- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്
Author: News Desk
കോഴിക്കോട്: അനുവാദമില്ലാതെ ഓൺലൈൻ റമ്മി പരസ്യത്തിൽ തന്‍റെ ചിത്രം ഉപയോഗിക്കുന്നുവെന്ന് ക്വിയർ ആക്ടിവിസ്റ്റ് മുഹമ്മദ് ഉനൈസ്. ഗെയിമിംഗ് കമ്പനിയായ ജംഗ്ലി റമ്മി ഉനൈസിന്‍റെ അനുവാദമില്ലാതെയാണ് ചിത്രം പരസ്യത്തിനായി ഉപയോഗിച്ചത്. കേരളത്തിലെ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് റമ്മി കളിച്ച് ആളുകൾ പണം സമ്പാദിച്ചുവെന്ന് അവകാശപ്പെടുന്ന പരസ്യത്തിൽ ഉനൈസിന്‍റെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, അത്തരമൊരു പരസ്യം താൻ ശ്രദ്ധിച്ചിരുന്നില്ലെന്നും താൻ റമ്മി കളിക്കാരനല്ലെന്നും ഉനൈസ് പറഞ്ഞു. ഫെയ്സ്ബുക്കിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും സ്പോൺസേഡായി വരുന്ന വീഡിയോ പരസ്യത്തിലും ഉനൈസിന്‍റെ ചിത്രം ഉപയോഗിച്ചിട്ടുണ്ട്. “എന്‍റെ അനുവാദമില്ലാതെ ഉപയോഗിച്ച ചിത്രമാണിത്. ഇതുപോലുള്ള പരസ്യങ്ങളിൽ ഫോട്ടോ എടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നോട് അനുവാദം ചോദിച്ചാൽ പോലും, ഞാൻ അത് നൽകില്ലായിരുന്നു. ഇത് തെറ്റിദ്ധരിപ്പിക്കുന്ന നീക്കമാണ്,ഉനൈസ് പറഞ്ഞു.
ഓണക്കാലത്തിന് മാറ്റ് കൂട്ടാൻ സീസൺ ഓഫ് സെലിബ്രേഷൻസുമായി ശീമാട്ടി. എല്ലാ വർഷത്തെയും പോലെ കേരളത്തിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ശീമാട്ടി ഇത്തവണയും ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഓണസ്മരണകളും ഓണത്തിന്‍റെ എല്ലാ ആവേശങ്ങളും നിറഞ്ഞ ഓഡിയോ-വിഷ്വൽ അനുഭവവുമായാണ് ശീമാട്ടി ഈ ഓണക്കാലത്തെ സ്വാഗതം ചെയ്യുന്നത്. “നിറയോ നിറ നിറ… പൊലി നിറ… പൊലി… നിറ എന്ന് തുടങ്ങുന്ന, ശീമാട്ടിയുടെ സംഗീത ആൽബം ഇതിനകം തന്നെ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും തരംഗമായി മാറി. കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് ഗാനത്തിന് വരികൾ ചിട്ടപ്പെടുത്തിയത്. ദീപാങ്കുരൻ കൈതപ്രമാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ഗോകുൽ എസ്. പിള്ള സംവിധാനവും, ഛായാഗ്രഹണം ഗൗതം ബാബുവും നിർവഹിച്ചു. യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ആൽബം പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ ആയിരക്കണക്കിന് പേരാണ് കാഴ്ചക്കാരായെത്തിയത്.
അറസ്റ്റിലായ വ്ളോഗറും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും തമ്മിലുള്ള കഞ്ചാവ് ഉപയോഗത്തെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ ചോർന്നതിന് ശേഷം താൻ കഞ്ചാവ് ഉപയോഗിക്കുന്നത് തുടരുമെന്ന് വ്ലോഗർ പൊലീസിനോട് പറഞ്ഞു. ചീര, കാബേജ്, കാരറ്റ് എന്നിവ പോലെയാണ് കഞ്ചാവ്. വിത്തുകൾ ഭൂമിയിൽ വീണ് വളരുന്ന ഒരു സസ്യമാണിത്. കഞ്ചാവ് ഒരു ഡ്രഗല്ല, മറിച്ച് പല രോഗങ്ങൾക്കും ഉപയോഗിക്കുന്ന ഒരു മരുന്നാണ്. മട്ടാഞ്ചേരി പുത്തൻപുരയ്ക്കൽ ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ പറയുന്നത് തന്‍റെ ജീവനും രക്തവും കഞ്ചാവാണെന്നും താനും അത് ഉപയോഗിക്കുമെന്നുമാണ്. മനുഷ്യരാണ് ഈ ലോകത്തിലെ ഏറ്റവും കുഴപ്പക്കാർ. ഞാൻ പ്രകൃതിയെ സ്നേഹിക്കുന്നു. എന്‍റെ മതവും ദൈവവും പ്രകൃതിയാണ്. വർഷങ്ങൾക്കു മുൻപ് എനിക്ക് അസുഖം പിടിപെടുകയും സംസാരശേഷിയും കാഴ്ചയും നഷ്ടപ്പെടുകയും ചെയ്തു. ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കാനാണ് ഡോക്ടർമാർ എന്നോട് പറഞ്ഞത്. ദരിദ്രനായ എനിക്ക് അതിനുള്ള സാമ്പത്തികം ഉണ്ടായിരുന്നില്ല. കഞ്ചാവ് ഈ രോഗത്തിനുള്ള ഏറ്റവും നല്ല മരുന്നാണെന്ന് ഒരു യോഗിയും വെള്ളക്കാരുമാണ് എന്നോട് പറഞ്ഞത്. അന്നുമുതൽ, കഞ്ചാവ് ഉപയോഗിക്കുന്നത് എനിക്ക്…
കൊച്ചി: റോഡുകളിലെ കുഴി ഉണ്ടാകുന്നത് യാത്രക്കാരുടെ കുഴപ്പം കൊണ്ടല്ലെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. അധികൃതരെ ചോദ്യം ചെയ്യാന്‍ യാത്രക്കാര്‍ക്ക് കഴിയുന്നില്ലെന്നും, ഗട്ടറില്‍നിന്ന് ഒഴിഞ്ഞുമാറി ഡ്രൈവ് ചെയ്യുന്നതല്ല റോഡ് സേഫ്റ്റിയെന്നും അദ്ദേഹം പറഞ്ഞു. റോഡ് നന്നാക്കാൻ പറയേണ്ടത് കോടതിയാണോയെന്നും ആവശ്യമായത് ഉദ്യോഗസ്ഥർ ചെയ്യുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ‘അപകട രഹിത കൊച്ചി’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “സുരക്ഷിതരായിരിക്കാനും ഹെൽമെറ്റ് ധരിക്കാനും സീറ്റ് ബെൽറ്റ് ധരിക്കാനും ജനങ്ങളോട് പറയുമ്പോൾ, റോഡ് പരിപാലിക്കുന്നവര്‍ അവർ ചെയ്യുന്നത് കൃത്യമാണെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകണം. റോഡിൽ നാം കാണുന്ന എല്ലാ നിയമലംഘനങ്ങളും ജനങ്ങളല്ല ചെയ്യുന്നത്. അധികാരികൾ കണ്ണടയ്ക്കുന്നതോ അവർ ഉണ്ടാക്കുന്നതോ ആണ്. കുഴി ഉണ്ടാക്കുന്നത് ജനങ്ങളല്ല. നമ്മളാരും പിക്കാസ് കൊണ്ടുപോയി കുഴി ഉണ്ടാക്കുന്നില്ല” അദ്ദേഹം പറഞ്ഞു.
പട്‌ന: ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിതീഷ് കുമാറിന് പിന്തുണ പ്രഖ്യാപിച്ച് ആർജെഡി നേതാവ് തേജസ്വി യാദവ്. നിതീഷ് കുമാറിന് നന്ദി പറഞ്ഞ തേജസ്വി, ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ തടയാൻ ശ്രമിച്ചതിന് അച്ഛനും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിനും നന്ദി പറഞ്ഞു. രഥയാത്രയിലൂടെ എൽ.കെ. അദ്വാനി നടത്തിയ ഹിന്ദുത്വ രാഷ്ട്രീയ പ്രചാരണം ലാലു പ്രസാദ് യാദവ് തടഞ്ഞെന്നും തേജസ്വി യാദവ് പറഞ്ഞു. “നമ്മുടെ പൂർവികരുടെ പാരമ്പര്യം ആർക്കും ഏറ്റെടുക്കാൻ കഴിയില്ല. നിതീഷ് കുമാറിനും ലാലുജിക്കും ഞങ്ങൾ നന്ദി പറയുന്നു. ബി.ജെ.പിയുടെ അജണ്ട ബീഹാറിൽ നടപ്പാക്കരുതെന്നായിരുന്നു ഞങ്ങൾ എല്ലാവരുടെയും ആഗ്രഹം, തേജസ്വി പറഞ്ഞു.
ന്യൂഡൽഹി: ശവസംസ്കാരത്തിനും മോർച്ചറി സേവനങ്ങൾക്കും ജിഎസ്ടി ഈടാക്കില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ലോക്സഭയിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. ശ്മശാന നിർമ്മാണത്തിനാവശ്യമായ വസ്തുക്കൾ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു. നേരത്തെ ജൂലൈ 18 മുതൽ അവശ്യവസ്തുക്കളുടെ ജിഎസ്ടി നിരക്ക് കേന്ദ്ര സർക്കാർ വർധിപ്പിച്ചിരുന്നു. അരി, പാൽ, മോര്, തൈര് ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി വർദ്ധിപ്പിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മുൻകൂട്ടി പായ്ക്ക് ചെയ്ത ഉൽപ്പന്നങ്ങൾക്ക് ജിഎസ്ടി ചുമത്താനുള്ള തീരുമാനം ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു. അതേസമയം, ശവസംസ്കാരത്തിനും ജിഎസ്ടി ഏർപ്പെടുത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി ധനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
തിരുവനന്തപുരം: ‘ചൈൽഡ് കെയർ സെന്‍റർ അറ്റ് വർക്ക്സ്’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 10 ബുധനാഴ്ച രാവിലെ 11 മണിക്ക് ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. ഈ പദ്ധതിയുടെ ഭാഗമായി പി.എസ്.സി ഓഫീസിൽ സ്ഥാപിച്ച ആദ്യ ക്രഷിന്‍റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. കുട്ടികൾക്ക് മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിനും പൊതുസ്ഥലങ്ങളിൽ അതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനുമാണ് തൊഴിലിടങ്ങളില്‍ ശിശു പരിപാലന കേന്ദ്രം പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. മുലപ്പാൽ ഒരു കുട്ടിയുടെ അവകാശമാണ്. അത് ഉറപ്പാക്കേണ്ടത് എല്ലാവരുടേയും ഉത്തരവാദിത്തമാണ്. ജോലിസ്ഥലത്ത് സൗകര്യങ്ങൾ ഒരുക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. വനിതാ ശിശുവികസന വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ സർക്കാർ, പൊതുമേഖലാ ഓഫീസുകളിൽ ഈ വർഷം 25 ക്രഷുകൾ ആരംഭിക്കും. പദ്ധതിക്ക് അധിക സൗകര്യങ്ങൾ ഒരുക്കുന്നതിനായി 50 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, ഗ്യാസ് സ്റ്റൗ, ഗ്യാസ് കണക്ഷൻ, ശിശുസൗഹൃദ ഫർണിച്ചറുകൾ, പാചക പാത്രങ്ങൾ, ബ്രെസ്റ്റ് ഫീഡിംഗ് സ്‌പേസുകള്‍,…
പട്‌ന: നിതീഷ് കുമാർ നാളെ ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ജെഡിയു നേതാവ് നിതീഷ് കുമാർ ചൊവ്വാഴ്ച മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. എൻഡിഎ വിട്ട് ആർജെഡി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുമായി വിശാല സഖ്യം രൂപീകരിക്കുമെന്ന് നിതീഷ് പ്രഖ്യാപിച്ചിരുന്നു.
ഇൻസ്റ്റഗ്രാമിൽ ബിക്കിനി ചിത്രങ്ങൾ; 99 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊൽക്കത്ത യൂണിവേഴ്സിറ്റി
കൊൽക്കത്ത: ബിക്കിനി ചിത്രങ്ങൾ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചതിന് നഷ്ടപരിഹാരമായി 99 കോടി രൂപ നൽകാൻ കൊൽക്കത്തയിലെ സെന്‍റ് സേവ്യേഴ്സ് സർവകലാശാല ആവശ്യപ്പെട്ടെന്ന് പ്രൊഫസർ. സർവകലാശാലയുടെ മുഖച്ഛായ തകർത്തതിനാൽ 99 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടതായി പ്രൊഫസർ പറഞ്ഞതായാണ് റിപ്പോർട്ട്. ഒരു കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് പ്രൊഫസർക്കെതിരെ നടപടിയെടുത്തത്. തൻ്റെ മകൻ അടുത്തിടെ ഇൻസ്റ്റഗ്രാമിൽ ചില ചിത്രങ്ങൾ നോക്കുന്നത് ശ്രദ്ധയിൽപെട്ടു. ഈ ചിത്രങ്ങൾ ശ്രദ്ധിച്ചപ്പോഴാണ് പ്രൊഫസർ ബിക്കിനിയിൽ നിൽക്കുന്നതാണെന്ന് മനസ്സിലായത്. അടിവസ്ത്രത്തിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത് ഒരു അധ്യാപികയ്ക്ക് യോജിച്ചതല്ല. അത് മോശവും അശ്ലീലവുമാണ്. 18 വയസ്സുള്ള ഒരു ആൺകുട്ടി തന്‍റെ അധ്യാപികയെ അത്തരമൊരു വസ്ത്രത്തിൽ കാണുന്നത് വളരെ അനുചിതമാണെന്ന് പരാതിയിൽ പറയുന്നു. പരാതിയെ തുടർന്ന് പ്രൊഫസറെ വിളിച്ചുവരുത്തി വിശദീകരണം തേടി. രജിസ്ട്രാർ, വൈസ് ചാൻസലർ ഫാദർ ഫെലിക്സ് രാജ് എന്നിവരായിരുന്നു കമ്മിറ്റിയിലെ അംഗങ്ങൾ. പരാതി കത്ത് പരസ്യമായി വായിച്ച ശേഷം ജോലി ഉപേക്ഷിക്കാൻ നിർബന്ധിച്ചെന്ന് പ്രൊഫസർ പറയുന്നു. അതിനാൽ…
മോൻസൻ മാവുങ്കലിന്റെ തട്ടിപ്പുക്കേസിൽ ഐ.ജി ജി. ലക്ഷ്മൺ ഉൾപ്പെടെ ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥർക്ക് ക്രൈംബ്രാഞ്ചിന്റെ ക്ലീൻ ചിറ്റ്. ഇതുവരെ നടത്തിയ അന്വേഷണത്തിൽ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാക്കാൻ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ച പ്രസ്താവനയിൽ പറയുന്നു. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍റെ പങ്ക് അന്വേഷിക്കുകയാണ്. മോൻസൺ മാവുങ്കലിന്‍റെ വീടിന് പൊലീസ് സംരക്ഷണം നൽകിയത് സ്വാഭാവിക നടപടിയാണെന്ന് ക്രൈംബ്രാഞ്ച് ന്യായീകരിച്ചു. മോൻസൺ മാവുങ്കലിന്‍റെ തട്ടിപ്പ് കേസിൽ ഐ.ജി ജി. ലക്ഷ്മൺ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ പ്രതിചേർക്കണമെന്ന ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ഇതുവരെ നടത്തിയ അന്വേഷണത്തിന്‍റെ വിശദാംശങ്ങൾ ക്രൈംബ്രാഞ്ച് അറിയിച്ചത്. തട്ടിപ്പ് ആരോപണത്തിൽ ഐജി ജി.ലക്ഷ്മൺ, മുൻ ഡി.ഐ.ജി എസ്.സുരേന്ദ്രൻ, സി.ഐ എ.അനന്തലാൽ, എസ്.ഐ എ.ബി. വിബിൻ, മുൻ സിഐ പി ശ്രീകുമാർ എന്നിവർക്കെതിരെ തെളിവില്ല. മുൻ ഡി.ഐ.ജി എസ്.സുരേന്ദ്രനും കുടുംബത്തിനും മോൺസൺ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടായിരുന്നു. എന്നാൽ, തട്ടിപ്പുകേസിൽ പ്രതി ചേർക്കാനുളള തെളിവുകളൊന്നും ലഭിച്ചില്ല. അനന്തലാലും വിപിനും മോൻസൺ മാവുങ്കലിൽ നിന്ന്…