- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്
- നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19 ന്; വോട്ടെണ്ണല്‍ 23 ന്
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അംഗത്വമെടുക്കുന്നവർക്കുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു
- ജി.ഐ.ജി. ഗള്‍ഫ് ബഹ്റൈനും അല്‍ ഹിലാല്‍ പ്രീമിയര്‍ ആശുപത്രിയും ചേര്‍ന്ന് ‘ആരോഗ്യ വാര നടത്തം’ സംഘടിപ്പിച്ചു
- മഴ മുന്നറിയിപ്പ്: രണ്ടിടത്ത് റെഡ് അലര്‍ട്ട്, 12 ജില്ലകളില്‍ ഓറഞ്ച്
Author: News Desk
ദില്ലി: തിരഞ്ഞെടുപ്പ് വേളയിൽ വാഗ്ദാനം ചെയ്യുന്ന സൗജന്യങ്ങൾക്കെതിരെ നിർണായക നിരീക്ഷണമാണ് സുപ്രീം കോടതി നടത്തിയത്. സൗജന്യങ്ങളും സാമൂഹിക ക്ഷേമ പദ്ധതികളും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് നൽകുന്ന വലിയ തോതിലുള്ള സൗജന്യങ്ങൾ ഗൗരവമേറിയ വിഷയമാണെന്ന് കോടതി പറഞ്ഞു. സാമ്പത്തിക മേഖലയ്ക്ക് പണം നഷ്ടപ്പെടുന്നതും ക്ഷേമപദ്ധതികളും തമ്മിൽ സന്തുലിതാവസ്ഥ ഉണ്ടായിരിക്കേണ്ടതുണ്ടെന്നും ഇതിനിടയില്‍ നിന്ന് വേണം കാര്യങ്ങള്‍ ചെയ്യാനെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം വാഗ്ദാനങ്ങൾ നൽകുന്ന രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയും സുപ്രീം കോടതി തള്ളി. ഓഗസ്റ്റ് 17ന് മുമ്പ് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ബന്ധപ്പെട്ട കക്ഷികളോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസ് കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് നിരീക്ഷണം നടത്തിയത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമാനമായ പരാമർശങ്ങൾ നടത്തിയിരുന്നു.
കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി നേരിടാനുള്ള നീക്കവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. ഇ.ഡിക്കും സി.ബി.ഐക്കുമെതിരെ ജില്ലാതലത്തിൽ തൃണമൂൽ കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തും. 10 ദിവസത്തെ കസ്റ്റഡിയിൽ കഴിയുന്ന അനുബ്രത മോണ്ടലിനെ കൊൽക്കത്തയിലെ സിബിഐ ആസ്ഥാനത്ത് എത്തിച്ച് ചോദ്യം ചെയ്യൽ ആരംഭിച്ചു. പശ്ചിമ ബംഗാളിൽ കേന്ദ്ര ഏജൻസികൾ തുടർച്ചയായി തൃണമൂൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കുമ്പോൾ രാഷ്ട്രീയമായി നേരിടാനാണ് പാർട്ടിയുടെ നീക്കം. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, സിബിഐ എന്നീ കേന്ദ്ര ഏജൻസികൾക്കെതിരെ തൃണമൂൽ കോൺഗ്രസ് ഇന്നും നാളെയും ജില്ലാ തലത്തിൽ പ്രതിഷേധ മാർച്ച് നടത്തും. കേന്ദ്ര ഏജൻസികളുടെ നടപടികളെ ബി.ജെ.പി രാഷ്ട്രീയമായി മുതലെടുപ്പ് ആരംഭിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. സി.ബി.ഐ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ അനുബ്രത മോണ്ടലിന് നേരെ ബി.ജെ.പി പ്രവർത്തകർ ചെരിപ്പെറിഞ്ഞിരുന്നു. 10 ദിവസത്തെ കസ്റ്റഡിയിൽ മോണ്ടലിനെ, കൊൽക്കത്തയിലെ നിസാം പാലസിലെ ഓഫീസിലേക്ക് കൊണ്ടുപോയി സിബിഐ ചോദ്യം ചെയ്യൽ ആരംഭിച്ചു.
തിരുവനന്തപുരം: സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 15ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാക ഉയർത്തും. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി പോലീസ്, അർദ്ധസൈനിക സേന, സൈനിക സ്കൂൾ, കുതിര പോലീസ്, എൻസിസി, സ്‌കൗട്ട് എന്നിവരുടെ പരേഡിൽ മുഖ്യമന്ത്രി ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും. ദേശീയഗാനം ആലപിക്കൽ, മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം, ദേശഭക്തിഗാനങ്ങൾ ആലപിക്കൽ എന്നിവയും ഉണ്ടാകും. ചടങ്ങിൽ മുഖ്യമന്ത്രി മെഡലുകൾ സമ്മാനിക്കും. ജില്ലകളിൽ രാവിലെ 9 മണിക്കോ അതിനുശേഷമോ മന്ത്രിമാർ ദേശീയപതാക ഉയർത്തും. സർക്കാർ ഓഫീസുകൾ, സ്കൂളുകൾ, കോളേജുകൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ രാവിലെ 9 മണിക്കോ ശേഷമോ സ്വാതന്ത്ര്യദിനാഘോഷം നടക്കും. എല്ലാ സർക്കാർ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, സ്കൂളുകൾ, കോളേജുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കണമെന്നു നിര്‍ദേശിച്ച് പൊതുഭരണ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. വകുപ്പ് മേധാവികളും സ്ഥാപന മേധാവികളും ഇക്കാര്യം ഉറപ്പാക്കണം. ആഘോഷവേളകളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.…
ദുബായ്: സൗജന്യ ഓൺലൈൻ രജിസ്ട്രേഷൻ പ്ലാറ്റ്ഫോം ആരംഭിച്ച് മൂന്ന് മാസത്തിനുള്ളിൽ ഇ-സ്കൂട്ടറുകൾ ഓടിക്കുന്നതിന് 38,102 പെർമിറ്റുകൾ നൽകിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ഇതിൽ 8,006 ഇന്ത്യക്കാർക്ക് പെർമിറ്റ് ലഭിച്ചു. ഇന്ത്യയടക്കം 149 രാജ്യങ്ങളാണ് പെർമിറ്റിനായി വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിരുന്നത്. ഫിലിപ്പീൻ സ്വദേശികൾക്കാണ് ഏറ്റവും കൂടുതൽ പെർമിറ്റുകൾ നൽകിയത്: 15,502. പാകിസ്താനികൾ : 3840. പെർമിറ്റ് ഉടമകളിൽ 11,206 പേരും (29 ശതമാനം) ദുബായ് സന്ദർശകരായിരുന്നു. ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുന്നതിലുള്ള താൽപ്പര്യം വിവിധ പ്രായക്കാർക്കിടയിൽ ഗണ്യമായി ഉയർന്നതായി കണ്ടെത്തിയിട്ടുണ്ട്. 30 നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് 15,807 പെർമിറ്റുകൾ ഇക്കാലയളവിൽ നൽകി. 14,576 പെർമിറ്റുകളോടെ 20-നും 30-നും ഇടയിൽ പ്രായമുള്ളവരാണ് അടുത്തത്. 20 വയസ്സിന് താഴെയുള്ളവർക്ക് 1,570 പെർമിറ്റുകൾ ലഭിച്ചു. ഹ്രസ്വദൂര യാത്രയ്ക്കുള്ള വ്യക്തിഗത ബദൽ മാർഗമായി ഇ-സ്കൂട്ടറുകൾ ഉപയോഗിക്കാൻ പ്രവാസികളെയും സന്ദർശകരെയും പ്രോത്സാഹിപ്പിക്കാനുള്ള ആർടിഎയുടെ ശ്രമങ്ങളുടെ വിജയമാണ് ഈ കണക്കുകളിൽ പ്രതിഫലിപ്പിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
തിരുവനന്തപുരം: വ്യാപാര മേഖലയിലെ നികുതി ചോർച്ച ഒഴിവാക്കാൻ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുറത്തിറക്കിയ ലക്കി ബിൽ മൊബൈൽ ആപ്ലിക്കേഷൻ മെയ് 16ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചരക്കുകളുടെയും സേവനങ്ങളുടെയും ബില്ലുകൾ വകുപ്പിന് നേരിട്ട് ലഭ്യമാക്കുകയാണ് ലക്ഷ്യം. ബിൽ ചോദിച്ച് വാങ്ങാൻ ഇത് ആളുകളെ പ്രചോദിപ്പിക്കുകയും കൃത്യമായ ബിൽ അടയ്ക്കാൻ വ്യാപാരികളെ നിർബന്ധിക്കുകയും ചെയ്യും. ജനങ്ങൾ അടയ്ക്കുന്ന നികുതി പൂർണ്ണമായും സർക്കാരിലേക്ക് എത്തുന്നതോടെ നികുതി വരുമാനത്തിൽ ഗണ്യമായ വർദ്ധനവ് സർക്കാർ പ്രതീക്ഷിക്കുന്നു. ലക്കി ബിൽ ആപ്ലിക്കേഷനിൽ അപ്ലോഡ് ചെയ്യുന്ന ബില്ലുകൾക്ക് ദൈനംദിന, പ്രതിവാര, പ്രതിമാസ സമ്മാനങ്ങൾക്ക് പുറമേ നറുക്കെടുപ്പിലൂടെ ബമ്പർ സമ്മാനവും നൽകും. 25 പേർക്ക് കുടുംബശ്രീ നല്കുന്ന 1000 രൂപയുടെ സമ്മാന പാക്കറ്റുകളും 25 പേർക്ക് 1000 രൂപയുടെ വനശ്രീ നല്കുന്ന സമ്മാനങ്ങളും നല്കും. പ്രതിവാര നറുക്കെടുപ്പിലൂടെ കെ.ടി.ഡി.സിയുടെ മൂന്ന് പകല്‍/രണ്ട് രാത്രി വരുന്ന സൗജന്യ ഫാമിലി താമസസൗകര്യം 25 പേര്‍ക്ക് ലഭിക്കും. പ്രതിമാസ നറുക്കെടുപ്പിൽ…
ആലപ്പുഴ: കലക്ടർ മാമന്‍റെ സഹായം തേടി സോഷ്യൽ മീഡിയയിൽ സന്ദേശം അയച്ച കൊച്ചുമിടുക്കിയുടെ പ്രശ്നം കേൾക്കാൻ ആലപ്പുഴ കലക്ടർ കൃഷ്ണ തേജ നേരിട്ടെത്തി. കലക്ടർ തന്നെയാണ് തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. സെറിബ്രൽ പാൾസി ബാധിച്ച സഹോദരിക്ക് വേണ്ടിയാണ് മാരാരിക്കുളം സ്വദേശിനിയായ മീനാക്ഷി കലക്ടറോട് സഹായം അഭ്യർത്ഥിച്ചത്. വീടിനടുത്ത് പ്രവർത്തിക്കുന്ന തടിമില്ലിൽ നിന്നുള്ള മലിനീകരണം സുഖമില്ലാതെ കിടക്കുന്ന ചേച്ചിക്ക് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചപ്പോഴാണ് മീനാക്ഷി സഹായം തേടിയത്. 2019ൽ കൃഷ്ണ തേജ സബ് കലക്ടറായിരിക്കെ മീനാക്ഷിയും കുടുംബവും ഇതേ പരാതി നൽകിയിരുന്നു. അന്ന് മലിനീകരണ നിയന്ത്രണ ബോർഡിനും മാരാരിക്കുളം പഞ്ചായത്തിനും ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയിരുന്നെങ്കിലും കൃഷ്ണ തേജയെ സ്ഥലം മാറ്റിയ ശേഷം ഇക്കാര്യത്തിൽ തുടർനടപടിയുണ്ടായില്ല. ഇപ്പോൾ വീണ്ടും കലക്ടറായി ആലപ്പുഴയിൽ തിരിച്ചെത്തിയതോടെ മീനാക്ഷി വീണ്ടും സഹായം അഭ്യർത്ഥിച്ചു. ‘കഴിഞ്ഞ ദിവസങ്ങളിൽ എനിക്ക് ഫെയ്സ്ബുക്കിൽ മെസേജായും കമന്റായും ഈ മോൾ ഒരു സഹായം ചോദിച്ചിരുന്നു. ഇന്ന് ഞാനീ മോളെ…
തിരുവനന്തപുരം: ദക്ഷിണേന്ത്യൻ സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ ആഫ്രിക്കൻ പന്നിപ്പനി കണ്ടെത്തിയതിനെ തുടർന്ന് പന്നിയിറച്ചി വിപണനത്തിലും ഉപഭോഗത്തിലുമുള്ള പ്രതിസന്ധി കണക്കിലെടുത്ത് കർഷകരിൽ നിന്ന് പന്നികളെ സംഭരിക്കുന്ന കാര്യം പരിഗണനയിലാണെന്ന് കേരള സർക്കാർ അറിയിച്ചു. അവശ്യവസ്തുക്കളുമായി ബന്ധപ്പെട്ട പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വാങ്ങി സംഭരിക്കുന്ന അരി വാങ്ങുന്നതിന് സമാനമായിരിക്കും സംഭരണ പദ്ധതി. രോഗവ്യാപനം തടയുന്നതിനായി ആയിരത്തോളം പന്നികളെ കൊന്നൊടുക്കിയ വയനാട്, കണ്ണൂർ ജില്ലകളിലെ കർഷകർക്ക് നഷ്ടപരിഹാരം വിതരണം ചെയ്യവെയാണ് സംസ്ഥാന മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഇക്കാര്യം അറിയിച്ചത്. മീറ്റ്സ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയാണ് കേന്ദ്ര നിരക്കിൽ പദ്ധതി ആസൂത്രണം ചെയ്യുന്നതെന്ന് രണ്ട് ജില്ലകൾ പുറത്തിറക്കിയ പ്രസ്താവനയിൽ മന്ത്രി പറഞ്ഞു.
കല്പറ്റ: രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്‍റെ ഭാഗമായി വയനാട്, കണ്ണൂർ ജില്ലകളിൽ, ആഫ്രിക്കൻ പന്നിപ്പനിയെ തുടർന്ന് കൊല്ലേണ്ടി വന്ന പന്നികളുടെ നഷ്ടപരിഹാര തുക വിതരണം ചെയ്തു. നഷ്ടപരിഹാര തുക കേന്ദ്ര സർക്കാരും 50 ശതമാനം സംസ്ഥാന സർക്കാരും വഹിക്കേണ്ടതായിരുന്നു. എന്നാൽ കേന്ദ്ര വിഹിതത്തിനായി കാത്തിരിക്കുന്നതിനുപകരം, നിർദ്ദിഷ്ട കാര്യത്തിന് ആവശ്യമായ തുക മൃഗസംരക്ഷണ വകുപ്പിന്‍റെ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ കോര്‍പ്പസ് ഫണ്ടിൽ നിന്നാണ് നൽകിയത്. കേന്ദ്ര സർക്കാരിൽ നിന്ന് തുക ലഭിച്ചാലുടൻ തുക തിരിച്ചുപിടിച്ച് ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ കോർപ്പസ് ഫണ്ടിൽ നിക്ഷേപിക്കും. വയനാട് ജില്ലയിലെ ഏഴ് കര്‍ഷകര്‍ക്ക് 37,17,751 രൂപയും, കണ്ണൂര്‍ ജില്ലയിലെ രണ്ടു കര്‍ഷകര്‍ക്ക് 15,15,600 രൂപയും ആണ് സർക്കാർ അനുവദിച്ചത്. ആകെ 52.23 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി അനുവദിച്ചത്.
തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ മന്ത്രിമാർക്കെതിരെ രൂക്ഷവിമർശനം. മന്ത്രിമാർ തീരുമാനങ്ങൾ എടുക്കുന്നില്ലെന്നും എല്ലാം മുഖ്യമന്ത്രിക്ക് വിടുന്നുവെന്നും ആക്ഷേപമുണ്ട്. ആരോഗ്യ, പൊതുമരാമത്ത് വകുപ്പുകളാണ് സർക്കാരിന്റെ മുഖം. എന്നാൽ, ഈ വകുപ്പുകളിൽ കൂടുതൽ പരാതികൾ ഉയരുന്നതായി യോഗത്തിൽ വിമർശനമുയർന്നു. സി.പി.എം. സംസ്ഥാന സമിതിയിലെ ഇന്നത്തെ പ്രധാന ചർച്ച സർക്കാരിന് ജനകീയമുഖം നൽകുന്നതുമായി ബന്ധപ്പെട്ട കർമരേഖയായിരുന്നു. ഈ കർമ്മപദ്ധതി സംബന്ധിച്ച രേഖയിൽ മന്ത്രിമാരെ പൊതുവെ വിമർശിക്കാറുണ്ട്. സർക്കാരിന്റെ പ്രവർത്തനം തൃപ്തികരമാണെങ്കിലും മന്ത്രിമാരുടെ പ്രവർത്തനത്തിൽ പോരായ്മയുണ്ട് എന്നാണ് രേഖ. മന്ത്രിമാർ അവരുടെ വകുപ്പുകളിൽ തീരുമാനങ്ങൾ എടുക്കാൻ വിമുഖത കാണിക്കുന്നു. എല്ലാ തീരുമാനങ്ങളും മുഖ്യമന്ത്രിക്ക് വിട്ടിരിക്കുകയാണ്. ഇത് ശരിയല്ലെന്ന് രേഖ ചൂണ്ടിക്കാണിക്കുന്നു. ഇതിനുപുറമെ, രാഷ്ട്രീയ പ്രശ്നങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ മന്ത്രിമാർക്ക് കഴിയുന്നില്ലെന്നും രേഖ കുറ്റപ്പെടുത്തുന്നു.
നിലമ്പൂർ: കൂട്ടം തെറ്റി നാട്ടിലെത്തിയ കൊമ്പനാനക്കുട്ടിയെ ആനക്കൂട്ടത്തോടൊപ്പം വിട്ടയക്കാൻ ശ്രമം തുടരുന്നു. കരുളായി വനമേഖലയിലെ ആനക്കൂട്ടത്തെ കണ്ടെത്തി കുട്ടിക്കൊമ്പനെ തിരിച്ച് കൂട്ടത്തിൽ ചേർക്കാനുള്ള ശ്രമത്തിലാണ് റേഞ്ച് ഓഫീസർ എം.എൻ.നജ്മുൽ അമീന്‍റെ നേതൃത്വത്തിലുള്ള സംഘം. കരുളായി റേഞ്ചിലെ നെടുങ്കയം സ്റ്റേഷന് സമീപം പതിവായി എത്തുന്ന ആനക്കൂട്ടങ്ങളിലൊന്നാണ് കുട്ടിക്കൊമ്പൻ എന്ന് റേഞ്ച് ഓഫീസർ പറഞ്ഞു. അഞ്ച് മാസത്തോളം പ്രായമുണ്ട്. 10ന് വൈകിട്ട് അഞ്ച് മണിയോടെയാണ് നെടുങ്കയം ഗസ്റ്റ് ഹൗസ് വളപ്പിൽ ഒറ്റപ്പെട്ട നിലയിൽ ആനക്കുട്ടിയെ കണ്ടെത്തിയത്. ആനക്കൂട്ടം അടുത്തുണ്ടെന്ന അനുമാനത്തിൽ ഇതിനെ കാട്ടിലേക്ക് വിട്ടയച്ചു. എന്നാൽ കൂട്ടത്തിൽ പോകാതെ ജനവാസ മേഖലയായ സുന്ദരി മുക്കിലും വളയം കുണ്ടിലും കുട്ടിയാന തിരിച്ചെത്തി. നാട്ടുകാർ പിടികൂടി മരത്തിൽ കെട്ടിയിട്ട് വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. റേഞ്ച് ഓഫീസറും സംഘവും സ്ഥലത്തെത്തി കുട്ടിക്കൊമ്പനെ നെടുങ്കയം സ്റ്റേഷനിലേക്ക് മാറ്റി. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ രണ്ട് സംഘങ്ങൾ ആനക്കൂട്ടത്തെ കണ്ടെത്താൻ തിരച്ചിൽ നടത്തിയെങ്കിലും വിജയിച്ചില്ല. ഉച്ചയോടെ വെറ്ററിനറി ഡോക്ടർ എത്തി ആരോഗ്യനില പരിശോധിച്ചു. എസ്.എഫ്.ഒമാരായ…