- 60 ദിവസം വെടിനിർത്തൽ, ഹുർമുസ് തുറക്കും, യു.എസ് ഉപരോധം പിൻവലിക്കും; സമാധാന കരാർ ഉടനെന്ന് റിപ്പോർട്ട്
- സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഫാ. ജേക്കബ് തോമസ് അച്ചന് യാത്രയയപ്പ് നൽകി
- 🚨 ഇറാന്റെ റെവല്യൂഷണറി ഗാർഡുമായി ബന്ധം; ഒമ്പത് പ്രതികൾക്ക് ജീവപര്യന്തം തടവ്
- 🚨 ‘രക്ഷാപ്രവർത്തന’ കേസ്; അംഗരക്ഷകരെ ന്യായീകരിച്ച് ഇ.പി. ജയരാജൻ
- 🚨 സ്ത്രീയുടെ സ്വകാര്യദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കുന്നത് ഗുരുതര കുറ്റം: സുപ്രീംകോടതി
- വിഡി സതീശന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തുലാഭാരം നടത്തി
- ശാസ്ത്ര മികവുമായി ഇന്ത്യൻ സ്കൂൾ ടെക്നോഫെസ്റ്റ് 2026
- വിഷു ബംബർ 12 കോടി കരുനാഗപ്പള്ളി സ്വദേശി പൊന്നന്: വീട്ടില്‍ എല്ലാവര്ക്കും ലോട്ടറിക്കച്ചവടമാണ് തൊഴില്‍
Author: News Desk
ബുക്കിങ്ങ് തീയതിയും സമയവും മാറിയാല്‍ പ്രവേശനമില്ല; ശബരിമലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഹൈക്കോടതി
കൊച്ചി: ശബരിമലയില്‍ ബുക്കിങ്ങ് തീയതിയും സമയവും തെറ്റിച്ച് വരുന്ന ഭക്തരെ കടത്തിവിടേണ്ടെന്ന് ഹൈക്കോടതി. ശരിയായ ബുക്കിങ് കൂപ്പണ്‍ ഉള്ളവരെ മാത്രം പമ്പയില്‍ നിന്നും മുകളിലേക്ക് കടത്തിവിട്ടാല്‍ മതിയെന്ന് ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും കോടതി നിര്‍ദേശം നല്‍കി. ഇക്കാര്യം കര്‍ശനമായി നടപ്പാക്കണം. ബുക്കിങ് കൂപ്പണുകളില്‍ ക്രമക്കേടുകള്‍ വരുത്തുന്നത് ക്രിമിനല്‍ കുറ്റകരമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ശബരിമലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പല ദിവസങ്ങളിലെടുത്ത ബുക്കിങ് കൂപ്പണുകളുമായി എത്തിയ നിരവധി പേര്‍ ഇതിലുള്‍പ്പെടുന്നു. ഇന്നലെ മാത്രം 87,000 ലേറെ ഭക്തരാണ് സന്നിധാനത്തെത്തിയത്. ഇതില്‍ മറ്റു ദിവസങ്ങളില്‍ ബുക്കിങ് എടുത്തവരും ഉള്‍പ്പെടുന്നുണ്ട്. ഇക്കാര്യം സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.തുടര്‍ന്നാണ് നിയന്ത്രണം കടുപ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്. നേരത്തെ ഏതു ദിവസത്തെ ബുക്കിങ് കൂപ്പണുമായി എത്തിയാലും കടത്തിവിടുന്ന സ്ഥിതിയായിരുന്നു. ഇനി അതു വേണ്ടെന്നാണ് കോടതി നിര്‍ദേശിച്ചത്. ബുക്കിങ് തീയതിയും സമയവും മാറിയാല്‍ കടത്തി വിടേണ്ടതില്ല. വ്യാജ ബുക്കിങ് സ്ലിപ്പും മറ്റു തീയിതകളില്‍ ബുക്കിങ്…
54-ാമത് ദേശീയ ദിനാഘോഷത്തിനൊരുങ്ങി യുഎഇ, പരേഡുകളും കരിമരുന്ന് പ്രയോഗവും ആസ്വദിക്കാം, നാല് ദിവസം അവധി
ദുബൈ: 54-ാമത് ദേശീയ ദിനാഘോഷത്തിനൊരുങ്ങി യുഎഇ. എമിറേറ്റ്സ് നിവാസികളുടെ ഹൃദയത്തോട് ഏറ്റവും അടുത്ത ദിനമായ യുഎഇ ദേശീയ ദിനം ഈ വർഷം ഈദ് അൽ ഇത്തിഹാദ് എന്ന പേരിലാണ് ആഘോഷിക്കപ്പെടുന്നത്. അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്‍റെ കാഴ്ചപ്പാടിലും നേതൃത്വത്തിലും 1971 ഡിസംബർ 2ന് ഏഴ് എമിറേറ്റുകൾ ഒന്നിച്ചതിന്‍റെ ഓർമ്മ പുതുക്കലാണ് ഈദ് അൽ ഇത്തിഹാദ്. രാജ്യത്തിന്‍റെ അവിശ്വസനീയമായ യാത്ര ആഘോഷിക്കുന്ന സുപ്രധാന ദിനമാണിത്. നാല് ദിവസം നീണ്ടുനിൽക്കുന്ന വാരാന്ത്യ അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ വർഷത്തെ രാജ്യവ്യാപക ആഘോഷങ്ങളുടെ തീം ‘യുണൈറ്റഡ്’ ആണ്. ഡിസംബർ 2 ന് യുഎഇയിലുടനീളമുള്ള സ്ഥലങ്ങളിൽ ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളും ഔദ്യോഗിക ചടങ്ങുകളും തത്സമയം കാണാൻ സാധിക്കും. ദുബൈ അൽ ഖവാനീജ്, ഗ്ലോബൽ വില്ലേജ്, ദുബൈ ഫെസ്റ്റിവൽ സിറ്റി മാൾ എന്നിവിടങ്ങളിൽ ചടങ്ങ് കാണാൻ ആളുകൾക്ക് ഒത്തുചേരാം. ഡിസംബർ 2ന് ദുബൈ ഫെസ്റ്റിവൽ സിറ്റി മാളിലെ ഫെസ്റ്റിവൽ ബേയിൽ എമിറാത്തി ഗായിക-നടി ബൽഖീസ്…
ഐഫോണുകള്‍ക്ക് വന്‍ ഡിമാന്‍ഡ്; സാംസങ്ങിന്‍റെ ഭാവി അപകടത്തിൽ, ആപ്പിൾ ഒന്നാം സ്ഥാനം തട്ടിയേക്കും!
സോള്‍: ലോകത്തിലെ ഒന്നാം നമ്പർ സ്‍മാർട്ട്‌ഫോൺ നിർമ്മാതാവ് എന്ന നിലയിലുള്ള ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ്ങിന്‍റെ ദീർഘകാല ആധിപത്യം ദുർബലമാകുന്നതായി റിപ്പോർട്ട്. 2025-ന്‍റെ അവസാനം ആവുമ്പോഴേക്കു ആഗോള സ്‍മാർട്ട്‌ഫോൺ കയറ്റുമതിയില്‍ ആപ്പിളിന് സാംസങ്ങിനെ മറികടന്ന് ഒന്നാം സ്ഥാനം നേടാൻ കഴിയുമെന്ന് കൗണ്ടർപോയിന്‍റ് റിസർച്ചിന്‍റെ പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഐഫോൺ 17 സീരീസിനുള്ള റെക്കോർഡ് ഡിമാൻഡും അതിവേഗം വർധിച്ചുവരുന്ന അപ്‌ഗ്രേഡ് സൈക്കിളുമാണ് ഇതിന് പ്രധാന കാരണം എന്നാണ് റിപ്പോർട്ടുകൾ. 14 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഫോണ്‍ വില്‍പനയില്‍ സാംസങിനെ ആപ്പിള്‍ മറികടക്കാനൊരുങ്ങുന്നത്. 2025ല്‍ ആപ്പിള്‍ വിപണിയിലെത്തിച്ചത് 24 കോടിയിലധികം ഐഫോണുകള്‍ 2025ല്‍ ആപ്പിള്‍ 243 ദശലക്ഷം (24 കോടി) ഐഫോണുകളും സാംസങ് 235 ദശലക്ഷം (23 കോടി) ഫോണുകളുമാണ് വിപണിയില്‍ എത്തിക്കുന്നത്. ആപ്പിള്‍ 2025 സെപ്റ്റംബറില്‍ പുറത്തിറക്കിയ ഐഫോൺ 17 സീരീസ് സ്‍മാർട്ട്‌ഫോൺ വിപണിയുടെ ഘടന തന്നെ മാറ്റിമറിച്ചെന്ന് റിപ്പോർട്ട് പറയുന്നു. അതേസമയം സാംസങ്ങിന്‍റെ കയറ്റുമതി പ്രതിവർഷം 4.6 ശതമാനം വളർച്ച കൈവരിക്കുമെന്നും ആഗോള…
ലോക ചാംപ്യന്മാരായ ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്; കാര്യവട്ടത്ത് മൂന്ന് മത്സരങ്ങള്‍ കളിക്കും
തിരുവനന്തപുരം: ലോക ചാംപ്യന്മാര്‍ തിരുവനന്തപുരത്തേക്ക്. ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം ഡിസംബറില്‍ കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ മൂന്ന് ട്വന്റി 20 മത്സരങ്ങള്‍ കളിക്കും. ഡിസംബര്‍ 26,28,30 ദിവസങ്ങളിലാണ് മത്സരങ്ങള്‍. പരമ്പരയില്‍ ആകെ അഞ്ച് മത്സരങ്ങളാണുള്ളത്. ആദ്യ രണ്ട് മത്സരം വിശാഖപട്ടണത്ത് നടക്കും. ലോകകപ്പ് ജയത്തിന് ശേഷം ആദ്യ പരമ്പരയാണിത്. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി വിനോദ് കുമാര്‍ അറിയിച്ചു. അതേസമയം, വിരമിച്ച കളിക്കാരുടെ ടി20 ലീഗായ ലെജന്‍ഡ്‌സ് ലീഗ് കേരളത്തിലേക്ക്. ജനുവരിയില്‍ കൊച്ചിയില്‍ മത്സരങ്ങള്‍ നടത്തുമെന്ന് ലെജന്‍ഡ്‌സ് ലീഗ് സ്ഥാപകന്‍ രമണ്‍ രഹേജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അടുത്ത വര്‍ഷം ജനുവരിയില്‍ കൊച്ചി അടക്കം ഏഴ് നഗരങ്ങളിലായിട്ടായിരിക്കും ടൂര്‍ണമെന്റ് സംഘടിപ്പിക്കുക. കലൂര്‍ നെഹ്റു സ്റ്റേഡിയത്തില്‍ മത്സരം നടത്താനാണ് ശ്രമിക്കുന്നതെന്നും നെഹ്റു സ്റ്റേഡിയം ലഭിച്ചില്ലെങ്കില്‍ അടുത്തുള്ള ചെറിയ സ്റ്റേഡിയങ്ങള്‍ മത്സര സജ്ജമാക്കുമെന്നും രമണ്‍ രഹേജ പറഞ്ഞു. ഒമാനിലും ശ്രീനഗറിലും അങ്ങനെയാണ് മത്സരങ്ങള്‍ നടത്തിയത്. തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ്…
തദ്ദേശ തെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയ്ക്ക് മാത്രമുള്ള പ്രത്യേകത; അന്തിമ സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാർ
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക തയ്യാറായപ്പോൾ സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാർ സ്ഥാനാർത്ഥികളായ ഏക ജില്ല മലപ്പുറം. ബാക്കി 13 ജില്ലകളിലും പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് മത്സര രംഗത്തുള്ളത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട അന്തിമ സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ചുള്ള പട്ടികയിലാണ് ഈ വിവരമുള്ളത്. പ്രധാന വിവരങ്ങൾ ഇങ്ങനെ ഈ തിരഞ്ഞെടുപ്പിൽ ആകെ 75,644 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. മൊത്തം സ്ഥാനാർത്ഥികളിൽ 39,609 സ്ത്രീകളും 36,034 പുരുഷന്മാരുമാണുള്ളത്. മൊത്തത്തിൽ, പുരുഷ സ്ഥാനാർത്ഥികളെക്കാൾ (36,034) കൂടുതൽ വനിതാ സ്ഥാനാർത്ഥികൾ (39,609) മത്സരിക്കുന്നു. ഒരു ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി മാത്രമാണ് മത്സര രംഗത്തുള്ളത്. അത് തിരുവനന്തപുരം ജില്ലയിലാണ്. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത് മലപ്പുറം ജില്ലയിലാണ്, ആകെ 8,381 സ്ഥാനാർത്ഥികൾ. മലപ്പുറത്ത് 4,019 സ്ത്രീകളും 4,362 പുരുഷന്മാരുമാണ് മത്സരിക്കുന്നത്. സ്ത്രീകളേക്കാൾ പുരുഷന്മാർ മത്സരിക്കുന്ന ഏക ജില്ലയും മലപ്പുറമാണ്. എറണാകുളം (7,374), തൃശ്ശൂർ (7,284) എന്നീ ജില്ലകളാണ് കൂടുതൽ സ്ഥാനാർത്ഥികളുള്ള മറ്റ് രണ്ട് ജില്ലകൾ.…
മനാമ: പുതുതായി നിലവിൽ വന്ന കെഎംസിസി ബഹ്റൈൻ സംസ്ഥാന വനിത വിങ്ങിന് കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ല കമ്മറ്റി സ്വീകരണം നൽകി.ജില്ല ആക്ടിംഗ് പ്രസിഡണ്ട് നൗഫൽ പടിഞ്ഞാറങ്ങാടിയുടെ അധ്യക്ഷതയിൽ കെഎംസിസി ബഹ്റൈൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളിക്കുളങ്ങര ഉദ്ഘാടനം ചെയ്തു. കെഎംസിസി ബഹ്റൈൻ വൈ പ്രസിഡണ്ട് റഫീഖ് തോട്ടക്കര, കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ല മുൻ പ്രസിഡണ്ട് ഷറഫുദ്ദീൻ മാരായമംഗലം വനിത വിങ് സംസ്ഥാന പ്രസിഡണ്ട് മാഹിറ നൗഷാദ് എന്നിവർ സംസാരിച്ചു വനിത വിങ്ങിന് ജില്ല കെഎംസിസി ഭാരവാഹികൾ ചേർന്ന് മൊമെന്റോ നൽകി. അൻവർ കുമ്പിടി, നൗഷാദ് പുതുനഗരം, അനസ് നാട്ടുകൽ, മുഹമ്മദ് ഫൈസൽ,അൻസാർ ചങ്ങലീരി,കബീർ നെയ്യൂർ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി ആക്ടിംഗ് സെക്രട്ടറി അബ്ദുൽ കരീം പെരിങ്ങോട്ട് കുറിശ്ശി സ്വാഗതവും ആഷിഖ് പത്തിൽ നന്ദിയും പറഞ്ഞു.
മനാമ: ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര അറബി ഭാഷാ ദിനാഘോഷങ്ങളുടെ ഭാഗമായി, ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസപരവും സാംസ്കാരികവുമായ നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. അറബിക് വകുപ്പിന്റെ കീഴിൽ അറബി ഭാഷാപരവും സാംസ്കാരികവുമായ പ്രാധാന്യം എടുത്തുകാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്. അവതരണങ്ങൾ, അറബി കഥപറച്ചിൽ, കവിതാ പാരായണം, ഉപന്യാസ രചന തുടങ്ങിയ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു. സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, ആക്ടിവിറ്റി പ്രധാന അധ്യാപിക ശ്രീകല ആർ, സലോണ പയസ്, വകുപ്പ് മേധാവി സഫ അബ്ദുള്ള ഖംബർ, അറബി അധ്യാപകർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഫാത്തിമ സൈനബ് വിശുദ്ധ ഖുറാൻ പാരായണം ചെയ്തു. അറബി ഭാഷയുടെ ശ്രദ്ധേയമായ വൈവിധ്യം, വിവിധ സാംസ്കാരിക ആവിഷ്കാര രൂപങ്ങളുമായുള്ള ബന്ധം, ആശയവിനിമയവും സംഭാഷണവും വളർത്തുന്നതിൽ വഹിക്കുന്ന പങ്ക് എന്നിവ ഈ പരിപാടിയിൽ ഉൾപ്പെടുത്തി. ദൈനംദിന ആശയവിനിമയത്തിൽ അറബിയുടെ ഉപയോഗം, കലാ പാരമ്പര്യങ്ങൾ, കാലിഗ്രാഫി എന്നിവയെക്കുറിച്ചുള്ള അവതരണങ്ങൾ ആഘോഷങ്ങൾക്ക് മിഴിവേറ്റി. വിവിധ ഗ്രേഡ് തലങ്ങളിൽ…
മനാമ: പ്രവാസ ലോകത്ത് മികവുറ്റ സംഭാവനകൾക്കുള്ള ഡോ. മംഗളം സ്വാമിനാഥൻ പ്രവാസി ഭാരതീയ എക്സലൻസ് അവാർഡ് നേടി ബഹുമതിയാർജിച്ച അമാദ് ബായീദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ പമ്പാവാസൻ നായരെ കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി. ആർ അനിൽ ആദരിച്ചു.നാട്ടിലും പ്രവാസ ലോകത്തും നിരവധി ജീവകാരുണ്യ പ്രവർത്തങ്ങൾ നടത്തുന്ന അദ്ദേഹത്തിന് കൂടുതൽ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് മന്ത്രി ആശംസകൾ നേരുകയും ചെയ്തു.ബഹ്‌റൈൻനവകേരള കോർഡിനേഷൻ സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ ജേക്കബ് മാത്യു, പ്രസിഡന്റ് എൻ. കെ ജയൻ, സെക്രട്ടറി എ. കെ സുഹൈൽ, ലോക കേരള സഭാ അംഗം ഷാജി മൂതല,എക്സികുട്ടീവ് കമ്മറ്റി അംഗം ശ്രീജിത്ത് മൊകേരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് തുടരുന്നു. മണ്ഡല മകരവിളക്ക് മഹോത്സവ തീര്‍ഥാടനം ആരംഭിച്ചതിന് ശേഷം ദർശനം നടത്തിയവരുടെ എണ്ണം പത്ത് ലക്ഷത്തോട് അടുക്കുന്നു. ഇന്നലെ വൈകിട്ട് 7 മണി വരെ 72385 പേരാണ് മലചവിട്ടിയത്. സന്നിധാനത്തെ തിരക്കിന് അനുസൃതമായാണ് പമ്പയില്‍ നിന്ന് ഭക്തരെ കയറ്റിവിടുന്നത്. അയ്യപ്പ സന്നിധിയിൽ നാളെ പന്ത്രണ്ട് വിളക്ക് നടക്കും. ഉച്ചയ്ക്കു വഴിപാടായി അങ്കി ചാർത്തുമുണ്ട്. ഉച്ചപ്പൂജയ്ക്ക് എത്തുന്നവർക്ക് അങ്കി ചാർത്തിയ അയ്യപ്പ രൂപം കണ്ടുതൊഴാം. വൈകിട്ട് ദീപാരാധനയ്ക്കു ശേഷം പുഷ്പാഭിഷേകവും ഉണ്ട്. പൊലീസ്, ഐആർബി, ആർഎഎഫ് സേനകളുടെ നേതൃത്വത്തിൽ പഴുതടച്ച സുരക്ഷയാണ് ഒരുക്കുന്നത്. മണ്ഡല മകരവിളക്ക് സീസണിൽ ശബരിമല വരുമാനം 60 കോടി കവിഞ്ഞു. അരവണ വിറ്റുവരവിലൂടെ 30 കോടിയും കാണിക്കയിലൂടെ 15 കോടിയും വരുമാനം ലഭിച്ചു. അപ്പം വിൽപ്പന, പോസ്‌റ്റൽ പ്രസാദം, വഴിപാടുകൾ, മറ്റിനങ്ങളിലൂടെയുള്ള വരുമാനത്തിലും വർധനയുണ്ടായിട്ടുണ്ട്.
ഐസിആർഎഫ് ബഹ്റൈന്റെ പതിനേഴാമത് ‘ഫേബർ കാസ്റ്റൽ സ്പെക്ട്ര’യ്ക്കുള്ള രജിസ്ട്രേഷൻ പുരോഗമിക്കുന്നു
ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ (ഐസിആർഎഫ് ബഹ്‌റൈൻ) സംഘടിപ്പിക്കുന്ന ‘ഫേബർ കാസ്റ്റൽ സ്പെക്ട്ര 2025’ — ബഹ്‌റൈൻ രാജ്യത്തെ വിദ്യാർത്ഥികൾക്കായുള്ള ഏറ്റവും വലിയ വാർഷിക കലാ കാർണിവൽ — ഡിസംബർ 5, വെള്ളിയാഴ്ച ഇന്ത്യൻ സ്കൂൾ, ഇസ ടൗൺ ക്യാമ്പസിൽ വെച്ച് നടക്കും. പതിനേഴാം വർഷത്തിലേക്ക് പ്രവേശിക്കുന്ന ഈ ഭാവ്യമത്സരത്തിനായുള്ള രജിസ്ട്രേഷൻ ഇപ്പോൾ പുരോഗമിക്കുകയാണ്. കലയുടെ വഴി സംസ്കാരങ്ങൾ തമ്മിൽ ബന്ധം സൃഷ്ടിക്കുകയും ബഹ്‌റൈനിലെ യുവ കലാ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും ചെയ്യാൻ ലക്ഷ്യമിട്ടുള്ള ഈ മത്സരം, ഇന്ത്യൻ, ബഹ്‌റൈൻ കരിക്കുലം സ്കൂളുകളും മറ്റ് അന്താരാഷ്ട്ര പാഠ്യപദ്ധതി വിദ്യാലയങ്ങളും ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന പങ്കാളിത്തം കൊണ്ടും സമ്പന്നമാണ്. സൗഹൃദപരവും സൃഷ്ടിപരവുമായ അന്തരീക്ഷത്തിൽ വിദ്യാർത്ഥികളുടെ കലാപാടവങ്ങളെ ഉയർത്തിക്കൊണ്ടുവരുകയാണ് പരിപാടിയുടെ മുഖ്യലക്ഷ്യം. 2009ൽ ആരംഭിച്ചതുമുതൽ ഫേബർ കാസ്റ്റൽ ഈ പരിപാടിയുടെ ടൈറ്റിൽ സ്പോൺസർ ആണ് . ഈ വർഷത്തെ പ്രെസെന്റർ മലബാർ ഗോൾഡാണ്. പരിപാടിയുടെ ഒരുക്കങ്ങൾ: സ്പെക്ട്ര 2025ന്റെ ഭാഗമായി ഐസിആർഎഫ്…
