- സീറോ മലബാർ കൺവെൻഷൻ 2026: കിക്കോഫിന് പെയർലാൻഡിലും ഉജ്ജ്വല സ്വീകരണം; വിശ്വാസസമൂഹം ആവേശത്തിൽ.
- ‘സ്നേഹത്തിൻ താരകം’: ക്രിസ്മസ് ഗാന ആൽബം കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ പ്രകാശനം ചെയ്തു
- കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് തീയിട്ടു; സംഭവം രാഷ്ട്രീയ വിശദീകരണ യോഗത്തിന് പിന്നാലെ
- രാജ്യത്ത് ഇതാദ്യം, സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; ദുർഗയ്ക്ക് ഹൃദയം നൽകി ഷിബു, ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതർ
- നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസ്; ഇഡിയുടെ അപ്പീലില്‍ ഡല്‍ഹി ഹൈക്കോടതി നടപടി
- എസ്ഐആർ; താളപ്പിഴകൾ അക്കമിട്ട് നിരത്തി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം, ‘ഫോം സമർപ്പിക്കാനുള്ള തീയതി നീട്ടണം’
- കോൺഗ്രസിന് 30% വോട്ട് 8 ജില്ലകളിൽ, സിപിഎം 2 ജില്ലകളിൽ മാത്രം; ബിജെപി 20% കടന്നത് തിരുവനന്തപുരത്ത് മാത്രം, തദ്ദേശത്തിലെ യഥാർത്ഥ കണക്ക് പുറത്ത്
- ജോസ് ആലുക്കാസിന് ഇനി പുതിയ സൗഹൃദം; ബ്രാൻഡ് അംബാസഡറായി ദുൽഖർ സൽമാൻ
Author: News Desk
വാർത്താ സമ്മേളനത്തിനിടെ കേന്ദ്രമന്ത്രി എച്ച്. ഡി. കുമാരസ്വാമിയുടെ മൂക്കിൽ നിന്ന് രക്തസ്രാവം
ബംഗളുരു : വാർത്താ സമ്മേളനത്തിനിടെ കേന്ദ്രമന്ത്രി എച്ച്. ഡി. കുമാരസ്വാമിയുടെ മൂക്കിൽ നിന്ന് രക്തസ്രാവം. ബിജെ.പി – ജെ.ഡി.എസ് പദയാത്രയുടെ ഭാഗമായി ബംഗളുരുവിലെ ഗോൾഡ് ഫിഞ്ച് ഹോട്ടലിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെയായിരുന്നു സംഭവം. https://youtube.com/shorts/S-wjt74Z9vY?feature=share മൈസുരു അർബൻ ഡെവലപ്‌മെന്റ് അതോറിറ്റി അഴിമതി ആരോപണങ്ങളിൽ സിദ്ധരാമയ്യ സർക്കാരിനെതിരെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ബി.ജെ.പിയും ജെ.ഡി.എസും സംയുക്തമായി പദയാത്ര പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായാണ് വാർത്താസമ്മേളനം വിളിച്ചത്. കുമാരസ്വാമി സംസാരിക്കാൻ നിൽക്കുന്നതിനിടെ മൂക്കിൽ നിന്ന് രക്തം പൊട്ടിയൊലിക്കുകയായിരുന്നു. തൂവാല കൊണ്ട് രക്തം തുടയ്ക്കാൻ ശ്രമിച്ചെങ്കിലും രക്തസ്രാവം തുടരുകയായിരുന്നു. ഉടൻ തന്നെ പ്രവർത്തകർ ചേർന്ന് വാഹനത്തിൽ കയറ്റി അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. ജയനഗരത്തിലെ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹം ഇപ്പോൾ ഉള്ളത്. പ്രത്യേക സാഹചര്യത്തിൽ വാർത്താസമ്മേളനം മാറ്റി വയ്ക്കുകയാണെന്ന് മുതിർന്ന ബി.ജെ.പി നേതാവ് ബി.എസ്. യെദ്യൂരപ്പ പിന്നീട് മാദ്ധ്യമങ്ങളെ അറിയിച്ചു.
അർജുന് വേണ്ടിയുള്ള തെരച്ചിൽ നിറുത്തില്ല, തൃശൂരിൽ നിന്ന് ഡ്രഡ്‌ജർ എത്തിക്കുമെന്ന് കാർവാർ എം എൽ എ
അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ നിറുത്തില്ലെന്ന് കാർവാർ എം.എൽ.എ സതീഷ്‌കൃഷ്ണ സെയിൽ പറഞ്ഞു. ചെളിയും മണ്ണും നീക്കാൻ തൃശൂരിൽ നിന്ന് ഡ്രഡ്‌ജർ എത്തിച്ച് തെരച്ചിൽ തുടരാനാണ് ശ്രമമെന്ന് അദ്ദേഹം വ്യക്തമാക്കി. അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അർജുന് വേണ്ടിയുള്ള തെരച്ചിൽ അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രിക്ക് പിണറായി വിജയൻ കത്തയച്ചിരുന്നു. രക്ഷാപ്രവർത്തനങ്ങൾ തുടരാൻ നിർദേശങ്ങൾ നൽകാൻ അഭ്യർത്ഥിക്കുന്നുവെന്ന് സിദ്ധരാമയ്യക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമായ എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച് തെരച്ചിൽ തുടരണം. രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘങ്ങളുടെ ശ്രമങ്ങൾക്ക് നന്ദി അർപ്പിക്കുന്നതായും പിണറായി വിജയൻ കത്തിൽ വ്യക്തമാക്കി. അർജുനായുള്ള രക്ഷാപ്രവർത്തനം താത്‌കാലികമായി അവസാനിപ്പിച്ചിരിക്കുകയാണ്. തിരച്ചിൽ താത്‌കാലികമായി നിർത്തിവച്ചത് ദൗർഭാഗ്യകരമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. കേരള സർക്കാരിനെ ഔദ്യോഗികമായി അറിയിക്കാതെയാണ് തെരച്ചിൽ അവസാനിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.തെരച്ചിൽ നിറുത്തരുതെന്ന് അർജുന്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തെരച്ചിൽ തുടരണം.…
കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക. ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യുക. മഴയും കാറ്റുമുള്ളപ്പോൾ ഇതിൻറെ ചുവട്ടിലും സമീപത്തും നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ അരുത് . ചുമരിലോ മറ്റോ ചാരി വച്ചിട്ടുള്ള കോണി പോലെയുള്ള കാറ്റിൽ വീണുപോകാൻ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടി വെക്കേണ്ടതാണ്. കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ…
മനാമ: ജനാബിയ റോഡ് വികസന പദ്ധതിയുടെ 90 ശതമാനത്തിലധികം പൂർത്തിയായതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ പദ്ധതി പൂർത്തിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് നിർമാണസ്ഥലം സന്ദർശിച്ച തൊഴിൽ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഷെയ്ഖ് മിഷാൽ ബിൻ മുഹമ്മദ് അൽ ഖലീഫ പറഞ്ഞു. സൽമാൻ സിറ്റിയിലേക്ക് എത്തിച്ചേരാനുള്ള വഴികളുടെ വികസന പരിപാടിയുടെയും ചുറ്റുമുള്ള റോഡ് ശൃംഖല നവീകരണത്തിൻ്റെയും മൂന്നാം ഘട്ടത്തിൻ്റെ ഭാഗമാണ് പദ്ധതി. പദ്ധതി വഴി ഓരോ ദിശയിലും ഏകദേശം 4 കിലോമീറ്ററിൽ മൂന്ന് വരികളായി വികസിപ്പിക്കുകയും മണിക്കൂറിൽ 10,500 വാഹനങ്ങളെ ഉൾക്കൊള്ളാൻ പാകത്തിൽ കവലകൾ വികസിപ്പിക്കുകയും ചെയ്യും. റോഡരികിലെ പൊതു സംവിധാനങ്ങൾ മാറ്റി സ്ഥാപിക്കുകയും സംരക്ഷിക്കുകയും ചെയ്യൽ, അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കൽ, മഴവെള്ളം ഒഴുകിപ്പോകാനുള്ള ശൃംഖല സ്ഥാപിക്കൽ, സാധ്യമാകുന്നിടത്ത് സർവീസ് റോഡുകളും പാർക്കിംഗ് സ്ഥലങ്ങളും സൃഷ്ടിക്കൽ, ഗതാഗത തടസ്സങ്ങൾ ഒഴിവാക്കൽ, അടയാളങ്ങളും ചില സൗന്ദര്യവൽക്കരണ സംവിധാനങ്ങളും സ്ഥാപിക്കൽ, സുരക്ഷാ നടപടികൾ വർധിപ്പിക്കൽ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു.
പാരീസ്: ബഹ്‌റൈൻ്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയറും ഗൾഫ് എയർ പൈലറ്റ്സ് ട്രേഡ് യൂണിയനും (ജി.എ.പി.ടി.യു) തൊഴിൽ കരാറിൽ ഒപ്പുവെച്ചു. തൊഴിൽ നിബന്ധനകളും അലവൻസുകളും സംബന്ധിച്ച ദീർഘകാല തർക്കം പരിഹരിക്കാനും കമ്പനി മാനേജ്മെൻ്റും പൈലറ്റുമാരും തമ്മിലുള്ള സൗഹാർദ്ദപരമായ അന്തരീക്ഷം സൃഷ്ടിക്കാനുമുള്ളതാണ് കരാർ. ഗൾഫ് എയർ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജെഫ്രി ഗോഹും യൂണിയൻ പ്രസിഡൻ്റ് ക്യാപ്റ്റൻ എസ്സ അൽബിനാലിയും ഇരുപക്ഷത്തിൻ്റെയും പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് കരാറിൽ ഒപ്പുവെച്ചത്. കരാർ പൈലറ്റുമാരുടെ അലവൻസുകൾക്കുള്ള നിബന്ധനകളും വ്യവസ്ഥകളും ഉൾക്കൊള്ളുന്നതാ ണെന്നും ബഹ്‌റൈൻ തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾക്കനുസൃതമായി ഭാവിയിൽ പൈലറ്റുമാർ ജോലി ചെയ്യുമെന്ന് ഉറപ്പു നൽകുന്നതാണെന്നും ഗൾഫ് എയർ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പറഞ്ഞു. കമ്പനിയുടെ സുസ്ഥിരമായ വിജയം കൈവരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് മാനേജ്മെൻ്റും യൂണിയനും തമ്മിലുള്ള സഹകരണത്തിൻ്റെ ഒരു പുതിയ അദ്ധ്യായമാണ് കരാർ അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ചർച്ചയ്ക്ക് നല്ല ഫലമുണ്ടായതിൽ ഗൾഫ് എയർ മാനേജ്‌മെൻ്റിന് യൂണിയൻ പ്രസിഡൻ്റ് നന്ദി പറഞ്ഞു. കരാർ…
ഗാസയിൽ അഭയാർത്ഥികളെ പാർപ്പിച്ചിരുന്ന സ്കൂളിന് നേരെ ഇസ്രയേൽ ആക്രമണം; 30 പേർ കൊല്ലപ്പെട്ടു
ടെൽ അവീവ് : ഗാസയിൽ വീണ്ടും അഭയാർത്ഥികളെ പാർപ്പിച്ചിരുന്ന സ്കൂളിന് നേരെ ഇസ്രയേൽ ആക്രമണം. 15 കുട്ടികളടക്കം 30 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു. ഇന്നലെ മദ്ധ്യ ഗാസയിലെ ദെയ്ർ അൽ – ബലാഹിലെ ഖദീജ സ്കൂളിലായിരുന്നു സംഭവം. സ്കൂൾ പരിസരത്തെ ഹമാസ് കമാൻഡ് സെന്ററാണ് തകർത്തതെന്ന് ഇസ്രയേൽ പ്രതികരിച്ചു. സ്കൂളിൽ നിന്ന് ഹമാസ് ആക്രമണങ്ങൾ നടത്തിയിരുന്നെന്നും ആക്രമണത്തിന് മുമ്പ് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നെന്നും അറിയിച്ചു. ഹമാസിന്റെ ആയുധങ്ങൾ ഇവിടെ ഒളിപ്പിച്ചിരുന്നെന്നും പറയുന്നു. ഇതിന് മുമ്പും സ്കൂളുകൾക്ക് നേരെ നടത്തിയ ആക്രമണങ്ങൾക്ക് സമാന വിശദീകരണമാണ് ഇസ്രയേൽ നൽകിയിട്ടുള്ളത്. സാധാരണക്കാരെ അപകടപ്പെടുത്താൻ സ്കൂൾ, ആശുപത്രി പോലുള്ള ജനവാസ കേന്ദ്രങ്ങളെ ഹമാസ് ഉപയോഗിക്കുന്നെന്ന് ഇസ്രയേൽ ആരോപിക്കുന്നു. അതേസമയം, തെക്കൻ ഖാൻ യൂനിസിൽ ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കി. ഇന്നലെ ഇവിടെ 14 പേർ കൊല്ലപ്പെട്ടു. ആളുകൾ അൽ- മവാസി മേഖലയിലേക്ക് ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ നിർദ്ദേശിച്ചു.
എസ്എന്‍ഡിപിയെ തകര്‍ക്കാൻ ഇടതുപക്ഷം ശ്രമിച്ചാല്‍ അതിന് കനത്ത വില കൊടുക്കേണ്ടിവരും വെള്ളാപ്പള്ളി നടേശൻ
കൊച്ചി: എസ്എന്‍ഡിപിയെ തകര്‍ക്കാൻ ഇടതുപക്ഷം ശ്രമിച്ചാല്‍ അതിന് കനത്ത വില കൊടുക്കേണ്ടിവരുമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശാഖ അംഗങ്ങളുടെ യോഗം വിളിക്കുന്ന മണ്ടത്തരം സിപിഎം ചെയ്യില്ല. എസ്എന്‍ഡിപി ഇപ്പോഴും ഇടതിന്‍റെ കയ്യില്‍ തന്നെയാണെന്നും ചെയ്യേണ്ടത് ചെയ്യാത്തത് കൊണ്ടാണ് ഇടതു തോറ്റു പോയതെന്നും, കാര്യങ്ങള്‍ തുറന്നുപറയുമ്പോള്‍ തന്നെ വര്‍ഗീയ വാദിയാക്കുകയാണെന്നും, താൻ മുസ്‍ലിം വിരോധിയല്ല; തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചത് ക്രിസ്ത്യൻ വിഭാഗത്തിന്‍റെ വോട്ടുകൊണ്ടാണ്. താൻ ഒരു പാര്‍ട്ടിയുടെയും വാലോ ചൂലോ ആയി പ്രവര്‍ത്തിക്കുന്നയാളല്ലയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പിണറായി വിജയൻ ശൈലി മാറ്റേണ്ട യാതൊരു കാര്യവുമില്ലെന്നും ലോക്സഭ തെരഞ്ഞെടുപ്പില്‍ പിണറായിയുടെ ശൈലി കൊണ്ട് എല്‍ഡിഫിന് വോട്ട് കുറഞ്ഞിട്ടില്ലെന്നും, സംസ്ഥാനത്ത് മൂന്നാമതും എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരാനാണ് സാധ്യതയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ബംഗളൂരു: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ 13-ാം ദിനത്തിലേക്ക്. ഇന്ന് രാവിലെ ഒൻപതോടെ തെരച്ചിൽ പുനരാരംഭിക്കുമെന്ന് പറഞ്ഞെങ്കിലും മോശം കാലാവസ്ഥ പ്രതിസന്ധി സൃഷ്ടിച്ചു. ഇന്ന് കൂടി പരമാവധി ശ്രമിക്കുമെന്ന് ഉത്തര കന്നഡ ജില്ലാ ഭരണകൂടം അറിയിച്ചു.അർജുന്റെ ട്രക്കുണ്ടെന്ന് കരുതുന്ന ഗംഗാവലി നദിയിൽ ശക്തമായ അടിയൊഴുക്ക് തുടരുന്നത് ദൗത്യസംഘത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. 10 കിലോമീറ്ററിലേറെ വേഗത്തിലാണ് നദിയിൽ ഒഴുക്ക് തുടരുന്നത്. മുങ്ങൽ വിദഗ്ദ്ധർക്ക് പോലും വെള്ളത്തിലെ ഒഴുക്കിൽ പിടിച്ചുനിൽക്കാനാവാത്ത സ്ഥിതിയാണ്. കൂടുതൽ മത്സ്യബന്ധന ബോട്ടുകൾ ഷിരൂരിൽ എത്തിച്ചിട്ടുണ്ട്. ഈശ്വർ മാൽപെയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളി സംഘം ഇന്നും പുഴയിലിറങ്ങും. ഗംഗാവലി അപകടം നിറഞ്ഞ നദിയാണെന്നും ഇങ്ങനൊരു ദൗത്യം ആദ്യമെന്നും ഈശ്വർ മാൽപെ മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്വന്തം റിസ്കിലാണ് പുഴയിൽ ഇറങ്ങുന്നത്. ഇതുവരെ ട്രക്ക് കാണാനായിട്ടില്ല. ഇന്ന് വീണ്ടും മുങ്ങി ട്രക്ക് കണ്ടെത്താൻ ശ്രമിക്കും. ഇതുവരെ തകരഷീറ്റുകളും തടികളും വെെദ്യുതി കമ്പികളുമാണ് കണ്ടതെന്ന് ഈശ്വർ മൽപെ പറഞ്ഞു.പ്രതികൂല കാലാവസ്ഥയെന്ന്…
മന്ത്രി റിയാസിന്റെ ഫോട്ടോ സ്ത്രീകൾക്കൊപ്പം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു: സൈബർ പൊലീസ് സ്വമേധയാ കേസെടുത്തു
കോഴിക്കോട്: മന്ത്രി പി എ മുഹമ്മദ് റിയാസിനെ അപകീർത്തിപ്പെടുത്തും വിധം ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിന് കേസെടുത്തു. സൈബർ ക്രൈം പൊലീസാണ് കേസെടുത്തത്. മന്ത്രിയുടെ ഫോട്ടോ മോർഫ് ചെയ്ത് സ്ത്രീകൾക്കൊപ്പം ചേർത്തു സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയായിരുന്നു. യുവതിയുടെ പേരിലുള്ള ഫെയ്സ്ബുക് പേജിലാണ് ചിത്രം പ്രചരിപ്പിച്ചത്. ഫെയ്‌സ്ബുക്കിൽ മന്ത്രിയുടെ ഫോട്ടോ മോർഫുചെയ്ത് അശ്ലീലവാക്കുകൾ എഴുതിച്ചേർത്തതിനാണ് കേസ്. പ്രാഥമിക പരിശോധനയിൽ ചിത്രങ്ങൾ കൂട്ടിച്ചേർത്തവയാണെന്നു പൊലീസ് പറഞ്ഞു. സൈബർ പൊലീസിന്റെ നേതൃത്വത്തിൽ സമൂഹമാധ്യമങ്ങൾ നിരീക്ഷിക്കുന്ന വിഭാഗം സ്വമേധയാ കേസെടുക്കുകയായിരുന്നു. ഫെയ്സ്ബുക് പേജ് ഐപി വിലാസത്തിലുള്ള ആൾക്കെതിരെ ബിഎൻഎസ് 336(4) വകുപ്പ് പ്രകാരമാണ് കേസ്. പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് സമീപം വഞ്ചിയൂരിൽ സ്ത്രീയ്ക്ക് നേരെ എയർഗൺ ഉപയോഗിച്ച് വെടിവയ്പ്. ആക്രമണത്തിൽ വള്ളക്കടവ് സ്വദേശി ഷിനിക്ക് പരിക്കേറ്റു. മുഖംമൂടി ധരിച്ചെത്തിയ സ്ത്രീയാണ് വെടിവച്ചതെന്ന് ഷിനി പറഞ്ഞു. വഞ്ചിയൂരിൽ പോസ്റ്റ് ഓഫീസിന് സമീപം ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. രാവിലെ മുഖം മറച്ച് സ്ത്രീ ഷിനിയുടെ വീട്ടിലെത്തി. താൻ ആമസോണിൽ നിന്നാണെന്നും, കൊറിയർ നൽകാൻ വന്നതാണെന്നും പറഞ്ഞു. ഷിനിയുടെ ഭർത്താവിന്റെ അച്ഛനായിരുന്നു പാഴ്‌സൽ വാങ്ങാൻ വന്നത്. എന്നാൽ ഷിനിക്ക് നേരിട്ട് മാത്രമേ പാർസൽ കൊടുക്കുകയുള്ളൂവെന്ന് യുവതി പറഞ്ഞു. തുടർന്ന് ഷിനി എത്തിയപ്പോൾ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഒടുവിൽ എയർഗൺ ഉപയോഗിച്ച് വെടിവയ്ക്കുകയും ചെയ്‌തെന്നാണ് ഷിനിയുടെ മൊഴി. യുവതിയുടെ വലതുകൈക്കാണ് പരിക്കേറ്റത്. ഷിനി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമി തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ മുഖം മറയ്ക്കുകയും, കൈയിൽ ഗ്ലൗസ് ധരിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. അക്രമി ബൈക്കിലാണ് എത്തിയതെന്നാണ് സൂചന.
