- ഗംഭീര തിരക്കഥ‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ സിനിമ ‘മണവാളൻ ജോസഫ്’ ക്രിസ്റ്റസ് സ്റ്റീഫനും ഷിവാഗോ തോമസും ചേർന്ന് സംവിധാനം ചെയ്യും.
- 52ാമത് ബഹ്റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്സ് പ്രദര്‍ശനം ഞായറാഴ്ച തുടങ്ങും
- പാം പേപ്പര്‍ പ്രദര്‍ശനം തുടങ്ങി
- എ കെ സി സി സ്വാഗതസംഘം രൂപീകരിച്ചു.
- ‘സ്കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തും’; ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി
- ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യഹര്‍ജിയില്‍ വിധി 18 ന്; ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്ഐടി
- റവ .ഫാ . ജോളി വടക്കന്‍ സ്വീകരണം നൽകി.
- ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും
Author: News Desk
കതിരൂർ ബോംബ് സ്ഫോടനം: സിപിഎം ആസൂത്രിത കലാപത്തിന് തയ്യാറെടുക്കുന്നുവെന്ന് കെ.സുരേന്ദ്രന്‍
തിരുവനന്തപുരം: കണ്ണൂര്‍ കതിരൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത് കലാപത്തിനുള്ള കോപ്പുകൂട്ടലിനിടെയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള അഴിമതികളില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ സി.പി.എം സംസ്ഥാന വ്യാപകമായി ആസൂത്രിതമായി അക്രമമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം ശക്തികേന്ദ്രമായ കതിരൂരില്‍ വലിയ തോതില്‍ ബോംബ് നിര്‍മ്മാണം നടത്തി കണ്ണൂര്‍ ജില്ലയെ വീണ്ടും ചോരക്കളമാക്കാനുള്ള ശ്രമമാണ് ഈ അപകടത്തിലൂടെ പുറത്തായിരിക്കുന്നത്. പാര്‍ട്ടി പ്രതിസന്ധിയിലാകുമ്പോള്‍ എല്ലാ കാലത്തും രാഷ്ട്രീയ കലാപമുണ്ടാക്കാന്‍ സി.പി.എം ശ്രമിക്കാറുണ്ട്. കതിരൂരിലെ ബോംബ് നിര്‍മ്മാണത്തെ പറ്റി സമഗ്രമായി അന്വേഷിക്കാന്‍ പോലീസ് തയ്യാറാവണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പാല- കുട്ടനാട് സീറ്റുകൾ മോഹിച്ച് ആരും എൽഡിഎഫിലേക്ക് വരേണ്ടെന്ന് എംഎൽഎ മാണി സി കാപ്പൻ. എൻസിപിയുടെ സീറ്റ് ആർക്കും വിട്ടുനൽകില്ല. ജോസ് കെ മാണിക്ക് മുന്നണിയിലേക്ക് സ്വാഗതമെന്നും മാണി സി കാപ്പൻ പറഞ്ഞു. ജോസ് കെ മാണി വരുന്നുവെന്ന പേരിൽ ഒരു ചർച്ച മുന്നണിയിൽ വന്നിട്ടില്ല. 52 വർഷത്തിന് ശേഷം നേടിയെടുത്ത സീറ്റാണെന്നും മാണി സി കാപ്പൻ പറഞ്ഞു.
ഹൈദരാബാദ്: ‘സിങ്കം’ സിനിമയിലെ സൂപ്പർ പൊലീസുകാരന്റെ വീരകൃത്യങ്ങളുടെ സ്വാധീനത്തിൽകുടുങ്ങി നിയമപാലനത്തിന്റെ യഥാർത്ഥ അന്തഃസത്തയിൽനിന്ന് വ്യതിചലിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമിയില്‍ നടന്ന ‘ദിക്ഷാന്ത് പരേഡ് പരിപാടി’യില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ ഐപിഎസ് പ്രൊബേഷണര്‍മാരുമായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി. പുതുതായി വരുന്ന ചില പോലീസുകാർക്ക് ‘ഷോ’ കാണിക്കാനും ആളുകളെ പേടിപ്പിക്കാനും താത്പര്യം കാണും. സാമൂഹികവിരുദ്ധർ തന്റെ പേരു കേൾക്കുമ്പോൾ ഞെട്ടിവിറയ്ക്കണമെന്നാണ് കരുതുക. അത്തരം ചിന്തകൾ മനസ്സിൽ കൂടുകെട്ടിയാൽ യഥാർഥത്തിൽ ചെയ്യേണ്ടകാര്യങ്ങൾ ചെയ്യാൻ സാധിക്കാത്ത അവസ്ഥയുണ്ടാവും. പൊലീസുദ്യോഗസ്ഥർ നീചപ്രവൃത്തികളിൽ ഏർപ്പെടരുതെന്നും മികച്ച പോലീസിങ്ങിന് ആവശ്യമായ പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അക്കാദമിയില്‍നിന്നു പാസ്സായ യുവ ഐപിഎസ് ഉദ്യോഗസ്ഥരുമായി താന്‍ സംവദിക്കാറുണ്ടായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം അവരെ കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ എന്റെ അധികാര സമയത്ത് ഞാന്‍ നിങ്ങളെ എല്ലാവരെയും ഒരു ഘട്ടത്തില്‍ കണ്ടുമുട്ടുമെന്ന് എനിക്ക് ഉറപ്പുണ്ട്. യൂണിഫോം ധരിക്കുമ്പോള്‍ അതില്‍ അഭിമാനം കൊള്ളണം. അതു ദുരുപയോഗം…
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. പ്രഷർ കുക്കറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 700 ഗ്രാം സ്വർണമാണ് പിടികൂടിയത്.മലപ്പുറം സ്വദേശി ടി ഹംസയിൽ നിന്നുമാണ് എയർപോർട്ട് ഇൻറലിജൻസ് യൂണിറ്റ് സ്വർണം പിടിച്ചെടുത്തത് . ജിദ്ദയിൽ നിന്നുള്ള എസ് ജി 9760 വിമാനത്തിലെ യാത്രക്കാരൻ ആണ് ഹംസ.പ്രഷർ കുക്കറിന്റെ അടിഭാഗത്ത് പ്രത്യേക അറയുണ്ടാക്കി അതിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു സ്വർണം. പിടിച്ചെടുത്ത സ്വർണത്തിന് 36 ലക്ഷം രൂപയോളം വരും വിപണി മൂല്യം.
മലപ്പുറം: വിവാഹ വാഗ്ദാനം നല്കി 42കാരിയെ പീഡിപ്പിച്ച കേസില്‍ 26കാരൻ പിടിയിൽ. ചേലേമ്പ്ര സ്വദേശി ഷുഹൈബിനെ ആണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.മൂന്നിയൂരിലെ പാലക്കലില്‍ വെച്ച് യുവാവ് പീഡനത്തിന് ഇരയാക്കിയതായി പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പീഡനം.മൂന്ന് വര്‍ഷത്തോളമായി 42കാരിയുമായി പ്രണയത്തിലായിരുന്നു യുവാവ്. നാലുമാസം മുന്‍പ് മൂന്നിയൂര്‍- പാലക്കലിലെ വാടക കെട്ടിടത്തിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഫറോക്ക് സ്വദേശിനിയായ സ്ത്രീ നല്കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.
ന്യൂഡല്‍ഹി: നിയന്ത്രണ രേഖയില്‍ സംഘര്‍ഷ സാധ്യതകള്‍ നിലനില്‍ക്കെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ചൈനീസ് പ്രതിരോധ മന്ത്രി ജനറല്‍ വെയ് ഫെംഗും മോസ്‌കോയില്‍ കൂടിക്കാഴ്ച നടത്തി. ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിനായാണ് ഇരു നേതാക്കളും മോസ്‌കോയിലെത്തിയത്. ഈ അവസരത്തിലാണ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുനസ്ഥാപിക്കുക എന്നതായിരുന്നു കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം. ലഡാക്കിലെ സംഘര്‍ഷങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം ഇന്ത്യയ്ക്കാണെന്ന് ചൈന കൂടിക്കാഴ്ചയില്‍ ആരോപിച്ചു. ‘ചൈനയുടെ പ്രദേശങ്ങള്‍ നഷ്ടപ്പെടുത്താന്‍ ഒരിക്കലും സാധിക്കില്ല. രാജ്യത്തിന്റെ പരമാധികാരവും, അഖണ്ഡതയും പ്രദേശങ്ങളും കാത്തു സൂക്ഷിക്കാന്‍ സൈന്യം പൂര്‍ണ്ണ സജ്ജരാണ്. ഇരു രാജ്യങ്ങളും സംഭാഷങ്ങളിലൂടെയും കൂടിക്കാഴ്ചയിലൂടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും’ ചൈനീസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ ചൈനീസ് വാദങ്ങളെ ഇന്ത്യ പൂര്‍ണമായും തള്ളിക്കളഞ്ഞിട്ടുണ്ട്. ചൈനയാണ് അനാവശ്യമായി പ്രകോപനങ്ങള്‍ ഉണ്ടാക്കുന്നതെന്ന നിലപാട് രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഈ രീതിയില്‍ ഇനിയും മുന്നോട്ട് പോകാന്‍ സാധിക്കില്ല. ഇന്ത്യയുടെ പ്രദേശത്ത് നിന്ന്…
തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം. കാസര്‍കോട്ടും ആലപ്പുഴയിലുമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മണ്ണഞ്ചേരി സ്വദേശി സുരഭിദാസാണ് ആലപ്പുഴയില്‍ മരിച്ചത്. വൃക്കരോഗിയായ സുരഭിദാസിന് 21 വയസായിരുന്നു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു മരണം. കാസര്‍കോട് ബേക്കല്‍ കുന്ന് സ്വദേശി മുനവര്‍ റഹ്മാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് മരിച്ചത്. 22 വയസായിരുന്നു. രക്താര്‍ബുദത്തെ തുടര്‍ന്ന് രണ്ട് വർഷമായി ചികില്‍സയിലായിരുന്നു.
ഡെപോക്ക്: ലുലു ഹൈപ്പർമാർക്കറ്റിന്റെ 192 മത് ശാഖ ഇന്തോനേഷ്യയിൽ ആരംഭിച്ചു. ഡെപ്പോക് വെസ്റ്റ് ജാവയിലെ പാർക്ക് സവങ്കൻ എന്ന പുതിയ ഷോപ്പിംഗ് സെന്ററിലാണ് നാലാമത്തെ ലുലു ഹൈപ്പർമാർക്കറ്റ് ആരംഭിച്ചത്. 6,200 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് ലുലു ഹൈപ്പർമാർക്കറ്റ് സജ്ജീകരിച്ചിരിക്കുന്നത്. ഇൻഡോനേഷ്യൻ സാമ്പത്തിക, സംരംഭകത്വ, സഹകരണ വകുപ്പ് ഉപമന്ത്രി ഡോ. റൂഡി സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനച്ചടങ്ങിൽ ഇൻഡോനേഷ്യയിലെ യുഎഇ അംബാസിഡർ അബ്ദുല്ല അൽ ധഹേരി , ഇന്തോനേഷ്യയിലെ ഇന്ത്യൻ അംബാസഡർ പ്രദീപ് കുമാർ റാവത്ത് , യുഎഇയിലെ ഇന്തോനേഷ്യൻ അംബാസഡർ ഹുസിൻ ബാഗിസ് എന്നിവർ വീഡിയോ കോഫറൻസിലൂടെ പങ്കെടുത്തു. ഇന്തോനേഷ്യൻ ഗവൺമെൻറ്, ലുലു ഗ്രൂപ്പ് എന്നിവയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു. https://youtu.be/pIEAYhBMOCQ അടുത്ത 5 വർഷത്തിനുള്ളിൽ കുറഞ്ഞത് 15 പുതിയ ഹൈപ്പർമാർക്കറ്റുകളെങ്കിലും 500 മില്യൺ ഡോളർ മുതൽമുടക്കിൽ അത്യാധുനിക ലോജിസ്റ്റിക് സെന്ററിനൊപ്പം തുറക്കാൻ ഉദ്ദേശിക്കുന്നതായി ലുലു ഹൈപ്പർമാർക്കറ്റ് വെളിപ്പെടുത്തി. ഈ വര്ഷം അവസാനത്തോടെ 2 ഹൈപ്പർ മാർക്കറ്റുകൾ കൂടി…
തിരുവനന്തപുരം :ഉപതെരഞ്ഞെടുപ്പിൽ കുട്ടനാട്ടിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി എൻസിപിയുടെ തോമസ് കെ തോമസ് മത്സരിക്കും. മുൻ മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ തോമസ്. ഇടതുമുന്നണി യോഗത്തിലാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച് നേരത്തെ തീരുമാനം എടുത്തിരുന്നതായി ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.
മനാമ:പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ അറുപത് വർഷമായി പ്രവർത്തിച്ചു വരുന്ന പോപ്പുലർ ഫിനാൻസിന്റെ തട്ടിപ്പിന് ഇരയായവരുടെ പണം എത്രയും വേഗം തിരികെ നൽകണം .എന്ന് ബഹ്‌റൈനിലെ പത്തനംതിട്ട നിവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട അസോസിയേഷൻ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ബഹു കേരള മുഖ്യമന്ത്രിക്ക് നിവേദനം നൽകുവാനും തീരുമാനിച്ചു.
