- റവാഡ ചന്ദ്രശേഖര്‍ കേരള പോലീസ് മേധാവി
- ബഹ്റൈൻ പ്രതിഭ വടംവലി മത്സരം : ടീം അരിക്കൊമ്പൻസ് ജേതാക്കൾ
- പാകിസ്ഥാനില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം: ബഹ്റൈന്‍ അപലപിച്ചു
- ജാബര്‍ അല്‍ സബാഹ് ഹൈവേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
- പ്രമുഖ ബഹ്റൈനി നിയമപണ്ഡിതന് ഡോ. ഹുസൈന് അല്‍ ബഹര്‍ന അന്തരിച്ചു
- ഐക്യരാഷ്ട്രസഭയുടെ ബഹിരാകാശ ദൗത്യത്തില്‍ ചരിത്രം സൃഷ്ടിച്ച് ബഹ്റൈനി വനിത
- എസ്എഫ്ഐക്ക് പുതിയ നേതൃത്വം; ആദർശ് എം സജി അഖിലേന്ത്യ പ്രസിഡന്റ്, ശ്രീജൻ ഭട്ടാചാര്യ ജനറൽ സെക്രട്ടറി
- ബഹ്റൈൻ എ.കെ.സി. സി. വിദ്യാഭ്യാസരംഗത്തെ പ്രതിഭകളെ ആദരിച്ചു
Author: Starvision News Desk
ന്യൂഡൽഹി: വിവാദ സിനിമയായ ദി കേരള സ്റ്റോറിയുടെ പ്രദർശനത്തിനെതിരെ അഭിഭാഷകൻ സുപ്രീം കോടതിയിൽ. സിനിമ വിദ്വേഷ പ്രസംഗം പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ആരോപിച്ച് അഭിഭാഷകനായ നിസാം പാഷയാണ് സുപ്രീം കോടതിയിലെത്തിയത്. വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ ഹർജി പരിഗണിക്കുന്ന ജസ്റ്റിസ് കെ എം ജോസഫ്, ജസ്റ്റിസ് ബി വി നാഗരത്ന എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ചിന് മുൻപാകെയാണ് അഭിഭാഷകൻ വിഷയം ഉന്നയിച്ചത്.വിദ്വേഷ പ്രസംഗക്കേസിൽ പ്രത്യേക അപേക്ഷ ഫയൽ ചെയ്ത് വിഷയം സുപ്രീം കോടതിയിൽ കൊണ്ടുവരാനായിരുന്നു നിസാം പാഷ ശ്രമിച്ചത്. എന്നാൽ മറ്റൊരു കേസിലെ അപേക്ഷയായി കേരള സ്റ്റോറി പരിഗണിക്കാൻ ബെഞ്ച് വിസമ്മതിച്ചു. സെൻസർ ബോർഡിന്റെ അനുമതിയോടെയാണ് സിനിമ പ്രദർശനത്തിനെത്തുന്നതെന്ന് ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് കെ എം ജോസഫ് ചൂണ്ടിക്കാട്ടി. പരാതിക്കാരന് ഹൈക്കോടതിയെയോ ഉത്തരവാദിത്തപ്പെട്ട മറ്റ് സംവിധാനങ്ങളെയോ സമീപിച്ചുകൂടെയന്നും കോടതി ചോദിച്ചു. പരാതിക്കാരന് നേരിട്ട് ഈ വിഷയത്തിൽ സുപ്രീം കോടതിയിയെ എങ്ങനെ സമീപിക്കാൻ കഴിയുമെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന ആരാഞ്ഞു.അതേസമയം, കേരള സ്റ്റോറി സിനിമയുടെ…
കൽക്കിയുടെ ചരിത്രനോവൽ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവൻ 2’ ബോക്സോഫീസിൽ കുതിക്കുന്നു. ചിത്രം റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോഴേക്കും ആഗോളതലത്തിൽ 200 കോടി നേടിയിരിക്കുകയാണ്. ചിത്രത്തിന്റെ നിർമാണക്കമ്പനിയായ ലെെക്ക പ്രൊഡക്ഷൻസാണ് ഇക്കാര്യം അറിയിച്ചത്.റിലീസ് ചെയ്ത ദിനത്തിൽ ഇന്ത്യയിൽനിന്ന് മാത്രം 32-35 കോടിയാണ് ചിത്രം നേടിയത്. ഈ വർഷം റിലീസ് ചെയ്ത തമിഴ് ചിത്രങ്ങളുടെ ആദ്യദിന വരുമാനം കണക്കാക്കുമ്പോൾ വിജയ് നായകനായ ‘വാരിസി’ന്റെ റെക്കോഡാണ് പി.എസ്. 2 തകർത്തത്. വിദേശരാജ്യങ്ങളിലും മികച്ച സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അമേരിക്ക, മലേഷ്യ, സിംഗപ്പൂർ, യു.എ.ഇ. എന്നിവിടങ്ങളിൽ ഒട്ടേറെ തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. ഇവിടെ നിന്നെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‘പൊന്നിയിൻ സെൽവൻ’ ആദ്യഭാഗം 2022 സെപ്തംബർ 22-നാണ് റിലീസ് ചെയ്തത്. ആദ്യദിനത്തിൽ ലോകവ്യാപകമായി ചിത്രം 80 കോടിയോളം വരുമാനം നേടിയിരുന്നു. ആകെ 500 കോടിയാണ് ബോക്സ്ഓഫീസിൽനിന്ന് നേടിയത്. ‘പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം’ ഈ റെക്കോഡ് കടത്തിവെട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.പത്താം…
ഇടുക്കി: അരിക്കൊമ്പൻ കേരള – തമിഴ്നാട് അതിർത്തിയിൽ. പെരിയാർ വന്യജീവി സങ്കേതത്തിൽ വനംവകുപ്പ് അധികൃതർ തുറന്നുവിട്ട സ്ഥലത്തുനിന്ന് പത്ത് കിലോമീറ്റർ അകലെയാണ് ആനയിപ്പോഴുള്ളതെന്നാണ് സൂചന. തിരികെ സഞ്ചരിക്കുന്നുവെന്നാണ് അവസാനത്തെ സിഗ്നൽ സൂചിപ്പിക്കുന്നത്.വണ്ണാത്തിപ്പാറ ഭാഗത്ത് അരിക്കൊമ്പൻ എത്തിയാൽ അതിന് അഞ്ച് കിലോമീറ്റർ അകലെ തമിഴ്നാട്ടിലെ ജനവാസമേഖലയാണ്. ആന അതിർത്തി കടക്കാൻ സാദ്ധ്യതയുണ്ടോയെന്ന് തമിഴ്നാട് വനംവകുപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. വനംവകുപ്പിന്റെ പ്രത്യേക ദൗത്യസംഘം കഴിഞ്ഞ ശനിയാഴ്ചയാണ് അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടിയത്. ഞായറാഴ്ച പുലർച്ചെ പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ടു. ജനവാസ മേഖലയായ കുമളിയിൽ നിന്നും 23 കിലോമീറ്റർ അകലെ സീനിയറോഡയ്ക്ക് സമീപത്താണ് തുറന്നുവിട്ടത്.അരിക്കൊമ്പന് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. ആനയുടെ ശരീരത്തിൽ ജി പി എസ് റേഡിയോ കോളർ ഘടിപ്പിച്ചിട്ടുണ്ട്. കോളറിൽ നിന്നുള്ള സിഗ്നലുകൾ സാറ്റ്‌ലൈറ്റ് വഴി ട്രാക്കിംഗ് കേന്ദ്രത്തിലേക്ക് ലഭിക്കുന്നുണ്ട്.
കാസർകോട്: എഐ ക്യാമറ ഇടപാടിൽ 132കോടി രൂപയുടെ അഴിമതി നടന്നതായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും ഒളിച്ചുകളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.’നൂറ് കോടി വേണ്ടിവരുന്ന എഐ ക്യാമറ പദ്ധതി 232 കോടി രൂപയ്ക്കാണ് ടെൻഡർ ചെയ്തത്. 132 കോടി രൂപയുടെ അഴിമതിയാണ് നടന്നത്. എഐ ക്യാമറയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തള്ളിക്കളയാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. സംസ്ഥാന സർക്കാർ ഇപ്പോഴും മൗനം തുടരുകയാണ്. മുഖ്യമന്ത്രി അഴിമതിക്കാരെ സംരക്ഷിക്കുകയാണ്. പ്രതിപക്ഷം പുകമറയുണ്ടാക്കുന്നുവെന്ന് പറഞ്ഞ് സർക്കാരിന് രക്ഷപ്പെടാനാകില്ല. കെൽട്രോൺ പുറത്തുവിട്ട രേഖകൾ ക്രമക്കേട് തെളിയിക്കുന്നതാണ്. പ്രവൃത്തി പരിചയമില്ലാത്ത കമ്പനികൾക്ക് കരാർ നൽകിയാണ് ഇടപാട് നടത്തിയത്. കെൽട്രോൺ പല രേഖകളും മറച്ചുവയ്ക്കുന്നു. സർക്കാർ ഒളിപ്പിച്ചുവച്ച രേഖകൾ ഞങ്ങൾ പുറത്തുവിടുന്നു. രണ്ട് ദിവസം മുമ്പാണ് രേഖകൾ പലതും വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്. ടെൻഡറിൽ പങ്കെടുത്ത അക്ഷര എക്സ്പ്രസ് എന്ന കമ്പനിക്ക് പ്രവൃത്തി പരിചയമില്ലാത്തതാണ്. ഈ കമ്പനിയെ എങ്ങനെ ടെൻഡർ നടപടികളിൽ ഉൾപ്പെടുത്തി? ഗുരുതര ക്രമക്കേടാണ് നടന്നത്.’- രമേശ്…
സർക്കാർ ജീവനക്കാർ പെൻഷൻകാർ അവരുടെ ആശ്രിതർ ഉൾപ്പെടെ 30 ലക്ഷത്തോളം ഗുണഭോക്താക്കൾക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ ‘മെഡിസെപ് ‘ കൂടുതൽ ഉപഭോക്തൃ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ധനകാര്യ വകുപ്പ് സോഫ്‌റ്റ്വെയർ ഡിവിഷൻ തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷന്റെ ഉദ്ഘാടനം മേയ് ഒന്നിന് നടക്കും.വൈകുന്നേരം 6ന് തിരുവനന്തപുരം ഐ.എം.ജി. യിലെ ‘പദ്മം’ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും. രാജ്യത്ത് തന്നെ മാതൃകയായ പദ്ധതിയുടെ സ്വീകാര്യത വർധിച്ചു വരുന്ന സാഹചര്യത്തിലും പദ്ധതി വിപുലീകരണത്തിന്റെ ഭാഗമായും പദ്ധതിയുടെ വിശദാംശങ്ങൾ ഗുണഭോക്താക്കളുടെ വിരൽത്തുമ്പിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് മൊബൈൽ ആപ്ലിക്കേഷൻ സർക്കാർ നടപ്പിൽ വരുത്തുന്നത്. പദ്ധതിയെ കുറിച്ച് മെച്ചപ്പെട്ട അവഗാഹം നൽകുന്നതിന്റെ ഭാഗമായി ഇതിനുമുമ്പ് മെഡിസെപ് വെബ് പോർട്ടൽ ആരംഭിക്കുകയും ഹാൻഡ് ബുക്ക് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ തുടർച്ചയായിട്ടാണ് ഒരു മൊബൈൽ ആപ്പ്. പദ്ധതി ആരംഭിച്ച് പത്ത് മാസ കാലയളവിനുള്ളിൽ ഏകദേശം 592 കോടിയോളം രൂപയുടെ ചികിത്സാ പരിരക്ഷ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുവാൻ…
ഒരു നേതാവിന് തന്റെ പ്രചോദനാത്മകമായ വാക്കുകളിലൂടെ രാജ്യത്തെ പ്രവര്‍ത്തനത്തിലേക്ക് എത്രത്തോളം പ്രചോദിപ്പിക്കാന്‍ കഴിയുമെന്നതിന്റെ തെളിവാണ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ ‘മന്‍ കി ബാത്ത് ‘ എന്ന് ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ്ഖാന്‍ പറഞ്ഞു . മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡ് പ്രക്ഷേപണത്തോടനുബന്ധിച്ച് തിരുവനന്തപുരം രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗവർണർ . ഹൃദയത്തില്‍ നിന്നുള്ള ചിന്തകളുടെ സുഗമമായ പ്രവാഹമായ മൻ കി ബാത് എല്ലായിടത്തും ഇന്ത്യക്കാരുടെ ഹൃദയങ്ങളെ സ്പര്‍ശിക്കുന്നു. വികസനം, പുരോഗതി, വിദ്യാഭ്യാസം, ക്ഷേമം തുടങ്ങി നിരവധി കാര്യങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ മുമ്പെങ്ങുമില്ലാത്തവിധം ജനങ്ങളെ പ്രചോദിപ്പിക്കുകയും ഉണര്‍ത്തുകയും ചെയ്തു. മനുഷ്യരാശിയുടെ ആറിലൊന്ന് വരുന്ന 130 കോടിയിലധികം ഇന്ത്യക്കാരുടെ ആഗ്രഹങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കും ശുഭാപ്തിവിശ്വാസത്തിനും വേണ്ടിയുള്ള ശബ്ദമാണ് മന്‍ കി ബാത്തിലൂടെ ഉയര്‍ന്നത്. ജനങ്ങള്‍ക്കിടയില്‍ പ്രസരിക്കുന്ന ക്രിയാത്മക വികാരമാണ് മന്‍ കി ബാത്തിനെ വ്യത്യസ്തമാക്കിയത്. നമുക്ക് ചുറ്റുമുണ്ടായിരുന്നിട്ടും ശ്രദ്ധിക്കാതെ പോയ നിരവധി രാജ്യസ്‌നേഹികളുടെ നേട്ടങ്ങളും സംഭാവനകളും പതിവായി എടുത്തുകാട്ടിയെന്നു ഗവർണർ ചൂണ്ടിക്കാട്ടി…
കുണ്ടറ: തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടർ അറസ്റ്റിൽ. തെങ്കാശി – കൊല്ലം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർ തെങ്കാശി സൗത്ത് സ്ട്രീറ്റ് സ്വദേശി എസക്കി അരസനാണ് (38) കുണ്ടറ പൊലീസിന്റെ പിടിയിലായത്.പുനലൂരിൽ പഠിക്കുന്ന പെൺകുട്ടി സ്ഥിരമായി ഈ ബസിലാണ് യാത്ര ചെയ്തിരുന്നത്. കഴിഞ്ഞ 19 ന് വൈകിട്ട് നാലോടെ പുനലൂരിൽ നിന്ന് ബസിൽ കയറിയ കുട്ടിയോട് കണ്ടക്ടർ അപമര്യാദയായി പെരുമാറി. കുണ്ടറയിലേക്ക് ബസിൽ കയറിയ പെൺകുട്ടിയോട് കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ ഓവർ ബ്രിഡ്ജ് കഴിഞ്ഞപ്പോഴേക്കും ഇയാൾ മോശമായി പെരുമാറുകയും വിവാഹം ചെയ്യാമെന്ന് പറഞ്ഞ് പെൺകുട്ടിയുടെ സീറ്റിനടുത്തിരുന്ന് ശല്യപ്പെടുത്തുകയും ചെയ്തു.പിറ്റേ ദിവസം കുട്ടിയുടെ പിതാവ് ഇതേ ബസിൽ യാത്ര ചെയ്തെങ്കിലും കണ്ടക്ടറെ കണ്ടെത്താൻ കഴിഞ്ഞില്ല. കഴിഞ്ഞദിവസം വീണ്ടും പിതാവ് പെൺകുട്ടിയോടൊപ്പം പുനലൂരിൽ നിന്ന് ഈ ബസിൽ കയറി മറ്റൊരു സീറ്റിൽ ഇരുന്നു. കുട്ടി പറഞ്ഞതുപോലെ കണ്ടക്ടർ അപമര്യാദയായി പെരുമാറിയപ്പോൾ പിതാവും മറ്റുള്ളവരും പ്രതികരിക്കുകയും കുണ്ടറ പൊലീസ്…
കൊച്ചി: കൊച്ചിയിൽ റോഡ് ഷോ നടത്തിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരാതി. ഗതാഗത നിയമം തെറ്റിച്ച് തുറന്ന ഡോറിൽ തൂങ്ങി യാത്ര നടത്തിയെന്നാണ് പരാതി. തിരുവില്വാമല സ്വദേശി ജയകൃഷ്ണനാണ് പരാതിക്കാരൻ. ഡ്രൈവറുടെ കാഴ്ച മറയും വിധം ഗ്ലാസ് പൂക്കൾ കൊണ്ട് മറച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്. നിയമം എല്ലാവർക്കും ബാധകമാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ നടപടി വേണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. ഡിജിപിക്കും മോട്ടോർ വാഹന വകുപ്പിനുമാണ് പരാതി നൽകിയിരിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനത്തെ ആദ്യ റോഡ് ഷോയിൽ പതിനായിരക്കണക്കിന് ജനങ്ങളാണ് പങ്കെടുത്തത്. കേരളീയ വേഷത്തിലെത്തിയ മോദി, ആദ്യം കാൽനടയായും പിന്നീട് വാഹനത്തിലുമായി റോഡരികിൽ നിന്ന ആയിരങ്ങളെ അഭിവാദ്യം ചെയ്തു. കാറിന്റെ ഡോർ തുറന്നിട്ട് ഫുട്ബോടിൽ തൂങ്ങിനിന്ന് കൈവീശിയായിരുന്നു പ്രധാനമന്ത്രിയുടെ യാത്ര. തിരുവനന്തപുരത്തും മോദി ഇത് രീതിയിലാണ് യാത്ര ചെയ്തത്
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ വിദ്യാർത്ഥിനികൾക്കുനേരെ നഗ്നതാ പ്രദർശനം നടത്തിയ വില്ലേജ് ഓഫീസറെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. ഷിജുകുമാർ എന്നയാളാണ് പിടിയിലായത്. ഇന്നലെ രാത്രി പട്ടം പ്ലാമൂട്ടിലായിരുന്നു സംഭവം. വിദ്യാർത്ഥിനികൾ ബഹളംവച്ചയോടെ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ മ്യൂസിയം പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിയിരുന്നു.അടുത്തിടെ നഗരത്തിലെ ലേഡീസ് ഹോസ്റ്റലിന് മുമ്പിൽ രാത്രി നഗ്നതാപ്രദർശനം നടത്തിയ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. വട്ടിയൂർക്കാവ് മൂന്നാംമൂട് വയലിക്കട ചന്ദ്രികാഭവനിൽ മുത്തുരാജിനെയാണ് മ്യൂസിയം പൊലീസ് പിടികൂടിയത്. രാത്രി 10.30ഓടെ കോട്ടൺഹിൽ സ്‌കൂളിന് സമീപത്തുള്ള ലേഡീസ് ഹോസ്റ്റലിന് മുന്നിൽ ഓട്ടോയുമായി എത്തിയ ഇയാൾ മുകൾനിലയിൽ പഠിക്കുകയായിരുന്ന വിദ്യാർത്ഥിനികൾക്കുനേരെ നഗ്നതാപ്രദർശനം നടത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. പിന്നീട് മുത്തുരാജ് സ്ഥലംവിട്ടു. മുത്തുരാജിന്റെ ഓട്ടോയുടെ നമ്പരും അടയാളങ്ങളും സഹിതം വിദ്യാർത്ഥിനികൾ ഉടൻ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതും സി.സി ടിവി ദൃശ്യങ്ങളും പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് മുത്തുരാജിനെ അറസ്റ്റുചെയ്തത്.
തിരുവനന്തപുരം: സിനിമാ മേഖലയിലുള്ളവർ മയക്കുമരുന്ന് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ നൽകിയാൽ അന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് വെറുതെ പറഞ്ഞാൽ പോര. പറയുന്നവർക്ക് അതിനെക്കുറിച്ച് വ്യക്തതയുണ്ടെങ്കിൽ പേരുവിവരങ്ങൾ നൽകണം. അങ്ങനെ ചെയ്താൽ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും സർക്കാർ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.നിർമാതാക്കളെ ബഹുമാനിക്കുകയോ അനുസരിക്കുകയോ ചെയ്യുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ട് നടന്മാർക്കെതിരെ വിലക്കേർപ്പെടുത്തിയത്. അതിനാൽത്തന്നെ വിലക്ക് മുന്നോട്ടുപോകട്ടെയെന്നും മന്ത്രി കൂട്ടിച്ചേർത്തു.യുവതാരങ്ങളായ ഷെയ്‌ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവർക്കാണ് സിനിമാ സംഘടനകൾ ഇന്നലെ വിലക്കേർപ്പെടുത്തിയത്. സിനിമയിൽ അനാവശ്യമായി ഇടപെടുകയും മോശമായി പെരുമാറുകയും ചെയ്തതിനാണിത്. ഷെയ്ൻ നിഗം സിനിമയിൽ അനാവശ്യമായി ഇടപെടുന്നതായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് രഞ്ജിത് പറഞ്ഞു. സിനിമയിൽ തനിക്ക് പ്രാധാന്യം നൽകണമെന്നാണ് ആവശ്യപ്പെടുന്നത്. ചിത്രീകരിച്ച് എഡിറ്റ് ചെയ്ത ഭാഗങ്ങൾ കാണണമെന്നും തന്റെ ഇഷ്ടത്തിനനുസരിച്ച് മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ടു. സെറ്റുകളിൽ കൃത്യനിഷ്ഠ പാലിക്കുന്നില്ല. സഹിക്കാൻ കഴിയുന്നതിനുമപ്പുറമാണ് ഷെയ്‌നിന്റെ പെരുമാറ്റമെന്നും അദ്ദേഹം വ്യക്തമാക്കി.അഭിനയിക്കുന്ന സിനിമകൾ ഏതാണെന്നു പോലും ശ്രീനാഥ് ഭാസിക്ക് അറിയില്ലെന്നും നിർമ്മാതാവുമായി…