- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: News Desk
തിരുവനന്തപുരം: ‘നെല്ലച്ചൻ’ എന്നറിയപ്പെടുന്ന ചെറുവയൽ രാമന് പി.കെ.കാളന്‍ പുരസ്കാരം ലഭിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്കാരം. കേരള ഫോക്‌ലോര്‍ അക്കാദമി മുൻ ചെയർമാനും ഗദ്ദിക കലാകാരനുമായ പരേതനായ പി.കെ.കാളന്റെ സ്മരണാർത്ഥം നാടന്‍ സംസ്‌കാര പരിരക്ഷണം, ഫോക്‌ലോര്‍ പഠനം, ഫോക്‌ലോര്‍ കലാരൂപങ്ങളുടെ അവതരണം തുടങ്ങിയ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്നവര്‍ക്കാണ് പുരസ്കാരം നൽകുന്നത്. സംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോർജ്, ഡോ. കെ.പി.മോഹനന്‍, ഡോ. കെ.എം.അനില്‍, ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍, ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. കൃഷി നാടോടി വിജ്ഞാനീയം വിഭാഗത്തിൽ ചെറുവയൽ രാമന് അവാർഡ് നൽകും. സാംസ്കാരിക വകുപ്പ് നിയോഗിച്ച വിദഗ്ദ്ധർ അടങ്ങുന്ന ജൂറിയാണ് അവാർഡ് നിർണയിച്ചത്. കാർഷികരംഗത്ത് പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷണവും വ്യാപനവും കര്‍മ്മമായി ഏറ്റെടുത്ത ചെറുവയല്‍ രാമന്‍ ഈ മേഖലയില്‍ രാജ്യാന്തര പ്രശസ്തി നേടിയ വ്യക്തിയാണ്. ബ്രസീലിൽ നടന്ന ലോക കാർഷിക സെമിനാർ ഉൾപ്പെടെ 11 രാജ്യങ്ങളിൽ…
കൊച്ചി: മുൻ മന്ത്രി തോമസ് ഐസക് അടുത്ത ബുധനാഴ്ച വരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി. ഇ.ഡിക്കെതിരെ തോമസ് ഐസക് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി. തോമസ് ഐസക്കിന്‍റെ സ്വകാര്യത മാനിക്കണമെന്ന് ഹൈക്കോടതി ഇ.ഡിക്ക് നിർദേശം നൽകി. അതേസമയം, തോമസ് ഐസക്കിനെ പ്രതിചേർത്തിട്ടില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. അദ്ദേഹം സാക്ഷിയാണ്, തെളിവ് തേടാനാണ് വിളിച്ചതെന്ന് ഇഡി പറഞ്ഞു. ഇ.ഡി സമൻസിനെതിരെ തോമസ് ഐസക് നൽകിയ ഹർജി അടുത്ത ബുധനാഴ്ച പരിഗണിക്കാൻ ഹൈക്കോടതി മാറ്റി. പ്രാരംഭ ഘട്ടത്തിൽ ഇത്രയധികം വ്യക്തിഗത വിവരങ്ങൾ ഹാജരാക്കാൻ നിർദ്ദേശം നൽകിയത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ ജസ്റ്റിസ് വി.ജി അരുൺ ഇഡിക്ക് നിർദേശം നൽകി. രണ്ടാമത്തെ സമൻസിൽ തന്‍റെയും കുടുംബത്തിന്‍റെയും സ്വത്തുക്കളുടെ വിശദാംശങ്ങൾ ഹാജരാക്കാൻ നിർദേശം നൽകിയതായി തോമസ് ഐസക് ഹർജിയിൽ പറഞ്ഞിരുന്നു.
തിരുവനന്തപുരം: സംഘപരിവാർ പരിപാടിയിൽ പങ്കെടുത്തതിൽ പിശക് പറ്റിയെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ്. പാർട്ടിക്ക് വിശദീകരണം നൽകി. പാർട്ടിക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ടെന്നും ബീന പറഞ്ഞു. ബാലഗോകുലത്തിന്‍റെ മാതൃ വന്ദനം പരിപാടിയിൽ പങ്കെടുത്തതിന്‍റെ പേരിൽ ബീന ഫിലിപ്പിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. മേയറുടെ നടപടിയെ ജില്ലാ സെക്രട്ടേറിയറ്റ് പരസ്യമായി തള്ളിയിരുന്നു. എന്നാൽ, ധൃതിപിടിച്ച് നടപടി വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയ്ക്ക് ശേഷവും മേയർ നടത്തിയ ചില പ്രതികരണങ്ങളിൽ ജില്ലാ നേതൃത്വത്തിന് അതൃപ്തിയുണ്ട്. ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത് പരിചയക്കുറവായി കാണാമെങ്കിലും അവിടെ നടത്തിയ പ്രസംഗവും, അത് വിവാദമായതിന് ശേഷം നടത്തിയ പ്രതികരണവും ശരിയല്ലെന്നാണ് ജില്ലാ സെക്രട്ടേറിയറ്റിന്‍റെ വിലയിരുത്തൽ. ഇതിന് പിന്നാലെയാണ് മേയറുടെ നിലപാട് തള്ളി ജില്ലാ സെക്രട്ടറി പ്രസ്താവന ഇറക്കിയത്.
ചെറുതോണി: 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇടുക്കിയിലെ ചെറുതോണി അണക്കെട്ടില്‍ ത്രിവര്‍ണത്തില്‍ ദീപാലങ്കാരം. മന്ത്രി റോഷി അഗസ്റ്റിനാണ് ചെറുതോണി അണക്കെട്ടിന്റെ ചിത്രം തന്റെ ഫേയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. അണക്കെട്ടിന്റെ തുറന്ന മൂന്ന് ഷട്ടറുകളിൽ ദേശീയ പതാകയെ അനുസ്മരിപ്പിക്കുംവിധം 3 നിറങ്ങളിലുള്ള ദീപാലങ്കാരം നടത്തിയാണ് ക്രമീകരിച്ചിരിക്കുന്നത്.
പാലക്കാട്: പാലക്കാട് മേലാർകോട്ടെ കൊലപാതകക്കേസിലെ പ്രതിയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. ചീക്കോട് സ്വദേശി സുജീഷുമായി കൊലപാതകം നടന്ന വീട്ടിലാണ് തെളിവെടുപ്പ് നടത്തുക. ഇന്നലെ രാവിലെ 11.30 ഓടെയാണ് കൊന്നല്ലൂർ സ്വദേശി സൂര്യ പ്രിയയെ സുജീഷ് ടവൽ മുണ്ടുകൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. പിന്നീട് പ്രതി തന്നെ ആലത്തൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സൂര്യപ്രിയയും സുജീഷും തമ്മിൽ ആറ് വർഷത്തോളമായി പരിചയമുണ്ട്. കൊല്ലപ്പെട്ട സൂര്യപ്രിയ മേലാർകോട് പഞ്ചായത്തിലെ സിഡിഎസ് അംഗം കൂടിയായിരുന്നു. വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്താണ് സുജീഷ് സൂര്യപ്രിയയുടെ വീട്ടിലെത്തിയത്. വീട്ടിലുണ്ടായിരുന്ന മുത്തച്ഛൻ ഇയാൾ വരുന്നതിന് തൊട്ടുമുമ്പ് പുറത്തുപോയിരുന്നു. ഈ സമയത്താണ് കൊലപാതകം നടന്നത്. തുടർന്ന് പ്രതി സൂര്യപ്രിയയുടെ ഫോണും എടുത്ത് ആലത്തൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇവർ തമ്മിൽ എന്ത് തരത്തിലുള്ള ബന്ധമാണുണ്ടായിരുന്നതെന്ന് വ്യക്തമായിട്ടില്ല.
ന്യൂഡൽഹി: എഴുത്തുകാരനും ഐക്യരാഷ്ട്രസഭ മുൻ അണ്ടർ സെക്രട്ടറി ജനറലും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന് ഷെവലിയർ പുരസ്കാരം. ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയാണ് ഷെവലിയർ. തരൂരിന്റെ എഴുത്തുകളും പ്രസംഗംങ്ങളും കണക്കിലെടുത്താണ് പുരസ്കാരം. ഫ്രഞ്ച് മന്ത്രിമാരുടെ ഇന്ത്യാ സന്ദർശന വേളയിൽ പുരസ്കാരം കൈമാറും. ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ ഇത് സംബന്ധിച്ച് തരൂരിന് കത്തയച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം തരൂർ ഫ്രഞ്ച് ഭാഷയിൽ നടത്തിയ പ്രസംഗം എംബസി അധികൃതരെയും മറ്റും അത്ഭുതപ്പെടുത്തിയിരുന്നു. 2010-ൽ സ്പെയിനിൽ വച്ചും സമാനമായ ഒരു പുരസ്കാരത്തിന് അദ്ദേഹം അർഹനായിരുന്നു. ഫ്രാൻസുമായുള്ള ബന്ധത്തെ വിലമതിക്കുന്ന, ആ ഭാഷയെ സ്നേഹിക്കുന്ന, ആ സംസ്കാരത്തെ ബഹുമാനിക്കുന്ന ഒരാളെന്ന നിലയിൽ, ഈ ബഹുമതിയെ ആദരപൂർവം കാണുന്നുവെന്ന് ശശി തരൂർ ട്വീറ്റ് ചെയ്തു. ഈ പുരസ്കാരത്തിനായി തന്നെ തിരഞ്ഞെടുത്തവർക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
മലപ്പുറം: പ്ലസ് വൺ ഒന്നാം അലോട്ട്മെന്‍റിൽ അവസരം ലഭിച്ചവരുടെ പ്രവേശനം പൂർത്തിയായി. രണ്ടാം അലോട്ട്മെന്‍റ് ലിസ്റ്റ് 15ന് പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്‍റിൽ 34103 വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു. അലോട്ട്മെന്‍റ് ലഭിച്ചിട്ടും താൽക്കാലിക/സ്ഥിര പ്രവേശനം നേടാത്തവരെ അടുത്ത അലോട്ട്മെന്‍റിൽ ഒഴിവാക്കും. ജനറൽ കാറ്റഗറി, മുസ്ലിം, ഈഴവ, തീയ്യ, ബില്ലവ, വിശ്വകർമ എന്നീ വിഭാഗങ്ങളിൽ മുഴുവൻ സീറ്റുകളിലും അലോട്ട്‌മെന്റായി. 45,997 പേരാണ് രണ്ടാം അലോട്ട്മെന്‍റിനായി കാത്തിരിക്കുന്നത്. ആകെ പരിഗണിച്ച 46,256 മെറിറ്റ് സീറ്റുകളിൽ സ്പോർട്സ്, റിസർവ്ഡ് വിഭാഗങ്ങളിലടക്കം 12,153 സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനം ലഭിക്കാത്തവരുടെ സീറ്റുകളും രണ്ടാം ഘട്ട അലോട്ട്മെന്‍റിന് പരിഗണിക്കും. എസ്.ടി, എസ്.സി, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലാണ് ഭൂരിഭാഗം സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നത്. ഈ വർഷം 80,100 പേരാണ് അപേക്ഷിച്ചത്. മൂന്നാം അലോട്ട്മെന്‍റ് 22ന് നടക്കും. പ്രധാന ഘട്ട പ്രവേശനം 24ന് പൂർത്തിയാക്കി 25ന് ക്ലാസുകൾ ആരംഭിക്കും. റാങ്ക് ലിസ്റ്റ് 15ന് പ്രസിദ്ധീകരിക്കുകയും 16ന് പ്രവേശനം ആരംഭിക്കുകയും…
രാജ്യത്തെ ആദ്യ സ്കൈബസ് ഉടനെന്ന് നിതിൻ ഗഡ്കരി. ഡൽഹിയിലും ഹരിയാനയിലും തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ സ്കൈബസ് ഉടൻ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. മലിനീകരണം കുറയ്ക്കുന്നതിനും വാഹനപ്പെരുപ്പം കുറയ്ക്കുന്നതിനും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന സ്കൈബസ് മികച്ച മാർഗമാണെന്ന് ഗഡ്കരി പറഞ്ഞു. മെട്രോയുമായി താരതമ്യപ്പെടുത്തുമ്പോൾ ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ സ്കൈബസ് പദ്ധതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുകയാണെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നേരത്തെ പറഞ്ഞിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി നഗരങ്ങൾ പദ്ധതി നടപ്പാക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടുണ്ട്. മെട്രോ ഒരു കിലോമീറ്റർ പണിക്ക് ഏകദേശം 350 കോടി രൂപ വേണം, സ്കൈബസിനു 50 കോടി മതി. ചെറിയ സ്കൈബസിന് ഒരേസമയം 300 ൽ അധികം യാത്രക്കാരെ വഹിക്കാനാവും. നിർമാണ ചെലവും വളരെ കുറവാണ്. ഇതിനായി ഡബിൾ ഡെക്കർ സ്കൈബസുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ പോകുകയാണെന്നും മന്ത്രി പറഞ്ഞു.
കൊച്ചി: ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്‍റെ ജീവിതത്തെ ആസ്പദമാക്കി പുറത്ത് വന്ന ‘റോക്കട്രി ദി നമ്പി ഇഫക്ട്’ എന്ന ചിത്രത്തിനെതിരെ ചാരക്കേസിൽ പ്രതി ചേർക്കപ്പെട്ട മുതിർന്ന ശാസ്ത്രജ്ഞന്‍ ശശികുമാർ. സിനിമയിൽ കാണിക്കുന്ന കാര്യങ്ങളിൽ 90 ശതമാനവും വാസ്തവവിരുദ്ധമാണെന്ന് ശശികുമാർ പറഞ്ഞു. ഐഎസ്ആർഒയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച നൂറുകണക്കിന് ഉന്നത ശാസ്ത്രജ്ഞരോട് ചെയ്യുന്ന കടുത്ത ദ്രോഹമാണ് വ്യാജ പ്രചാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമയിലൂടെ അസത്യം പ്രചരിപ്പിക്കുന്നത് ക്രൂരവും രാജ്യദ്രോഹപരവുമാണ്. ആയിരക്കണക്കിന് ശാസ്ത്രജ്ഞർ ജോലി ചെയ്യുന്ന ഐഎസ്ആർഒ എന്ന സ്ഥാപനത്തെ അപമാനിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഐ.എസ്.ആർ.ഒ.യിലെ ചീഫ് സയന്റിസ്റ്റ് താനായിരുന്നു എന്ന നമ്പി നാരായണന്‍റെ പ്രചാരണം തെറ്റാണെന്നും അദ്ദേഹത്തേക്കാള്‍ 100 മടങ്ങ് സേവനം നൽകിയ ഉന്നത ശാസ്ത്രജ്ഞർ നിസ്സഹായതയോടെ ഇത് കേൾക്കുകയാണെന്നും ശശികുമാർ പറഞ്ഞു.
ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരിയിൽ സൈനിക ക്യാപിനു നേരെ ഭീകരർ നടത്തിയ ചാവേറാക്രമണത്തിൽ മൂന്ന് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു. സൈനിക ക്യാംപ് ഉന്നമിട്ട് രണ്ട് ഭീകരരാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനു പിന്നാലെ സൈന്യം പ്രദേശം വളഞ്ഞിട്ടുണ്ട്. ഇവിടെ സൈനിക നടപടി തുടരുകയാണെന്നാണ് വിവരം. ചാവേറായെത്തിയ രണ്ടു ഭീകരരും കൊല്ലപ്പെട്ടു. രജൗരിയിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള പര്‍ഗാലിലെ സൈനിക ക്യാമ്പിലാണ് ആക്രമണമുണ്ടായത്. ഭീകരാക്രമണത്തെ തുടർന്ന് പ്രദേശം സൈന്യത്തിന്‍റെ നിരീക്ഷണത്തിലാണ്.