Author: News Desk

തൃശൂർ: പതിനാറുകാരനെ എസ്‌ഐ അടക്കമുള്ള പൊലീസുകാർ മർദ്ദിച്ചതായി പരാതി. തൃശൂർ വാടാനപ്പള്ളിയിലാണ് സംഭവം. തൃശൂർ തളിക്കുളം തമ്പാൻകടവ് സ്വദേശി സിഎം ജിഷ്‌ണുവിനാണ് ക്രൂരമർദ്ദനമേറ്റത്.ഉത്സവത്തിനിടെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിന്റെ പേരിലായിരുന്നു പൊലീസിന്റെ മർദ്ദനം.പിന്നാലെ നെഞ്ചുവേദനയും പുറംവേദനയും മൂലം ജിഷ്‌ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കെതിരെ കുട്ടിയുടെ കുടുംബം പരാതി നൽകി.

Read More

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മഹാകുംഭമേള വേദിയിലെ ടെന്റിനുള്ളില്‍ രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് തീപിടിത്തം. തീ നിരവധി ടെന്റുകളിലേയ്ക്ക് പടര്‍ന്നു. ടെന്റുകള്‍ കത്തി നശിച്ചു. ആളുകള്‍ക്ക് പരിക്കുകള്‍ പറ്റിയിട്ടില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. മഹാകുംഭമേളയിലെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി വേദിക്ക് സമീപം ഫയര്‍ എഞ്ചിനുകള്‍ ഉണ്ടായിരുന്നതിനാല്‍ പെട്ടെന്ന് തന്നെ തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞു. സുരക്ഷയെ കരുതി ചുറ്റുമുള്ള ടെന്റുകളില്‍ താമസിക്കുന്നവരെ ഒഴിപ്പിച്ചു. തീപിടിത്തമുണ്ടായത് വളരെ ദുഃഖകരമാണെന്നും എല്ലാവരെയും ഞെട്ടിച്ചുവെന്നും മഹാകുംഭമേളയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്തു. ഭരണകൂടം അടിയന്തര ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

Read More

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ രോഗിയായ ഉമ്മയെ വെട്ടി കൊലപ്പെടുത്തിയ മകന്‍ പൊലീസ് പിടിയില്‍. മയക്കുമരുന്നിന് അടിമയായ ആഷിക്കിനെ താമരശ്ശേരി പൊലീസാണ് കസ്റ്റഡിയിലെടുത്തത്. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 2.30 ന് ശേഷമായിരുന്നു സംഭവം. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച സുബൈദ താമരശ്ശേരി പുതുപ്പാടി ചോയിയോടുള്ള സഹോദരി ഷക്കീലയുടെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ശരീരം തളര്‍ന്ന അവസ്ഥയിലായിരുന്നു സുബൈദ. മയക്കുമരുന്നിന് അടിമയായിരുന്ന ആഷിഖ് ബംഗളുരുവിലെ ഡീഅഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉമ്മയെ കാണാനെത്തിയ മകന്‍, ഷക്കീലയുടെ വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് ഉമ്മയെ കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞു. നാട്ടുകാരാണ് ആഷിക്കിനെ പിടികൂടി പൊലീസിന് കൈമാറിയത്. കഴുത്ത് ഏറെക്കുറെ അറ്റനിലയില്‍ അയല്‍ക്കാരാണ് സുബൈദയെ താമരശ്ശേരി ആശുപത്രിയില്‍ എത്തിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Read More

തിരുവനന്തപുരം: നെടുമങ്ങാട് ഇരിഞ്ചിയത്ത് ഒരാള്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അപകടത്തിന് കാരണമായ ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്‌നസും പെര്‍മിറ്റും ആര്‍സിയും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കി. ഇന്നലെ രാത്രിയാണ് വിനോദയാത്ര സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ഇരിഞ്ചയത്ത് വെച്ച് അപകടത്തില്‍പെട്ടത്. അപകടത്തില്‍ 60 വയസുള്ള ദാസിനിയാണ് മരിച്ചത്. സംഭവത്തില്‍ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഒറ്റശേഖരമംഗലം സ്വദേശി അരുള്‍ ദാസ് (34) ആണ് അറസ്റ്റില്‍ ആയത്. അലക്ഷ്യമായി വാഹനം ഓടിച്ച് ജീവന്‍ നഷ്ടപ്പെടുത്തിയതിനാണ് അരുള്‍ ദാസിനെതിരെ കേസെടുത്തത്. പിന്നാലെയാണ് അരുണ്‍ ദാസിന്റെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് റദ്ദാക്കിയത്. അപകടത്തില്‍പ്പെട്ട ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഒരു ലോറിയെ മറികടക്കുന്നതിനിടെ വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ടാണ് ബസ് മറിഞ്ഞത്. വളവ് തിരിഞ്ഞ ശേഷമാണ് അപകടം സംഭവിച്ചത്. അതുവരെ റോഡിലൂടെ തെന്നി നീങ്ങുകയായിരുന്നെന്നും ബഹളം കേട്ടാണ് നോക്കിയതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ഇന്നലെ രാത്രി 10.20 ഓടെയാണ് അപകടമുണ്ടായത്. 49 പേര്‍ ബസില്‍ ഉണ്ടായിരുന്നതായാണ് വിവരം.…

Read More

മാനവ സൗഹൃദത്തിന്റെ ഉദാത്തമായ ഉദാഹരണമാണ് തത്വമസി സന്ദേശം അരുളുന്ന ശബരിമല സന്നിധാനവും പതിനെട്ടാം പടിക്ക് താഴെയുള്ള വാവര് സ്വാമിനടയും. ശബരിമലയിലെത്തുന്ന ഭക്തര്‍ അയ്യപ്പസ്വാമിയെകാണാന്‍ പതിനെട്ടാംപടി ചവിട്ടുന്നത് വാവര് സ്വാമിയെ വണങ്ങിയതിന് ശേഷമാണ്. അയ്യപ്പന്റെ ഉറ്റ സ്നേഹിതനും അംഗരക്ഷകനുമായിരുന്ന വാവര് സ്വാമി ശബരിമലയിലെത്തുന്ന അനന്തകോടി അയ്യപ്പന്മാരെ ഇന്നും സംരക്ഷിച്ചു പോരുന്നു എന്നാണ് വിശ്വാസം. വില്ലാളി വീരനായ അയ്യപ്പനും സിദ്ധനായ വാവര് സ്വാമിയും തമ്മിലുള്ള ചരിത്രപരമായ സൗഹൃദം മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും പ്രതീകമാണെന്ന് വാവരുനടയിലെ മുഖ്യകർമ്മിയും വാവരുടെ പിന്‍തലമുറക്കാരനുമായ കെ എസ് നൗഷറുദ്ധീൻ മുസലിയാർ പറഞ്ഞു. സന്നിധാനത്ത് എത്തുന്നവർ അയ്യപ്പനൊപ്പം വാവരുസ്വാമിയേയും ആരാധിക്കുന്നു. ഇരുവരും തമ്മിലുള്ള കൂട്ട് കാലങ്ങൾക്കും പിരിക്കാൻ കഴിയാത്തതാണ്. കൽക്കണ്ടവും, കുരുമുളകുമാണ് വാവര് നടയിലെ പ്രസാദം. മുഖ്യകർമ്മി പ്രാർത്ഥിച്ച് നൽകുന്ന ഭസ്മവും ചരടുകളും ഏലസ്സുകളും ഇവിടെയുണ്ട്. വാവരുടെ ഉടവാള്‍ സൂക്ഷിച്ചിരിക്കുന്നതിന് സമീപത്ത് ഇരുന്നാണ് കർമ്മി ഭക്തര്‍ക്ക് പ്രസാദം നല്‍കുന്നത്. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി വായ്പ്പൂര്‍ വെട്ടപ്ലാക്കല്‍ കുടുംബത്തിലെ തലമുതിര്‍ന്ന അംഗമാണ് വാവരുടെ പ്രതിനിധിയും…

Read More

തിരുവനന്തപുരം: ഒയാസിസ് കമ്പനിക്ക് പാലക്കാട് കഞ്ചിക്കോട്ട് സ്‌പിരിറ്റ് നി‌ർമാണ യൂണിറ്റ് തുടങ്ങാൻ അനുമതി നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി. മദ്ധ്യപ്രദേശ് ആസ്ഥാനമായ കമ്പനിയാണ് ഒയാസിസ്. ബ്രൂവറി ആരംഭിക്കുന്നത് കാര്‍ഷിക മേഖലയ്ക്ക് ഗുണം ചെയ്യുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ജലം നല്‍കുന്നത് ജല അതോറിറ്റിയാണെന്നും ഇതിനായി കരാറിലെത്തിയെന്നും ഉത്തരവിലുണ്ട്. പ്രാരംഭ പ്രവര്‍ത്തനത്തിനുള്ള അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവാണ് പുറത്തിറങ്ങിയത്. 600 കോടി രൂപ മുതല്‍മുടക്കിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. നാലുഘട്ടമായാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ നിര്‍മിത വിദേശ്യമദ്യ ബോട്ടിലിംഗ് യൂണിറ്റിനാണ് ആദ്യഘട്ടത്തില്‍ അനുമതി. സ്പിരിറ്റ് നിര്‍മാണം, ബ്രാണ്ടി – വൈനറി പ്ലാന്റ്, ബ്രൂവറി എന്നിങ്ങനയാണ് മറ്റുള്ള ഘട്ടങ്ങള്‍. ഉപയോഗശൂന്യമായ അരി, ചോളം, പച്ചക്കറി വേസ്റ്റ്, മരച്ചീനി സ്റ്റാര്‍ച്ച് എന്നിവയാണ് കമ്പനി മദ്യനിര്‍മാണത്തിന് അസംസ്‌കൃതവസ്തുക്കളായി ഉപയോഗിക്കുന്നത്. ഇത് കേരളത്തിലെ കാര്‍ഷിക മേഖലയില്‍ ഉൽപ്പാദിപ്പിക്കപ്പെടുന്നതാണ്. അതുകൊണ്ട് തന്നെ കഞ്ചിക്കോട്ടെ ബ്രൂവറി കാര്‍ഷക മേഖലയ്ക്ക് ഉത്തേജനം നല്‍കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റീസൈക്കിളിംഗ് വഴിയാണ് ജല അതോറിറ്റി വെള്ളം നല്‍കുക.…

Read More

വാഷിങ്ടണ്‍: 13 വയസ്സുള്ള വിദ്യാര്‍ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ ന്യൂജേഴ്‌സിയിലാണ് സംഭവം. ന്യൂജേഴ്സിയിലുള്ള ഒരു എലമെന്ററി സ്‌കൂളിലെ ഫിഫ്ത്ത് ഗ്രേഡ് അധ്യാപികയായ ലോറ കാരന്‍ (28) ആണ് അറസ്റ്റിലായത്. വിദ്യാര്‍ഥിയുമായുള്ള ലൈംഗിക ബന്ധത്തില്‍ ഒരു കുഞ്ഞിനും അധ്യാപിക ജന്മം നല്‍കിയിരുന്നു. 2016 മുതല്‍ 2020 വരെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നിലവില്‍ 19-വയസ്സുകാരനായ വിദ്യാര്‍ഥിയുടെ വീട്ടുകാരും അധ്യാപികയും തമ്മില്‍ ഏറെ നാളത്തെ അടുപ്പമുണ്ടായിരുന്നു. വിദ്യാര്‍ഥിയെയും വിദ്യാര്‍ഥിയുടെ രണ്ട് സഹോദരങ്ങളെയും ഇടയ്ക്ക് അധ്യാപികയുടെ വീട്ടില്‍ നില്‍ക്കാനായി വീട്ടുകാര്‍ അനുവദിച്ചിരുന്നു. 2016 മുതല്‍ 2020 വരെയുള്ള കാലയളവില്‍ വിദ്യാര്‍ഥി അധ്യാപികയുടെ വീട്ടില്‍ നിരന്തരം താമസിച്ച കാലത്ത് അധ്യാപിക വിദ്യാര്‍ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടര്‍ന്നാണ് 2019-ല്‍ അധ്യാപിക ഒരു കുഞ്ഞിന് ജന്മം നല്‍കുന്നത്. ഇത് കുറ്റം തെളിയുന്നതിൽ നിർണായകമായിരുന്നു. ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച ചിത്രത്തില്‍ കാരന്റെ കുഞ്ഞിന് തന്റെ മകനുമായുള്ള രൂപസാദൃശ്യം രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടതാണ് സത്യം പുറത്തുവരാന്‍ കാരണമായത്.…

Read More

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ സി.ഐ.എസ്.എഫ്., കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ്. കേരളത്തില്‍ കോഴിക്കോട്ടും മലപ്പുറത്തുമാണ് റെയ്ഡ് നടത്തുന്നത്. ഹരിയാണയിലും റെയ്ഡ് നടന്നതായി സൂചനകളുണ്ട്. കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട് 2023-ല്‍ കരിപ്പൂര്‍ പോലീസ് ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ സന്ദീപ്, സി.ഐ.എസ്.എഫ്. അസി.കമാന്‍ഡര്‍ നവീന്‍ കുമാര്‍ എന്നിവരുടെ സഹായത്തോടെ സ്വര്‍ണം കടത്തുന്നു എന്നായിരുന്നു കേസ്. ഈ സ്വര്‍ണം ഹവാലപണമാക്കി ഡല്‍ഹിയില്‍ എത്തിക്കുന്നു എന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍. ഉദ്യോഗസ്ഥര്‍ അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നു എന്ന് കണ്ടെത്തിയാണ് വിജിലന്‍സിന് ഈ കേസ് കൈമാറിയത്. ആരോപണ വിധേയനായ നവീന്‍ കുമാര്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. സന്ദീപ് ജി.എസ്.ടി. വകുപ്പിലാണ് നിലവില്‍ ജോലിചെയ്യുന്നത്. ഇവരുടെ വീടുകളിലും ബന്ധുക്കളുടെ വീടുകളിലുമാണ് വിജിലന്‍സ് റെയ്ഡ് നടത്തുന്നത്. മലപ്പുറം വിജിലന്‍സ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് പരിശോധന.

Read More

മുംബൈ: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്നു പ്രഖ്യാപിക്കും. സെലക്ഷന്‍ കമ്മിറ്റി യോഗത്തിനു ശേഷം ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സംയുക്ത വാര്‍ത്താ സമ്മേളനത്തിലാവും ടീമിനെ പ്രഖ്യാപിക്കുക. ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ടീമിനേയും ഇതിനൊപ്പം പ്രഖ്യാപിക്കുമെന്നും സൂചനകളുണ്ട്. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍, പാതി മലയാളിയും വിജയ് ഹസാരെ ട്രോഫിയില്‍ അപാര ഫോമില്‍ ബാറ്റ് ചെയ്യുന്ന കരുണ്‍ നായര്‍ എന്നിവരാണ് പ്രതീക്ഷയോടെ കാത്തിരിക്കുന്ന താരങ്ങളില്‍ രണ്ട് പേര്‍. കരുണ്‍ നീണ്ട ഇടവേളയ്ക്കു ശേഷമുള്ള ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചു വരവാണ് പ്രതീക്ഷിക്കുന്നത്. പാകിസ്ഥാനിലും യുഎഇയിലുമായായാണ് ചാംപ്യന്‍സ് ട്രോഫി പോരാട്ടങ്ങള്‍ അരങ്ങേറുന്നത്. ഫെബ്രുവരി 19 മുതലാണ് പോരാട്ടം. 8 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഇന്ത്യയുടെ എല്ലാ മത്സരങ്ങള്‍ക്കും യുഎഇയാണ് വേദിയാകുന്നത്. ഫെബ്രുവരി 23നാണ് ക്രിക്കറ്റ് ലോകം കാത്തിരുന്ന ബ്ലോക്ക്ബസ്റ്ററായ ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടം. 12 ലീഗ് മത്സരങ്ങള്‍ക്കു ശേഷമാണ് നോക്കൗട്ട്. ദുബായിലാണ് ഇന്ത്യ…

Read More

കൊല്ലം: സഹോദരി ഉഷ മോഹന്‍ദാസുമായുള്ള സ്വത്തുതര്‍ക്ക കേസില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് ആശ്വാസമായി ഫൊറന്‍സിക് റിപ്പോര്‍ട്ട്. പിതാവ് ആര്‍ ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വില്‍പത്രത്തിലെ ഒപ്പുകള്‍ വ്യാജമാണെന്ന ഉഷയുടെ വാദങ്ങള്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് തള്ളി. വില്‍പത്രത്തിലെ ഒപ്പുകള്‍ ബാലകൃഷ്ണപിള്ളയുടേത് തന്നെയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. വില്‍പത്രത്തിലെ ഒപ്പ് ബാലകൃഷ്ണപിള്ളയുടേതല്ലെന്ന് ചൂണ്ടിക്കാട്ടി ഉഷ കോടതിയെ സമീപിച്ചിരുന്നു. ബാലകൃഷ്ണപിള്ളയുടെ അവസാനകാലങ്ങളില്‍ ആരോഗ്യം വളരെ മോശമായിരുന്നു. ആ സമയത്ത് കെ ബി ഗണേഷ് കുമാര്‍ വ്യാജ ഒപ്പിട്ട് സ്വത്ത് തട്ടിയെടുത്തു എന്നായിരുന്നു ഉഷയുടെ പരാതി. കൊട്ടാരക്കര മുന്‍സിഫ് കോടതിയാണ് വില്‍പത്രത്തിലെ ഒപ്പുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചത്. സഹോദരിയുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഗണേഷ് കുമാറിനെ രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ രണ്ടരവര്‍ഷം മന്ത്രിയാവുന്നതില്‍നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. കേരളാ കോണ്‍ഗ്രസിന്റെ (ബി) ഏക എംഎല്‍എ ആയ ഗണേഷ് കുമാറിനെ ആദ്യം മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. കുടുംബത്തില്‍നിന്ന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയത്.

Read More