- ബഹ്റൈന്‍ ആര്‍ട്ട് സൊസൈറ്റി കോണ്‍കോര്‍ഡിയ ഫോട്ടോഗ്രാഫി മത്സര വിജയികളെ പ്രഖ്യാപിച്ചു
- അപകടകരമായി വാഹനമോടിക്കല്‍: ബഹ്റൈനില്‍ ഡ്രൈവര്‍ റിമാന്‍ഡില്‍
- ഗള്‍ഫ് എയര്‍ വിമാനത്തില്‍ അതിക്രമം: യാത്രക്കാരന് കസ്റ്റഡിയില്‍
- ഓടുന്ന ട്രെയിനിന്റെ വാതിലിനു സമീപം നിന്നവർ തെറിച്ചു വീണു: 5 മരണം
- ബഹ്റൈൻ തിരൂർ കൂട്ടായ്മ ഈദ് സംഗമവും വിദ്യാഭ്യാസ പ്രതിഭാ അവാർഡ് ദാനവും സംഘടിപ്പിച്ചു
- കെ.എസ്.സി.എ സാഹിത്യവിഭാഗം ടി.എ. രാജലക്ഷ്മിയുടെ അനുസ്മരണദിനം ആചരിച്ചു
- പ്രതിഭ മലയാളം പാഠശാല പ്രവേശനോത്സവം സംഘടിപ്പിച്ചു
- ബഹ്റൈന്‍ സ്പീക്കറുടെ ബ്രിട്ടന് സന്ദര്‍ശനം അവസാനിച്ചു
Author: News Desk
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. 138.40 അടിയായാണ് ഉയർന്നത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കും വർധിച്ചിട്ടുണ്ട്. ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടുന്നുണ്ട്. ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് വെള്ളത്തിന്റെ അളവ് കൂട്ടിയത്. സെക്കൻഡിൽ 3119 ഘനയടി ആയാണ് ഉയർത്തിയത്. ആറ് ഷട്ടറുകൾ 50 സെന്‍റീമീറ്റർ വീതം ഉയർത്തി. അതേസമയം ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കക്കി-ആനത്തോട് റിസർവോയറിന്‍റെ ഷട്ടർ നാളെ തുറക്കും. രാവിലെ 11 മണിക്ക് ഷട്ടറുകൾ തുറക്കും. 35 മുതൽ 50 ക്യുമെക്സ് വരെ വെള്ളം തുറന്നുവിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇതോടെ പമ്പയിലെ ജലനിരപ്പ് 10 മുതൽ 15 സെന്‍റീമീറ്റർ വരെ ഉയരും. പമ്പയുടെ തീരത്ത് താമസിക്കുന്നവർ ആവശ്യമെങ്കിൽ മാറിത്താമസിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. അതേസമയം, നീരൊഴുക്ക് ശക്തമായി തുടരുന്നതിനാൽ ഇടുക്കി ഡാമിന്‍റെ കൂടുതൽ ഷട്ടറുകൾ തുറന്നു. 2, 4 ഷട്ടറുകൾ 40 സെന്‍റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. 100 ക്യുമെക്സ് വെള്ളം പുറത്തേക്ക് ഒഴുകും. ഈ സാഹചര്യത്തിൽ ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്‍റെ…
ന്യൂ ഡൽഹി: വരാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പ് അഴിമതിയുടെയും വ്യാജമദ്യത്തിന്‍റെയും രാജാവായ ബി.ജെ.പിയും സത്യമുള്ള ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള പോരാട്ടമാണെന്ന് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ഛോട്ടാ ഉദേപൂർ ജില്ലയിൽ നിന്നുള്ള റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന് അടി പതറിത്തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്‍റെ നേതാക്കൾ തന്നെ ബി.ജെ.പിയിലേക്ക് പോകുന്നിടത്ത് കോൺഗ്രസിന് വോട്ട് ചെയ്യുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മംഗളൂരു: മംഗളൂരുവിലെ പണമ്പൂരില്‍ മത്സ്യബന്ധന ബോട്ട് കടലിൽ മറിഞ്ഞു. ബോട്ടിലുണ്ടായിരുന്ന 11 മത്സ്യത്തൊഴിലാളികളെ മറ്റൊരു ബോട്ടിലെത്തിയര്‍ രക്ഷപ്പെടുത്തി. കൃഷ്ണ കുമാർ എന്നയാളുടെ ഉടമസ്ഥതയിലുള്ള ജയ് ശ്രീറാം എന്ന ബോട്ടാണ് മറിഞ്ഞത്. ബോട്ട് പൂർണ്ണമായും കടലിൽ മുങ്ങി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് റിപ്പോർട്ടുകൾ. എന്നാൽ മത്സ്യത്തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടില്ല. അതേസമയം പെരുമാതുറയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ ഊർജിതമാക്കി. കൊച്ചിയിൽ നിന്നുള്ള നാവികസേനയുടെ ഹെലികോപ്റ്റർ ഉൾപ്പടെ സ്ഥലത്തെത്തി പരിശോധന ശക്തമാക്കിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ട പശ്ചാത്തലത്തിൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദം കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്‍റെ ഫലമായി വടക്കൻ കേരളത്തിൽ കനത്ത മഴയുണ്ടാകും. മലയോര മേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ന്യൂഡല്‍ഹി: കോവിഡ്-19 നെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ സംസ്ഥാനങ്ങൾ വഹിച്ച പങ്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ സംസ്ഥാനങ്ങളും അവരുടെ ശക്തിക്കനുസരിച്ച് പോരാട്ടത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും നീതി ആയോഗ് യോഗത്തിൽ അദ്ദേഹം പറഞ്ഞു. 2020 ന് ശേഷം ഇതാദ്യമായാണ് നീതി ആയോഗ് യോഗം ഓൺലൈനിലൂടെ അല്ലാതെ നടക്കുന്നത്. 2021 ൽ ഓൺലൈനായാണ് യോഗം ചേർന്നത്. 23 മുഖ്യമന്ത്രിമാർ, മൂന്ന് ലഫ്റ്റനന്‍റ് ഗവർണർമാർ, രണ്ട് അഡ്മിനിസ്ട്രേറ്റർമാർ, കേന്ദ്രമന്ത്രിമാർ എന്നിവരാണ് ഞായറാഴ്ചത്തെ യോഗത്തിൽ പങ്കെടുത്തത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിള വൈവിധ്യവൽക്കരണം, പയർവർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ, മറ്റ് കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കൽ, സ്കൂൾ, ഉന്നതവിദ്യാഭ്യാസ മേഖലകളിൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.
ന്യൂ ഡൽഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 10 ലക്ഷത്തോളം കോടി രൂപയാണ് ബാങ്കുകൾ കിട്ടാക്കടമായി എഴുതിത്തള്ളിയത്. ധനമന്ത്രാലയമാണ് കിട്ടാക്കടം എഴുതിത്തള്ളിയതിന്റെ കണക്കുകള്‍ അറിയിച്ചത്. നടപ്പ് സാമ്പത്തിക വർഷം മാത്രം 1,57,096 കോടി രൂപ എഴുതിത്തള്ളിയതായും മന്ത്രാലയം അറിയിച്ചു. എന്നാൽ രാഷ്ട്രീയ പാർട്ടികൾ ഇതിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. 10 ലക്ഷം കോടി രൂപയുടെ കടങ്ങൾ എഴുതിത്തള്ളിയ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ രംഗത്തെത്തി. 2017-18 മുതൽ ഈ സ്യൂട്ട് ബൂട്ട് സർക്കാർ 10 ലക്ഷം കോടി രൂപയുടെ വായ്പകൾ എഴുതിത്തള്ളിയെന്നും ഇത് പൊതുമേഖലാ ബാങ്കുകൾക്ക് ഏഴ് ലക്ഷം കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. മോദിജിയുടെ റിവേഴ്സ് റോബിൻഹുഡ് സർക്കാർ നയം കനത്ത നികുതി ഈടാക്കി മധ്യവര്‍ഗത്തെ കൊള്ളയടിക്കുകയും മറ്റൊരു താലത്തില്‍ സുഹൃത്തുക്കള്‍ക്ക് സമ്മാനമായി വായ്പ എഴുതിത്തള്ളുകയാണെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എത്ര ബാങ്ക് വായ്പകൾ എഴുതിത്തള്ളിയെന്നതിനെക്കുറിച്ച് സഭയില്‍ ചോദിച്ച…
ന്യൂഡൽഹി: സിൽവർ ലൈൻ ഉൾപ്പെടെയുള്ള റെയിൽ പദ്ധതികൾക്ക് ഉടൻ അംഗീകാരം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം നീതി ആയോഗിന്‍റെ നേരിട്ടുള്ള യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്‍റെ ഗതാഗത മേഖലയെ ആധുനികവത്കരിക്കുന്നതിന് ദേശീയപാത വികസനം ഉൾപ്പെടെയുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കണം. അപകടങ്ങൾ കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരളത്തിന്‍റെ വ്യോമ, റെയിൽ പദ്ധതികൾക്ക് അടിയന്തര അംഗീകാരം നൽകാനുള്ള നടപടികൾ സ്വീകരിക്കണം. കേന്ദ്രം ഫെഡറലിസത്തിന് വെല്ലുവിളിയാകരുതെന്നും കണ്കറന്‍റ് ലിസ്റ്റിലെ വിഷയങ്ങളിൽ സംസ്ഥാനവുമായി കൂടിയാലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ നിയമപരമായ പരിഹാരം ഉണ്ടാകണം. പാർശ്വവത്കരിക്കപ്പെട്ട വിഭാഗത്തിന്‍റെ ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ഇത് അത്യാവശ്യമാണ്. ഭരണഘടനയുടെ 11, 12 ഷെഡ്യൂളുകളിൽ പരാമർശിച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏൽപ്പിച്ച കേരളം വികേന്ദ്രീകൃത പ്രവർത്തനങ്ങളിൽ മുൻപന്തിയിലാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ന്യൂഡൽഹി: സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. വാട്ട്സ്ആപ്പ്, ടെലിഗ്രാം, സിഗ്നൽ തുടങ്ങിയ ആപ്ലിക്കേഷനുകളാണ് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് നിയന്ത്രിക്കുക. ആപ്ലിക്കേഷനുകളുടെ ദുരുപയോഗത്തിന്റെയും സുരക്ഷയുടെയും അടിസ്ഥാനത്തിലാണ് നിയന്ത്രണമെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് ടെലികോം മന്ത്രാലയവുമായി ടെലികമ്യൂണിക്കേഷൻ വകുപ്പ് (ഡിഒടി) ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ടെലികോം റെഗുലേറ്ററുമായുള്ള ചർച്ചയ്ക്ക് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. ആപ്ലിക്കേഷനുകൾ നിയന്ത്രിക്കുന്നത് ഇപ്പോൾ ആവശ്യമായി വന്നിരിക്കുന്നു. സാങ്കേതികവിദ്യ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളുടെ ദുരുപയോഗവും വർദ്ധിക്കും. നിലവിൽ, ആപ്ലിക്കേഷനുകൾ നിയന്ത്രിക്കാൻ ഒരു മാർഗവുമില്ല. തെറ്റായ വിവരങ്ങളും അവയുടെ ദുരുപയോഗവും തടയുന്നതിനായി ആപ്ലിക്കേഷനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തേണ്ടതുണ്ടെന്ന് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. എൻഡ്-ടു-എൻഡ് എൻക്രിപ്ഷനെച്ചൊല്ലി സർക്കാരും വാട്ട്സ്ആപ്പും തമ്മിലുള്ള പോരാട്ടം ഇപ്പോഴും തുടരുകയാണ്. ഇതിനിടെയാണ് നിയന്ത്രണങ്ങളെക്കുറിച്ചുള്ള വാർത്തകൾ. സർക്കാർ ഏജൻസികൾക്ക് ആവശ്യമായ വിവരങ്ങൾ നൽകാൻ ആപ്ലിക്കേഷനുകൾ ബാധ്യസ്ഥരാണെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ, സ്വകാര്യതാ കാരണങ്ങളാൽ വിവരങ്ങൾ നൽകാൻ കഴിയില്ലെന്നാണ് ആപ്ലിക്കേഷനുകളുടെ നിലപാട്.
ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിട്ട് കോൺഗ്രസ്. ഇതിന് മുന്നോടിയായി കന്യാകുമാരി മുതൽ കശ്മീർ വരെ 3,500 കിലോമീറ്ററിലധികം കാൽനടയായി രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്രയ്ക്കുള്ള’ ഒരുക്കങ്ങൾ ആരംഭിച്ചു. കേരളത്തിൽ നിന്നുള്ള എംപിമാർ ഇന്നലെ ഡൽഹിയിൽ യോഗം ചേർന്നിരുന്നു. കൊടിക്കുന്നിൽ സുരേഷ് എം.പിയാണ് യാത്രയുടെ സംസ്ഥാന കോർഡിനേറ്റർ. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് 148 ദിവസം നീണ്ടുനിൽക്കുന്ന പദയാത്ര ആരംഭിക്കും. ഇതോടെ രാഹുൽ നേതൃനിരയിലേക്ക് തിരിച്ചെത്തുമെന്നാണ് സൂചന. “നമ്മുടെ കൂട്ടത്തിലെ യുവാക്കളും പ്രായമായവരുമായ എല്ലാവരും ഈ പദയാത്രയുടെ ഭാഗമാകും. എന്നെപ്പോലുള്ള മുതിർന്ന നേതാക്കൾക്ക് ആരോഗ്യപ്രശ്നങ്ങളും പ്രായവുമായി ബന്ധപ്പെട്ട വെല്ലുവിളികളും തരണം ചെയ്ത് ഈ യാത്രയുടെ ഭാഗമാകാനുമുള്ള മാർഗങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ഈ പദയാത്ര കോടിക്കണക്കിന് ഇന്ത്യക്കാരുടെ ദൈനംദിന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതായിരിക്കും” ഭാരത് ജോഡോ യാത്ര പ്രഖ്യാപിച്ചുകൊണ്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു.
എറണാകുളം: ജില്ലയിലെ വിവിധ റോഡുകളിലെ കുഴികൾ അടയ്ക്കാൻ എറണാകുളം ജില്ലാ കളക്ടർ നിർദേശം നൽകി. ദേശീയപാതകളിലെയും പൊതുമരാമത്ത് റോഡുകളിലെയും കുഴികൾ ഉടൻ അടയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും കളക്ടർ ഡോ.രേണു രാജ് നിർദേശം നൽകി. 10 ദിവസത്തിനകം പണി പൂർത്തിയായില്ലെങ്കിൽ ദുരന്തനിവാരണ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ, കൊച്ചി പ്രോജക്ട് മാനേജർ, പിഡബ്ല്യുഡി എൻഎച്ച്, കൊടുങ്ങല്ലൂർ എക്സിക്യൂട്ടീവ് എഞ്ചിനീയർ, പിഡബ്ല്യുഡി (റോഡ്സ്), എറണാകുളം/മൂവാറ്റുപുഴ എക്സിക്യൂട്ടീവ് എൻജിനീയർ, പിഡബ്ല്യുഡി (പാലങ്ങൾ), എറണാകുളം എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഡെപ്യൂട്ടി ഡയറക്ടർ, പഞ്ചായത്ത്, എറണാകുളം, നഗരകാര്യ മേഖലാ ജോയിന്‍റ് ഡയറക്ടർ, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി എന്നിവർക്കാണ് കളക്ടർ അടിയന്തര നിർദ്ദേശം നൽകിയത്. റോഡുകളിലെ കുഴികൾ കാരണം അപകടങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ പ്രതിപക്ഷം വ്യാപക പ്രതിഷേധമാണ് ഉയർത്തുന്നത്. മഴക്കാലത്തിന് മുമ്പ് റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ…
തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ബാങ്കുകളുടെ 12.76 ലക്ഷം കോടി രൂപ കിട്ടാക്കടമായി എഴുതിത്തള്ളിയതായി മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. എഴുതിത്തള്ളിയാലും പലിശ ഉൾപ്പെടെയുള്ള വായ്പ തിരിച്ചടയ്ക്കാൻ വായ്പക്കാരൻ ബാധ്യസ്ഥനാണെന്നും തോമസ് ഐസക് പറഞ്ഞു. ഈ പോസ്റ്റ് വായിക്കുന്ന സംഘികളുടെ പ്രതികരണം ഇത് വെറും സാങ്കേതികം മാത്രമാണെന്ന് ആയിരിക്കും എന്നും തോമസ് ഐസക് പറഞ്ഞു. കോർപ്പറേറ്റുകളാണ് ബാങ്കിനെ കൊള്ളയടിക്കുന്നത്. പൊതുമേഖലാ ബാങ്കുകൾ രാഷ്ട്രീയ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് അവർക്ക് വായ്പ നൽകുന്നത്. കിട്ടാക്കടത്തിന്‍റെ 75 ശതമാനവും പൊതുമേഖലാ ബാങ്കുകളുടേതാണ്. എന്നിരുന്നാലും, ഈ മോഷ്ടാക്കളുടെ പേരുകൾ വെളിപ്പെടുത്താൻ റിസർവ് ബാങ്കോ കേന്ദ്ര സർക്കാരോ തയ്യാറല്ല,” ഐസക് പറഞ്ഞു.