- തിരുവനന്തപുരം മേയര്‍: മത്സരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും, പി ആര് ശിവജി സിപിഎം സ്ഥാനാര്‍ഥി; സസ്പെന്‍സ് വിടാതെ ബിജെപി
- സൗദി ഈ വര്‍ഷം നടപ്പാക്കിയത് 347 വധശിക്ഷകള്‍, പട്ടികയില്‍ അഞ്ച് സ്ത്രീകളും മാധ്യമ പ്രവര്‍ത്തകനും
- ഇലക്ട്രിക് സ്കൂട്ടർ വിപണി ഇളകിമറിയും: മൂന്ന് പുതിയ താരങ്ങൾ വരുന്നു
- സിനിമയിൽ പാറുക്കുട്ടി ചെയ്ത വേഷം സത്യമായി, പേരക്കുട്ടിയുടെ ഒരു ചോദ്യത്തിൽ തുടങ്ങിയതാണ്, 102ാം വയസിൽ മൂന്നാമതും മലചവിട്ടി മുത്തശ്ശി
- വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ
- കാരുണ്യത്തിൻ്റെ തണലൊരുക്കി ‘പാപ്പാ സ്വപ്നഭവനം’; താക്കോൽദാനം നാളെ കോന്നിയിൽ
- വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം ബഹ്റൈൻ ദേശീയ ദിനം ആഘോഷിച്ചു .
- മലയാള സിനിമയ്ക്ക് തീരാനഷ്ടം: ശ്രീനിവാസന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന് അനുശോചനം രേഖപ്പെടുത്തി.
Author: News Desk
‘ എസ്ഐആർ ഫോം വിതരണം ചെയ്യുന്നതിലല്ല, പൂരിപ്പിക്കുന്നതാണ് കടമ്പ; സ്ക്വാഡുകള്‍ ഉണ്ടാക്കി ജനങ്ങളെ സഹായിച്ചേ തീരൂ’
സംസ്ഥാനത്ത് വോട്ടര്‍ പട്ടിക തീവ്ര പരിഷകരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കാണിക്കുന്ന അനാവശ്യ തിടുക്കമാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ ഡോ. തോമസ് ഐസക്. കണ്ണൂരില്‍ ബിഎല്‍ഒ ജീവനൊടുക്കിയതിന് കാരണം ജോലി സമ്മര്‍ദമാണെന്ന ആക്ഷേപം നിലനില്‍ക്കെയാണ് തോമസ് ഐസകിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് തിരക്കിനിടയില്‍ എസ്ഐആര്‍ ജോലി കൂടുതല്‍ സമ്മര്‍ദം ഉണ്ടാക്കുന്നു എന്നും മുന്‍ ധനമന്ത്രി ചൂണ്ടിക്കാട്ടുന്നു. ഇതുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ് അദ്ദേഹം. പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നവേളയില്‍തന്നെ വോട്ടര്‍ പട്ടികയുടെ തീവ്രപരിഷ്കരണം നടത്തേണ്ടതുണ്ടോ എന്നാണ് തോമസ് ഐസക് ചോദിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന അന്ന് വോട്ടര്‍ പട്ടിക പുതുക്കിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കണമെന്ന് ശാഠ്യം ആനാവശ്യമാണ്. രണ്ടാഴ്ചകൂടി സമയം കൂടുതല്‍ നല്കിയിരുന്നെങ്കില് തെരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ ഒഴിയുമ്പോള്‍ രാഷ്ട്രീയപ്രവര്‍ത്തകരുടെകൂടി സഹായത്തോടെ സമ്പൂര്‍ണ്ണ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാന്‍ കഴിയുമായിരുന്നില്ലേ എന്നും അദ്ദേഹം ചോദിക്കുന്നു. ഒരുമാസത്തിനുള്ളില്‍ ഒരു ബിഎല്‍ഒയ്ക്ക് 600 മുതല്‍ 1500 വരെ വോട്ടര്‍മാരുടെ വിവരങ്ങള്‍ ഫോമില്‍ പൂരിപ്പിച്ച് അപ്പ്ലോഡ് ചെയ്യാന്‍ കഴിയില്ലായെന്നു…
തദ്ദേശ തെരഞ്ഞെടുപ്പ്: നിശ്ചയിച്ചിരുന്ന സ്ഥാനാർത്ഥിയെ മാറ്റി; മൂന്ന് സിപിഎം എൽസി മെമ്പർമാർ രാജിവെച്ചു
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ നിശ്ചയിച്ചിരുന്ന സ്ഥാനാർത്ഥിയെ മാറ്റിയതിൽ പ്രതിഷേധിച്ച് ആലപ്പുഴ സിപിഎമ്മിൽ രാജി. ആലപ്പുഴ കണിച്ചകുളങ്ങര ചെത്തി ബ്രാഞ്ചിൽ നിന്ന് മൂന്ന് സിപിഎം എൽസി മെമ്പർമാർ രാജി കത്ത് നൽകി. അഞ്ചാം വാർഡ് സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് രാജി. മാരാരിക്കുളം വടക്ക് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി സെക്രട്ടറിയുമായിരുന്ന എം എസ് അനിൽകുമാർ, അനീഷ് വേരിയത്ത്, എവി ദിനേഷൻ എന്നിവരാണ് രാജി നൽകിയത്. വാർഡ്, പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ച സ്ഥാനാർത്ഥിയുമായി ഒരു ഘട്ട പ്രചരണം നടത്തി. ഈ സ്ഥാനാർത്ഥിയെ ലോക്കൽ കമ്മിറ്റിയും അംഗീകരിച്ചു. പിന്നീട് സ്ഥാനാർത്ഥിയെ മാറ്റി. ഇതാണ് രാജിക്ക് കാരണം. എസ്എൻഡിപിക്ക് വേണ്ടിയാണ് സ്ഥാനാർത്ഥിയെ മാറ്റിയത് എന്നാണ് ഉയരുന്ന ആരോപണം.
സൗദിയിൽ ഇന്ത്യൻ ഉംറ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് 40 മരണം; ഒരാൾ ഗുരുതരാവസ്ഥയിൽ, മരിച്ചത് ഹൈദരാബാദ് സ്വദേശികൾ
റിയാദ്: സൗദിയിൽ ഇന്ത്യൻ ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് 40 മരണം. അപകടത്തിൽപ്പെട്ട് പരിക്കേറ്റ ഒരാൾ ഗുരുതര നിലയിൽ തുടരുകയാണ്. ഹൈദരാബാദ് സ്വദേശികളാണ് അപകടത്തിൽ പെട്ടത്. മക്കയിൽ നിന്ന് മദീനയിലേക്ക് പുറപ്പെട്ട ഇവരുടെ ബസ് ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം 1.30 ന് (സൗദി സമയം ഇന്നലെ രാത്രി 11) ഒരു പെട്രോൾ ടാങ്കറുമായി കൂട്ടിയിടിച്ചു തീപിടിച്ചാണ് അപകടം. ബസിൽ ഉണ്ടായിരുന്നത് 43 പേരായിരുന്നു. എല്ലാവരും ഹൈദരാബാദ് സ്വദേശികളാണ്. അതിൽ 40 പേരും മരിച്ചു. മരിച്ചവരിൽ 20 സ്ത്രീകളും 11 കുട്ടികളും ആണ്.മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. ബദ്റിനും മദീനക്കും ഇടയിൽ മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചാണ് അപകടം നടന്നത്. ബസിലുണ്ടായിരുന്നവര്‍ തീര്‍ഥാടകര്‍ മുഴുവന്‍ ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
ബിഎൽഒയുടെ ആത്മഹത്യ: സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാക്കൾ; അനീഷിനെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം
കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ സിപിഎമ്മിനെതിരെ ആരോപണവുമായി കോൺഗ്രസ് നേതാക്കൾ. സിപിഎം പ്രവർത്തകർ അനീഷ് ജോർജിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎയും ആരോപിച്ചു. സംഭവത്തിൽ വസ്തുനിഷ്ഠമായ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡൻ്റും ഗൗരവമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവും ആവശ്യപ്പെട്ടു.ബിഎൽഒയുടെ ആത്മഹത്യയിൽ സിപിഎം പ്രവർത്തകർക്ക് പങ്കുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. സിപിഎം ഭീഷണിയും ജോലി സമ്മർദ്ദവുമാണ് മരണ കാരണം. അനീഷിൻ്റെ ആത്മഹത്യയിൽ ഗൗരവമായ അന്വേഷണം വേണം. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം ഗൗരവമായി പഠിക്കണം. ബിജെപിയുടെ ദുരുദ്ദേശം മറ്റൊരു തലത്തിൽ ദുരുദ്ദേശത്തോടെ തന്നെ സിപിഎം നടപ്പാക്കുന്നു. ബിജെപിയിൽ രണ്ട് പേർ ആത്മഹത്യ ചെയ്തു. സാമ്പത്തികമായ ഗുരുതര ആരോപണം നേതാക്കൾക്കെതിരെ ഉയർന്നു. എംഎസ് കുമാർ അടക്കം ഗൗരവമായ ആരോപണം ഉന്നയിക്കുന്നു. ബിജെപി ആടി ഉലയുകയാണ്. ആ ബിജെപിയുമായി ബന്ധം ഉണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.…
ദുബൈ: ലോകത്തെ ഏറ്റവും പ്രധാന എയർഷോകളിലൊന്നായ ദുബൈ എയർഷോയ്ക്ക് നാളെ തുടക്കം. കോടികളുടെ ഇടപാട് കൊണ്ട് റെക്കോർഡിടുന്നതാണ് ഓരോ എയർഷോയും. മിഡിൽ ഈസ്റ്റിലെ പ്രധാന വിമാനക്കമ്പനികൾ ഇത്തവണ എന്തൊക്കെ വാങ്ങിക്കൂട്ടുമെന്ന ആകാംക്ഷ ഇപ്പോൾത്തന്നെ സജീവമാണ്. എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തർ എയർവേസ്, റിയാദ് എയർ തുടങ്ങി വൈഡ് ബോഡി വിമാനങ്ങളിൽ മിഡിൽ ഈസ്റ്റിൽ ഈ കമ്പനികളുടെ ഡിമാൻഡിനൊപ്പം പിടിച്ചുനിൽക്കാൻ പാടുപെടും വിമാന നിർമാതാക്കൾ. കഴിഞ്ഞ വർഷം ആദ്യ ദിനം തന്നെ 6300 കോടി ഡോളറിന്റെ വിമാനങ്ങൾ വാങ്ങാനാണ് കരാർ ഒപ്പുവെച്ചത്. യുഎഇ മാത്രം 125 വിമാനങ്ങൾക്ക് ഓർഡർ നൽകി. എയർഷോയിൽ വിമാനങ്ങളിലെ ആഡംബരങ്ങളിൽ വരുന്ന പുതിയ മാറ്റങ്ങളാണ് കമ്പനികൾ അവതരിപ്പിക്കുന്നത്. വൈഡ് ബോഡി പാസഞ്ചർ വിമാനങ്ങളിൽ ബോയിങ് 777 എക്സ് ആയിരുന്നു കഴിഞ്ഞ തവണ താരം. യാത്രാ വിമാനങ്ങളിൽ ലോകത്തുണ്ടായ സമീപകാലത്തെ അപകടങ്ങൾ പഠിച്ചുള്ള മാറ്റങ്ങളും കാണാനായേക്കും. യുദ്ധ വിമാനങ്ങളുടെ ഗണത്തിൽ ഇന്ത്യയിൽ നിന്ന് തേജസ് വിമാനങ്ങൾ കഴിഞ്ഞ വർഷം ശ്രദ്ധയാകർഷിച്ചിരുന്നു. ആകാശത്ത്…
മനാമ:കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി മുസ്ലിം യൂത്ത് ലീഗ് മുൻ പാലക്കാട് ജില്ലാ പ്രസിഡണ്ടും പ്രഭാഷകനും എഴുത്ത് കാരനുമായ ഉബൈദ് ചങ്ങലീരിയുടെ അനുസ്മരണം സംഘടിപ്പിച്ചു. മനാമ കെഎംസിസി ഓഫീസിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ജില്ലാ ആക്റ്റിങ്ങ് പ്രസിഡൻ്റ് നൗഫൽ പടിഞ്ഞാറങ്ങാടിയുടെ അദ്ധ്യക്ഷതയിൽ കെഎംസിസി ബഹ്റൈൻ സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര ഉദ്ഘാടനം നിർവ്വഹിച്ചു. ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ നടപ്പിലാക്കുന്നതിൽ ഉബൈദ് കാണിച്ച മാതൃക അനുകരണീയമായിരുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെഎംസിസി ബഹ്റൈൻ വൈസ് പ്രസിഡന്റ് റഫീഖ് തോട്ടക്കര മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.സംസ്ഥാന ഭാരവാഹികളായ അബ്ദുൽ അസീസ്, അഷ്റഫ് കാട്ടിൽ പീടിക, അഷറഫ് കക്കണ്ടി ,മുൻ പാലക്കാട് ജില്ല പ്രസിഡന്റ് ശറഫുദ്ധീൻ മാരായമംഗലം, വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് മാഹിറ സമീർ, എന്നിവർ സംസാരിച്ചു ജില്ലാ കെഎംസിസി നേതാക്കളായ അൻവർ സാദത്ത്, അനസ് നാട്ടുകൽ,നൗഷാദ് പുതുനഗരം,മുഹമ്മദ് ഫൈസൽ,അൻസാർ ചങ്ങലീരി,ഷഫീഖ് വല്ലപ്പുഴ,കബീർ നെയ്യൂർ, കൂടാതെ ജില്ലാ പ്രവർത്തക സമിതി അംഗങ്ങളും പരിപാടിക്ക് നേതൃത്വം…
ഇപിഎഫ്ഒയുടെ പുതിയ പദ്ധതി: ജീവനക്കാരെ ചേര്‍ക്കാന്‍ ‘എന്റോള്‍മെന്റ് സ്കീം 2025’; അംശാദായം അടയ്ക്കാത്തവര്‍ക്കും അവസരം
രാജ്യത്തെ കൂടുതല്‍ തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന്, എംപ്ലോയീ എന്റോള്‍മെന്റ് സ്കീം 2025 എന്ന പേരില്‍ പദ്ധതി ആരംഭിച്ചിരിക്കുകയാണ്. നവംബര്‍ 1, 2025 മുതല്‍ പ്രാബല്യത്തില്‍ വന്ന. ഈ സ്കീം വഴി, മുന്‍പ് ഇ.പി.എഫ്. പദ്ധതിയില്‍ ഉള്‍പ്പെടുത്താത്ത യോഗ്യരായ ജീവനക്കാരെ സ്ഥാപനങ്ങള്‍ക്ക് സ്വമേധയാ ചേര്‍ക്കാന്‍ സാധിക്കും. ഈ പദ്ധതി പ്രകാരം, തൊഴിലാളിയുടെ വിഹിതം നേരത്തെ ഈടാക്കിയിട്ടില്ലെങ്കില്‍, ആ തുക തൊഴിലുടമ അടയ്ക്കേണ്ട ആവശ്യമില്ല. 100 രൂപ മാത്രമാണ് പിഴയായി ഈടാക്കുക. ഇത് തൊഴിലുടമകള്‍ക്ക് വലിയ ആശ്വാസമാകും. പുതിയ സ്കീമില്‍ ചേരാനുള്ള പ്രധാന മാനദണ്ഡങ്ങള്‍: 2017 ജൂലൈ 1-നും 2025 ഒക്ടോബര്‍ 31-നും ഇടയില്‍ സ്ഥാപനങ്ങളില്‍ ജോലിക്ക് പ്രവേശിച്ചവരും, എന്നാല്‍ മുന്‍പ് ഇ.പി.എഫ്. പദ്ധതിയില്‍ ചേരാത്തവരുമായ ജീവനക്കാര്‍ക്ക് യോഗ്യതയുണ്ട്. അപേക്ഷിക്കുന്ന തീയതിയില്‍ സ്ഥാപനത്തില്‍ ജോലിയിലുള്ളവരും ജീവിച്ചിരിക്കുന്നവരുമായ ജീവനക്കാര്‍ക്ക് മാത്രമേ ആനുകൂല്യം ലഭിക്കൂ. നിലവില്‍ ഇ.പി.എഫ്. നിയമപ്രകാരം അന്വേഷണം നേരിടുന്ന സ്ഥാപനങ്ങള്‍ക്കും പദ്ധതിയില്‍ പങ്കുചേരാം. തൊഴിലുടമയുടെ വിഹിതം 100 രൂപ…
ഉമർ നബി ചാവേർ തന്നെ; ഡൽഹി സ്ഫോടനത്തിൽ നിർണായക അറസ്റ്റുമായി എൻഐഎ, കാർ വാങ്ങിയ സഹായി പിടിയിൽ
ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് നിർണായക സ്ഥിരീകരണവുമായി എൻഐഎ. ഡോ. ഉമർ നബി ചാവേർ തന്നെയെന്നു ദേശീയ അന്വേഷണ ഏജൻസി സ്ഥിരീകരിച്ചു. ഒപ്പം സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. ഉമറിന്റെ പ്രധാന സഹായി ആമിർ റഷീദ് അലിയാണ് പിടിയിലായത്. സ്ഫോടനത്തിനുപയോഗിച്ച ഹ്യുണ്ടെ ഐ20 കാർ ഇയാളുടെ പേരിലാണ് വാങ്ങിയത്. അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ചു അന്വേഷണ ഏജൻസി പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ജമ്മു കശ്മീലെ സോപോർ സ്വദേശിയായ ആമിർ റഷീദ് അലി ഡൽഹിയിൽ വച്ചാണ് പിടിയിലായത്. ഇയാൾക്കും മെഡിക്കൽ രംഗവുമായി ബന്ധമുണ്ടോ എന്നതടക്കമുള്ള പശ്ചാത്തലങ്ങൾ സംബന്ധിച്ചു നിലവിൽ വ്യക്തത വന്നിട്ടില്ല. ആമിറും ഉമർ നബിയും ചേർന്നു കശ്മീരിൽ വച്ച് ഗൂഢാലോചന നടത്തി. ഈ ഗൂഢാലോചനയിലാണ് ചെങ്കോട്ടയിൽ സ്ഫോടനം നടത്താൻ തീരുമാനിച്ചതെന്നും എൻഐഎ പറയുന്നു. ആമിർ ഡൽഹിയിലെത്തിയത് കാർ സംഘടിപ്പിക്കാൻ വേണ്ടിയാണ്.
ചെങ്കോട്ട സ്ഫോടനം; ഉമർ നബയുടെ അടുത്ത സഹായി പിടിയിൽ, കേസിൽ എൻഐഎയുടെ ആദ്യ ഔദ്യോഗിക പ്രതികരണം
ചെങ്കോട്ട സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച വൈറ്റ് കോളർ ഭീകരതയുടെ വേരുകൾ തേടുകായാണ് അന്വേഷണ ഏജൻസികൾ. കേസിൽ കഴിഞ്ഞ ദിവസവും അറസ്റ്റ് നടന്നിരുന്നു. പഞ്ചാബിലെ പഠാൻകോട്ടിൽ നിന്ന് റയീസ് അഹമ്മദ് എന്ന സർജനാണ് അന്വേഷണ ഏജൻസികളുടെ പിടിയിലായത്. ഇയാൾ പലതവണ അൽഫലാ സർവകലാശാലയിലേക്ക് വിളിച്ചതായാണ് വിവരം. ഏതെങ്കിലും ഘട്ടത്തിൽ ഇയാൾ ഉമറുമായോ പിടിയിലായ മറ്റു ഡോക്ടർമാരുമായോ ബന്ധപ്പെട്ടിരുന്നോ എന്നാണ് അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നത്. ദില്ലിസ്ഫോടനവുമായി ബന്ധപ്പെട്ട് പഞ്ചാബിലും ആസൂത്രണം നടന്നോ എന്നും പരിശോധിക്കും. ഹരിയാനയിലെ നൂഹിൽ അമോണിയം നൈട്രേറ്റ് പ്രതികൾക്ക് കൈമാറിയ കടകളിലും പരിശോധന നടത്തി. ഇവിടെ രണ്ട് പേർ പിടിയിലായതായാണ് സൂചന. ഇതിൽ ഒരാൾ സ്ഫോടനസമയം ദില്ലിയിൽ ഉണ്ടായിരുന്നതായും വിവരമുണ്ട്. അൽഫലാ സർവകലാശാലയിലെ കൂടുതൽ ഡോക്ടർമാരെ ചോദ്യം ചെയ്യാനാണ് എൻ ഐ എ നീക്കം. പലരെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നിരവധി പേരുടെ ഫോണുകൾ ഇപ്പോൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ദില്ലി: ചെങ്കോട്ട സ്ഫോടനത്തില്‍ ഒരാൾകൂടി അറസ്റ്റില്‍. ഉമർ നബിയുടെ…
‘പത്താം ക്ലാസില്‍ പഠിച്ച കുട്ടിയെ എട്ടാം ക്ലാസില്‍ ഇരുത്താനാകില്ല’; ആര്യ രാജേന്ദ്രനെ പുകഴ്ത്തി വി ശിവന്‍കുട്ടി
തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനെ പുകഴ്ത്തി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ആര്യ രാജേന്ദ്രന് എംഎല്‍എയേക്കാള്‍ വലിയ പദവി ചിലപ്പോള്‍ തേടിയെത്തുമെന്നാണ് മന്ത്രിയുടെ പ്രതികരണം. മികച്ച സ്ഥാനങ്ങളില്‍ ഇനിയും ആര്യയെ കാണാന്‍ കഴിയുമെന്നും മന്ത്രി അറിയിച്ചു. പത്താം ക്ലാസില്‍ പഠിച്ച കുട്ടിയെ എട്ടാം ക്ലാസില്‍ ഇരുത്താനാകില്ലല്ലോ എന്നാണ് മന്ത്രി ആര്യയെ കുറുച്ചുള്ള ചോദ്യത്തിന് നല്കിയ ഉത്തരം. ആര്യാ രാജേന്ദ്രന് ഒരു രൂപയുടെ അഴിമതി കാണിച്ചിട്ടില്ല, മികച്ച ട്രാക്ക് റെക്കോര്‍ഡ് ആണ് ആര്യയുടേതെന്ന് വ്യക്തമാക്കി ശിവന്‍കുട്ടി പറഞ്ഞു. പ്രവര്‍ത്തന മേഖല കോഴിക്കോട്ടേക്ക് മാറ്റാന്‍ ആര്യ രാജേന്ദ്രന് പാര്‍ട്ടിയോട് അഭ്യര്‍ത്ഥിച്ചുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് മന്ത്രിയുടെ പ്രതികരണം. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിമത ശല്യം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും വി ശിവന് കുട്ടി പ്രതികരിച്ചു. തിരുവനന്തപുരത്തെ വിമത ഭീഷണി സംബന്ധിച്ച റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരംകോര്പറേഷനിലേക്ക് 101 സ്ഥാനാര്‍ത്ഥികളെ മാത്രമല്ലേ പ്രഖ്യാപിക്കാന്‍ കഴിയുകയുള്ളൂ. സീറ്റ് കിട്ടാത്ത ചിലര്‍ ഇത്തരം വിമതരാകും. വലിയ രാഷ്ട്രീയപാര്‍ട്ടികള്‍ ആകുമ്പോള്‍ ഇത്തരം ചില അപ ശബ്ദം…
