Author: News Desk

കോഴിക്കോട്: കേരള ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ.എസ്.ആർ.ടി.സി) നഷ്ടം നേരിടുന്ന സാഹചര്യത്തിൽ സ്വാതന്ത്ര്യദിനം പോലും എങ്ങനെ മുതലാക്കാമെന്ന കാര്യത്തിൽ പുതിയ വിപണന തന്ത്രവുമായി കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ.എസ്.ആർ.ടി.സി). 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ കേരളത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക ബസ് സർവീസുകളുമായി കർണാടക ആർടിസി. കണ്ണൂർ, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശ്ശൂർ, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 12 മുതൽ 15 വരെ ഈ 19 സ്പെഷ്യൽ സർവീസുകൾ നടത്തും. ഇത് പതിവ് സേവനങ്ങൾക്ക് പുറമെയാണ്. നാലോ അതിലധികമോ യാത്രക്കാർ ഒരുമിച്ച് ഒരു ടിക്കറ്റ് ബുക്ക് ചെയ്താൽ ടിക്കറ്റ് തുകയിൽ 5% കിഴിവും ഉണ്ട്. മടക്ക ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 10 ശതമാനം കിഴിവ് വാഗ്ദാനം ചെയ്ത് യാത്രക്കാരെ ആശ്ചര്യപ്പെടുത്തുകയാണ് കർണാടക.

Read More

തിരുവനന്തപുരം: ഭക്ഷ്യവകുപ്പിന്‍റെ ഗോഡൗണുകളിൽ സംഭരിക്കുന്ന ധാന്യങ്ങളിൽ കുറവുണ്ടെങ്കിൽ അതിന്‍റെ സാമ്പത്തിക ബാധ്യത പൂർണ്ണമായും സർക്കാരിന്റെ ചുമലിൽ. ഇതുവരെ, കൈകാര്യം ചെയ്യുമ്പോൾ സ്റ്റോക്കിലെ കുറവ് ഉദ്യോഗസ്ഥരുടെ വ്യക്തിഗത ബാധ്യതയായിരുന്നു. ഇതൊഴിവാക്കാനും അത്തരമൊരു കുറവ് സംഭവിക്കുന്നിടത്തോളം സർക്കാരിന്റെ ബാധ്യതയിൽ വകയിരുത്തിയും ഭക്ഷ്യസെക്രട്ടറി ഉത്തരവിട്ടു. പ്രതിവർഷം 10 കോടിയോളം രൂപയുടെ ബാധ്യത സർക്കാരിന് ഉണ്ടാക്കുന്നതാണ് തീരുമാനം. കുറവു വരുന്ന ധാന്യങ്ങളുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുന്നത് സത്യസന്ധരായ ഉദ്യോഗസ്ഥർക്കു പരിരക്ഷയാകുമെങ്കിലും തീരുമാനം ദുരുപയോഗം ചെയ്താൽ ഉദ്യോഗസ്ഥ തലത്തിൽ അഴിമതിക്കു കളമൊരുങ്ങും. 2021 ജൂലൈയിൽ സപ്ലൈകോ സിഎംഡി ഭക്ഷ്യവകുപ്പിന് നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

Read More

കോഴിക്കോട്: തലസ്ഥാനത്തെ ഓണാഘോഷത്തിന് സമാനമായി മലബാർ മേഖലയിലും ഓണാഘോഷം നടത്തുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലയിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തലസ്ഥാന നഗരിക്ക് സമാനമായി ഓണാഘോഷം സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ കോഴിക്കോട്ട് ഓണാഘോഷം സംഘടിപ്പിക്കുന്നത്. കൊവിഡിന്‍റെ കാഠിന്യത്തെ അതിജീവിക്കാനും ജനങ്ങൾക്ക് മാനസിക ശക്തി നൽകാനും ഓണാഘോഷത്തിന് കഴിയണം. ജില്ലയിൽ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിപ്പിക്കാൻ സാധ്യമായ നടപടികൾ സ്വീകരിക്കണം. ജില്ലയിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. മലബാർ മഹോത്സവം ഭാവിയിൽ പുനരാരംഭിക്കുന്ന കാര്യം പരിഗണിക്കും. ബീച്ച് ടൂറിസം പദ്ധതി വിപുലീകരിക്കും. മലബാർ മേഖലയിൽ ജല ടൂറിസത്തിന്‍റെ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി ചാലിയാർ പുഴയിൽ വള്ളംകളി സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

Read More

പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം എല്ലാ വിശ്വാസികളും പതിമൂന്നാം തീയതി മുതൽ വീടുകളിൽ ദേശീയപതാക ഉയർത്തണമെന്ന് യാക്കോബായ സഭയുടെ സർക്കുലർ. രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിൽ അഭിമാനിക്കണമെന്നും രാഷ്ട്രത്തിന്‍റെ ഉന്നമനത്തിനും ദേശീയപതാക ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും പ്രതിജ്ഞാബദ്ധരായിരിക്കണമെന്ന് യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് അറിയിച്ചു. യാക്കോബായ സഭ പുറത്തിറക്കിയ സർക്കുലർ, ‘നമ്മുടെ രാജ്യം എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 15ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയാണല്ലോ. ആദരണീയനായ നമ്മുടെ പ്രധാന മന്ത്രി നരേന്ദ്രമോദി നിർദ്ദേശിച്ചത് പ്രകാരം നമ്മുടെ എല്ലാ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും വിശ്വാസികളുടെ ഭവനങ്ങളിലും 13 ആം തീയതി മുതൽ ദേശീയ പതാക ഉയർത്തേണ്ടതും, രാജ്യത്തിന്റെ സ്വാതന്ത്ര്യ ലബ്‌ധിയിൽ അഭിമാനം കൊള്ളുകയും, നമ്മുടെ രാഷ്ട്രത്തിന്റെ ഉന്നതിയ്ക്കും, ദേശീയ പതാക ഉയർത്തിക്കാട്ടുന്ന മൂല്യങ്ങൾ കാത്തു സൂക്ഷിക്കാനും പ്രതിജ്ഞാ ബദ്ധരായിരിക്കുകയും ചെയ്യേണ്ടതാണ്’.

Read More

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി വിചാരണക്കോടതി. അന്വേഷണ ഉദ്യോഗസ്ഥന് പ്രത്യേക താൽപര്യമുണ്ടെന്നും കോടതിയെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് വിമർശനം. കേസിൽ രണ്ടാം ഘട്ട വിചാരണ നടപടികൾ ആരംഭിച്ചിരുന്നു. രാവിലെ ഹർജി പരിഗണിക്കുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു എം പൗലോസ് കോടതിയിൽ ഹാജരായിരുന്നില്ല. ഇക്കാര്യം കോടതി ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥൻ എവിടെയാണെന്ന് കോടതി ചോദിച്ചു. കോടതി നടപടികളിൽ പങ്കെടുക്കാതെ അന്വേഷണ ഉദ്യോഗസ്ഥൻ പുറത്ത് കറങ്ങുകയാണെന്നും കോടതി വിമർശിച്ചു.

Read More

വിശാഖപട്ടണം: ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ വിശാഖപട്ടണത്തെ നാവിക ആസ്ഥാനത്ത് ഇന്ത്യൻ നാവിക സേനാംഗങ്ങൾക്കൊപ്പം ഒരു ദിവസം ചെലവഴിച്ചു. സൈനികരുമായി സംസാരിക്കുമ്പോൾ രാജ്യസ്നേഹം തന്‍റെ ശരീരമാകെ പടരുകയാണെന്ന് സൽമാൻ ഖാൻ പറഞ്ഞു. 2014ൽ ഗോവയിലും നാവികസേനയ്‌ക്കൊപ്പം താൻ പങ്കുചേർന്നിട്ടുണ്ടെന്ന് സൽമാൻ ഖാൻ പറഞ്ഞു. സൈനികരിൽ നിന്നും ദേശീയ പതാക ഏറ്റുവാങ്ങി ആവേശത്തോടെ വീശിയ സൽമാൻ ദേശഭക്തിഗാനങ്ങൾ പാടാനും തന്റെ ചിത്രങ്ങളിലെ ഗാനങ്ങൾക്കൊപ്പം ചുവടുവെയ്‌ക്കാനും മടിച്ചില്ല. കടൽ എപ്പോഴും സുരക്ഷിതമായിരിക്കണം എന്നതാണ് സൈനികരുടെ ചിന്തയും ശ്രദ്ധയും. കപ്പലിനുള്ളിലെ വിവിധ സംവിധാനങ്ങൾ തന്നെ പരിചയപ്പെടുത്തിയെന്നും ഒരു സൈനികന്‍റെ ദിനചര്യയെക്കുറിച്ചും പരിശീലന രീതികളെക്കുറിച്ചും വിശദമായി ചോദിച്ചതായും സൽമാൻ ഖാൻ പറഞ്ഞു.

Read More

ഉത്തർപ്രദേശ്: യമുനാ നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 20 പേർ മരണമടഞ്ഞു. നിരവധി ആളുകളെ കാണാതായി. ബോട്ടിൽ 36 യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. ഫത്തേപൂരിൽ നിന്ന് മർ കയിലേക്ക് പോവുകയായിരുന്നു ബോട്ട്. കാണാതായവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായി അധികൃതർ അറിയിച്ചു.

Read More

ഡൽഹി: ആർജെഡി നേതാവും ബീഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി), സിബിഐ എന്നിവയുൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ തന്‍റെ വസതിയിലേക്ക് ഓഫീസ് തുടങ്ങാൻ ക്ഷണിച്ചു. ബിഹാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു തേജസ്വി യാദവ്. ഇ.ഡിയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികാര നടപടിയിൽ ആശങ്കയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് തേജസ്വി ഇ.ഡിയെ തന്‍റെ വീട്ടിലേക്ക് ക്ഷണിച്ചത്. രണ്ട് മാസത്തിന് ശേഷം വന്ന് റെയ്ഡ് നടത്താൻ എന്തിനാണ് കാത്തിരിക്കുന്നതെന്നും, ഇഡിക്കും സിബിഐക്കും തന്‍റെ വീട്ടിൽ ഓഫീസ് തുറന്ന് എത്രകാലം വേണമെങ്കിലും താമസിക്കാമെന്നുമായിരുന്നു തേജസ്വി യാദവിന്‍റെ പരിഹാസം.

Read More

കൊച്ചി: കൊച്ചി കോര്‍പ്പറേഷനില്‍ ചട്ടം ലംഘിച്ച് കൗണ്‍സിലറുടെ സത്യപ്രതിജ്ഞ. തിരഞ്ഞെടുക്കപ്പെട്ട് 30 ദിവസത്തിനകം സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കണമെന്നിരിക്കെ, അന്‍പതാം ദിവസം സ്ഥാനമേറ്റ ബിജെപി കൗണ്‍സിലറുടെ അംഗത്വം റദ്ദായെന്നാണ് കോണ്‍ഗ്രസ് വാദം. തിരഞ്ഞെടുക്കപ്പെട്ട വ്യക്തി സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പ് കൗൺസിൽ യോഗത്തിൽ പങ്കെടുക്കുകയും മുഴുവൻ ആനുകൂല്യങ്ങളും കൈപറ്റുകയും ചെയ്തിട്ടുണ്ട്. 2022 ജൂൺ 22ന് കോടതി ഉത്തരവിനെ തുടർന്ന് ബിജെപി സ്ഥാനാർത്ഥി പദ്മകുമാരിയെ കോർപ്പറേഷൻ കൗൺസിൽ അംഗമായി തിരഞ്ഞെടുത്തു. തിരഞ്ഞെടുക്കപ്പെട്ട് 30 ദിവസത്തിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ സ്ഥാനമൊഴിഞ്ഞതായി കണക്കാക്കണമെന്നാണ് ചട്ടം. എന്നാൽ കൊച്ചി കോർപ്പറേഷനിലെ തിരഞ്ഞെടുക്കപ്പെട്ട അംഗം അമ്പതാം ദിവസമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇതിനെതിരെ കോണ്‍ഗ്രസും പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. നിയമലംഘനത്തിന് ഒത്താശ ചെയ്ത മേയർക്കെതിരെ നടപടി വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷം വിഷയം ഉന്നയിച്ച് പരാതി നൽകി. തദ്ദേശ തിരഞ്ഞെടുപ്പിൽ ഐലന്റ് വാർഡിൽ നിന്ന് ബിജെപി സ്ഥാനാർത്ഥി പദ്മകുമാരി ഒരു വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എന്നാൽ, പരാതി ഉയർന്നതോടെ ഒരു വോട്ട് അസാധുവാക്കുകയും ടോസിലൂടെ…

Read More

കോട്ടയം: ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയുടെ പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ‘ന്നാ പിന്നെ തീയേറ്ററിൽ തന്നെ കാണണം’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഫേസ്ബുക്കിൽ രസകരമായ ഒരു കുറിപ്പ് പങ്കുവച്ചത്. ഇടതുപക്ഷ സഹയാത്രികരെ ഇരട്ടത്താപ്പുകളുടെ യജമാനൻമാരെന്നും, തിരഞ്ഞെടുക്കപ്പെട്ട ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ ഉപജ്ഞാതാക്കളെന്നും അദ്ദേഹം വിമർശിച്ചു. സമൂഹം അവരുടെ അഭിപ്രായങ്ങളെ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു. “വഴിയിൽ കുഴിയുണ്ട്, മടിയിൽ കനവുമുണ്ട്” എന്ന വാചകത്തോടെയാണ് അദ്ദേഹം തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ചിത്രത്തിന്‍റെ പോസ്റ്റർ വിവാദത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ കുഞ്ചാക്കോ ബോബൻ പ്രതികരണവുമായി എത്തിയിരുന്നു. പരസ്യം സർക്കാരിന് എതിരല്ലെന്നും, കേരളത്തിലെയല്ല തമിഴ്നാട്ടിലെ കുഴിയാണ് ചിത്രത്തിന്‍റെ പ്രമേയമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.

Read More