- അന്‍വറിന്റെ അധ്യായം അടച്ചത് കുഞ്ഞാലിക്കുട്ടിയുടെ അറിവോടെ: അടൂര്‍ പ്രകാശ്
- യുഡിഎഫ് നേതൃത്വം രക്ഷപ്പെടണമെങ്കില്‍ വി ഡി സതീശന് രാജിവെക്കുകയാണ് നല്ലത്; പി വി അന്‍വര്‍
- അല്‍ ഹിക്മ ഇന്റര്‍നാഷണല്‍ സ്കൂള്‍ ബിരുദദാന ചടങ്ങ് നടത്തി
- തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ട; വിദ്യാര്‍ഥികളെ പിടികൂടി
- ഇന്ത്യന്‍ ലേഡീസ് അസോസിയേഷന് ലീല ജഷന്മല് സ്മാരക പ്രഭാഷണം സംഘടിപ്പിച്ചു
- രാജ്യത്ത് പാചകവാതക വില കുറഞ്ഞു, പുതുക്കിയ വില ഇന്നുമുതൽ പ്രാബല്യത്തിൽ :
- സാറിലെ വാഹനാപകടം: മരിച്ച ദമ്പതികളുടെ മൂന്നു കുട്ടികള്‍ ഗുരുതരാവസ്ഥയില്‍
- അൽ മന്നാഇ ഈദ് ഗാഹുകൾ – സ്വാഗത സംഘം രൂപവത്കരിച്ചു
Author: News Desk
കൊച്ചി: നെടുമ്പാശേരിയിൽ സ്കൂട്ടർ യാത്രക്കാരൻ റോഡിലെ കുഴിയിൽ വീണ് മരിച്ച സംഭവത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ യൂത്ത് ലീഗ്. ഭരണപക്ഷ നിലപാടിൽ പ്രതിഷേധിച്ച് റോഡിലെ കുഴികളിൽ വാഴ നട്ട് നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഫിറോസിന്‍റെ പ്രതികരണം. “ദേശീയ, സംസ്ഥാന പാതകളിൽ കുഴികൾ നിറഞ്ഞിരിക്കുകയാണ്. ബൈക്ക് യാത്രികൻ കുഴിയിൽ വീണ് മരിച്ചു. മറ്റൊരിടത്ത് സ്കൂട്ടർ കുഴിയിൽ വീണ് രണ്ടായി പിളർന്നു. നടപടിയെടുക്കേണ്ട അധികാരികൾ നിഷ്ക്രിയരാണ്. ഭരണപക്ഷ നിലപാടിൽ പ്രതിഷേധിച്ച് റോഡിലെ കുഴികളിൽ വാഴ നട്ട് നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുകയാണ്. പഞ്ചായത്ത് തലത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. നിയമപരമായ മുന്നറിയിപ്പ്. വാഴ എന്നാൽ ആഭ്യന്തര വകുപ്പ് എന്നല്ല അർത്ഥമാക്കുന്നത്. ഇതിന്‍റെ പേരിൽ സൈബർ സഖാക്കൾ തെറി പറയരുത്”, ഫിറോസ് പറഞ്ഞു.
ന്യൂഡൽഹി: ബലാത്സംഗ കേസുകളിലെ പ്രതികൾക്ക് വധശിക്ഷ നൽകാൻ നിയമം നിലവിൽ വന്നതോടെ ബലാത്സംഗത്തിന് ഇരയാകുന്നവർ കൊല്ലപ്പെടുന്നതും വർധിച്ചതായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ബലാത്സംഗത്തിന് ഇരയായവർ കൊല്ലപ്പെടുന്ന സംഭവങ്ങൾ വർദ്ധിച്ചുവരികയാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് സർക്കാരിനെതിരെ വിമർശനമുയരുന്നതിനിടെയാണ് ഗെഹ്ലോട്ടിന്‍റെ പരാമർശം. ഗെഹ്ലോട്ടിന്‍റെ പരാമർശങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ കടുത്ത വിമർശനമാണ് ഉയരുന്നത്. ഡൽഹി വനിതാ കമ്മീഷൻ ചെയർപേഴ്സൺ സ്വാദി ജയ്ഹിന്ദ് ഉൾപ്പെടെ നിരവധി പേർ ഗെഹ്ലോട്ടിന്‍റെ പ്രസംഗം ഷെയർ ചെയ്യുകയും അദ്ദേഹത്തെ വിമർശിക്കുകയും ചെയ്തു. നിർഭയ കേസിന് ശേഷം പ്രതികളെ തൂക്കിലേറ്റണമെന്ന ആവശ്യം ശക്തമായിരുന്നു. പിന്നീട് അത് നിയമമായി മാറി. ഇതോടെ ബലാത്സംഗത്തിന് ഇരയാകുന്നവരെ കൊല്ലുന്ന രീതി വർദ്ധിച്ചു എന്നായിരുന്നു ഗെഹ്ലോട്ടിന്റെ പ്രസ്താവന.
ഇടുക്കി: നീരൊഴുക്ക് ശക്തമായി തുടരുന്നതിനാൽ ഇടുക്കി ഡാമിന്‍റെ കൂടുതൽ ഷട്ടറുകൾ തുറന്നു. 2, 4 ഷട്ടറുകൾ 40 സെന്‍റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. 100 ക്യുമെക്സ് വെള്ളം പുറത്തേക്ക് ഒഴുകും. ഇതോടെ സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളമാണ് തുറന്നുവിടുന്നത്. ഈ സാഹചര്യത്തിൽ ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്‍റെ ഇരുകരകളിലുമുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. ഇടുക്കി ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാലും മുല്ലപ്പെരിയാർ ഡാമിൽ നിന്ന് സ്പിൽവേയിലൂടെ ഒഴുകുന്ന വെള്ളത്തിന്‍റെ അളവ് വര്‍ധിപ്പിച്ചിട്ടുളളതിനാലും ഇടുക്കി അണക്കെട്ടിലേക്കുളള ജലനിരപ്പ് ഉയരുകയാണ്. പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. ജില്ലാ ഭരണകൂടം ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു. ഇടുക്കി ജലസംഭരണിയുടെ സംഭരണ ശേഷി 2403 അടിയാണ്. 2384.46 അടിയാണ് ഇടുക്കി ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. ഇത് മൊത്തം സംഭരണ ശേഷിയുടെ 84.5 ശതമാനമാണ്.
ശ്രീഹരിക്കോട്ട: എസ്എസ്എൽവി ഡി 1 ദൗത്യം പ്രതീക്ഷിച്ചതുപോലെ വിജയിക്കാത്തതിനാൽ അടുത്ത വിക്ഷേപണത്തിന് ഒരുങ്ങി ഐഎസ്ആർഒ. എസ്എസ്എൽവി ഡി 2 ഉടൻ വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു. വിക്ഷേപണ തീയതി ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉടൻ പ്രഖ്യാപിക്കും. “ചെറിയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കാൻ ഐഎസ്ആർഒ രൂപകൽപ്പന ചെയ്തതാണ് സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ(എസ്എസ്എൽവി). ഞായറാഴ്ചത്തെ ആദ്യ വിക്ഷേപണത്തിന്‍റെ എല്ലാ ഘട്ടങ്ങളും പൂർത്തിയായെങ്കിലും എസ്എസ്എൽവി വഹിക്കുന്ന രണ്ട് ഉപഗ്രഹങ്ങളെയും ഉദ്ദേശിച്ച ഭ്രമണപഥത്തിൽ എത്തിക്കാൻ കഴിഞ്ഞില്ല. അതിനാൽ, ഉപഗ്രഹങ്ങൾ പ്രവർത്തിക്കില്ല,” ഐഎസ്ആർഒ പത്രക്കുറിപ്പിൽ പറഞ്ഞു. വിക്ഷേപണത്തിൽ എന്തെങ്കിലും പിശക് സംഭവിച്ചിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഐഎസ്ആർഒ നിയോഗിച്ച സമിതി പരിശോധിക്കും. എസ്എസ്എൽവി-ഡി1 ഭൗമ നിരീക്ഷണ ഉപഗ്രഹം (ഇഒഎസ്-02), ആസാദിസാറ്റ് എന്നിവ വഹിച്ച് കൊണ്ടാണ് കുതിച്ചത്. സ്പേസ് കിഡ്സ് ഇന്ത്യ എന്ന സ്റ്റാർട്ടപ്പിന്‍റെ നേതൃത്വത്തിൽ ഇന്ത്യയിലെ ഗ്രാമീണ മേഖലകളിൽ നിന്നുള്ള 750 വിദ്യാർത്ഥികളാണ് ആസാദിസാറ്റ് വികസിപ്പിച്ചെടുത്തത്.
വാഷിങ്ടൻ: ഇന്ത്യൻ വംശജയായ 44 കാരി രൂപാലി എച്ച് ദേശായിയെ അമേരിക്കയിലെ ഉന്നത കോടതിയിൽ ജഡ്ജിയായി നിയമിച്ചു. ഒമ്പതാം സർക്യൂട്ട് കോടതിയിലാണ് നിയമനം. ഈ പദവി വഹിക്കുന്ന ആദ്യ ദക്ഷിണേഷ്യൻ വംശജയാണ് രൂപാലി. 29നെതിരെ 67 വോട്ടുകൾക്കാണ് രൂപാലിയുടെ നിയമനത്തിന് സെനറ്റ് അംഗീകാരം നൽകിയത്. 2000ൽ അരിസോണ സ്കൂൾ ഓഫ് ലോയിൽ നിന്ന് ബിരുദം നേടുകയും 2005 ൽ അരിസോണ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടുകയും ചെയ്ത രൂപാലി ഈ കോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജിയാണ്.
മുംബൈ: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി മഹാരാഷ്ട്രയിലെ ഷിൻഡെ സർക്കാർ വിപുലീകരിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രഖ്യാപിച്ചു. ഫഡ്നാവിസ് ആഭ്യന്തര വകുപ്പ് നിലനിർത്തുമെന്നാണ് റിപ്പോർട്ടുകൾ. ജൂണ് 30നാണ് ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അതേ ദിവസം തന്നെ ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു. എന്നാല്‍ മന്ത്രിസഭയിലുള്ള മറ്റ് മന്ത്രിമാരുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമുണ്ടായിരുന്നില്ല. ഇതിനെതിരെ ശിവസേന വിഭാഗം വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. മന്ത്രിമാരെ തീരുമാനിക്കുന്നതില്‍ ഷിന്‍ഡെയും ഫഡ്‌നാവിസും തമ്മില്‍ തര്‍ക്കമുണ്ടായെന്നും ആരോപണം ഉയർന്നിരുന്നു. മുന്‍ ഉപ മുഖ്യമന്ത്രിയും എന്‍.സി.പി നേതാവുമായ അജിത് പവാര്‍ ആണ് മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവ്. ‘പ്രതിപക്ഷ നേതാവായ അജിത് ഡാഡ അങ്ങനെയൊക്കെ പറയും. അവര്‍ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ 32 ദിവസം അഞ്ച് മന്ത്രിമാരെ ഉണ്ടായിരുന്നുള്ളൂ എന്ന കാര്യം ഇപ്പോള്‍ സൗകര്യപൂര്‍വം മറക്കുകയാണ്,’എന്നാണ് ആരോപണങ്ങള്‍ക്ക് മറുപടിയായി ഫഡ്‌നാവിസ് പറഞ്ഞത്.
ദേശീയപാതാ വികസനം വലിയ രീതിയിൽ നടക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ദേശീയപാതാ വികസനത്തിൽ എന്തെങ്കിലും പോരായ്മയുണ്ടെങ്കിൽ അത് പരിഹരിക്കും. പൊതുമരാമത്ത് മന്ത്രിയുമായി ചർച്ചയ്ക്ക് എപ്പോഴും തയ്യാറാണെന്നും വി മുരളീധരൻ പറഞ്ഞു. ദേശീയപാതയുടെ കാര്യത്തിൽ വലിയൊരു ഉത്തരവാദിത്തവും കേന്ദ്രത്തിനാണെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഏത് വകുപ്പിന്‍റെ റോഡ് ആയാലും കുഴികൾ ഉണ്ടാകാൻ പാടില്ല. കേരളം രൂപീകൃതമായ അന്ന് മുതൽ റോഡുകളിൽ കുഴിയുണ്ടെന്നും പറഞ്ഞു കയ്യും കെട്ടി നോക്കി നിൽക്കാനാവില്ല. ഡിഎൽപി ബോർഡ് പ്രസിദ്ധീകരിച്ചതോടെ പൊതുമരാമത്ത് റോഡുകളുടെ സ്ഥിതി മെച്ചപ്പെട്ടെന്നും മന്ത്രി പറഞ്ഞു. ദേശീയപാതയുടെ വലിയൊരു ഉത്തരവാദിത്തവും കേന്ദ്രത്തിനാണ്. ഈ റോഡുകൾ കൈകാര്യം ചെയ്യുന്നതിന് പരിമിതികളുണ്ട്. സംസ്ഥാനത്തിന് കീഴിൽ ഉള്ള 548 കിലോമീറ്റർ ദേശീയ പാത ആണ്. നെടുമ്പാശേരിയിലെ അപകടവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന്‍റെ നിലപാട് രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കുന്നതല്ല. വസ്തുതാപരമായ കാര്യങ്ങൾ ആണ് ചൂണ്ടിക്കാണിച്ചതെന്നും മന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യത്തിന്‍റെ അമൃതം നുകർന്ന അതേ വർഷം തന്നെ രാജ്യത്ത് വേരറ്റ് പോയ ഒരു വിഭാഗം ഈ സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നു. 75 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലേക്ക് വരുന്ന അതിഥിയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇവയുടെ പരിപാലനത്തിനായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 50 കോടി രൂപ കൈമാറും. 1970 കളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്ന് മുടങ്ങിയ തിരിച്ചുവരവ് അരനൂറ്റാണ്ടിന് ശേഷം നടക്കുന്നതിനാൽ ഇന്ത്യ മാത്രമല്ല, മറ്റ് രാജ്യങ്ങളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മടങ്ങിവരുന്ന അതിഥി മറ്റാരുമല്ല. കരയിലെ വേഗരാജാവ് എന്നറിയപ്പെടുന്ന ‘ചീറ്റ’. ഒരുകാലത്ത് ചീറ്റകളാൽ സമൃദ്ധമായിരുന്നു ഇന്ത്യ. മുഗൾ ഭരണകാലത്ത് ഇന്ത്യയിൽ പതിനായിരത്തിലധികം ചീറ്റകളുണ്ടായിരുന്നു. അക്ബർ ചക്രവർത്തി ആയിരത്തോളം ചീറ്റപ്പുലികളെ വളർത്തിയിരുന്നു. ഇവയെ വേട്ടയ്ക്ക് ആണ് ഉപയോഗിച്ചിരുന്നത്. ജഹാംഗീറിന്റെ കാലത്ത് കൊട്ടാരത്തിൽ പരിപാലിച്ചിരുന്ന ചീറ്റ വനത്തിനു പുറത്ത് കുഞ്ഞിന് ജന്മം നൽകിയ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. സ്വാതി തിരുനാളിന്റെ കാലത്ത് 1813–1846 കാലഘട്ടത്തിൽ തിരുവനന്തപുരത്തെ കുതിര ലായത്തിനോട് ചേർന്നുള്ള മൃഗശാലയിൽ തിരുവിതാംകൂർ കാടുകളിൽ നിന്നു…
വയനാട്: ബാണാസുര സാഗർ ഡാം നാളെ തുറക്കും. രാവിലെ 8 മണിക്ക് ഡാം തുറക്കും. ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാമിന്‍റെ സ്പിൽവേ ഷട്ടറുകൾ ഉയർത്തി സെക്കൻഡിൽ 35 ക്യുബിക് മീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക. 773.60 മീറ്ററാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടമലയാർ ഡാം ചൊവ്വാഴ്ച തുറക്കും. ഇന്ന് രാത്രി ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. ആദ്യം 50 ക്യുമെക്സ് വെള്ളവും പിന്നീട് 100 ക്യുമെക്സ് വെള്ളവും തുറന്നുവിടും. പെരിയാറിന്‍റെ തീരത്ത് താമസിക്കുന്നവർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ രേണു രാജ് പറഞ്ഞു. മുല്ലപ്പെരിയാർ ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിട്ടു. ജലനിരപ്പ് 138.35 അടിയായി ഉയർന്നതോടെയാണ് വെളളത്തിന്റെ അളവ് സെക്കൻഡിൽ 3119 ക്യുബിക് അടിയായി ഉയർത്തിയത്. ആറ് ഷട്ടറുകൾ 50 സെന്‍റീമീറ്റർ വീതം ഉയർത്തി. അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം 48 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്. വടക്കൻ കേരളത്തിൽ മഴ…
ആലപ്പുഴ കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ തൽസ്ഥാനത്ത് നിന്ന് നീക്കിയ നടപടിയെ വിമർശിച്ച് കെ സുരേന്ദ്രൻ. കൊല്ലത്ത് നടന്ന വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സുരേന്ദ്രൻ. ദിലീപിന് സിനിമയിൽ അഭിനയിക്കാൻ കഴിയുമെങ്കിൽ മദ്യലഹരിയിൽ വാഹനമോടിച്ച് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് കളക്ടറായി പ്രവർത്തിക്കാമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു. ചില ആളുകൾ തീരുമാനിക്കുന്നതേ നടക്കുകയുള്ളൂ. ശ്രീറാം വെങ്കിട്ടരാമന് വേണ്ടി ആരും വാദിക്കുന്നില്ല. ആ കേസ് തെളിയണമെന്നും കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കപ്പെടണമെന്നുമാണ് ബി.ജെ.പി ആവശ്യപ്പെടുന്നത്. എന്നാൽ ആ കേസിൽ കുറ്റാരോപിതനായ ഒരാളെ സർവീസിൽ തിരിച്ചെടുത്ത ശേഷം ഒരു തസ്തികയിലും ഇരിക്കാൻ അനുവദിക്കില്ലെന്ന തീരുമാനം അംഗീകരിക്കില്ല. മതസംഘടനകൾക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കുന്നതാണ് കാണുന്നത്. ഇത് നവോത്ഥാന തീരുമാനമാണെന്ന് പറഞ്ഞാണ് തീരുമാനം കൊണ്ടുവന്നത്. എന്നാൽ നവോത്ഥാന നായകന് ഇടയ്ക്കിടക്ക് കാലിടറുന്നു. വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. മത സംഘടനകളും സാമുദായിക സംഘടനകളും അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.