- ഷിരൂരില്‍ നിന്ന് അസ്ഥി കണ്ടെത്തി, പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി
- അൻവറിനെതിരെ സിപിഎം: ‘ഒരുതരത്തിലും യോജിക്കാൻ കഴിയില്ല, പരസ്യപ്രതികരണങ്ങൾ വേണ്ട’
- ഐ.വൈ.സി.സി ബഹ്റൈൻ 46-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 27 ന്
- ഐ.ടി.യു. ഡിജിറ്റൽ സ്കിൽ ഫോറം സമാപിച്ചു
- ഫാല്‍ക്കണ്‍ ടോസ്റ്റ്മാസ്റ്റേഴ്സ് 22-ാം വാര്‍ഷികാഘോഷം
- ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം: ബംഗ്ലാദേശിനെതിരെ നിറഞ്ഞാടി അശ്വിന്
- അറബ്- റഷ്യന്‍ വനിതാ സംവാദ ഫോറം സ്ഥാപിക്കണം: ജഹാദ് അബ്ദുല്ല അല്‍ ഫദേല്‍
- ബഹ്റൈന് കാപ്പിറ്റല്‍ ഗവര്‍ണര്‍ ഗ്ലോബല്‍ ഇന്നവേഷന്‍ അവാര്‍ഡ് ഏറ്റുവാങ്ങി
Author: News Desk
മനാമ: ബഹ്റൈനിൽ നിന്നും വെള്ളിയാഴ്ച കൊച്ചിയിലേക്ക് തിരിക്കുന്ന എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യുന്ന 122 പേർക്ക് ടിക്കറ്റ് നൽകി. 177 പേർക്കാണ് ഈ വിമാനത്തിൽ യാത്ര ചെയ്യാൻ കഴിയുന്നത്. എംബസി അനുവദിച്ചിട്ടുള്ള മറ്റ് യാത്രക്കാർക്ക് നാളെ രാവിലെ(may 7) 10 മണി മുതൽ ടിക്കറ്റ് നൽകും, ഇതിനായി എംബസിയിൽ എയർ ഇന്ത്യയുടെ പ്രത്യേക കൗണ്ടർ ഉണ്ട്. 84 ബഹറിൻ ദിനാറാണ് ടിക്കറ്റ് നിരക്ക്. വെള്ളിയാഴ്ച വൈകിട്ട് 4. 30ന് വിമാനം ബഹറിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെടും. വിമാനത്തിൻറെ ഏറ്റവും പുറകിലത്തെ മൂന്ന് സീറ്റുകൾ എമെർജൻസി ചികിത്സാക്കായി ഒഴിച്ചിടും.
മനാമ: ബഹ്‌റൈനിൽ 160341 പേരെ കൊറോണാ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ 2066 കേസുകൾ മാത്രമാണ് നിലവിൽ പോസിറ്റിവ് ആയിട്ടുള്ളത്. 4 പേരുടെ നില ഗുരുതരമാണ്. ഇതിനോടകം 1860 പേർക്ക് അസുഖം ഭേദമായതിനെത്തുടർന്ന് ഡിസ്ചാർജ് ചെയ്ത് പോയി.8 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ബഹറിനിൽ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 3934 ആണ്.
മനാമ: കോവിഡ് -19 നെ ചെറുക്കുന്ന ഈ ഘട്ടത്തിൽ ചികിത്സയുടെ ശേഷി വർദ്ധിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് രാജ്യത്തിന്റെ പ്രധാന ലക്ഷ്യമെന്ന് കൊറോണ വൈറസിനെ നേരിടാനുള്ള ദേശീയ ടാസ്‌ക്ഫോഴ്‌സ് അംഗം ലഫ്റ്റനന്റ് കേണൽ ഡോ. മനാഫ് അൽ ഖഹ്താനി പറഞ്ഞു. രണ്ടു പദ്ധതികളാണ് ഇതുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്നത്. ഒന്നാമതായി, ഐസിയുവും സിത്രയിലെ കേന്ദ്രവും സംയോജിപ്പിച്ചിരിക്കുന്ന അത്യാധുനിക ചികിത്സ സൗകര്യം. ഇത് ബഹ്‌റൈനിലെ ബിഡിഎഫിന്റെ വിജയങ്ങളുടെ എണ്ണത്തിൽ മറ്റൊരു നേട്ടമാണ്. തീവ്രപരിചരണത്തിനായി 152 കിടക്കകളാണ് ഇവിടെ തയ്യാറാക്കിയിട്ടുള്ളത്. അത് എല്ലാ ഉപകരണങ്ങളും ശ്വസന യന്ത്രങ്ങളും ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയുള്ളതാണ്. തീവ്രപരിചരണത്തിനായി പ്രത്യേക സംഘവും ഗുരുതരമായ കേസുകൾക്ക് തയ്യാറായ നഴ്സുമാരും ഇവിടെ ഉണ്ട്. ബഹറിനിൽ എട്ട് മരണങ്ങൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. ഇത് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇതുവരെ ഒരു വലിയ നേട്ടമാണ്. രണ്ടാമത്തെ പദ്ധതി മെഡിക്കൽ ടീമിനെ തയ്യാറാക്കി വികസിപ്പിക്കുക എന്നതാണ്. 1,500 ഡോക്ടർമാർക്കും നഴ്സുമാർക്കും പരിശീലനം നൽകിയതായും ഡോ. മനാഫ്…
മനാമ: ബഹ്‌റൈനിലെ പൗരന്മാർക്കും താമസക്കാർക്കും അവബോധം വർദ്ധിപ്പിക്കുന്നതിനായി ഇംഗ്ലീഷ്, അറബി ഭാഷകളിൽ ആരോഗ്യ മന്ത്രാലയം ഫേസ്ബുക്കും വാട്ട്‌സ്ആപ്പുമായി സഹകരിച്ച് ഒരു ഇൻ-സർവീസ് ആരംഭിക്കുന്നു. യാന്ത്രിക ചാറ്റ് ബോക്സുകൾ ഉള്ളതും സ്മാർട്ട് ഇന്റലിജൻസ് വഴി യാന്ത്രികമായി ഉത്തരം ലഭിക്കുന്നതുമായ ഒരു സജീവ ചാനലാണ് ഈ സേവനം ലഭ്യമാക്കുന്നത്. ഈ സേവനം ആരംഭിക്കുന്നതോടെ ബഹ്റൈന് ധാരാളം ഉപയോക്താക്കളുണ്ടാകുകയും ചോദ്യങ്ങൾക്കു നേരിട്ട് ഉത്തരങ്ങൾ നൽകാൻ സാധിക്കുകയും ചെയ്യും. ധാരാളം വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞതിനാൽ ഇത് ഇന്ന് സമാരംഭിക്കുമെന്നും ഈ സേവനം ബഹ്‌റൈനിൽ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ നൽകുമെന്നും ആരോഗ്യ മന്ത്രാലയ അണ്ടർസെക്രട്ടറി ഡോ. വാലിദ് അൽ മാനിയ പറഞ്ഞു.
മനാമ: 2020 മെയ് 7 വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണി മുതൽ ഉപഭോക്താക്കൾക്ക് നേരിട്ട് ചരക്കുകളോ സേവനങ്ങളോ നൽകുന്ന വാണിജ്യ, വ്യാവസായിക ഷോപ്പുകളുടെ പ്രവർത്തനം പുനരാരംഭിക്കും. കിരീടാവകാശി അദ്ധ്യക്ഷനായ ഏകോപന സമിതിയുടെ തീരുമാനങ്ങളെ അടിസ്ഥാനമാക്കിയാണ് തീരുമാനം. എന്നാൽ പരിശോധനകൾ ശക്തമാക്കുകയും എല്ലാ വ്യാപാര സ്‌ഥാപനങ്ങളും നിർദ്ദേശങ്ങൾ പാലിക്കുകയും പൗരന്മാർ എന്തെങ്കിലും ലംഘനങ്ങൾ കണ്ടാൽ റിപ്പോർട്ട് ചെയ്യുകയും വേണം. എല്ലാ പൗരന്മാർക്കും താമസക്കാർക്കും പൊതുസ്ഥലങ്ങളിൽ മാസ്‌കുകളും മുഖംമൂടികളും ധരിക്കേണ്ടത് നിർബന്ധമാണ്. എല്ലാവരുടേയും സുരക്ഷ ഉറപ്പാക്കുന്ന തരത്തിൽ സാമൂഹിക അകലം പാലിക്കണം. നിർദ്ദേശങ്ങൾ പാലിക്കാൻ വാണിജ്യ വ്യവസായ സ്‌ഥാപനങ്ങളോട് അഭ്യർത്ഥിക്കുന്നതായി ആഭ്യന്തര, വിദേശ വ്യാപാര അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഇമാൻ അഹമ്മദ് അൽ-ദോസെരി പറഞ്ഞു.
പുല്‍വാമ: തലയ്ക്ക് 12 ലക്ഷം രൂപ വിലയിട്ടിരുന്ന ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ റിയാസ് നായിക്കൂവിനെ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിൽ സൈന്യം വധിച്ചു. 2017 സര്‍ക്കാര്‍ പുറത്തു വിട്ട കൊടുംഭീകരരുടെ പട്ടികയില്‍ റിയാസ് നായ്ക്കൂവും ഉള്‍പ്പെട്ടിരുന്നു.രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ റിയാസ് നായിക്കൂവിന്റെ ജന്മദേശമായ ബെയ്ഗപ്പോറയില്‍ സുരക്ഷാ സേന തെരച്ചില്‍ നടത്തുകയായിരുന്നു. റിയാസ് നായിക്കൂവിന്റെ ഒളിസങ്കേതം വളഞ്ഞ് സൈന്യം ഇയാളെ വധിക്കുകയായിരുന്നു.തുടർന്നും പ്രദേശത്ത് സൈന്യം തെരച്ചില്‍ തുടരുന്നു.
മനാമ: ഈ പകർച്ചവ്യാധി സാഹചര്യത്തിൽ ഐ സി ആർ എഫ് ന്റെ പ്രവർത്തനങ്ങളെ പിന്തുണച്ച് അൽ തൗഫീഖ് മെയിന്റനൻസ് സർവീസസ് കമ്പനി മാനേജിംഗ് ഡയറക്ടർ കെ എൻ പദ്മനാഭൻ 500 കിറ്റുകൾ സംഭാവന ചെയ്തു. ഫുഡ് കിറ്റിൽ അടിസ്ഥാന ഭക്ഷ്യവസ്തുക്കളായ അരി (5 കിലോഗ്രാം), ഡാൽ പയറ് (1 കിലോഗ്രാം), ഗ്രീൻ മംഗ് ലെന്റിൽ (1 കിലോഗ്രാം), മുളകുപൊടി (500 ഗ്രാം), മല്ലിപൊടി (500 ഗ്രാം), ഗോതമ്പ് ആട്ട (5 കിലോഗ്രാം), ഉപ്പ് (1 ബോട്ടിൽ), ടീ പൊടി (250 ഗ്രാം), പാചക എണ്ണ (750 മില്ലി), കറുത്ത ചെന പയറ് (1 കിലോഗ്രാം), പഞ്ചസാര (1 കിലോഗ്രാം), മുട്ട (12 യൂണിറ്റുകൾ), ലോംഗ് ലൈഫ് പാൽ (2 ലഫ്റ്റർ) തുടങ്ങിയവ ഉൾപ്പെടുന്നു .ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ 5000 ത്തോളം അംഗങ്ങൾക്ക് ഏകദേശം രണ്ട് ആഴ്ചയോളം മതിയായ 1000 കിറ്റുകൾ (കുടുംബ, ബാച്ചിലർ കിറ്റുകൾ) ഇതുവരെ ഐസിആർഎഫ് വിതരണം ചെയ്തു. ഐ സി…
മനാമ: കോവിഡ് കാലത്തേ ദുരിതാശ്വാസ പ്രവർത്തനങ്ങൾക് നേതൃത്വം നൽകുന്ന കെഎംസിസി വാളണ്ടിയർമാർക്ക് ഹോട്ട് പായ്ക്ക് ഇഫ്താർ കിറ്റ് വിതരണം ചെയ്തു . നൂറോളം വരുന്ന വാളണ്ടിയർമാർക്കുള്ള ഇഫ്താർ കിറ്റ് ഹോട്ട് പായ്ക്ക് ഓപ്പറേഷൻ മാനേജർ അബ്ദുൽ മനാഫ് മനാമ കെഎംസിസി ഓഫിസ് ഹെൽപ് ഡെസ്കിൽ വെച്ച് കൈമാറി.
മലപ്പുറം: മലപ്പുറത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസിലെപോക്‌സോ കേസ് പ്രതി കോടതി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. എടവണ്ണ ചാത്തല്ലൂര്‍ തച്ചറായില്‍ ആലിക്കുട്ടിയാണ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു വന്നപ്പോള്‍ കെട്ടിടത്തില്‍ നിന്നും ചാടിയത്. മഞ്ചേരി പോക്‌സോ കോടതിയുടെ രണ്ടാം നിലയില്‍ നിന്നാണ് ഇയാള്‍ ചാടിയത്.സാരമായി പരിക്കേറ്റ ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിആത്മഹത്യയ്ക്ക് ശ്രമിച്ചു.
ഷാർജയിൽ അന്തരിച്ച പയ്യോളി വിളയാട്ടൂർ ദേശത്ത് ഇടയിലടത്ത് കാരത്തില്ലത്തിൽ ശ്രീകുമാരി അന്തർജനത്തിന്റെ സംസ്കാരം നടന്നു. 54 വയസായിരുന്നു.16 വർഷമായി ഷാർജയിലായിരുന്നു താമസം. ദുബായിൽ അദ്ധ്യാപകനായിരുന്ന തലശ്ശേരി പാതയാകുന്നിൽ പഴേടത്തില്ലത്ത് രവി നമ്പൂതിരിയുടെ ഭാര്യയാണ്.മക്കൾ സുനിൽ,സൂരജ് പരേതരായ പുരുഷോത്തമൻ ഭട്ടതിരിപ്പാടിന്റെയും ശ്രീ ദേവി അന്തർജ്ജനത്തിന്റെയും മകളാണ്.