- സാറില്‍ വാഹനാപകടം; ദമ്പതികള്‍ക്ക് ദാരുണാന്ത്യം
- ഇന്ത്യയിലെ കൊവിഡ് കേസുകളിൽ വൻ കുതിപ്പ്, ഏറ്റവും മുന്നിൽ കേരളം; റിപ്പോർട്ട് തേടി കേന്ദ്ര ആരോഗ്യമന്ത്രാലയം
- ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ വിജയികളെ അനുമോദിച്ചു
- ശാസ്ത്ര സാങ്കേതിക ദിനത്തോടനുബന്ധിച്ച്ഇന്ത്യൻ സ്കൂൾ ടെക്നോഫെസ്റ്റ് ആഘോഷിച്ചു
- ഇന്ത്യൻ നിയമ, നീതിന്യായ മന്ത്രി സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി
- പുണ്യ ദിനങ്ങളെ ഉപയോഗപ്പെടുത്തുക. അൽ ഫുർ ഖാൻ സെന്‍റർ
- ഭാര്യയെ അറവുശാലയിൽ കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ
- കെ എസ് സി എ എഡ്യുക്കേഷണൽ എക്സലൻസ് അവാർഡ്
Author: News Desk
കൊല്ലം: കേരളത്തിലെ ബിജെപി പുതിയ രാഷ്ട്രീയ പരീക്ഷണത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സാംസ്കാരിക ഉത്സവമായ ഓണത്തെ ഹൈന്ദവ ഉത്സവമാക്കി മാറ്റുന്ന ‘ഹിന്ദുത്വ’ പരീക്ഷണത്തിനാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം കോപ്പുകൂട്ടുന്നത്. ‘കേരളത്തിന്‍റെ സ്വത്വം വീണ്ടെടുക്കൽ’ എന്ന പരിപാടിയുടെ ഭാഗമായാണ് ഓണത്തിന്മേലുള്ള പരീക്ഷണം ആദ്യം നടത്തുക .സംസ്ഥാന നേതൃത്വത്തിന്റെ പുതിയ നയത്തിന് ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ് അനുമതി നല്‍കിയെന്നാണ് റിപ്പോർട്ട്. ബി.ജെ.പിയുടെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി ഓണം ആചാരപ്പൊലിമയോടെ നടത്താന്‍ പ്രചരണം സംഘടിപ്പിക്കും.തിരുവോണം ഒരു ഹൈന്ദവ ഉത്സവമാണെന്നും ആചാരാനുഷ്ഠാനങ്ങൾ പാലിക്കണമെന്നുമാകും ഈ പ്രചരണത്തില്‍ ഊന്നൽ നൽകുക.
തിരുവനന്തപുരം: മന്ത്രിമാരുടെ പ്രവർത്തനത്തിൽ സിപിഎം സംസ്ഥാന സമിതിയില്‍ വിമർശനം ഉയർന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആഭ്യന്തര വകുപ്പിനെതിരെയും വിമർശനം ഉയർന്നുവെന്ന് കോടിയേരി പറഞ്ഞു. ‘മന്ത്രിമാരുടെ പ്രവർത്തനത്തിലെ പോരായ്മകൾ ചർച്ച ചെയ്യേണ്ടത് പാർട്ടിയാണ്. ഞങ്ങൾ അത് ചെയ്തു. ഇത്തവണ മന്ത്രിമാരുടെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾ ചർച്ചയായി. മന്ത്രിമാർ കുറച്ചുകൂടി സജീവമാകണം. സംസ്ഥാനത്തുടനീളം സജീവമായിരിക്കണം. അത്തരം നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്’, കോടിയേരി പറഞ്ഞു. സി.പി.എം സംസ്ഥാന സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടക്കമായതിനാൽ ഓഫീസുകൾ മാത്രം കേന്ദ്രീകരിക്കുന്ന ഒരു സാഹചര്യമുണ്ട്. ഓണ്‍ലൈന്‍ സംവിധാനത്തിന്‍റെ വരവോടെ ചില പ്രോഗ്രാമുകൾ ഇതിലൂടെ ക്രമീകരിക്കുന്നുണ്ട്. അതിനെല്ലാം ബന്ധപ്പെട്ടവർ മാറ്റം വരുത്തണമെന്ന് പാർട്ടി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരെ മാറ്റേണ്ട ആവശ്യമില്ല. ആഭ്യന്തര വകുപ്പിനെതിരെയും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. അതിന് നേട്ടങ്ങളുമുണ്ട്. പൊലീസ് വകുപ്പിനെതിരെ എപ്പോഴും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. അതേസമയം രാജ്യത്തെ ക്രമസമാധാന നില ഏറ്റവും ഭദ്രമായി നില്‍ക്കുന്നത് കേരളത്തിലാണെന്നും കോടിയേരി കൂട്ടിച്ചേർത്തു.
ന്യൂഡൽഹി: അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പുരസ്കാരം കേരളത്തിൽ നിന്നുള്ള എട്ട് പേർക്ക്. ജില്ലാ പോലീസ് മേധാവികളായ കറുപ്പസാമി, കെ. കാർത്തിക്, ആർ ആനന്ദ് (അഡീഷണൽ എ.ഐ.ജി), ഡി.വൈ.എസ്.പിമാരായ വിജു കുമാർ നളിനാക്ഷൻ, ഇമ്മാനുവൽ പോൾ, വി.എസ്. കുമാർ, എസ്.ഐ മാഹിം സലീം എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവത്തിൽ നെഫ്രോളജി വിഭാഗം മേധാവിക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആശാ തോമസിനാണ് അന്വേഷണച്ചുമതല. റിപ്പോർട്ട് സർക്കാരിന് കൈമാറി. ചുമതലകള്‍ നിർവഹിച്ചില്ല. ശസ്ത്രക്രിയയ്ക്കുള്ള നിർദേശം നൽകിയില്ല. അവയവങ്ങള്‍ കാത്തിരിക്കുന്നവരുടെ പട്ടിക പുതുക്കിയത് മാനദണ്ഡപ്രകാരമല്ല. വൃക്ക വൈകിയതല്ല രോഗിയുടെ മരണത്തിന് കാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നു. വകുപ്പ് മേധാവിക്കെതിരെ നടപടിയെടുക്കാനും റിപ്പോർട്ടിൽ ശുപാർശയുണ്ട്. തിരുവനന്തപുരം കാരക്കോണം കുമാർ ഭവനിൽ റിട്ടയേർഡ് ഐ.ടി.ഐ ഇൻസ്ട്രക്ടർ ജി.സുരേഷ് കുമാർ (62) ആണ് മരിച്ചത്. എറണാകുളം ജില്ലയിലെ ആലുവയിൽനിന്ന് ഇരുനൂറിലേറെ കിലോമീറ്റർ മിന്നൽവേഗത്തിൽ 3 മണിക്കൂർ കൊണ്ട് എത്തിച്ച വൃക്ക വച്ചുപിടിപ്പിക്കാൻ മൂന്നര മണിക്കൂർ വൈകിയതിനെത്തുടർന്നായിരുന്നു മരണം. വൃക്ക അടങ്ങിയ പെട്ടി മെഡിക്കൽ കോളജിൽ എത്തിച്ചപ്പോൾ പുറത്തുനിന്നുള്ളവർ എടുത്തുകൊണ്ട് ഓടിയതുൾപ്പെടെ വിവാദമായിരുന്നു.
കാസർകോട് നിന്ന് കോഴിക്കോട്ടേക്ക് രാത്രി യാത്രയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് നിര്‍ത്താന്‍ നീക്കം . കാസർകോട് നിന്ന് കരിപ്പൂർ വിമാനത്താവളത്തിലേക്ക് വർഷങ്ങളായി സർവ്വീസ് നടത്തുന്ന ബസാണിത്. കൊവിഡ് കാലത്തെ ലോക്ക്ഡൗണിന് ശേഷം ബസ് സർവീസ് പുനരാരംഭിച്ചപ്പോൾ കരിപ്പൂരിലേക്കുള്ള സർവീസ് കോഴിക്കോട് ടൗൺ വരെ നീട്ടുയിരുന്നു. കണ്ണൂർ വിമാനത്താവളം വന്നതുമുതൽ കരിപ്പൂർ ബസ് നിർത്താൻ കെ.എസ്.ആർ.ടി.സി ആലോചിച്ചതാണ്. രാത്രിയാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് സർവീസ് നിലനിർത്തി. സ്ഥിരം യാത്രക്കാർ കരിപ്പൂർ ഫ്ലൈറ്റ് എന്ന് വിളിക്കുന്ന ഈ ബസ് രാത്രിയാത്രക്കാരുടെ ഏക ആശ്രയമാണ്. ‘മിന്നൽ ‘ ഉൾ പ്പെടെ ദീർഘദൂര കെ.എസ്.ആർ .ടി.സി ബസുകൾ ഒന്നിലധികം ഉണ്ടെങ്കിലും എല്ലായിടത്തും നിർത്തുന്ന ഒരേയൊരു രാത്രി ബസ് ഇതുമാത്രമാണ്. കാസർകോട് ഡിപ്പോയിൽ നിന്നുള്ള സർവീസ് രാത്രി 9 മണിക്കാണ് ആരംഭിക്കുന്നത്. രാവിലെ 10ന് കാഞ്ഞങ്ങാടും 11ന് പയ്യന്നൂരിലും 12ന് കണ്ണൂരിലും എത്തുന്ന ഈ ബസിൽ സ്ഥിരം യാത്രക്കാരുടെ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ട്. രാത്രി രണ്ടരയ്ക്കാണ് കോഴിക്കോട്ടെത്തുന്നത്.
തിരുവനന്തപുരം: സ്കൂളുകളിലെ സർക്കാരിന്റെ ലിംഗ നിഷ്പക്ഷ പരിഷ്കാരങ്ങൾക്കെതിരെ കടുത്ത നിലപാടുമായി സമസ്ത. സർക്കാർ പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോൾ ലിംഗ നിഷ്പക്ഷ പരിഷ്കാരങ്ങൾക്ക് ഊന്നൽ നൽകുന്നതിനെതിരെ സമസ്ത ഈ മാസം 24ന് കോഴിക്കോട് സെമിനാർ സംഘടിപ്പിക്കും. മതനിരാസം പ്രചരിപ്പിക്കുന്നതിന് എതിരെ വെള്ളിയാഴ്ച പ്രാർത്ഥന വേളയിൽ വിശ്വാസികളെ ബോധവത്കരിക്കാനും സമസ്ത തീരുമാനിച്ചിട്ടുണ്ട്. സെമിനാർ ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. പള്ളി ഖത്തീബുമാര്‍ സെമിനാറിൽ പങ്കെടുക്കും. പള്ളികളിലെ വിശ്വാസികളെ ബോധവത്കരിക്കാനാണ് സമസ്തയുടെ തീരുമാനം. യൂണിഫോമിന്‍റെ പേരിൽ പ്രത്യേക രാഷ്ട്രീയ അജണ്ടയാണ് സർക്കാർ നടപ്പാക്കാൻ പോകുന്നതെന്ന് സമസ്ത ആരോപിച്ചു. ലിംഗ നിഷ്പക്ഷമായ ആശയങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ഇന്നലെ ചേർന്ന മുസ്ലിം സംഘടനകളുടെ യോഗം വ്യക്തമാക്കിയിരുന്നു. മുസ്ലിം ലീഗിന്‍റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ കാന്തപുരം സുന്നി വിഭാഗവും പങ്കെടുത്തിരുന്നു എന്നതും ശ്രദ്ധേയമാണ്. ലിംഗ നിഷ്പക്ഷത എന്ന ആശയത്തിനെതിരെ ലീഗ് ഉൾപ്പെടെയുള്ള സംഘടനകൾ സ്വീകരിച്ച നിലപാടിനോട് പൂർണമായും യോജിക്കുന്ന സമീപനമാണ് അവർ സ്വീകരിച്ചത്. ലിംഗ നിഷ്പക്ഷത എന്ന ആശയത്തിനെതിരെ വിവിധ സംഘടനകളുടെ…
നാടൻ ആനകൾക്ക് സിനിമാതാരങ്ങളുടെ അത്രയും ആരാധകരുണ്ട്. കൊമ്പൻ ചിറയ്ക്കൽ കാളിദാസൻ രാജ്യത്തെ ഏറ്റവും കൂടുതൽ ആരാധകരുള്ള സിനിമാതാരമായ നാട്ടാനയാണ്. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിൽ അഭിനയിച്ചതോടെ ചിറയ്ക്കൽ കാളിദാസന്‍റെ പ്രശസ്തി മലയാളത്തിനപ്പുറത്തേക്ക് വ്യാപിച്ചു.
തിരുവനന്തപുരം: തുടർച്ചയായി വിചാരണയ്ക്ക് ഹാജരാകാതിരുന്ന ഡി.വൈ.എസ്.പിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഫോർട്ട് സിഐയും നിലവിലെ ഡി.വൈ.എസ്.പിയുമായ എസ്.വൈ സുരേഷിനെതിരെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ.അനീസയാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്.വൈ.സുരേഷ് കേസ് വിചാരണയ്ക്ക് എടുത്ത ശേഷം പലതവണ സമന്‍സ് അയച്ചിട്ടും ഹാജരായില്ല.
തിരുവനന്തപുരം: കേരളത്തിലെ പി.ജി. മെഡിക്കല്‍ ഡിഗ്രി/ഡിപ്ലോമ പ്രോഗ്രാമുകളിലെ 2022-ലെ പ്രവേശനത്തിന് പ്രവേശനപരീക്ഷാ കമ്മിഷണര്‍ അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിലെ സംസ്ഥാന ക്വാട്ട സീറ്റുകൾ, റീജണൽ കാൻസർ സെന്‍റർ തിരുവനന്തപുരം, സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ന്യൂനപക്ഷ, എൻആർഐ സീറ്റുകൾ എന്നിവ ഈ അലോട്ട്മെന്‍റിന് കീഴിൽ വരും. എം.ബി.ബി.എസ്. ബിരുദമോ പ്രൊവിഷണല്‍ എം.ബി.ബി.എസ് പാസ് സര്‍ട്ടിഫിക്കറ്റോ വേണം. നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍/സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ പെര്‍മനന്റ്/പ്രൊവിഷണല്‍ രജിസ്‌ട്രേഷന്‍ വേണം. ഒരുവര്‍ഷ ഇന്റേണ്‍ഷിപ്പ് 2022 മേയ് 31-നകം പൂര്‍ത്തിയാക്കണം. കേരളീയനായിരിക്കണം.
വിമാനത്തിൽ വച്ച് പുകവലിച്ചെന്നാരോപിച്ച് ഇൻസ്റ്റാഗ്രാം താരം ബോബി കതാരിയയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ജനുവരി 23ന് ദുബായിൽ നിന്ന് ഡൽഹിയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാള്‍ പുകവലിച്ചത്. വിമാനത്തിൽ ഇരിക്കുമ്പോൾ പുകവലിക്കുന്ന വീഡിയോ വൈറലായതിനെ തുടർന്നാണ് നടപടി. വിമാനത്തിനുള്ളിൽ പുകവലിക്കുന്നത് തീപിടിത്തം പോലുള്ള വലിയ അപകടസാധ്യത സൃഷ്ടിക്കുമെന്ന് ഇൻസ്റ്റാഗ്രാമിൽ ഉൾപ്പെടെ നിരവധി പേർ വിമർശനം ഉന്നയിച്ച പശ്ചാത്തലത്തിലാണ് അന്വേഷണം. ഇൻസ്റ്റാഗ്രാമിൽ 6.3 ലക്ഷത്തിലധികം ഫോളോവേഴ്സാണ് കതാരിയയ്ക്കുള്ളത്. ഇയാൾക്കെതിരെ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയും അറിയിച്ചിട്ടുണ്ട്. ഇത്തരം പ്രവൃത്തികൾ അനുവദിക്കില്ലെന്നും ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററിലൂടെ അറിയിച്ചു. വിഷയം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കുനേരെ ഇന്‍സ്റ്റഗ്രാമിലൂടെ രൂക്ഷമായാണ് ബോബി കതാരിയ വിമര്‍ശിച്ചത്. തന്റെ പ്രവൃത്തിയെ ന്യായീകരിച്ച ഇയാള്‍ മാധ്യമങ്ങള്‍ റീച്ചിന് വേണ്ടി എന്തും ചെയ്യുമെന്നും പരിഹസിച്ചിരുന്നു. ഇതിനിടെ നടുറോഡിൽ മദ്യപിക്കുന്ന വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബോബി കതാരിയ തന്നെയാണ് തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വീഡിയോ പോസ്റ്റ് ചെയ്തത്. ഡെറാഡൂണിലെ…