- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്
Author: News Desk
ഇടുക്കി: സ്വാതന്ത്ര്യദിനത്തിൽ എല്ലാ വീടുകളിലും ദേശീയപതാക ഉയർത്താനുള്ള ‘ഹർ ഘർ തിരംഗ’ ക്യാമ്പയിനില്‍ ക്രമക്കേട്. ജില്ലയിൽ കുടുംബശ്രീ വിതരണത്തിനായി കൊണ്ടുവന്ന ഒരു ലക്ഷത്തിലധികം ദേശീയ പതാകകൾ ഉപയോഗശൂന്യമായി. പതാകയുടെ വലുപ്പത്തിലും അശോക ചക്രത്തിന്‍റെ ആകൃതിയിലും മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ നിരവധി ദേശീയ പതാകകൾ പാഴായി. കരാർ കുടുംബശ്രീ പിൻവലിച്ചെന്നും ആരോപണമുണ്ട്. 30 ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് ജില്ലയിൽ പദ്ധതി നടപ്പാക്കുന്നത്. കൊടികൾ നിർമ്മിച്ച് പഞ്ചായത്തുകൾക്ക് നൽകാനുള്ള ചുമതല കുടുംബശ്രീ മിഷനായിരുന്നു. ജില്ലയിലെ 20 അപ്പാരൽ കുടുംബശ്രീ യൂണിറ്റുകൾ യോഗം ചേർന്ന് കൺസോർഷ്യം രൂപീകരിച്ച് കരാർ നൽകി. എന്നാൽ, ഈ കുടുംബശ്രീ യൂണിറ്റുകൾ സ്വന്തം ദേശീയപതാകകൾ നിർമ്മിക്കുന്നതിനുപകരം കേരളത്തിന് പുറത്തുള്ള ബെംഗളൂരു ആസ്ഥാനമായുള്ള രണ്ട് കമ്പനികളെ ചുമതലപ്പെടുത്തി. അവർ നൽകിയ ദേശീയ പതാകകൾ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ഉപയോഗശൂന്യമായി. ദേശീയ പതാകയുടെ നിർമ്മാണത്തിന് 28 രൂപയാണ് സംസ്ഥാന സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, വലിയ വിലയില്ലാത്ത ദേശീയപതാകകൾ ഇടുക്കി ജില്ലയിൽ വിതരണത്തിനായി കൊണ്ടുവന്നു. ഇതോടെയാണ് കരാർ നൽകിയതിൽ…
വയനാട്: വയനാട് ജില്ലയിൽ വിനോദസഞ്ചാരികൾക്കായി കെ.എസ്.ആർ.ടി.സി നൈറ്റ് ജംഗിൾ സഫാരി ആരംഭിക്കുന്നു. മുത്തങ്ങ പുൽപ്പള്ളി റൂട്ടിൽ വനപാതയിലൂടെ 60 കിലോമീറ്റർ ദൂരത്തിലാണ് സർവീസ്. സുൽത്താൻ ബത്തേരി ഡിപ്പോയാണ് സർവീസ് നടത്തുക. ബത്തേരി ഡിപ്പോയിൽ നിന്ന് ആരംഭിച്ച് പുൽപ്പള്ളി, മൂലങ്കാവ്, വടക്കനാട്, വള്ളുവാടി വഴി 60 കിലോമീറ്റർ ദൂരം സഞ്ചരിക്കും. വൈകുന്നേരം 6 മുതൽ രാത്രി 10 വരെയാണ് സർവീസ്. ഒരാൾക്ക് 300 രൂപയാണ് ടിക്കറ്റ് നിരക്ക്. ബത്തേരി ഡിപ്പോയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി ആന്‍റണി രാജു നിർവഹിച്ചു. കുറഞ്ഞ ചെലവിൽ വിനോദസഞ്ചാരികളെ ഉൾക്കൊള്ളാൻ ബജറ്റ് ടൂറിസം സെൽ സ്ലീപ്പർ ബസുകളും സജ്ജമാക്കിയിട്ടുണ്ട്. ആധുനിക സൗകര്യങ്ങളുള്ള എസി ഡോർമിറ്ററികളാണ് സ്ലീപ്പർ ബസിനുള്ളത്. വിനോദ സഞ്ചാരികൾക്ക് 150 രൂപ നിരക്കിൽ സ്ലീപ്പർ ബസ് ഉപയോഗിക്കാം. ബത്തേരി ഡിപ്പോയിൽ ഇത്തരത്തിൽ മൂന്ന് ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾ കയ്യോടെ പിടികൂടാൻ മോട്ടോർ വാഹന വകുപ്പിന്‍റെ 675 എഐ ക്യാമറകൾ പ്രവര്‍ത്തനസജ്ജമായി. സേഫ് കേരള പദ്ധതിയിലൂടെ 225 കോടി രൂപ മുടക്കി സ്ഥാപിച്ച 726 ക്യാമറകളാണ് നിരീക്ഷണത്തിന് ഒരുങ്ങിയത്. അടുത്ത മാസം ആദ്യത്തോടെ പിഴ ഈടാക്കി തുടങ്ങുമെന്ന് ഗതാഗത കമ്മിഷണര്‍ എസ്.ശ്രീജിത്ത് പറഞ്ഞു. തിരുവനന്തപുരം – 81, എറണാകുളം – 62, കോഴിക്കോട് – 60 എന്നിങ്ങനെ ഓരോ ജില്ലയിലും 40 ലധികം ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ദേശീയ, സംസ്ഥാന പാതകൾക്ക് പുറമെ മറ്റ് പ്രധാന റോഡുകളിലും ക്യാമറകൾ ഉണ്ട്. അനധികൃത പാർക്കിങ് കണ്ടെത്താൻ 25 ക്യാമറകളും ട്രാഫിക് സിഗ്നൽ ലംഘനങ്ങൾ കണ്ടെത്താൻ 18 ക്യാമറകളും സ്ഥാപിച്ചു. ആദ്യഘട്ടത്തിൽ ഹെൽമറ്റ്, സീറ്റ് ബെൽറ്റ്, മൊബൈൽ ഫോൺ ഉപയോഗം എന്നിവ 675 എഐ ക്യാമറകൾ വഴി പരിശോധിക്കും. നിയമലംഘനം കണ്ടെത്തിയാൽ, രണ്ടാം ദിവസം പിഴ അടയ്ക്കുന്നതിനുള്ള അറിയിപ്പ് വാഹന ഉടമയുടെ മൊബൈൽ ഫോണിലേക്കും തുടർന്ന് തപാല്‍ മുഖേനയും അറിയിക്കും.അടുത്ത ഘട്ടത്തിൽ,…
ലണ്ടന്‍: ബ്രിട്ടീഷ് പാർലമെന്‍റ് അംഗമായ ആദ്യ ഇന്ത്യക്കാരനായ ദാദാഭായ് നവറോജി താമസിച്ചിരുന്ന ലണ്ടനിലെ വസതിക്ക് ചരിത്രസ്മാരകം എന്നനിലയില്‍ അംഗീകാരം. ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളെ ബഹുമാനിക്കുന്ന ഇംഗ്ലീഷ് ഹെറിറ്റേജ് എന്ന സംഘടന വീടിന് മുന്നിൽ ഒരു ‘നീല ഫലകം’ സ്ഥാപിച്ചു. “ഒരു ഇന്ത്യൻ ദേശീയവാദിയും പാർലമെന്‍റ് അംഗവുമായ ദാദാഭായ് നവറോജി (18251917) ഇവിടെ താമസിച്ചിരുന്നു,” എന്ന് ഫലകത്തിൽ പറയുന്നു. 1897ലാണ് ഇന്ത്യയുടെ വന്ദ്യവയോധികന്‍ എന്നറിയപ്പെടുന്ന ദാദാഭായ് നവറോജി ബ്രോംലിയിലെ പെങ്കെയിലെ വാഷിംഗ്ടൺ ഹൗസിലേക്ക് താമസം മാറ്റിയത്. ചെങ്കല്ലുകൊണ്ട് നിർമ്മിച്ച വീട്ടിൽ അദ്ദേഹം എട്ട് വർഷം ചെലവഴിച്ചു. ഇന്ത്യക്ക് സമ്പൂർണ്ണ സ്വാതന്ത്ര്യം ആവശ്യമാണെന്ന നിലയിലേക്ക് നവറോജിയുടെ ചിന്തകൾ വികസിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അതെന്ന് ഇംഗ്‌ളീഷ് ഹെറിറ്റേജ് പ്രസ്താവനയിൽ പറഞ്ഞു. ‘പൊവര്‍ട്ടി ആന്‍ഡ് അണ്‍ ബ്രിട്ടീഷ് റൂള്‍’ എന്ന അദ്ദേഹത്തിന്‍റെ പ്രസിദ്ധമായ പുസ്തകം 1901-ൽ പ്രസിദ്ധീകരിച്ചു.
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിന്‍റെ വികസനത്തിനായി 14.5 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ അനുമതി നൽകി. റൺവേയുടെ ഇടതുവശത്ത് നെടിയിരുപ്പ് പഞ്ചായത്തിൽ നിന്ന് 7.5 ഏക്കറും പടിഞ്ഞാറ് പള്ളിക്കൽ പഞ്ചായത്തിൽ നിന്ന് 7 ഏക്കറുമാണ് ഏറ്റെടുക്കുക. പരിസ്ഥിതി ആഘാത പഠനത്തിന് ശേഷം ഡിസംബറിനകം ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. ഏറ്റെടുത്ത ഭൂമി റൺവേക്കു സമാനമായി നിരപ്പാക്കണമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) നിർദ്ദേശിച്ചിട്ടുണ്ട്. ഭൂമിയേറ്റെടുത്തു വിമാനത്താവളത്തിന്‍റെ റിസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) വികസിപ്പിക്കുന്നതോടെ വലിയ വിമാനങ്ങളുടെ സർവീസുകൾ പുനരാരംഭിക്കാനാകുമെന്നാണു പ്രതീക്ഷ. ഭൂമി ഏറ്റെടുക്കലിന് അനുമതി നൽകി ഉത്തരവിറക്കിയതോടെ നടപടികൾ വേഗത്തിലാക്കും. റവന്യൂ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുക എന്നതാണ് അടുത്ത ഘട്ടം. അത് ഉടൻ ഉണ്ടാകുമെന്നാണ് സൂചന. തുടർന്ന് അതിരുകൾ നിർണ്ണയിക്കാൻ സർവേ നടത്തും. ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി സർക്കാർ 50 ലക്ഷം രൂപയുടെ എസ്റ്റാബ്ലിഷ്മെന്‍റ് ഫണ്ട് അനുവദിക്കുന്നതാണ് അടുത്ത പടി.
കൊച്ചി : കൊച്ചിയിലെ വിവിധ റോഡുകളുടെ ശോചനീയാവസ്ഥയുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുന്നത്. നഗരത്തിന്‍റെ പല ഭാഗങ്ങളിലും നടപ്പാതകൾ തകർന്ന് കിടക്കുന്ന വിഷയവും കോടതി പരിശോധിക്കും. പശ ഉപയോഗിച്ചാണോ റോഡ് നിർമ്മിച്ചതെന്ന് നേരത്തെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. റോഡുകളും നടപ്പാതകളും നന്നാക്കാനുള്ള നിർദ്ദേശം എത്രത്തോളം നടപ്പാക്കിയെന്നും കോടതി ഇന്ന് പരിശോധിക്കും.
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ മുഖ്യപ്രതിയായ നളിനി ജയില്‍മോചനമാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു. രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവില്‍ കഴിയുകയാണ് നിലവില്‍ നളിനി. കേസിലെ പ്രതിയായ പേരറിവാളനെ കോടതി ഇടപെട്ട് നേരത്തെ വിട്ടയച്ചിരുന്നു. പേരറിവാളനെ വിട്ടയച്ചതുപോലെ തനിക്കും മോചനം വേണമെന്നാവശ്യപ്പെട്ടാണ് നളിനി കോടതിയെ സമീപിച്ചിരിക്കുന്നത്. തന്നെ മോചിപ്പിക്കുന്നത് വരെ ഇടക്കാല ജാമ്യത്തിൽ വിടണമെന്നും നളിനി കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെട്ടു . കേസിലെ മറ്റൊരു പ്രതിയായ രവിചന്ദ്രനും സമാനമായ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
സീറോ മലബാർ സഭാ ഭൂമിയിടപാട് കേസിൽ ഹൈക്കോടതി ഉത്തരവിനെതിരെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി നൽകിയ ഹർജി ഉൾപ്പെടെ വിവിധ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പള്ളികളുടെ ഭൂമിയും സ്വത്തുക്കളും വിൽക്കാൻ ബിഷപ്പുമാർക്ക് അവകാശമില്ലെന്ന കേരള ഹൈക്കോടതി വിധിയിലെ പരാമർശങ്ങൾക്കെതിരെ സീറോ മലബാർ സഭയുടെ താമരശ്ശേരി രൂപത നൽകിയ ഹർജിയും സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സീറോ മലങ്കര സഭയുടെ ബത്തേരി രൂപത സമർപ്പിച്ച ഹർജിക്കൊപ്പം താമരശ്ശേരി രൂപത സമർപ്പിച്ച ഹർജിയും സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ബത്തേരി രൂപതയുടെ ഹർജിയിൽ നോട്ടീസ് അയച്ചതിനാൽ താമരശ്ശേരി രൂപതയുടെ ഹർജിയിൽ സുപ്രീം കോടതി പ്രത്യേക നോട്ടീസ് അയച്ചിരുന്നില്ല. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. സംസ്ഥാന സർക്കാരും കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും ഉൾപ്പെടുന്നതാണ് എതിർ കക്ഷികൾ. സിറോ മലബാർ സഭയുടെ എറണാകുളം – അങ്കമാലി അതിരൂപതയുടെ ഭൂമി വിൽപനയിൽ ക്രമക്കേട് ആരോപിച്ചുള്ള കേസ് റദ്ദാക്കാനാകില്ലെന്ന…
മസ്‌കത്ത്: ഈ വർഷം ഏഷ്യ കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് ഒമാൻ ആതിഥേയത്വം വഹിക്കും. ഈ മാസം 20 മുതൽ 24 വരെ ആമിറാത്തിലെ ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിലാണ് മത്സരങ്ങൾ. യുഎഇ, കുവൈത്ത്, ഹോങ്കോംഗ്, സിംഗപ്പൂർ എന്നീ ടീമുകള്‍ ഏറ്റുമുട്ടും. ഏറ്റവും കൂടുതൽ പോയിന്‍റ് നേടുന്ന ടീം യുഎഇയിൽ നടക്കുന്ന ഏഷ്യ കപ്പിന് യോഗ്യത നേടും. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളാണ് ഏഷ്യ കപ്പിൽ മത്സരിക്കുന്നത്. ഏഷ്യ കപ്പ് യോഗ്യതാ മത്സരങ്ങൾ കാണികൾക്ക് സൗജന്യമായി കാണാന്‍ അവസരം ലഭിക്കും. സ്റ്റേഡിയത്തിലേക്ക് മുഴുവന്‍ ആളുകള്‍ക്കും പ്രവേശനം സൗജന്യമായിരിക്കുമെന്ന് ഒമാന്‍ ക്രിക്കറ്റ് അറിയിച്ചു.
കെ.എസ്.ആർ.ടി.സിയിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ ഗതാഗത മന്ത്രി ആന്‍റണി രാജു ഈ മാസം 17ന് യൂണിയനുകളുടെ യോഗം വിളിക്കും. തൊഴിൽ മന്ത്രി വി.ശിവൻകുട്ടിയും യോഗത്തിൽ പങ്കെടുക്കും. ഓഗസ്റ്റ് 10 ന് ശേഷവും ജൂലൈ മാസത്തെ ശമ്പള വിതരണം വൈകുന്നതിൽ കെ.എസ്.ആർ.ടി.സി എം.ഡിക്കെതിരെ രൂക്ഷവിമർശനമാണ് ഹൈക്കോടതിയിൽ നിന്നുണ്ടായത്. ഡീസൽ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അനുവദിച്ച 20 കോടി രൂപ ഇതുവരെ അക്കൗണ്ടിൽ എത്തിയിട്ടില്ല. നടപടിക്രമങ്ങൾക്ക് ശേഷം ഇന്നെങ്കിലും പണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മാനേജ്മെന്‍റ്. നേരത്തെ നൽകിയ 123 കോടി രൂപയുടെ സഹായ അഭ്യർത്ഥന പിൻവലിച്ച് കെ.എസ്.ആർ.ടി.സി. സർക്കാരിന് പുതിയ അപേക്ഷ സമർപ്പിച്ചു. 103 കോടി രൂപയുടെ പുതിയ അഭ്യർത്ഥനയാണ് സർക്കാരിന് മുന്നിൽ സമർപ്പിച്ചിരിക്കുന്നത്. ഇത് ലഭിച്ച ശേഷമേ ശമ്പളവിതരണം സംബന്ധിച്ച് തീരുമാനമാവുകയുള്ളു.