- ഉത്രാടദിനം ബെവ്കോയില്‍ റെക്കോര്‍ഡ് വില്‍പ്പന; രണ്ട് ദിവസം മദ്യശാലകള്‍ തുറക്കില്ല
- ബഹ്റൈനും ഈജിപ്തും സാംസ്കാരിക പൈതൃക സഹകരണ ധാരണാപത്രം ഒപ്പുവെച്ചു
- ബഹ്റൈനില്‍ ഹജ്ജ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് മികച്ച പ്രതികരണം
- രാജ്യത്ത് ജിഎസ്ടിയിൽ വമ്പൻ മാറ്റം, ഭൂരിഭാഗം സാധനങ്ങൾക്കും വില കുറയും, സാധാരണക്കാരന് വലിയ ആശ്വാസം; പ്രഖ്യാപിച്ച് ധനമന്ത്രി
- ബഹ്റൈന്‍ കിരീടാവകാശി ഈജിപ്ത് വിട്ടു
- ബഹ്റൈനില്‍ പുതിയ അദ്ധ്യയനവര്‍ഷത്തിന്റെ തുടക്കത്തിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രി വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചു
- നിര്‍ണായക മത്സരത്തില്‍ കൊല്ലം സെയ്ലേഴ്സിന് തകര്‍ച്ചയോടെ തുടക്കം; മത്സരം നിയന്ത്രിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്
- യൂത്ത് കോൺഗ്രസ് നേതാവിന് മർദനം: ‘കൈ കൊണ്ട് ഇടിച്ചെന്ന കുറ്റം മാത്രമേയുള്ളൂ, 4 ഉദ്യോഗസ്ഥരുടെയും 2 വർഷത്തെ ഇൻക്രിമെന്റ് റദ്ദാക്കി’
Author: News Desk
അബുദാബി: ഇന്നത്തെ രാജ്യത്തിന് വേണ്ടിയുള്ള കരുതലിനോടൊപ്പം ഭാവിയേയും മുൻകൂട്ടി കണ്ടുള്ള ബഡ്ജറ്റാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചതെന്ന് യുവ പ്രവാസി വ്യവസായിയും, ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എംഡിയുമായ അദീബ് അഹമ്മദ് പറഞ്ഞു. രാജ്യത്തിൻ്റെ വികസനത്തിൽ എംഎസ്എംഇകൾക്കുള്ള പ്രാധാന്യം മനസിലാക്കിയും, വായ്പാ ലഭ്യതയും സാമ്പത്തിക പിന്തുണയും വർദ്ധിപ്പിക്കുന്നതിന് ഊന്നൽ നൽകിയ ബഡ്ജറ്റിൽ മുദ്ര വായ്പകളുടെ പരിധി വർദ്ധിപ്പിച്ചത് യുവ സംരംഭങ്ങൾക്ക് നേട്ടമാകും. വിദേശ കമ്പനികൾക്കുള്ള കോർപ്പറേറ്റ് നികുതി 35 ശതമാനമായി കുറച്ചത് പ്രതീക്ഷയാണ്. സ്റ്റാർട്ടപ്പുകൾക്കുള്ള എയ്ഞ്ചൽ ടാക്സ് നിർത്തലാക്കാനുള്ള നീക്കത്തെ സ്വാഗതം ചെയ്യുന്നു. . എന്നാൽ ഇന്ത്യയിലെ എൻആർഐ നിക്ഷേപം വർധിപ്പിക്കാൻ കൂടുതൽ പദ്ധതികൾ സർക്കാർ അവതരിപ്പിക്കുമെന്നും അദീബ് പ്രത്യാശ പ്രകടിപ്പിച്ചു. രാജ്യത്തെ ജിഡിപി രംഗത്ത് നേട്ടമുണ്ടാക്കുന്ന ടൂറിസം, ഹോസ്പിറ്റാലിറ്റി വ്യവസായത്തിന് കൂടുതൽ പ്രോത്സാഹനം ബഡ്ജറ്റിൽ ആവശ്യമാണ്. ഇന്ത്യയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൻ്റെ പ്രധാന പങ്കുവഹിക്കുന്നത് ടൂറിസത്തിലൂടെയാണ്. ഹോസ്പിറ്റാലിറ്റി വ്യവസായത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ബഡ്ജറ്റ് പരിഗണിക്കപ്പെടുമെന്ന് പ്രത്യാശിക്കുന്നതായും അദീബ് അഹമ്മദ്…
നേപ്പാളിൽ വിമാനപകടത്തിൽ 18 പേർ മരിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി ഓഫ് നേപ്പാൾ സ്ഥിരീകരിച്ചു. പൊഖാറയിലേക്കുള്ള വിമനമാണ് ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് അപകടത്തിൽപ്പെട്ടത്. https://youtu.be/inyXpXmzTGI കാഠ്മണ്ഡുവിൽ ശൗര്യ എയർലൈൻസാണ് തകർന്നത്. പൈലറ്റ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. 19 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. പൈലറ്റിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടു പേർ ജീവനക്കാരാണ്. യാത്രക്കാരിൽ 16 പേർ നേപ്പാൾ പൗരന്മാരാണ്. നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി അപകടസ്ഥലം സന്ദർശിക്കും. https://youtube.com/shorts/WAMBqfS3U5g?si=KwEpe-JtXs38R0te അപകടത്തെക്കുറിച്ച് പ്രധാനമന്ത്രി ഒലി സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ നിന്നും റിപ്പോർട്ട് തേടി.
ബഡ്ജറ്റിൽ പേരുപോലുമില്ല, മോദി വിളിച്ചുചേർക്കുന്ന നിതി അയോഗ് യോഗം ബഹിഷ്കരിക്കാൻ 4 മുഖ്യമന്ത്രിമാർ
ന്യൂഡൽഹി: ബഡ്ജറ്റിൽ പേരുപോലുമില്ല, മോദി വിളിച്ചുചേർക്കുന്ന യോഗം ബഹിഷ്കരിക്കാൻ നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ. മൂന്നാം മോദി സർക്കാരിന്റെ ബഡ്ജറ്റ് കടുത്ത വിവേചനപരമെന്ന് ആരോപിച്ച് നിതി അയോഗ് യോഗം ബഹിഷ്കരിക്കാനൊരുങ്ങി മുഖ്യമന്ത്രിമാർ. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമാണ് യോഗം ബഹിഷ്കരിക്കുക. കോൺഗ്രസ് മുഖ്യമന്ത്രിമാർ വിവേചനപരമായ ബഡ്ജറ്റിൽ പ്രതിഷേധിച്ച് നിതി അയോഗിന്റെ യോഗം ബഹിഷ്കരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വ്യക്തമാക്കി. അങ്ങേയറ്റം അപകടകരവും ഫെഡറലിസത്തിനും ഭരണഘടനാ തത്വങ്ങൾക്കും വിരുദ്ധമാണ് ബഡ്ജറ്റെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു.
കാഠ്മണ്ഡു: നേപ്പാളിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 19 യാത്രക്കാരുമായി പറന്ന വിമാനം തകർന്നുവീണു. ശൗര്യ എയർലെെൻസിന്റെ വിമാനമാണ് വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെ വിമാനം തകർന്നുവീണത്. 13 മൃതദേഹങ്ങൾ കണ്ടെത്തിയതായി നേപ്പാൾ അധികൃതർ അറിയിച്ചു. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
മനാമ: അനധികൃതമായി നേടിയെടുത്ത ബഹ്റൈന്‍ പൗരത്വങ്ങള്‍ പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റി പ്രവര്‍ത്തനം സജീവമായി തുടരുകയാണെന്നും പൂര്‍ത്തിയാക്കിയ ഫയലുകളില്‍ നിയമനടപടികള്‍ സ്വീകരിച്ചുതുടങ്ങിയതായും ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ പറഞ്ഞു. നിയമം ലംഘിച്ച് ബഹ്റൈന്‍ പൗരത്വം നേടുന്ന വ്യക്തികള്‍ക്കെതിരെ 1963ലെ ബഹ്റൈന്‍ പൗരത്വ നിയമവും അതിലെ ഭേദഗതികളുമനുസരിച്ചാണ് നടപടി സ്വീകരിക്കുന്നത്. തെറ്റായതോ വ്യാജമോ ആയ വിവരങ്ങളോ രേഖകളോ നല്കുന്ന വ്യക്തികളെ കണ്ടെത്തുകയോ ദേശീയത ദുരുപയോഗം ചെയ്യല്‍, രാജ്യത്തിന്റെ താല്പര്യങ്ങള്ക്കും സാമൂഹിക സുരക്ഷയ്ക്കും ഹാനി വരുത്തല്‍ തുടങ്ങിയ കേസുകള്‍ തെളിയിക്കപ്പെടുകയോ ചെയ്താല്‍ പൗരത്വവും അനുബന്ധ പ്രത്യേകാവകാശങ്ങളും റദ്ദാക്കുകയോ പിന്‍വലിക്കുകയോ ചെയ്യും. ബഹ്റൈന്‍ പൗരത്വം വഞ്ചനാപരമായി നേടിയെടുക്കുന്നത് അംഗീകരിക്കാനാവില്ല. ഇത് ദേശീയ കുറ്റകൃത്യമാണ്. പൗരത്വം നേടുന്നതിന് നിയമവ്യവസ്ഥകള്‍ പാലിക്കണം. ജനങ്ങള്‍ക്ക് സുരക്ഷിതത്വവും മാന്യമായ ഉപജീവനവും നല്കുന്ന ഭരണകൂടത്തോട് അനീതി ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികാരികള്‍ നിര്‍ബന്ധിതരാകും. ബഹ്റൈന്‍ പൗരത്വം നിയമവിരുദ്ധമായി നേടിയെടുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളോ പരാതികളോ നിരീക്ഷണങ്ങളോ അറിയിക്കാന്‍ ആഭ്യന്തര മന്ത്രാലയം…
തിരുവനന്തപുരം: ഒറ്റ നോട്ടത്തിൽ തന്നെ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചതെന്നും, ദേശീയ പ്രാധാന്യമുള്ള 8 ലക്ഷ്യങ്ങള്‍ എന്ന മുഖവുരയോടെ ധനമന്ത്രി പ്രഖ്യാപിച്ച കാര്യങ്ങളില്‍ കേരളം ഉള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുകയാണ് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ഏതെങ്കിലും സംസ്ഥാനത്തിന് ആവശ്യമായ വികസന പദ്ധതി പ്രഖ്യാപിക്കുന്നതിലുള്ള എതിര്‍പ്പ് പ്രകടിപ്പിക്കുന്നില്ലെങ്കിലും, ഏതെങ്കിലും സംസ്ഥാനത്തെ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ല. കേരളം പോലുള്ള സംസ്ഥാനങ്ങളുടെ മുന്നോട്ടുള്ള പ്രയാണം തടയുന്ന സമീപനമാണിത്. കേരളം നിരന്തരം ഉയർത്തിയ സുപ്രധാന ആവശ്യങ്ങൾ പരിഗണിക്കാൻ തയാറാകാത്തത് ഇന്നാട്ടിലെ ജനങ്ങളോടാകെയുള്ള വെല്ലുവിളിയാണ്. ബജറ്റ് നിർദേശങ്ങൾ വിശദമായി പരിശോധിച്ച ശേഷം കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രത്തിനു മുന്നിൽ ആവർത്തിച്ചുന്നയിക്കാൻ യോജിച്ച ശ്രമം നടത്തും. കേന്ദ്ര സര്‍ക്കാരിന്റെ ഇന്നത്തെ രാഷ്ട്രീയ നിലനില്‍പ്പിന് അനിവാര്യമായ പ്രഖ്യാപനങ്ങളാണ് ബജറ്റിൽ നടത്തിയിട്ടുള്ളത്. കേരളത്തിന്റെ കാര്യമെടുത്താല്‍, നമ്മുടെ ദീര്‍ഘകാല ആവശ്യങ്ങളായ എയിംസ് ഉള്‍പ്പെടെയുള്ളവ പരിഗണിച്ചതായി കാണുന്നില്ല. പ്രകൃതി ദുരന്ത നിവാരണ കാര്യങ്ങളിലും ടൂറിസം…
അദാനി വന്നതോടെ തലസ്ഥാനത്തെ വിമാനത്താവളം വേറെ ലെവലായി, മികച്ച യാത്രാനുഭവം ഉറപ്പാക്കാൻ ശ്രമിച്ചതിന് അംഗീകാരം
തിരുവനന്തപുരം : അന്താരാഷ്ട്ര വിമാനത്താവളത്തിന് എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ (എസിഐ) ലെവൽ2 എയർപോർട്ട് കസ്റ്റമർ എക്സ്പീരിയൻസ് അക്രഡിറ്റേഷൻ ലഭിച്ചു. യാത്രക്കാർക്ക് മികച്ച യാത്രാനുഭവം ഉറപ്പാക്കുന്നതിനായി നടത്തുന്ന ശ്രമങ്ങൾ വിലയിരുത്തിയാണ് അംഗീകാരം. അടിസ്ഥാന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തിയതിനൊപ്പം സുരക്ഷിതവും തടസരഹിതവുമായ യാത്ര ഉറപ്പാക്കാനായി വിമാനത്താവളത്തിൽ നടപ്പാക്കിയ ഇഗേറ്റ് സംവിധാനം, ഭക്ഷണഷോപ്പിംഗ് സൗകര്യങ്ങളുടെ വിപുലീകരണം ഉൾപ്പെടെയുള്ളവ അംഗീകാരത്തിനായി പരിഗണിക്കപ്പെട്ടു. യാത്രക്കാരുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് വിമാനത്താവളത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നത്.വിമാനത്താവളത്തിൽ 2024 -25 സാമ്പത്തിക വർഷത്തിന്റെ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യപാദത്തിൽ യാത്രക്കാരുടെ എണ്ണത്തിലും എയർ ട്രാഫിക് മൂവ്മെന്റുകളുടെ (എ.ടി.എം) എണ്ണത്തിലും റെക്കാഡ് വർദ്ധനയുണ്ടായെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. മൂന്നു മാസത്തിനിടെ 12.6 ലക്ഷത്തിലേറെ യാത്രക്കാരാണ് വിമാനത്താവളം വഴി പറന്നത്. പ്രതിമാസ ശരാശരി നാല് ലക്ഷം പിന്നിട്ടു. 2023-24 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ യാത്രക്കാരുടെ എണ്ണം 10.38 ലക്ഷം ആയിരുന്നു. രണ്ടു ലക്ഷത്തിലേറെ യാത്രക്കാരാണ് ഇത്തവണ കൂടിയത്. ആകെ യാത്രക്കാരിൽ 6.61…
കേരളത്തില്‍ എയിംസ് വന്നിരിക്കും’, സുരേഷ് ഗോപിയുടെ ഉറപ്പില്‍ പ്രതീക്ഷ നിരവധി ജില്ലകള്‍ക്ക്
ന്യൂഡല്‍ഹി: ഒരു എയിംസിനായി കേരളം കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുകയും സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാകുകയും ചെയ്തപ്പോള്‍ ആ പ്രതീക്ഷ വാനോളമെത്തി. എയിംസ് മാത്രമല്ല മറ്റ് പല പദ്ധതികളിലും കേന്ദ്രം വാരിക്കോരി നല്‍കുമെന്ന് കേരളത്തിന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ബഡ്ജറ്റ് അവതരണം കഴിഞ്ഞപ്പോള്‍ കേരളത്തിന് പതിവ് പോലെ അവഗണന മാത്രം ബാക്കി. കേരളത്തിന് ഇത്തവണയും എയിംസ് നല്കിയില്ലല്ലോ എന്ന് മാദ്ധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ കേരളത്തില്‍ എയിംസ് വന്നിരിക്കുമെന്ന ഉറപ്പാണ് സുരേഷ് ഗോപി നല്‍കിയത്. എയിംസ് ലഭിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി സ്ഥലം ഏറ്റെടുത്ത് നല്‍കേണ്ടതുണ്ടെന്നും അത് ചെയ്തിട്ടില്ലെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. കോഴിക്കോട് ജില്ലയിലെ കിനാലൂരില്‍ 150 ഏക്കറോളം ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തുവെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ അത് പര്യാപ്തമല്ലെന്നാണ് അദ്ദേഹം പറഞ്ഞ മറുപടി.സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശിക്കുകയും ഏറ്റെടുക്കുകയും ചെയ്യുന്ന സ്ഥലത്താണ് എയിംസ് നിര്‍മിക്കുക. കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നുവെങ്കില്‍ അത് കോഴിക്കോട് ജില്ലയില്‍ വേണമെന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആവശ്യം.…
കൂട്ടുകാരി മഴ നനയാതിരിക്കാൻ എറിഞ്ഞുകൊടുത്ത റെയിൻകോട്ട് വൈദ്യുതി ലൈനിൽ കുരുങ്ങി, ട്രെയിനുകൾ വൈകിയത് അര മണിക്കൂർ
മുംബയ്: സുഹൃത്ത് മഴ നനയാതിരിക്കാൻ യുവാവ് റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്നെറിഞ്ഞ റെയിൻകോട്ട് ഇലക്ട്രിക് വയറിൽ കുരുങ്ങി ട്രെയിൻ ഗതാഗതം സ്തംഭിച്ചു. മുംബയ് ചർച്ച്ഗേറ്റ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്. രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ നിൽക്കുകയായിരുന്നു യുവാവ്. അപ്പോഴാണ് മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ നിൽക്കുന്ന തന്റെ കൂട്ടുകാരിയെ കണ്ടത്. സുഹൃത്ത് മഴ നനയുന്നത് കണ്ട യുവാവ് തന്റെ കയ്യിലുണ്ടായിരുന്ന റെയിൻകോട്ട് ട്രാക്കിന് മുകളിലൂടെ എറിഞ്ഞുകൊടുക്കുകയായിരുന്നു. എന്നാൽ കോട്ട് ചെന്ന് പതിച്ചത് ട്രാക്കിന് മുകളിലുള്ള റെയിൽവേ ഇലക്ട്രിക് വയറിന് മുകളിലായിരുന്നു. ഇതോടെ ഈ വഴി വന്ന എല്ലാ ട്രെയിനുകളും പിടിച്ചിട്ടു. ഈ വയറുകളിലേക്കുള്ള വൈദ്യുതി ബന്ധം റെയിൽവേ താൽക്കാലികമായി വിച്ഛേദിച്ച ശേഷം റെയിൻകോട്ട് എടുത്ത് മാറ്റി. ഏകദേശം 25 മിനിട്ടാണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടത്.റെയിൻകോട്ട് എറിഞ്ഞ യുവാവിനെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മുംബയിൽ അതിശക്തമായി മഴ പെയ്യുന്നതിനിടെയാണ് ഈ സംഭവം ഉണ്ടായത്. നഗരത്തിന്റെ പല ഭാഗത്തും വെള്ളക്കെട്ടുകളും രൂപപ്പെട്ടിട്ടുണ്ട്. കനത്ത…
കോഴിക്കോട്: പ്രമുഖ കമ്യൂണിസ്റ്റ് നേതാവും കെ.കെ. രമ എം.എൽ.എയുടെ പിതാവുമായ നടുവണ്ണൂർ കണ്ണച്ചികണ്ടി മാധവൻ അന്തരിച്ചു.1954ലെ ഡിസ്ട്രിക് ബോർഡ് തെരഞ്ഞെടുപ്പോടെ കമ്യൂണിസ്റ്റ് പാർട്ടിയിൽ ആകൃഷ്ടനായി പ്രവർത്തനം തുടങ്ങി. 1956ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. എം.കെ കേളുവേട്ടൻ, യു. കുഞ്ഞിരാമൻ, എം. കുമാരൻ മാസ്റ്റർ എന്നിവരോടൊപ്പം മേഖലയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. കർഷക സംഘത്തിലൂടെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനം ആരംഭിച്ചത്. 1958ൽ പ്രദേശത്തെ ദേശാഭിമാനിയുടെ ഏജൻ്റും പത്ര വിതരണക്കാരനുമായി. 15 വർഷത്തോളം മേഖലയിലെ ദേശാഭിമാനി ലേഖകനും കെ.കെ മാധവൻ തന്നെയായിരുന്നു. 1964ൽ പാർട്ടിയിലെ പിളർപ്പിന് ശേഷം സി.പി.എമ്മിൽ നിലകൊണ്ട അദ്ദേഹം സി.പി.എം നടുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയായി. തുടർന്ന് ഉള്ളിയേരി, നടുവണ്ണൂർ, കോട്ടൂർ പഞ്ചായത്തുകൾ ചേർന്ന് ലോക്കൽ കമ്മിറ്റി രൂപീകരിച്ചപ്പോൾ ആദ്യ സെക്രട്ടറിയായി. 67ൽ പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗമായി. തുടർന്ന് ബാലുശ്ശേരി ഏരിയ കമ്മിറ്റി രൂപീകരിച്ചപ്പോൾ അതിൻ്റെ സെക്രട്ടറിയായി മൂന്നുതവണ പ്രവർത്തിച്ചു. കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം,…