- നെസ്റ്റോ ഗ്രൂപ്പിന്റെ ബഹ്റൈനിലെ 17-ാമത് ഔട്ട്ലെറ്റ് സനദില്‍ പ്രവര്‍ത്തനമാരംഭിച്ചു
- പാക്ട് കായികമേള ശ്രദ്ധേയമായി
- ബഹ്റൈനിന്റെ ഭൂവിസ്തൃതി 787.79 ചതുരശ്ര കിലോമീറ്ററായി വര്‍ധിച്ചു
- ഓണ്‍ലൈനില്‍ അശ്ലീലം: ബഹ്റൈനില്‍ ശിക്ഷ കടുപ്പിക്കാന്‍ നിര്‍ദേശം
- പാര്‍ലമെന്റിലെ ചിരിയും തമാശയും: നടപടി വേണമെന്ന് എം.പി.
- കിംഗ് ഹമദ് ഹൈവേയില്‍ റോഡ് സുരക്ഷ ഉറപ്പാക്കണമെന്ന് എം.പിമാര്‍
- സാമ്പത്തിക വളര്‍ച്ചയ്ക്ക് നിര്‍മ്മിതബുദ്ധി ഉപയോഗപ്പെടുത്താന്‍ ബഹ്റൈന് പാര്‍ലമെന്റില്‍ നിര്‍ദേശം
- ബഹ്റൈന് അന്താരാഷ്ട്ര പൊതുജനാരോഗ്യ സമ്മേളനം സമാപിച്ചു
Author: News Desk
കർക്കടക ബലിയിടേണ്ടത് ഓഗസ്റ്റ് മൂന്ന് ശനിയാഴ്‌ച രാവിലെയല്ല, ജ്യോതിഷാചാര്യന്മാർ പറയുന്നത് ശ്രദ്ധിക്കൂ
പിതൃക്കളുടെ മോക്ഷപ്രാപ്‌തിയ്‌ക്കായും അവരുടെ സ്‌നേഹ സ്‌മരണ പുതുക്കാനും നമ്മൾ മലയാളികൾ ബലിതർപ്പണം നടത്തുന്ന ദിനമാണല്ലോ കർക്കടക വാവുബലി. കർക്കടക മാസത്തിലെ കറുത്തവാവ് ദിവസമാണ് നമ്മൾ ബലിയർപ്പിക്കുന്നത്. ഇത്തവണ കർക്കടക വാവ് ബലി ഓഗസ്‌റ്റ് മൂന്നിനാണെന്നാണ് മിക്ക കലണ്ടറുകളിലും കാണുന്നത്. സൂര്യനുദിക്കും മുൻപാണ് സാധാരണയായി ബലിതർപ്പണം ആരംഭിക്കുക. എന്നാൽ ഇത്തവണ ബലിതർപ്പണം നടത്തേണ്ടത് ശനിയാഴ്‌ച പുലർച്ചെയല്ലെന്ന് വ്യക്തമാക്കുകയാണ് പ്രശസ്‌ത ജ്യോതിഷാചാര്യനായ റാം സാഗർ തമ്പുരാൻ. ഏതാണ് ബലിതർപ്പണത്തിന് ശരിയായ സമയം? ആചാര്യൻ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്. ശനിയാഴ്‌ച വൈകുന്നേരം മൂന്ന് മണി അൻപത് മിനിട്ട് 33 സെക്കന്റ് വരെ ചതുർദശിയാണ്. വാവ്‌ബലി സമയം തുടങ്ങുക അതിനാൽ വൈകുന്നേരമാണ്. ഈ സമയം മുതൽ ഞായറാഴ്‌ച നാല് മണി 42 മിനിട്ട് 28 സെക്കന്റ് വരെ വാവ് സമയമാണ്. അന്നാണ് കറുത്തവാവ്. അതിനാൽ ഞായറാഴ്‌ച പുലർച്ചെയാണ് ഇത്തവണ വാവ്‌ബലിയിടേണ്ടത്. ശനിയാഴ്‌ച രാത്രിയായാലും ബലിതർപ്പണത്തിന് ഉത്തമമാണ്. ഇതറിയാതെ ശനിയാഴ്‌ച പുലർച്ചെ ബലിയിടുന്നത് ഉചിതമല്ല. ബലിതർപ്പണത്തിലെ ആചാരം മൺമറഞ്ഞുപോയ…
മാലിന്യ സംസ്‌കരണം: കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ നടക്കുന്നത് കുപ്രചാരണമെന്ന് പ്രിന്‍സിപ്പൽ
കോഴിക്കോട്: മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരേ തെറ്റായ പ്രചാരണങ്ങൾ നടക്കുന്നതായി പ്രിന്‍സിപ്പൽ ഡോ. കെ.ജി. സജിത്ത് കുമാർ അറിയിച്ചു.മാതൃകാപരമായി നടക്കുന്ന മെഡിക്കല്‍ കോളേജിലെ മാലിന്യ സംസ്‌കരണം തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്നതാണ് ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്ന വീഡിയോ എന്ന് അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്പ് മെഡിക്കല്‍ കോളേജിലെ ലിഫ്റ്റ് തകരാറിലായതിനെ തുടര്‍ന്ന് മൃതദേഹം പുറത്തെത്തിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നത്. വീഡിയോയില്‍ കാണിക്കുന്നത് ആശുപത്രിയുടെ മാലിന്യശേഖരണ പ്രദേശമാണ്. ആശുപത്രിയിലെ കൂട്ടിരിപ്പുകാരും ബന്ധുക്കളും പാഴാക്കുന്ന ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെ ദിനംപ്രതി 2,500 കിലോഗ്രാം ഭക്ഷ്യമാലിന്യമാണ് മെഡിക്കല്‍ കോളേജില്‍ സംസ്‌കരിക്കുന്നത്. മാലിന്യസംസ്‌കരണ രംഗത്ത് വലിയ വെല്ലുവിളിയാണിത്. എന്നിരിക്കെ, വര്‍ഷങ്ങള്‍ക്കു മുമ്പുള്ള വീഡിയോ പ്രചരിപ്പിച്ച് മെഡിക്കല്‍ കോളേജിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവമതിപ്പുണ്ടാക്കുന്നത് ശരിയല്ല. ഇതിനു മുമ്പും മെഡിക്കല്‍ കോളേജിനെതിരേ തെറ്റായ പ്രചാരണങ്ങള്‍ നടന്നിട്ടുണ്ട്. ഓഡിറ്റ് ആവശ്യങ്ങള്‍ക്കായി ഫാര്‍മസി അടച്ചപ്പോള്‍ മരുന്നില്ലാതെ ഫാര്‍മസി പൂട്ടി എന്നും ഓര്‍ത്തോ വിഭാഗത്തില്‍ വിജയകരമായി…
കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളജിലെ സംഘർഷവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ. പ്രവർത്തകരായ 4 വിദ്യാർത്ഥികളെ സസ്പെന്റ് ചെയ്ത നടപടി പിൻവലിച്ചു. രണ്ടാം വർഷ ബി.ബി.എ. വിദ്യാർത്ഥി എം.കെ. തേജു സുനിൽ, മൂന്നാം വർഷ ബി.ബി.എ. വിദ്യാർത്ഥി ടി.കെ. തേജു ലക്ഷ്മി, രണ്ടാം വർഷ ബികോം വിദ്യാർത്ഥി ആർ.പി. അമൽ രാജ്, രണ്ടാം വർഷ സൈക്കോളജി വിദ്യാർത്ഥി അഭിഷേക് എസ്. സന്തോഷ് എന്നിവരുടെ സസ്പെൻഷനാണ് പിൻവലിച്ചത്. അന്വേഷണ കമ്മീഷൻ മുമ്പാകെ ഇവർ നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി പിൻവലിച്ചത്. കോളേജ് കൗൺസിൽ ഓൺലൈനായി നടത്തിയ യോഗത്തിലാണ് ഇന്നു മുതൽ സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനമുണ്ടായത്. ഇത്തരം ചെയ്തികൾ ആവർത്തിക്കരുതെന്ന് ഇവർക്ക് കർശന നിർദേശം നൽകിയതായി കോളേജ് അധികൃതർ അറിയിച്ചു. ജൂലൈ ഒന്നിന് ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് ഹെൽപ്പ് ഡെസ്ക് സ്ഥാപിക്കുന്നതിനെച്ചൊല്ലി എസ്.എഫ്.ഐ. പ്രവർത്തകരും കോളേജ് പ്രിൻസിപ്പലും തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പ്രിൻസിപ്പലിനെ എസ്.എഫ്.ഐ. ഏരിയ പ്രസിഡന്റ് ബി.ആർ. അഭിനവ് മുഖത്തടിച്ചതായും അഭിനവിനെ പ്രിൻസിപ്പൽ മർദിച്ചതായും…
മനാമ: പാര്‍ലമെന്ററി വിദഗ്ദ്ധര്‍ക്കും പാര്‍ലമെന്റ് അംഗങ്ങള്‍ക്കുമായി ബ്രിട്ടനിലെ ഹള്‍ സര്‍വകലാശാലയിലെ റക്സ്റ്റണ്‍ കോളേജില്‍ ഇന്റര്‍ പാര്‍ലമെന്ററി യൂണിയനും സെന്റര്‍ ഫോര്‍ ലെജിസ്ലേറ്റീവ് സ്റ്റഡീസും സംയുക്തമായി ജൂലൈ 27, 28 തീയതികളില്‍ സംഘടിപ്പിക്കുന്ന 16ാമത് ശില്‍പശാലയില്‍ ഷൂറ കൗണ്‍സില്‍ അംഗം ലിന ഹബീബ് കാസിമിന്റെയും ഹസന്‍ ഇബ്രാഹിം ഹസ്സന്‍ എം.പിയുടെയും നേതൃത്വത്തിലുള്ള ബഹ്റൈനിലെ പാര്‍ലമെന്ററി ഡിവിഷന്‍ പ്രതിനിധി സംഘം പങ്കെടുക്കും. ശില്‍പശാലയില്‍ പങ്കെടുക്കുന്നവര്‍ പാര്‍ലമെന്ററി കാര്യങ്ങളെക്കുറിച്ചുള്ള അക്കാദമിക് ഗവേഷണങ്ങളും പഠനങ്ങളും ചര്‍ച്ച ചെയ്യും. നിയമനിര്‍മ്മാണത്തിലെ അവരുടെ അനുഭവങ്ങളെയും വെല്ലുവിളികളെയും കുറിച്ച് സംസാരിക്കും. ഈ വര്‍ഷത്തെ ശില്‍പശാല പാര്‍ലമെന്റുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സി(എ.ഐ)നുള്ള പങ്ക്, പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളില്‍ അതിന്റെ പ്രയോഗം എന്നീ വിഷയങ്ങള്‍ കേന്ദ്രീകരിച്ചാണ്.
മനാമ: ഇന്നു മുതല്‍ ഓഗസ്റ്റ് 11 വരെ പാരീസില്‍ നടക്കുന്ന 33ാമത് സമ്മര്‍ ഒളിമ്പിക്സില്‍ ബഹ്റൈന്‍ പ്രതിനിധി സംഘത്തെ നയിക്കാന്‍ ബൈഹ്‌റൈന്‍ ഒളിമ്പിക്‌സ് കമ്മിറ്റി (ബി.ഒസി) വൈസ് പ്രസിഡന്റ് ഷെയ്ഖ് ഈസ ബിന്‍ അലി അല്‍ ഖലീഫയെ, സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് (എസ്.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി (ജി.എസ്.എ) ചെയര്‍മാനും ബി.ഒസി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ ചുമതലപ്പെടുത്തി. മത്സരത്തില്‍ ബഹ്റൈന്‍ പ്രതിനിധി സംഘം വിജയിക്കട്ടെയെന്നും അവരുടെ പരിശ്രമം ബഹ്റൈന് പുതിയ ഒളിമ്പിക് നേട്ടം സമ്മാനിക്കട്ടെ യെന്നും ഈസ ബിന്‍ അലി അല്‍ ഖലീഫ ആശംസിച്ചു. സംഘത്തിന്റെ നായകന്റെ ചുമതല ഏറ്റെടുത്ത ശേഷം അദ്ദേഹം പാരീസിലെത്തി. ഒളിമ്പിക് ഗെയിംസില്‍ പതിനൊന്നാം തവണയാണ് ബഹ്റൈന്‍ പങ്കെടുക്കുന്നത്. 1984ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്സിലായിരുന്നു ബഹ്റൈന്റെ ഒളിമ്പികസ് അരങ്ങേറ്റം. തുടര്‍ന്ന് എല്ലാ തവണയും പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ ഒളിമ്പിക് ഗെയിംസില്‍ ബഹ്റൈന്‍ ആകെ നാല്…
കൊച്ചി: ഒരു മതത്തിൽ ജനിച്ചു എന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി ഒരു വ്യക്തിയെയും അതേ മതത്തിൽ തളച്ചിടാൻ പാടില്ലെന്ന് ഹൈക്കോടതി. ഏതു മതത്തിൽ വിശ്വസിക്കാനും വ്യക്തികള്‍ക്ക് ഭരണഘടനയുടെ 25(1) അനുച്ഛേദം സ്വാതന്ത്ര്യം നൽകുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. തങ്ങൾ മതം മാറിയതിനാൽ സ്കൂൾ സർട്ടിഫിക്കറ്റിലെ പേരും മതവും മാറ്റണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശികളായ ഇരട്ട സഹോദരങ്ങൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഉത്തരവ്. ഹിന്ദു മതത്തിൽ ജനിക്കുകയും അതേ മതത്തിൽ വിശ്വസിക്കുകയും ചെയ്തിരുന്ന ഇവർ 2017ൽ ക്രൈസ്തവ മതം സ്വീകരിച്ചു. തുടർന്നാണ് സ്കൂൾ സർട്ടിഫിക്കറ്റിലെ പേരും മതവും മാറ്റാനായി അപേക്ഷ നൽകിയത്. പേരു മാറ്റിയെങ്കിലും മതം മാറ്റം രേഖപ്പെടുത്താനുള്ള വകുപ്പില്ലെന്നു ചൂണ്ടിക്കാട്ടി ഈ ആവശ്യം അധികൃതർ തള്ളിയതിനെതുടർന്ന് ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സ്കൂൾ സർട്ടിഫിക്കറ്റിലെ മതം മാറ്റാൻ ആവശ്യമായ ചട്ടങ്ങള്‍ നിലവിലില്ലെങ്കിൽ പോലും ഒരു മതത്തിൽ ജനിച്ചു എന്നതിന്റെ പേരിൽ ഒരു വ്യക്തിയെ അതേ മതത്തിൽ തളച്ചിടാൻ അത് കാരണമല്ലെന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. ഏതു…
കോഴിക്കോട്: കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പി.സി.ആര്‍. പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അമീബിക് മസ്തിഷ്കജ്വരം സംശയിച്ച് ചികിത്സയിൽ കഴിയുന്ന മറ്റൊരു കുട്ടിയുടെ പരിശോധനാഫലം വരാനുണ്ട്. കഴിഞ്ഞ ദിവസം പയ്യോളി സ്വദേശിയായ കുട്ടി അമീബിക് മസ്തിഷ്ക ജ്വരത്തിൽനിന്ന് മുക്തി നേടിയിരുന്നു. രാജ്യത്തെ തന്നെ ആദ്യ സംഭവമായിരുന്നു ഇത്.
നല്‍കുന്നത് എട്ടിരട്ടി തുക; ‘റെയില്‍വേക്ക് കേരളത്തില്‍ നിരവധി പദ്ധതികള്‍’, 3011 കോടി രൂപ ഉടന്‍
ന്യൂഡല്‍ഹി: കേരളത്തില്‍ റെയില്‍വേ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് നിരവധി പദ്ധതികളാണെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കാത്തതാണ് പ്രശ്‌നമെന്നും വ്യക്തമാക്കി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. പാത ഇരട്ടിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് ആവശ്യമുള്ള ഭൂമിയുടെ നാലിലൊന്ന് പോലും ഏറ്റെടുത്ത് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭൂമി ഏറ്റെടുത്ത് നല്‍കുന്ന കാര്യത്തില്‍ സംസ്ഥാനത്ത് നിന്നുള്ള എംപിമാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശിന്റെ റെയില്‍വേ കണക്ടിവിറ്റി സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് പാര്‍ലമെന്റില്‍ മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി. റെയില്‍വേ വികസനത്തിന്റെ കാര്യത്തില്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ചിരുന്നതിന്റെ എട്ടിരട്ടി തുകയാണ് മോദി സര്‍ക്കാര്‍ അനുവദിക്കുന്നത്. 2009 മുതല്‍ 2014 വരെയുള്ള കാലത്ത് പ്രതിവര്‍ഷം 372 കോടി രൂപ മാത്രമാണ് കേരളത്തിന് അനുവദിച്ചിരുന്നത്. എന്നാല്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 2033 കോടി രൂപ കേരളത്തിലെ റെയിവേ വികസനത്തിനായി അനുവദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിന് കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍ അനുവദിക്കുന്ന കാര്യത്തിലും മന്ത്രി നിലപാട്…
‘ലോറിയുളളത് പത്ത് മീറ്റർ ആഴത്തിൽ, നാലിടത്ത് ലോഹഭാഗങ്ങൾ കണ്ടെത്തി’;രാത്രിയും ഡ്രോൺ പരിശോധന തുടരുമെന്ന് കാർവാർ എംഎൽഎ
ഷിരൂർ: അർജുന്റെ ട്രക്കുളളത് ഗംഗാവലിപ്പുഴയിൽ നിന്ന് പത്ത് മീറ്റർ ആഴത്തിലെന്ന് വ്യക്തമാക്കി കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ. തടികൾ ലോറിയിൽ നിന്ന് വിട്ടുപോയെന്നും നാലിടത്ത് ലോഹഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘രാത്രിയും ഡ്രോൺ പരിശോധന നടത്തും. രണ്ട് നോട്ടിക്കൽ കൂടുതലാണ് പുഴയിലെ ഒഴുക്കെങ്കിൽ ഡൈവർമാർക്ക് ഇറങ്ങാൻ കഴിയില്ല. ലോറിയുടെ ഉളളിൽ മനുഷ്യ സാന്നിദ്ധ്യമുണ്ടെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല’- എംഎൽഎ വ്യക്തമാക്കി. ഗംഗാവലിപ്പുഴയിൽ ശക്തമായ അടിയൊഴുക്ക് തുടരുന്ന സാഹചര്യത്തിൽ പുഴയിലിറങ്ങി പരിശോധന നടത്തുന്നത് പ്രയാസകരമാണെന്ന് നാവികസേന അറിയിച്ചു. ഇതോടെ അർജുനെ കണ്ടെത്തുന്നതിനുവേണ്ടിയുളള പത്താം ദിവസത്തെ രക്ഷാപ്രവർത്തനവും പ്രതിസന്ധിയിലായി. അതേസമയം, വെളളത്തിനടിയിലുളള ട്രക്ക് അർജുന്റേതാണെന്ന് ദൗത്യസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷെ ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ട്രക്കിന്റെ കാബിൻ ഏത് ഭാഗത്താണെന്ന് ഇതുവരെ സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല.ഐബോഡ് പരിശോധനയിൽ നദിക്കടിയിൽ ലോഹ സാന്നിദ്ധ്യമുണ്ടെന്ന് ഉറപ്പിക്കുന്ന സിഗ്നലുകൾ ലഭിച്ചിട്ടുണ്ട്. ഇക്കാര്യം ദൗത്യസംഘം സ്ഥിരീകരിച്ചിട്ടുമുണ്ട്. മുങ്ങൽ വിദഗ്ദർക്ക് താഴെയിറങ്ങാൻ സാധിക്കുന്നില്ലെന്ന് അധികൃതർ അറിയിച്ചു. അതേസമയം, അർജുന്റെ ലോറിയിലുണ്ടായിരുന്ന തടി കഷ്‌ണങ്ങൾ…
കോഴിക്കോട്: നിപയിൽ ആശ്വാസം. എട്ടുപേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി രണ്ട് പേരാണ് അഡ്മിറ്റായത്. എട്ട് പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ…
