Author: News Desk

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിനെതിരെ ‘ദിലീപിനെ പൂട്ടണം’എന്ന പേരിൽ ആരംഭിച്ച വ്യാജ വാട്സാപ്പ് ഗ്രൂപ്പിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കോട്ടയം എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം ആരംഭിച്ചത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, സിനിമാ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ എന്നിവരുടെ പേരുകൾ ഉൾപ്പെടുന്ന വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സംവിധായകൻ ബൈജു കൊട്ടാരക്കരയാണ് പോലീസിൽ പരാതി നൽകിയത്. അതിജീവിതയെ പിന്തുണച്ചവരുടെ പേരുകൾ ഉൾപ്പെടുത്തിയായിരുന്നു വ്യാജ പേരിൽ വാട്സ് ആപ്പ് ചാറ്റുകൾ കണ്ടെത്തിയത്. മഞ്ജു വാര്യർ, സംവിധായകരായ ബൈജു കൊട്ടാരക്കര, ആലപ്പി അഷ്റഫ്, ആഷിഖ് അബു, ലിബർട്ടി ബഷീർ എന്നിവരുടെ പേരുകൾ ഉൾപ്പെടുത്തിയാണ് വ്യാജ ചാറ്റുകൾ സൃഷ്ടിച്ചത്.

Read More

ചെന്നൈ: തമിഴ്നാട് ഗവർണർ രജനീകാന്ത് തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയുമായി കൂടിക്കാഴ്ച നടത്തി. ഗവർണറുമായി രാഷ്ട്രീയം ചർച്ച ചെയ്തിട്ടുണ്ടെന്നും അത് വെളിപ്പെടുത്താൻ സാധിക്കില്ലെന്നും രജനി പറഞ്ഞു. രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അവശ്യസാധനങ്ങള്‍ക്ക് ജി.എസ്.ടി. ഏര്‍പ്പെടുത്തിയതിനെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല. രാജ്ഭവനിൽ നടന്ന കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടുനിന്നു. തമിഴ്നാടിന്‍റെ നൻമയ്ക്കും വളർച്ചയ്ക്കും വേണ്ടി എന്തും ചെയ്യാൻ തയ്യാറാണെന്ന് ഗവർണർ അറിയിച്ചതായി രജനീകാന്ത് പറഞ്ഞു. തമിഴ്നാട്ടിലെ ജനങ്ങളുടെ നിഷ്കളങ്കത അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. ആത്മീയകാര്യങ്ങളില്‍ വലിയ താത്പര്യമുള്ള അദ്ദേഹവുമായി ഈ വിഷയത്തിലും സംസാരിച്ചെന്നും രജനി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരും ഗവർണറും തമ്മിൽ തർക്കം നിലനിൽക്കുന്നതിനിടെയാണ് രജനീകാന്തിന്‍റെ കൂടിക്കാഴ്ച. ഡൽഹിയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ രജനീകാന്തിനെ ക്ഷണിച്ചിട്ടുണ്ട്. കശ്മീർ വിഷയത്തിൽ ഉൾപ്പെടെ ബി.ജെ.പി സര്‍ക്കാരിനെ രജനി നിരവധി തവണ പിന്തുണച്ചിരുന്നു.

Read More

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയാ വർഗീസിന്‍റെ ഡെപ്യൂട്ടേഷൻ ഒരു വർഷത്തേക്ക് നീട്ടി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടർ തസ്തികയാണ് നീട്ടിയത്. കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി പ്രിയാ വർഗീസിനെ നിയമിച്ചത് വിവാദമായിരുന്നു. യു.ജി.സി ചട്ടപ്രകാരം എട്ട് വർഷത്തെ അധ്യാപന പരിചയമില്ലാത്ത പ്രിയാ വർഗീസിനെ കണ്ണൂർ സർവകലാശാലയുടെ മലയാളം ഡിപ്പാർട്ട്മെന്‍റിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചത് ചട്ടങ്ങൾ ലംഘിച്ചാണെന്നാണ് പരാതിയിൽ പറയുന്നത്. പ്രിയാ വർഗീസ് ഇപ്പോൾ കേരള വർമ്മ കോളേജിൽ അസിസ്റ്റന്‍റ് പ്രൊഫസറായി ജോലി ചെയ്യുകയാണ്. പ്രിയാ വർഗീസിനെ അധ്യാപികയായി നിയമിച്ചത് നിയമവിരുദ്ധമാണെന്ന പരാതിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടിയിരുന്നു. അടിയന്തരമായി വിശദീകരണം നൽകാൻ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർക്ക് ഗവർണർ നിർദേശം നൽകിയിരുന്നു. സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വി.സിയോട് വിശദീകരണം തേടിയത്. ജൂൺ 27 നാണ് പ്രിയാ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചത്.…

Read More

ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനാഘോഷം അവിസ്മരണീയമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കാൻ കുടുംബശ്രീയും രംഗത്തിറങ്ങി. ഓഗസ്റ്റ് 13 മുതൽ 15 വരെ എല്ലാ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിലും ത്രിവർണ്ണ പതാക പാറിക്കളിക്കും. ഇതിനാവശ്യമായ 50 ലക്ഷം ത്രിവർണ്ണ പതാകകൾ തയ്യാറാക്കി വിതരണം ചെയ്യുക എന്ന സുപ്രധാന ദൗത്യമാണ് കുടുംബശ്രീ ഏറ്റെടുത്തിരിക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷന്‍റെ കീഴിലുള്ള തയ്യൽ യൂണിറ്റുകളിലെ കുടുംബശ്രീ പ്രവർത്തകരാണ് പതാക തയ്യാറാക്കുന്നത്. സ്കൂളുകൾക്ക് ആവശ്യമായ പതാകകളുടെ എണ്ണം അധികൃതർ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കും. ഇതോടൊപ്പം വീടുകൾക്ക് ആവശ്യമായ കൊടികളുടെ എണ്ണവും കൂടി കണക്കാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്ററെ അറിയിക്കും. ഈ ആവശ്യകത അനുസരിച്ച് തയാറാക്കിയ പതാകകൾ തദ്ദേശ സ്ഥാപനങ്ങൾക്ക് വിതരണം ചെയ്യും. കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്‍റെ കീഴിലുള്ള ‘റെയിൻബോ ക്ലോത്ത് ആൻഡ് ബാഗ് യൂണിറ്റ്സ് സൊസൈറ്റി’ കൺസോർഷ്യത്തിലെ 94 സംരംഭക യൂണിറ്റുകളാണ് പതാക നിർമ്മിക്കുന്നത്. ഏകദേശം 350 ഓളം ആളുകളാണ്…

Read More

തിരുവമ്പാടി (കോഴിക്കോട്): 35 കാരനായ ഫിഷിങ് വ്ലോഗർ രാജേഷ് കാനഡയിലെ വെള്ളച്ചാട്ടത്തിൽപ്പെട്ട് മരിച്ചു. രാജേഷ് വർഷങ്ങളായി കുടുംബത്തോടൊപ്പം കാനഡയിലാണ് താമസം. ഓഗസ്റ്റ് 3ന് പുലർച്ചെ കാനഡയിലെ തന്‍റെ വസതിയിൽ നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ടു. അന്നുരാവിലെ ഏഴിന് വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. പിന്നെ ഒരു വിവരവും കിട്ടിയില്ല. തുടർന്ന് ഭാര്യ പൊലീസിൽ വിവരമറിയിച്ചു. വൈൽഡ് ലൈഫ് ഏജൻസിയും ആർ.സി.എം.പി.യും നടത്തിയ തെരച്ചിലിലാണ് ലിങ്ക്സ് ക്രീക്ക് ക്യാമ്പ് ഗ്രൗണ്ടിൽ വാഹനം കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് 400 മീറ്റർ അകലെയുള്ള വെള്ളച്ചാട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കൈയിൽ നിന്ന് പോയ മീൻപിടുത്ത ബാഗ് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

Read More

ന്യൂഡൽഹി: ഇലക്ട്രിക് വാഹന നയം നടപ്പാക്കുന്നതിന്‍റെ ഭാഗമായി ഡൽഹിയിൽ ശക്തമായ ചാർജിംഗ് സൗകര്യം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഓരോ 15 വാഹനങ്ങൾക്കും ഒരു ചാർജിംഗ് പോയിന്‍റ് എന്ന നിരക്കിൽ പുതിയ സ്റ്റേഷനുകൾ സ്ഥാപിക്കും. നിലവിൽ, ഡൽഹിയിൽ രജിസ്റ്റർ ചെയ്ത 1.6 ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങൾക്കായി 2,000 ലധികം പബ്ലിക് ചാർജിംഗ് സംവിധാനമുണ്ട്. ഈ വർഷം അവസാനത്തോടെ ചാർജറുകളുടെ എണ്ണം 4,000 ആയി ഉയർത്തും. ഇരുചക്രവാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, കാറുകൾ, ബസുകൾ എന്നിവയുൾപ്പെടെ നഗരത്തിലെ മൊത്തം ഇ-വാഹനങ്ങളുടെ എണ്ണം 1.8 ലക്ഷം കടക്കുമെന്ന് അധികൃതർ പറഞ്ഞു. ഇലക്ട്രിക് വെഹിക്കിൾ പോളിസി ആരംഭിച്ചപ്പോൾ, മൂന്ന് കിലോമീറ്ററിനുള്ളിൽ ഒരു ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. അത് സഫലമായ സാഹചര്യത്തിലാണ് അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പദ്ധതി ആരംഭിക്കുന്നത്. തലസ്ഥാനത്ത് രജിസ്റ്റര്‍ചെയ്യുന്ന ഓരോ 15 വൈദ്യുത വാഹനങ്ങള്‍ക്കും ഒരു ചാര്‍ജര്‍ എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് ഡയലോഗ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്മിഷന്‍…

Read More

പത്തനംതിട്ട : ശബരിമലയിൽ മണ്ഡലം-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പമ്പയിൽ ഉണ്ണിയപ്പം, വെള്ളനിവേദ്യം, ശർക്കര പായസം, അവിൽ പ്രസാദം എന്നിവ തയ്യാറാക്കി കൈമാറുന്നതിനായി ഈ വർഷം ദേവസ്വം നൽകിയ ടെൻഡർ പരസ്യത്തിൽ നിന്ന് കമ്മ്യൂണിറ്റി നിബന്ധന നീക്കം ചെയ്തു. ‘മലയാള ബ്രാഹ്മണർ’ തയ്യാറാക്കണമെന്ന് മുൻകാല പരസ്യങ്ങളിൽ വ്യവസ്ഥ ചെയ്തിരുന്നു. ഒരു പ്രത്യേക സമുദായത്തിൽപ്പെട്ടവർക്ക് മാത്രം അവസരം നൽകുന്ന പരസ്യം ജാതിവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും തൊട്ടുകൂടായ്മയ്ക്ക് തുല്യമാണെന്നും ആരോപിച്ച് അംബേദ്കർ സാംസ്‌കാരിക വേദി പ്രസിഡന്‍റ് ശിവൻ കദളി മുൻപ് സംസ്ഥാന സർക്കാരിനും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിരുന്നു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ ഫുൾ ബെഞ്ച് പരസ്യങ്ങളിൽ ജാതി വിവേചനം പാടില്ലെന്ന് 2001-ൽ തന്നെ വിധിച്ചതാണെങ്കിലും അത് നടപ്പാക്കിയിരുന്നില്ല. എന്നാൽ, കഴിഞ്ഞ ദിവസം ദേവസ്വം നൽകിയ പരസ്യത്തിൽ ജാതി നിബന്ധന ഒഴിവാക്കി.

Read More

തിരുവനന്തപുരം: കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആദം അലിയെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രാഥമിക തെളിവെടുപ്പും ഇന്ന് നടന്നേക്കും. കൊലപാതകത്തിന് പിന്നിൽ മറ്റാരെങ്കിലുമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ ചെന്നൈയിൽ നിന്നാണ് ആർ.പി.എഫ് പിടികൂടിയത്. ഇയാൾ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് വിവരം പൊലീസിനും മറ്റ് സംസ്ഥാനങ്ങളിലെ സുരക്ഷാ സേനയ്ക്കും കൈമാറി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചെന്നൈ ആർ.പി.എഫ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതികളെ തിരുവനന്തപുരത്ത് എത്തിക്കും. കഴിഞ്ഞ ദിവസമാണ് മനോരമ (68)യെ സമീപത്തെ വീട്ടിലെ കിണറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ദിനരാജ് മകളുടെ വീട്ടിൽ പോയ സമയത്താണ് കൊലപാതകം നടന്നത്. അഞ്ച് ഇതരസംസ്ഥാന തൊഴിലാളികൾ മനോരമയുടെ വീടിന് സമീപം താമസിച്ചിരുന്നു. ബംഗാൾ സ്വദേശി ആദം അലി പണത്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.

Read More

തിരുവനന്തപുരം: തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ഇന്ന് അന്താരാഷ്ട്ര ആദിവാസി ദിനം ആചരിക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ ദേശീയ അവാർഡ് ജേതാവായ ഗായിക നഞ്ചിയമ്മയെ മുഖ്യമന്ത്രി പിണറായി വിജയൻ ആദരിക്കും. മുഖ്യമന്ത്രി തന്നെ പരിപാടി ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. മറയൂർ ജഗദീഷും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ടുകൾ, മലപ്പുലയാട്ടം തുടങ്ങിയ സാംസ്കാരിക പരിപാടികളും ഇതോടൊപ്പം അവതരിപ്പിക്കും. അവാർഡ് കിട്ടിയതിൽ സച്ചി സാറിനാണ് നന്ദി പറയേണ്ടതെന്നാണ് നഞ്ചിയമ്മ പ്രതികരിച്ചത്. അദ്ദേഹം കാരണമാണ് ഞാൻ ഇതുവരെ എത്തിയത്. പല ജോലികൾ ചെയ്‌ത്‌ കഷ്ടപ്പെടുന്ന സമയത്താണ് സച്ചി സാർ എന്നെ കണ്ടതും സിനിമയിലേക്ക് ക്ഷണിച്ചതും. അദേഹത്തിനെ ജീവിതത്തിൽ മറക്കില്ല. ദേശീയ അവാർഡ് ലഭിച്ചതിൽ സന്തോഷമെന്നും നഞ്ചിയമ്മ പറഞ്ഞു.

Read More

ന്യൂഡൽഹി : പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം അവസാനിച്ചു. നിശ്ചയിച്ചതിലും നാല് ദിവസം നേരത്തേയാണ് വര്‍ഷകാല സമ്മേളനം അവസാനിച്ചത്. ജൂലൈ 18 നാണ് സെഷൻ ആരംഭിച്ചത്. തുടർച്ചയായ ഏഴാം തവണയാണ് സമ്മേളനം നേരത്തെ അവസാനിപ്പിക്കുന്നത്. നേരത്തെ നിശ്ചയിച്ചിരുന്ന പ്രകാരം ജൂലൈ 18 മുതൽ ഓഗസ്റ്റ് 12 വരെയാണ് മൺസൂൺ സെഷൻ നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, ഭരണകക്ഷി-പ്രതിപക്ഷ ബന്ധം മോശമാവുകയും കാര്യമായ ചര്‍ച്ചകളോ നിയമനിര്‍മാണങ്ങളോ നടക്കാത്തതിനാൽ സമ്മേളനം നീട്ടിക്കൊണ്ടുപോകേണ്ടതില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍.

Read More