- റിഫയിലെ പഴയ ജനവാസ മേഖലയുടെ മുഖച്ഛായ മാറുന്നു
- പാലക്കാട് സ്വദേശി ബഹ്റൈനിൽ അന്തരിച്ചു
- കാറില്‍ കുട്ടിയുടെ മരണം: പ്രതിക്ക് മാതാവ് മാപ്പു നല്കി
- ബഹ്റൈനില്‍ മിനിമം വേതനം 700 ദിനാറാക്കണമെന്ന് തൊഴിലാളി യൂണിയനുകള്‍
- കെട്ടിടനിര്‍മ്മാണത്തിനിടെ തൊഴിലാളിയുടെ മരണം: കമ്പനി ഉദ്യോഗസ്ഥനെതിരായ കേസില്‍ വിചാരണ തുടങ്ങി
- എഫ്.ഐ.എ. വേള്‍ഡ് എന്‍ഡുറന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ ഫെരാരി കിരീടം നേടി
- നെസ്റ്റോ ഗ്രൂപ്പിന്റെ ബഹ്‌റൈനിലെ 17-ാമത് ഔട്ട്ലെറ്റ് സനദില്‍ പ്രവര്‍ത്തനമാരംഭിച്ചു
- പാക്ട് കായികമേള ശ്രദ്ധേയമായി
Author: News Desk
തിരുവനന്തപുരം: വയനാട് പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിദേശപര്യടനം വെട്ടിച്ചുരുക്കി കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ എം.പി. കേരളത്തിലേക്ക് പുറപ്പെട്ടു. വ്യാഴാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം വയനാട്ടിലേക്ക് യാത്രതിരിക്കും. ദുരിതമനുഭവിക്കുന്നവർക്കായി മരുന്ന്, വസ്ത്രം, വെള്ളം, ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളും മറ്റും എത്തിക്കുന്നതിനും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നതിനും കോൺഗ്രസിന്റെയും പോഷക സംഘടനകളുടെയും പ്രവർത്തകരുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന് വീണ്ടും സുധാകരൻ ആഹ്വാനം ചെയ്തു.
കൽപ്പറ്റ: ഉരുൾപൊട്ടൽ വൻ നാശനഷ്ടങ്ങൾ വിതച്ച ചൂരൽമല ടെലിഫോൺ എക്സ്ചേഞ്ച് വരെയും ഉരുൾപൊട്ടലിനെ തുടർന്ന് പാലം ഒലിച്ചുപോയ ചൂരൽമല ടൗൺ വരെയും വൈദ്യുതി ശൃംഖല പുനർനിർമ്മിച്ച് അവിടങ്ങളിൽ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചതായി 1 കെ.എസ്.ഇ.ബി. അറിയിച്ചു. ബുധനാഴ്ച പുലർച്ചയോടുകൂടി തന്നെ ഉരുൾപൊട്ടൽ കേന്ദ്രത്തിൽനിന്ന് നാല് കിലോമീറ്റർ വരെയുള്ള പ്രദേശത്ത് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിരുന്നു. പ്രാഥമിക വിവരമനുസരിച്ച് ഏകദേശം മൂന്നു കോടി രൂപയുടെ നഷ്ടമാണ് ചൂരൽമല, മുണ്ടക്കൈ പ്രദേശത്തുമാത്രം കെ.എസ്.ഇ.ബിക്ക് ഉണ്ടായതായി കണക്കാക്കുന്നത്. മേപ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഏകദേശം മൂന്നര കിലോമീറ്റർ ഹൈ ടെൻഷൻ (11 KV) ലൈനുകളും 8 കിലോമീറ്റർ ലോ ടെൻഷൻ ലൈനുകളും പൂർണമായും തകർന്നു. 2 ട്രാൻസ്ഫോമറുകൾ കാണാതാവുകയും 6 ട്രാൻസ്ഫോമറുകൾ നിലംപൊത്തുകയും ചെയ്തു. ആയിരത്തോളം ഉപഭോക്താക്കളുടെ സർവീസ് പൂർണമായും തകർന്നിട്ടുണ്ട്. പ്രാഥമിക ജോലികൾ നിർവഹിക്കുന്നതിനും രക്ഷാപ്രവർത്തനത്തിന് വേണ്ട സഹായങ്ങൾ നൽകുന്നതിനും സബ് എൻജിനീയർമാരുടെ നേതൃത്വത്തിൽ രണ്ട് ടീമുകളെ വാഹനങ്ങൾ സഹിതം സ്ഥലത്ത് തയ്യാറാക്കി നിർത്തിയിട്ടുണ്ട്. വൈദ്യുതി…
മലപ്പുറം: ആരോഗ്യമന്ത്രി വീണാ ജോർജ് സഞ്ചരിച്ച വാഹനം വൈദ്യുതി പോസ്റ്റിലിടിച്ച് മന്ത്രിക്ക് പരിക്കേറ്റു.മലപ്പുറം മഞ്ചേരി ചെട്ടിയങ്ങാടിയിൽ ഇന്നു രാവിലെ ഏഴു മണിക്കാണ് അപകടം. എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ മന്ത്രിയുടെ വാഹനം വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു.ചെറിയ പരിക്കുകളോടെ മന്ത്രിയെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. എക്സ്റേ എടുക്കാൻ ഡോക്ടർമാർ നിർദേശം നൽകി. ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ മേപ്പാടിയിലേക്ക് പോകുകയായിരുന്നു മന്ത്രി.
ബഹ്റൈൻ സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെൻ്റും നാഷണൽ ഗാർഡും സംയുക്ത മത്സ്യകൃഷി പദ്ധതി ആരംഭിച്ചു
മനാമ: ബഹ്റൈൻ സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെൻ്റും (എസ്.സി.ഇ) നാഷണൽ ഗാർഡും സംയുക്ത മത്സ്യകൃഷി പദ്ധതി ആരംഭിച്ചു.ഉദ്ഘാടന ചടങ്ങിൽ എണ്ണ പരിസ്ഥിതി മന്ത്രിയും കാലാവസ്ഥാ കാര്യങ്ങളുടെ പ്രത്യേക പ്രതിനിധിയുമായ ഡോ. മുഹമ്മദ് ബിൻ മുബാറക് ബിൻ ദൈന പങ്കെടുത്തു. നാഷണൽ ഗാർഡ് സ്റ്റാഫ് ഡയറക്ടർ ലെഫ്റ്റനൻ്റ് ജനറൽ ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ സൗദ് അൽ ഖലീഫ, മിലിട്ടറി കോഓപ്പറേഷൻ ഡയറക്ടർ റിയർ അഡ്മിറൽ മുഹമ്മദ് യൂസിഫ് അൽ അസം എന്നിവരും മറ്റ് ഉദ്യോഗസ്ഥരും സംബന്ധിച്ചു.ബഹ്‌റൈനിലെ മത്സ്യസമ്പത്ത് സംരക്ഷിക്കാനും വർധിപ്പിക്കാനുമാണ് അക്വാകൾച്ചർ പദ്ധതി ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. തത്സമയ തീറ്റ, കാലിത്തീറ്റ, മറ്റ് മത്സ്യകൃഷി ചെലവുകൾ എന്നിവയ്‌ക്കൊപ്പം നാഷണൽ ഗാർഡ് വിതരണം ചെയ്യുന്ന മത്സ്യക്കുഞ്ഞുങ്ങൾക്കും മുട്ടകൾക്കും അനുയോജ്യമായ ടാങ്കുകളും സ്ഥലങ്ങളും എസ്. സി.ഇ. നൽകും.നാഷണൽ ഗാർഡും എസ്.സി.ഇയും തമ്മിലുള്ള പങ്കാളിത്തത്തെ നാഷണൽ ഗാർഡ് സ്റ്റാഫ് ഡയറക്ടർ അഭിനന്ദിച്ചു.വൈദഗ്ധ്യം കൈമാറ്റം ചെയ്യുന്നതിനും അക്വാകൾച്ചർ രീതികൾ മെച്ചപ്പെടുത്തുന്നതിനുമായി സമുദ്ര, പരിസ്ഥിതി വിഷയങ്ങളിൽ കോഴ്സുകളും പ്രഭാഷണങ്ങളും…
മനാമ: നിയമവിരുദ്ധമായി പിടിച്ച 220 കിലോഗ്രാം വലിപ്പം കുറഞ്ഞ സാഫി മത്സ്യം (മുയൽ മത്സ്യം) പിടികൂടിയതായി ബഹ്റൈൻ മറൈൻ റിസോഴ്‌സ് ഡയറക്ടറേറ്റ് അറിയിച്ചു.സമുദ്രവിഭവങ്ങളുടെ നിയന്ത്രണം, ചൂഷണം, സംരക്ഷണം എന്നിവ സംബന്ധിച്ച് 2002ൽ പുറപ്പെടുവിച്ച നിയമപ്രകാരം ഈ ഇനം മത്സ്യത്തെ പിടിക്കുന്നത് നിരോധിച്ചിട്ടുണ്ട്.സമുദ്രവിഭവങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ നടപ്പാക്കാൻ ജുഡീഷ്യൽ ഓഫീസർമാർ നടത്തുന്ന നിരീക്ഷണങ്ങളുടെ ഭാഗമായാണ് മത്സ്യം പിടികൂടിയതെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി. സമുദ്രവിഭവങ്ങൾ സംരക്ഷിക്കുന്നതിനായി നിയമവിരുദ്ധ മത്സ്യബന്ധനം, അതിൻ്റെ വിൽപന, വാങ്ങൽ എന്നിവയിൽനിന്ന് വിട്ടുനിൽക്കാൻ ഡയറക്ടറേറ്റ് എല്ലാ മത്സ്യത്തൊഴിലാളികളോടും പൗരരോടും താമസക്കാരോടും ആവശ്യപ്പെട്ടു.
ഗൾഫ് യൂത്ത് ഏഷ്യാ കപ്പ് ബാസ്‌ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ്: ബഹ്റൈൻ സൗദി അറേബ്യയെ തോൽപ്പിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിൽ നടക്കുന്ന 18 വയസ്സിന് താഴെയുള്ളവരുടെ ഗൾഫ് യൂത്ത് ഏഷ്യാ കപ്പ് ബാസ്‌ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ബഹ്‌റൈൻ ടീം സൗദി അറേബ്യയ്‌ക്കെതിരെ തിളക്കമാർന്ന വിജയം നേടി (97-94). കുവൈത്തിലെ ഷെയ്ഖ് സാദ് അൽ അബ്ദുല്ല കോംപ്ലക്‌സിൽ നടന്ന മത്സരത്തിൽ 26 പോയിൻ്റ് നേടുകയും നാല് റീബൗണ്ടുകൾ കൂട്ടിച്ചേർക്കുകയും ചെയ്ത കളിക്കാരൻ മുഹമ്മദ് ഖലീൽ മികച്ച പ്രകടനം കാഴ്ചവച്ചു. 66-85ന് കുവൈത്തിനെതിരായ ആദ്യ റൗണ്ട് തോൽവിയിൽനിന്ന് കരകയറാൻ ബഹ്‌റൈനെ സഹായിച്ച മുഹമ്മദ് ഖലീലിൻ്റെ പ്രകടനം വിജയം ഉറപ്പാക്കുന്നതിൽ നിർണായകമായി. ടൂർണമെൻ്റിൽ തങ്ങളുടെ വിധി നിർണ്ണയിക്കുന്ന നിർണായക മത്സരമായ നാളെ ഒമാനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ബഹ്‌റൈൻ ടീം. ഈ സുപ്രധാന വിജയത്തിന് ശേഷം തങ്ങളുടെ ശക്തമായ പ്രകടനം തുടരാനും ഫൈനലിലേക്ക് യോഗ്യത ഉറപ്പാക്കാനുമാണ് ടീം ലക്ഷ്യമിടുന്നത്.
മനാമ: വയനാട്ടിൽ നിരവധിയാളുകളുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടലിൽ ബഹ്റൈൻ സർക്കാർ അനുശോചിച്ചു. ഇന്ത്യൻ സർക്കാരിനോടും ജനങ്ങളോടും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോടും ബന്ധുക്കളോടും ആത്മാർത്ഥമായ അനുശോചനവും സഹതാപവും ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നതായി ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് മന്ത്രാലയം ആശംസിച്ചു.
വയനാട് ഉരുള്‍പൊട്ടൽ: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി.
തിരുവനന്തപുരം: അനേകരുടെ ജീവനെടുക്കുകയും വലിയ നാശനഷ്ടം വരുത്തുകയും ചെയ്ത വയനാട് മേപ്പാടി മുണ്ടക്കൈ, ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങളിലുണ്ടായ ഉരുള്‍പ്പൊട്ടല്‍ കേരളത്തെ ഞെട്ടിച്ചെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. കേരളം കണ്ട വലിയ പ്രകൃതി ദുരന്തത്തില്‍ സര്‍വശക്തിയുമെടുത്തുള്ള ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് ഉണ്ടാകേണ്ടത്. വയനാട് ഉരുള്‍പ്പൊട്ടലിന്റെ പശ്ചാത്തലത്തില്‍ രണ്ടു ദിവസത്തെ കോണ്‍ഗ്രസിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ച് കോണ്‍ഗ്രസിന്റെ എല്ലാ പ്രവര്‍ത്തകരും കൈമെയ് മറന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തിറങ്ങണമെന്ന് സുധാകരന്‍ ആഹ്വാനം ചെയ്തു. https://youtu.be/TPmO4O0KoTM?si=y9uE64198B0e6A_S അതീവ ദുഃഖകരമായ വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇതിനോടകം നിരവധി ജീവനുകള്‍ പൊലിഞ്ഞു. മരണ സംഖ്യ ഉയരുമെന്നാണ് സൂചനകള്‍. അതീവ ഗുരുതരമായ സാഹചര്യമാണവിടെ. മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പലസ്ഥലങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. റോഡുകളും പാലങ്ങളും ഒലിച്ചുപോയി. ഈ സാഹചര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സംവിധാനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സാധ്യതകളും ഫലപ്രദമായി വിനിയോഗിക്കണം. https://youtu.be/73fDKQUmShc?si=Ck-4VH71Erk5Yhtj ആവശ്യമായ മരുന്ന്, ഭക്ഷണം, വസ്ത്രം ഉള്‍പ്പെടെയുള്ള എല്ലാ സഹായങ്ങളും അടിയന്തരമായി…
വയനാട് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും തുടർ നടപടികൾ ചർച്ച ചെയ്യുന്നതിനും മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. രക്ഷാപ്രവർത്തനങ്ങൾ മുഖ്യമന്ത്രി വിലയിരുത്തി. https://youtu.be/SM5HdO2FrDY?si=7oyxy5O7tBm46mF1 കേന്ദ്ര സർക്കാരിൻ്റെ കീഴിലെ ഏജൻസികളുമായുള്ള ഏകോപനം , ദുരന്ത മുഖത്തെ സേനാ വിഭാഗങ്ങളുടെ വിന്യാസം, ആരോഗ്യ- സുരക്ഷാ മുൻകരുതലുകൾ , ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങൾ എന്നിവ മുഖ്യമന്ത്രി വിലയിരുത്തി. സംസ്ഥാനതലത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ദുരന്തനിവാരണ അതോറിറ്റി ഓഫീസിലെത്തിയാണ് മുഖ്യമന്ത്രി യോഗത്തിൽ പങ്കെടുത്തത്. https://youtu.be/73fDKQUmShc?si=KKBPOVl2WxRYS7bA ചീഫ് സെക്രട്ടറി ഡോ. വി വേണു ,ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ , ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡേ, റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ , ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്രകുമാർ അഗർവാൾ, സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദർവേഷ് സാഹിബ്, എ ഡി ജി പി ഇൻ്റലിജൻസ് മനോജ് എബ്രഹാം , https://youtu.be/AHwqxX4q1Gc?si=Vgf2NEsVfyexnbn9 പൊതുമരാമത്ത് സെക്രട്ടറി കെ. ബിജു , ചീഫ് ഫോറസ്റ്റ്…
ദുരന്തസ്ഥലം സന്ദര്‍ശനവേദിയാക്കി മാറ്റരുത്, വയനാട് ദുരന്തം നടന്ന സ്ഥലത്തേക്ക് അനാവശ്യ യാത്ര ഒഴിവാക്കണം
വയനാട്: ഉരുള്‍പ്പൊട്ടല്‍ ദുരന്തവിവരമറിഞ്ഞ് ഒട്ടേറെ ആളുകള്‍ വയനാട്ടിലേക്ക് തിരിക്കുന്നുവെന്നും അനാവശ്യമായ അത്തരം സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. https://youtu.be/D-2bq3ObzyM?si=8GeuQCuCOJi74RO3 പറഞ്ഞറിയിക്കാനാവാത്തത്രയും തീവ്രമായ ഒരു ദുരന്തമാണ് മുണ്ടക്കൈ, ചുരല്‍മല പ്രദേശത്ത് സംഭവിച്ചത്. നാടാകെ രക്ഷാപ്രവര്‍ത്തനത്തിലുള്ള ഈ സമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കുന്ന വിധം ദുരന്തമേഖലയില്‍ കാഴ്ചക്കാരായി നില്‍ക്കുന്ന പ്രവണത ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. https://youtu.be/73fDKQUmShc ദുരന്ത മേഖലയിലേക്ക് അനാവശ്യമായി വാഹനങ്ങള്‍ പോകുന്നത് കര്‍ശനമായി ഒഴിവാക്കണം. രക്ഷാപ്രവര്‍ത്തകര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും യാത്ര ചെയ്യാനുള്ള സൗകര്യമാണ് അനാവശ്യമായുള്ള യാത്രകള്‍ കാരണം തടയപ്പെടുന്നത്. സമൂഹത്തിന്റെയാകെ ഉത്തരവാദിത്വമായി മനസ്സിലാക്കി ഇതില്‍ സഹകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. https://youtu.be/AHwqxX4q1Gc കനത്ത മഴയുടെ സാഹചര്യത്തില്‍ അവശ്യ സര്‍വീസുകളില്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാരെ സജ്ജരാക്കി നിര്‍ത്താന്‍ തീരുമാനിച്ചു. പൊലീസ്, ഫയര്‍ & റെസ്‌ക്യൂ, റവന്യു, ആരോഗ്യം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരുടെ ദീര്‍ഘ കാല അവധി ഒഴികെയുള്ളവ റദ്ദാക്കും. തിരികെജോലിയില്‍ പ്രവേശിപ്പിച്ച് ദുരന്തസാഹചര്യങ്ങളെ നേരിടാന്‍ ഇവരെ സജ്ജരാക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മേധാവികള്‍ക്കും ജില്ലാ…
