Author: News Desk

ദുബായ്: ഗൾഫ് രാജ്യങ്ങളുടെ പിന്തുണയോടെ ഇന്ത്യയുടെ കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതി 31 ശതമാനം വർദ്ധിച്ചതായി ഇന്ത്യയുടെ ഡയറക്ടർ ജനറൽ ഓഫ് കൊമേഴ്സ്യൽ ആൻഡ് സ്റ്റാറ്റിസ്റ്റിക്സിന്‍റെ റിപ്പോർട്ടിനെ ഉദ്ധരിച്ച് യു.എ.ഇ ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കാർഷിക, ഭക്ഷ്യ ഉൽപ്പന്നങ്ങൾക്കായി യു.എ.ഇ സംഘടിപ്പിച്ച ബയേഴ്സ് സെല്ലർ മീറ്റ്, ബഹ്റൈനിലെ മാമ്പഴ മേള, ഇന്ത്യയിലെ ലഡാക്കിൽ സംഘടിപ്പിച്ച വാങ്ങൽ വിൽപ്പന മേള എന്നിവയുടെ ഫലമാണ് കയറ്റുമതിയിലെ വർദ്ധനവ്. മുൻ വർഷങ്ങളിലെ കയറ്റുമതിയുമായി താരതമ്യപ്പെടുത്തുമ്പോൾ, ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ വരുമാനം ഇന്ത്യയ്ക്ക് ലഭിച്ചു. സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ അന്താരാഷ്ട്ര വിപണിയിൽ 55,683 കോടി രൂപയുടെ കയറ്റുമതിയാണ് രേഖപ്പെടുത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ലഡാക്കിൽ നിന്നുള്ള ആപ്രിക്കോട്ട് ഗൾഫ് വിപണിയിൽ ഏറ്റവും കൂടുതൽ ഡിമാൻഡായിരുന്നു. ബംഗാൾ, ബീഹാർ, ജാർഖണ്ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള മാമ്പഴങ്ങളും ഗൾഫിൽ വിൽപ്പനയിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Read More

ന്യൂഡല്‍ഹി: നോയിഡയില്‍ യുവതിയെ ആക്രമിക്കുകയും പരസ്യമായി അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തിൽ കിസാൻ മോർച്ച നേതാവ് ശ്രീകാന്ത് ത്യാഗി അറസ്റ്റിൽ. ശ്രീകാന്ത് ത്യാഗിയെയും മറ്റ് മൂന്ന് പേരെയും ചൊവ്വാഴ്ച രാവിലെ മീററ്റിൽ നിന്ന് പിടികൂടി. സ്ത്രീയെ അധിക്ഷേപിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ ഇയാൾക്കായി പൊലീസ് തിരച്ചിൽ നടത്തുകയായിരുന്നു. ശ്രീകാന്തിന്‍റെ ഭാര്യയെ കൂടുതൽ ചോദ്യം ചെയ്യലിനായി ചൊവ്വാഴ്ച രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെയാണ് ശ്രീകാന്തിനെയും മീററ്റിൽ നിന്ന് അറസ്റ്റ് ചെയ്തത്. ശ്രീകാന്ത് ഒളിവിൽ പോയ ശേഷം ഭാര്യയെയും അഭിഭാഷകനെയും ബന്ധപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. അന്വേഷണത്തിനിടെ ശ്രീകാന്ത് ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചതായാണ് വിവരം.

Read More

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ രണ്ടിടങ്ങളിൽ ഏറ്റുമുട്ടൽ. അരുണാചൽ പ്രദേശിലെ പാങ്‌സൗ ചുരത്തിന് സമീപമാണ് ആദ്യ സംഭവം. നാഗാലാൻഡിലെ നോക്ലക് ജില്ലയിലാണ് രണ്ടാമത്തെ വെടിവെപ്പ് റിപ്പോർട്ട് ചെയ്തത്. സ്വാതന്ത്ര്യ ദിനാഘോഷം ബഹിഷ്കരിക്കാൻ തീവ്രവാദ സംഘടനകൾ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് വെടിവയ്പ്പ്. മ്യാൻമർ അതിർത്തിയിലെ അസം റൈഫിൾസ് ക്യാമ്പിന് നേരെയായിരുന്നു ആദ്യ ആക്രമണം. എൻ.എസ്.സി.എൻ (കെ.വൈ.എ),യു.എൽ.എഫ്.എ എന്നീ ഭീകരസംഘടനകളാണ് ആക്രമണം നടത്തിയത്. റോക്കറ്റ് പ്രൊപ്പൽഡ് ചെയ്ത ഗ്രനേഡുകളും ലാത്തോഡ് ബോംബുകളുമാണ് ഭീകരർ ഉപയോഗിച്ചത്. തുടർന്ന് അസം റൈഫിൾസ് ഉദ്യോഗസ്ഥർ വെടിയുതിർത്തു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസർക്ക് നിസ്സാര പരിക്കേറ്റു. നാഗാലാൻഡിലെ നോക്ലക് ജില്ലയിലാണ് രണ്ടാമത്തെ സംഭവം നടന്നത്. അതിർത്തിയിലെ ഔട്ട്പോസ്റ്റിൽ വച്ചാണ് ഭീകരർ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തത്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ടെന്നും നാഗാലാൻഡ് പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ സന്ദീപ് തംഗാഡ്‌ഗെ പറഞ്ഞു. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി അസം റൈഫിൾസ് ഉദ്യോഗസ്ഥർ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.

Read More

തിരുവനന്തപുരം: സി.പി.എമ്മിന്‍റെ സംസ്ഥാന ഓഫീസായ എ.കെ.ജി സെന്‍റർ ആക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് പരിഹാസരൂപേണ മറുപടിയുമായി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ഒരു കാര്യം സ്ഥിരമായി ചോദിച്ചാൽ ചോദ്യത്തിന് നിലവാരമില്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. ‘സമര്‍ഥരായ കുറ്റവാളികളാണ് അക്രമത്തിനു പിന്നിലെന്ന് വ്യക്തമാണ്. അതിനാല്‍ പിടികൂടാന്‍ സമയമെടുക്കും’– അദ്ദേഹം പറഞ്ഞു. ബാലഗോകുലത്തിന്‍റെ മാതൃ വന്ദന പരിപാടിയിൽ കോഴിക്കോട് മേയർ ബീന ഫിലിപ്പ് പങ്കെടുത്ത സംഭവം ജില്ലാ കമ്മിറ്റി പരിശോധിക്കുമെന്നും ആവശ്യമായ നിർദേശങ്ങളും ഇടപെടലുകളും സംസ്ഥാന പാർട്ടി സ്വീകരിക്കുമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

Read More

ഹൈദരാബാദ്: സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് തെലങ്കാനയിലെ തിയേറ്ററുകളിൽ ‘ഗാന്ധി’ സിനിമ സൗജന്യമായി പ്രദർശിപ്പിക്കും. ഈ മാസം 9 മുതൽ 22 വരെ സംസ്ഥാനത്തെ 552 തിയേറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുക. രാവിലെ 10 മുതല്‍ 1.15 വരെയാണ് റിച്ചാര്‍ഡ് ആറ്റന്‍ബറോ ഒരുക്കിയ ഗാന്ധി സൗജന്യമായി കാണിക്കുക. 22 ലക്ഷം സ്കൂൾ കുട്ടികളാണ് ചിത്രം കാണാൻ എത്തുകയെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം.  1893 മുതൽ 1948 വരെയുള്ള ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഓസ്കാർ പുരസ്കാരം നേടിയ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സംയുക്ത സംരംഭമായി 1982 നവംബർ 30ന് ഈ ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്തു. ഈ ചിത്രം 11 ഓസ്കാർ നാമനിർദ്ദേശങ്ങൾ നേടുകയും മികച്ച ചിത്രം, മികച്ച സംവിധായകൻ, നടൻ എന്നിവയുൾപ്പെടെ എട്ട് അവാർഡുകൾ നേടുകയും ചെയ്തു. ബെന്‍ കിങ്‌സ്ലിയാണ് ഗാന്ധിജിയുടെ വേഷം അവതരിപ്പിച്ചത്. 

Read More

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലകളിൽ മന്ത്രിമാർക്ക് സ്വാതന്ത്ര്യദിന പരിപാടികൾ ഉണ്ടെന്നാണ് വിശദീകരണം. ഓഗസ്റ്റ് 14ന് അർദ്ധരാത്രി സഭ വിളിച്ചുചേർക്കണമെന്ന പ്രതിപക്ഷ നേതാവിന്‍റെ കത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സ്വാതന്ത്ര്യ സമരത്തിന്‍റെ ഉജ്ജ്വല സ്മരണ പുതുക്കാനും മതേതര ജനാധിപത്യ മൂല്യങ്ങൾ ഉൾപ്പെടെയുള്ള ഭരണഘടനാ തത്വങ്ങൾ സംരക്ഷിക്കാനും ഒരുമിച്ച് പോരാടുമെന്ന് നിയമസഭ പ്രമേയം പാസാക്കണമെന്നും സതീശൻ കത്തിൽ ആവശ്യപ്പെട്ടിരുന്നു. സ്വാതന്ത്ര്യത്തിന്‍റെ 25-ാം വാർഷികമായ 1972 ഓഗസ്റ്റ് 14ന് രാത്രി ഗവർണറുടെ സാന്നിധ്യത്തിൽ കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർത്തതായും 1987 ഓഗസ്റ്റ് 13ന് 40-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക സമ്മേളനം ചേർന്നതായും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഓഗസ്റ്റ് 14ന് എന്തെങ്കിലും അസൗകര്യം ഉണ്ടായാൽ 75-ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി മറ്റൊരു ദിവസം കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു.

Read More

ന്യൂഡൽഹി: ഇന്ത്യയിൽ പുതിയ തൊഴിൽ നിയമഭേദഗതി വരുന്നു. ഇതോടെ തൊഴിലാളികൾക്ക് ലഭിക്കുന്ന ശമ്പളത്തിലും ജോലി സമയത്തിലും മാറ്റമുണ്ടാകും. 2019 ൽ പാർലമെന്‍റിൽ പാസാക്കിയ ലേബർ കോഡ് 29 കേന്ദ്ര തൊഴിൽ നിയമങ്ങൾക്ക് പകരമായാണ് അവതരിപ്പിച്ചത്. ജൂലൈ 1 മുതൽ പുതിയ തൊഴിൽ കോഡ് നടപ്പാക്കുമെന്ന് ആദ്യം റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും, പല സംസ്ഥാനങ്ങളും പുതിയ കോഡിന് അംഗീകാരം നൽകാത്തതാണ് ഇത് നടപ്പാക്കുന്നത് വൈകാൻ കാരണം. സാമൂഹിക സുരക്ഷ, തൊഴിൽ ബന്ധം, തൊഴിൽ സുരക്ഷ, ആരോഗ്യവും തൊഴിൽ സാഹചര്യവും എന്നിങ്ങനെ നാല് കോഡുകളാണ് പുതിയ തൊഴിൽ കോഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ തൊഴിൽ നിയമം വരുന്നതോടെ തൊഴിലുടമയ്ക്ക് ജോലി സമയം നിശ്ചയിക്കാൻ കഴിയും. എട്ട് മണിക്കൂർ ജോലി മാനദണ്ഡം ബാധകമല്ല. ജോലി സമയം 9-12 മണിക്കൂർ വരെ നീട്ടാം. പക്ഷേ എത്ര മണിക്കൂർ കൂട്ടുന്നുവോ അതിനനുസരിച്ച് അവധിയുടെ എണ്ണവും കൂട്ടേണ്ടി വരും. അതായത് രണ്ട് ദിവസം അവധി എന്നതിന് പകരം മൂന്ന് ദിവസം അവധി നൽകേണ്ടി…

Read More

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഉൾപ്പെടെ 11 ഓർഡിനൻസുകളിൽ ഒപ്പിടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിസമ്മതിച്ചതോടെ അവ അസാധുവായി. ഇന്നലെ രാത്രി 12 മണിവരെയാണ് ഓർഡിനൻസുകളുടെ സാധുത ഉണ്ടായിരുന്നത്. ഒക്ടോബറിൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് ഓർഡിനൻസുകൾക്ക് പകരം ബില്ലുകൾ പാസാക്കുമെന്ന് ചീഫ് സെക്രട്ടറി വി പി ജോയി ഗവർണറെ അറിയിച്ചു. അതേസമയം, ഓർഡിനൻസുകൾക്ക് മുമ്പ് നിലവിലുണ്ടായിരുന്ന നിയമങ്ങൾ ആയിരിക്കും ഇനി നിലനില്‍ക്കുക. അഴിമതിയിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ അധികാരത്തിൽ തുടരാൻ പൊതുപ്രവർത്തകർക്ക് അർഹതയില്ലെന്ന് വിധിക്കാനുള്ള ലോകായുക്തയുടെ അധികാരം എടുത്തുകളയാനുള്ള ഓർഡിനൻസ് ആണ് ഇപ്പോൾ അസാധുവായത്.ലോകായുക്ത വിധിക്ക് മേല്‍ മുഖ്യമന്ത്രിക്ക് അധികാരം നല്‍കുന്ന ഭേദഗതിയായിരുന്നു വരുത്തിയത്. ഓർഡിനൻസിന്‍റെ കാലാവധി കഴിഞ്ഞതോടെ ലോകായുക്തയ്ക്ക് അധികാരം പുനസ്ഥാപിച്ച് നല്‍കണമെന്ന വാദവും ഉയരുന്നുണ്ട്. രാത്രി വൈകിയും ഗവർണർ ഒപ്പിടുമെന്ന പ്രതീക്ഷയില്‍ നിയമ വകുപ്പ് ഉദ്യോഗസ്ഥര്‍ കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.

Read More

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സസ്പെൻഡ് ചെയ്യപ്പെട്ട ഐജി ഗോഗുലത്ത് ലക്ഷ്മണിനെ മൂന്ന് മാസത്തേക്ക് കൂടി സസ്പെൻഡ് ചെയ്തു. ലക്ഷ്മണിനെതിരായ അന്വേഷണം പൂർത്തിയാക്കാൻ ആറ് മാസം കൂടി വേണ്ടിവരുമെന്ന് ഇന്‍റലിജൻസ് എഡിജിപി സർക്കാരിനെ അറിയിച്ചിരുന്നു. അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥനെ തിരിച്ചെടുക്കുന്നത് ശരിയല്ലെന്ന് സസ്പെൻഷൻ അവലോകനം ചെയ്ത സമിതി വിലയിരുത്തി. സസ്പെൻഷൻ 90 ദിവസം കൂടി തുടരണമെന്ന സമിതിയുടെ ശുപാർശ സർക്കാർ അംഗീകരിച്ചു. ചീഫ് സെക്രട്ടറി വി.പി.ജോയ് അധ്യക്ഷനായ കമ്മിറ്റിയിൽ ഭരണപരിഷ്കാര അഡി.ചീഫ് സെക്രട്ടറി ആശാ തോമസ്, ആഭ്യന്തര അഡി.ചീഫ് സെക്രട്ടറി ഡോ. വി.വേണു, പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ എന്നിവരാണ് അംഗങ്ങൾ. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്.ശ്രീജിത്തിന്‍റെ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ 2021 നവംബർ 10നാണ് ലക്ഷ്മണിനെ സസ്പെൻഡ് ചെയ്തത്. മോൻസനെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്ത ശേഷവും ഐജി മോൻസനുമായി ബന്ധം തുടരുകയും മോൻസനെതിരായ കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്തതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. തുടക്കത്തിൽ രണ്ട്…

Read More

കാസർകോട്: മഴയുടെ അളവറിയാനും കാലാവസ്ഥാ പഠനങ്ങൾക്കുമായി 2020 ൽ എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥാപിച്ച 15 ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളുടെ (എഡബ്ല്യുഎസ്) പ്രവർത്തനം നിലച്ചു. കരാർ കൃത്യമായി പുതുക്കാത്തത് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന വിമർശനവും ഉയരുന്നുണ്ട്. ഈ മാസം മൂന്നിന് കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ ബളാൽ പഞ്ചായത്തിൽ ഉരുൾപൊട്ടലുണ്ടായപ്പോൾ സമീപത്തെ ജലാശയങ്ങളിലെ ജലനിരപ്പ് ഉയർന്നിരുന്നു. തുടർന്ന് മഴയുടെ കണക്കുകൾ പരിശോധിക്കാൻ ശ്രമിച്ചപ്പോഴാണ് വിവരങ്ങൾ ലഭ്യമല്ലെന്ന് അറിഞ്ഞത്. വെള്ളരിക്കുണ്ട് തഹസിൽദാർ കളക്ടർക്ക് ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകി. തിരുവനന്തപുരത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഉദ്യോഗസ്ഥരെ കളക്ടർ വിവരം അറിയിച്ചു. വാറന്‍റി കാലാവധി കഴിഞ്ഞ വിവരം ഐഎംഡി അധിക‍ൃതർ കളക്ടറെ അറിയിച്ചു. 2020 ജൂണിലായിരുന്നു 15 സ്റ്റേഷനുകൾ സ്ഥാപിച്ചത്. 15 സ്റ്റേഷനുകളുടെയും വാറന്‍റി സംബന്ധിച്ച കാര്യം ഈ മാസം 31നകം പരിഹരിക്കുമെന്ന് ഐഎംഡി കലക്ടർക്കു മറുപടി നൽകിയിട്ടുണ്ട്. 2018 ലെ പ്രളയത്തിനു ശേഷമാണ് എല്ലാ ജില്ലകളിലും ഓട്ടോമാറ്റിക് വെതർ…

Read More