Author: News Desk

ന്യൂഡല്‍ഹി: കോവിഷീൽഡ് അല്ലെങ്കിൽ കോവാക്സിൻ എന്നിവ പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് എടുത്ത 18 വയസിന് മുകളിലുള്ളവർക്ക് മുൻകരുതൽ ഡോസായി ബയോളജിക്കൽ ഇ കോർബെവാക്സിന് സർക്കാർ അംഗീകാരം നൽകിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. രാജ്യത്ത് ആദ്യമായാണ് കൊവിഡിനെതിരായ ബൂസ്റ്റർ ഡോസായി പ്രാഥമിക വാക്സിനേഷന് ഉപയോഗിച്ച വാക്സിനിൽ നിന്നും വ്യത്യസ്തമായ വാക്സിൻ അനുവദിക്കുന്നത്. നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷന്റെ (എൻടിഎജിഐ) കോവിഡ് -19 വർക്കിംഗ് ഗ്രൂപ്പ് അടുത്തിടെ നൽകിയ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ അംഗീകാരം. കോവാക്സിൻ അല്ലെങ്കിൽ കോവിഷീൽഡ് വാക്സിനുകളുടെ രണ്ടാം ഡോസ് നൽകിയ തീയതി മുതൽ ആറ് മാസമോ 26 ആഴ്ചയോ പൂർത്തിയായതിന് ശേഷം 18 വയസിന് മുകളിലുള്ളവർക്ക് കോർബെവാക്സിനെ മുൻകരുതൽ ഡോസായി പരിഗണിക്കും.

Read More

തൃശൂർ മാള, അന്നമനട പ്രദേശങ്ങളിൽ മിന്നൽ ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് ചുഴലിക്കാറ്റ് ഉണ്ടായത്. നിരവധി വീടുകളുടെ മേൽക്കൂര തകർന്നു. വൈദ്യുതി കമ്പികളും പൊട്ടി വീണു. ജില്ലയിൽ ഇന്ന് മഴ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തൃശൂരിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കേരളത്തിൽ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലും കാസർകോട് മുതൽ മലപ്പുറം വരെയുമാണ് മുന്നറിയിപ്പ്.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. ഇന്നലെ കുത്തനെ ഉയർന്ന സ്വർണ വിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്‍റെ വില ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 320 രൂപ കൂടിയിരുന്നു. ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വിപണി വില 38,080 രൂപയാണ്. രണ്ട് ദിവസമായി സ്വർണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്നലെയോടെ അത് 320 രൂപ ഉയർന്നു.  22 കാരറ്റ് സ്വർണത്തിന്‍റെ ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 35 രൂപയാണ് കുറഞ്ഞത്. ഇന്നലെ 40 രൂപയുടെ വർദ്ധനവുണ്ടായിരുന്നു. ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന് 4,760 രൂപയാണ് ഇന്നത്തെ വിപണി വില. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും കുറഞ്ഞു. 18 കാരറ്റ് സ്വർണത്തിന്‍റെ വില 30 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 18 കാരറ്റ് സ്വർണത്തിന് 3,930 രൂപയാണ് ഇന്നത്തെ വിപണി വില. 

Read More

ന്യൂഡൽഹി: ഓർഡിനൻസുകളിൽ ഒപ്പിടേണ്ട അടിയന്തര സാഹചര്യമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ലോകായുക്ത ഭേദഗതി ഉൾപ്പെടെ സംസ്ഥാന സർക്കാർ സമർപ്പിച്ച 11 ഓർഡിനൻസുകൾ ഗവർണർ ഒപ്പിടാത്തതിനെ തുടർന്ന് അസാധുവായി. ഇതിന് പിന്നാലെ ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എല്ലാവർക്കും അവരവരുടേതായ അഭിപ്രായങ്ങളുണ്ട്. അതിനൊപ്പം പോകാൻ താൽപര്യമില്ല. ഒരു ജനാധിപത്യ സംവിധാനത്തിലാണ് നാം ജീവിക്കുന്നത്. ഞാൻ എന്‍റെ ജോലി ചെയ്യുന്നു. ആരും എന്നെ നിയന്ത്രിക്കുന്നില്ല. ഞാൻ എന്‍റെ തീരുമാനങ്ങളും ബോധപൂർവ്വമായ കാര്യങ്ങളുമാണ് നടപ്പിലാക്കുന്നത്. അവർക്ക് എന്നെ വിമർശിക്കാം, നിരസിക്കാം. ചെയ്യാൻ പറ്റുന്നതെന്തും ചെയ്യാം’ ഗവർണർ പറഞ്ഞു. അതേസമയം, ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട റിപ്പോർട്ട് താൻ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ കണ്ടിട്ടില്ലാത്ത ഒരു റിപ്പോർട്ടിനെ കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.

Read More

ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ബുധനാഴ്ച 16,047 പുതിയ കൊറോണ വൈറസ് കേസുകളും 54 മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ, രാജ്യത്തെ മൊത്തം കോവിഡ് -19 കേസുകളുടെ എണ്ണം 4,41,90,697 ആയി. ആകെ 5,26,826 മരണങ്ങളും രേഖപ്പെടുത്തി. സജീവ കേസുകൾ 24 മണിക്കൂറിനുള്ളിൽ 3,546 കുറഞ്ഞ് 1,28,261 ആയി. ഇത് മൊത്തം അണുബാധയുടെ 0.29 ശതമാനമാണ്. കോവിഡ് -19 രോഗമുക്തി നിരക്ക് 98.52 ശതമാനവും മരണനിരക്ക് 1.19 ശതമാനവുമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read More

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വീടുകളിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നു. മുഖ്യപ്രതി ബിജോയിയുടെ വീട്ടിലാണ് ഇപ്പോൾ പരിശോധന നടക്കുന്നത്. കൊച്ചിയിൽ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. രാവിലെ 8 മണിക്കാണ് റെയ്ഡ് ആരംഭിച്ചത്. സുനിൽ കുമാർ, ബിജു കരീം, ബിജോയ് എന്നിവരുടെ വീടുകളിലാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തുന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഇ.ഡി. സമാന്തര അന്വേഷണം നടത്തുകയായിരുന്നു. ഇതിന്‍റെ ഭാഗമായാണ് ഇപ്പോൾ പ്രതികളുടെ വീട്ടിൽ റെയ്ഡ് നടക്കുന്നത്.

Read More

തിരുവനന്തപുരം: ഹയർ സെക്കൻഡറി പാഠപുസ്തകങ്ങളിൽ നിന്ന് ചില ഭാഗങ്ങൾ ഒഴിവാക്കാനുള്ള കേന്ദ്ര തീരുമാനം കേരളം അതേപടി നടപ്പാക്കില്ല. മുഗൾ രാജവംശം, ഗുജറാത്ത് കലാപം തുടങ്ങിയ ഭാഗങ്ങൾ ഒഴിവാക്കില്ല. ഇക്കാര്യത്തിൽ എസ്.സി.ഇ.ആർ.ടി. റിപ്പോർട്ട് ഹയർസെക്കൻഡറി വകുപ്പിന് കൈമാറി. ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായാണ് കേന്ദ്രസർക്കാർ എൻസിഇആർടി പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തിൽ കുറവ് വരുത്തിയത്. കേരളത്തിൽ പ്ലസ് വൺ, പ്ലസ് ടു വിഭാഗങ്ങളിലാണ് എൻ.സി.ഇ.ആർ.ടിയുടെ നിർദ്ദേശം അനുസരിച്ചുള്ള പാഠഭാഗങ്ങളുള്ളത്. ഗുജറാത്ത് കലാപം, മുഗൾ രാജവംശം, കർഷക സമരം എന്നിവയാണ് എൻ.സി.ഇ.ആർ.ടി. പാഠഭാഗങ്ങളിൽ പ്രധാനമായും ഒഴിവാക്കിയത്. ഇക്കാര്യത്തിൽ എസ്.സി.ഇ.ആർ.ടി. പഠനം നടത്തി വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് നൽകി. ഈ പാഠങ്ങൾ ഒഴിവാക്കേണ്ടതില്ലെന്നാണ് പഠനത്തിൽ പറയുന്നത്. ഗുജറാത്ത് കലാപം, മുഗൾ രാജവംശം തുടങ്ങിയ ഭാഗങ്ങൾ ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയമാണെന്ന് സംസ്ഥാന സർക്കാർ ആരോപിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന റിപ്പോർട്ടാണ് എസ്.സി.ഇ.ആർ.ടി. ഇപ്പോൾ വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരിക്കുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാഭ്യാസ വകുപ്പ് തീരുമാനം എടുക്കുക. ഏതൊക്കെ പാഠങ്ങളാണ് പഠിപ്പിക്കേണ്ടതെന്നും ഏതൊക്കെ…

Read More

ന്യൂഡല്‍ഹി: തനിക്ക് വീണ്ടും കോവിഡ്-19 സ്ഥിരീകരിച്ചതായും എല്ലാ പ്രോട്ടോക്കോളുകളും പാലിച്ച് ഹോം ഐസൊലേഷനിൽ കഴിയുകയാണെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഈ വർഷം ജൂണിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി സോണിയാ ഗാന്ധിക്കും കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. “വീണ്ടും കോവിഡ് പോസിറ്റീവ്. ഹോം ഐസൊലേഷനിൽ കഴിയും. എല്ലാ പ്രോട്ടോക്കോളുകളും പാലിക്കും,” പ്രിയങ്ക ട്വീറ്റ് ചെയ്തു.

Read More

കനത്ത മഴയെ തുടർന്ന് താൽക്കാലികമായി അടച്ചിട്ട ടൂറിസം കേന്ദ്രങ്ങളിൽ അതിരപ്പിള്ളി, തുമ്പൂർമുഴി, വാഴച്ചാൽ ഒഴികെയുള്ളവ ഇന്ന് മുതൽ തുറക്കും. അതിരപ്പിള്ളി, തുമ്പൂർമുഴി, വാഴച്ചാൽ എന്നിവ നാളെ തുറക്കും. സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. അതേസമയം, കേരളത്തിൽ ഇന്നും വിവിധ സ്ഥലങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലും കാസർകോട് മുതൽ മലപ്പുറം വരെയുമാണ് മുന്നറിയിപ്പ്. സംസ്ഥാനത്തിന്‍റെ കിഴക്കൻ മലയോര മേഖലയിൽ കൂടുതൽ മഴ ലഭിക്കും. ഒഡിഷയ്ക്ക് മുകളിൽ നിലനിൽക്കുന്ന തീവ്രന്യൂനമർദവും ഗുജറാത്ത് മുതൽ കേരള തീരം വരെയുള്ള ന്യൂനമർദപ്പാത്തിയുമാണ് മഴ തുടരാൻ കാരണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് ഏർപ്പെടുത്തിയ വിലക്കും തുടരുകയാണ്.

Read More

മോൻസൻ മാവുങ്കലിന്‍റെ തട്ടിപ്പിൽ ഐജി ജി ലക്ഷ്മൺ ഉൾപ്പെടെയുള്ള ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട് ഹൈക്കോടതി ഇന്ന് പരിഗണിക്കും. കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനെതിരായ ആരോപണങ്ങളിലെ അന്വേഷണവും കോടതി പരിശോധിക്കും. ജസ്റ്റിസ് എ.എ സിയാദ് റഹ്മാൻ്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. എറണാകുളം ക്രൈംബ്രാഞ്ച് എസ്.പിയിൽ നിന്ന് അന്വേഷണം കൈമാറണമെന്നും ഡി.ജി.പിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘത്തെ അന്വേഷണം ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ഷമീർ എം.ടി. സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. മോൻസൻ മാവുങ്കലിന്‍റെ തട്ടിപ്പിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഐ.ജി. ജി.ലക്ഷ്മൺ , മുൻ ഡി.ഐ.ജി എസ്.സുരേന്ദ്രൻ , സി.ഐ.എ അനന്തലാൽ , എസ്.ഐ എ.ബി. വിബിൻ, മുൻ സി.ഐ പി ശ്രീകുമാർ എന്നിവർക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ നൽകിയ സ്റ്റേറ്റ്‌മെന്റിൽ പറയുന്നു. മുൻ ഡി.ഐ.ജി എസ്. സുരേന്ദ്രനും കുടുംബത്തിനും മോൻസൺ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടായിരുന്നെങ്കിലും തട്ടിപ്പ് കേസിൽ പ്രതിയാക്കാനുള്ള തെളിവൊന്നും ഉണ്ടായിരുന്നില്ല. കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍റെ സാന്നിധ്യത്തിൽ…

Read More