- വഴങ്ങാതെ ഹൈക്കമാൻഡ്, കെ സുധാകരനും അടൂര്‍ പ്രകാശിനും സീറ്റില്ല; കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട പട്ടികയിൽ വനിത സ്ഥാനാര്‍ത്ഥികളുമില്ല
- ബെംഗളൂരുവിലേക്ക് യാത്രക്കാരുമായി വന്ന ആകാശ എയർ വിമാനത്തിന് മിന്നലേറ്റു; വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതർ; സ്ഥിരീകരിച്ച് വിമാനക്കമ്പനി
- ‘കൈ’വിടാതെ കെ സുധാകരൻ! ‘പാര്‍ട്ടിയില്‍ തുടരും’; കണ്ണൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ല, അനുനയിപ്പിച്ച് ഖർഗെ
- മാസപ്പിറവി കണ്ടു, സംസ്ഥാനത്ത് ചെറിയ പെരുന്നാൾ നാളെ
- എ കെ സി സി മാതൃവേദിയുടെ ഈദ് ആഘോഷം”No One Left Behind”
- കെ സുധാകരനെ ഗൗനിക്കാതെ ഹൈക്കമാന്‍ഡ്; പട്ടികയില്‍ ടി ഒ മോഹനന് തന്നെ, കണ്ണൂരിൽ സ്വതന്ത്രനായി മത്സരിക്കാൻ സുധാകരന്
- ദമാമിൽ നിന്നും സർവീസ് നടത്തുന്ന ഗൾഫ് എയർ വിമാനങ്ങൾ കേരളത്തിലേക്കും സർവീസ് ആരംഭിക്കുക : ബഹ്റൈൻ പ്രതിഭ
- അവസാനഘട്ട സ്ഥാനാര്‍ത്ഥി പട്ടിക അംഗീകരിച്ചു; എഐസിസി പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് സണ്ണി ജോസഫ്
Author: News Desk
സിന്ധുവിന് പിന്നാലെ രാവിയിൽ നിന്നും വെള്ളമൊഴുകില്ല, പാകിസ്ഥാന് വീണ്ടും ഇന്ത്യയുടെ പൂട്ട്; ഷാപൂർ കാണ്ടി ഡാമിന്റെ പണി പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം
ശ്രീനഗർ: ജമ്മു കശ്മീർ – പഞ്ചാബ് അതിർത്തിയിലെ ഷാപൂർ കണ്ടി അണക്കെട്ടിന്റെ നിർമ്മാണം മാർച്ച് 31-ഓടെ പൂർത്തിയാകാനിരിക്കെ, പാകിസ്ഥാന് വീണ്ടും പ്രതിസന്ധി. സിന്ധി നദീജല കരാറിൽ നിന്ന് പിൻവാങ്ങിയ ശേഷം രാവി നദിയിലെ അധിക ജലവും പാകിസ്ഥാനിലേക്ക് ഒഴുക്കേണ്ടെന്ന് ഇന്ത്യ തീരുമാനിച്ചു. വേനൽ അടുക്കുന്നതോടെ രാവി നദിയിലെ വെള്ളവും ലഭ്യമല്ലാതാകുന്നത് പാകിസ്ഥാന് കനത്ത തിരിച്ചടിയാണ്. രാവി നദിയിൽ നിന്ന് പാകിസ്ഥാനിലേക്കുള്ള അധിക ജലം നിർത്തലാക്കുമെന്ന് ജമ്മു കശ്മീർ ജലവിഭവ മന്ത്രി ജാവേദ് അഹമ്മദ് റാണ വ്യക്തമാക്കി. വരൾച്ച ബാധിതമായ കത്വ, സാംബ ജില്ലകളെ സംബന്ധിച്ച് ഷാപൂർ കണ്ടി പദ്ധതി നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ സംഭരണ സൌകര്യം ഇല്ലാത്തതിനാൽ രാവിയിൽ നിന്ന് പാകിസ്ഥാനിലേക്കാണ് വെള്ളം ഒഴുകിയിരുന്നത്. എന്നാൽ ഇനി അണക്കെട്ടിൽ ശേഖരിക്കുന്ന വെള്ളം ഈ ജില്ലകൾക്കായി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. അണക്കെട്ടിന്റെ നിർമാണം പൂർത്തിയാകുന്നതോടെ വെള്ളം പഞ്ചാബിലേയും ജമ്മു കശ്മീരിലെയും ജില്ലകളിലേക്ക് കനാൽ വഴി തിരിച്ചുവിടും. പഞ്ചാബിലെ 5000 ഹെക്ടറിലേറെയും ജമ്മു…
അബുദാബി: വിശുദ്ധ റമദാൻ മാസം ആരംഭിക്കുന്ന സാഹചര്യത്തിൽ യുഎഇയിലെ പൗരന്മാർക്കും താമസക്കാർക്കും ലോകമെമ്പാടുമുള്ള മുസ്ലിംകൾക്കും ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ. വ്യാഴാഴ്ചയാണ് വ്രതാനുഷ്ഠാനത്തിന് തുടക്കമാകുന്നത്. പ്രാർത്ഥനയുടെയും ആത്മപരിശോധനയുടെയും ഒത്തുചേരലിന്റെയും മാസമാണ് റമദാനെന്ന് നേതാക്കൾ തങ്ങളുടെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എക്സിലൂടെ ആശംസകൾ പങ്കുവെച്ചു. “വിശുദ്ധ റമദാൻ മാസത്തിന്റെ വരവോടെ, യുഎഇയിലെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ളവർക്കും ഞാൻ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. റമദാൻ ആത്മപരിശോധനയുടെയും ഉദാരതയുടെയും സമയമാണ്. കുടുംബങ്ങൾക്കും സമൂഹങ്ങൾക്കുമിടയിലുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള അവസരം കൂടിയാണിത്-‘ അദ്ദേഹം കുറിച്ചു. “വിശുദ്ധ റമദാൻ പ്രമാണിച്ച് യുഎഇയിലെ ജനങ്ങൾക്കും എല്ലാ അറബ്-മുസ്ലിം സമൂഹങ്ങൾക്കും ഞങ്ങൾ ഊഷ്മളമായ ആശംസകൾ നേരുന്നു. ഉദാരതയുടെയും കരുണയുടെയും കുടുംബബന്ധങ്ങളുടെയും ആത്മീയമായ ചിന്തകളുടെയും അനുഗൃഹീത കാലമാണിത്. അള്ളാഹു ഈ മാസത്തെ സമാധാനവും സുരക്ഷയും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ, നമ്മുടെ സൽകർമ്മങ്ങൾ സ്വീകരിക്കട്ടെ’- യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്…
1978ൽ തുടക്കം, 150ലധികം അവാർഡുകൾ; +1 ചോദ്യപേപ്പറില്‍ മോഹന്‍ലാല്‍, 6 മാർക്ക് ഉറപ്പിച്ച് പിള്ളേർ
കഴിഞ്ഞ നാല് പതിറ്റാണ്ടായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് മോഹൻലാൽ. മറ്റാരാലും പകർന്നാടാൻ കഴിയാത്തത്ര കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ‘ലാലേട്ടന്’ ഒടുവിൽ രാജ്യം പത്മഭൂഷൺ നൽകി ആധരിച്ചു. നിലവിൽ പുതിയ പടങ്ങളുടെ ഷൂട്ടിങ്ങിലാണ് താരം. ഇതിനിടെ മോഹൻലാൽ ആരാധകർക്ക് ആവേശം സമ്മാനിച്ചിരിക്കുകയാണ് ഹയർ സെക്കൻ്ററി ചോദ്യപേപ്പറില്‍. ഈ വർഷത്തെ ഹയർ സെക്കൻ്ററി ഒന്നാം വർഷ ഇംഗ്ലീഷ് മോഡല്‍ പരീക്ഷയിൽ മോഹൻലാലിനെ കുറിച്ചൊരു ചോദ്യം വന്നിരിക്കുകയാണ്. മോഹൻലാലിന്റെ പ്രൊഫൈൽ എഴുതുക എന്നതാണ് ചോദ്യം. ഒപ്പം പത്ത് പോയിന്റുകളും കൊടുത്തിട്ടുണ്ട്. ആറ് മാർക്കിനുള്ള ചോദ്യമാണിത്. ചോദ്യപേപ്പറിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ ആറ് മാർക്ക് പിള്ളേര് തൂക്കി എന്നാണ് ആരാധകർ കമന്റുകളായി കുറിക്കുന്നത്. ചോദ്യപ്പേപ്പറിലെ പോയിന്റുകൾ ഇങ്ങനെ ജനനം- 1960 മെയ് 21 ജനന സ്ഥലം- എലന്തൂര്‍ പത്തനംതിട്ട, കേരള മാതാപിതാക്കള്‍- ശാന്തകുമാരി നായര്‍, വിശ്വനാഥന് നായര്‍ ജോലി- ലീഡിംഗ് സൂപ്പര്‍ സ്റ്റാര്‍ ഇന്‍ മലയാളം ഫിലിം ഇന്റസ്ട്രി അവാര്‍ഡുകള്‍- 150ലധികം…
റിഫ : ബഹ്റൈൻ പ്രതിഭ റിഫ മേഖല ഹാജിയത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ “പ്രവാസവും പ്രമേഹവും” എന്ന പേരിൽ പ്രമേഹ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പരിപാടി അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ക്ലിനിക്കൽ ഡയറ്റീഷ്യൻ ശ്രീമതി അഭിഗൈൽ കരോലിൻ ഡേവിഡ് നയിച്ചു.പ്രവാസജീവിതത്തിൽ പ്രമേഹ നിയന്ത്രണത്തിന്റെ പ്രാധാന്യം, ആരോഗ്യകരമായ ഭക്ഷണക്രമം, ജീവിതശൈലി മാറ്റങ്ങൾ എന്നിവയെക്കുറിച്ച് അവർ വിശദമായി സംസാരിച്ചു. പങ്കെടുത്ത നിരവധി പേർ ചർച്ചയിൽ സജീവമായി പങ്കെടുത്തു. വിഷയവതാരക സദസ്സുമായി സംവദിക്കുകയും പങ്കെടുത്തവരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും വ്യക്തമായ മറുപടി നൽകുകയും ചെയ്തു. ഹാജിയത് യൂണിറ്റ് സെക്രട്ടറി സരിത മേലത്ത് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് നിതിൻ ആനന്ദ് അധ്യക്ഷത വഹിച്ചു. പ്രതിഭ രക്ഷാധികാരി സമിതി അംഗം ഷീബ രാജീവൻ, വെസ്റ്റ് റിഫ രക്ഷാധികാരി ചന്ദ്രൻ പിണറായി എന്നിവർ ചേർന്ന് വിഷയവതാരകയ്ക്ക് ഉപഹാരം നൽകി ആദരിച്ചു. യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവും പ്രോഗ്രാം കൺവീനറുമായസജീവ് നന്ദി രേഖപ്പെടുത്തി. അമേരിക്കൻ മിഷൻ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ പരിശോധനയും സംഘടിപ്പിച്ചു. നിരവധി…
മനാമ : കലയും സാഹിത്യവും നമ്മുടെ സാമൂഹിക അടിത്തറയെ സമ്പന്നമാക്കുമെന്ന് കവിയും അധ്യാപകനും മലയാളം മിഷൻ മുൻ രജിസ്ട്രാറും വൈലോപ്പിള്ളി സംസ്കൃതി ഭവൻ മുൻ വൈസ് ചെയർമാനുമായ വിനോദ് വൈശാഖി. ബഹ്റൈൻ പ്രതിഭയുടെ 2026-27 പ്രവർത്തനവർഷത്തേക്കുള്ള വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനോദ്ഘാടനം അദിലിയയിലെ ബാംഗ് സാങ് തായ് ഹാളിൽ വെച്ച് നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബഹ്റൈൻ പ്രതിഭ പോലെയുള്ള സാംസ്ക്കാരിക സംഘടനകൾക്ക് നമ്മൾ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ വിവിധ കലാ കായിക സാഹിത്യ സാംസ്ക്കാരിക ജീവകാരുണ്യ വീഥികളിലൂടെ ഒരു പാട് കാര്യങ്ങൾ ഈ സമൂഹത്തോട് പറയാനുണ്ട് .പണ്ട് സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട് കേരളം ഭ്രാന്താലയമാണ് അതിനെ ചിന്താലയമാക്കിയെടുക്കാൻ ഞാൻ തുടക്കമിടുകയാണ് എന്ന്. എന്നാൽ ഇപ്പോൾ ആ ചിന്താലയത്തെ വീണ്ടും ഭ്രാന്താലയമാക്കി മാറ്റിയെടുക്കാൻ ചില ശക്തികൾ നടത്തുന്ന ശ്രമത്തെ സാംസ്ക്കാരിക സംഘടനകൾ തിരിച്ചറിഞ്ഞു കൊണ്ട് അതിനെതിരെ പോരാടണമെന്നും അദ്ദേഹം പറഞ്ഞു. അന്നവും വസ്ത്രവും ഒരു മുട്ടില്ലാതെ തരുന്നത് ഒരു സർക്കാരാണെങ്കിൽ ആ സർക്കാരാണ്…
വരുന്നൂ, നേറ്റിവിറ്റി കാർഡ്, ബില്ലിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം; ഈ സമ്മേളനത്തിൽ ബില്ല് കൊണ്ടുവരാൻ നീക്കം
തിരുവനന്തപുരം: നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരമായി നേറ്റിവിറ്റി കാര്‍ഡ് നൽകാനുള്ള ബില്ലിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. നടപ്പു സമ്മേളനത്തിൽ തന്നെ ബിൽ നിയമസഭയിൽ കൊണ്ടുവരാനാണ് നീക്കം. എസ്ഐആര്‍ മതന്യൂനപക്ഷങ്ങളിൽ ഉണ്ടാക്കിയ ആശങ്ക അകറ്റാനായി നേറ്റിവിറ്റി കാര്‍ഡെന്നാണ് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞത്. ദേശീയ ജനസംഖ്യ രജിസ്റ്റർ നടപ്പാക്കില്ലെന്ന് ഉറപ്പിക്കാൻ സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ ഉത്തരവിറക്കിയിരുന്നു. പൗരത്വം തെളിയിക്കാൻ നേറ്റിവിറ്റി കാര്‍ഡ് ഫലപ്രദമായ രേഖയാകുമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ പൗരത്വവും പൗരത്വ കാര്‍ഡും നൽകാനുള്ള അധികാരം കേന്ദ്രത്തിനാണ്. ഈ സാഹചര്യത്തിൽ ബിൽ പാസ്സാക്കിയാലും അതിന് ഗവര്‍ണര്‍ അംഗീകാരം നൽകുമോയെന്നത് നിര്‍ണായകമാണ്.
അമേരിക്കന്‍ സമ്മര്‍ദ്ദമോ?, റഷ്യയില്‍ നിന്നുള്ള ഇറക്കുമതിയില്‍ വന്‍ ഇടിവ്; 40 ശതമാനം കുറഞ്ഞു
ന്യൂഡല്‍ഹി: ജനുവരിയില്‍ റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ചരക്ക് ഇറക്കുമതിയില്‍ വന്‍ഇടിവ്. മുന്‍ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 40.5 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. റഷ്യയില്‍ നിന്ന് അസംസ്കൃത എണ്ണ വാങ്ങല്‍ ഗണ്യമായി വെട്ടിക്കുറച്ചതാണ് ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ യാഥാര്‍ഥ്യമായതിന് പിന്നാലെയാണ് റഷ്യയില്‍ നിന്നുള്ള ചരക്കു ഇറക്കുമതിയില്‍ കുറവുണ്ടായത്. ജനുവരിയില്‍ റഷ്യയില്‍ നിന്ന് 286 കോടി ഡോളറിന്റെ സാധനങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 481 കോടി ഡോളറിന്റെ സാധനസാമഗ്രികള്‍ റഷ്യയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്ത സ്ഥാനത്താണ് ഈ ഇടിവ്. റഷ്യയില്‍ നിന്നുള്ള ഇറക്കുമതിയുടെ 80 ശതമാനവും അസംസ്കൃത എണ്ണയാണ്. എണ്ണയുടെ ഇറക്കുമതി ഗണ്യമായി വെട്ടിക്കുറച്ചതാണ് ഈ ഇടിവിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. റഷ്യയുടെ യുക്രൈന് അധിനിവേശത്തിന് പിന്നാലെ ഏര്‍പ്പെടുത്തിയ പാശ്ചാത്യ ഉപരോധങ്ങളെ തുടര്‍ന്ന് ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളുടെ കേന്ദ്രബിന്ദുവായി ഊര്‍ജ്ജ വ്യാപാരം തുടരുന്നതിനാലാണ് ഈ ഇടിവ്.2023-2025 കാലഘട്ടത്തില്‍ റഷ്യന്‍ എണ്ണയുടെ ഇറക്കുമതി…
ദുബൈ: വിശുദ്ധ റമദാൻ മാസത്തിൽ വിപണിയിൽ സാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിന് ശക്തമായ നടപടികളുമായി യുഎഇ. പുണ്യമാസത്തിൽ വില സ്ഥിരത ഉറപ്പാക്കാൻ അധികൃതർ ചില്ലറ വിൽപ്പന ശാലകളെയും വിതരണക്കാരെയും സൂക്ഷ്മമായി നിരീക്ഷിക്കും. ഒമ്പത് വിഭാഗത്തിലുള്ള അവശ്യവസ്തുക്കളുടെ വില വർദ്ധനവിനെതിരെ ചില്ലറ വ്യാപാരികൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അധികൃതർ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി ഫീൽഡ് സന്ദർശനങ്ങൾ ആരംഭിച്ചു. ലേബലുകളിലെ വിലയും ചെക്ക് ഔട്ട് ബില്ലുകളും വിതരണവും പൊരുത്തപ്പെടുന്നവയാണ് എന്ന് ഉറപ്പാക്കാൻ ഇത് സഹായിക്കും. ഫെഡറൽ ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങൾ പ്രകാരം അവശ്യവസ്തുക്കളായി തരംതിരിച്ചിരിക്കുന്ന പാചക എണ്ണ, മുട്ട, പാലുൽപ്പന്നങ്ങൾ, അരി, പഞ്ചസാര, കോഴി, പയർവർഗ്ഗങ്ങൾ, റൊട്ടി, ഗോതമ്പ് എന്നിവയ്ക്കാണ് ഈ നയം ബാധകമാകുന്നത്.ഇത് പ്രകാരം അവശ്യ ഉപഭോക്തൃ വസ്തുക്കളുടെ വിലനിർണ്ണയ നയം സർക്കാർ അനുമതിയില്ലാതെ വില വർദ്ധിപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ട്. പലചരക്ക് സാധനങ്ങളുടെ ചെലവ് സാധാരണയായി എല്ലാ വീടുകളിലും കുത്തനെ ഉയരുന്ന സാഹചര്യത്തിൽ നിന്ന്ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. അന്യായമായ വിലവർദ്ധനവിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും ന്യായമായ…
ചെന്നൈ: ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടങ്ങൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. സൂപ്പർ 8 ൽ ഇന്ത്യയുടെ എതിരാളികൾ ആരൊക്കെയാണെന്നും വ്യക്തമായിട്ടുണ്ട്. കരുത്തന്മാരായ ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് എന്നി ടീമുകൾക്കൊപ്പം സിംബാബ്വേയുമാണ് ഇന്ത്യ അടുത്ത ഘട്ടത്തിൽ നേരിടേണ്ടി വരുക. അയർലണ്ടിനെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെയാണ് സിംബാബ്വേ സൂപ്പർ 8ലേക്ക് എത്തിയത്. ഫെബ്രുവരി 22ന് അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്കക്കെതിരെയാണ് സൂപ്പർ 8ലെ ഇന്ത്യയുടെ ആദ്യ മത്സരം. തുടർന്ന് ഫെബ്രുവരി 26ന് ചെന്നൈയിൽ സിംബാബ്വേയെ നേരിടും. മാർച്ച് 1ന് കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെതിരെ നേരിടുന്നതോടെ ഇന്ത്യയുടെ സൂപ്പർ 8 ഘട്ടം അവസാനിക്കും. എല്ലാ മത്സരങ്ങളും വൈകിട്ട് 7 മണിക്കാണ് ആരംഭിക്കുന്നത്. അതേ സമയം, ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും. നെതർലൻഡ്സാണ് ഇന്ത്യയുടെ എതിരാളി. ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയും നെതർലാൻഡ്സും ഇതുവരെ ഒരിക്കൽ മാത്രമാണ് ഏറ്റുമുട്ടിയത്. 2022ലെ ടി20 ലോകകപ്പിൽ സിഡ്നിയിൽ നടന്ന മത്സരത്തിൽ ഇന്ത്യ…
ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം; ഉത്തരവ് കൊല്ലം വിജിലൻസ് കോടതിയുടേത്
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി. ജാമ്യ ഹർജിയിലെ വാദത്തിനിടെ തന്ത്രിയുടെയും ഭാര്യയുടെയും സ്വത്ത് സമ്പാദനം സംബന്ധിച്ച നിർണായക തെളിവുകൾ എസ്ഐടി ഹാജരാക്കിയിരുന്നു. ഇരുവരുടെയും പേരിൽ കണക്കിൽപ്പെടാത്ത വൻ നിക്ഷേപം ഉണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. പ്രതിയുടെ സാമ്പത്തിക സ്രോതസ്സ് ദുരൂഹമാണെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് പ്രോസിക്യൂഷൻ്റെ ആവശ്യം. എന്നാൽ, ആചാരപരമായ കാര്യങ്ങളിൽ മാത്രം ഇടപെട്ടയാളാണ് താനെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് തന്ത്രിയുടെ വാദം.
