- സീറോ മലബാർ കൺവെൻഷൻ 2026: കിക്കോഫിന് പെയർലാൻഡിലും ഉജ്ജ്വല സ്വീകരണം; വിശ്വാസസമൂഹം ആവേശത്തിൽ.
- ‘സ്നേഹത്തിൻ താരകം’: ക്രിസ്മസ് ഗാന ആൽബം കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ പ്രകാശനം ചെയ്തു
- കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് തീയിട്ടു; സംഭവം രാഷ്ട്രീയ വിശദീകരണ യോഗത്തിന് പിന്നാലെ
- രാജ്യത്ത് ഇതാദ്യം, സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; ദുർഗയ്ക്ക് ഹൃദയം നൽകി ഷിബു, ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതർ
- നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസ്; ഇഡിയുടെ അപ്പീലില്‍ ഡല്‍ഹി ഹൈക്കോടതി നടപടി
- എസ്ഐആർ; താളപ്പിഴകൾ അക്കമിട്ട് നിരത്തി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം, ‘ഫോം സമർപ്പിക്കാനുള്ള തീയതി നീട്ടണം’
- കോൺഗ്രസിന് 30% വോട്ട് 8 ജില്ലകളിൽ, സിപിഎം 2 ജില്ലകളിൽ മാത്രം; ബിജെപി 20% കടന്നത് തിരുവനന്തപുരത്ത് മാത്രം, തദ്ദേശത്തിലെ യഥാർത്ഥ കണക്ക് പുറത്ത്
- ജോസ് ആലുക്കാസിന് ഇനി പുതിയ സൗഹൃദം; ബ്രാൻഡ് അംബാസഡറായി ദുൽഖർ സൽമാൻ
Author: News Desk
മനാമ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേരള വനിതാ കമ്മീഷൻ പ്രഖ്യാപിച്ച സ്ത്രീ ശക്തി പുരസ്കാരം പ്രമുഖ സാഹിത്യകാരി സതി കൊടക്കാടിന് സമ്മാനിച്ചു. ട്രോഫിയും പ്രശസ്തിപത്രവും 10,000 രൂപയും അടങ്ങുന്നതാണ് അവാർഡ്. വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി, അംഗം അഡ്വ. പി. കുഞ്ഞായിഷ എന്നിവർ കാസർകോഡ് പിലിക്കോട് കൊടക്കാടുള്ള സതിയുടെ ഭവനത്തിൽ എത്തിയാണ് അവാർഡ് സമ്മാനിച്ചത്. സമൂഹത്തിന്റെ നാനാ തുറകളിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ഒമ്പത് വനിതകൾക്കാണ് വനിതാ കമ്മീഷൻ ഇത്തവണ സ്ത്രീ ശക്തി പുരസ്കാരം പ്രഖ്യാപിച്ചത്. മാർച്ച് ഒന്നിന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ എത്താൻ സാധിക്കാത്തതിനാലാണ് ഇന്ന് രാവിലെ അവാർഡ് കാസർകോട്ടുള്ള വീട്ടിലെത്തി നൽകിയത്.ജന്മനാ നടക്കുവാനോ എഴുതുവാനോ ശേഷിയില്ലാത്ത ശരീരവുമായി, നാലാം ക്ലാസ് വരെയുള്ള പ്രാഥമിക വിദ്യാഭ്യാസം നേടിയ സതി ഇതിനോടകം മൂന്നു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം സമൂഹത്തിലെ പിന്നാക്കം നിൽക്കുന്ന സ്ത്രീകളുടെ ഉന്നമനത്തിനായി വിവിധങ്ങളായ സാമൂഹിക സേവന പ്രവർത്തനങ്ങളിലും സതി പങ്കാളിയാവുന്നുണ്ട്. സർഗപ്രതിഭ ദേശീയ അവാർഡ്, നാഷണൽ…
മനാമ: മനാമ സെൻട്രൽ മാർക്കറ്റ് അസോസിയേഷന്റെ (എം.സി.എം.എ) മെഗാ ഇഫ്താർ സംഗമം മാർച്ച് 21 വെള്ളിയാഴ്ച്ച വൈകുന്നേരം 4.30ന് മനാമ സെൻറർമാർക്കറ്റിൽ വെച്ച് നടക്കും. സ്വദേശികളും, പ്രവാസി സമൂഹങ്ങളിൽ നിന്നുമുള്ള പതിനായിരത്തോളം പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു മെഗാ ഇഫ്‌താരാണ് ഈ വർഷം എം.സി.എം.എ ഒരുക്കിയിട്ടുള്ളത്. ബഹ്‌റൈൻ പാർലമെൻ്റിൻ്റെ രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കർ . അഹമ്മദ് അബ്ദുൾവാഹദ് ഖറാത്ത, ആഭ്യന്തര മന്ത്രാലയത്തിലെ അഭ്യർത്ഥനകളുടെയും അന്വേഷണങ്ങളുടെയും തലവൻ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് അൽ ഖലീഫ, ബഹ്‌റൈൻ പാർലമെൻ്റ് അംഗം . മുഹമ്മദ് ഹുസൈൻ ജാനാഹി, ബി.സി.സി.ഐ ബോർഡ് അംഗം സോസൻ അബുൽഹസൻ മുഹമ്മദ് ഇബ്രാഹിം ഉൾപ്പെടെ സ്വദേശികളും പ്രവാസികളുമായ നിരവധി പ്രമുഖരാണ് സംഗമത്തിൽ പങ്കെടുക്കുന്നത്. ബഹ്‌റൈൻ പാർലമെൻ്റ് രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കർ . അഹമ്മദ് അബ്ദുൾവാഹദ് ഖറാത്തയുടെ രക്ഷാകർതൃത്വത്തിലാണ് എം.സി.എം.എ മെഗാ ഇഫ്താർ സംഗമം നടക്കുന്നത്. വെള്ളിയാഴ്ച നടക്കുന്ന എം.സി.എം.എ മെഗാ ഇഫ്താർ സംഗമത്തിലേക്ക് എല്ലാ പ്രവാസികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഇഫ്താർ…
പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി; 100 ദിന ശമ്പളവിഹിതം നോര്‍ക്ക നല്‍കും, എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്റെ നോർക്കാ അസിസ്റ്റഡ് ആന്റ് മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് ( നെയിം) പദ്ധതിയില്‍ എംപ്ലോയർ കാറ്റഗറിയിൽ രജിസ്റ്റർ ചെയ്യാൻ താല്‍പര്യമുളള സംസ്ഥാനത്തെ വ്യവസായ, വാണിജ്യ സ്ഥാപനങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. തിരിച്ചെത്തിയ പ്രവാസി കേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് നെയിം. നോര്‍ക്ക റൂട്ട്സ് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളിൽനിന്ന് തിരഞ്ഞെടുക്കുന്ന പ്രവാസി കേരളീയരെ നിയമിക്കുന്ന തൊഴിലുടമയ്ക്ക് പ്രതിവര്‍ഷം പരമാവധി 100 തൊഴില്‍ദിനങ്ങളിലെ ശമ്പളവിഹിതം (വേജ് കോമ്പന്‍സേഷന്‍) പദ്ധതിവഴി ലഭിക്കും. സഹകരണ സ്ഥാപനങ്ങള്‍, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ഇ.എസ്.ഐ), എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് (ഇ.പി.എഫ്), ഉദ്യം രജിസ്ട്രേഷനുളള സ്വകാര്യ/പബ്ലിക് ലിമിറ്റഡ്/ എല്‍.എല്‍.പി കമ്പനികൾ, അംഗീകൃത സ്റ്റാർട്ടപ്പുകള്‍ എന്നിവയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നതിനും വിശദവിവരങ്ങൾക്കും www.norkaroots.org വെബ്‌സൈറ്റ് സന്ദർശിക്കുകയോ 0471-2770523 എന്ന ഫോൺ നമ്പറിൽ (പ്രവൃത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.ദിവസവേതനത്തിന്റെ 50 ശതമാനം അല്ലെങ്കില്‍…
കൊച്ചി: ആരോഗ്യ വകുപ്പിൻ്റെ പ്രവർത്തനങ്ങളെത്തന്നെ താളം തെറ്റിക്കുന്ന തരത്തിൽ ഡയറക്ടറുടെ ഭാഗത്തു നിന്നുണ്ടാകുന്ന നിലപാടുകളിൽ പ്രതിഷേധിച്ചു കൊണ്ട് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ മാർച്ച് 18 ന്, ചൊവ്വാഴ്ച്ച, ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ധർണ്ണ സംഘടിപ്പിച്ചു. അന്യായമായതും തിടുക്കത്തിലുള്ളതുമായ അച്ചടക്കനടപടികളിലൂടെ ജീവനക്കാരെ മുഴുവൻ അസംതൃപ്തരാക്കുന്ന DHS ന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം യോഗത്തിൽ ഉയർന്നു. ഒഴിഞ്ഞു കിടക്കുന്ന നിരവധി തസ്തികകൾ നികത്തുന്നതുൾപ്പടെ ഡോക്ടർമാരുടെ സർവ്വീസ് സംബന്ധമായ പ്രശ്നങ്ങൾക്ക് സമയബന്ധിതമായി പരിഹാരം കാണുന്നതിൽ ഉണ്ടാകുന്ന തികഞ്ഞ അലംഭാവവും ശക്തമായ പ്രതിഷേധത്തിന് കാരണമായി. ജീവനക്കാരോട് ധിക്കാരമായി പെരുമാറുന്ന എറണാകുളം ഡി.പി.എം ൻ്റെ സർവ്വീസ് ചട്ട ലംഘനങ്ങൾക്ക് ഒത്താശ ചെയ്യുന്ന ഡി.എച്ച്.എസ് ൻ്റെ നിലപാട് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും എറണാകുളം ഡി.പി.എം നെ പ്രസ്തുത നീക്കണമെന്നും ഉള്ള ആവശ്യം പ്രതിഷേധ ധർണയിൽ ഉയർന്നു. യോഗം കെ ജി എം ഒ എ സംസ്ഥാന പ്രസിഡന്റ് ഡോ. സുനിൽ പി കെ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സംസ്ഥാന…
നാമ : തൃശൂർക്കാരുടെ ബഹ്‌റൈനിലെ കൂട്ടായ്മയായ ബഹ്‌റൈൻ തൃശൂർ കുടുംബം ( ബി ടി കെ ) അദിലിയ ബാൻ സാങ് തായ് ഹാളിൽ അംഗങ്ങൾക്കായി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. അംഗങ്ങളും, കുടുംബാംഗങ്ങൾക്കും പുറമേ, ബഹ്‌റിനിലെ വിവിധ സംസ്‌ക്കാരിക സംഘടനാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ബി ടി കെ പ്രസിഡന്റ് ജോഫി ജോസ് അധ്യക്ഷനായിരുന്നു. ഉസ്താദ് മുസാദിക് ഹിഷാമി റമദാൻ പ്രഭാഷണം നടത്തുകയും, പ്രാർത്ഥനക്ക് നേതൃത്വം നൽകുകയും ചെയ്തു. കെ. സി. എ. പ്രസിഡണ്ട് ജെയിംസ് ജോൺ, ബഹ്‌റൈൻ കെ എം. സി. സി. ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, വേൾഡ് മലയാളി കൗൺസിൽ ( ബഹ്‌റൈൻ ) പ്രസിഡന്റ് എബ്രഹാം സാമൂവൽ,ഒ. ഐ. സി. സി. ആക്ടിങ് പ്രസിഡന്റ് ബോബി പാറയിൽ, ഐ. വൈ. സി. ഇന്റർനാഷണൽ ജനറൽ സെക്രട്ടറി റംഷാദ് അയിലക്കാട്ടിൽ, സാമൂഹ്യ പ്രവർത്തകനായ സെയ്യദ് ഹനീഫ, , കാൻസർ കെയർ ഗ്രൂപ്പ് ജനറൽ സെക്രട്ടറി കെ. ടി.…
കൊച്ചി: മതവിദ്വേഷ പരാമര്‍ശത്തിൽ സിപിഎം മൂവാറ്റുപുഴ ഏരിയാ കമ്മിറ്റി അംഗവും ആവോലി ലോക്കല്‍ സെക്രട്ടറിയുമായ എം.ജെ. ഫ്രാന്‍സിസിനെതിരേ പോലീസ് കേസെടുത്തു. ഭാരതീയ ന്യായ് സംഹിത 192 വകുപ്പ് പ്രകാരം മൂവാറ്റുപുഴ പോലീസാണ് കേസെടുത്തിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ പ്രവർത്തിച്ചു, കലാപം ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ ബോധപൂർവ്വം പ്രകോപനമുണ്ടാക്കി എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളത് മുസ്ലീങ്ങള്‍ക്കാണ് എന്നായിരുന്നു ഫ്രാന്‍സിസിന്റെ പരാമര്‍ശം. സംഭവം വിവാദമായതോടെ അദ്ദേഹം ഖേദപ്രകടനവും നടത്തി. കെ.ടി.ജലീലിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തയാള്‍ക്ക് കമന്റായായിരുന്നു വിദ്വേഷ പരാമര്‍ശം. സംഭവം വിവാദമായതോടെ എം.ജെ. ഫ്രാന്‍സിസിനെ തള്ളി പാര്‍ട്ടി രംഗത്തെത്തിയിരുന്നു. ഫ്രാന്‍സിസിന്റെ കമന്റ് പാര്‍ട്ടി നിലപാടല്ലെന്നും ന്യൂനപക്ഷങ്ങള്‍ക്ക് എതിരേ വര്‍ഗീയശക്തികള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്നും വ്യക്തമാക്കി മൂവാറ്റുപുഴ ഏരിയ കമ്മിറ്റി പ്രസ്താവനയിറക്കി. വിഷയത്തില്‍ ഫ്രാന്‍സിസിനോട് വിശദീകരണം തേടുകയും ചെയ്തു. ഇതിനുപിന്നാലെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഫ്രാന്‍സിസ് ഖേദപ്രകടനം നടത്തി. കമന്റ് മുസ്ലീം മതവിഭാഗത്തെ ആകെ ക്രിമിനല്‍ സ്വഭാവക്കാരായി…
റിയാദ്: സൗദിയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം വീണ്ടും അനിശ്ചിതത്വത്തിൽ. കേസ് വീണ്ടും മാറ്റിവച്ചു. റിയാദ് കോടതി കേസ് വീണ്ടും മാറ്റിയതായി നിയമസഹായ സമിതിയാണ് അറിയിച്ചത്. പത്താം തവണയാണ് കേസ് കോടതി മാറ്റുന്നത്. രാവിലെ 11ന് ആരംഭിച്ച സിറ്രിംഗിൽ ജയിൽ നിന്ന് അബ്ദുൽ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യൻ എംബസി പ്രതിനിധി സവാദും കുടുംബ പ്രതിനിധി സിദ്ദിഖ് തുവ്വൂരും ഉണ്ടായിരുന്നു.സൗദി ബാലൻ അനസ് അൽ ശാഹിരി കൊല്ലപ്പെട്ട കേസിൽ 2006 ഡിസംബറിലാണ് അബ്ദുൽ റഹീം ജയിലിലായത്. വധശിക്ഷ വിധിക്കപ്പെട്ട റഹീമിന് 34 കോടി രൂപ ദയാധനം കൈപ്പറ്റി കുടുംബം മാപ്പ് നൽകിയതോടെയാണ് മോചനത്തിന് വഴി തെളിഞ്ഞത്. 2006ൽ ഡ്രൈവറായി ജോലി ലഭിച്ച് റിയാദിലെത്തി ഒരു മാസം തികയും മുൻപാണ് കൊലപാതക കേസിൽ അകപ്പെട്ട് റഹീം ജയിലാകുന്നത്. ദയാധനം നൽകി കോടതി വധശിക്ഷ ഒഴാവാക്കിയെങ്കിലും പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ തീർപ്പുണ്ടാവാത്തതിനാൽ മോചന കാര്യത്തിൽ അനിശ്ചിതത്വം…
ഒന്നര വയസുള്ള മകളെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്; പൊലീസിനെതിരെ അന്വേഷണത്തിന് നിര്‍ദേശം
തൃശൂര്‍: ഒന്നര വയസ്സുള്ള മകളെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്താതെ കേസെടുത്ത പൊലീസിനെതിരെ അന്വേഷണത്തിന് നിര്‍ദേശം. തൃശൂര്‍ ജില്ലാ പൊലീസ് മേധാവിയാണ് നിര്‍ദ്ദേശം നല്‍കിയത്. കുടുംബ വഴക്കിനെ തുടര്‍ന്ന് പിരിഞ്ഞു കഴിയുന്ന ഭര്‍ത്താവ് ഭാര്യക്കെതിരെ നല്‍കിയ പരാതിയിലാണ് ആഴ്ചകള്‍ക്ക് മുമ്പ് കൊടുങ്ങല്ലൂര്‍ പൊലീസ് അമ്മയ്ക്ക് എതിരെ പോക്‌സോ ആക്ട് പ്രകാരം കേസ് എടുത്തത്. പ്രതിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവെ ഇത്തരം കേസ് വിശ്വസിക്കുവാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഒന്നര വയസ്സുള്ള മകളെ സ്വന്തം അമ്മ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് കൊടുങ്ങല്ലൂര്‍ പൊലീസിന് ലഭിച്ച പരാതിയില്‍ പ്രാഥമിക പരിശോധന നടത്താതെ കേസ് എടുത്ത രീതി സമൂഹത്തിന് തെറ്റായ സന്ദേശമാണ് പൊലീസ് നല്‍കിയതെന്നും അതിനാല്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ അഡ്വ.കുളത്തൂര്‍ ജയ്‌സിങ് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തില്‍ അന്വേഷണം നടത്തുവാന്‍ തൃശൂര്‍ ജില്ലാ പൊലീസ് മേധാവി…
പത്തനംതിട്ട: പത്തനംതിട്ട കളക്ട്രേറ്റിൽ ബോംബ് ഭീഷണി. ഇന്ന് രാവിലെ 6.48ന് ആസിഫ് ഗഫൂർ എന്ന മെയിലിൽ നിന്നാണ് ബോംബ് ഭീഷണി സന്ദേശം ജില്ലാ കളക്ടറുടെ ഔദ്യോഗിക മെയിലിൽ എത്തിയത്. ആർഡിഎക്സ് ബ്ലാസ്റ്റ് ഉണ്ടാകുമെന്നും ജീവനക്കാരെ ഉടൻ ഒഴിപ്പിക്കണമെന്നുമായിരുന്നു സന്ദേശം. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയത് അംഗീകരിക്കാനാവില്ലെന്ന് മെയിലിൽ പരാമർശമുണ്ട്.ഇന്ന് രാവിലെ പത്ത് മണിയോടെ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് മെയിൽ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ സ്‌പെഷ്യൽ ബ്രാഞ്ചിൽ വിവരം അറിയിക്കുകയായിരുന്നു. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി കളക്ടറുടെ ചേംബറിലും എല്ലാ ഓഫീസിലും പരിശോധന നടത്തി. എല്ലാ ഉദ്യോഗസ്ഥരെയും പുറത്തിറക്കി നാല് നിലയിലും പരിശോധന നടത്തി. പൊലിസിന്റെയും സ്‌ക്വാഡുകളുടെയും പരിശോധന തുടരുകയാണെന്ന് എഡിഎം ബി ജ്യോതി പറഞ്ഞു. ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ സ്ഥലത്തില്ലായിരുന്നു.
കണ്ണൂർ വിമാനത്താവളം: കുടിയൊഴിപ്പിക്കുന്നവർക്ക് പ്രത്യേക പാക്കേജ്, 1113.33 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കൈമാറിയെന്ന് മുഖ്യമന്ത്രി
കണ്ണൂര്‍: കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാൻ സമയബന്ധിതമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടവരുമായി വിശദമായി ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി തലത്തില്‍ ഈ മാസം യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. നിയമസഭയിൽ പ്രതിപക്ഷനേതാവ് വി. ഡി സതീശന്‍, കെ.വി. സുമേഷ് എന്നിവരുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഗൗരവമായ വിഷയമാണിത്. പറഞ്ഞ കാര്യങ്ങൾ വസ്തുതാപരമാണ്. മട്ടന്നൂർ നിയമസഭാംഗം കെ കെ ശൈലജ ടീച്ചറും നിരന്തരം ശ്രദ്ധയിൽപ്പെടുത്തുന്ന വിഷയമാണിത്. കണ്ണൂര്‍ വിമാനത്താവളത്തിന് വേണ്ടി ഒന്നാം ഘട്ടമായി 1113.33 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കിയാലിന് കൈമാറിയിട്ടുണ്ട്. രണ്ടാം ഘട്ടമായി 804.37 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. വിമാനത്താവള വികസനത്തിന്റെ ഭാഗമായ വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിന് 1970.05 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടതില്‍ കോളാരി, കീഴല്ലൂര്‍ വില്ലേജുകളില്‍പ്പെട്ട 21.81 ഹെക്ടര്‍ ഭൂമി ഏറ്റെടുത്ത് കിന്‍ഫ്രയ്ക്ക് കൈമാറിയിട്ടുണ്ട്. കീഴൂര്‍, പട്ടാനൂര്‍ വില്ലേജുകളില്‍പ്പെട്ട 202.34 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഫണ്ട് അനുവദിക്കുകയും തുടര്‍നടപടി സ്വീകരിച്ചുവരികയുമാണെന്നും മുഖ്യമന്ത്രി മറുപടി…
