Author: News Desk

പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ആളുകളുടെ പെട്രോൾ പമ്പുകളും ഗ്യാസ് ഏജൻസികളും തട്ടിയെടുക്കുന്നതിനെതിരെ നടപടി. ബിനാമികൾ തട്ടിയെടുത്ത ഒമ്പത് പമ്പുകൾ തിരികെ നൽകാൻ പട്ടികജാതി പട്ടികവർഗ കമ്മിഷൻ ഉത്തരവിട്ടു. പമ്പുകൾ അനുവദിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളിൽ ഭേദഗതി വരുത്താൻ പെട്രോളിയം കമ്പനികൾക്കും പെട്രോളിയം മന്ത്രാലയത്തിനും നിർദ്ദേശം നൽകി. ആദ്യ ഘട്ടത്തിൽ ബിനാമികളുടെ കയ്യിൽ നിന്ന് ഒമ്പത് പമ്പുകൾ യഥാർത്ഥ ഉടമകൾക്ക് തിരികെ നൽകണമെന്ന് പട്ടികജാതി പട്ടികവർഗ കമ്മിഷൻ ഉത്തരവിട്ടു. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാരിനും പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിനും നൽകിയിട്ടുണ്ട്. ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളിൽ കേന്ദ്രം ഭേദഗതി വരുത്തണമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശം. 2020 ലെ മാർഗ്ഗനിർദ്ദേശങ്ങളിൽ ഇത്തരം ഭേദഗതികൾ വരുത്തണമെന്നും കമ്മിഷൻ നിർദ്ദേശിച്ചിട്ടുണ്ട്. ബിനാമികൾ പമ്പ് തട്ടിയെടുക്കുന്നത് തടയാൻ ഭേദഗതി വരുത്തണം. അതായത് സാമ്പത്തിക ബാധ്യതയും ലാഭ വിഹിതവും സംബന്ധിച്ച് ഏതെങ്കിലും തരത്തില്‍ പാങ്കളിത്തത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ ഇത് മാര്‍ഗനിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്തണം. സാമ്പത്തിക നഷ്ടം നേരിടുന്ന എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെടുന്ന പമ്പുകൾക്ക് 25 ലക്ഷം…

Read More

‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ചിത്രമാണ് ‘ന്നാ, താൻ കേസ് കൊട്’. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ഈ ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ഓഗസ്റ്റ് 11 നാണ് തീയേറ്ററുകളിലെത്തുക. സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കുഞ്ചാക്കോ ബോബനും ചിത്രത്തിന്‍റെ നിർമ്മാണത്തിൽ പങ്കാളിയാണ്. വിനയ് ഫോർട്ട്, ഗായത്രി ശങ്കർ, സൈജു കുറുപ്പ്, ജാഫർ ഇടുക്കി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read More

തിരുവല്ല : ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ തിരുവല്ല താലൂക്ക് ആശുപത്രിയിലെ സന്ദർശന വേളയിൽ എല്ലാ ഡോക്ടർമാരും ഡ്യൂട്ടിയിലുണ്ടായിരുന്നു എന്ന കെ.ജി.എം.ഒ.എ യുടെ വാദം പൊളിയുന്നു. മൂന്ന് ഡോക്ടർമാർ മാത്രമാണ് ഒ.പിയിൽ എത്തിയതെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. എട്ട് ഡോക്ടർമാർക്ക് സൂപ്രണ്ട് കാരണം കാണിക്കൽ നോട്ടീസ് നൽകി. രണ്ട് ഡോക്ടർമാർ രജിസ്റ്ററിൽ പോലും ഒപ്പിട്ടിട്ടില്ല. ഒപ്പിട്ടതിനു ശേഷം ആറ് ഡോക്ടർമാർ എത്തിയില്ലെന്നും നോട്ടീസിൽ പറയുന്നു. അതേസമയം, ആരോഗ്യമന്ത്രിയുടെ നടപടിയിൽ പ്രതിഷേധിച്ച് കെജിഎംഒഎ ഇന്ന് രാവിലെ കരിദിനം ആചരിച്ചു. മന്ത്രിക്കെതിരെ രൂക്ഷവിമർശനമാണ് കെജിഎംഒഎ ഉയർത്തിയത്. രാജാവിന്‍റെ ഭരണകാലത്തല്ല. ജനാധിപത്യകാലത്താണ് ഇപ്പോൾ ജീവിക്കുന്നതെന്ന് മന്ത്രി ഓർക്കണമെന്നും കെജിഎംഒഎ പറഞ്ഞു. മന്ത്രിക്ക് ജനാധിപത്യബോധമില്ലെന്നും സൂപ്രണ്ടിനെ പരസ്യമായി വിചാരണ ചെയ്തതിനെതിരെ പ്രതികരിക്കുമെന്നും കെ.ജി.എം.ഒ.എ പറഞ്ഞു. കൂടാതെ ,മന്ത്രിക്കെതിരെ കോടതിയെ സമീപിക്കും. വേണ്ടിവന്നാൽ മന്ത്രിയെ രാജിവെപ്പിക്കുമെന്നും ഐഎംഎ പ്രതികരിച്ചു.

Read More

കോഴിക്കോട്: സംഘപരിവാറിന്‍റെ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ കോഴിക്കോട് മേയർ ബീന ഫിലിപ്പ് പങ്കെടുത്തതിൽ വിവാദം. കേരളത്തിലെ ശിശുപരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാർ കുട്ടികളെ നന്നായി സ്നേഹിക്കുന്നുവെന്നുമുള്ള മേയറുടെ പരാമർശമാണ് വിവാദമായത്. “പ്രസവിക്കുമ്പോൾ കുട്ടികൾ മരിക്കുന്നില്ല എന്നത് മാത്രമല്ല പ്രധാനം. ചെറുപ്പം മുതലേ അവരെ സ്നേഹിക്കണം.” മക്കളെ സ്നേഹിക്കുന്നതിൽ കേരളീയർ സ്വാർത്ഥരാണെന്നും ബീന ഫിലിപ്പ് കൂട്ടിച്ചേർത്തു. ബാലഗോകുലത്തിന്‍റെ മാതൃസമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് കോഴിക്കോട് കോർപ്പറേഷൻ മേയർ ഇക്കാര്യം പറഞ്ഞത്. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾക്ക് മുന്നോടിയായാണ് ബാലഗോകുലം മാതൃ സംഗമങ്ങൾ സംഘടിപ്പിക്കുന്നത്.

Read More

ന്യൂഡല്‍ഹി: നോയിഡ ഹൗസിംഗ് സൊസൈറ്റിയിൽ താമസിക്കുന്ന സ്ത്രീയെ അപമാനിച്ച കിസാൻ മോർച്ച നേതാവിന്‍റെ വീടിന്‍റെ ഒരു ഭാഗം ബുൾഡോസർ ഉപയോഗിച്ച് തകർത്തു. നോയിഡ ഹൗസിംഗ് സൊസൈറ്റിയിലെ താമസക്കാരനായ ശ്രീകാന്ത് ത്യാഗിയുടെ വീടിന് നേരെ അനധികൃത നിർമ്മാണം ആരോപിച്ചാണ് ജില്ലാ ഭരണകൂടത്തിന്‍റെ ബുൾഡോസർ ആക്രമണമുണ്ടായത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ശ്രീകാന്ത് ത്യാഗിയും പ്രദേശത്തെ മറ്റൊരു താമസക്കാരനും തമ്മിൽ തൈ നടുന്നതിനെച്ചൊല്ലി തർക്കമുണ്ടായി. ഇതിനിടെ, ശ്രീകാന്ത് ത്യാഗി യുവതിയെ അപമാനിച്ചെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിന് ശേഷം ശ്രീകാന്ത് ത്യാഗിയുടെ കൂട്ടാളികൾ ഹൗസിംഗ് സൊസൈറ്റിയിൽ കയറി യുവതിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും അപമാനിക്കുകയും ചെയ്തു. അന്വേഷണം നടക്കുന്നതിനിടെ ജില്ലാ മജിസ്ട്രേറ്റ് സ്ഥലത്തെത്തി ശ്രീകാന്ത് ത്യാഗിയുടെ വീട് ഏറ്റെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതേതുടർന്ന് ബുൾഡോസർ കൊണ്ട് വന്ന് വീടിന്‍റെ ഒരു ഭാഗം പൊളിച്ചുമാറ്റി. അതേസമയം, ബി.ജെ.പിയുമായി ബന്ധമുള്ള കിസാൻ മോർച്ച നേതാവാണെന്ന് അവകാശപ്പെട്ട ശ്രീകാന്ത് ത്യാഗി നേതാക്കൾക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു.

Read More

ഇടുക്കി: ഇടുക്കി ഡാമിന്‍റെ മൂന്ന് ഷട്ടറുകൾ കൂടി ഉയർത്തി. ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മൂന്ന് ഷട്ടറുകൾ 80 സെന്‍റീമീറ്റർ വീതം ഉയർത്തിയത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. പെരിയാറിന്‍റെ തീരത്ത് താമസിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ അപകടസാധ്യതയില്ലെന്നാണ് അധികൃതർ പറയുന്നത്. നേരത്തെ ഷട്ടറുകൾ 60 സെന്‍റീമീറ്റർ ഉയർത്താനായിരുന്നു തീരുമാനം. എന്നാൽ, നീരൊഴുക്ക് വർദ്ധിച്ചതിനാൽ, 80 സെന്‍റീമീറ്റർ ഉയർത്തി. ഡാമിന്‍റെ 2, 3, 4 ഷട്ടറുകളാണ് ഉയർത്തിയത്. ഏകദേശം 150 ഘനയടി വെള്ളമാണ് ഡാമിൽ നിന്ന് പുറത്തേക്ക് ഒഴുകുന്നത്. ഉച്ചയോടെ 200 ക്യുമെക്സ് വെള്ളം തുറന്നുവിടും. നിലവിൽ 2385.45 അടിയാണ് ഡാമിലെ ജലനിരപ്പ്. ഇടുക്കി, കഞ്ഞിക്കുഴി, ഉപ്പുതോട്, തങ്കമണി, വാത്തിക്കുടി എന്നീ അഞ്ച് ഗ്രാമങ്ങളിലും വാഴത്തോപ്പ്, മരിയാപുരം തുടങ്ങിയ പഞ്ചായത്തുകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Read More

ന്യൂഡല്‍ഹി: കോട്ടയം സ്വദേശിയും എയർഫോഴ്സിൽ എയർ വൈസ് മാർഷലുമായിരുന്ന ബി.മണികണ്ഠൻ എയർ മാർഷൽ പദവിയിലേക്ക്. എയർ വൈസ് മാർഷൽ മണികണ്ഠൻ നിലവിൽ ന്യൂഡൽഹിയിലെ ഇന്‍റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് ആസ്ഥാനത്ത് അസിസ്റ്റന്‍റ് ചീഫ് (എ.ഐ.എ.ഡി.എസ്) ആയി സേവനമനുഷ്ഠിക്കുന്നു. കഴക്കൂട്ടത്തെ സൈനിക് സ്കൂളിലും പൂനെയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിലും പഠനം പൂർത്തിയാക്കിയ അദ്ദേഹം 1986 ജൂണിൽ ഹെലികോപ്റ്റർ പൈലറ്റായി ഇന്ത്യൻ വ്യോമസേനയിൽ പ്രവർത്തിച്ചു. ശ്രീലങ്കയിൽ എൽടിടിഇക്കെതിരായ ഓപ്പറേഷൻ പവൻ, സിയാച്ചിനിലെ ഓപ്പറേഷൻ മേഘ്ദൂത് എന്നിവയിൽ അദ്ദേഹം പങ്കെടുത്തു. ഡമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ യുഎൻ ടാസ്ക് ഫോഴ്സിലും അദ്ദേഹം അംഗമായിരുന്നു. ബംറോളി, ലേ വ്യോമസേനാ സ്റ്റേഷനുകളുടെ കമാന്‍ഡറായും വ്യോമസേനാ ആസ്ഥാനത്തും നാഗ്പൂരിലെ മെയ്ന്റനന്‍സ് കമാന്‍ഡിലും വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 2006 ൽ വായുസേന മെഡലും 2017 ൽ ആതി വിശിഷ്ട് സേവാ മെഡലും ലഭിച്ചിരുന്നു.

Read More

മഞ്ചേരി: റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് യുവാവ് നടുറോഡിൽ കുളിക്കാനിറങ്ങിയത് വൈറലായി. മഞ്ചേരി-കരുവാരക്കുണ്ട് റോഡിൽ കിഴക്ക് പാണ്ടിക്കാടിനും, കുറ്റിപ്പുളിക്കും സമീപം റോഡ് തകർന്നതിൽ നാട്ടുകാർ പ്രതിഷേധിച്ചപ്പോഴാണ് പ്രദേശത്തെ താമസക്കാരനായ ഹംസക്കുട്ടി റോഡിലെ കുഴിയിൽ തോർത്ത് ധരിച്ച് ഇറങ്ങി പ്രതിഷേധിച്ചത്. 300 മീറ്ററോളം നീളത്തിൽ ചെളിക്കുളമായ റോഡിന്‍റെ താഴ്ച്ചയുളള ഭാഗത്ത് കാലുകൾ പിണച്ചു വച്ച് ഇരുന്ന് ബക്കറ്റിൽ വെള്ളം എടുത്ത് തലയിൽ ഒഴിക്കാൻ നേരം കാറിൽ യു.എ.ലത്തീഫ് എംഎൽഎ എത്തി. അതോടെ ആവേശം വർദ്ധിച്ചു. നാട്ടുകാരും ഒപ്പം ചേർന്നു. പ്രശ്നത്തിൽ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അതോടെ ഹംസക്കുട്ടി സമരത്തിന്‍റെ രൂപം മാറ്റി. എം.എൽ.എ.യുടെ മുന്നിൽ ഒറ്റ കാലിൽ നിന്നാണ് പ്രതിഷേധം തുടർന്നത്. മരണ വീട്ടിൽ നിന്ന് മടങ്ങുകയായിരുന്നു എം.എൽ.എ. സമരത്തോട് അനുഭാവം പ്രകടിപ്പിച്ച അദ്ദേഹം കുഴിയിൽ വാഴ വയ്ക്കാൻ നിർദ്ദേശിച്ചു. താനും ദുരിതമനുഭവിക്കുകയാണെന്നും ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എം.എൽ.എ പറഞ്ഞു.

Read More

അട്ടപ്പാടി: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. ഷോളയൂർ ഊട്ടുകുഴിയിൽ സജിത-ഷാജി ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. അട്ടപ്പാടിയിൽ ഈ വർഷം മരിക്കുന്ന ആറാമത്തെ നവജാത ശിശുവാണിത്. ഇന്നലെ രാത്രി 10 മണിയോടെ തൃശൂർ മെഡിക്കൽ കോളേജിലായിരുന്നു പ്രസവം. എന്നാൽ രാത്രി 11 മണിയോടെ കുഞ്ഞ് മരിച്ചു. കുഞ്ഞിന് ഭാരക്കുറവ് ഉണ്ടായിരുന്നതായാണ് വിവരം. ഇതാണോ മരണകാരണം എന്നതിൽ വ്യക്തത വന്നിട്ടില്ല. അട്ടപ്പാടിയിൽ ഈ വർഷം റിപ്പോർട്ട് ചെയ്യുന്ന പത്താമത്തെ ശിശുമരണമാണിത്. ഷിജുവിന്‍റെയും സുമതിയുടെയും മകളാണ് ജൂണിൽ അവസാനമായി മരിച്ചത്. പ്രസവിച്ചയുടൻ കുഞ്ഞ് മരിച്ചു. കഴിഞ്ഞ വർഷം നിരവധി ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി നേരിട്ട് അട്ടപ്പാടി സന്ദർശിച്ച് സ്ഥിതിഗതികൾ ആരാഞ്ഞിരുന്നു. അട്ടപ്പാടി ട്രൈബൽ ഹെൽത്ത് ഹോസ്പിറ്റലിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയെങ്കിലും ശിശുമരണങ്ങൾ തുടരുകയാണ്.

Read More

സുല്‍ത്താന്‍ബത്തേരി: കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും യാത്രക്കാർ ബുദ്ധിമുട്ടിലാകുമെന്നായപ്പോൾ ജീവനക്കാർ ഒന്നും ഓർത്തില്ല. അവർ കൈയിലുള്ളതെടുത്ത് വണ്ടിക്ക് എണ്ണയടിച്ചു. കെ.എസ്.ആർ.ടി.സിയുടെ ബത്തേരി-തിരുവനന്തപുരം മിന്നൽ സൂപ്പർ ഡീലക്സിൽ ജോലി ചെയ്യുന്ന ടി.എസ് സുരേഷ്, സി.ജി.സിനീഷ് എന്നിവരാണ് യാത്രക്കാരുടെ ‘ഹീറോ’ ആയത്. വെള്ളിയാഴ്ച രാത്രി ബത്തേരിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് ആയിരുന്നു. ഫുൾ ടാങ്ക് ഡീസൽ അടിച്ചിരുന്നു. എന്നാൽ ബത്തേരിയിലേക്ക് മടങ്ങാൻ വീണ്ടും ഡീസൽ അടിക്കേണ്ടി വന്നു. തിരുവനന്തപുരം ഡിപ്പോയിലെ പമ്പിൽ എത്തിയപ്പോൾ ഡീസൽ തീർന്നെന്നായിരുന്നു മറുപടി. ഇതോടെ സർവീസ് എങ്ങനെ നടത്തുമെന്നായി. 33 യാത്രക്കാരാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. യാത്രാമധ്യേ ഏതെങ്കിലും ഡിപ്പോയിൽ നിന്ന് ഡീസൽ വാങ്ങാൻ തീരുമാനിച്ചു. കൊട്ടാരക്കര ഡിപ്പോയിൽ വിളിച്ച് അന്വേഷിച്ചപ്പോൾ ഡീസൽ ഉണ്ടെന്ന് അറിഞ്ഞു. എന്നാൽ ബസ് കൊട്ടാരക്കര ഡിപ്പോയിൽ എത്തിയപ്പോഴേക്കും ഡീസൽ തീർന്നു എന്നായിരുന്നു മറുപടി. ഒരു സ്വകാര്യ പമ്പിൽ പോയി ഇന്ധനം നിറയ്ക്കാൻ ആയിരുന്നു നിർദേശം ലഭിച്ചത്. മിക്ക ടിക്കറ്റുകളും ഓൺലൈനിൽ ബുക്ക് ചെയ്തിരുന്നതിനാല്‍,…

Read More