Author: newadmin3 newadmin3

മനാമ: ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ അൽഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്റർ സിത്ര ശാഖയുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വിവിധ ടെസ്റ്റുകൾ, ഫ്രീ കൺസൾട്ടേഷൻ ഉൾപ്പെടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. രാവിലെ എട്ടു മുതൽ 12 വരെ നടത്തിയ ക്യാമ്പിൽ സ്ത്രീകളും പുരുഷന്മാരുമടക്കം നൂറിലധികം ആളുകൾ പങ്കെടുത്തു. രക്ഷാധികാരി ഷാനവാസ് പുത്തൻവീട്ടിൽ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ ജനറൽ മെഡിസിൻ ഡോക്ടർ: ഹമീദ് മെഹ്‌ദി ബോധവൽക്കരണം നടത്തി. മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഹിഷാം ഷിബു, മാർക്കറ്റിംഗ് ഹെഡ് ഭരത് ജയകുമാർ, ബ്രാഞ്ച് ഹെഡ് മുഹമ്മദ് ഫൈസൽ ഖാൻ, ജനറൽ ഫിസിഷ്യൻ ഡോക്ടർ: സുബ്രഹ്മണ്യൻ ബസിനേനി എന്നിവർ സന്നിഹിതരായിരുന്നു. ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് ഫൈസൽ ആനോടിയിൽ, ജനറൽ സെക്രട്ടറി ശാഹുൽ കാലടി, പ്രോഗ്രാം കൺവീനർ വിനീഷ് കേശവൻ എന്നിവർ ചേർന്ന് ഹോസ്പിറ്റലിനുള്ള സ്നേഹോപഹാരം കൈമാറി. ട്രഷറർ രാമചന്ദ്രൻ പോട്ടൂർ, മുൻ ജനറൽ സെക്രട്ടറി രഘുനാഥ്…

Read More

മനാമ: വയനാടിനൊപ്പം എന്ന ശീർഷകത്തിൽകെ എം സി സി ബഹ്റൈൻ സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച അനുശോചനവും പ്രാർത്ഥനാസദസ്സും ബഹ്റൈൻ പ്രവാസി സംഘടനകളുടെ ഒത്തുചേരലിന് വേദിയായി. നിരന്തരം പ്രകൃതി പ്രക്ഷോഭങ്ങൾക്ക് വിധേയമാകുന്ന കേരളത്തിൽ ഇനിയെങ്കിലും ഇത്തരം ദുരന്തങ്ങൾ സംഭവിക്കാതിരിക്കാൻ പ്രകൃതിയെ പ്രഹരിക്കുന്ന നിർമ്മിതമായ പ്രവർത്തനങ്ങളെ തൊട്ട് ഗവൺമെൻ്റുകൾ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് അനുശോചന സന്ദേശങ്ങളിൽ സംസാരിച്ചവർ ആവശ്യപ്പെട്ടു. സമസ്ത ബഹ്റൈൻ പ്രസിഡൻ്റ് സയ്യിദ് ഫക്രുദ്ധീൻ തങ്ങൾ പ്രാർത്ഥനയ്ക് നേതൃത്വം നൽകി. ആക്റ്റിങ്ങ് പ്രസിഡൻ്റ് അസ് ലം വടകരയുടെ അദ്ധ്യക്ഷതയിൽ കേരളീയ സമാജം പ്രസിഡൻ്റ് പി വി രാധാകൃഷ്ണ പിള്ള ഉദ്ഘാടനം നിർവ്വഹിച്ചു. ഐ സി ആർ എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, വർഗീസ് കാരയ്ക്കൽ, ചെമ്പൻ ജലാൽ (ഒ ഐ സി സി ) ഷിബിൻ തോമസ് (ഐ വൈ സി സി) കുട്ടൂസമുണ്ടേരി, എസ് വി ജലീൽ, അസൈനാർ കളത്തിങ്ങൽ, കെ ടി സലീം, അസീൽ അബ്ദുറഹ്മാൻ, ഹരീഷ് നായർ,ബദറുദ്ധീൻ പുവാർ, അനീസ്,…

Read More

കോഴിക്കോട്: ദേശാഭിമാനി മുൻ സീനിയർ ന്യൂസ് എഡിറ്ററും പ്രമുഖ സ്പോർട്സ് ലേഖകനുമായിരുന്ന പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ യു.സി. ബാലകൃഷ്ണൻ (72) അന്തരിച്ചു. അർബുദബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം പേരാമ്പ്രയിൽ നടന്നു. ദേശാഭിമാനിയുടെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കോട്ടയം, കണ്ണൂർ, തൃശൂർ, മലപ്പുറം യൂണിറ്റുകളിൽ പ്രവർത്തിച്ചു. 1981 ഫെബ്രുവരിയിൽ പ്രൂഫ് റീഡറായാണ് ജോലിയിൽ പ്രവേശിച്ചത്. കോഴിക്കോട്‌ സീനിയർ ന്യൂസ്‌ എഡിറ്ററായിരിക്കെ 2012 നവംബർ 30ന്‌ വിരമിച്ചു. സി.പി.എം. ദേശാഭിമാനി തൃശൂർ യൂണിറ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് സി.കെ.ജി. സ്‌മാരക ഗവ. കോളേജ് എൻ.എസ്.എസ്. ക്യാമ്പിൽ നിന്ന് പോലീസ് വീടുവളഞ്ഞ് പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായും സംസ്ഥാന അക്രഡിറ്റേഷൻ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. പേരാമ്പ്ര പരേതരായ ഉണ്ണിക്കുന്നും ചാലിൽ കുഞ്ഞിക്കണ്ണക്കുറുപ്പിന്റെയും ലക്ഷ്‌മിയമ്മയുടെയും മകനാണ്. ഭാര്യ: ഇന്ദിര. മക്കൾ: ബിപിൻ, ഇഷിത (അബുദാബി). മരുമകൻ: അനുജിത്ത്‌ (അബുദാബി).

Read More

കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടലിൽ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത മൃതദേഹങ്ങൾ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യമൊരുക്കിയത്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കും. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌കാരം എന്നിവയ്ക്ക് രജിസ്‌ട്രേഷന്‍ വകുപ്പ് ഐ.ജി. ശ്രീധന്യ സുരേഷിനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

Read More

ആലപ്പുഴ: പ്രമുഖ മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീന്‍ പിടിയില്‍. ഇന്നലെ ആലപ്പുഴ കെ.എസ്.ആര്‍.സി ബസ് സ്റ്റാന്‍ഡില്‍നിന്നാണ് തീവ്രവാദവിരുദ്ധസേന (എ.ടി.എസ്) മൊയ്തീനെ അറസ്റ്റുചെയ്തത്. സി.പി.ഐ (മാവോയിസ്റ്റ്) കബനി ദളത്തിലെ അവശേഷിക്കുന്ന കണ്ണിയാണ്. മൊയ്തീന്‍ കഴിഞ്ഞദിവസം അങ്കമാലിയിലെത്തിയതായും തുടര്‍ന്ന് മറ്റൊരിടത്തേക്ക് മാറിയതായും വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ആലപ്പുഴയിലും എറണാകുളത്തുമടക്കം തിരച്ചില്‍ വ്യാപിപ്പിച്ചിരുന്നു. കഴിഞ്ഞ പത്തു ദിവസത്തിനിടെ കബനി ദളത്തിലെ മറ്റു രണ്ടു പേരെ എ.ടി.എസ്. പിടികൂടിയിരുന്നു. ജൂലായ് 27ന് ഷൊര്‍ണൂരില്‍നിന്ന് സോമനും 18ന് കൊച്ചിയില്‍നിന്ന് മനോജുമാണ് പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന സന്തോഷ് തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയുന്നതായാണ് എ.ടി.എസിന് ലഭിച്ച വിവരം. വയനാട്ടുകാരിയായ ജിഷയാണ് കേരളത്തില്‍നിന്നുള്ള മറ്റൊരംഗം. ഇവര്‍ കര്‍ണാടക വിരാജ്‌പേട്ട കേന്ദ്രീകരിച്ചുള്ള വിക്രം ഗൗഡയുടെ സംഘത്തിലാണുള്ളത്. കബനി ദളത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന മൊയ്തീന്‍ മാത്രമാണ് നിലവില്‍ സംസ്ഥാന അവശേഷിക്കുന്നതെന്ന് പോലീസ് നേരത്തേ സ്ഥിരീകരിച്ചിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലുമായി നാടുകാണി ദളം, ശിരുവാണി ദളം, ബാണാസുര ദളം, കബനി ദളം എന്നിങ്ങനെ നാല് മേഖലാ വിഭാഗങ്ങളായി തിരിഞ്ഞായിരുന്നു…

Read More

മേപ്പാടി പ്രകൃതി ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ഭൗതികശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്.  മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കും. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌ക്കാരം എന്നിവക്ക് രജിസ്‌ട്രേഷന്‍ വകുപ്പ് ഐ.ജി ശ്രീധന്യ സുരേഷിനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

Read More

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കുള്ള സാധനസാമഗ്രികൾ എത്തിക്കുവാൻ കെഎസ്ആർടിസിയെ സമീപിക്കാം. ദുരിതാശ്വാസ സാമഗ്രികൾ വേഗത്തിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കെഎസ്ആർടിസി സജ്ജമാക്കിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്‍റെ ഓഫിസ് അറിയിച്ചു. ദുരിതബാധിതർക്കുള്ള സഹായം അറിയിച്ചുകൊണ്ട് ധാരാളം പേർ മുന്നോട്ടു വന്നിട്ടുണ്ട്. ദുരിതബാധിതർക്കുള്ള സാധന സാമഗ്രികൾ നേരിട്ട് എത്തിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും ദുരന്തമുഖത്തെ തിരക്ക് ഒഴിവാക്കുന്നതിനും ഏവരും സ്വരൂപിക്കുന്ന ദുരിതബാധിതർക്കുള്ള സാധനസാമഗ്രികൾ ബന്ധപ്പെട്ട ജില്ലാ കളക്ഷൻ സെൻറ്റുകളിൽ എത്തിച്ചു നൽകുന്നത് ജില്ലാ ഭരണകൂടങ്ങൾ മുഖാന്തിരം എത്തിക്കുന്നതിന് കെഎസ്ആർടിസി സജ്ജമാണ്.അതാത് ജില്ലാ ഭരണകൂടം സ്വരൂപിച്ച വസ്തുക്കൾ കെഎസ്ആർടിസ് ബസ് സ്റ്റേഷനുകളിൽ എത്തിച്ചാൽ വടക്കൻ മേഖലയിലേയ്ക്ക് സർവീസ് പോകുന്ന കെഎസ്ആർടിസി വാഹനങ്ങളിൽ ബന്ധപ്പെട്ട സ്ഥലങ്ങളിൽ എത്തിക്കും. ജില്ലാ ഭരണകൂടം ഏർപ്പെടുത്തി ആരംഭിച്ചിട്ടുള്ള കൺട്രോൾ റൂമിൽ അറിയിച്ച് യഥാസമയം കൈമാറാനും വേണ്ടുന്ന നടപടി സ്വീകരിച്ചിട്ടുണ്ട്.

Read More

ആലപ്പുഴ : ആഗസ്റ്റ് 10ന് നടത്താനിരുന്ന 70ാമത് നെഹ്‌റു ട്രോഫി വള്ളംകളി വയനാട് ദുരന്തം മൂലം മാറ്റിവച്ചു. ആലപ്പുഴ പുന്നമടക്കായലിലാണ് നെഹ്റു ട്രോഫി വള്ളംകളി നടത്തിവരുന്നത്. സെപ്തംബറിൽ വള്ളംകളി നടത്താനാണ് സംഘാടകർ ആലോചിക്കുന്നത്. ജലമേള മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് വിവിധ വ്യക്തികളും സംഘടനകളും ജില്ലാ കളക്ടർക്കടക്കം നിവേദനം സമർപ്പിച്ചിരുന്നു. ജില്ലാ കളക്ടർ ഇന്നലെയും പവലിയനിലും പരിസരങ്ങളിലും നേരിട്ടെത്തി ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു. ജലമേള മാറ്റിവയ്ക്കാൻ തീരുമാനിക്കുകയാണെങ്കിൽ അത് എത്രയും വേഗമാകുന്നതാണ് ക്ലബുകളുടെ സാമ്പത്തിക നഷ്ടത്തിന്റെ ആക്കം കുറയ്ക്കാൻ നല്ലതെന്ന് അഭിപ്രായമുയർന്നിരുന്നു. ദിവസങ്ങൾ നീണ്ടുപോകും തോറും പ്രതിദിന ട്രയലിന്റെയും ക്യാമ്പിന്റെയുമടക്കം ചെലവേറും. ഇതിനകം കോടികൾ ചെലവാക്കിയാണ് ഓരോ പ്രധാന ടീമുകളിലും കളത്തിലിറങ്ങിയിരിക്കുന്നത്.

Read More

മനാമ: ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ പ്രത്യേക ഗൈനക്കോളജി, ഗാസ്‌ട്രോഎന്‍ടറോളജി പാക്കേജ് തുടങ്ങി. ലാപ്രോസ്‌കോപിക് ഹിസ്റ്റരക്ടമി, ലാപ്രോസ്‌കോപിക്ക് ഒവേറിയന്‍ സിസ്റ്റക്ടമി, ഗ്യാസ്‌ട്രോസ്‌കോപ്പി, കൊളോണോസ്‌കോപ്പി തുടങ്ങിയ നൂതന ചികിത്സകള്‍ പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും കൂടുതല്‍ പ്രാപ്യവും താങ്ങാവുന്ന നിരക്കിലും ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്ന പാക്കേജ് ആഗസ്ത്, സെപ്തംബര്‍ മാസങ്ങളില്‍ ലഭ്യമായിരിക്കും. പാക്കേജ് കാലയളവില്‍ സാധാരണ പ്രസവം 200 ദിനാറിനും സിസേറിയന്‍ 500 ദിനാറിനും ലഭ്യമാണ്. ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ആധുനിക ശസ്ത്രക്രിയായ ലാപ്രോസ്‌കോപിക് ഹിസ്റ്റരക്ടമി 700 ദിനാറിനും അണ്ഡാശയത്തിലെ മുഴ നീക്കം ചെയ്യുന്ന ലാപ്രോസ്‌കോപിക്ക് ഒവേറിയന്‍ സിസ്റ്റക്ടമി 500 ദിനാറിനും ലഭിക്കും. പ്രസവ സംബന്ധമായ വിവിധ പാക്കേജുകളും ഗൈനക്കോളജി വിഭാഗത്തില്‍ ലഭിക്കും. ദഹനവ്യൂഹത്തിലെ പ്രധാന ഘടനങ്ങളെ നിരീക്ഷിക്കുന്ന എന്‍ഡോസ്‌കോപ്പി പരിശോധനയായ ഗ്യാസ്‌ട്രോസ്‌കോപ്പി 80 ദിനാറിനും വന്‍കുടലും ചെറുകുടലും നിരീക്ഷിക്കുന്ന എന്‍ഡോസ്‌കോപിക് പരിശോധനായായ കൊളോണോസ്‌കോപ്പി 100 ദിനാറിനും ലഭിക്കും. വൃക്കയിലെ കല്ലുകള്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയായ ലേസര്‍ കിഡ്‌നി സ്‌റ്റോണ്‍ റിമൂവല്‍ 400 ദിനാറിനും ലേസര്‍ ഫ്‌ളെക്‌സിബിള്‍…

Read More

കോഴിക്കോട്: വയനാട്ടില്‍ വന്‍ നാശനഷ്ടങ്ങള്‍ വിതച്ച ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചയാകുന്നു. റിപ്പോര്‍ട്ടിനെ അനുകൂലിച്ച് പരിസ്ഥിതിവാദികളടക്കമുള്ള പലരും രംഗത്തുവരുമ്പോള്‍ കടുത്ത അസഹിഷ്ണുതയോടെ അതിനെ പ്രതിരോധിക്കാന്‍ പാടുപെടുകയാണ് സംസ്ഥാനത്തെ ഭരണ- പ്രതിപക്ഷ രാഷ്ട്രീയകക്ഷികളുടെ പ്രവര്‍ത്തകര്‍. കേന്ദ്രത്തില്‍ രണ്ടാം മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശ് മുന്‍കൈയെടുത്താണ് പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ചു പഠിക്കാന്‍ മാധവ് ഗാഡ്ഗില്‍ അദ്ധ്യക്ഷനായ സമിതിയെ നിയോഗിച്ചത്. 2011 ഓഗസ്റ്റ് 31ന് സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, പരിസ്ഥിതിലോല മേഖലയയായ പശ്ചിമഘട്ടത്തില്‍ വന്‍കിട വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതും പടുകൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതും കരിങ്കല്‍ ക്വാറികളും നിരോധിക്കുന്നതടക്കം ഒട്ടേറെ നിര്‍ദേശങ്ങളുണ്ടായിരുന്നു. https://youtu.be/-AmQEnB1HxM?si=lcus8jiKt5NoOY5_ ഇതിനെതിരെ കടുത്ത എതിര്‍പ്പാണ് വന്‍കിട വ്യവസായ, ക്വാറി, റിസോര്‍ട്ട്, റിയല്‍ എസ്‌റ്റേറ്റ് ലോബികളില്‍നിന്നും ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പാര്‍ട്ടികളില്‍നിന്നും ഉണ്ടായത്. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, അന്തരിച്ച പ്രമുഖ കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസ് തുടങ്ങി ചുരുക്കം ചില നേതാക്കള്‍ മാത്രമാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ…

Read More