Author: News Desk

മനാമ: നെസ്റ്റോ ഗ്രൂപ്പ് ഓഫ് കമ്പനീസ്  ഇസാ  ടൗണിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറക്കുന്നു. തങ്ങളുടെ 128-ാമത് ഔട്ട്‌ലെറ്റായ നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ  ഗ്രാൻഡ് ഓപ്പണിംഗ് നാളെ (ഞായർ) രാവിലെ 9.30ന് ഇസാ ടൗണിൽ നടക്കും.  തുടർന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഉപഭോക്താക്കൾക്കായി പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു കൊടുക്കും. വിശാലമായ കാർ പാർക്കിംഗ് സൗകര്യങ്ങളോടെയുള്ള ഹൈപ്പർമാർക്കറ്റ് ഉദ്ഘാടന വേളയിൽ  പ്രത്യേക ഉദ്ഘാടന ഓഫറുകളും ഡീലുകളും സഹിതം ആകർഷകമായ വിലകളിൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നു. ഇസാ ടൗണിലെ സീഫ്‌ മാളിന് സമീപം സ്ഥിതി ചെയ്യുന്ന നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ ഗ്രാൻഡ് ഓപ്പണിംഗ് ആഘോഷിക്കാൻ ഏവരെയും ക്ഷണിക്കുന്നതായി  നെസ്റ്റോ ഗ്രൂപ്പ് മാനേജ്മെന്റ് അറിയിച്ചു. ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകുന്നതിനുള്ള  പ്രതിബദ്ധതയ്ക്ക് പേരുകേട്ട നെസ്റ്റോ ഗ്രൂപ്പിന്റെ  മറ്റൊരു സുപ്രധാന നാഴികക്കല്ലാണ് ഈ വിപുലീകരണത്തിലൂടെ യാഥാർഥ്യമാവുന്നതെന്നു നെസ്റ്റോ അധികൃതർ പറഞ്ഞു.

Read More

കൊച്ചി: ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം ’അജയൻറെ  രണ്ടാം മോഷണ”ത്തിൻറെ റിലീസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി താത്കാലികമായി തടഞ്ഞു.  നിർമ്മാതാക്കളായ യു.ജി.എം പ്രൊഡക്‌ഷൻസിനെതിരെ എറണാകുളം സ്വദേശി ഡോ. വിനീത് നൽകിയ ഹ‌ർജിയിലാണ്  കോടതിയുടെ ഉത്തരവ്.  ചിത്രത്തിന്റെ തിയേറ്റർ, ഒ.ടി.ടി, സാറ്റലൈറ്റ് റിലീസുകൾക്ക് വിലക്കുണ്ട്.  സിനിമയുടെ ചിത്രീകരണത്തിനായി തന്റെ പക്കൽ നിന്ന് 3.20 കോടി രൂപ വാങ്ങിയ നിർമ്മാതാക്കൾ ഉടമസ്ഥാവകാശം നിഷേധിക്കുകയും പ്രദർശനാവകാശം രഹസ്യമായി കൈമാറിയെന്നുമാണ് പരാതി. ഓണം റിലീസായി സെപ്തംബറിലാണ് ചിത്രം പ്രദർശനത്തിനൊരുങ്ങുന്നത്. സുജിത് നമ്പ്യാരാണ് കഥ, തിരക്കഥ, സംഭാഷണം കൈകാര്യം ചെയ്യുന്നത്. യു.ജി.എം പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറുകളിൽ ഡോ. സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ചിത്രത്തിൽ ടൊവിനോ തോമസ് മൂന്നുവേഷങ്ങളിലാണ് എത്തുന്നത്.

Read More

അങ്കോള: മംഗളൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി  ഡ്രൈവർ അർജുനായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. റഡാർ സംവിധാനം ഉപയോഗിച്ച് നടത്തിയ പരിശോധനയും താൽക്കാലികമായി ഇന്നത്തേക്ക് നിർത്തി. നിലവിൽ റോഡിന്റെ നടുഭാഗത്ത് നിന്ന് ലഭിച്ച സിഗ്നൽ പ്രകാരമാണ് തെരച്ചിൽ തുടരുന്നത്. പാറയും മണ്ണും അല്ലാത്ത വസ്തുവിന്റെ സിഗ്നൽ ആണ് കിട്ടിയിരിക്കുന്നതെന്നാണ് വിവരം. അതേസമയം, സിഗ്നൽ ലോറിയുടേതാണെന്ന് ഉറപ്പിക്കാനായിട്ടില്ല. കൂടുതൽ പരിശോധനകൾ നടത്തി വരികയാണ്. 70% യന്ത്രഭാഗങ്ങൾ തന്നെ ആയിരിക്കാം എന്നാണ് റഡാർ സംഘം വ്യക്തമാക്കുന്നത്. സിഗ്നൽ ലഭിച്ച ഭാഗത്ത്‌ കൂടുതൽ മണ്ണ് എടുത്ത് പരിശോധന നടത്തിവരികയാണ്. സിഗ്നൽ ലഭിച്ച ഈ സ്ഥലം മാർക്ക് ചെയ്ത് മണ്ണെടുത്ത് മാറ്റുകയാണ്. നാളെ രാവിലെയോടെ രക്ഷാപ്രവർത്തനം വീണ്ടും പുരരാരംഭിക്കും. കർണാടക മുഖ്യമന്ത്രി നാളെ ഷിരൂരിൽ എത്തും. അതേസമയം, അർജുന്‍റെ രക്ഷാ പ്രവർത്തനത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഭാര്യ കൃഷ്ണപ്രിയ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. രക്ഷാ പ്രവർത്തനത്തിന് സൈന്യത്തെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കൃഷ്ണപ്രിയ ഇമെയിൽ വഴിയാണ്…

Read More

മനാമ: മുഹറഖിലെ ഒന്നാം നിയോജകമണ്ഡലത്തിലെ വോട്ടര്‍മാരുടെ പട്ടിക ജൂലൈ 21 മുതല്‍ 27 ശനിയാഴ്ച വരെ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി ആസ്ഥാനത്ത് പ്രദര്‍ശിപ്പിക്കുമെന്ന് നിയമനിര്‍മ്മാണ, നിയമ അഭിപ്രായ കമ്മീഷന്‍ പ്രസിഡന്റും ജനപ്രതിനിധിസഭയിലേക്കുള്ള സപ്ലിമെന്ററി തെരഞ്ഞെടുപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ നവാഫ് അബ്ദുല്ല ഹംസ അറിയിച്ചു. രാഷ്ട്രീയ അവകാശങ്ങളുടെ വിനിയോഗം സംബന്ധിച്ച 2002ലെ നമ്പര്‍ 14 ഡിക്രി-നിയമമനുസരിച്ച് തെരഞ്ഞെടുപ്പ് തിയതിക്ക് 45 ദിവസം മുമ്പെങ്കിലും ഒരാഴ്ചത്തേക്ക് വോട്ടര്‍മാരുടെ പട്ടിക പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് എക്‌സിക്യൂട്ടീവ് അഡ്മിനിസ്‌ട്രേഷന്‍ എല്ലാ ദിവസവും വൈകുന്നേരം 5 മുതല്‍ രാത്രി 9 വരെ അല്‍ ബുസൈതീന്‍ ഇന്റര്‍മീഡിയറ്റ് ഗേള്‍സ് സ്‌കൂളിലെ മേല്‍നോട്ട സമിതി ആസ്ഥാനത്ത് പട്ടിക പരിശോധിക്കാനെത്തുന്ന വോട്ടര്‍മാരെ സ്വീകരിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ വോട്ടര്‍മാരുടെ പട്ടിക ഔദ്യോഗിക തെരഞ്ഞെടുപ്പ് വെബ്സൈറ്റായ vote.bh ല്‍ ഓണ്‍ലൈനായും ലഭ്യമാകും. പട്ടിക പ്രദര്‍ശിപ്പിച്ച ഇടം നേരിട്ട് സന്ദര്‍ശിക്കാതെ തന്നെ വോട്ടര്‍മാരെ അവരുടെ ഇലക്ടറല്‍ ജില്ല പരിശോധിക്കാനും മാറ്റങ്ങള്‍ക്കും തിരുത്തലുകള്‍ക്കുമുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാനും അനുവദിക്കും. കാലഹരണപ്പെടുന്ന…

Read More

മനാമ: ഫഷ്ത് അല്‍ ജാരിമിന് കിഴക്ക് കടല്‍ മേഖലയില്‍ ഞായറാഴ്ച മുതല്‍ ബുധന്‍ വരെ രാവിലെ 8നും ഉച്ചയ്ക്ക് 2നുമിടയില്‍ തത്സമയ അഗ്നിനിശമന പരിശീലന അഭ്യാസങ്ങള്‍ നടത്തുമെന്ന് കോസ്റ്റ്ഗാര്‍ഡ് കമാന്‍ഡ് അറിയിച്ചു. കടലില്‍ പോകുന്നവരെല്ലാം ജാഗ്രത പാലിക്കണമെന്നും ഈ സമയങ്ങളില്‍ ഈ പ്രദേശത്ത് കടല്‍ സഞ്ചാരം ഒഴിവാക്കണമെന്നും കോസ്റ്റ്ഗാര്‍ഡ് അഭ്യര്‍ത്ഥിച്ചു.

Read More

കോഴിക്കോട്: കർണാടകയിലെ രക്ഷാപ്രവർത്തകരിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ ലോറിയോടൊപ്പം ഭൂമിക്കടിയിലായ അർജുന്റെ കുടുംബം. തിരച്ചിലിന് സൈന്യത്തെ വിളിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഇ മെയിൻ സന്ദേശം അയച്ചതായും കുടുംബാംഗങ്ങൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. രക്ഷാപ്രവർത്തനം മന്ദഗതിയിലാണ്. കേരളത്തിൽനിന്നുള്ള രക്ഷാസംഘത്തിന് തിരച്ചിൽ നടത്താൻ കർണാടക അധികൃതർ അനുവാദം നൽകണം. മണ്ണിനടിയിൽ കുടുങ്ങിയ എല്ലാവരുടെയും കുടുംബത്തിന് നീതി ലഭിക്കണം. മകനെ തിരിച്ചുകിട്ടണമെന്ന് അർജുന്റെ മാതാവ് ഷീല പറഞ്ഞു. അവിടുത്തെ സംവിധാനങ്ങളിൽ വിശ്വാസം കുറഞ്ഞു. ഇപ്പോൾ ഭയമുണ്ട്. ലോറിയുടമയെ കർണാടക പൊലീസ് കയ്യേറ്റം ചെയ്തതായി വാർത്തയുണ്ട്. രക്ഷാപ്രവർത്തനത്തിന്റെ മന്ദഗതി കാണുമ്പോൾ മനസിൽ വല്ലാത്ത അവസ്ഥയാണ്. മോന്റെ അവസ്ഥ എന്താണെന്നു മനസിലാകുന്നില്ല. ജീവനുണ്ടോയെന്നു പോലും മനസിലാകുന്നില്ല. എത്രയും പെട്ടെന്ന് രക്ഷാപ്രവർത്തനം നടത്തണം. പലരും മണ്ണിൽ കുടുങ്ങിക്കിടക്കുന്നു. അവരുടെ കുടുംബങ്ങൾക്കെല്ലാം നീതി ലഭിക്കണം. മണ്ണിനടിയിൽപ്പെട്ടാൽ ആരും പേടിക്കും. വിഷമം കുടുംബത്തെ അറിയിക്കാനാവാത്ത അവസ്ഥയുണ്ടാകും. അബോധാവസ്ഥയിലാകുന്നതുവരെ രക്ഷിക്കാൻ ആരെങ്കിലും വരും എന്നു ചിന്തിക്കും. ഇതെല്ലാം രക്ഷാപ്രവർത്തകർക്കും അറിയാവുന്നതാണ്. രണ്ടു ദിവസം ഉദ്യോഗസ്ഥരെ…

Read More

മനാമ: മൈക്രോസോഫ്റ്റ് വിന്‍ഡോസ് തകരാറ് മൂലമുണ്ടായ ആഗോള സാങ്കേതിക പ്രശ്നങ്ങള്‍ ബഹ്റൈന്‍ അന്തര്‍ദേശീയ വിമാനത്താവളത്തെ ബാധിച്ചിട്ടില്ലെന്നും അവിടെ എല്ലാ സാങ്കേതിക സംവിധാനങ്ങളും പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാണെന്നും ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനി (ബി.എ.സി) അറിയിച്ചു. ആഗോള സാഹചര്യം സജീവമായി നിരീക്ഷിക്കുന്നുണ്ട്. ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ നടപ്പിലാക്കാന്‍ ബന്ധപ്പെട്ട അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. വിമാനത്താവളത്തില്‍ എത്തുന്നതിനു മുമ്പ് എല്ലാ യാത്രക്കാരും അവരുടെ വിമാനങ്ങളുടെ തത്സമയ അവസ്ഥ അതത് എയര്‍ലൈനുകളുമായി ബന്ധപ്പെട്ട് പരിശോധിക്കണം. ചില വിമാനങ്ങള്‍ റദ്ദാക്കല്‍, കാലതാമസം, അല്ലെങ്കില്‍ റീഷെഡ്യൂള്‍ എന്നിവ സാങ്കേതിക സംവിധാനങ്ങളുമായി ബന്ധപ്പെട്ടതല്ലെന്നും ബാഹ്യഘടകങ്ങള്‍ മൂലമാണെന്നും അതാത് എയര്‍ലൈനുകള്‍ അതിനുള്ള പരിഹാര നടപടികള്‍ സജീവമായി കൈകാര്യം ചെയ്യുന്നുണ്ടെന്നും ബി.എ.സി. വ്യക്തമാക്കി.

Read More

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിനത്തിൽ സെഞ്ച്വറി നേടിയ സഞ്ജു സാംസണിനെ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് തഴഞ്ഞതിനെതിരെ വിമർശനവുമായി ശശി തരൂർ എംപി. സിംബാബ്‌വെയ്ക്കെതിരായ പരമ്പരയിൽ സെഞ്ച്വറി നേടിയ യുവതാരം അഭിഷേക് ശർമയെ ട്വന്റി20 ടീമിൽനിന്ന് തഴഞ്ഞതിനെയും തരൂർ വിമർശിച്ചു. മികച്ച പ്രകടനങ്ങൾ കണക്കിലെടുക്കുന്ന രീതി ഇന്ത്യൻ ക്രിക്കറ്റിനില്ലെന്ന് തരൂർ സമൂഹമാദ്ധ്യമക്കുറിപ്പിൽ ആരോപിച്ചു. ‘ഈ മാസം അവസാനം നടക്കുന്ന ശ്രീലങ്കൻ പര്യടനത്തിനായുള്ള സ്‌ക്വാഡ് സിലക്ഷൻ വളരെ കൗതുകമുണർത്തുന്നതാണ്. അവസാന ഏകദിന മത്സരത്തിൽ സെഞ്ച്വറിയടിച്ച സഞ്ജു സാംസൺ ഏകദിന ടീമിൽ തിര‌ഞ്ഞെടുക്കപ്പെട്ടില്ല. സിംബാബ്‌വെക്കെതിരായ ട്വന്റി20 മത്സരത്തിൽ സെഞ്ച്വറിയടിച്ച അഭിഷേക് ശർമയും തിരഞ്ഞെടുക്കപ്പെട്ടില്ല. അപൂർവ്വമായി മാത്രമേ ഇന്ത്യയിലെ വിജയങ്ങൾ സിലക്ടർമാർക്ക് പ്രാധാന്യമുള്ളതായി തോന്നുകയുള്ളൂ. എന്നിരുന്നാലും ടീമിന് ആശംസകൾ’- തരൂർ എക്‌സിൽ കുറിച്ചു.കഴിഞ്ഞവർഷം ഡിസംബറിലാണ് ഇന്ത്യ അവസാനമായി ഏകദിന പരമ്പരയ്ക്കിറങ്ങിയത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തിൽ 78 റൺസിന് വിജയിച്ച ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കിയിരുന്നു. ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഫസ്റ്റ് ഡൗണായെത്തി 114 പന്തുകളിൽ…

Read More

കോഴിക്കോട്: നിപ്പ ലക്ഷണങ്ങളോടെ 14കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് കനത്ത ജാഗ്രത. കുട്ടിയുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. കുട്ടിക്ക് കൂടുതൽ ആളുകളുമായി സമ്പർക്കമില്ലെന്നാണ് അറിയുന്നത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടി ചികിത്സയിലുള്ളത്. ആരോഗ്യനില ഗുരുതരമല്ല. ഐസലേഷനിലുള്ള കുട്ടിയെ പ്രത്യേകം റൂമിലേക്ക് മാറ്റി നിരീക്ഷിക്കുകയാണ്. പനി, തലവേദന, ശരീര വേദന എന്നിവയുണ്ടെങ്കിലും നിലവിൽ അസ്വസ്ഥത അനുഭവപ്പെടേണ്ട കാര്യമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പെരിന്തൽമണ്ണ സ്വദേശിയായ കുട്ടിയെ നിപ്പ സംശയത്തോടെ ഇന്നലെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ കാണിച്ച ശേഷമാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. സ്വകാര്യ ആശുപത്രിയിൽ നടത്തിയ ട്രൂനാറ്റ് പരിശോധനയിൽ നിപ്പ പോസിറ്റീവാണ്. സാമ്പിൾ തുടർ പരിശോധനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്നു. ഇവിടെനിന്ന് പുണെ വൈറോളജി ലാബിലേക്ക് അയച്ചുകൊടുക്കും. അടുത്ത ദിവസം തന്നെ ഫലമറിയാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതാ നടപടികളുടെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെ ജീവനക്കാർക്ക് പി.പി.ഐ. കിറ്റ് നിർബന്ധമാക്കി. നിപ്പ…

Read More

കുവൈത്ത് സിറ്റി: അബ്ബാസിയയിലുണ്ടായ തീപിടിത്തത്തിൽ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം. നാട്ടിൽ നിന്ന് ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് കുവൈത്തിൽ തിരിച്ചെത്തിയ ആലപ്പുഴ തലവടി നീരേറ്റുപുറം സ്വദേശികളായ മുളയ്ക്കല്‍ മാത്യൂസ് (40), ഭാര്യ ലിനി എബ്രഹാം (38), മക്കളായ ഐറിൻ (14), ഐസക് (9) എന്നിവരാണ് ശ്വാസംമുട്ടി മരിച്ചത്. എട്ടു മണിയോടെയാണ് രണ്ടാം നിലയിലെ ഇവരുടെ ഫ്ലാറ്റിൽ തീപിടിത്തമുണ്ടായതെന്നാണ് വിവരം. എസിയിലെ വൈദ്യുതി തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. വിഷപ്പുക ശ്വസിച്ചാണ് മരണമെന്നും സൂചനയുണ്ട്. മലയാളികൾ തിങ്ങിപ്പാർക്കുന്ന അബ്ബാസിയയിലെ അൽ ജലീബ് മേഖലയിലാണ് അപകടം ഉണ്ടായത്.

Read More