- തോഷാഖാന അഴിമതിക്കേസില്‍ ഇമ്രാനും ഭാര്യയ്ക്കും 17വര്‍ഷം തടവ്
- ‘മലയാള സിനിമയിലെ വിസ്മയം ശ്രീനിവാസന് വിട’; സംസ്കാരം നാളെ
- പ്ലാറ്റിനം ജൂബിലിയുടെ നിറവിൽഇന്ത്യൻ സ്കൂൾ ഫെയർ ടിക്കറ്റ് പുറത്തിറക്കി
- രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം
- നഞ്ചന്‍കോട്ട് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
- ജെന്‍സീ നേതാവിന്റെ മരണം: ബംഗ്ലദേശില്‍ വീണ്ടും പ്രക്ഷോഭം, മാധ്യമ ഓഫിസുകള്‍ക്കു തീയിട്ടു
- ശബരിമല സ്വർണക്കൊള്ള കേസ് ഇഡി അന്വേഷിക്കും; മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ്
- പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം
Author: News Desk
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്റർ സിത്ര ബ്രാഞ്ചുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. രക്തസാമ്പിളിലൂടെ സിറം ക്രിയാറ്റിൻ , ബ്ലഡ് ഷുഗർ, കൊളെസ്ട്രോൾ, ട്രൈഗ്ലിസറൈസ് , യൂറിക് ആസിഡ്, എസ്‌ജിപിടി – എസ്ജിഒടി (കരൾ) സൗജന്യ ചെക്കപ്പുകൾ മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിരുന്നു. കൂടാതെ ക്യാമ്പിൽ പങ്കെടുത്തവർക്ക് ഒരു മാസത്തിനകം ഒരു തവണ ഡോക്ടറെ കാണുവാനുള്ള അവസരം ലഭിക്കും. അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്റർ സിത്ര ബ്രാഞ്ച് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഹിഷാം ഷിബു, മാർക്കറ്റിംഗ് ഹെഡ് ഭരത്, ബ്രാഞ്ച് ഹെഡ് മുഹമ്മദ് ഫൈസൽ ഖാൻ, ജനറൽ ഫിസിഷ്യൻ ഡോ: സുബ്രമണ്യൻ ബസിനേനി, ബിഡികെ ബഹ്‌റൈൻ ചെയർമാൻ കെ.ടി. സലീം, പ്രസിഡന്റ് റോജി ജോൺ, ട്രെഷറർ സാബു അഗസ്റ്റിൻ, വൈസപ്രസിഡന്റ് സുരേഷ് പുത്തൻ വിളയിൽ, അസിസ്റ്റന്റ് ട്രഷറർ രേഷ്മ ഗിരീഷ്, ജോയിന്റ് സെക്രട്ടറി ധന്യ വിനയൻ…
കൊച്ചി: കാത്തിരിപ്പിനുമൊടുവില്‍ കേരളത്തിന് മൂന്നാം വന്ദേഭാരത് പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. എറണാകുളം – ബംഗളൂരു റൂട്ടില്‍ ആഴ്ചയില്‍ മൂന്ന് ദിവസമാണ് സര്‍വീസ് നടത്തുക. ഈ മാസം 31ന് ആദ്യ സര്‍വീസ് നടക്കും. 12 സര്‍വീസുകളുള്ള സ്‌പെഷ്യല്‍ ട്രെയിന്‍ ആയിട്ടാണ് ഓടുക.എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 12.50ന് പുറപ്പെട്ട് രാത്രി 10 മണിക്ക് ബംഗളൂരുവില്‍ എത്തിച്ചേരുന്ന ട്രെയിന്‍ അടുത്ത ദിവസം പുലര്‍ച്ചെ 5.30ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.20ന് എറണാകുളത്ത് എത്തും. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്കും വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളില്‍ ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കും സര്‍വീസ് നടത്തും എന്നാണ് റിപ്പോര്‍ട്ട്.
രുവനന്തപുരം: പാരിസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിൽ അംഗങ്ങളായ 5 മലയാളി താരങ്ങൾക്കും അത്ലറ്റിക്സ് ചീഫ് കോച്ച് രാധാകൃഷ്ണൻ നായർക്കും സംസ്ഥാന സർക്കാർ 5 ലക്ഷം രൂപ വീതം അനുവദിച്ചതായി മന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചു. ദേശീയ മത്സരങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ച താരങ്ങളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ (റിലേ ), അബ്ദുള്ള അബൂബക്കർ (ട്രിപ്പിൾ ജമ്പ്), പി.ആർ. ശ്രീജേഷ് (ഹോക്കി ), എച്ച്.എസ്. പ്രണോയ് ( ബാഡ്മിൻ്റൻ ) എന്നിവർക്കാണ് തുക അനുവദിച്ചത്. പരിശീലനത്തിനും ഒളിമ്പിക്സിനുള്ള മറ്റ് ഒരുക്കങ്ങൾക്കുമാണ് ഈ തുക. കഴിഞ്ഞ തവണ മികച്ച നേട്ടം കൈവരിച്ച ശ്രീജേഷിൻ്റെ നേതൃത്വത്തിലുള്ള ഹോക്കി ടീമിൽ ഇത്തവണയും മെഡൽ പ്രതീക്ഷയുണ്ടെന്ന് മന്ത്രി പറഞ്ഞു. ബാഡ്മിൻ്റണിൽ പ്രണോയും ഫോമിലാണ്. ഒളിമ്പിക്സിൽ പങ്കെടുക്കുന്ന മലയാളി താരങ്ങൾക്കും ഇന്ത്യൻ ടീമിനാകെയും മന്ത്രി വിജയാശംസകൾ നേർന്നു.
ഒരു പിഞ്ചു കുഞ്ഞിന്റെ അമ്മയാണ്, മേയറാണ്; സഖാവ് ആര്യയുടെയൊക്കെ മഹത്വം എന്തെന്ന് അറിയണമെങ്കിൽ”; കുറിപ്പ്
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ പതിനൊന്നാം ദിനത്തിലെത്തിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് മേയർ ആര്യ രാജേന്ദ്രനെപ്പറ്റിയുള്ള ആഷ്മി സോമൻ എന്ന യുവതിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ആര്യയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ഫേസ്ബുക്കിലാണ് കുറിപ്പ് പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഒരു പിഞ്ചു കുഞ്ഞിന്റെ അമ്മയാണ്… മേയറാണ്..എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. 72 മണിക്കൂർ ജോയി എന്ന ഒരു മനുഷ്യന്റെ ജീവന് വേണ്ടി തിരച്ചിൽ നടത്താൻ രാവും പകലും മുൻ നിരയിൽ നിന്ന് നേതൃത്വം കൊടുത്ത മനുഷ്യ സ്നേഹിയാണെന്നും സഖാവ് ആര്യയുടെയൊക്കെ മഹത്വം എന്തെന്ന് അറിയണമെങ്കിൽ കർണ്ണാടകയിൽ മനുഷ്യ ജീവന് എന്ത് വിലയാണ് അവിടുത്തെ ഭരണകൂടം നൽകുന്നത് എന്ന് ആലോചിച്ചാൽ മതിയെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിച്ചത്. നിരവധി പേരാണ് കമന്റ് ചെയ്‌തിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഒരു പിഞ്ചു കുഞ്ഞിന്റെ അമ്മയാണ്… മേയറാണ്.. 72 മണിക്കൂർ ജോയി എന്ന ഒരു മനുഷ്യന്റെ ജീവന് വേണ്ടി തിരച്ചിൽ നടത്താൻ രാവും പകലും മുൻ…
കർക്കടക ബലിയിടേണ്ടത് ഓഗസ്റ്റ് മൂന്ന് ശനിയാഴ്‌ച രാവിലെയല്ല, ജ്യോതിഷാചാര്യന്മാർ പറയുന്നത് ശ്രദ്ധിക്കൂ
പിതൃക്കളുടെ മോക്ഷപ്രാപ്‌തിയ്‌ക്കായും അവരുടെ സ്‌നേഹ സ്‌മരണ പുതുക്കാനും നമ്മൾ മലയാളികൾ ബലിതർപ്പണം നടത്തുന്ന ദിനമാണല്ലോ കർക്കടക വാവുബലി. കർക്കടക മാസത്തിലെ കറുത്തവാവ് ദിവസമാണ് നമ്മൾ ബലിയർപ്പിക്കുന്നത്. ഇത്തവണ കർക്കടക വാവ് ബലി ഓഗസ്‌റ്റ് മൂന്നിനാണെന്നാണ് മിക്ക കലണ്ടറുകളിലും കാണുന്നത്. സൂര്യനുദിക്കും മുൻപാണ് സാധാരണയായി ബലിതർപ്പണം ആരംഭിക്കുക. എന്നാൽ ഇത്തവണ ബലിതർപ്പണം നടത്തേണ്ടത് ശനിയാഴ്‌ച പുലർച്ചെയല്ലെന്ന് വ്യക്തമാക്കുകയാണ് പ്രശസ്‌ത ജ്യോതിഷാചാര്യനായ റാം സാഗർ തമ്പുരാൻ. ഏതാണ് ബലിതർപ്പണത്തിന് ശരിയായ സമയം? ആചാര്യൻ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്. ശനിയാഴ്‌ച വൈകുന്നേരം മൂന്ന് മണി അൻപത് മിനിട്ട് 33 സെക്കന്റ് വരെ ചതുർദശിയാണ്. വാവ്‌ബലി സമയം തുടങ്ങുക അതിനാൽ വൈകുന്നേരമാണ്. ഈ സമയം മുതൽ ഞായറാഴ്‌ച നാല് മണി 42 മിനിട്ട് 28 സെക്കന്റ് വരെ വാവ് സമയമാണ്. അന്നാണ് കറുത്തവാവ്. അതിനാൽ ഞായറാഴ്‌ച പുലർച്ചെയാണ് ഇത്തവണ വാവ്‌ബലിയിടേണ്ടത്. ശനിയാഴ്‌ച രാത്രിയായാലും ബലിതർപ്പണത്തിന് ഉത്തമമാണ്. ഇതറിയാതെ ശനിയാഴ്‌ച പുലർച്ചെ ബലിയിടുന്നത് ഉചിതമല്ല. ബലിതർപ്പണത്തിലെ ആചാരം മൺമറഞ്ഞുപോയ…
മാലിന്യ സംസ്‌കരണം: കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ നടക്കുന്നത് കുപ്രചാരണമെന്ന് പ്രിന്‍സിപ്പൽ
കോഴിക്കോട്: മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരേ തെറ്റായ പ്രചാരണങ്ങൾ നടക്കുന്നതായി പ്രിന്‍സിപ്പൽ ഡോ. കെ.ജി. സജിത്ത് കുമാർ അറിയിച്ചു.മാതൃകാപരമായി നടക്കുന്ന മെഡിക്കല്‍ കോളേജിലെ മാലിന്യ സംസ്‌കരണം തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്നതാണ് ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്ന വീഡിയോ എന്ന് അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്പ് മെഡിക്കല്‍ കോളേജിലെ ലിഫ്റ്റ് തകരാറിലായതിനെ തുടര്‍ന്ന് മൃതദേഹം പുറത്തെത്തിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നത്. വീഡിയോയില്‍ കാണിക്കുന്നത് ആശുപത്രിയുടെ മാലിന്യശേഖരണ പ്രദേശമാണ്. ആശുപത്രിയിലെ കൂട്ടിരിപ്പുകാരും ബന്ധുക്കളും പാഴാക്കുന്ന ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെ ദിനംപ്രതി 2,500 കിലോഗ്രാം ഭക്ഷ്യമാലിന്യമാണ് മെഡിക്കല്‍ കോളേജില്‍ സംസ്‌കരിക്കുന്നത്. മാലിന്യസംസ്‌കരണ രംഗത്ത് വലിയ വെല്ലുവിളിയാണിത്. എന്നിരിക്കെ, വര്‍ഷങ്ങള്‍ക്കു മുമ്പുള്ള വീഡിയോ പ്രചരിപ്പിച്ച് മെഡിക്കല്‍ കോളേജിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവമതിപ്പുണ്ടാക്കുന്നത് ശരിയല്ല. ഇതിനു മുമ്പും മെഡിക്കല്‍ കോളേജിനെതിരേ തെറ്റായ പ്രചാരണങ്ങള്‍ നടന്നിട്ടുണ്ട്. ഓഡിറ്റ് ആവശ്യങ്ങള്‍ക്കായി ഫാര്‍മസി അടച്ചപ്പോള്‍ മരുന്നില്ലാതെ ഫാര്‍മസി പൂട്ടി എന്നും ഓര്‍ത്തോ വിഭാഗത്തില്‍ വിജയകരമായി…
കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളജിലെ സംഘർഷവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ. പ്രവർത്തകരായ 4 വിദ്യാർത്ഥികളെ സസ്പെന്റ് ചെയ്ത നടപടി പിൻവലിച്ചു. രണ്ടാം വർഷ ബി.ബി.എ. വിദ്യാർത്ഥി എം.കെ. തേജു സുനിൽ, മൂന്നാം വർഷ ബി.ബി.എ. വിദ്യാർത്ഥി ടി.കെ. തേജു ലക്ഷ്മി, രണ്ടാം വർഷ ബികോം വിദ്യാർത്ഥി ആർ.പി. അമൽ രാജ്, രണ്ടാം വർഷ സൈക്കോളജി വിദ്യാർത്ഥി അഭിഷേക് എസ്. സന്തോഷ് എന്നിവരുടെ സസ്പെൻഷനാണ് പിൻവലിച്ചത്. അന്വേഷണ കമ്മീഷൻ മുമ്പാകെ ഇവർ നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി പിൻവലിച്ചത്. കോളേജ് കൗൺസിൽ ഓൺലൈനായി നടത്തിയ യോഗത്തിലാണ് ഇന്നു മുതൽ സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനമുണ്ടായത്. ഇത്തരം ചെയ്തികൾ ആവർത്തിക്കരുതെന്ന് ഇവർക്ക് കർശന നിർദേശം നൽകിയതായി കോളേജ് അധികൃതർ അറിയിച്ചു. ജൂലൈ ഒന്നിന് ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് ഹെൽപ്പ് ഡെസ്ക് സ്ഥാപിക്കുന്നതിനെച്ചൊല്ലി എസ്.എഫ്.ഐ. പ്രവർത്തകരും കോളേജ് പ്രിൻസിപ്പലും തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പ്രിൻസിപ്പലിനെ എസ്.എഫ്.ഐ. ഏരിയ പ്രസിഡന്റ് ബി.ആർ. അഭിനവ് മുഖത്തടിച്ചതായും അഭിനവിനെ പ്രിൻസിപ്പൽ മർദിച്ചതായും…
മനാമ: പാര്‍ലമെന്ററി വിദഗ്ദ്ധര്‍ക്കും പാര്‍ലമെന്റ് അംഗങ്ങള്‍ക്കുമായി ബ്രിട്ടനിലെ ഹള്‍ സര്‍വകലാശാലയിലെ റക്സ്റ്റണ്‍ കോളേജില്‍ ഇന്റര്‍ പാര്‍ലമെന്ററി യൂണിയനും സെന്റര്‍ ഫോര്‍ ലെജിസ്ലേറ്റീവ് സ്റ്റഡീസും സംയുക്തമായി ജൂലൈ 27, 28 തീയതികളില്‍ സംഘടിപ്പിക്കുന്ന 16ാമത് ശില്‍പശാലയില്‍ ഷൂറ കൗണ്‍സില്‍ അംഗം ലിന ഹബീബ് കാസിമിന്റെയും ഹസന്‍ ഇബ്രാഹിം ഹസ്സന്‍ എം.പിയുടെയും നേതൃത്വത്തിലുള്ള ബഹ്റൈനിലെ പാര്‍ലമെന്ററി ഡിവിഷന്‍ പ്രതിനിധി സംഘം പങ്കെടുക്കും. ശില്‍പശാലയില്‍ പങ്കെടുക്കുന്നവര്‍ പാര്‍ലമെന്ററി കാര്യങ്ങളെക്കുറിച്ചുള്ള അക്കാദമിക് ഗവേഷണങ്ങളും പഠനങ്ങളും ചര്‍ച്ച ചെയ്യും. നിയമനിര്‍മ്മാണത്തിലെ അവരുടെ അനുഭവങ്ങളെയും വെല്ലുവിളികളെയും കുറിച്ച് സംസാരിക്കും. ഈ വര്‍ഷത്തെ ശില്‍പശാല പാര്‍ലമെന്റുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സി(എ.ഐ)നുള്ള പങ്ക്, പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളില്‍ അതിന്റെ പ്രയോഗം എന്നീ വിഷയങ്ങള്‍ കേന്ദ്രീകരിച്ചാണ്.
മനാമ: ഇന്നു മുതല്‍ ഓഗസ്റ്റ് 11 വരെ പാരീസില്‍ നടക്കുന്ന 33ാമത് സമ്മര്‍ ഒളിമ്പിക്സില്‍ ബഹ്റൈന്‍ പ്രതിനിധി സംഘത്തെ നയിക്കാന്‍ ബൈഹ്‌റൈന്‍ ഒളിമ്പിക്‌സ് കമ്മിറ്റി (ബി.ഒസി) വൈസ് പ്രസിഡന്റ് ഷെയ്ഖ് ഈസ ബിന്‍ അലി അല്‍ ഖലീഫയെ, സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് (എസ്.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി (ജി.എസ്.എ) ചെയര്‍മാനും ബി.ഒസി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ ചുമതലപ്പെടുത്തി. മത്സരത്തില്‍ ബഹ്റൈന്‍ പ്രതിനിധി സംഘം വിജയിക്കട്ടെയെന്നും അവരുടെ പരിശ്രമം ബഹ്റൈന് പുതിയ ഒളിമ്പിക് നേട്ടം സമ്മാനിക്കട്ടെ യെന്നും ഈസ ബിന്‍ അലി അല്‍ ഖലീഫ ആശംസിച്ചു. സംഘത്തിന്റെ നായകന്റെ ചുമതല ഏറ്റെടുത്ത ശേഷം അദ്ദേഹം പാരീസിലെത്തി. ഒളിമ്പിക് ഗെയിംസില്‍ പതിനൊന്നാം തവണയാണ് ബഹ്റൈന്‍ പങ്കെടുക്കുന്നത്. 1984ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്സിലായിരുന്നു ബഹ്റൈന്റെ ഒളിമ്പികസ് അരങ്ങേറ്റം. തുടര്‍ന്ന് എല്ലാ തവണയും പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ ഒളിമ്പിക് ഗെയിംസില്‍ ബഹ്റൈന്‍ ആകെ നാല്…
കൊച്ചി: ഒരു മതത്തിൽ ജനിച്ചു എന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി ഒരു വ്യക്തിയെയും അതേ മതത്തിൽ തളച്ചിടാൻ പാടില്ലെന്ന് ഹൈക്കോടതി. ഏതു മതത്തിൽ വിശ്വസിക്കാനും വ്യക്തികള്‍ക്ക് ഭരണഘടനയുടെ 25(1) അനുച്ഛേദം സ്വാതന്ത്ര്യം നൽകുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. തങ്ങൾ മതം മാറിയതിനാൽ സ്കൂൾ സർട്ടിഫിക്കറ്റിലെ പേരും മതവും മാറ്റണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശികളായ ഇരട്ട സഹോദരങ്ങൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഉത്തരവ്. ഹിന്ദു മതത്തിൽ ജനിക്കുകയും അതേ മതത്തിൽ വിശ്വസിക്കുകയും ചെയ്തിരുന്ന ഇവർ 2017ൽ ക്രൈസ്തവ മതം സ്വീകരിച്ചു. തുടർന്നാണ് സ്കൂൾ സർട്ടിഫിക്കറ്റിലെ പേരും മതവും മാറ്റാനായി അപേക്ഷ നൽകിയത്. പേരു മാറ്റിയെങ്കിലും മതം മാറ്റം രേഖപ്പെടുത്താനുള്ള വകുപ്പില്ലെന്നു ചൂണ്ടിക്കാട്ടി ഈ ആവശ്യം അധികൃതർ തള്ളിയതിനെതുടർന്ന് ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സ്കൂൾ സർട്ടിഫിക്കറ്റിലെ മതം മാറ്റാൻ ആവശ്യമായ ചട്ടങ്ങള്‍ നിലവിലില്ലെങ്കിൽ പോലും ഒരു മതത്തിൽ ജനിച്ചു എന്നതിന്റെ പേരിൽ ഒരു വ്യക്തിയെ അതേ മതത്തിൽ തളച്ചിടാൻ അത് കാരണമല്ലെന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. ഏതു…
