- ഗംഭീര തിരക്കഥ‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ സിനിമ ‘മണവാളൻ ജോസഫ്’ ക്രിസ്റ്റസ് സ്റ്റീഫനും ഷിവാഗോ തോമസും ചേർന്ന് സംവിധാനം ചെയ്യും.
- 52ാമത് ബഹ്റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്സ് പ്രദര്‍ശനം ഞായറാഴ്ച തുടങ്ങും
- പാം പേപ്പര്‍ പ്രദര്‍ശനം തുടങ്ങി
- എ കെ സി സി സ്വാഗതസംഘം രൂപീകരിച്ചു.
- ‘സ്കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തും’; ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി
- ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യഹര്‍ജിയില്‍ വിധി 18 ന്; ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്ഐടി
- റവ .ഫാ . ജോളി വടക്കന്‍ സ്വീകരണം നൽകി.
- ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും
Author: News Desk
മനാമ: കോവിഡ് പ്രതിസന്ധി പകർന്ന് നൽകിയ തിരിച്ചറിവുകളിൽ നിന്ന് പ്രവാസികൾ പാഠമുൾക്കൊള്ളണമെന്ന് ആർ.എസ്. സി ബഹ്റൈൻ സംഘടിപ്പിച്ച ദേശീയ ചർച്ചാ സംഗമം അഭിപ്രായപ്പെട്ടു. ഗൾഫ് പ്രവാസത്തിൽ കോവിഡ് സൃഷ്ടിച്ച സ്വാധീനം പഠനവിധേയമാക്കി പ്രവാസി രിസാല മാസിക ജിസിസി രാഷ്ട്രങ്ങളിൽ നടത്തിയ പ്രവാസി സർവ്വേ അടിസ്ഥാനപ്പെടുത്തിയാണ് ചർച്ചാ സംഗമം സംഘടിപ്പിച്ചത്.കോവിഡ് മഹാമാരി പ്രവാസി മലയാളികളുടെ തൊഴിൽ ജീവിത അവസ്ഥകളിലുണ്ടാക്കിയ പ്രതിസന്ധികളെ ആഴത്തിൽ മനസ്സിലാക്കുന്നതായിരുന്നു സർവ്വേ ഫലം. അടിസ്ഥാന വിഷയങ്ങളായ തൊഴിൽ മറ്റു വരുമാന മാർഗ്ഗങ്ങൾ നാട്ടിലെ സാമ്പത്തിക ഭദ്രത ,സ്വന്തമായ വീട്, വിദ്യാഭ്യാസ യോഗ്യത, കോവിഡ് മൂലമുള്ള മാനസിക ആഘാതങ്ങൾ തുടങ്ങിയ പ്രവാസികളുടെ സാമൂഹിക സാമ്പത്തിക വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു സർവ്വേ നടന്നത്.ആറു ഗള്‍ഫ് രാജ്യങ്ങളിലായി വ്യത്യസ്ത തൊഴില്‍, ബിസിനസ് സാഹചര്യങ്ങളില്‍ ജീവിക്കുന്നവരിൽ നടത്തിയ സർവേയിൽ പ്രതിസന്ധി രൂക്ഷമായി നില്‍ക്കുമ്പോഴും ഗള്‍ഫില്‍ തന്നെ തുടരുകയോ പ്രതിസന്ധിക്കുശേഷം തിരിച്ചു വരികയോ വേണമെന്ന് അഭിപ്രായപ്പെടുന്നവരാണ് ഭൂരിഭാഗം പ്രവാസികളും . എട്ട് ശതമാനം പേര്‍ മാത്രമാണ് ഇനി…
മലപ്പുറം: സ്വര്‍ണ്ണക്കടത്ത് വിവാദത്തിലേക്ക് മതത്തേയും മതഗ്രന്ഥത്തെയും മന്ത്രി കെ. ടി ജലീല്‍ വലിച്ചിഴച്ചത് ശരിയായില്ലെന്ന് പി. കെ കുഞ്ഞാലിക്കുട്ടി എം.പി. ഖുറാന്‍ ഒളിച്ച് കൊണ്ട് വരേണ്ട ഒന്നല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.മന്ത്രി കെ. ടി ജലീല്‍ പ്രോട്ടോകോള്‍ ലംഘിച്ച് യു.എ.ഇ കോണ്‍സുലേറ്റുമായി ഇടപെട്ടതായി അന്വേഷണ ഏജന്‍സികള്‍ വിദേശ കാര്യ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മന്ത്രിമാര്‍ നേരിട്ട് വിദേശ രാജ്യങ്ങളുടെ ഓഫീസുമായി ബന്ധപ്പെടരുതെന്ന നിര്‍ദേശം ജലീല്‍ പലവട്ടം ലംഘിച്ചെന്നും, യു.എ.ഇ നയതന്ത്ര പ്രതിവിധികളുമായി നേരിട്ട് ഇടപെടരുതെന്നും റിപ്പോര്‍ട്ടിലുണ്ട്.കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളുടെ അന്വേഷണം മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നും വിജിലന്‍സ് അന്വേഷണം സര്‍ക്കാര്‍ അട്ടി മറിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു …
കൊച്ചി: മുല്ലപെരിയാര്‍ ഡാമിനെക്കുറിച്ച് ആശങ്കയുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. ഡാമുകളുടെ ജലനിരപ്പ് സംബന്ധിച്ച് ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സർക്കാർ ആശങ്ക അറിയിച്ചത്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയായി നിലനിര്‍ത്താന്‍ തമിഴ്‌നാഴിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 136.95 ആണ് നിലവിലെ ജലനിരപ്പ്.സംസ്ഥാനത്തെ മറ്റ് ഡാമുകള്‍ സുരക്ഷിതമാണ്. സംസ്ഥാനത്തെ ഡാമുകളില്‍ സംഭരണശേഷിയേക്കാള്‍ വളരെ കുറവ് വെള്ളമേ ഉള്ളൂവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ജലസേചന വകുപ്പിന്റെ ഡാമുകളില്‍ സംഭരണ ശേഷിയുടെ 61.8% ജലം മാത്രംമാണ് ഉള്ളത്. വൈദ്യുതി വകുപ്പിന്റെ ഡാമുകളില്‍ സംഭരണശേഷിയുടെ 63.5 ശതമാനം . മറ്റ് ഡാമുകളിലെ ജലനിരപ്പ് സംബന്ധിച്ച് ഇങ്ങനെയാണ് ഇടുക്കി(64.61%), ഇടമലയാര്‍(57.46%), കക്കി(64.420%), ബാണാസുരസാഗര്‍(77.98%), ഷോളയാര്‍(79.11%) തീവ്ര മഴ ഉണ്ടാകാത്ത സാഹചര്യത്തില്‍ വൈദ്യുത വകുപ്പിന്റെ ഡാമുകള്‍ തുറക്കേണ്ടി വരില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. പെട്ടിമുടി ഉരുള്‍ പൊട്ടല്‍ സാധ്യതാ മേഖലയിലായിരുന്നെന്നില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
‘സഖി’ വണ്‍ സ്റ്റോപ്പ് സെന്ററിന്റെ ശിലാസ്ഥാപനവും വുമണ്‍ & ചില്‍ഡ്രന്‍ ഹോമിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും നടന്നു
കാസർഗോഡ് : കാസര്‍ഗോഡ് സ്ഥാപിക്കുന്ന വണ്‍ സ്റ്റോപ്പ് സെന്ററിന്റെ ശിലാസ്ഥാപനവും, വുമണ്‍ & ചില്‍ഡ്രന്‍ ഹോമിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വരുന്ന അതിക്രമങ്ങള്‍ തടയുന്നതിനും, അതിക്രമങ്ങള്‍ അതിജീവിച്ചവര്‍ക്ക് ആവശ്യമായ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം, എമര്‍ജന്‍സി ഷോട്ട് സ്‌റ്റേ ഹോം, വൈദ്യസഹായം, കൗണ്‍സിലിംഗ്, പോലീസിന്റെ സഹായം, നിയമസഹായം, സുരക്ഷിത അഭയം എന്നീ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ നല്‍കുന്നതിനായി ഒരുക്കിയ സംവിധാനമാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ‘സഖി’ വണ്‍ സ്‌റ്റോപ്പ് സെന്റര്‍. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ വനിത ശിശു വികസന വകുപ്പിലെ സ്‌റ്റേറ്റ് നിര്‍ഭയസെല്‍ നോഡല്‍ ഏജന്‍സിയായി ജില്ലാ കളക്ടര്‍ അദ്ധ്യക്ഷനായ ടാക്‌സ് ഫോഴ്‌സ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്‌കീം നടപ്പിലാക്കുന്നത്. കാസര്‍ഗോഡ് അണങ്കൂരിലെ 25 സെന്റ് സ്ഥലത്താണ് വണ്‍ സ്റ്റോപ്പ് സെന്ററിന്റെ സ്ഥിര കെട്ടിടം നിര്‍മ്മിക്കുന്നത്. മൂന്ന് നിലകളായി സ്ത്രീകളുടെ സംരക്ഷണത്തിനും ഉന്നമനത്തിനുമുള്ള മൂന്നു സുപ്രധാന പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉതകുന്ന വിമന്‍സ് കോംപ്ലക്‌സ് ആക്കി മാറ്റാനാണ്…
ന്യൂജേഴ്‌സി: പ്രശസ്ത ഹിന്ദുസ്ഥാനി ഗായകനും പത്മ പുരസ്‌കാര ജേതാവുമായ പണ്ഡിറ്റ് ജസ്‌രാജ് അന്തരിച്ചു.വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ വെച്ചായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു. ജസ്‌രാജിന്റെ മരണ വിവരം മകള്‍ ദുര്‍ഗാ ജസ് രാജാണ് അറിയിച്ചത്. 80 വര്‍ഷക്കാലം നീണ്ട സംഗീത ജീവിതത്തിനിടെ പത്മ ശ്രീ , പത്മഭൂഷണ്‍ , പത്മ വിഭൂഷണ്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രമുഖരായ നിരവധി ശിക്ഷ്യർ ഇദ്ദേഹത്തിനുണ്ട്. സ്റ്റാർവിഷനിൽ പരസ്യങ്ങൾ നൽകാനായി 00973 36219358, 00973 35148004 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക. സ്റ്റാർവിഷൻ വാട്സ് അപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ച പമ്പാ മണല്‍കടത്ത് കേസ് വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു. നാളെ (ആഗസ്റ്റ് 18, ചൊവ്വാഴ്ച) പ്രാരംഭ വാദം കേള്‍ക്കും.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വിജിലന്‍സ് കോടതിയില്‍ പമ്പാ മണല്‍ കടത്ത് സംബന്ധിച്ച് ഹര്‍ജി നല്‍കിയത്.വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് നേരത്തെ വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. അന്വേഷണക്കാര്യത്തില്‍ തീരുമാനമാകാതെ വന്നപ്പോള്‍ പ്രതിപക്ഷ നേതാവ് നേരിട്ട് വിജിലന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടയിലാണ് വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണത്തിന് അനുമതി ചോദിച്ച് സര്‍ക്കാരിനെ സമീപിക്കുകയും സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയും ചെയ്തത്.2018 ലെ പ്രളയത്തില്‍ പമ്പാ ത്രിവേണിയില്‍ അടിഞ്ഞു കൂടിയ 90,000 ഘനമീറ്റര്‍ മണല്‍ നിയമം ലംഘിച്ച് നീക്കുന്നതിന് ജില്ലാ കളക്ടര്‍ അനുമതി നല്‍കി എന്നതാണ് കേസ്. വനംവകുപ്പിന്റെ അധീനതയിലുള്ള മണല്‍ നീക്കം ചെയ്യുന്നതിന് ഉത്തരവിടാന്‍ ജില്ലാ കളക്ടര്‍ക്ക് അധികാരമില്ലെന്നാണ് ഹര്‍ജിയിലെ വാദം. അന്വേഷണം നടത്തുന്നതിന് വിജിലന്‍സിന് സര്‍ക്കാര്‍ അനുമതി ആവശ്യമുണ്ടെങ്കിലും കോടതിക്ക് അത് ബാധകമാവില്ലെന്നാണ് ഹര്‍ജിയിലെ…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1725 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 306 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 89 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 13 മരണങ്ങളാണ് ഇന്ന് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. സ്റ്റാർവിഷനിൽ പരസ്യങ്ങൾ നൽകാനായി 00973 36219358, 00973…
മനാമ : ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘പുതിയ ഇന്ത്യ: മതം, മതേതരത്വം’ എന്ന വിഷയത്തില്‍ ഐ.സി.എഫ് സംഘടിപ്പിക്കുന്ന ഓൺലൈൻ സെമിനാര്‍ ഇന്ന് (തിങ്കൾ) രാത്രി 8.30ന് നടക്കും. എസ്.എസ്.എഫ് ദേശീയ സെക്രട്ടറിയും ബഹുഭാഷാ പണ്ഡിതനും പ്രമുഖ പ്രഭാഷകനുമായ ഡോ. ഫാറൂഖ് നഈമി കൊല്ലം ഉദ്ഘാടനം നിര്‍വ്വഹിക്കും. ഐ.സി.എഫ് പ്രസിഡന്റ് കെ.സി. സൈനുദ്ധീന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സംഗമത്തില്‍ ബിനു കുന്നന്താനം(ഒ.ഐ.സി.സി ), ലെവിന്‍ കുമാര്‍ (പ്രതിഭ), ബിജു മലയില്‍ (ലോക കേരള സഭാംഗം), എം.സി. അബ്ദുല്‍ കരീം (ഐ.സി.എഫ്) എന്നിവര്‍ സംബന്ധിക്കും. സൂം ആപ്ലിക്കേഷൻ (ഐ ഡി 932 9352 1441) ഉപയോഗിച്ചാണ് സെമിനാർ നടത്തപ്പെടുന്നത്. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
എറണാകുളം: എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്ക് ഓൺലൈൻ പഠന സഹായിയായി കളക്ടർ ലാപ്ടോപ് നൽകി. നിലംപതിഞ്ഞി മുകൾ മനക്കപറമ്പിൽ വീട്ടിൽ ഷാജി- ബിന്ദു ദമ്പതികളുടെ മകനായ അർജുൻ ഷാജിക്കാണ് ലാപ് ടോപ് കൈമാറിയത്. നിർധന കുടുംബാംഗമായ അർജുൻ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ പഠിക്കാൻ മാർഗമില്ലാതിരുന്നതിനാൽ കളക്ടർക്ക് ലാപ്ടോപിനായി അപേക്ഷ നൽകുകയായിരുന്നു. പിതാവ് ഷാജി ഇലക്ട്രീഷ്യനാണ്. ലോക്ക് ഡൗൺ വന്നതോടെ ജോലി ഇല്ലാതായ ഷാജി സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നു. ഇതിനിടെയാണ് മകന് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചത്. പഠിക്കാൻ മറ്റു മാർഗമില്ലാതിരുന്ന അർജുൻ കൂട്ടുകാരുടെയും അധ്യാപകരുടെയും സഹകരണത്തോടെയാണ് രണ്ടാം സെമസ്റ്റർ പരീക്ഷ പൂർത്തിയാക്കിയത്. തിങ്കളാഴ്ച മൂന്നാം സെമസ്റ്റർ ക്ലാസുകൾ ആരംഭിച്ചു. ക്ലാസിൽ പങ്കെടുക്കാൻ നിർവാഹമില്ലാതിരിക്കെയാണ് ജില്ലാ കളക്ടർ എസ്.സുഹാസിൻ്റെ സഹായമെത്തിയത്. ഇന്നലെ കളക്ടറുടെ ചേംബറിലെത്തി അർജുൻ ലാപ്ടോപ് ഏറ്റുവാങ്ങി.ഇൻഫോ പാർക്കിൽ പ്രവർത്തിക്കുന്ന ഇ.വൈ.ജി.ഡി.എസ് കമ്പനിയാണ് കളക്ടറുടെ അഭ്യർത്ഥന പ്രകാരം ജില്ലാ ഭരണകൂടത്തിന് ലാപ്ടോപുകൾ നൽകിയത്. വിദ്യാഭ്യാസ വകുപ്പിന് 38 ലാപ് ടോപുകളാണ് നൽകിയത്. ഡപ്യൂട്ടി കളക്ടർ പി.ബി.സുനിലാലിൻ്റെ നേതൃത്വത്തിൽ…
ചെന്നൈ: കൊറോണ ബാധിച്ചു ചികിത്സയിലുള്ള ഗായകന്‍ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രക്തത്തിലെ ഓക്‌സിജന്റെ അളവ് ഉയര്‍ന്നതു ശുഭ സൂചനയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കൊറോണയെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ആന്റിബോഡി കുത്തിവച്ചു നടത്തുന്ന പ്ലാസ്മ ചികിത്സയാണിപ്പോള്‍ അദ്ദേഹത്തിന് നല്‍കുന്നത്. തമിഴ്‌നാട് ആരോഗ്യമന്ത്രി സി.വിജയഭാസ്‌കര്‍ എസ്പിബിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. കമല്‍ ഹാസന്‍, ഖുശ്ബു തുടങ്ങി സിനിമാ, രാഷ്ട്രീയ, സംഗീത മേഖലകളിലെ പ്രമുഖര്‍ അദ്ദേഹത്തിന് രോഗമുക്തി നേര്‍ന്നു രംഗത്തെത്തിയിരുന്നു. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE .
