- മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഇരുപതാം വാർഷികാഘോഷ ലോഗോ, ബ്രോഷർ പ്രകാശനം
- പത്തനംതിട്ട ജില്ലാ സംഗമം 16-മത് വാർഷികം ആഘോഷിച്ചു. ഉല്ലാസ് കുറുപ്പ് മെമ്മോറിയൽ അവാർഡു ജാഫറലി പാലക്കോടിന് നൽകി
- അന്‍വറിന്റെ അധ്യായം അടച്ചത് കുഞ്ഞാലിക്കുട്ടിയുടെ അറിവോടെ: അടൂര്‍ പ്രകാശ്
- യുഡിഎഫ് നേതൃത്വം രക്ഷപ്പെടണമെങ്കില്‍ വി ഡി സതീശന് രാജിവെക്കുകയാണ് നല്ലത്; പി വി അന്‍വര്‍
- അല്‍ ഹിക്മ ഇന്റര്‍നാഷണല്‍ സ്കൂള്‍ ബിരുദദാന ചടങ്ങ് നടത്തി
- തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ട; വിദ്യാര്‍ഥികളെ പിടികൂടി
- ഇന്ത്യന്‍ ലേഡീസ് അസോസിയേഷന് ലീല ജഷന്മല് സ്മാരക പ്രഭാഷണം സംഘടിപ്പിച്ചു
- രാജ്യത്ത് പാചകവാതക വില കുറഞ്ഞു, പുതുക്കിയ വില ഇന്നുമുതൽ പ്രാബല്യത്തിൽ :
Author: News Desk
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഹര്‍ ഘര്‍ തിരംഗ’ ക്യാമ്പയിനിന്റെ ഭാഗമായുള്ള സോഷ്യല്‍ മീഡിയയിലെ ദേശീയ പതാക പ്രൊഫൈല്‍ ചിത്രം ഇന്ത്യന്‍ ദേശീയ പതാക കോഡിന് എതിരാണെന്ന് പരാതി. തൃശൂർ സ്വദേശിയും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ ജയകൃഷ്ണനാണ് ഇത് സംബന്ധിച്ച് കേരള സൈബർ സെല്ലിനും ഡിജിപിക്കും പരാതി നൽകിയത്. പരാതി പരിഗണിച്ചതായി സന്ദേശം ലഭിച്ചതായി ജയകൃഷ്ണൻ പറഞ്ഞു. ഭേദഗതി ചെയ്ത ഫ്ലാഗ് കോഡ് അനുസരിച്ച്, ഇന്ത്യയുടെ ദേശീയ പതാക എന്നത് ദീര്‍ഘ ചതുരത്തിലുള്ള മൂന്ന് നിറങ്ങള്‍ ചേര്‍ന്നതാണ്. എന്നാൽ, സോഷ്യൽ മീഡിയയിൽ വൃത്താകൃതിയിലുള്ള രൂപത്തിൽ ഇന്ത്യയുടെ പതാക പ്രദർശിപ്പിക്കുന്നത് ഫ്ലാഗ് കോഡിന് വിരുദ്ധമാണെന്ന് ജയകൃഷ്ണൻ പറഞ്ഞു. പൊതുജനങ്ങൾക്ക് മാതൃകയാകേണ്ട ഭരണാധികാരികൾ ദേശീയപതാകയെ ഇത്തരത്തിൽ അവഹേളിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്. അതിനാൽ ദേശീയപതാകയെ അപമാനിച്ചതിന് മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാണ് അഭ്യർത്ഥിക്കുന്നതെന്നും ജയകൃഷ്ണൻ പരാതിയിൽ പറയുന്നു.
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത് 5335 അനധികൃത ക്വാറികള്‍. സർക്കാർ ലൈസൻസ് നൽകിയതിന്റെ പത്തിരട്ടി ക്വാറികളാണ് കേരളത്തിലുള്ളത്. മധ്യകേരളത്തിലാണ് ഏറ്റവും കൂടുതൽ അനധികൃത ക്വാറികൾ പ്രവർത്തിക്കുന്നത്. അനിയന്ത്രിതമായ പാറഖനനം ഭൂകമ്പം, മണ്ണിടിച്ചിൽ എന്നിവയ്ക്ക് കാരണമാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കേരളത്തിൽ 589 ക്വാറികൾക്ക് ലൈസൻസുണ്ടെന്നാണ് സർക്കാരിന്റെ കണക്ക്. എന്നാൽ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ 5,924 ക്വാറികളാണ് കണ്ടെത്തിയത്. പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി ജില്ലകളിലായി 2438 ക്വാറികളുണ്ട്. തെക്കൻ കേരളത്തിൽ 1517 ക്വാറികളും വടക്കൻ കേരളത്തിൽ 1969 ക്വാറികളുമുണ്ട്. 17,685 ഏക്കർ വിസ്തൃതിയിലാണ് ഈ ക്വാറികൾ സ്ഥിതി ചെയ്യുന്നത്. മണ്ണിടിച്ചിലിനും ഭൂകമ്പത്തിനും പുറമെ ഭൂഗർഭജലത്തിന്‍റെ അളവ് കുറയാനും ഇവ കാരണമാകും. കൂടാതെ മലകളുടെ മുകളില്‍ വെള്ളം കെട്ടിനിൽക്കുന്നതും ഉരുള്‍പൊട്ടലിന് കാരണമാകും. പാറഖനനത്തിനായുള്ള റോഡ് നിര്‍മാണമുള്‍പ്പെടെ പ്രകൃതിദുരന്തത്തിന് ഇടയാക്കും.
ഇടുക്കി: ഇടുക്കി ഡാം തുറന്നു. ചട്ടപ്രകാരം മൂന്ന് തവണ സൈറൺ മുഴക്കിയ ശേഷം പത്ത് മണിയോടെയാണ് ഡാം തുറന്നത്. ചെറുതോണി അണക്കെട്ടിൻറെ ഒരു ഷട്ടർ 70 സെൻറീമീറ്റർ ഉയർത്തി അൻപത് ഘനമീറ്റർ വെള്ളം പെരിയാറിലേക്ക് ഒഴുക്കി വിടുകയാണ് ഇപ്പോൾ.
വിശ്വകവി രബീന്ദ്രനാഥ ടാഗോറിന്‍റെ ഓർമ്മകൾക്ക് ഇന്ന് എണ്‍പത്തി ഒന്ന് വയസ്. 1941 ഓഗസ്റ്റ് 7നാണ് ഗാന്ധിജിയുടെ ‘ഗുരുദേവൻ’ എഴുത്തിന്‍റെ ലോകത്തോട് വിടപറഞ്ഞത്. ദേശീയഗാന ശില്‍പി, താന്‍ ജീവിച്ച കാലഘട്ടത്തിലെ മഹാപ്രതിഭകളുമായി ഇന്ത്യയുടെ ആത്മാവിനെ ചേര്‍ത്തുവച്ച സഞ്ചാരി എന്നിങ്ങനെ നിരവധി വിശേഷണങ്ങൾ ടാഗോറിനുണ്ട്. ബ്രഹ്മസമാജത്തിന്‍റെ നേതാവായ ദേബേന്ദ്രനാഥ ടാഗോറിന്‍റെ പതിനാലാമത്തെ മകനാണ് രബീന്ദ്രനാഥ് ടാഗോർ. തന്‍റെ ആദ്യ പുസ്തകമായ ‘സന്ധ്യാസംഗീതം’ പ്രസിദ്ധീകരിക്കുമ്പോൾ അദ്ദേഹത്തിന് 17 വയസ്സേ ഉണ്ടായിരുന്നുള്ളൂ. പഠനത്തിനുശേഷം, പിതാവിന്‍റെ പാതയിൽ അദ്ദേഹം ബ്രഹ്മസമാജത്തിൽ ചേർന്നു. 1910ലാണ് അദ്ദേഹത്തിന്‍റെ ഏറ്റവും പ്രശസ്ത കാവ്യ സമാഹരമായ ഗീതാഞ്ജലി പുറത്തിറങ്ങിയത്. 1912ല്‍ ടാഗോര്‍ തന്നെ ഗീതാഞ്ജലി ഇംഗ്ളീഷിലേയ്ക്ക് പരിഭാഷപ്പെടുത്തി. ആ ലോകോത്തര പരിഭാഷയ്ക്ക് അദ്ദേഹത്തിന് 1913ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇംഗ്ളീഷ് സര്‍ക്കാര്‍ സര്‍ ബഹുമതി നല്‍കി ടാഗോറിനെ ആദരിച്ചു. എന്നാല്‍ 1919-ല്‍ ജാലിയന്‍ വലാബാഗ് കൂട്ടകൊലയെ തുടര്‍ന്ന് ദേശസ്നേഹിയായ ടാഗോര്‍ ആ അംഗീകാരം ബ്രിട്ടീഷ് സര്‍ക്കാരിന് തിരിച്ചു നല്‍കി.…
തിരുവനന്തപുരം: ലോകായുക്ത നിയമത്തിലെ ഭേദഗതി ഉൾപ്പെടെ 11 ഓർഡിനൻസുകളിൽ പുതുക്കാന്‍ ഒപ്പിടാതെ ഗവര്‍ണര്‍. ജൂലൈ 27ന് ചേർന്ന മന്ത്രിസഭാ യോഗമാണ് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിന് ശേഷം പാസാക്കാത്ത 11 ഓർഡിനൻസുകൾ പുതുക്കാൻ തീരുമാനിച്ചത്. ശുപാർശ 28ന് രാജ്ഭവനിലെത്തിയിരുന്നു. തിങ്കളാഴ്ച കാലാവധി തീരുന്ന ഓർഡിനൻസുകൾ പുതുക്കിയില്ലെങ്കിൽ ഈ നിയമങ്ങൾ അസാധുവാകും. വെള്ളിയാഴ്ച ഡൽഹിയിലേക്ക് പോയ ഗവർണർ ഓഗസ്റ്റ് 11നേ മടങ്ങി വരൂ എന്നാണ് റിപ്പോർട്ട്. ഓർഡിനൻസുകൾ അംഗീകരിക്കാനോ തിരിച്ചയക്കാനോ ഗവർണർ ആവശ്യപ്പെട്ടിട്ടില്ലെന്ന് രാജ്ഭവൻ സർക്കാർ പ്രതിനിധികളെ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. കേരള ലോകായുക്ത ഭേദഗതി- രണ്ട്(പുതുക്കിയ തവണ), കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ ഭേദഗതി- മൂന്ന്, കേരള സ്വകാര്യ വനം നിക്ഷിപ്തമാക്കലും പതിച്ചുനല്‍കലും- ഏഴ്, കേരള സഹകരണ സൊസൈറ്റീസ് ഭേദഗതി- രണ്ട്, കേരള മാരിടൈം ബോര്‍ഡ് ഭേദഗതി- രണ്ട്, തദ്ദേശസ്വയംഭരണ പൊതുസര്‍വീസ്- ഒന്ന്, കേരള പൊതുമേഖലാ നിയമന ബോര്‍ഡ്- ഒന്ന്, കേരള പബ്ലിക് ഹെല്‍ത്ത് ഓര്‍ഡിനന്‍സ്- അഞ്ച്, ലൈവ് സ്റ്റോക്ക് ആന്‍ഡ് പൗള്‍ട്രി…
ആലുവ: പെരിയാറിലെ ജലനിരപ്പ് 1.2 മീറ്ററായി കുറഞ്ഞു. ഇന്നലെ (ശനിയാഴ്ച) വൈകുന്നേരം സമുദ്രനിരപ്പിൽ നിന്ന് 1.7 മീറ്റർ ഉയരത്തിലായിരുന്നു നദിയിലെ ജലനിരപ്പ്. വെള്ളിയാഴ്ച ഇത് 2.9 മീറ്ററായിരുന്നു. ചെളിയുടെ അളവ് 50 എൻടിയുവിൽ നിന്ന് 25 ആയി കുറഞ്ഞു. ഇടുക്കി ഡാം തുറന്നാലും പെരിയാറിൽ വെള്ളപ്പൊക്കത്തിന് സാധ്യതയില്ലെന്ന് അധികൃതർ അറിയിച്ചു. മണപ്പുറം മഹാദേവ ക്ഷേത്രപരിസരത്ത് നിന്ന് വെള്ളം പൂർണമായും ഇറങ്ങിയില്ല. എന്നാൽ, മണപ്പുറം വ്യക്തമായി കാണാൻ കഴിയും.
ഹെൽമെറ്റിൽ ക്യാമറ വയ്ക്കുന്നവർക്ക് ഇനി പിടിവീഴും. ക്യാമറയുള്ള ഹെൽമറ്റ് ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഗതാഗത കമ്മീഷണർ നിർദേശം നൽകി. നിയമം ലംഘിച്ചാൽ 1,000 രൂപ പിഴ ഈടാക്കുകയും ലൈസൻസ് മൂന്ന് മാസത്തേക്ക് റദ്ദാക്കുകയും ചെയ്യും. സംസ്ഥാനത്ത് അടുത്തിടെയുണ്ടായ മോട്ടോർ വാഹന അപകടങ്ങളിൽ ആളുകൾക്ക് മുഖത്ത് കൂടുതൽ പരിക്കേൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഹെൽമെറ്റിന് മുകളിൽ ക്യാമറയുമായി വാഹനമോടിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടവരുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. ഇതേതുടർന്നാണ് ഗതാഗത വകുപ്പ് കർശന നടപടി സ്വീകരിച്ചത്. നിയമം ലംഘിച്ചാൽ 1000 രൂപ പിഴ ചുമത്തും. കുറ്റകൃത്യം വീണ്ടും ആവർത്തിച്ചാൽ മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദാക്കാനും നിർദ്ദേശമുണ്ട്. ക്യാമറകൾ ഘടിപ്പിച്ച ഹെൽമറ്റുകൾ പലപ്പോഴും അപകടങ്ങളുടെ ആഘാതം വർദ്ധിപ്പിക്കുന്നു എന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്.
തിരുവനന്തപുരം: വിമാനത്തിൽ പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് പ്രവർത്തകരെ ആക്രമിച്ചതിനെ തുടർന്ന് എൽഡിഎഫ് കണ്‍വീനർ ഇ പി ജയരാജന് ഏർപ്പെടുത്തിയ യാത്രാവിലക്ക് ഇന്ന് അവസാനിക്കും. എന്നാൽ ഇ.പി ശക്തമായ പ്രതിഷേധത്തിലാണ്. ഇനി ഇൻഡിഗോയിൽ യാത്ര ചെയ്യില്ലെന്ന നിലപാടിൽ തന്നെ അദ്ദേഹം ഉറച്ചുനിൽക്കുകയാണ്. അതേസമയം, ഈ തീരുമാനം അദ്ദേഹത്തിന് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ഇൻഡിഗോ ബഹിഷ്കരിച്ചാൽ കണ്ണൂരില്‍ നിന്ന് സംസ്ഥാനത്തിനുള്ളില്‍ വിമാന യാത്ര ചെയ്യാന്‍ എയര്‍ഇന്ത്യയില്‍ കയറി തൊട്ടടുത്തുള്ള കോഴിക്കോട് വരെ മാത്രമേ എത്താനാകൂ. ഇത് തിരക്കേറിയ രാഷ്ട്രീയക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. അതേസമയം, മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ ഇ.പി പ്രതിയായ കേസിലെ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. വിമാനത്തിലെ പ്രതിഷേധം ഏറെ വിവാദമായിരുന്നു. സംഭവം പരിശോധിച്ച ശേഷം ഇ പി ജയരാജനെയും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെയും ഇൻഡിഗോ വിലക്കിയിരുന്നു.
ചെന്നൈ: ചെറിയ ഉപഗ്രഹങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിക്കാൻ ഐഎസ്ആർഒ രൂപകൽപ്പന ചെയ്ത എസ്എസ്എൽവി ആദ്യ വിക്ഷേപണം ഉടൻ നടക്കും. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്. 02-നെയും രാജ്യത്തെ 75 സര്‍ക്കാര്‍ സ്‌കൂളുകളിലെ 750 പെണ്‍കുട്ടികള്‍ ചേര്‍ന്നു നിര്‍മിച്ച ആസാദിസാറ്റിനെയും എസ്.എസ്.എല്‍.വി. ഭ്രമണപഥത്തിലെത്തിക്കും. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികാഘോഷങ്ങൾക്ക് മുന്നോടിയായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ വിക്ഷേപണം കാണാൻ പൊതുജനങ്ങളെയും വിദ്യാർത്ഥികളെയും ക്ഷണിച്ചിട്ടുണ്ട്. രാവിലെ 9.18ന് നടക്കുന്ന വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചു. വിക്ഷേപണത്തിന് ആറര മണിക്കൂർ മുമ്പാണ് കൗണ്ട്ഡൗണ്‍ ആരംഭിച്ചത്. നിര്‍മാണച്ചെലവ് വളരെ കുറവുള്ള എസ്.എസ്.എല്‍.വി. വിക്ഷേപണ സജ്ജമാക്കാന്‍ കുറച്ചു സമയം മതി എന്നതുകൊണ്ടാണ് കൗണ്ട്ഡൗണ്‍ സമയം കുറച്ചത്. ബഹിരാകാശ ഗവേഷണ മേഖല സ്വകാര്യമേഖലയ്ക്കുകൂടി തുറന്നുകൊടുക്കുന്നതിന് മുന്നോടിയായാണ് എസ്.എസ്.എല്‍.വി.ക്കു രൂപം നല്‍കിയത്. രാജ്യത്തിനകത്തും പുറത്തുമുള്ള സ്വകാര്യ സംരംഭകർക്ക് ഇതിന്‍റെ സേവനങ്ങൾ പ്രയോജനപ്പെടുത്താം. ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ എൻഎസ്ഐഎല്ലിനായിരിക്കും ഇതിന്‍റെ ചുമതല.
ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ ആവേശകരമായ സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 3-2ന് തോൽപ്പിച്ച് ഇന്ത്യൻ പുരുഷ ടീം ഫൈനലിൽ എത്തി. അഭിഷേക് (20), മന്ദീപ് സിങ് (28), ജുഗ്രാജ് സിങ് (25) എന്നിവരാണ് ഇന്ത്യക്കായി ഗോൾ നേടിയത്. റയാൻ ജൂലിയസ് (33), മുസ്തഫ കാസിം എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്കായി ഗോളുകൾ നേടിയത്. രണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെ 3-2ന് തോൽപ്പിച്ച ഓസ്ട്രേലിയയെയാണ് ഇന്നു നടക്കുന്ന ഫൈനലിൽ ഇന്ത്യ നേരിടുക. അതേസമയം, വിവാദം അകമ്പടിയായ ഷൂട്ടൗട്ടിനൊടുവിൽ വനിതാ ഹോക്കിയിൽ ഇന്ത്യ സെമിയിൽ പുറത്തായി. നിശ്ചിത സമയത്ത് ഓസ്ട്രേലിയയോട് 1-1ന് സമനിലക്ക് ശേഷമാണ് ഷൂട്ടൗട്ടിൽ 0-3ന് വനിതകളുടെ തോൽവി. വനിതകളുടെ സെമി ഫൈനലിൽ ഷൂട്ടൗട്ടിൽ ഓസ്ട്രേലിയയുടെ റോസി മലോണിന്‍റെ ആദ്യ ഷോട്ട് പാഴായി, പക്ഷേ ടെക്നിക്കൽ ഔദ്യോഗിക സ്കോർബോർഡിലെ കൗണ്ട്ഡൗൺ ക്ലോക്ക് ആരംഭിക്കാൻ വൈകിയതിനാൽ മറ്റൊരു അവസരം കൂടി ലഭിച്ചതാണ് വിവാദമായത് . ഓസ്ട്രേലിയയുടെ കെയ്റ്റ്ലിൻ നോബ്സ്, എയിമി ലോട്ടൺ എന്നിവരും ഈ ശ്രമത്തിൽ ലക്ഷ്യം കണ്ടെത്തി.