- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾ ഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ബഹ്റൈൻ എ. കെ.സി. സി. റിഫാ *ഏരിയ കമ്മിറ്റി രൂപീകരിച്ചു.
- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ഫ്രൻഡ്സ് അസോസിയേഷൻ ബഹ്റൈന്‍ ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നു
- “ഈദുൽവതൻ”:കെ എം സി സി ബഹ്റൈൻ ദേശീയദിനം വിപുലമായി ആഘോഷിക്കും
- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
Author: News Desk
കോട്ടയം: മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എം.എൽ.എയുമായ ഉമ്മൻചാണ്ടി ഏറ്റവും കൂടുതൽ കാലം കേരള നിയമസഭയിൽ അംഗമായിരുന്ന വ്യക്തി എന്ന റെക്കോർഡ് സ്വന്തം പേരിലാക്കി. എം.എൽ.എ എന്ന നിലയിൽ ഉമ്മൻചാണ്ടി ഇന്ന് (2022 ഓഗസ്റ്റ് 2) 18728 ദിവസങ്ങൾ അതായത് 51 വർഷവും മൂന്നേകാൽ മാസവും പൂർത്തിയാക്കുകയാണ്. മുൻ ധനമന്ത്രിയും കേരള കോൺഗ്രസ് (എം) നേതാവുമായ അന്തരിച്ച കെ.എം മാണിയുടെ പേരിലായിരുന്നു ഈ റെക്കോർഡ്. ഓരോ അസംബ്ലിയും രൂപീകൃതമായ തീയതിയെ അടിസ്ഥാനമാക്കിയാണ് ഈ കണക്ക്. എന്നിരുന്നാലും, ഓരോ നിയമസഭയുടെയും ആദ്യ സമ്മേളനമോ സത്യപ്രതിജ്ഞാ ചടങ്ങോ നടന്ന തീയതിയുടെ അടിസ്ഥാനത്തിൽ, റെക്കോർഡ് തകർക്കാൻ ഓഗസ്റ്റ് 11 വരെ കാത്തിരിക്കേണ്ടിവരും. 1965 മുതൽ 2016 വരെ തുടർച്ചയായി 13 തവണ കെ എം മാണി പാലാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ചു. കെ.എം. മാണി 12 നിയമസഭകളിൽ അംഗമായി. 1965-ൽ ആദ്യമായി വിജയിച്ചെങ്കിലും 1967-ലാണ് ആദ്യമായി നിയമസഭാംഗമായത്. 1965 മാർച്ച് 17 ന് രൂപീകൃതമായ നിയമസഭ…
സംസ്ഥാനത്ത് ഇന്ന് പത്തു ജില്ലകളില്‍ റെഡ് അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത അഞ്ചുദിവസത്തേക്കുള്ള മഴമുന്നറിയിപ്പില്‍, വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്ത് അഞ്ചു ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കല്ലാർകുട്ടി, പൊന്മുടി, കുണ്ടള, ലോവർ പെരിയാർ, ഇരട്ടയാർ ഡാമുകളിൽ ആണ് റെഡ് അലർട്ട്. മീങ്കര, മംഗലം ഡാമുകളിൽ ഓറഞ്ച് അലർട്ടാണ്. നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകളും അഞ്ചു സെന്റിമീറ്റർ വീതം ഉയർത്തി. പേപ്പാറ ഡാമിന്റെ നാലു ഷട്ടറുകളും തുറന്നു. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ 140 സെ. മീ ഉയർത്തി. പെരിങ്ങൾക്കുത്തു ഡാമിന്റെ ഇപ്പോൾ തുറന്നിരിക്കുന്ന സ്പിൽവേ ഷട്ടറുകൾക്ക് പുറമെ ഒരു സ്ലൂയിസ് ഗേറ്റ് കൂടി തുറന്നു ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കും. സംസ്ഥാനത്ത് മഴ ശക്തമായി പെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി…
പുതുതായി 13734 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ, രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 44050009 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 27 പുതിയ മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 526430 ആയി ഉയർന്നു. സജീവ കേസുകളുടെ എണ്ണം 139792 ആയി കുറഞ്ഞു. മൊത്തം അണുബാധ നിരക്ക് 0.32 ശതമാനവും ദേശീയ കോവിഡ് രോഗമുക്തി നിരക്ക് 98.49 ശതമാനവുമാണെന്ന് മന്ത്രാലയം അറിയിച്ചു.
ന്യൂഡല്‍ഹി: പെഗാസസ് ഫോൺ ചോർത്തൽ കേസ് അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ആർ.വി രവീന്ദ്രന്‍റെ നേതൃത്വത്തിലുള്ള സമിതി അന്തിമറിപ്പോർട്ട് സമർപ്പിച്ചു. മുദ്രവച്ച കവറിലാണ് റിപ്പോർട്ട് കോടതിക്ക് കൈമാറിയത്. ചീഫ് ജസ്റ്റിസ് എൻ.വി രമണ അദ്ധ്യക്ഷനായ ബെഞ്ച് ഓഗസ്റ്റ് 12ന് റിപ്പോർട്ട് പരിഗണിച്ചേക്കും. അന്വേഷണത്തിന്‍റെ ഭാഗമായി മാധ്യമപ്രവർത്തകരായ എൻ റാം, സിദ്ധാർത്ഥ് വരദരാജൻ, രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് എന്നിവരുൾപ്പെടെ ഒരു ഡസനിലധികം പേരുടെ മൊഴിയാണ് ജസ്റ്റിസ് രവീന്ദ്രൻ അധ്യക്ഷനായ സമിതി രേഖപ്പെടുത്തിയത്. കൂടാതെ, ചോര്‍ത്തപ്പെട്ട ഫോണുകളിൽ ചിലത് സാങ്കേതിക പരിശോധനകൾക്ക് വിധേയമാക്കി. ചോര്‍ത്തപ്പെട്ട ഫോണുകളുടെ ഡിജിറ്റൽ ഫോറൻസിക് പരിശോധനയുടെ ഫലം അന്തിമ റിപ്പോർട്ടിൽ ഉണ്ടെന്നാണ് വിവരം. റിപ്പോർട്ടിനെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ കമ്മിറ്റി അംഗങ്ങൾ വിസമ്മതിച്ചു. അന്വേഷണം പൂർത്തിയാക്കാൻ സമിതിക്ക് നേരത്തെ നൽകിയിരുന്ന സമയപരിധി മെയ് 20 ആയിരുന്നു. എന്നാൽ സമിതി ആവശ്യപ്പെട്ടതിനെ തുടർന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയപരിധി സുപ്രീം കോടതി ജൂൺ 20 വരെ നീട്ടുകയായിരുന്നു. ചീഫ് ജസ്റ്റിസ് എൻ.വി രമണയെ…
തിരുവനന്തപുരം: കനത്ത മഴയെ തുടർന്നുള്ള പ്രളയ സമാനമായ സാഹചര്യം നേരിടാൻ എൻഎസ്എസ്-എൻസിസി പ്രവർത്തകർ രംഗത്തിറങ്ങുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. സംസ്ഥാനത്തെ എല്ലാ എൻഎസ്എസ് യൂണിറ്റുകളിലെയും സന്നദ്ധ പ്രവർത്തകരുടെ സേവനം വിട്ടുനൽകാൻ മന്ത്രി എൻഎസ്എസ് കോർഡിനേറ്റർക്ക് നിർദ്ദേശം നൽകി. ജില്ലാ ഭരണകൂടങ്ങളെ സഹായിക്കുന്നതിനായി കേഡറ്റുകളും കവചിത വാഹനങ്ങളും സജ്ജമാക്കണമെന്നും എൻസിസി അഡീഷണൽ ഡയറക്ടർ ജനറലിനോട് ആവശ്യപ്പെട്ടു. റവന്യു അധികൃതർ ആവശ്യപ്പെടുന്ന സമയത്ത് ഇറങ്ങുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. മധ്യകേരളത്തിനും തെക്കൻ കേരളത്തിനുമൊപ്പം വടക്കൻ കേരളത്തിലും കനത്ത മഴയുണ്ടാകും. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് ആയിരിക്കും.
ചെന്നൈ: ചെസ്സിന്‍റെ ആവേശം മഹാബലിപുരത്തെ കടൽക്കരയിൽ മാത്രമല്ല, കടലിനടിയിലും ഉണ്ട്. സ്കൂബ ഡൈവിംഗ് കോച്ച് അരവിന്ദ് തരുൺ ശ്രീയും സംഘവും കടലിൽ 60 അടി താഴ്ചയിൽ ചെസ്സ് കളിച്ചു. സ്കൂബ ഡൈവിംഗ് വസ്ത്രത്തിന് പകരം മുണ്ടും വേഷ്ടിയും ധരിച്ചെത്തിയ അരവിന്ദ് ചെസ്സ് ഒളിമ്പ്യാഡിലെ ഭാഗ്യചിഹ്നമായ തമ്പിയുടെ മുഖംമൂടി ധരിച്ച് കടലിനടിയിലേക്ക് ഊളിയിട്ടു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും അടങ്ങുന്ന ആറംഗ സംഘമാണ് ശ്വസന ഉപകരണങ്ങളുമായി കൂട്ടിനുണ്ടായിരുന്നത്. മഹാബലിപുരത്തിനടുത്ത് നീലാങ്കര കരമ്പാക്കത്തെ കടലിലാണ് പരിപാടി നടന്നത്. കടലിനടിയിലെ ഗെയിമിനായി, വെള്ളത്തിൽ പൊങ്ങിക്കിടക്കാത്ത പ്രത്യേക തരം ചെസ്സ്ബോർഡുകളും കയ്യുറകളും ഉണ്ടായിരുന്നു. ആംഗ്യഭാഷയിലൂടെയായിരുന്നു ആശയവിനിമയം. കലാസംവിധായകൻ ശരവണനാണ് തമ്പിയുടെ മുഖംമൂടി നിർമിച്ചത്.
ദില്ലി: ഡൽഹിയിൽ രണ്ടാമത്തെ മങ്കിപോക്സ് സ്ഥിരീകരിച്ചു. വിദേശയാത്ര നടത്തിയിട്ടില്ലാത്ത നൈജീരിയക്കാരനായ 35കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിലാണ് ഇയാൾ താമസിക്കുന്നത്. അതേസമയം, രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത മങ്കിപോക്സ് കേസുകളുടെ എണ്ണം ആറായി. ഡൽഹിയിലെ രണ്ടാമത്തെ കേസാണിത്. നൈജീരിയൻ പൗരൻ ആഭ്യന്തരമായോ വിദേശമായോ ഒരു യാത്രയും നടത്തിയിട്ടില്ലെന്ന് ഡൽഹി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ ഡൽഹിയിലെ എൽഎൻജെപി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഒരു നൈജീരിയൻ പൗരന്‍റെ ശരീരത്തിൽ കുമിളകളുണ്ട് ഉണ്ട്. കഴിഞ്ഞ അഞ്ച് ദിവസമായി ഇയാൾക്ക് പനിയും ഉണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇയാളുടെ സാമ്പിളുകൾ പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. ഇന്നലെ വൈകുന്നേരമാണ് റിപ്പോർട്ട് ലഭിച്ചത്.
ന്യൂദല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മകൾ സോയിഷും ഗോവയിലെ റെസ്റ്റോറന്‍റിന്‍റെ ഉടമകളല്ലെന്ന് ഡൽഹി ഹൈക്കോടതി. അവർക്ക് അനുകൂലമായി ലൈസൻസ് നൽകിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. മന്ത്രിയുടെ മകൾ ഗോവയിൽ അനധികൃത ബാർ നടത്തിയെന്നാരോപിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ സ്മൃതി ഇറാനി നൽകിയ മാനനഷ്ടക്കേസ് പരിഗണിക്കുകയായിരുന്നു കോടതി. സ്മൃതി ഇറാനിയും മകളും റെസ്റ്റോറന്‍റിന്‍റെ ഉടമകളല്ലെന്നും സ്മൃതി ഇറാനിയോ മകളോ ലൈസൻസിനായി അപേക്ഷിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. റെസ്റ്റോറന്‍റും ഭൂമിയും ഇറാനിയുടെയോ മകളുടെയോ ഉടമസ്ഥതയിലുള്ളതല്ലെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. ഇറാനിക്കും മകൾക്കുമെതിരെ വ്യാജവും നിന്ദ്യവും യുദ്ധസമാനവുമായ വ്യക്തിപരമായ ആക്രമണങ്ങൾ അഴിച്ചുവിടാൻ മൂന്ന് പ്രതികളും പരസ്പരം ഗൂഡാലോചന നടത്തിയെന്നും കോടതി ഉത്തരവിൽ പറയുന്നു. യഥാർഥ വസ്തുതകൾ പരിശോധിക്കാതെയാണ് അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിച്ചത്.
ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. അസമിലെ ജോർഹട്ട് വിമാനത്താവളത്തിലാണ് സംഭവം. കൊൽക്കത്തയിലേക്ക് പോകുകയായിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫിനായി റൺവേയിലൂടെ നീങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. യാത്രക്കാർക്ക് പരിക്കേറ്റില്ല. വിമാനത്തിന്‍റെ ഒരു വശത്തെ ടയറുകൾ തെന്നിമാറി റൺവേയ്ക്ക് സമീപം ചെളിയിൽ മൂടിയ നിലയിലായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ചതായി ഇൻഡിഗോ അധികൃതർ അറിയിച്ചു. 98 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. സാങ്കേതിക തകരാർ മൂലം വിമാനം റദ്ദാക്കിയതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) അറിയിച്ചു.
തിരുവനന്തപുരം: വൃഷ്ടിപ്രദേശങ്ങളിൽ നീരൊഴുക്ക് വർദ്ധിച്ചെങ്കിലും ഇടുക്കിയിലെ കുണ്ടള ഒഴികെയുള്ള പ്രധാന ഡാമുകളെല്ലാം തൽക്കാലം തുറക്കേണ്ടതില്ലെന്ന് കെഎസ്ഇബി അറിയിച്ചു. കുണ്ടള ഡാം ഇന്ന് രാവിലെ 10 മണിക്ക് തുറക്കും. സംഭരണ ശേഷിയുടെ 94 ശതമാനവും നിറഞ്ഞ ശേഷമാണ് കുണ്ടള ഡാം തുറക്കുന്നത്. മറ്റ് ഡാമുകളിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല. ഇടുക്കി ഉൾപ്പെടെയുള്ള ഡാമുകളിലെ നീരൊഴുക്ക് നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു. ഇടുക്കിയിൽ കനത്ത മഴ പെയ്തിട്ടും ഡാമുകളിലെ ജലനിരപ്പ് നിയന്ത്രണവിധേയമാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ ജലസംഭരണിയായ ഇടുക്കിയിലെ ജലനിരപ്പ് 723.08 മീറ്ററിലെത്തിയെങ്കിലും സംഭരണ ശേഷിയുടെ 66 ശതമാനം മാത്രമാണ് വെള്ളമുള്ളത്. അതിനാൽ വരും ദിവസങ്ങളിൽ ഡാം തുറക്കേണ്ടതില്ലെന്നാണ് വിലയിരുത്തൽ.
