- സ്റ്റാർ വിഷൻ ഇവന്റ്സ് അവതരിപ്പിക്കുന്ന “ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷഫെയർ” ജനവരി 15,16 തിയ്യതികളിൽ
- ജനവിധി അംഗീകരിക്കുന്നു , ഇടതുപക്ഷം ആവശ്യമായ തിരുത്തലുകൾ വരുത്തി തിരിച്ചു വരും – ബഹ്റൈൻ പ്രതിഭ
- തദ്ദേശത്തിലെ ‘ന്യൂ ജൻ’ തരംഗം; തെരഞ്ഞെടുപ്പ് ഫലം വൈബാക്കിയ ജെൻസികൾ, ഓഫ് റോഡ് റൈഡര്‍ മുതൽ വൈറൽ മുഖങ്ങൾ വരെ
- കണ്ണൂരിൽ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ; വീട്ടിൽ കയറി അക്രമം, ന്യൂനം പറമ്പിൽ സംഘർഷാവസ്ഥ തുടരുന്നു, വിജയാഹ്ലാദത്തിൽ 2 മരണം
- ‘പ്രിയം മലയാളം’! വിടാതെ മോദി, ഒപ്പം കൂടി കേന്ദ്രമന്ത്രിമാരും നേതാക്കളും, തിരുവനന്തപുരം വിജയത്തിൽ അത്രമേൽ ആഹ്ളാദം; ദേശീയ തലത്തിൽ വമ്പൻ പ്രചരണം
- ‘തോല്‍ക്കുമെന്ന് ഉറപ്പായിരുന്നു’, ഫലം വന്നതിന് പിന്നാലെ പോസ്റ്റിട്ട് ലസിത പാലക്കല്‍
- ‘സര്‍ക്കാരിന് തുടരാന്‍ യോഗ്യതയില്ലെന്ന ജനപ്രഖ്യാപനം’; സിപിഎമ്മിന് കനത്ത പ്രഹരമെന്ന് കെ സുധാകരന്
- കാലാവധി കഴിഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കി വിറ്റു; റെസ്റ്റോറന്റ് ഉടമയ്ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി
Author: News Desk
തിരുവനന്തപുരം: തിരുവനന്തപുരത്ത് എൻഐഎ റെയ്ഡ്. ഭീകരസംഘടനയായ ഐഎസ്ഐഎസിനെ സഹായിക്കാൻ പ്രവർത്തിക്കുന്നതായി എൻഐഎ കണ്ടെത്തിയ സാത്തിക് ബാച്ചയ്ക്ക് വേണ്ടിയാണ് റെയ്ഡ് നടത്തിയത്. തിരുവനന്തപുരം ജില്ലയിൽ എൻഐഎ വ്യാപക തിരച്ചിൽ നടത്തുകയാണ്. കഴിഞ്ഞ നാല് മാസമായി തമിഴ്നാട് സ്വദേശി സാത്തിക് ബാച്ചയെ എൻഐഎ തിരയുകയാണ്. ഈ സാഹചര്യത്തിലാണ് എൻഐഎ കേരളത്തിലും എത്തിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മയിലാടും തുറൈയിൽ പോലീസുകാരെ അപകടപ്പെടുത്തിയാണ് സാത്തിക് ബാച്ചയും സംഘവും രക്ഷപ്പെട്ടത്. ഐഎസ്ഐഎസിനായി പണം സ്വരൂപിക്കുക, വിഘടനവാദ സംഘടനകൾ രൂപീകരിക്കുക, ഐഎസ്ഐഎസ് റിക്രൂട്ട്മെന്‍റിൽ പങ്കാളികളാവുക തുടങ്ങിയ കുറ്റങ്ങളാണ് സാത്തിക് ബാച്ചയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ആലപ്പുഴ: “റോഡില്‍ അത്യാവശ്യക്കാര്‍ക്ക് പോകേണ്ടതാണ്; ഞാൻ ഈ പരിപാടി നടത്തി ഉടൻ പോകും.” മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടിയുടേതാണ് ഈ വാക്കുകൾ. ഹരിപ്പാട് ആരംഭിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്യാനെത്തിയ നടനെ കാണാൻ ആളുകൾ കൂടി റോഡ് ബ്ളോക്കായതിനെ തുടർന്നായിരുന്നു മമ്മൂട്ടിയുടെ ഇടപെടൽ. ആലപ്പുഴ എംപി എ.എം ആരിഫ്, ഹരിപ്പാട് എം.എൽ.എ രമേശ് ചെന്നിത്തല എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. “നമ്മള്‍ ഇത്രയും നേരം ഈ റോഡ് ബ്ലോക്ക് ആക്കി നിര്‍ത്തിയിരിക്കുകയാണ്. എത്രയും വേഗം ഈ പരിപാടി തീര്‍ത്തുപോയാലെ അത്യാവശ്യക്കാര്‍ക്ക് പോകാന്‍ കഴിയൂ. നമ്മള്‍ സന്തോഷിക്കുവാണ്. പക്ഷേ അവര്‍ക്ക് ഒരുപാട് അത്യാവശ്യം കാണും. ഞാന്‍ ഈ പരിപാടി നടത്തി വേഗം പോകും. നമുക്ക് വീണ്ടും കാണാം” മമ്മൂട്ടി പറഞ്ഞു.
നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയപ്പോൾ കുരങ്ങൻ വാസൂരി സംശയത്തിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഏഴ് പേർക്കും അസുഖമില്ലെന്ന് സ്ഥിരീകരിച്ചത്. മൂന്ന് ദിവസങ്ങളിലായി ഏഴ് പേരെയാണ് ആലുവ ജില്ല ഗവ. ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരുന്നത്. ആലപ്പുഴയിലെ വൈറോളജി ലാബിലാണ് ഇവരുടെ സാമ്പിൾ പരിശോധന നടത്തിയത്. അതേസമയം, സൗദി അറേബ്യയിൽ നിന്ന് ശനിയാഴ്ച എത്തിയ യുപി സ്വദേശിയായ ഒരാളെ മങ്കി പോക്സ് ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാക്കി.
ചെന്നൈ : തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ ഞായറാഴ്ച സംസ്ഥാനത്തെ മങ്കിപോക്സ് റിപ്പോർട്ട് തള്ളിക്കളയുകയും ഒരു വിഭാഗം മാധ്യമങ്ങൾ പോസിറ്റീവ് കേസുകളെക്കുറിച്ച് കിംവദന്തികൾ പ്രചരിപ്പിക്കുകയാണെന്നും പറഞ്ഞു. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന 13 സ്ഥലങ്ങളിലും സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ആരോഗ്യ വകുപ്പ് പരിശോധന നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്ന തന്‍റെ മുൻ പരാമർശം ആരോഗ്യ കുടുംബക്ഷേമ മന്ത്രി ആവർത്തിച്ചു. 13 സ്ഥലങ്ങളിലും വിമാനത്താവളങ്ങളിലും റോഡ് മാർഗം വരുന്നവരുടെ മുഖത്തോ കൈകളിലോ തിണർപ്പ് ഉണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ന്യൂഡല്‍ഹി: ഇന്ധനവില വർദ്ധനവിനും തൊഴിലില്ലായ്മക്കുമെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. രാഷ്ട്രപതി ഭവൻ, പ്രധാനമന്ത്രിയുടെ വസതി, രാജ്ഭവൻ എന്നിവ ഉപരോധിക്കുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഉപരോധത്തിനിടെ അറസ്റ്റ് ചെയ്യപ്പെടുകയാണെങ്കില്‍ കൂട്ടമായി അറസ്റ്റിന് തയ്യാറാകുമെന്നും കോൺഗ്രസ് വ്യക്തമാക്കി.
ഇടുക്കി മെഡിക്കൽ കോളേജിൽ 100 എംബിബിഎസ് സീറ്റുകൾക്ക് അനുമതി ലഭിച്ചത് സർക്കാരിന്റെ നേട്ടമെന്ന് മുഖ്യമന്ത്രി
ഇടുക്കി ഗവണ്മെന്‍റ് മെഡിക്കൽ കോളേജിലെ 100 എം.ബി.ബി.എസ് സീറ്റുകൾക്ക് ദേശീയ മെഡിക്കൽ കമ്മീഷന്‍റെ അംഗീകാരത്തോടെ കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് കാര്യമായ പുരോഗതിയാണ് കൈവരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ഇടുക്കി മെഡിക്കൽ കോളേജ് ആരംഭിച്ചതെങ്കിലും ആവശ്യത്തിന് കിടക്കകളുള്ള ആശുപത്രി, അക്കാദമിക് ബ്ലോക്ക്, വിദ്യാർത്ഥികൾക്കും, ജീവനക്കാർക്കും ആവശ്യമായ താമസസൗകര്യം എന്നിവ ഇല്ലാത്തതിനാൽ 2016ൽ എം.സി.ഐ. അംഗീകാരം റദ്ദാക്കി. ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിയത് ഒരു സർക്കാരിന്റെ ദീർഘവീക്ഷണത്തിന്‍റെയും ശക്തമായ ഇടപെടലിന്‍റെയും നേട്ടമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
കോട്ടയം: മെട്രോ ന്യൂസ് എഡിറ്റർ ഇൻ ചീഫ് ആർ.ഗോപീകൃഷ്ണൻ അന്തരിച്ചു. ഏറെ നാളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദീപിക, മംഗളം, കേരളകൗമുദി എന്നിവയിൽ ന്യൂസ് എഡിറ്ററും കേരളകൗമുദിയിൽ ഡേ എഡിറ്ററുമായിരുന്നു. എൽ.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരനുമായി അഭിമുഖം നടത്തിയ ആദ്യ പത്രപ്രവർത്തകനായിരുന്നു അദ്ദേഹം. കെ.സി. സെബാസ്റ്റ്യൻ മെമ്മോറിയൽ അവാർഡ് ലഭിച്ചിട്ടുണ്ട്. ഇതിനൊപ്പം നിരവധി പുരസ്കാരങ്ങളും ഗോപീകൃഷ്ണന് ലഭിച്ചിട്ടുണ്ട്. മൃതദേഹം കോട്ടയം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ശവസംസ്കാരം പിന്നീട് നടക്കും.
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി നിരുപാധികം മാപ്പ് പറയണമെന്ന് കോൺഗ്രസ് പാർലമെന്‍ററി പാർട്ടി നേതാവ് അധീർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു. ലോക്സഭയിൽ പ്രസിഡന്‍റ് ദ്രൗപദി മുർമുവിന്‍റെ പേര് പരാമർശിക്കുമ്പോൾ മാന്യമായ വാക്കുകൾ ഉപയോഗിച്ചില്ലെന്നാണ് ആരോപണം. പ്രസംഗത്തിൽ നടപടി ആവശ്യപ്പെട്ട് സ്പീക്കർ ഓം ബിർളയ്ക്ക് അദ്ദേഹം കത്തയച്ചു. സ്മൃതി ഇറാനി സഭയിൽ ‘ദ്രൗപദി മുർമു’ എന്ന പേര് ആവർത്തിച്ച് ഉപയോഗിച്ചു. ഏറ്റവും ഉയർന്ന ഭരണഘടനാ പദവി വഹിക്കുന്ന പ്രസിഡന്‍റിനെ പേര് മാത്രം വിളിച്ചു. ബഹുമതിയുടെ വാക്കുകൾ ഉപയോഗിക്കാൻ കേന്ദ്രമന്ത്രി തയ്യാറായില്ല. ‘രാഷ്ട്രപത്നി’ പരാമർശം നാവ് പിഴയാണെന്നും തന്‍റെ ഹിന്ദി അത്ര നല്ലതല്ലാത്തതിനാലാണ് തെറ്റ് പറ്റിയതെന്നും അദ്ദേഹം കത്തിൽ പറയുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നും അധീർ രഞ്ജൻ ചൗധരി ആരോപിച്ചു. അതേസമയം, വിവാദ പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കൊപ്പം ചൗധരി മാപ്പുപറയണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ബിജെപി ഈ നിലപാടിൽ ഉറച്ച് നിൽക്കുകയാണ്.
റായ്പൂര്‍: ഭരണഘടന എല്ലാവര്‍ക്കും ഒരുപോലെയാണെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. റായ്പൂരിലെ ഹിദായത്തുള്ള നാഷണൽ ലോ യൂണിവേഴ്സിറ്റിയുടെ ബിരുദദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ പൗരനും തന്‍റെ അവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധവാനായാൽ മാത്രമേ ഭരണഘടനാ റിപ്പബ്ലിക്ക് സാധ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു. ഒരു ചെറിയ വിഭാഗം ജനങ്ങൾക്ക് മാത്രമേ ഭരണഘടനയെക്കുറിച്ച് അറിയൂവെന്നും അത് മോശമാണെന്നും അദ്ദേഹം വ്യക്തമാക്കി. “ആധുനിക ഇന്ത്യയെക്കുറിച്ചുള്ള പല കാര്യങ്ങളും അവകാശങ്ങളും നിയമ വിദ്യാർത്ഥികൾക്കും അഭിഭാഷകർക്കും വളരെ ചെറിയ ജനവിഭാഗങ്ങൾക്കും മാത്രമേ അറിയൂ,” അദ്ദേഹം പറഞ്ഞു. ഇത് മാറ്റുന്നതിൽ യുവാക്കളുടെ പങ്കും അദ്ദേഹം വിശദീകരിച്ചു.
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. സ്വർണം കടത്താൻ ശ്രമിച്ച ജീവനക്കാരൻ അറസ്റ്റിൽ. 2647 ഗ്രാം സ്വർണ മിശ്രിതം കടത്താൻ ശ്രമിച്ച ജീവനക്കാരൻ മുഹമ്മദ് ഷമീമിനെയാണ് സിഐഎസ്എഫ് അറസ്റ്റ് ചെയ്തത്. റൺവേയോട് ചേർന്നുള്ള ഭാഗത്ത് നിന്ന് നടത്തിയ തെരച്ചിലിനിടെയാണ് ഇയാൾ പിടിയിലായത്.
