- ശാസ്ത്ര സാങ്കേതിക ദിനത്തോടനുബന്ധിച്ച്ഇന്ത്യൻ സ്കൂൾ ടെക്നോഫെസ്റ്റ് ആഘോഷിച്ചു
- ഇന്ത്യൻ നിയമ, നീതിന്യായ മന്ത്രി സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി
- പുണ്യ ദിനങ്ങളെ ഉപയോഗപ്പെടുത്തുക. അൽ ഫുർ ഖാൻ സെന്റർ
- ഭാര്യയെ അറവുശാലയിൽ കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ
- കെ എസ് സി എ എഡ്യുക്കേഷണൽ എക്സലൻസ് അവാർഡ്
- കാലവർഷക്കെടുതി അതിരൂക്ഷം, 2018 ആവർത്തിക്കരുത്, സംസ്ഥാന സർക്കാർ നോക്കുകുത്തി; ജാഗ്രത വേണം: രാജീവ് ചന്ദ്രശേഖർ
- വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ 9 മത്സ്യത്തൊഴിലാളികളെ കാണാതായി; പോയത് 3 വള്ളങ്ങളിലായി; തെരച്ചിൽ തുടരുന്നു
- മഴയിൽ കനത്ത നാശനഷ്ടം: കാസർകോട് മുന്നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു; സംസ്ഥാനത്ത് 66 ദുരിതാശ്വാസ ക്യാമ്പുകള് തുറന്നു
Author: News Desk
ന്യൂഡൽഹി: ലാൻഡ് ചെയ്ത് 45 മിനിറ്റ് കാത്തിരുന്നിട്ടും ബസ് എത്താത്തതിനെ തുടർന്ന് യാത്രക്കാർ റൺവേയിലൂടെ നടന്നു. ഹൈദരാബാദ്-ഡൽഹി സ്പൈസ് ജെറ്റ് വിമാനത്തിൽ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാർക്കാണ് ദാരുണമായ അനുഭവം ഉണ്ടായത്. സുരക്ഷാവീഴ്ചയുണ്ടായോ എന്നറിയാൻ വിശദമായ അന്വേഷണത്തിന് ഡി.ജി.സി.ഐ ഉത്തരവിട്ടു. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. രാത്രി 11.24നാണ് സ്പൈസ് ജെറ്റ് വിമാനം ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയത്. വിമാനം വന്നയുടനെ ഒരു ബസ് വന്ന് കുറച്ച് യാത്രക്കാരെയും കയറ്റി പോയി. ബാക്കിയുള്ളവർ 45 മിനിറ്റോളം കാത്തുനിന്നെങ്കിലും ബസ് വന്നില്ല. തുടർന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള ടെർമിനലിലേക്ക് യാത്രക്കാർ നടക്കുകയായിരുന്നുവെന്നാണ് വിവരം. റൺവേയിലൂടെ യാത്രക്കാർ നടക്കുന്നതിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. കോച്ചുകളുടെ വരവിൽ നേരിയ കാലതാമസമുണ്ടായെന്നും നടന്നുപോയ എല്ലാ യാത്രക്കാരെയും പിന്നീട് ബസിൽ കയറ്റി ടെർമിനലിലേക്ക് കൊണ്ടുപോയെന്നും സ്പൈസ് ജെറ്റ് വിശദീകരിച്ചു. ജീവനക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും യാത്രക്കാർ ഇറങ്ങി നടന്നെന്നും സ്പൈസ് ജെറ്റ് അറിയിച്ചു.
തിരുവനന്തപുരം: നെടുമ്പാശേരി അപകടത്തെ തുടർന്ന് മന്ത്രി റിയാസും പ്രതിപക്ഷ നേതാവും തമ്മിലുള്ള വാക്പോര് തുടരുകയാണ്. പ്രതിപക്ഷ നേതാവ് പ്രകോപനപരമായ പ്രസ്താവന നടത്തരുതെന്നാണ് മന്ത്രി പി എ മുഹമ്മദ് റിയാസിന്‍റെ ഏറ്റവും പുതിയ വിമർശനം. അദ്ദേഹം വസ്തുതകൾ മനസിലാക്കി സംസാരിക്കണമെന്നും മന്ത്രി പറഞ്ഞു. നെടുമ്പാശേരിയിൽ കുഴിയിൽ വീണ് യാത്രക്കാരൻ മരിച്ചത് ദൗർഭാഗ്യകരമാണ്. മരണത്തെ പോലും രാഷ്ട്രീയ നേട്ടമാക്കാനാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ശ്രമിക്കുന്നത്. എൻഎച്ച്എഐ ഉദ്യോഗസ്ഥർ പൊതുമരാമത്ത് ഉദ്യോഗസ്ഥരാണെന്ന പ്രതിപക്ഷ നേതാവിന്‍റെ വാദം തെറ്റാണ്. മഴക്കാലപൂർവ ജോലികൾ നടന്നില്ലെന്ന ആരോപണവും വാസ്തവവിരുദ്ധമാണെന്ന് മന്ത്രി റിയാസ് പറഞ്ഞു. ഏത് വകുപ്പിന്‍റെ റോഡ് ആയാലും കുഴികൾ ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളം രൂപീകൃതമായ നാൾ മുതൽ റോഡുകളിൽ കുഴികളുണ്ടെന്ന് പറഞ്ഞ് കൈയ്യും കെട്ടി നിൽക്കാൻ കഴിയില്ല. ഡിഎൽപി ബോർഡ് പ്രസിദ്ധീകരിച്ചതോടെ പൊതുമരാമത്ത് റോഡുകളുടെ സ്ഥിതി മെച്ചപ്പെട്ടു. ദേശീയ പാതയുടെ കാര്യത്തിൽ കേന്ദ്രത്തിന് വലിയ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊളംബോ: ചാരക്കപ്പലിന്‍റെ യാത്ര മാറ്റിവയ്ക്കണമെന്ന് ശ്രീലങ്ക ആവശ്യപ്പെട്ടതിനെ തുടർന്ന് ചൈന അടിയന്തര യോഗം വിളിച്ചു. കൊളംബോയിലെ ചൈനീസ് എംബസിയാണ് ശ്രീലങ്കയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. അത്യാധുനിക ചൈനീസ് ചാരക്കപ്പലായ യുവാൻ വാങ്-5 ന്‍റെ വരവ് നീട്ടിവയ്ക്കാൻ ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടിരുന്നു. ഉപഗ്രഹങ്ങളെ നിരീക്ഷിക്കാനും സിഗ്നലുകൾ പിടിച്ചെടുക്കാനും കഴിവുള്ള കപ്പൽ ഇന്ധനം നിറയ്ക്കാനെന്ന പേരിൽ ബുധനാഴ്ച ഹംബൻടോട്ട തുറമുഖത്ത് എത്തേണ്ടതായിരുന്നു. ഒരുക്കങ്ങൾ പുരോഗമിക്കവേ, ഇന്ത്യ സ്വരം കടുപ്പിക്കുകയായിരുന്നു. കൂടുതൽ ചർച്ചകൾക്ക് ശേഷം കപ്പലിന്‍റെ വരവ് സംബന്ധിച്ച് തീരുമാനമെടുക്കാമെന്നും യാത്ര അതുവരെ നീട്ടണമെന്നും ആവശ്യപ്പെട്ട് ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം കൊളംബോയിലെ ചൈനീസ് എംബസിക്ക് കത്തയച്ചിരുന്നു. കത്ത് ലഭിച്ചതിനെ തുടർന്ന് ചൈനീസ് എംബസി അടിയന്തര യോഗം വിളിച്ചതായാണ് റിപ്പോർട്ട്. ചാരക്കപ്പൽ യാത്രയുമായി ബന്ധപ്പെട്ട് ചൈനീസ് അംബാസഡർ ക്വി സെൻഹോങ്ങുമായി ശ്രീലങ്കൻ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെ ചർച്ച നടത്തിയതായി ചില ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ പ്രസിഡന്‍റിന്‍റെ ഓഫീസ് ഇത് നിഷേധിച്ചു.
കണ്ണൂർ: കനത്ത മഴയുടെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിലെ ക്വാറികൾക്കുള്ള വിലക്ക് നീട്ടി. നിരോധനം ഈ മാസം 15 വരെ നീട്ടിയിട്ടുണ്ട്. നിരോധനാജ്ഞ അവസാനിച്ചതിന് പിന്നാലെയാണ് ജില്ലാ കളക്ടർ പുതിയ ഉത്തരവിറക്കിയത്. ചെങ്കൽ, കരിങ്കൽ ക്വാറികൾക്ക് പ്രവർത്തന വിലക്ക് ബാധകമാണ്. കണ്ണൂർ ജില്ലയിൽ 11 വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. കണ്ണൂരിലെ കണിച്ചാർ, നെടുംപൊയിൽ മേഖലകളിൽ ഉരുൾപൊട്ടലുണ്ടായിരുന്നു. കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിന്‍റെ സ്വാധീനത്തിൽ വടക്കൻ കേരളത്തിൽ കനത്ത മഴയുണ്ടാകും. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ നീളുന്ന ന്യൂനമർദ്ദ പാത്തിയും മധ്യ, കിഴക്കൻ അറബിക്കടലിലെ ചുഴലിക്കാറ്റും മഴയെ സ്വാധീനിക്കാൻ സാധ്യതയുണ്ട്.
രാജസ്ഥാൻ: ബലാത്സംഗക്കേസുകളിലെ ശിക്ഷ സംബന്ധിച്ച വിവാദ പരാമർശത്തിൽ വിശദീകരണവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. നിർഭയ കേസ് വിധി തെറ്റാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് അശോക് ഗെഹ്ലോട്ട് വ്യക്തമാക്കി. ഇത്രയധികം ബലാത്സംഗ, കൊലപാതക കേസുകൾ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. ബലാത്സംഗക്കേസിലെ പ്രതികൾ തിരിച്ചറിയപ്പെടുമെന്ന് ഭയന്ന് ഇരകളെ കൊല്ലുകയാണെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. സദുദ്ദേശ്യത്തോടെ പറഞ്ഞ തന്‍റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണെന്ന് ഗെഹ്ലോട്ട് പറഞ്ഞു. തനിക്കെതിരെ ബിജെപി ഗൂഡാലോചന നടത്തുകയാണെന്നും അശോക് ഗെഹ്ലോട്ട് ആരോപിച്ചു. നിർഭയ കേസ് വിധിക്ക് ശേഷം ബലാത്സംഗ, കൊലപാതക കേസുകളുടെ എണ്ണം വർദ്ധിച്ചതായി അശോക് ഗെഹ്ലോട്ട് പറഞ്ഞു. ഇതിനെ ബി.ജെ.പി ഉൾപ്പെടെയുള്ള പാർട്ടികൾ വ്യാപകമായി വിമർശിച്ചിരുന്നു. എന്നാല്‍ വധശിക്ഷ ഭയന്ന് തിരിച്ചറിയപ്പെടാതിരിക്കാനായി ബലാത്സംഗത്തിന് ശേഷം പ്രതികള്‍ ഇരകളെ കൊല്ലുന്ന നിലയുണ്ടാകുമെന്ന് നല്ല ഉദ്ദേശത്തോടെ ചൂണ്ടിക്കാട്ടുകയാണ് താന്‍ ചെയ്തതെന്ന് അശോക് ഗെഹ്‌ലോട്ട് വിശദീകരിച്ചു. നിർഭയ വിധിക്ക് ശേഷം ബലാത്സംഗ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന ആവശ്യം വർദ്ധിച്ചുവരുന്നതായും രാജസ്ഥാൻ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ ഇതിന് ശേഷം,…
തിരുവനന്തപുരം: ഷട്ടറുകൾ തുറന്നിട്ടും ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു. ഇടുക്കി ഡാമിലെ ജലനിരപ്പ് 2385.18 അടിയായി ഉയർന്നു. ഡാമിന്‍റെ മൂന്ന് ഷട്ടറുകൾ ഇന്നലെ തുറന്നിരുന്നു. സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വീതം വെള്ളമാണു ഒഴുക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.75 അടിയിലെത്തി. സെക്കൻഡിൽ 12,667 ഘനയടിയാണ് വെള്ളത്തിന്‍റെ ഒഴുക്ക്. സെക്കൻഡിൽ 3,545 ഘനയടി വെള്ളമാണ് പത്ത് ഷട്ടറുകളിലൂടെ ഒഴുക്കുന്നത്. സെക്കൻഡിൽ 2122 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. ഇടുക്കി ഡാമിൽ നിന്ന് കൂടുതൽ വെള്ളം ഇന്ന് തുറന്നുവിട്ടേക്കുമെന്നാണ് റിപ്പോർട്ട്. കനത്ത മഴ പെയ്യാനുള്ള സാധ്യതയും മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളമെത്തുന്നതും കണക്കിലെടുത്താണ് തുറന്നുവിടുന്ന വെള്ളത്തിന്‍റെ അളവ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. നിലവിൽ ഉയർത്തിയിരിക്കുന്ന മൂന്നു ഷട്ടറുകൾ കൂടുതൽ ഉയർത്തിയായിരിക്കും അധിക ജലം തുറന്നു വിടുക. ഡാമിലേക്ക് ഒഴുകി എത്തുന്ന വെള്ളത്തിന്‍റെ അളവും വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്‍റെ അളവും കൂടി കണക്കിലെടുത്താകും തുറന്നുവിടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക. ശബരിഗിരി ജലവൈദ്യുത…
തിരുവനന്തപുരം: പതിനൊന്ന് ഓർഡിനൻസുകളുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ ഗവർണറുടെ നടപടിയെ ഉറ്റുനോക്കി സർക്കാർ. ലോകായുക്ത ഓർഡിനൻസിൽ ഉൾപ്പെടെ ഗവർണർ ഒപ്പിടുമോ ഇല്ലയോ എന്നതാണ് നിർണ്ണായകമായ കാര്യം. അനുരഞ്ജന നീക്കത്തിന്‍റെ ഭാഗമായി ചീഫ് സെക്രട്ടറി നേരിട്ട് കണ്ടിട്ടും ഗവർണർ നിലപാട് വ്യക്തമാക്കിയിട്ടില്ല. കാലാവധി തീരാനിരിക്കുന്ന 11 ഓർഡിനൻസുകളിൽ നിലപാട് എടുക്കാതെ രാജ്ഭവൻ മാറ്റിവയ്ക്കുന്നുവെന്നതാണ് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്. ഓർഡിനൻസുകളിൽ ഒപ്പിടണമെന്ന് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടെങ്കിലും ഗവർണർ വഴങ്ങിയില്ല. പകരം സർവകലാശാലയിലെ വി.സി നിയമനത്തിൽ ഗവർണറുടെ അധികാരം പിടിച്ചെടുക്കാനുള്ള സർക്കാർ നീക്കത്തിൽ അതൃപ്തി പ്രകടിപ്പിച്ചു. ലോകായുക്ത ഓർഡിനൻസ് ഉൾപ്പെടെ 11 ഓർഡിനൻസുകളുടെ കാലാവധി ഇന്ന് അവസാനിക്കും. ഡൽഹിയിലുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വെള്ളിയാഴ്ച മാത്രമേ സംസ്ഥാനത്ത് തിരിച്ചെത്തൂ. ഫലത്തിൽ, ഗവർണർ ഇന്ന് ഒപ്പിട്ടില്ലെങ്കിൽ, ഓർഡിനൻസ് കാലഹരണപ്പെടും. അങ്ങനെ സംഭവിച്ചാൽ മന്ത്രിസഭയ്ക്ക് വീണ്ടും ഓർഡിനൻസ് പുറപ്പെടുവിക്കാം. അപ്പോഴും ഗവർണർ അതിൽ ഒപ്പിടണം. ലോകായുക്ത ഭേദഗതി ഓർഡിനൻസ് സർക്കാരിന് ഏറെ പ്രാധാന്യമുള്ളതാണ്. ഓർഡിനൻസ് കാലഹരണപ്പെട്ടാൽ പഴയ ലോകായുക്ത…
തിരുവനന്തപുരം: അഞ്ച് ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. എറണാകുളം, ഇടുക്കി, തൃശൂർ, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ദേവികുളം, പീരുമേട്, കുട്ടനാട് താലൂക്കുകൾക്കും ഇന്ന് അവധിയാണ്. കനത്ത മഴയെത്തുടർന്ന് വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.40 അടിയായി ഉയർന്നു. അണക്കെട്ടിലേക്കുള്ള നീരൊഴുക്കും വർധിച്ചിട്ടുണ്ട്. ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടുകയാണ്. ജലനിരപ്പ് ഉയർന്നതോടെയാണ് ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയത്. സെക്കൻഡിൽ 3119 ക്യുബിക് അടിയായി ഉയർത്തി. ആറ് ഷട്ടറുകൾ 50 സെന്‍റീമീറ്റർ വീതം ഉയർത്തി. അതേസമയം ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കക്കി-ആനത്തോട് റിസർവോയറിന്‍റെ ഷട്ടർ ഇന്ന് തുറക്കും. രാവിലെ 11 മണിക്ക് ഷട്ടറുകൾ തുറക്കും. 35 മുതൽ 50 ക്യുമെക്സ് വരെ വെള്ളം തുറന്നുവിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇതോടെ പമ്പയിലെ ജലനിരപ്പ് 10…
മഹാരാഷ്ട്ര നിയമസഭയിലെ അയോഗ്യതാ തർക്കത്തിൽ സുപ്രീം കോടതിയുടെ നിർണ്ണായക തീരുമാനം ഇന്ന്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും തങ്ങളാണ് യഥാർത്ഥ ശിവസേനയെന്ന് ഒരേ പോലെ അവകാശ വാദം ഉന്നയിക്കുകയാണ്. തർക്കം പരിഹരിക്കാൻ ഭരണഘടനാ ബെഞ്ചിനെ നിയോഗിക്കുന്ന കാര്യമാണ് ഇന്ന് തീരുമാനിക്കുന്നത്. അയോഗ്യത സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് സ്പീക്കറാണെന്ന നിലപാടിലാണ് ഷിൻഡെ പക്ഷം. പാർട്ടി ചിഹ്നം അനുവദിച്ചത് ശിവസേന മേധാവിയെന്ന നിലയിൽ ഉദ്ധവ് താക്കറെ ആയതിനാൽ വിപ് ആരെന്നു തീരുമാനിയ്ക്കാനുള്ള അധികാരം ഉദ്ധവ് പക്ഷവും വാദിക്കുന്നു.
ആലപ്പുഴ: ജില്ലാ കളക്ടറായി ചുമതലയേറ്റ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ആലപ്പുഴ കളക്ടർ വി.ആർ.കൃഷ്ണ തേജ ഏവരുടേയും കൈയടി നേടിയിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച ഉത്തരവിനൊപ്പമുളള അദ്ദേഹത്തിന്‍റെ കുറിപ്പും ചുമതലയേറ്റതിന്‍റെ തുടക്കം മുതൽ തന്നെ ശ്രദ്ധ നേടിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടെ പഠനത്തിനൊപ്പം ജോലി ചെയ്യേണ്ടി വന്നതിനെക്കുറിച്ചും, ഐ.എ.എസ് പാസാകാൻ നടത്തിയ ശ്രമങ്ങളെക്കുറിച്ചുളള അദ്ദേഹത്തിന്‍റെ പ്രസംഗവും സോഷ്യൽ മീഡിയയിൽ വൈറലായി. ഇപ്പോഴിതാ കുട്ടികൾക്കായി പുതിയ കുറിപ്പുമായി എത്തിയിരിക്കുകയാണ് കളക്ടർ മാമൻ. എന്‍റെ പ്രിയപ്പെട്ട മക്കളേ, നിങ്ങളിൽ ചിലർക്ക് നാളെ നിങ്ങളുടെ സുഹൃത്തുക്കളെ വീണ്ടും കാണാൻ കഴിയുമെന്നതിൽ സന്തോഷമുണ്ടെന്ന് എനിക്കറിയാം. ചിലർക്ക് അവധിയില്ലാത്തതിൽ സങ്കടമുണ്ട്. കുഴപ്പമില്ല. ഇന്ന് രാത്രി, എല്ലാവരും ഒരു നല്ല ഭക്ഷണം കഴിക്കുകയും നേരത്തെ ഉറങ്ങാൻ പോകുകയും വേണം. നിങ്ങൾ ഉറങ്ങാൻ പോകുമ്പോൾ അച്ഛനോടും അമ്മയോടും നെറ്റിയിൽ ഉമ്മ ചോദിക്കാൻ മറക്കല്ലേ? അതിരാവിലെ എഴുന്നേറ്റ് വേഗം റെഡിയാകുക. സ്കൂളിൽ പോകുന്നതിനുമുമ്പ്, നിങ്ങൾ നിങ്ങളുടെ അച്ഛനെയും അമ്മയെയും കെട്ടിപ്പിടിച്ച് പറയണം.അച്ഛാ.. അമ്മേ… ഞാൻ നന്നായി…