Author: News Desk

മനാമ: ജനാബിയ റോഡ് വികസന പദ്ധതിയുടെ 90 ശതമാനത്തിലധികം പൂർത്തിയായതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ പദ്ധതി പൂർത്തിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് നിർമാണസ്ഥലം സന്ദർശിച്ച തൊഴിൽ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഷെയ്ഖ് മിഷാൽ ബിൻ മുഹമ്മദ് അൽ ഖലീഫ പറഞ്ഞു. സൽമാൻ സിറ്റിയിലേക്ക് എത്തിച്ചേരാനുള്ള വഴികളുടെ വികസന പരിപാടിയുടെയും ചുറ്റുമുള്ള റോഡ് ശൃംഖല നവീകരണത്തിൻ്റെയും മൂന്നാം ഘട്ടത്തിൻ്റെ ഭാഗമാണ് പദ്ധതി. പദ്ധതി വഴി ഓരോ ദിശയിലും ഏകദേശം 4 കിലോമീറ്ററിൽ മൂന്ന് വരികളായി വികസിപ്പിക്കുകയും മണിക്കൂറിൽ 10,500 വാഹനങ്ങളെ ഉൾക്കൊള്ളാൻ പാകത്തിൽ കവലകൾ വികസിപ്പിക്കുകയും ചെയ്യും. റോഡരികിലെ പൊതു സംവിധാനങ്ങൾ മാറ്റി സ്ഥാപിക്കുകയും സംരക്ഷിക്കുകയും ചെയ്യൽ, അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കൽ, മഴവെള്ളം ഒഴുകിപ്പോകാനുള്ള ശൃംഖല സ്ഥാപിക്കൽ, സാധ്യമാകുന്നിടത്ത് സർവീസ് റോഡുകളും പാർക്കിംഗ് സ്ഥലങ്ങളും സൃഷ്ടിക്കൽ, ഗതാഗത തടസ്സങ്ങൾ ഒഴിവാക്കൽ, അടയാളങ്ങളും ചില സൗന്ദര്യവൽക്കരണ സംവിധാനങ്ങളും സ്ഥാപിക്കൽ, സുരക്ഷാ നടപടികൾ വർധിപ്പിക്കൽ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു.

Read More

പാരീസ്: ബഹ്‌റൈൻ്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയറും ഗൾഫ് എയർ പൈലറ്റ്സ് ട്രേഡ് യൂണിയനും (ജി.എ.പി.ടി.യു) തൊഴിൽ കരാറിൽ ഒപ്പുവെച്ചു. തൊഴിൽ നിബന്ധനകളും അലവൻസുകളും സംബന്ധിച്ച ദീർഘകാല തർക്കം പരിഹരിക്കാനും കമ്പനി മാനേജ്മെൻ്റും പൈലറ്റുമാരും തമ്മിലുള്ള സൗഹാർദ്ദപരമായ അന്തരീക്ഷം സൃഷ്ടിക്കാനുമുള്ളതാണ് കരാർ. ഗൾഫ് എയർ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജെഫ്രി ഗോഹും യൂണിയൻ പ്രസിഡൻ്റ് ക്യാപ്റ്റൻ എസ്സ അൽബിനാലിയും ഇരുപക്ഷത്തിൻ്റെയും പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് കരാറിൽ ഒപ്പുവെച്ചത്. കരാർ പൈലറ്റുമാരുടെ അലവൻസുകൾക്കുള്ള നിബന്ധനകളും വ്യവസ്ഥകളും ഉൾക്കൊള്ളുന്നതാ ണെന്നും ബഹ്‌റൈൻ തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾക്കനുസൃതമായി ഭാവിയിൽ പൈലറ്റുമാർ ജോലി ചെയ്യുമെന്ന് ഉറപ്പു നൽകുന്നതാണെന്നും ഗൾഫ് എയർ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പറഞ്ഞു. കമ്പനിയുടെ സുസ്ഥിരമായ വിജയം കൈവരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് മാനേജ്മെൻ്റും യൂണിയനും തമ്മിലുള്ള സഹകരണത്തിൻ്റെ ഒരു പുതിയ അദ്ധ്യായമാണ് കരാർ അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ചർച്ചയ്ക്ക് നല്ല ഫലമുണ്ടായതിൽ ഗൾഫ് എയർ മാനേജ്‌മെൻ്റിന് യൂണിയൻ പ്രസിഡൻ്റ് നന്ദി പറഞ്ഞു. കരാർ…

Read More

ടെൽ അവീവ് : ഗാസയിൽ വീണ്ടും അഭയാർത്ഥികളെ പാർപ്പിച്ചിരുന്ന സ്കൂളിന് നേരെ ഇസ്രയേൽ ആക്രമണം. 15 കുട്ടികളടക്കം 30 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു. ഇന്നലെ മദ്ധ്യ ഗാസയിലെ ദെയ്ർ അൽ – ബലാഹിലെ ഖദീജ സ്കൂളിലായിരുന്നു സംഭവം. സ്കൂൾ പരിസരത്തെ ഹമാസ് കമാൻഡ് സെന്ററാണ് തകർത്തതെന്ന് ഇസ്രയേൽ പ്രതികരിച്ചു. സ്കൂളിൽ നിന്ന് ഹമാസ് ആക്രമണങ്ങൾ നടത്തിയിരുന്നെന്നും ആക്രമണത്തിന് മുമ്പ് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നെന്നും അറിയിച്ചു. ഹമാസിന്റെ ആയുധങ്ങൾ ഇവിടെ ഒളിപ്പിച്ചിരുന്നെന്നും പറയുന്നു. ഇതിന് മുമ്പും സ്കൂളുകൾക്ക് നേരെ നടത്തിയ ആക്രമണങ്ങൾക്ക് സമാന വിശദീകരണമാണ് ഇസ്രയേൽ നൽകിയിട്ടുള്ളത്. സാധാരണക്കാരെ അപകടപ്പെടുത്താൻ സ്കൂൾ, ആശുപത്രി പോലുള്ള ജനവാസ കേന്ദ്രങ്ങളെ ഹമാസ് ഉപയോഗിക്കുന്നെന്ന് ഇസ്രയേൽ ആരോപിക്കുന്നു. അതേസമയം, തെക്കൻ ഖാൻ യൂനിസിൽ ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കി. ഇന്നലെ ഇവിടെ 14 പേർ കൊല്ലപ്പെട്ടു. ആളുകൾ അൽ- മവാസി മേഖലയിലേക്ക് ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ നിർദ്ദേശിച്ചു.

Read More

കൊച്ചി: എസ്എന്‍ഡിപിയെ തകര്‍ക്കാൻ ഇടതുപക്ഷം ശ്രമിച്ചാല്‍ അതിന് കനത്ത വില കൊടുക്കേണ്ടിവരുമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശാഖ അംഗങ്ങളുടെ യോഗം വിളിക്കുന്ന മണ്ടത്തരം സിപിഎം ചെയ്യില്ല. എസ്എന്‍ഡിപി ഇപ്പോഴും ഇടതിന്‍റെ കയ്യില്‍ തന്നെയാണെന്നും ചെയ്യേണ്ടത് ചെയ്യാത്തത് കൊണ്ടാണ് ഇടതു തോറ്റു പോയതെന്നും, കാര്യങ്ങള്‍ തുറന്നുപറയുമ്പോള്‍ തന്നെ വര്‍ഗീയ വാദിയാക്കുകയാണെന്നും, താൻ മുസ്‍ലിം വിരോധിയല്ല; തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചത് ക്രിസ്ത്യൻ വിഭാഗത്തിന്‍റെ വോട്ടുകൊണ്ടാണ്. താൻ ഒരു പാര്‍ട്ടിയുടെയും വാലോ ചൂലോ ആയി പ്രവര്‍ത്തിക്കുന്നയാളല്ലയെന്നും  വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പിണറായി വിജയൻ ശൈലി മാറ്റേണ്ട യാതൊരു കാര്യവുമില്ലെന്നും ലോക്സഭ തെരഞ്ഞെടുപ്പില്‍ പിണറായിയുടെ ശൈലി കൊണ്ട് എല്‍ഡിഫിന് വോട്ട് കുറഞ്ഞിട്ടില്ലെന്നും, സംസ്ഥാനത്ത് മൂന്നാമതും എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരാനാണ് സാധ്യതയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

Read More

ബംഗളൂരു: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ 13-ാം ദിനത്തിലേക്ക്. ഇന്ന് രാവിലെ ഒൻപതോടെ തെരച്ചിൽ പുനരാരംഭിക്കുമെന്ന് പറഞ്ഞെങ്കിലും മോശം കാലാവസ്ഥ പ്രതിസന്ധി സൃഷ്ടിച്ചു. ഇന്ന് കൂടി പരമാവധി ശ്രമിക്കുമെന്ന് ഉത്തര കന്നഡ ജില്ലാ ഭരണകൂടം അറിയിച്ചു.അർജുന്റെ ട്രക്കുണ്ടെന്ന് കരുതുന്ന ഗംഗാവലി നദിയിൽ ശക്തമായ അടിയൊഴുക്ക് തുടരുന്നത് ദൗത്യസംഘത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. 10 കിലോമീറ്ററിലേറെ വേഗത്തിലാണ് നദിയിൽ ഒഴുക്ക് തുടരുന്നത്. മുങ്ങൽ വിദഗ്ദ്ധർക്ക് പോലും വെള്ളത്തിലെ ഒഴുക്കിൽ പിടിച്ചുനിൽക്കാനാവാത്ത സ്ഥിതിയാണ്. കൂടുതൽ മത്സ്യബന്ധന ബോട്ടുകൾ ഷിരൂരിൽ എത്തിച്ചിട്ടുണ്ട്. ഈശ്വർ മാൽപെയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളി സംഘം ഇന്നും പുഴയിലിറങ്ങും. ഗംഗാവലി അപകടം നിറഞ്ഞ നദിയാണെന്നും ഇങ്ങനൊരു ദൗത്യം ആദ്യമെന്നും ഈശ്വർ മാൽപെ മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്വന്തം റിസ്കിലാണ് പുഴയിൽ ഇറങ്ങുന്നത്. ഇതുവരെ ട്രക്ക് കാണാനായിട്ടില്ല. ഇന്ന് വീണ്ടും മുങ്ങി ട്രക്ക് കണ്ടെത്താൻ ശ്രമിക്കും. ഇതുവരെ തകരഷീറ്റുകളും തടികളും വെെദ്യുതി കമ്പികളുമാണ് കണ്ടതെന്ന് ഈശ്വർ മൽപെ പറഞ്ഞു.പ്രതികൂല കാലാവസ്ഥയെന്ന്…

Read More

കോഴിക്കോട്: മന്ത്രി പി എ മുഹമ്മദ് റിയാസിനെ അപകീർത്തിപ്പെടുത്തും വിധം ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിന് കേസെടുത്തു. സൈബർ ക്രൈം പൊലീസാണ് കേസെടുത്തത്. മന്ത്രിയുടെ ഫോട്ടോ മോർഫ് ചെയ്ത് സ്ത്രീകൾക്കൊപ്പം ചേർത്തു സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയായിരുന്നു. യുവതിയുടെ പേരിലുള്ള ഫെയ്സ്ബുക് പേജിലാണ് ചിത്രം പ്രചരിപ്പിച്ചത്. ഫെയ്‌സ്ബുക്കിൽ മന്ത്രിയുടെ ഫോട്ടോ മോർഫുചെയ്ത് അശ്ലീലവാക്കുകൾ എഴുതിച്ചേർത്തതിനാണ് കേസ്. പ്രാഥമിക പരിശോധനയിൽ ചിത്രങ്ങൾ കൂട്ടിച്ചേർത്തവയാണെന്നു പൊലീസ് പറഞ്ഞു. സൈബർ പൊലീസിന്റെ നേതൃത്വത്തിൽ സമൂഹമാധ്യമങ്ങൾ നിരീക്ഷിക്കുന്ന വിഭാഗം സ്വമേധയാ കേസെടുക്കുകയായിരുന്നു. ഫെയ്സ്ബുക് പേജ് ഐപി വിലാസത്തിലുള്ള ആൾക്കെതിരെ ബിഎൻഎസ് 336(4) വകുപ്പ് പ്രകാരമാണ് കേസ്. പ്രതിക്കായി അന്വേഷണം ആരംഭിച്ചു.

Read More

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് സമീപം വഞ്ചിയൂരിൽ സ്ത്രീയ്ക്ക് നേരെ എയർഗൺ ഉപയോഗിച്ച് വെടിവയ്പ്. ആക്രമണത്തിൽ വള്ളക്കടവ് സ്വദേശി ഷിനിക്ക് പരിക്കേറ്റു. മുഖംമൂടി ധരിച്ചെത്തിയ സ്ത്രീയാണ് വെടിവച്ചതെന്ന് ഷിനി പറഞ്ഞു. വഞ്ചിയൂരിൽ പോസ്റ്റ് ഓഫീസിന് സമീപം ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. രാവിലെ മുഖം മറച്ച് സ്ത്രീ ഷിനിയുടെ വീട്ടിലെത്തി. താൻ ആമസോണിൽ നിന്നാണെന്നും, കൊറിയർ നൽകാൻ വന്നതാണെന്നും പറഞ്ഞു. ഷിനിയുടെ ഭർത്താവിന്റെ അച്ഛനായിരുന്നു പാഴ്‌സൽ വാങ്ങാൻ വന്നത്. എന്നാൽ ഷിനിക്ക് നേരിട്ട് മാത്രമേ പാർസൽ കൊടുക്കുകയുള്ളൂവെന്ന് യുവതി പറഞ്ഞു. തുടർന്ന് ഷിനി എത്തിയപ്പോൾ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഒടുവിൽ എയർഗൺ ഉപയോഗിച്ച് വെടിവയ്ക്കുകയും ചെയ്‌തെന്നാണ് ഷിനിയുടെ മൊഴി. യുവതിയുടെ വലതുകൈക്കാണ് പരിക്കേറ്റത്. ഷിനി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമി തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ മുഖം മറയ്ക്കുകയും, കൈയിൽ ഗ്ലൗസ് ധരിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. അക്രമി ബൈക്കിലാണ് എത്തിയതെന്നാണ് സൂചന.

Read More

ദില്ലി: ദില്ലിയിൽ സിവിൽ സര്‍വീസ് അക്കാദമിയിലെ ബേസ്മെൻ്റിലെ വെള്ളക്കെട്ടിൽ മരിച്ച മൂന്ന് പേരിൽ ഒരാൾ എറണാകുളം സ്വദേശി നവീൻ. ഇന്നലെ രാത്രി വെള്ളക്കെട്ട് നിറഞ്ഞ ബേസ്മെൻ്റിൽ കുടുങ്ങിയാണ് മരണം സംഭവിച്ചത്. https://youtube.com/shorts/7Rj3XXuLBxc പുലര്‍ച്ചെ ഒരു മണിയോടെയാണ് നവീൻ്റെ മൃതദേഹം കണ്ടെത്തിയത്. നവീന് പുറമെ രണ്ട് വിദ്യാര്‍ത്ഥിനികളും മരിച്ചിരുന്നു. ഇവരിൽ ഒരാൾ തെലങ്കാന സ്വദേശിയും മറ്റൊരാൾ ഉത്തര്‍പ്രദേശ് സ്വദേശിയുമായിരുന്നു. മൂന്ന് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റിയെന്നും മരണവിവരം ബന്ധുക്കളെ അറിയിച്ചെന്നും ദില്ലി പൊലീസ് വ്യക്തമാക്കി. അപകടസമയത്ത് 40 ഓളം വിദ്യാര്‍ത്ഥികളാണ് അക്കാദമിയുടെ ബേസ്മെന്റിലെ ലൈബ്രറിയിൽ ഉണ്ടായിരുന്നത്. പലരും ഇവിടെ നിന്ന് മുകളിലെ നിലയിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. ബേസ്മെന്റിൽ കുടുങ്ങിയ 14 ഓളം വിദ്യാര്‍ത്ഥികളെ പിന്നീട് ഫയര്‍ഫോഴ്സും എൻഡിആര്‍എഫ് ഉദ്യോഗസ്ഥരുമെത്തി രക്ഷിച്ചിരുന്നു. കെട്ടിടത്തിലെ വെള്ളം നീക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ആദ്യം 2 വിദ്യാര്‍ത്ഥിനികളുടെയും രാത്രി വൈകിയാണ് നവീൻ്റെ മൃതദേഹവും കണ്ടെത്തിയത്. സംഭവത്തിൽ ദില്ലി മുനിസിപ്പൽ കോര്‍പറേഷനെതിരെ വിദ്യാര്‍ത്ഥികൾ പ്രതിഷേധവുമായി രംഗത്ത് വന്നു. ഇവര്‍ മാര്‍ച്ച്…

Read More

ഷൊർണ്ണൂർ: പ്രമുഖ മാവോയിസ്റ്റ് നേതാവ് സോമൻ പിടിയിൽ. ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്നാണ് ഭീകരവിരുദ്ധ സ്ക്വാഡ് സോമനെ പിടികൂടിയത്. കൽപ്പറ്റ സ്വദേശിയായ സോമൻ സി.പി.ഐ (മാവോയിസ്റ്റ്) നാടുകാണി ദളം കമാൻഡറാണ്. പോലീസിനെ ആക്രമിച്ചതടക്കം നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞയാഴ്ച മാവോയിസ്റ്റ് നേതാവ് മനോജിനെ പോലീസ് പിടികൂടിയിരുന്നു.

Read More

കോഴിക്കോട്: മ്യൂസിയത്തിൽ വച്ചാൽപ്പോലും കാണാൻ ആളുണ്ടാകുമെന്ന് ഇടതുനേതാക്കൾ പറഞ്ഞിരുന്ന നവകേരള ബസ് വീണ്ടും കട്ടപ്പുറത്തായി. കയറാൻ ആളില്ലാത്തതിന്റെ പേരിൽ കോഴിക്കോട്-ബംഗളൂരു റൂട്ടിൽ സർവീസ് നടത്തിയിരുന്ന ബസ് ഇപ്പോൾ ഒരാഴ്ചയായി കോഴിക്കോട് റീജിയണൽ വർക്ക്‌ഷോപ്പിൽ ഒതുക്കിയിട്ടിരിക്കുകയാണ്. പലദിവസങ്ങളിലും ഒരാൾപോലും സീറ്റ് ബുക്കുചെയ്യാത്തതിന്റെ പേരിൽ നവകേരള ബസിന്റെ സർവീസ് മുടങ്ങിയിരുന്നു. ചില ദിവസങ്ങളിൽ നാമമാത്രമായ ആൾക്കാരുമായിട്ടായിരുന്നു സർവീസ്. ഇതോടെ കനത്ത നഷ്ടമായി. തുടർന്ന് സർവീസ് അവസാനിപ്പിച്ച് ബസ് വർക്കുഷോപ്പിലേക്ക് മാറ്റുകയായിരുന്നു എന്നാണ് റിപ്പോർട്ട്. എന്നാൽ അധികൃതർ ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല. അറ്റകുറ്റപ്പണികൾക്കുവേണ്ടിതന്നെയാണ് സർവീസ് നിറുത്തിവച്ചിരിക്കുന്നതെന്നാണ് അവർ വ്യക്തമാക്കുന്നത്. എയർ കണ്ടീഷൻ ചെയ്ത ബസിൽ 26 പുഷ് ബാക്ക് സീറ്റാണുള്ളത്. സെസ് അടക്കം 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. ശുചിമുറി, ഹൈഡ്രോളിക് ലിഫ്റ്റ്, വാഷ്‌ബേസിൻ, ടെലിവിഷൻ, മ്യൂസിക് സിസ്റ്റം, മൊബൈൽ ചാർജർ സൗകര്യങ്ങൾക്കുപുറമേ ലഗേജും സൂക്ഷിക്കാനാവും.

Read More