- തടവുകാരില്‍ നിന്ന് കൈക്കൂലി വാങ്ങി വഴി വിട്ട സഹായം; ജയില്‍ ഡിഐജി വിനോദ് കുമാറിന് സസ്പെന്ഷന്
- മണ്ഡലപൂജ; 26നും 27നും ശബരിമല ദർശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും
- വൻ തുക കുടിശ്ശിക; പൊതുമേഖല സ്ഥാപനത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി
- ’10, 12 ക്ലാസിലെ രോഗബാധിതരായ കുട്ടികൾക്ക് പരീക്ഷയെഴുതാൻ അധിക സമയം അനുവദിക്കണം’; സിബിഎസ്ഇക്ക് നിർദേശം നൽകി മനുഷ്യാവകാശ കമ്മീഷൻ
- എസ്ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു; 24.08 ലക്ഷം പേർ പുറത്ത്; പേരുണ്ടോ എന്നറിയാം
- അരുണ്‍ വിജയ്ക്കൊപ്പം മിന്നും പ്രകടനവുമായി ഹരീഷ് പേരടി;ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമെന്ന് താരം.
- കൊച്ചി മേയർ പ്രഖ്യാപനം, കോൺഗ്രസിൽ പൊട്ടിത്തെറി, വിട്ടുകൊടുക്കില്ലെന്നുറപ്പിച്ച് ദീപ്തി വിഭാഗം, കെപിസിസി അധ്യക്ഷന്‍ പരാതി നൽകി ദീപ്തി
- ‘കേരളത്തിന്റെ അഭിമാനം’; റോഡിലെ ശസ്ത്രക്രിയ നടത്തിയ മൂന്ന് ഡോക്ടർമാരെയും ഫോണിൽ വിളിച്ച് അഭിനന്ദിച്ച് ഗവർണർ
Author: News Desk
തിരുവനന്തപുരം: കേരള സർവ്വകലാശാല സിൻഡിക്കറ്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വൻ വൻതൂക്കം. 12 സീറ്റിൽ 9ഉം എൽ.ഡി.എഫ്. നേടിയെങ്കിലും നിലവിലുണ്ടായിരുന്ന മൂന്നു സീറ്റുകൾ മുന്നണിക്ക് നഷ്ടമായി. ആദ്യമായി രണ്ടു സീറ്റുകൾ നേടി ബി.ജെ.പി. ചരിത്രം സൃഷ്ടിച്ചു. നിലവിൽ മൊത്തം 12 സീറ്റുകളും എൽ.ഡി.എഫിന്റെ കൈവശമായിരുന്നു. അതിൽ 9 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 3 സീറ്റുകളിൽ ഇടതുമുന്നണി നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കി 9 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി രണ്ടു സീറ്റുകളോടെ അക്കൗണ്ട് തുറന്ന് ബി.ജെ.പി. ഇരു മുന്നണികളെയും ഞെട്ടിച്ചു. ഒരു സീറ്റ് യു.ഡി.എഫ്. നേടി. കോൺഗ്രസിലെ ഒരാളുടെ വോട്ട് ബി.ജെ.പി. സ്ഥാനാർത്ഥിക്ക് ലഭിച്ചു.
തിരുവനന്തപുരം: അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസ് (മസ്തിഷ്‌കജ്വരം) ബാധിക്കുന്നവരുടെ ചികിത്സയ്ക്കായി ജര്‍മനിയിലനിന്നെത്തിച്ച മരുന്ന് വി.പി.എസ്. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിൽനിന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഏറ്റുവാങ്ങി. 3.19 ലക്ഷം രൂപ വിലമതിക്കുന്ന മരുന്നുകളാണ് എത്തിച്ചത്. മരുന്നെത്തിച്ച യു.എ.ഇ. ആസ്ഥാനമായ വി.പി.എസ്. ഹെല്‍ത്ത് കെയറിന്റെ സ്ഥാപകനും ആരോഗ്യ സംരംഭകനുമായ ഡോ. ഷംഷീര്‍ വയലിനും ടീമിനും മന്ത്രി നന്ദിയറിയിച്ചു. കെ.എം.എസ്.സി.എല്‍. എം.ഡി. ജീവന്‍ ബാബുവും ഒപ്പമുണ്ടായിരുന്നു.
കോഴിക്കോട്: കോഴിക്കോട്ട് ഒരു കുട്ടിക്കുകൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. കാരപ്പറമ്പ് സ്വദേശിയായ നാലു വയസുകാരനാണ് പോണ്ടിച്ചേരിയിലെ ലാബിൽ നടന്ന പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിലുള്ള കുട്ടിയുടെ നില തൃപ്തികരമാണ്. നേരത്തെ ഈ രോഗം ബാധിച്ച ഒരു മൂന്നര വയസുകാരനും ചികിത്സയിലുണ്ട്. ഈ മാസം തുടക്കത്തിൽ തിക്കോടി സ്വദേശിയായ 14കാരനും രോഗം സ്ഥിരീകരിച്ചിരുന്നു. അതിനു മുമ്പ് രോഗം ബാധിച്ച് കോഴിക്കോട് ഫാറൂഖ് കോളേജിനടുത്ത മൂളിപ്പറമ്പ് സ്വദേശിയായ 12 വയസുകാരനും മലപ്പുറം മുന്നിയൂര്‍ സ്വദേശിയായ അഞ്ചു വയസുകാരിയും കണ്ണൂര്‍ തോട്ടട സ്വദേശിയായ പതിമൂന്നു വയസുകാരിയും മരിച്ചിരുന്നു.
മുവാറ്റുപുഴ നിര്‍മല കോളേജ് വിവാദത്തിൽ ‘കുട്ടികള്‍ക്ക് തെറ്റുപറ്റി’, ഖേദംപ്രകടിപ്പിച്ച് മഹല്ല് കമ്മറ്റി
മൂവാറ്റുപുഴ: നിര്‍മല കോളേജില്‍ പ്രാര്‍ത്ഥനാ മുറിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഖേദപ്രകടനം നടത്തി മഹല്ല് കമ്മിറ്റികള്‍. മൂവാറ്റുപുഴയിലെ രണ്ട് മഹല്ല് കമ്മിറ്റി പ്രതിനിധികള്‍ കോളജ് മാനേജ്‌മെന്റ്മായി ചര്‍ച്ച നടത്തിയാണ് ഖേദപ്രകടനം നടത്തിയത്. കോളജില്‍ ഉണ്ടായത് അനിഷ്ടകരമായ സംഭവങ്ങളാണെന്ന് മഹല്ല് കമ്മിറ്റി പ്രതിനിധി പി.എസ്.എ. ലത്തീഫ് പറഞ്ഞു. പ്രാര്‍ഥനയ്ക്കും ആചാരങ്ങള്‍ക്കും നിര്‍ദ്ദിഷ്ട രീതികള്‍ ഇസ്‌ലാം നിര്‍ദ്ദേശിച്ചിട്ടുണ്ട്. സമുദായവുമായി ബന്ധപ്പെട്ടവരില്‍ നിന്ന് തെറ്റായ ചെറിയ ലാഞ്ഛനയെങ്കിലും ഉണ്ടായാല്‍ അത് മുതലെടുക്കാന്‍ കുബുദ്ധികള്‍ ശ്രമിക്കുമെന്ന് ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ്: കാമ്പസിൽ സംഘർഷം; വി.സിയെ സി.പി.എമ്മുകാർ തടഞ്ഞുവെച്ചു
തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ വോട്ടെണ്ണുന്നത് സംബന്ധിച്ച് വൈസ് ചാൻസലറും സംഘടനകളും തമ്മിലുണ്ടായ തർക്കം സംഘർഷമായി മാറി. വി.സിയെ സി.പി.എം. അനുകൂലികൾ തടഞ്ഞുവെച്ചു. പുറത്തുനിന്ന് എസ്.എഫ്.ഐ, സി.പി.എം. പ്രവർത്തകർ മതിൽ ചാടിക്കടന്ന് കാമ്പസിനുള്ളിൽ പ്രവേശിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. കോടതിയിലുള്ള കേസുകളിൽ വിധി വന്ന ശേഷമേ വോട്ടെണ്ണാൻ കഴിയൂ എന്ന വി.സിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് സംഘടനകൾ തർക്കം തുടങ്ങിയത്. 9 സിൻഡിക്കേറ്റ് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ ഇന്നു തന്നെ വേണമെന്ന് ഇടതു സംഘടനകൾ ആവശ്യപ്പെട്ടപ്പോൾ ഫലപ്രഖ്യാപനം ഇന്നുതന്നെ നടത്താൻ കഴിയില്ലെന്നായിരുന്നു വി.സിയുടെ പ്രഖ്യാപനം. ഇതോടെ ചേംബറിൽ വാക്കേറ്റവും ബഹളവുമുണ്ടായി. രാവിലെ 8 മുതൽ 10 വരെയായിരുന്നു വോട്ടെടുപ്പ്. 12 സീറ്റുകളിലേക്ക് വിജ്ഞാപനമിറങ്ങിയെങ്കിലും 9 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. റിട്ടേണിങ് ഓഫീസർ ഇന്ന് പ്രഖ്യാപനം വേണമെന്നും ആവശ്യപ്പെട്ടു. 15 വോട്ട് സംബന്ധിച്ച് തർക്കം നിലനിൽക്കുന്നുണ്ട്. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് എസ്.എഫ്.ഐയും ബി.ജെ.പിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് ഇന്ന് പരിഗണിക്കുന്നുണ്ട്. വിധി വന്നശേഷം…
https://pecaint.com/ മനാമ: ദേശീയ, അന്തർദേശീയ ആരോഗ്യ ലക്ഷ്യങ്ങൾക്കനുസൃതമായി രോഗങ്ങളും പകർച്ചവ്യാധികളും തടയുന്നതിനും ഉയർന്ന നിലവാരമുള്ള ഡയഗ്നോസ്റ്റിക്, ചികിത്സാ സേവനങ്ങൾ എല്ലാ പൗരർക്കും രാജ്യത്തെ മറ്റു താമസക്കാർക്കും ലഭ്യമാക്കാൻ ബഹ്റൈൻ പ്രതിജ്ഞാബദ്ധമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ജൂലൈ 28ന് നടന്ന ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം. എല്ലാ വർഷവും നടക്കുന്ന ദിനാചരണം ഇത്തവണ ‘ഇത് പ്രവർത്തനത്തിനുള്ള സമയമാണ്’ എന്ന പ്രമേയവുമാണാണ് നടന്നത്. ഹെപ്പറ്റൈറ്റിസിനെക്കുറിച്ചുള്ള പൊതുജന അവബോധം വർദ്ധിപ്പിക്കുകയും രോഗത്തിൻ്റെ വ്യാപനവും സങ്കീർണതകളും കുറയ്ക്കുന്നതിനും ആത്യന്തികമായി അത് ഇല്ലാതാക്കുന്നതിനും ആഗോള സഹകരണം ശക്തിപ്പെടുത്തുക എന്നതാണ് ഈ പ്രമേയം ലക്ഷ്യമിടുന്നത്. 1991 മുതൽ ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷനും 2004 മുതൽ ഹെപ്പറ്റൈറ്റിസ് എ വാക്സിനേഷനും ഉൾപ്പെടെ ബഹ്റൈൻ രാജ്യനിവാസികൾക്ക് നൽകിവരുന്നുണ്ട്. ഉയർന്ന നിലവാരമുള്ള പരിശോധനകളിലൂടെ ഈ വൈറസുകളെ കണ്ടെത്തുന്നതിനുള്ള ലബോറട്ടറി സംവിധാനങ്ങളൊരുക്കുന്നതിലും തുടർച്ചയായി അവബോധം നൽകിക്കൊണ്ട് ആവശ്യമായ ചികിത്സകൾ നൽകുന്നതിലും ബഹ്‌റൈൻ പ്രതിജ്ഞാബദ്ധമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ന്യൂഡൽഹി: ഡൽഹിയിലെ ഐ.എൻ.എ. മാർക്കറ്റില്‍ വൻ തീപിടിത്തം. സംഭവത്തിൽ 6 പേർക്ക് പൊള്ളലേറ്റതായി അറിയുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 8 അഗ്നിശമന യൂണിറ്റെത്തി തീയണച്ചു. ഇന്ന് പുലർച്ചെ മൂന്നു മണിക്കായിരുന്നു അപകടം. മാർക്കറ്റിലെ റസ്റ്റോറന്റിലെ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.
അർജുനായുള്ള രക്ഷാപ്രവർത്തനം പൂർണമായി ഉപേക്ഷിച്ച നിലയിൽ; ദൗത്യത്തിന് കർണാടകയ്ക്ക് താതാപര്യമില്ല
ഷിരൂർ: അർജുനായുള്ള രക്ഷാപ്രവർത്തനം പൂർണമായി ഉപേക്ഷിച്ച നിലയിലെന്ന് കല്യാശ്ശേരി എം എൽ എ എം വിജിൻ. രക്ഷാപ്രവർത്തനം തുടരുമെന്ന് പറഞ്ഞ ആരെയും ഇന്ന് കാണാനില്ല. ദൗത്യത്തിന് കർണാടകയ്ക്ക് താതാപര്യമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ഷിരൂരിൽ നിന്ന് നാവിക സേന സംഘം മടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. രാവിലെ നേവിയുടെ സംഘം ഇവിടെ എത്തിയിരുന്നു. ഗംഗാവലിപ്പുഴയിൽ പരിശോധന നടത്തുമെന്നായിരുന്നു ജില്ലാ ഭരണകൂടം പറഞ്ഞിരുന്നത്. എന്നാൽ അതുണ്ടായില്ല. നേവി സംഘം കാർവാറിലേക്ക് തിരികെ പോയി. രക്ഷാ ദൗത്യത്തിന്റെ ഭാഗമായിട്ടോ, ജില്ലാ ഭരണകൂടത്തിന്റെ ഭാഗമായിട്ടോ ഉള്ള ആരും പ്രദേശത്തില്ലെന്നാണ് വിവരം. നിലവിൽ രണ്ടോ മൂന്നോ പൊലീസുകാർ മാത്രമാണ് സ്ഥലത്തുള്ളത്. ജെ സി ബി ഉപയോഗിച്ച് റോഡ് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.
പാലക്കാട്: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പകല്‍ സമയത്തെ വൈദ്യുതി ഉപഭോഗത്തിന് മാത്രമായി വൈദ്യുതി നിരക്ക് കുറയ്ക്കാനും രാത്രിയിലെ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തിന് നിരക്ക് വര്‍ധിപ്പിക്കാനും ആലോചിക്കുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ഭൂരിഭാഗം വീടുകളിലും സ്മാര്‍ട്ട് മീറ്ററുകളായി. ഇതിനാല്‍ തന്നെ ഓരോ സമയത്തെയും വൈദ്യുതി ഉപഭോഗം കണക്കാനാകും. പകല്‍ സമയത്ത് വൈദ്യുതി ഉപഭോഗം കുറവാണ്. രാത്രിയിലാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപഭോഗം. ഈ സാഹചര്യത്തില്‍ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കുന്നതിനായാണ് ഈ സമയ്തതെ ഉപഭോഗത്തിന് നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നതെന്ന് കൃഷ്ണൻകുട്ടി പറഞ്ഞു. കേരളത്തില്‍ ആണവ നിലയം പദ്ധതി ആരംഭിക്കാൻ പ്രാരംഭ ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ല. ഇക്കാര്യം സര്‍ക്കാരിന്‍റെ നയപരമായ കാര്യമാണ്. കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷമെ തീരുമാനമെടുക്കുകയുള്ളു. ആണവനിലയം സംസ്ഥാനത്തിന് പുറത്ത് സ്ഥാപിച്ചാലും കേരളത്തിന് വൈദ്യുതി വിഹിതം കിട്ടുമെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു.
ആലപ്പുഴ: കലവൂരിൽ വാഹനാപകടത്തിൽ ഡി വൈ എഫ് ഐ നേതാവ് ഉൾപ്പെടെ രണ്ടുപേർ മരിച്ചു. ഡി വൈ എഫ് ഐ മാരാരിക്കുളം ഏരിയ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ രജീഷ്, അനന്തു എന്നിവരാണ് മരിച്ചത്. വളവനാട് പ്രീതികുളങ്ങരയിൽ വച്ച് ഇവർ സഞ്ചരിച്ച കാർ തെങ്ങിൽ ഇടിച്ചുകയറിയാണ് അപകടം. കാറിൽ 4 പേർ ഉണ്ടായിരുന്നു. പരിക്കേറ്റ രണ്ടുപേരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
