോടെ രണ്ട് കാമ്പെയ്‌നുകളും നടപ്പിലാക്കി, അഞ്ചാമത്തെ കാമ്പെയ്‌ൻ സതേൺ ഗവർണറേറ്റിലെ ജനറൽ അതോറിറ്റി ഫോർ സോഷ്യൽ ഇൻഷുറൻസുമായി ഏകോപിപ്പിച്ചാണ് നടപ്പാക്കിയത്.
മനാമ: അഡ്വ. എം.കെ. പ്രേംനാഥിന്റെ നിര്യാണത്തിൽ ബഹ്റൈൻ ജനത കൾച്ചറൽ സെന്റർ അനുശോചനം രേഖപ്പെടുത്തി. സൗമ്യനും ജനകീയനുമായ സോഷ്യലിസ്റ്റ് എന്ന പേരില്‍ അറിയപ്പെടുന്ന നേതാവാണ് ഇന്ന് അന്തരിച്ച അഡ്വ.എം.കെ.പ്രേംനാഥ്. സാധാരണക്കാരില്‍ ഒരാളായി ജീവിച്ച അദ്ദേഹം കറകളഞ്ഞ മതേതര വാദിയും മാതൃകാ സോഷ്യലിസ്റ്റുമാണ്. വേഷത്തിലും പെരുമാറ്റത്തിലും ലാളിത്യം മുഖമുദ്രയാക്കിയ പ്രേമേട്ടന്‍ ഏവരുടേയും ഹൃദയത്തിലിടം നേടി. ഒട്ടേറെ ജനകീയ സമരങ്ങളില്‍ സജീവമായി പങ്കെടുത്തു. പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഏറെ ആവേശവും സ്‌നേഹവും പടര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. നിസ്വാര്‍ഥമായ രാഷ്ട്രീയ പ്രവര്‍ത്തനമായതിനാല്‍ നല്ല പിന്തുണയായിരുന്നു പാര്‍ട്ടിയില്‍. വ്യത്യസ്ത ഗ്രൂപ്പുകള്‍ക്കിടയിലും പ്രേമേട്ടന്റെ നിലപാടുകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സസൂക്ഷ്മം നിരീക്ഷിക്കുകയും പിന്തുണക്കുകയും ചെയ്തു. മുന്‍പിന്‍ നോക്കാതെ സമരങ്ങളില്‍ ഇറങ്ങാനും പോരാടാനുമായിരുന്നു അദ്ദേഹത്തിന് ഇഷ്ടം. അടിയന്തരാവസ്ഥക്കാലത്ത് യുവത്വത്തിന്റെ പോരാട്ടവും വീര്യവും കാഴ്ചവെക്കാന്‍ അദ്ദേഹം തയ്യാറായി. അറസ്റ്റ് ചെയ്യപ്പെടുകയും പോലീസ് മര്‍ദനത്തിന് ഇരയാവുകയും ചെയ്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്ക് എതിരെയും പ്രാദേശിക വിഷയങ്ങളിലും സജീവ സമരം നയിച്ചു. എംഎല്‍എ പദവി എല്ലാതരം…
മനാമ: നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന ടൂറിസം പ്രോപ്പർട്ടി ഉടമകൾക്കും ഓപ്പറേറ്റർമാർക്കും കടുത്ത ശിക്ഷകളും കനത്ത പിഴയും ചുമത്തും. നിയമം ലംഘിച്ചു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ കാറ്റഗറി തരംതാഴ്ത്തുന്നതടക്കമുള്ള നടപടികളാണ് സ്വീകരിക്കുന്നത്. സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയോ ലൈസൻസ് റദ്ദാക്കുകയോ ചെയ്യും. കൂടാതെ, ഉടമകൾക്ക് ആറുമാസം വരെ തടവും പരമാവധി 30,000 ദീനാറിന്റെ പിഴയും ചുമത്താമെന്നും പുതിയ നിയമ ഭേദഗതിയിൽ പറയുന്നു. ടൂറിസം സംബന്ധിച്ച 1986ലെ നിയമത്തിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ട് ഹമദ് രാജാവ് ഉത്തരവിറക്കി. മന്ത്രിസഭ അംഗീകാരത്തെയും പ്രധാനമന്ത്രിയുടെ നിർദേശത്തെയും അടിസ്ഥാനമാക്കിയാണ് രാജാവ് നിയമം ഭേദഗതി ചെയ്തത്. പുതിയ ഭേദഗതിയുടെ അടിസ്ഥാനത്തിൽ നിയമലംഘകർക്കെതിരെ ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ) നടപടിയെടുക്കും. പരാതികളുണ്ടെങ്കിൽ പ്രത്യേക കോടതിയിൽ അപ്പീൽ നൽകാം. നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചാൽ ബി.ടി.ഇ.എ ക്ക് ഇനിപറയുന്ന ശിക്ഷകൾ ചുമത്താം. ആദ്യം രേഖാമൂലമുള്ള മുന്നറിയിപ്പായിരിക്കും നൽകുക. സ്ഥാപനത്തിന് ടൂറിസ്റ്റ് സൗകര്യത്തിന്റെ അടിസ്ഥാനത്തിൽ നൽകിയിട്ടുള്ള കാറ്റഗറി തരംതാഴ്ത്തുകയാണ് അടുത്ത നടപടി. മൂന്നു മാസത്തിൽ കൂടാത്ത കാലയളവിലേക്ക്…
മസ്കറ്റ്: നബിദിനം പ്രമാണിച്ച് ഒമാനിൽ 162 തടവുകാർക്ക് പൊതുമാപ്പ് നൽകി ഭരണാധികാരിയുടെ ഉത്തരവ്. വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയിൽ കഴിയുന്ന തടവുകാരിൽ 162 പേർക്കാണ് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് പൊതുമാപ്പ് നൽകിയിരിക്കുന്നത്. 94 പ്രവാസികൾ ഉൾപ്പെടെ 162 തടവുകാർ ഈ രാജകീയ ഉത്തരവിലൂടെ ജയിൽ മോചിതരാകുമെന്ന് റോയൽ ഒമാൻ പൊലീസിന്റെ (ആർ.ഒ.പി) ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
തടിപ്പും ചുവപ്പും വേദനയും, ആലുവയിൽ 39കാരിയുടെ കണ്ണില്‍ നിന്ന് ജീവനോടെ പുറത്തെടുത്തത് 15 സെ.മീ. നീളമുള്ള വിര!
ആലുവ: കണ്ണ് വേദനയും നീരും കണ്ണില്‍ ചുവപ്പുമായി വന്ന യുവതിയുടെ കണ്ണില്‍ കണ്ടെത്തിയത് 15 സെന്റിമീറ്റര്‍ നീളമുള്ള വിര. വരാപ്പുഴ സ്വദേശിയായ 39 കാരിയാണ് ഇന്നലെ കണ്ണുവേദനയും മറ്റ് ബുദ്ധിമുട്ടുകളും അസഹ്യമായതോടെ ആശുപത്രിയിലെത്തിയത്. ആലുവയിലെ ഫാത്തിമ ഐ കെയര്‍ ആശുപത്രിയിലെത്തിയ യുവതിയെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് വേദനയ്ക്കും നീരിനും കാരണക്കാരന്‍ ഒരു വിരയാണെന്ന് കണ്ടെത്തിയത്. https://youtube.com/shorts/-ZDGE1hUnE8?feature=share നേത്ര രോഗ വിദഗ്ധന്‍ ഡോ ഫിലിപ്പ് കെ ജോര്‍ജാണ് യുവതിയുടെ കണ്ണില്‍ നിന്ന് വിരയെ ജീവനോടെ പുറത്തെടുത്തത്. 15 സെന്റിമീറ്റര്‍ നീളമാണ് ഈ വിരയ്ക്കുള്ളത്. വിശദമായ പരിശോധനകള്‍ക്കായി വിരയെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. വെള്ളത്തിലൂടെയാവാം ഇത്തരം വിരകള്‍ കണ്ണിലെത്തിയതെന്നാണ് നിരീക്ഷണം. ഏതെങ്കിലും രീതിയില്‍ മാലിനമായ ജലം മുഖം കഴുകാനോ കുളിക്കാനോ ഉപയോഗിക്കുന്നത് മൂലം ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാമെന്നാണ് ആശുപത്രി അധികൃതര്‍ വിശദമാക്കുന്നത്. കണ്ണിലെ വേദനയും തടിപ്പും അവഗണിക്കുകയോ ചികിത്സ തേടാതെ വരുന്ന സാഹചര്യത്തില്‍ യുവതിയുടെ കാഴ്ചയേയും കാലക്രമത്തില്‍ തലച്ചോറിലേക്ക് വരെ ചെല്ലുന്ന അണുബാധയ്ക്കും വിര കാരണമായേക്കാമെന്നാണ് ആശുപത്രി…
മനാമ: സമസ്ത മനാമ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാൻ്റ് മൗലിദ് സദസ്സ് പ്രവാചക പ്രകീർത്തനങ്ങൾ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന മൗലിദിന് ഹാഫിള് ശറഫുദ്ദീൻ മൗലവി, ഫാസിൽ വാഫി എന്നിവർ നേതൃത്വം നൽകി. തിരുനബി (സ്വ) സ്നേഹം,സമത്വം, സഹിഷ്ണുത എന്ന ശീർശകത്തിൽ നടന്നപ്രമേയ പ്രഭാഷണം സമസ്ത ജിദാലി കോഡിനേറ്റർ ശംസുദ്ദീൻ ഫൈസി നിർവഹിച്ചു. https://youtu.be/VoLh7iM7yIk?si=gcAvngz2Tgrs0eEa&t=140 സമസ്ത കേന്ദ്ര സെക്രട്ടറിമാരായ എസ് എം അബ്ദുൽ വാഹിദ്, ഹംസ അൻവരി മോളൂർ, ഉമ്മുൽ ഹസം കോഡിനേറ്റർ, ബഷീർ ദാരിമി, ശറഫുദ്ദീൻ മാരായമംഗലം, കെ.എം.സി.സി നേതാക്കളായ ഹസൈനാർ കളത്തിങ്ങൽ, ഹബീബ് റഹ്മാൻ, കുട്ടൂസ മുണ്ടേരി, റസാക്ക് മുഴിക്കൽ, ഗഫൂർ കൈപ്പമംഗലം, മുസ്തഫ, ശംസുദ്ദീൻ വെള്ളിക്കുളങ്ങര, സമസ്ത കേന്ദ്ര നേതാക്കൾ, ഏരിയ നേതാക്കൾ, എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകർ, വളണ്ടിയര്‍ വിഭാഗം തുടങ്ങിയവർ പങ്കെടുത്തു.
