- സൈബര്‍ സുരക്ഷാ സൂചികയില്‍ മികച്ച ആഗോള റാങ്കിംഗ് ബഹ്റൈന്‍ ആദരം
- ‘അൻവറിന്റെ അതൃപ്തി യുഡിഎഫ് പരിഹരിക്കും, യുഡിഎഫിനെ ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധം’
- തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
Author: News Desk
ഇന്ത്യൻ പാർലമെന്‍റിനേക്കാൾ വിദേശ പാർലമെന്‍റിലാണ് പ്രധാനമന്ത്രി സംസാരിക്കുന്നതെന്ന് ശശി തരൂർ എംപി. പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്‍റിൽ ഹാജരാകാത്തതിനെ പരിഹസിക്കുകയായിരുന്നു അദ്ദേഹം. ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്‍റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രവർത്തന ശൈലിയെ ഒരു പുസ്തക പ്രകാശന ചടങ്ങിനിടെയാണ് കോൺഗ്രസ് എംപി താരതമ്യം ചെയ്തത്. നെഹ്റുവിന് വിപരീതമായി, മോദി ഇന്ത്യൻ പാർലമെന്‍റിനേക്കാൾ കൂടുതൽ പ്രസംഗങ്ങൾ നടത്തിയത് വിദേശ പാർലമെന്‍റിലാണെന്നും തരൂർ പറഞ്ഞു. 1962 ലെ ഇന്ത്യ-ചൈന യുദ്ധത്തെ അനുസ്മരിച്ച ശശി തരൂർ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പാർലമെന്‍റ് സമ്മേളനം വിളിച്ച് പ്രശ്നങ്ങൾ ചർച്ച ചെയ്തത് വിവരിച്ചു. എന്നാൽ ഇന്ന്, ഇന്ത്യ-ചൈന അതിർത്തി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഒരു ചോദ്യം പോലും ഉന്നയിക്കാൻ മോദി അനുവദിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിട്ടും ഇന്ത്യ-ചൈന വിഷയങ്ങളിൽ ലോക്സഭയിലും രാജ്യസഭയിലും ചർച്ചയില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.
ന്യൂഡല്‍ഹി: ഡൽഹിയിൽ കോവിഡ് -19 കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാൽ പുതിയ കേസുകളിൽ ഭൂരിഭാഗവും തീവ്ര സ്വഭാവമുള്ളവയല്ലെന്നും അതിനാൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സ്ഥിതിഗതികൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും കെജ്രിവാൾ പറഞ്ഞു. കോവിഡ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങൾ അത് നിരീക്ഷിക്കുകയും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്യും. എന്നാൽ മിക്ക കേസുകളും നേരിയ തോതിലാണെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഓഗസ്റ്റ് 7 ന്, ഡൽഹിയിൽ 1,372 പുതിയ കോവിഡ് അണുബാധകളും ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. കോവിഡ് പോസിറ്റിവിറ്റി നിരക്ക് 17.85 ശതമാനമായി ഉയർന്നു. ഇത് ജനുവരി 21 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്.
കേന്ദ്രീയ വിദ്യാലയം; എം.പി ക്വാട്ട റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനം ഹൈക്കോടതി ശരിവച്ചു
കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് എം.പി ക്വാട്ടയക്കം റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. ക്വാട്ടകൾ പുനഃസ്ഥാപിക്കാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി. കേന്ദ്രസർക്കാർ അടക്കം സമർപ്പിച്ച അപ്പീലുകൾ പരിഗണിച്ചാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നടപടി. എംപിമാർക്ക് അനുവദിച്ച 10 സീറ്റുകൾ കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു. ഇതിനെതിരെ വിദ്യാർത്ഥികൾ നൽകിയ ഹർജികളിൽ ക്വാട്ട പുനഃസ്ഥാപിക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു.
ആലുവ: മങ്കിപോക്സ് ലക്ഷണങ്ങളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുപി സ്വദേശിയായ 30കാരൻ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് യു.എ.ഇ.യിൽ നിന്ന് പുറത്താക്കി കൊച്ചി വിമാനത്താവളത്തിലെത്തിച്ചപ്പോഴാണ് മങ്കിപോക്സിന്‍റെ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ ചിക്കൻപോക്സ് ആണെന്ന് സ്ഥിരീകരിച്ചു. ഇതിന് ചികിത്സയിലിരിക്കെയാണ് ഇയാൾ രക്ഷപ്പെട്ടത്. കോവിഡ് ബാധിതർക്കുള്ള വാർഡിലാണു യുവാവിനെ കിടത്തിയിരുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
കണ്ണൂർ: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രനെതിരെ നടപടിയെടുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യയായ പ്രിയ വർഗീസിനെ സർവകലാശാലയിൽ നിയമിച്ചതിലും അക്കാദമിക് കമ്മിറ്റികൾ രൂപീകരിച്ചതിലും ആർട്സ് ആൻഡ് സയൻസ് കോളേജുകൾ സ്ഥാപിക്കാനുള്ള ശുപാർശയിലും വി.സി നിയമവിരുദ്ധമായി ഇടപെട്ടെന്ന പരാതിയാണ് രാജ്ഭവൻ പരിശോധിക്കുന്നത്. കണ്ണൂർ സർവകലാശാലയിൽ അധ്യാപികയായി പ്രിയ വർഗീസിനെ നിയമിച്ചത് ചട്ടവിരുദ്ധമാണെന്ന പരാതിയിൽ 10 ദിവസത്തിനകം വി.സി ഗവർണർക്ക് വിശദീകരണം നൽകണം. കൂടുതൽ അധ്യാപന പരിചയവും അക്കാദമിക് യോഗ്യതയും പ്രസിദ്ധീകരണങ്ങളും ഉള്ളവരെ മറികടന്ന് അസോസിയേറ്റ് പ്രൊഫസർമാരുടെ റാങ്ക് ലിസ്റ്റിൽ പ്രിയയ്ക്ക് ഒന്നാം റാങ്ക് നൽകിയെന്നാണ് പരാതിയിൽ പറയുന്നത്. വി.സിയുടെ വിശദീകരണം പരിശോധിച്ച ശേഷം തുടർ അന്വേഷണത്തിനായി ഒരു സമിതിയെയോ വിദഗ്ധനെയോ നിയമിക്കുന്ന കാര്യത്തിൽ ഗവർണർ തീരുമാനമെടുക്കും. ഗോപിനാഥ് രവീന്ദ്രനെ വി.സിയായി പുനർനിയമിച്ചതിൽ ഗവർണർ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. പുനർനിയമനത്തിനുശേഷം 72 അക്കാദമിക് കമ്മിറ്റികൾ വി.സി നേരിട്ട്…
പട്‌ന: നിതീഷ് കുമാറിന്‍റെ ജനതാദൾ (യുണൈറ്റഡ്) ബിഹാറിൽ എൻ.ഡി.എയുമായുള്ള ദീർഘകാല ബന്ധം അവസാനിപ്പിച്ചു. രാജിക്കത്ത് ഉടൻ ഗവർണർക്ക് കൈമാറുമെന്നാണ് റിപ്പോർട്ടുകൾ. പാർട്ടി എംപിമാരുടെയും നിയമസഭാംഗങ്ങളുടെയും യോഗത്തിന് ശേഷമാണ് പാർട്ടി വിടാൻ തീരുമാനിച്ചത്. ഇതോടെ ജെഡിയു-ആർജെഡി-കോൺഗ്രസ് സഖ്യം ബീഹാറിൽ സർക്കാരുണ്ടാക്കാനാണ് സാധ്യത. എന്നാൽ നിതീഷ് കുമാറിന്‍റെ മന്ത്രിസഭയിലെ ബിജെപി അംഗങ്ങൾ രാജിവെക്കില്ല. ഇവരോട് കാത്തിരിക്കാൻ പാർട്ടി കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. സഖ്യം വിടാനുള്ള തീരുമാനം നിതീഷ് കുമാർ പ്രഖ്യാപിച്ചാലുടൻ ബിജെപി അംഗങ്ങൾ രാജിവെച്ചേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കാത്തിരിക്കണമെന്ന ദേശീയ നേതൃത്വത്തിന്‍റെ നിർദേശവും സംസ്ഥാനത്ത് പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. പാർട്ടി ദേശീയ നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്ന് മറ്റേതെങ്കിലും തരത്തിലുള്ള അട്ടിമറി നീക്കം ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
തിരുവനന്തപുരം: ഓണക്കിറ്റ് ഇത്തവണയും വൈകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാന സർക്കാർ നൽകുന്ന ഓണക്കിറ്റിന് ആവശ്യമായ പല സാധനങ്ങളും ഇനിയും സംഭരിച്ചിട്ടില്ല. ഉപ്പും ഉണങ്ങിയ പരിപ്പും ഉൾപ്പെടെയുള്ള സാധനങ്ങൾ എത്തിയില്ല. ഇക്കാരണത്താൽ കിറ്റ് ക്രമീകരിക്കാൻ സപ്ലൈകോയ്ക്ക് കഴിഞ്ഞിട്ടില്ല. ഗുജറാത്തിൽ നിന്നാണ് ഉപ്പ് വരേണ്ടത്. എന്നാൽ ഉപ്പ് കയറ്റി അയച്ചിട്ടേ ഉള്ളു. കൊച്ചിയിലെത്തിയാൽ മാത്രമേ സംസ്ഥാനത്തെ സപ്ലൈകോ സ്റ്റോറുകളിൽ ഉപ്പ് എത്തിക്കാൻ കഴിയൂ. ഘട്ടം ഘട്ടമായി മാത്രമേ ഉപ്പ് കൊച്ചിയിലെത്തുകയുള്ളൂ. ഉണങ്ങലരിക്ക് കരാർ നൽകിയെങ്കിലും വലിയ അളവിൽ ലഭിക്കേണ്ടതിനാൽ അതും വൈകുകയാണ്. ഇത് എത്തിക്കഴിഞ്ഞാൽ, അത് തൂക്കിനോക്കാനും പായ്ക്ക് ചെയ്യാനും സമയമെടുക്കും. മാത്രമല്ല, കിറ്റ് നൽകാനുള്ള ബാഗുകളും എത്തിയിട്ടില്ല. ഇത് പ്രിന്റ് ചെയ്ത ഓരോ സപ്ലൈക്കോ സ്റ്റോറുകളിലേക്കും എത്തിയാൽ മാത്രമേ കിറ്റ് പൂർണമായി തയ്യാറാക്കാൻ സപ്ലൈക്കോയ്ക്ക് സാധിക്കുകയുള്ളു.
കൊച്ചി: ദേശീയപാതയുടെ അശാസ്ത്രീയമായ കുഴിയടക്കലിൽ ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ. വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ സർക്കാർ അഭിഭാഷകർക്ക് കോടതി നിർദേശം നൽകി. എറണാകുളം, തൃശ്ശൂർ ജില്ലകളിലെ കളക്ടർമാരോ അല്ലെങ്കിൽ അവർ ചുമതലപ്പെടുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഉദ്യോഗസ്ഥരോ ദേശീയപാതയിലെ കുഴി അടക്കുന്ന സ്ഥലങ്ങൾ പരിശോധിച്ച് റിപ്പോർട്ട് കോടതിക്ക് കൈമാറാനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശം നൽകിയിരിക്കുന്നത്. കളക്ടർമാർ കാഴ്ചക്കാരായി ഇരിക്കാൻ പാടില്ല. അവർക്ക് അധികാരങ്ങളുണ്ട്. ദുരന്ത നിവാരണ നിയമപ്രകാരം മോശം റോഡുകൾ ഉണ്ടായാൽ ഇടപെടാൻ ജില്ലാ കളക്ടർക്ക് അധികാരമുണ്ട്. ആ അധികാരം വിനിയോഗിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഓർമിപ്പിച്ചിരുന്നു. എന്നാൽ, റോഡിലെ കുഴി അടയ്ക്കാത്ത സാഹചര്യത്തിൽ കോടതി വീണ്ടും അടിയന്തര ഇടപെടൽ നടത്തി. ജില്ലാ കളക്ടർമാർ റോഡിൽ ഇറങ്ങി പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ഇടുക്കി : ഇടുക്കി വെള്ളത്തൂവൽ ശല്യാംപാറയിൽ ഉരുൾപൊട്ടൽ. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ഉരുൾപൊട്ടിയത്. വള്ളിമുഠത്തിൽ പങ്കജാക്ഷി ബോസിന്‍റെ വീട് പൂർണമായും വള്ളനാട്ട് രവീന്ദ്രന്‍റെ വീട് ഭാഗികമായും തകർന്നു. സംഭവസമയത്ത് ഇവർ വീട്ടിൽ ഉണ്ടായിരുന്നില്ല. പ്രദേശത്തെ 12 വീടുകൾ അപകട ഭീഷണിയിലാണ്. ഉരുൾപൊട്ടലിനെ തുടർന്ന് കല്ലാർകുട്ടി-വെള്ളത്തൂവൽ റോഡിൽ ഗതാഗതം തടസ്സപ്പെട്ടെങ്കിലും നാട്ടുകാരുടെ സഹായത്തോടെ രാവിലെ എട്ടുമണിയോടെ മണ്ണ് നീക്കി പുനരാരംഭിച്ചു. റോഡിൽ നിർത്തിയിട്ടിരുന്ന എട്ട് ബൈക്കുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
നടി നയന്‍താരയുടെയും സംവിധായകൻ വിഘ്നേഷ് ശിവന്‍റെയും വിവാഹ ഡോക്യുമെന്‍ററിയുടെ പ്രൊമോ നെറ്റ്ഫ്ലിക്സ് പങ്കുവച്ചു. നെറ്റ്ഫ്ലിക്സ് ഇന്ത്യ സൗത്തിന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലാണ് വീഡിയോ പുറത്തുവിട്ടത്. ‘നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയിൽ’ എന്നാണ് ഡോക്യുമെന്‍ററിയുടെ പേര്. ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ഡോക്യുമെന്‍ററി നെറ്റ്ഫ്ലിക്സ് ആണ് നിർമ്മിക്കുന്നത്. ഒ.ടി.ടി പ്ലാറ്റ്ഫോം വിവാഹം സ്ട്രീം ചെയ്യുന്നതിൽ നിന്ന് പിൻമാറിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഒടുവില്‍ നെറ്റ്ഫ്‌ലിക്‌സ് അത് നിഷേധിച്ചു രംഗത്ത് വന്നു. ജൂൺ 9ന് മഹാബലിപുരത്ത് വച്ചായിരുന്നു വിവാഹം. രജനീകാന്ത്, ഷാരൂഖ് ഖാൻ, മണിരത്നം, സൂര്യ, ജ്യോതിക തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.