- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്
Author: News Desk
കൊച്ചി: കിഫ്ബിക്കെതിരായ എൻഫോഴ്സ്മെന്‍റ് അന്വേഷണത്തിനെതിരെ അഞ്ച് എംഎൽഎമാർ ഹൈക്കോടതിയെ സമീപിച്ചു. കെ കെ ശൈലജ, ഇ ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ, മുകേഷ്, ഐ ബി സതീഷ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. വികസന പ്രവർത്തനങ്ങൾ തടയാനാണു ഇഡിയുടെ ശ്രമമെന്ന് എംഎൽഎമാർ ആരോപിച്ചു. കിഫ്ബിയെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എംഎൽഎമാർ ഹർജിയിൽ പറയുന്നു. മസാല ബോണ്ടിന്‍റെ പേരിൽ കിഫ്ബി വഴി നടത്തുന്ന 73000 കോടി രൂപയുടെ വികസന പദ്ധതികളെ തകർക്കാനാണ് ഇ.ഡി ശ്രമിക്കുന്നതെന്ന് ഹർജിയിൽ ആരോപിക്കുന്നു. റിസർവ് ബാങ്കിന്‍റെ അനുമതിയോടെയുള്ളതാണ് മസാല ബോണ്ടുകൾ. ഇത് നിയമപരമാണ്. നിസ്സാര കാരണങ്ങളാൽ ബൃഹത്തായ പദ്ധതികൾ പൊളിക്കരുതെന്ന് സുപ്രീം കോടതി അടുത്തിടെയാണ് കേന്ദ്രസർക്കാരിന് മുന്നറിയിപ്പ് നൽകിയത്. കേന്ദ്ര-സംസ്ഥാന തർക്കങ്ങൾ പരിഹരിക്കാൻ ഭരണഘടന പ്രത്യേക സംവിധാനങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇഡിയുടെ നീക്കങ്ങൾ നിയമവിരുദ്ധമാണെന്നാണ് പൊതുതാൽപര്യ ഹർജികൾ ആരോപിക്കുന്നത്. ഹർജികൾ വ്യാഴാഴ്ച ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ച് പരിഗണിക്കും. ഇതിനിടെ ഇ.ഡി അയച്ച സമൻസ് പിന്‍വലിക്കാനും തുടർനടപടികൾ നിർത്തിവയ്ക്കാനും നിർദേശം…
കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്ത അന്താരാഷ്ട്ര യാത്രക്കാർ ഇന്ത്യയിലേക്കുള്ള വിമാനയാത്രയ്ക്ക് മുമ്പ് എയർ സുവിധയിൽ കോവിഡ്-19 ആർടി-പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണമെന്ന നിബന്ധന കേന്ദ്ര സർക്കാർ പിന്‍വലിച്ചേക്കും. വാക്സിനെടുത്തവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യേണ്ടിവരില്ല. പക്ഷേ ആരോഗ്യ സാക്ഷ്യ പത്രം നൽകണമെന്ന നിബന്ധനയിൽ മാറ്റമുണ്ടാകില്ലെന്നും പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. എയർ സുവിധയുടെ പോർട്ടലിൽ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. യാത്രക്കാർക്ക് അസൗകര്യമുണ്ടായാൽ നിബന്ധനകളിൽ ഇളവ് നൽകണമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം നേരത്തെ ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് അനുകൂല തീരുമാനം ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന.
കരുവന്നൂർ സഹകരണ ബാങ്കിന്‍റെ ഹെഡ് ഓഫീസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡ് അവസാനിച്ചു. പുലർച്ചെ മൂന്ന് മണിക്കാണ് റെയ്ഡ് അവസാനിച്ചത്. ഇന്നലെ രാവിലെ എട്ട് മണിക്ക് ആരംഭിച്ച പരിശോധന 20 മണിക്കൂറോളം നീണ്ടുനിന്നു. റബ്കോ ഏജന്‍റായിരുന്ന ബിജോയുടെ വീട്ടിലെ പരിശോധന ഇന്നലെ രാത്രി 10.30 വരെ നീണ്ടു. ആധാരം ഉൾപ്പെടെയുള്ള രേഖകളുടെ പകർപ്പുകൾ പ്രതികളുടെ വീട്ടിൽ നിന്ന് ശേഖരിച്ചു. തട്ടിപ്പ് നടന്ന കാലയളവിലെ ബാങ്കിലെ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇഡി പരിശോധിച്ചു. ബാങ്ക് പ്രസിഡന്റ് ആയിരുന്ന കെ കെ ദിവാകരൻ,സെക്രട്ടറി ആയിരുന്ന സുനിൽ കുമാർ, മുൻ ശാഖ മാനേജർ ബിജു കരീം എന്നിവരുടെ വീടുകളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ഒരേസമയമാണ് റെയ്ഡ് നടത്തിയത്.
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എടത്തിരുത്തി ചെന്ത്രാപ്പിന്നി ഹൈസ്‌കൂള്‍, ചേര്‍പ്പ് ജെബിഎസ്, കാറളം എഎല്‍പിഎസ്, താന്നിശ്ശേരി ഡോളേഴ്‌സ് ലിറ്റില്‍ ഫ്‌ലവര്‍ എല്‍പിഎസ് എന്നീ സ്കൂളുകൾക്ക് ഇന്ന് അവധിയായിരിക്കും. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് കോട്ടയം ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി സർവകലാശാല ഓഗസ്റ്റ് 11ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്ട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
ഇടുക്കി: മഴയും നീരൊഴുക്കും കുറഞ്ഞതോടെ ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിലെ ജലനിരപ്പ് താഴുകയാണ്. ഇടുക്കിയിലെ ജലനിരപ്പ് 2387.32 അടിയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.60 അടിയാണ്. മുല്ലപ്പെരിയാർ ഡാമിന്‍റെ സ്പിൽവേയുടെ മൂന്ന് ഷട്ടറുകൾ അടച്ചതോടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്‍റെ അളവ് 4000 ക്യുബിക് അടിയായി കുറഞ്ഞു. പെരിയാറിലെ ജലനിരപ്പ് താഴ്ന്നതോടെ വീടുകളിൽ നിന്ന് വെള്ളം ഇറങ്ങി. ക്യാമ്പുകളിലുള്ളവർ ഇന്ന് വീടുകളിലേക്ക് മടങ്ങും. രണ്ട് ഡാമുകളിലും ഇന്ന് മുതൽ പുതിയ റൂൾ കർവ് പ്രാബല്യത്തിൽ വരും. ഇടുക്കി ഡാമിൽ നിന്ന് പുറത്തേക്കൊഴുകുന്ന വെള്ളത്തിന്‍റെ അളവ് ഇന്ന് മുതൽ കുറയാനാണ് സാധ്യത. മുല്ലപ്പെരിയാറിൽ നിന്ന് ഇപ്പോൾ എത്തുന്ന വെള്ളവും ഇടുക്കിയിൽ സംഭരിക്കാൻ കഴിയുന്നതിനാൽ കൂടുതൽ വെള്ളം തുറന്നുവിടേണ്ടെന്നാണ് റൂൾ കർവ് കമ്മിറ്റിയുടെ തീരുമാനം. തടിയമ്പാട് ചപ്പാത്ത് വെള്ളത്തിനടിയിലായിരുന്നു. റോഡിനും കേടുപാടുകൾ സംഭവിച്ചു. ഇത് കണക്കിലെടുത്താണ് ഇടുക്കിയിൽ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്‍റെ അളവ് കുറയ്ക്കാൻ തീരുമാനിച്ചത്.
മെക്‌സിക്കോ സിറ്റി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ മൂന്ന് ലോകനേതാക്കളെ ഉൾപ്പെടുത്തി സമാധാന കമ്മീഷൻ രൂപീകരിക്കാൻ യു.എന്നിന് രേഖാമൂലം നിര്‍ദേശം സമര്‍പ്പിക്കാനൊരുങ്ങി മെക്‌സിക്കന്‍ പ്രസിഡന്റ്. ലോകമെമ്പാടും യുദ്ധങ്ങൾ അഞ്ച് വർഷത്തേക്ക് നിർത്തിവയ്ക്കുന്നതിനുള്ള ഉടമ്പടിയെ പ്രോത്സാഹിപ്പിക്കുന്നതിനാണ് കമ്മീഷൻ രൂപീകരിക്കാൻ ഉദ്ദേശിക്കുന്നത്. മെക്സിക്കൻ പ്രസിഡന്‍റ് ആന്‍ഡ്രേ മാനുവല്‍ ലോപസ് ഒബ്രഡോർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രാൻസിസ് മാർപാപ്പ, യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് എന്നിവരുടെ നേതൃത്വത്തിലാണ് അഞ്ച് വർഷത്തേക്ക് ലോക ഉടമ്പടി പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു കമ്മീഷൻ രൂപീകരിക്കാൻ ആലോചിക്കുന്നത്.
വ്‌ളോഗർ റിഫ മെഹ്നുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് മെഹ്നാസിന്‍റെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തും. മെഹ്നാസിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് കാക്കൂർ പോലീസ് അറസ്റ്റ് നടപടികൾക്ക് തുടക്കമിടുന്നത്. പോക്സോ കേസിൽ റിമാൻഡിലായ ഇയാൾ ഇപ്പോൾ ജയിലിലാണ്. പ്രൊഡക്ഷൻ വാറണ്ടിനായി അന്വേഷണ സംഘം അപേക്ഷ നൽകിയിട്ടുണ്ട്. കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക. കാക്കൂർ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മാനസികവും ശാരീരികവുമായ പീഡനമാണ് റിഫയുടെ മരണത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തിയിരുന്നു. സ്ത്രീയെ മാനസികമായും ശാരീരികമായും ഉപദ്രവിക്കൽ, ആത്മഹത്യ പ്രേരണ കുറ്റം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് മെഹ്നാസിനെതിരെ കേസെടുത്തത്.
എറണാകുളം: നടിയെ ആക്രമിച്ച കേസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കേസ് പരിഗണിക്കാൻ പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് അധികാരമില്ലെന്ന പ്രോസിക്യൂഷന്‍റെയും അതിജീവിതയുടെയും ഹർജികൾ പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും. അതേസമയം നടൻ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ചിന്‍റെ ആവശ്യവും ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടിയെ ആക്രമിച്ച കേസ് പരിഗണിക്കാൻ പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് അധികാരമില്ലെന്ന് പ്രോസിക്യൂഷനും അതിജീവിതയും നൽകിയ ഹർജികളിൽ ജഡ്ജി ഹണി എം.വർഗീസാണ് വാദങ്ങൾ കേൾക്കുന്നത്. കേസ് നടത്താൻ സി.ബി.ഐ കോടതിക്കാണ് ഹൈക്കോടതി അനുമതി നൽകിയിരുന്നത്. ജോലിഭാരം കാരണം കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റാൻ കഴിയില്ലെന്ന് ഹൈക്കോടതി നേരത്തെ നിലപാടെടുത്തിരുന്നുവെന്നും പ്രോസിക്യൂഷൻ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അജകുമാർ സമർപ്പിച്ച ഹർജിയിൽ കേസ് ഫയൽ ഏത് കോടതിയുടെ അധികാരപരിധിയിലെന്ന് തീരുമാനിക്കണമെന്നും ആവശ്യപ്പെട്ടു. കേസ് രേഖകൾ സി.ബി.ഐ കോടതിയിലേക്ക് തിരിച്ചയക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം. പ്രതികളുടെ വാദം കേട്ട ശേഷം തീരുമാനമെടുക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം: വാട്സാപ്പിലേക്ക് അയച്ച പരാതിക്ക് മറുപടിനല്‍കുന്നത് ശരിക്കും മേയര്‍ തന്നെ ആണോയെന്ന് പരാതിക്കാരന് സംശയം. ഉടൻ തന്നെ മേയറുടെ സെൽഫി മറുപടിയായി വന്നു. ‘നഗരസഭ ജനങ്ങളിലേക്ക്’ കാമ്പയിന്‍റെ ഭാഗമായി നഗരസഭ വാട്സാപ്പിൽ പ്രതികരിച്ചപ്പോഴായിരുന്നു സംഭവം. മേലാംകോട് വാർഡിൽ നിന്ന് ലഭിച്ച പരാതി പരിഹരിക്കാൻ നടപടി സ്വീകരിച്ചതായി വാട്സാപ്പിൽ സന്ദേശം അയച്ചപ്പോളാണ് പരാതിക്കാരന് സംശയം തോന്നിയത്. സെൽഫിയോട് കൂടെയുള്ള മേയറുടെ പ്രതികരണം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. മേയറുടെ വാട്ട്സ്ആപ്പിൽ വ്യത്യസ്ത പരാതികളാണ് ലഭിക്കുന്നത്. വൃത്തിഹീനമായി കിടക്കുന്നുവെന്ന് പരാതി ലഭിച്ച് മണിക്കൂറുകൾക്കകം ഈഞ്ചയ്ക്കല്‍ ബസ് സ്റ്റോപ്പ് ശുചീകരിച്ചു. കുമാരപുരം പൊതുജനം റോഡ് കാടുപിടിച്ചുകിടക്കുന്നത് ലൊക്കേഷന്‍ സഹിതമാണ് പരാതിയായി ലഭിച്ചത്. ഇതും അടുത്ത ദിവസം തന്നെ കോര്‍പ്പറേഷനിലെ ജീവനക്കാരെത്തി വൃത്തിയാക്കി. കുളത്തൂർ സ്വദേശിനിയായ റാണി സമീപത്തെ വീട്ടിൽ നിന്ന് മലിനജലം ഒഴുകിയെത്തുന്നു എന്നാണ്പരാതി നൽകിയത്. അയൽവാസിക്ക് ഉടൻ നോട്ടീസ് നൽകുകയും പ്രശ്നത്തിന് പരിഹാരം കണ്ടെത്തുകയും ചെയ്തു. കണ്ണാശുപത്രിക്ക് സമീപം യുവതി പ്ലാസ്റ്റിക് കത്തിക്കുന്നതായി പരാതി ലഭിച്ച്…
തിരുവനന്തപുരം: കിഫ്ബി കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെതിരെ മുൻ ധനമന്ത്രിയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ ഡോ. ടി.എം. തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചു. ഇ.ഡി അയച്ച സമൻസ് പിന്‍വലിക്കാൻ നിർദ്ദേശം നൽകണമെന്നും തുടർനടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് തടയണമെന്നും ആവശ്യപ്പെട്ടാണ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചത്. ഇഡി തനിക്ക് അയച്ച രണ്ട് നോട്ടീസുകളിലും താൻ ചെയ്ത കുറ്റം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും ഐസക് ആരോപിച്ചു. കിഫ്ബിയോ താനോ ചെയ്ത നിയമ ലംഘനം നിര്‍വചിച്ചിട്ടില്ല. ഇഡിയുടെ സമൻസ് നിയമവിരുദ്ധമാണെന്നും കുറ്റം എന്താണെന്ന് വ്യക്തമാക്കാതെയുള്ള അന്വേഷണം ഇഡിയുടെ അധികാരപരിധിക്ക് പുറത്താണെന്നും തോമസ് ഐസക്കിന്‍റെ ഹർജിയിൽ പറയുന്നു. കിഫ്ബിയും താനും ചെയ്ത കുറ്റം എന്താണെന്ന് ഇഡി ആദ്യം വ്യക്തമാക്കണമെന്നും തോമസ് ഐസക് പറഞ്ഞു. സർക്കാർ പദ്ധതികൾ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കിഫ്ബിക്കെതിരായ ഇ.ഡിയുടെ നീക്കം ഇതിന്‍റെ ഭാഗമാണെന്നും ഹർജിയിൽ ആരോപിക്കുന്നു. എന്തുകൊണ്ട് ഹാജരാകണം എന്ന കാര്യത്തിൽ വ്യക്തത തേടി തോമസ് ഐസക് ഇഡിക്ക് മറുപടി നൽകിയിട്ടുണ്ട്.