- സാറിലെ വാഹനാപകടം: മരിച്ച ദമ്പതികളുടെ മൂന്നു കുട്ടികള്‍ ഗുരുതരാവസ്ഥയില്‍
- അൽ മന്നാഇ ഈദ് ഗാഹുകൾ – സ്വാഗത സംഘം രൂപവത്കരിച്ചു
- പാകിസ്ഥാനായി ചാരപ്രവൃത്തി: എട്ട് സംസ്ഥാനങ്ങളിലെ 15 ഇടങ്ങളിൽ എൻഐഎ റെയ്ഡ്: തെളിവുകൾ കണ്ടെത്തി
- ലോകസുന്ദരിപ്പട്ടം തായ്ലന്റിന്, കിരീടം ചൂടി ഒപാൽ സുചാത ചുങ്സ്രി
- പാലക്കാട് ഒന്നര കിലോ എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിലായിൽ
- ഗുരുദേവ സോഷ്യൽ സൊസൈറ്റി “സമന്വയം 2025” ഈദ് ആഘോഷവും മ്യൂസിക്കൽ കോമഡി ഷോയും, ജൂൺ 5 വ്യാഴാഴ്ച; എം. പി. ഡീൻ കുര്യാക്കോസ് മുഖ്യാതിഥി
- വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി
- ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം; നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെടിവെച്ചുവീഴ്ത്തി വനിത എസ്ഐ
Author: News Desk
ന്യൂയോര്‍ക്ക്: ജോൺസൺ ആൻഡ് ജോൺസൺ 2023 ഓടെ ആഗോളതലത്തിൽ ബേബി പൗഡർ വില്‍പന അവസാനിപ്പിക്കും. നിയമപരമായ പ്രശ്നങ്ങൾ കാരണം യുഎസിൽ ഇതിന്‍റെ വിൽപ്പന രണ്ട് വർഷത്തോളമായി നിർത്തിയിട്ട്. ഇതിന് പിന്നാലെയാണ് ആഗോളതലത്തിൽ ബേബി പൗഡറിന്‍റെ വിൽപ്പന നിർത്തുന്നതായി കമ്പനി അറിയിച്ചത്. കമ്പനിയുടെ ടാൽക് പൗഡറുകളുടെ ഉപയോഗം ക്യാൻസറിന് കാരണമാകുന്നുവെന്ന് ആരോപിച്ച് 38,000 ത്തോളം ആളുകളാണ് വിവിധ കോടതികളെ സമീപിച്ചത്. 2020 ൽ, ജോൺസൺ ആൻഡ് ജോൺസൺ അമേരിക്കയിലും കാനഡയിലും പൗഡർ വിൽപ്പന നിർത്തി.’പതിറ്റാണ്ടുകളായി നടത്തിയ ശാസ്ത്രീയ പരിശോധനകളില്‍ ടാല്‍ക്ക് സുരക്ഷിതവും ആസ്ബറ്റോസ് രഹിതവുമാണെന്ന് തെളിയിച്ചിട്ടുണ്ട്’ എന്ന് കമ്പനി പറഞ്ഞു. .
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ യൂത്ത് ലീഗ് കരിങ്കൊടി പ്രതിഷേധം നടത്തി. കാസർകോട്ടെ ആരോഗ്യമേഖലയെ സംസ്ഥാന സർക്കാർ പൂർണമായും അവഗണിക്കുകയാണെന്നാരോപിച്ചായിരുന്നു പ്രതിഷേധം. മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള പ്രധാന ആശുപത്രികൾ വളരെ ദയനീയമായ അവസ്ഥയാണ് നേരിടുന്നത്. മെഡിക്കൽ കോളജിൻ്റെ നിർമാണം പൂർത്തിയായിട്ടും പ്രവർത്തനം ആരംഭിച്ചിട്ടില്ല. ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർ വലിയ പ്രതിസന്ധി നേരിടുകയാണ് തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് യൂത്ത് ലീഗ് പ്രവർത്തകർ ആരോഗ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിത്തോടനുബന്ധിച്ച് മന്ത്രിമാർക്കും പൗരപ്രമുഖർക്കുമായി ഗവർണർ ഒരുക്കുന്ന വിരുന്ന് ഇക്കുറിയും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒഴിവാക്കി. അത്താഴവിരുന്നിനായി നീക്കിവച്ച മുഴുവൻ തുകയും സംസ്ഥാനത്തെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യാൻ ഗവർണർ തീരുമാനിച്ചു. മുഖ്യമന്ത്രി, മന്ത്രിമാർ, പൗരപ്രമുഖർ തുടങ്ങിയവർക്കായി ആഗസ്റ്റ് 15ന് വൈകുന്നേരമാണ് വിരുന്ന് നൽകാറുള്ളത്. കനത്ത മഴയെ തുടർന്ന് ജനങ്ങൾക്കുണ്ടായ ദുരിതം കണക്കിലെടുത്താണ് വിരുന്ന് ഒഴിവാക്കിയതെന്ന് രാജ്ഭവൻ അറിയിച്ചു. സമയബന്ധിതമായി ഒപ്പിടാത്തതിനാൽ ഓർഡിനൻസുകൾ റദ്ദായത് ഉൾപ്പെടെയുള്ള വിഷയങ്ങളിലാണ് നിലവിൽ ഇരു കൂട്ടരും തമ്മിൽ ഭിന്നത നിലനിൽക്കുന്നത്. സ്വാതന്ത്ര്യദിനത്തിൽ അദ്ദേഹം തിരുവനന്തപുരത്തെ ആദിവാസി ഊരുകൾ സന്ദർശിക്കുമെന്നാണ് വിവരം.
രാജ്യത്ത് പ്രതിദിനം ശരാശരി 15,000 ലധികം കൊറോണ വൈറസ് കേസുകൾ രേഖപ്പെടുത്തുന്നത് തുടരുമ്പോൾ, സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കായി വലിയ ഒത്തുചേരലുകൾ ഇല്ലെന്നും എല്ലാവരും കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഓരോ ജില്ലയിലെയും പ്രധാന സ്ഥലത്ത് ‘സ്വച്ഛ് ഭാരത്’ ക്യാമ്പയിൻ നടത്താനും സ്വമേധയാ സിവിൽ നടപടിക്രമങ്ങളിലൂടെ ‘സ്വച്ഛ്’ നിലനിർത്താനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അറിയിച്ചിട്ടുണ്ട്. കോവിഡ് -19 നെതിരായ മുൻകരുതൽ നടപടിയെന്ന നിലയിൽ, ചടങ്ങിൽ വലിയ ഒത്തുചേരലുകൾ ഒഴിവാക്കണമെന്ന് മന്ത്രാലയം അറിയിച്ചു. കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണ് എന്നും കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: എ.ഡി.ജി.പി വിജയ് സാഖറെ കേന്ദ്ര ഡെപ്യൂട്ടേഷൻ ആവശ്യപ്പെട്ട് അപേക്ഷ നൽകി. നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ ഡയറക്ടർ ജനറൽ തസ്തികയിലേക്ക് പോകുന്നതിനാണ് സാഖറെ ഡെപ്യൂട്ടേഷൻ ആവശ്യപ്പെട്ടത്. നിലവിൽ സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയാണ് അദ്ദേഹം. സർക്കാരിന്റെ പരിഗണനയിലുള്ള അപേക്ഷയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് തീരുമാനമെടുക്കേണ്ടത്. സമീപകാലത്തായി വിവാദ വിഷയങ്ങളിലും കേസുകളിലും അന്വേഷണത്തിന് മേൽനോട്ടം വഹിച്ച വിജയ് സാഖറെ ഇടത് സർക്കാരിന്റെ വിശ്വസ്തരിൽ ഒരാളാണ്. വിജയ് സാഖറെയ്ക്കൊപ്പം തൃശൂർ എസ്പി അനൂപ് കുരുവിള ജോണും കേന്ദ്ര ഡെപ്യൂട്ടേഷനായി അപേക്ഷ നൽകിയിട്ടുണ്ട്. ഇതും സർക്കാരിന്റെ പരിഗണനയിലാണ്.
ലഹരിക്കെണിയിൽ കുട്ടികൾ പെടുന്നത് തടയാൻ പ്രത്യേക പദ്ധതിയുമായി എക്സൈസ് വകുപ്പ്. മയക്കുമരുന്ന് കടത്ത് തടയാൻ പ്രത്യേക ഡ്രൈവ് ആരംഭിച്ചതായി കണ്ണൂർ എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണർ ടി രാകേഷ് പറഞ്ഞു. സ്കൂളുകൾ കേന്ദ്രീകരിച്ച് ക്യാമ്പയിനുകൾ ഊർജിതമാക്കും. കണ്ണൂരിൽ ലഹരിക്കെണിയിൽ ഇരയായ പെൺകുട്ടിയുടെ വെളിപ്പെടുത്തലിൽ കൂടുതൽ പരിശോധന നടത്തുമെന്ന് അസിസ്റ്റന്‍റ് കമ്മീഷണർ അറിയിച്ചു. ലഹരി നൽകി സഹപാഠി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പൊലീസിനെതിരെ ഇരയായ പെൺകുട്ടിയുടെ കുടുംബം രംഗത്തുവന്നിരുന്നു. കേസ് വഴിതിരിച്ചുവിടാനാണ് പൊലീസ് ശ്രമിക്കുന്നത് എന്ന് കുടുംബം ആരോപിച്ചു. തെളിവുകളുള്ള മൊബൈൽ ഫോൺ പരിശോധിക്കാൻ പൊലീസ് വിസമ്മതിച്ചു. മകളെ അനാവശ്യമായി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചുവരുത്തി. പൊലീസ് നടപടി മകളെ മാനസിക സമ്മർദ്ദത്തിലാക്കിയെന്നും പെൺകുട്ടിയുടെ കുടുംബം പറഞ്ഞു. മകൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം. കേസ് സ്വകാര്യ ജീവിതത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നാണ് മാതാപിതാക്കൾ പറയുന്നത്. കേസിന്‍റെ അടിസ്ഥാനത്തിലുള്ള എല്ലാ തെളിവുകളും നൽകിയിട്ടുണ്ട്. പ്രതിയുടെ ഫോണിൽ നിന്ന് മറ്റ് ഏഴ് പെൺകുട്ടികളുമായി മകൾ ബന്ധപ്പെട്ടിരുന്നതായി മാതാപിതാക്കൾ പറഞ്ഞു.
രാജ്യത്തിന്‍റെ 75-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്, ഇന്ത്യൻ തപാൽ വകുപ്പ് കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ വിറ്റത് ഒരുകോടിയിലധികം പതാകകൾ. ഒന്നര ലക്ഷം പോസ്റ്റ് ഓഫീസ് ശൃംഖലകളുള്ള തപാൽ വകുപ്പ് രാജ്യത്തെ എല്ലാ പൗരൻമാരെയും ‘ഹർ ഖർ തിരങ്ക’ പരിപാടിയുടെ ഭാഗമാക്കിയെന്നും 10 ദിവസത്തിനുള്ളിൽ പോസ്റ്റോഫീസുകൾ വഴി നേരിട്ടും ഓൺലൈനായും ഒരുകോടിയിലധികം ദേശീയ പതാകകളുടെ വിൽപന നടത്തിയെന്നും തപാൽ വകുപ്പ് അറിയിച്ചു. ഇപോസ്റ്റ് ഓഫീസ് പോർട്ടൽ വഴി ദേശീയ പതാകയുടെ വിൽപ്പന ഓഗസ്റ്റ് 1 മുതൽ ആരംഭിച്ചിരുന്നു. തപാൽ വകുപ്പ് നേരിട്ടും ഓൺലൈനായും പതാക വാങ്ങുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഒരുപതാകയുടെ വില 25 രൂപയാണ്. രാജ്യത്തിന്‍റെ ചരിത്രത്തിലാദ്യമായി ആണ് സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 ന് വീടുകളിൽ ദേശീയപതാക ഉയർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തത്.
ബുദ്ധിമുട്ടേറിയ ചോദ്യം വേണ്ട, അതിജീവിതയുടെ വിസ്താരം ഒറ്റസിറ്റിങ്ങില്‍ പൂര്‍ത്തിയാക്കണം: സുപ്രീം കോടതി
ന്യൂഡല്‍ഹി: ലൈംഗിക പീഡനക്കേസുകളിലെ വിചാരണ അതിജീവിതയ്ക്ക് ദോഷകരമാകരുതെന്ന് സുപ്രീം കോടതി. ക്രോസ് വിസ്താരം കഴിയുന്നത്ര ഒറ്റ സിറ്റിംഗിൽ പൂർത്തിയാക്കണം. വിചാരണ നടപടികൾ മാന്യമായി നടത്തണമെന്ന് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ജെ ബി പര്‍ഡിവാല എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. പീഡനത്തിന്റെ ആഘാതത്തിലാണ് അതിജീവിതയെന്ന വസ്തുത വിചാരണ കോടതി കണക്കിലെടുക്കണം. രഹസ്യ വിചാരണയാണ് നടക്കുന്നതെന്ന് കോടതി ഉറപ്പ് വരുത്തണം. മൊഴി നല്‍കുമ്പോള്‍ പ്രതിയെ കാണാതെയിരിക്കാന്‍ വിചാരണക്കോടതി നടപടി സ്വീകരിക്കണം. ഇതിനായി ഒരു സ്ക്രീൻ സ്ഥാപിക്കാനും സുപ്രീം കോടതി നിർദ്ദേശിച്ചു. അത് സാധ്യമല്ലെങ്കിൽ, അതിജീവിത മൊഴി നൽകുമ്പോൾ കോടതി മുറിക്ക് പുറത്ത് നിൽക്കാൻ പ്രതിയോട് നിർദ്ദേശിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. വിചാരണ വേളയിൽ പീഡനത്തെക്കുറിച്ച് ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് ഒഴിവാക്കണം. ലജ്ജാകരവും അനുചിതവുമായ ചോദ്യങ്ങൾ ഒഴിവാക്കണമെന്നും കോടതി നിർദ്ദേശിച്ചു.
തിരുവനന്തപുരം: ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ സർക്കാർ പ്രവർത്തിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തുന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മറുപടി നൽകും. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ സർക്കാർ നടപടികളെ വിമർശിച്ചിരുന്നു. സർക്കാരിന് പൊതു അംഗീകാരമുണ്ടെങ്കിലും വകുപ്പുകളുടെ പ്രവർത്തനം മെച്ചപ്പെടുന്നില്ലെന്നായിരുന്നു വിമർശനം. ആഭ്യന്തരം, തദ്ദേശം, ആരോഗ്യം, പൊതുമരാമത്ത് തുടങ്ങി സിപിഎം മന്ത്രിമാര്‍ കൈകാര്യംചെയ്യുന്ന വകുപ്പുകള്‍ക്കെതിരെയും ഭക്ഷ്യം, വൈദ്യുതി, ഗതാഗതം അടക്കമുള്ള ഘടകക്ഷി മന്ത്രിമാര്‍ കൈകാര്യംചെയ്യുന്ന വകുപ്പുകള്‍ക്കെതിരെയും രൂക്ഷവിമര്‍ശനമാണ് സമിതിയില്‍ ഉയര്‍ന്നത്. സർക്കാരിനെതിരായ പ്രചാരണങ്ങളെ എങ്ങനെ നേരിടണമെന്നും സി.പി.എം സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യുന്നുണ്ട്. ആഭ്യന്തരം, തദ്ദേശസ്വയംഭരണം, ആരോഗ്യം തുടങ്ങിയ ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന വകുപ്പുകളുടെ പ്രവർത്തനം വളരെ മോശമാണെന്നും അവയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ഒരു ശ്രമവും നടക്കുന്നില്ലെന്നും വിലയിരുത്തി. വിലക്കയറ്റം നിയന്ത്രിക്കാൻ സി.പി.ഐ കൈകാര്യം ചെയ്യുന്ന ഭക്ഷ്യവകുപ്പ് ഇടപെടുന്നില്ല. കെഎസ്ആര്‍ടിസിയില്‍ ശമ്പളം നല്‍കാന്‍ പണമില്ലെന്ന് പറയുക മാത്രമാണ് ഗതാഗത മന്ത്രി ആന്റണി രാജു ചെയ്യുന്നത്.…
കർണാടക: പ്രശസ്ത ദേശീയ അവാർഡ് ജേതാവായ ഗായകൻ ശിവമോഗ സുബ്ബണ്ണ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ബെംഗളൂരുവിലെ ജയദേവ ആശുപത്രിയിലായിരുന്നു അന്ത്യം. കന്നഡ സിനിമയിൽ പിന്നണി ഗാനത്തിന് ദേശീയ പുരസ്കാരം നേടുന്ന ആദ്യ ഗായകനാണ് ശിവമോഗ സുബ്ബണ്ണ. ‘കാടു കൂടരെ’ എന്ന ചിത്രത്തിലെ ഗാനത്തിനാണ് പുരസ്കാരം ലഭിച്ചത്. ജ്ഞാനപീഠ പുരസ്കാര ജേതാവായ കന്നഡ എഴുത്തുകാരൻ കുവെമ്പുവിന്‍റെ കൃതികൾ ആലപിച്ചതിലൂടെ സുബ്ബണ്ണ പ്രശസ്തനായിരുന്നു. അഭിഭാഷകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.