- ബഹ്‌റൈൻ-കൊച്ചി വിമാനത്തിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു
- ആദായ നികുതി കേസ്: നടൻ വിജയ്ക്ക് തിരിച്ചടി; 1.5 കോടി രൂപ പിഴയടയ്ക്കണമെന്ന് കോടതി
- സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശനിയാഴ്ചയും അവധി?; ചീഫ് സെക്രട്ടറി വിളിച്ച യോഗം ഇന്ന്
- ആകാശത്തേയ്ക്ക് നോക്കിയ ജനങ്ങൾ ഞെട്ടി; ഒന്നും രണ്ടുമല്ല, നിരനിരയായി നാല് ചന്ദ്രൻമാര്! റഷ്യയിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
- ദേശീയ ജലപാത യാഥാര്‍ഥ്യമാകുന്നു, ആക്കുളം-ചേറ്റുവ പാത ഉദ്ഘാടനം ഈ മാസം
- യുവാക്കളെ കാറിടിച്ചു തെറിപ്പിച്ച സംഭവം: നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ
- ബിജെപി ദേശീയ അധ്യക്ഷന്‍ ഇന്നു കേരളത്തിലെത്തും; തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണയവും ചര്‍ച്ചയാകും
- ആണവായുധ നിയന്ത്രണ കരാർ പുതുക്കണം, ആയുധ മത്സരം ഒഴിവാക്കണം; അമേരിക്കയോടും റഷ്യയോടും മാർപാപ്പ
Author: News Desk
അവര്‍ ചെയ്യുമ്പോള്‍ ജനകീയവത്കരിക്കും; മറ്റുള്ളവരെ സംഘിയാക്കും; മുഖ്യമന്ത്രി-ധനമന്ത്രി കൂടിക്കാഴ്ച ഗൗരവതരം- എന്‍.കെ. പ്രേമചന്ദ്രന്‍
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനും കേരള ഹൗസില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയതിന്റെ വിവരങ്ങള്‍ ജനങ്ങള്‍ക്കറിയാന്‍ ആഗ്രഹമുണ്ടെന്ന് ആര്‍എസ്പി നേതാവും കൊല്ലം എംപിയുമായ എന്‍.കെ. പ്രേമചന്ദ്രന്‍. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനുമായി ബന്ധപ്പെട്ട് ധനമന്ത്രാലയത്തിന് കീഴിലുള്ള അന്വേഷണ ഏജന്‍സിയായ എസ്എഫ്ഐഒ നടത്തിയ അന്വേഷണം അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് കൂടിക്കാഴ്ചയെന്ന ആരോപണം ഗൗരവതരമാണ്. അതിനാല്‍ ചര്‍ച്ച നടത്തിയത് അനൗപചാരികം എന്നു പറഞ്ഞ് കൈയ്യൊഴിയാന്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമാവില്ലെന്നും പ്രേമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ‘പ്രധാനമന്ത്രി ക്ഷണിച്ചതനുസരിച്ച് പാര്‍ലമെന്റ് മന്ദിരത്തിലെ പൊതുസ്ഥലത്ത് സൗഹൃദവിരുന്നില്‍ പങ്കെടുത്തതിന്റെ പേരില്‍ എന്നെ സിപിഎം സംഘിയാക്കുകയും ലോക്സഭാംഗത്വം രാജിവെക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. കൊല്ലത്ത് സിപിഎമ്മും ഡിവൈഎഫ്ഐയും സമരം നടത്തി. നേതാക്കള്‍ പത്രസമ്മേളനം നടത്തി ഞാന്‍ ‘ഇന്ത്യ’ മുന്നണിയെ ഒറ്റുകൊടുത്തു എന്നാക്ഷേപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലെ മുഴുവന്‍ പ്രചാരണവും ഇതായിരുന്നു. ഞാന്‍ പ്രധാനമന്ത്രി ക്ഷണിച്ചിട്ടാണ് പോയത്. ഇവിടെയിപ്പോള്‍ മുഖ്യമന്ത്രി അതിഥിമന്ദിരത്തില്‍ വിളിച്ചുവരുത്തി, പ്രാതലൊരുക്കി ചര്‍ച്ച നടത്തി. ഞങ്ങളുടെ പ്രശ്നം ഇതാണ്. ഞങ്ങളാരെങ്കിലും പ്രധാനമന്ത്രി…
റോഡുകളുടെയും പാലങ്ങളുടെയും പണി പൂര്‍ത്തിയാക്കാതെ അവകാശവാദം ഉന്നയിക്കുന്നെന്ന് കെ സുധാകരന്‍ എംപി
തിരുവനന്തപുരം: പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന (PMGSY) പദ്ധതിയില്‍ അനുവദിച്ച പാലങ്ങളില്‍ 73.3% ഉം അനുവദിച്ച റോഡുകളില്‍ 19% ഉം പൂര്‍ത്തിയായിട്ടില്ലെന്ന് ലോക്‌സഭയില്‍ കെ. സുധാകരന്‍ എംപിക്ക് കേന്ദ്രഗ്രാമീണ വികസന സഹമന്ത്രി കമലേഷ് പസ്വാന്‍ മറുപടി നല്കി. ഇതു മറച്ചുവച്ച് സംസ്ഥാന സര്‍ക്കാര്‍ അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങള്‍ ഉന്നയിക്കുകയാണ്. കേരളത്തില്‍ പ്രധാന്‍മന്ത്രി ഗ്രാമീണ്‍ സഡക് യോജന പ്രകാരം 5,312.32 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 1,807 റോഡുകളും 15 പാലങ്ങളും അനുവദിച്ചു. ഇതില്‍ 4,304.11 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 1,575 റോഡുകളും 4 പാലങ്ങളും മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. 969.45 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 232 റോഡുകളും 11 പാലങ്ങളും ഇപ്പോഴും നിര്‍മ്മാണത്തിലാണ്. പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാതെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുകയും പരസ്പരം പഴിചാരുകയാണ്. ഗ്രാമീണ റോഡ് സംസ്ഥാന വിഷയമാണെന്നും PMGSY എന്നത് കേന്ദ്രസര്‍ക്കാരിന്റെ ഒറ്റത്തവണ പ്രത്യേക ഇടപെടല്‍ മാത്രമാണെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. പണി പൂര്‍ത്തിയാക്കാന്‍ നല്‍കിയിരിക്കുന്ന സമയപരിധി 2025 മാര്‍ച്ച് 31 ആണ്. ചുരുങ്ങിയ ദിവസത്തിനുള്ളില്‍…
തിരുവനന്തപുരം: മലബാര്‍ കാന്‍സര്‍ സെന്റര്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് ആന്റ് റീസര്‍ച്ചില്‍ കാര്‍ ടി സെല്‍ തെറാപ്പിയില്‍ (CAR T Cell Therapy) അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുകയാണ്. എംസിസിയില്‍ രാജ്യത്ത് തന്നെ സര്‍ക്കാര്‍ തലത്തില്‍ രണ്ടാമതായി ആരംഭിച്ച കാര്‍ ടി സെല്‍ തെറാപ്പി വിജയം. 5 രോഗികള്‍ക്കാണ് കാര്‍ ടി ചികിത്സക്ക് ആവശ്യമായ ടി സെല്‍ ശേഖരണം നടത്തിയത്. ഇതില്‍ 3 പേരുടെ ചികിത്സ പൂര്‍ത്തീകരിച്ചു. ഈ അഞ്ചുപേരില്‍ 3 പേര്‍ക്ക് ബി അക്യൂട്ട് ലിംഫോബ്ളാസ്റ്റിക് ലുക്കീമിയ എന്ന രോഗമായിരുന്നു. അതില്‍ തന്നെ ഒരാളുടെ അസുഖം മജ്ജമാറ്റിവക്കല്‍ ചികിത്സയ്ക്ക് ശേഷം തിരിച്ചുവന്ന അവസ്ഥയിലായിരുന്നു. 16, 19, 20 വയസ് പ്രായമുള്ള രോഗികളായിരുന്നു ഇവരെല്ലാം. ബി നോണ്‍ ഹോഡ്കിന്‍സ് ലിംഫോമ എന്ന രോഗമായിരുന്നു മറ്റ് രണ്ടുപേര്‍ക്കും. രണ്ട് തരം അതിശക്തമായ കീമോതെറാപ്പി പരാജയപ്പെട്ട രോഗമായിരുന്നു. ഇവര്‍ക്കാണ് കാര്‍ ടി ചികിത്സ സഹായകരമായത്. സാധാരണക്കാര്‍ക്കും ലോകോത്തര അത്യാധുനിക ചികിത്സകള്‍ ലഭ്യമാക്കുക…
കൊല്ലം: ഭക്തി ഗാനമേളയല്ലാതെ, സിനിമാ പാട്ട് പാടാനാണോ ക്ഷേത്രോത്സവത്തിൽ ഗാനമേള വയ്ക്കുന്നതെന്ന് കേരള ഹൈക്കോടതിയുടെ വിമർശനം. കൊല്ലം കടയ്ക്കൽ ദേവീ ക്ഷേത്രത്തിലെ വിപ്ലവ ഗാനാലാപനവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. വിപ്ലവം ഗാനം ആലപിക്കാനുണ്ടായ സാഹചര്യം സംബന്ധിച്ച് ദേവസ്വം ബോർഡ് ഒരാഴ്ചക്കകം സത്യവാങ്മൂലം നൽകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഭക്തരില്‍ നിന്ന് ശേഖരിക്കുന്ന പണം ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടിയല്ല ചെലവാക്കേണ്ടതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ദൈവത്തിനായി നല്‍കുന്ന പണം ധൂര്‍ത്തടിച്ച് കളയാനുള്ളതല്ല. പണം കൂടുതലുണ്ടെങ്കില്‍ അവിടെ വരുന്നവര്‍ക്ക് അന്നദാനം നല്‍കൂ. ഇത് ക്ഷേത്രോത്സവമാണ്, കോളജ് യൂണിയന്‍ ഫെസ്റ്റിവല്‍ അല്ല. ഉത്സവങ്ങള്‍ ഭക്തിയുടെ കൂട്ടായ്മയാണ്. ക്ഷേത്രോപദേശക സമിതി അംഗങ്ങള്‍ രാഷ്ട്രീയക്കാരല്ല, വിശ്വാസികള്‍ ആയിരിക്കണം. എന്തിനാണ് സ്‌റ്റേജില്‍ ഇത്രയും പ്രകാശ വിന്യാസമെന്നും ഹൈക്കോടതി ചോദിച്ചു. ഹര്‍ജിയില്‍ ദേവസ്വം അഡീഷണല്‍ ചീഫ് സെക്രട്ടറിയെ സ്വമേധയാ കക്ഷി ചേര്‍ത്തു. അലോഷി ആദം പാടുന്നതിന്റെ ദൃശ്യങ്ങള്‍ ഹെക്കോടതി പരിശോധിച്ചു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. കടയ്ക്കല്‍…
മനാമ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേരള വനിതാ കമ്മീഷൻ പ്രഖ്യാപിച്ച സ്ത്രീ ശക്തി പുരസ്കാരം പ്രമുഖ സാഹിത്യകാരി സതി കൊടക്കാടിന് സമ്മാനിച്ചു. ട്രോഫിയും പ്രശസ്തിപത്രവും 10,000 രൂപയും അടങ്ങുന്നതാണ് അവാർഡ്. വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി, അംഗം അഡ്വ. പി. കുഞ്ഞായിഷ എന്നിവർ കാസർകോഡ് പിലിക്കോട് കൊടക്കാടുള്ള സതിയുടെ ഭവനത്തിൽ എത്തിയാണ് അവാർഡ് സമ്മാനിച്ചത്. സമൂഹത്തിന്റെ നാനാ തുറകളിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ഒമ്പത് വനിതകൾക്കാണ് വനിതാ കമ്മീഷൻ ഇത്തവണ സ്ത്രീ ശക്തി പുരസ്കാരം പ്രഖ്യാപിച്ചത്. മാർച്ച് ഒന്നിന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ എത്താൻ സാധിക്കാത്തതിനാലാണ് ഇന്ന് രാവിലെ അവാർഡ് കാസർകോട്ടുള്ള വീട്ടിലെത്തി നൽകിയത്.ജന്മനാ നടക്കുവാനോ എഴുതുവാനോ ശേഷിയില്ലാത്ത ശരീരവുമായി, നാലാം ക്ലാസ് വരെയുള്ള പ്രാഥമിക വിദ്യാഭ്യാസം നേടിയ സതി ഇതിനോടകം മൂന്നു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം സമൂഹത്തിലെ പിന്നാക്കം നിൽക്കുന്ന സ്ത്രീകളുടെ ഉന്നമനത്തിനായി വിവിധങ്ങളായ സാമൂഹിക സേവന പ്രവർത്തനങ്ങളിലും സതി പങ്കാളിയാവുന്നുണ്ട്. സർഗപ്രതിഭ ദേശീയ അവാർഡ്, നാഷണൽ…
മനാമ: മനാമ സെൻട്രൽ മാർക്കറ്റ് അസോസിയേഷന്റെ (എം.സി.എം.എ) മെഗാ ഇഫ്താർ സംഗമം മാർച്ച് 21 വെള്ളിയാഴ്ച്ച വൈകുന്നേരം 4.30ന് മനാമ സെൻറർമാർക്കറ്റിൽ വെച്ച് നടക്കും. സ്വദേശികളും, പ്രവാസി സമൂഹങ്ങളിൽ നിന്നുമുള്ള പതിനായിരത്തോളം പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു മെഗാ ഇഫ്‌താരാണ് ഈ വർഷം എം.സി.എം.എ ഒരുക്കിയിട്ടുള്ളത്. ബഹ്‌റൈൻ പാർലമെൻ്റിൻ്റെ രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കർ . അഹമ്മദ് അബ്ദുൾവാഹദ് ഖറാത്ത, ആഭ്യന്തര മന്ത്രാലയത്തിലെ അഭ്യർത്ഥനകളുടെയും അന്വേഷണങ്ങളുടെയും തലവൻ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് അൽ ഖലീഫ, ബഹ്‌റൈൻ പാർലമെൻ്റ് അംഗം . മുഹമ്മദ് ഹുസൈൻ ജാനാഹി, ബി.സി.സി.ഐ ബോർഡ് അംഗം സോസൻ അബുൽഹസൻ മുഹമ്മദ് ഇബ്രാഹിം ഉൾപ്പെടെ സ്വദേശികളും പ്രവാസികളുമായ നിരവധി പ്രമുഖരാണ് സംഗമത്തിൽ പങ്കെടുക്കുന്നത്. ബഹ്‌റൈൻ പാർലമെൻ്റ് രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കർ . അഹമ്മദ് അബ്ദുൾവാഹദ് ഖറാത്തയുടെ രക്ഷാകർതൃത്വത്തിലാണ് എം.സി.എം.എ മെഗാ ഇഫ്താർ സംഗമം നടക്കുന്നത്. വെള്ളിയാഴ്ച നടക്കുന്ന എം.സി.എം.എ മെഗാ ഇഫ്താർ സംഗമത്തിലേക്ക് എല്ലാ പ്രവാസികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഇഫ്താർ…
പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി; 100 ദിന ശമ്പളവിഹിതം നോര്‍ക്ക നല്‍കും, എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്റെ നോർക്കാ അസിസ്റ്റഡ് ആന്റ് മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് ( നെയിം) പദ്ധതിയില്‍ എംപ്ലോയർ കാറ്റഗറിയിൽ രജിസ്റ്റർ ചെയ്യാൻ താല്‍പര്യമുളള സംസ്ഥാനത്തെ വ്യവസായ, വാണിജ്യ സ്ഥാപനങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. തിരിച്ചെത്തിയ പ്രവാസി കേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് നെയിം. നോര്‍ക്ക റൂട്ട്സ് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളിൽനിന്ന് തിരഞ്ഞെടുക്കുന്ന പ്രവാസി കേരളീയരെ നിയമിക്കുന്ന തൊഴിലുടമയ്ക്ക് പ്രതിവര്‍ഷം പരമാവധി 100 തൊഴില്‍ദിനങ്ങളിലെ ശമ്പളവിഹിതം (വേജ് കോമ്പന്‍സേഷന്‍) പദ്ധതിവഴി ലഭിക്കും. സഹകരണ സ്ഥാപനങ്ങള്‍, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ഇ.എസ്.ഐ), എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് (ഇ.പി.എഫ്), ഉദ്യം രജിസ്ട്രേഷനുളള സ്വകാര്യ/പബ്ലിക് ലിമിറ്റഡ്/ എല്‍.എല്‍.പി കമ്പനികൾ, അംഗീകൃത സ്റ്റാർട്ടപ്പുകള്‍ എന്നിവയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നതിനും വിശദവിവരങ്ങൾക്കും www.norkaroots.org വെബ്‌സൈറ്റ് സന്ദർശിക്കുകയോ 0471-2770523 എന്ന ഫോൺ നമ്പറിൽ (പ്രവൃത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.ദിവസവേതനത്തിന്റെ 50 ശതമാനം അല്ലെങ്കില്‍…
കൊച്ചി: ആരോഗ്യ വകുപ്പിൻ്റെ പ്രവർത്തനങ്ങളെത്തന്നെ താളം തെറ്റിക്കുന്ന തരത്തിൽ ഡയറക്ടറുടെ ഭാഗത്തു നിന്നുണ്ടാകുന്ന നിലപാടുകളിൽ പ്രതിഷേധിച്ചു കൊണ്ട് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ മാർച്ച് 18 ന്, ചൊവ്വാഴ്ച്ച, ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ധർണ്ണ സംഘടിപ്പിച്ചു. അന്യായമായതും തിടുക്കത്തിലുള്ളതുമായ അച്ചടക്കനടപടികളിലൂടെ ജീവനക്കാരെ മുഴുവൻ അസംതൃപ്തരാക്കുന്ന DHS ന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം യോഗത്തിൽ ഉയർന്നു. ഒഴിഞ്ഞു കിടക്കുന്ന നിരവധി തസ്തികകൾ നികത്തുന്നതുൾപ്പടെ ഡോക്ടർമാരുടെ സർവ്വീസ് സംബന്ധമായ പ്രശ്നങ്ങൾക്ക് സമയബന്ധിതമായി പരിഹാരം കാണുന്നതിൽ ഉണ്ടാകുന്ന തികഞ്ഞ അലംഭാവവും ശക്തമായ പ്രതിഷേധത്തിന് കാരണമായി. ജീവനക്കാരോട് ധിക്കാരമായി പെരുമാറുന്ന എറണാകുളം ഡി.പി.എം ൻ്റെ സർവ്വീസ് ചട്ട ലംഘനങ്ങൾക്ക് ഒത്താശ ചെയ്യുന്ന ഡി.എച്ച്.എസ് ൻ്റെ നിലപാട് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും എറണാകുളം ഡി.പി.എം നെ പ്രസ്തുത നീക്കണമെന്നും ഉള്ള ആവശ്യം പ്രതിഷേധ ധർണയിൽ ഉയർന്നു. യോഗം കെ ജി എം ഒ എ സംസ്ഥാന പ്രസിഡന്റ് ഡോ. സുനിൽ പി കെ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സംസ്ഥാന…
നാമ : തൃശൂർക്കാരുടെ ബഹ്‌റൈനിലെ കൂട്ടായ്മയായ ബഹ്‌റൈൻ തൃശൂർ കുടുംബം ( ബി ടി കെ ) അദിലിയ ബാൻ സാങ് തായ് ഹാളിൽ അംഗങ്ങൾക്കായി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. അംഗങ്ങളും, കുടുംബാംഗങ്ങൾക്കും പുറമേ, ബഹ്‌റിനിലെ വിവിധ സംസ്‌ക്കാരിക സംഘടനാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ബി ടി കെ പ്രസിഡന്റ് ജോഫി ജോസ് അധ്യക്ഷനായിരുന്നു. ഉസ്താദ് മുസാദിക് ഹിഷാമി റമദാൻ പ്രഭാഷണം നടത്തുകയും, പ്രാർത്ഥനക്ക് നേതൃത്വം നൽകുകയും ചെയ്തു. കെ. സി. എ. പ്രസിഡണ്ട് ജെയിംസ് ജോൺ, ബഹ്‌റൈൻ കെ എം. സി. സി. ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, വേൾഡ് മലയാളി കൗൺസിൽ ( ബഹ്‌റൈൻ ) പ്രസിഡന്റ് എബ്രഹാം സാമൂവൽ,ഒ. ഐ. സി. സി. ആക്ടിങ് പ്രസിഡന്റ് ബോബി പാറയിൽ, ഐ. വൈ. സി. ഇന്റർനാഷണൽ ജനറൽ സെക്രട്ടറി റംഷാദ് അയിലക്കാട്ടിൽ, സാമൂഹ്യ പ്രവർത്തകനായ സെയ്യദ് ഹനീഫ, , കാൻസർ കെയർ ഗ്രൂപ്പ് ജനറൽ സെക്രട്ടറി കെ. ടി.…
കൊച്ചി: മതവിദ്വേഷ പരാമര്‍ശത്തിൽ സിപിഎം മൂവാറ്റുപുഴ ഏരിയാ കമ്മിറ്റി അംഗവും ആവോലി ലോക്കല്‍ സെക്രട്ടറിയുമായ എം.ജെ. ഫ്രാന്‍സിസിനെതിരേ പോലീസ് കേസെടുത്തു. ഭാരതീയ ന്യായ് സംഹിത 192 വകുപ്പ് പ്രകാരം മൂവാറ്റുപുഴ പോലീസാണ് കേസെടുത്തിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ പ്രവർത്തിച്ചു, കലാപം ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ ബോധപൂർവ്വം പ്രകോപനമുണ്ടാക്കി എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളത് മുസ്ലീങ്ങള്‍ക്കാണ് എന്നായിരുന്നു ഫ്രാന്‍സിസിന്റെ പരാമര്‍ശം. സംഭവം വിവാദമായതോടെ അദ്ദേഹം ഖേദപ്രകടനവും നടത്തി. കെ.ടി.ജലീലിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തയാള്‍ക്ക് കമന്റായായിരുന്നു വിദ്വേഷ പരാമര്‍ശം. സംഭവം വിവാദമായതോടെ എം.ജെ. ഫ്രാന്‍സിസിനെ തള്ളി പാര്‍ട്ടി രംഗത്തെത്തിയിരുന്നു. ഫ്രാന്‍സിസിന്റെ കമന്റ് പാര്‍ട്ടി നിലപാടല്ലെന്നും ന്യൂനപക്ഷങ്ങള്‍ക്ക് എതിരേ വര്‍ഗീയശക്തികള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്നും വ്യക്തമാക്കി മൂവാറ്റുപുഴ ഏരിയ കമ്മിറ്റി പ്രസ്താവനയിറക്കി. വിഷയത്തില്‍ ഫ്രാന്‍സിസിനോട് വിശദീകരണം തേടുകയും ചെയ്തു. ഇതിനുപിന്നാലെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഫ്രാന്‍സിസ് ഖേദപ്രകടനം നടത്തി. കമന്റ് മുസ്ലീം മതവിഭാഗത്തെ ആകെ ക്രിമിനല്‍ സ്വഭാവക്കാരായി…
