Author: News Desk

ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി വെങ്കല മെഡൽ നേടിയ ഗുസ്തി താരം ദിവ്യ കാക്‌രാനെതിരെ ആഞ്ഞടിച്ച് ആം ആദ്മി പാർട്ടി. വെങ്കല മെഡൽ ജേതാവിന് ഡൽഹി സർക്കാർ സഹായം നൽകിയില്ലെന്ന പരാതിയെ തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ദിവ്യയ്ക്കെതിരെ ആം ആദ്മി പാർട്ടി നേതാക്കൾ രംഗത്തെത്തിയത്. ഉത്തർപ്രദേശിൽ ബി.ജെ.പിക്ക് വേണ്ടി വോട്ട് അഭ്യർത്ഥിക്കുന്ന കായികതാരത്തിന്‍റെ വീഡിയോ ആം ആദ്മി പാർട്ടി പുറത്തുവിട്ടു. “പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും നമ്മൾക്കായി ചെയതത് എന്തൊക്കെയെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ട് ബിജെപിക്കു വോട്ടു ചെയ്യണം”– വിഡിയോയിൽ ദിവ്യ ആവശ്യപ്പെടുന്നു. ഡൽഹിക്ക് വേണ്ടി താൻ മത്സരിച്ചിട്ടുണ്ടെന്നു ദിവ്യ നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ എഎപി നേതാക്കൾ ഇതിനെ എതിർത്തു. ഉത്തർപ്രദേശിന്റെ താരമാണ് ദിവ്യയെന്നാണ് എഎപി നേതാക്കളുടെ അവകാശവാദം. ബി.ജെ.പി ഈ വിഷയത്തിൽ ഇത്രയധികം വേദനിക്കാൻ കാരണം ഇതാണെന്ന് വീഡിയോ പുറത്ത് വിട്ട് ആം ആദ്മി പാർട്ടി എം.എൽ.എ സൗരഭ് ഭരദ്വാജ് പറഞ്ഞു. ബി.ജെ.പിക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച്…

Read More

ഓര്‍ഡിനന്‍സ് വിഷയത്തിൽ സി.പി.ഐയുടെ നിലപാടിൽ ആത്മാർത്ഥതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കാനവും മുഖ്യമന്ത്രിയും തമ്മിൽ ഒത്തുതീർപ്പാണ് നടക്കുന്നത്. മന്ത്രിമാരുടെ കേസുകൾ പരിഗണനയിലായതിനാലാണ് ലോകായുക്തയെ ദുര്‍ബലപ്പെടുത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഗവർണറും സർക്കാരും തമ്മിൽ ഒത്തുതീര്‍പ്പാണ് നടക്കുന്നത്. ഗവര്‍ണര്‍ക്കും സര്‍ക്കാരിനും മധ്യേ ഇടനിലക്കാരുണ്ട്. സർക്കാരിന്റെ നീക്കം ലോകായുക്തയെ ദുര്‍ബലമാക്കുന്നതാണ്. ജലീലിനെ ഉപയോഗിച്ച് വ്യക്തിപരമായി അധിക്ഷേപിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അഴിമതി വിരുദ്ധ സംവിധാനത്തെ ദുർബലപ്പെടുത്തി അഴിമതി നടത്തുന്നുവെന്നും സതീശൻ പറഞ്ഞു. സിപിഐ നിലപാടില്‍ സത്യസന്ധതയില്ല. മന്ത്രിമാരുടെ പ്രവര്‍ത്തനം ഫല രഹിതമാണ്. എന്നാല്‍ മന്ത്രിമാരുടെ പ്രകടനം മോശമെന്നതാണു വസ്തുത. വിമര്‍ശനം ശ്രദ്ധയില്‍പ്പെടുത്തുമ്പോള്‍ അസഹിഷ്ണുതയാണ്. വഴിയിലെ കുഴിയെ കുറിച്ച് വിമര്‍ശനമുന്നയിച്ചപ്പോള്‍ മന്ത്രി അസഹിഷ്ണുതയോടെയാണ് പെരുമാറിയത്. സംസ്ഥാനത്ത് ഗുണ്ടകള്‍ അഴിഞ്ഞാടുന്നു. ആഭ്യന്തര വകുപ്പ് പരാജയമാണ്. പൊലീസിനെ പാര്‍ട്ടിയാണ് നിയന്ത്രിക്കുന്നത്. മയക്കുമരുന്ന്, സ്വര്‍ണക്കടത്ത് വ്യാപകമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Read More

തേക്കടി: സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതി ലോല മേഖലയായി നിശ്ചയിച്ച സുപ്രീം കോടതി ഉത്തരവിൽ പുനഃപരിശോധനാ ഹർജി നൽകുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് പറഞ്ഞു. ഇക്കാര്യത്തിൽ പൊതുജനാഭിപ്രായവും പരിഗണിക്കും. വന്യമൃഗങ്ങളുടെ ആക്രമണം തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഇടുക്കി തേക്കടിയിൽ ഭൂപേന്ദ്ര യാദവ് പറഞ്ഞു. ദേശീയ ഗജദിന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Read More

ഹോണ്ട കാർസ് ഇന്ത്യ ഈ മാസത്തെ മോഡലുകൾക്ക് കിഴിവ് പ്രഖ്യാപിച്ചു. ജാപ്പനീസ് കാർ നിർമ്മാതാക്കൾ അഞ്ച് മോഡലുകൾക്ക് 27,500 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഓഗസ്റ്റിൽ സിറ്റി അഞ്ചാം തലമുറ, നാലാം തലമുറ മോഡലുകൾ, അമേസ് സബ്കോംപാക്റ്റ് സെഡാൻ, ജാസ് ഹാച്ച്ബാക്ക്, ഡബ്ല്യുആർ-വി സബ്കോംപാക്റ്റ് എസ്യുവി തുടങ്ങിയ മോഡലുകൾക്കാണ് കിഴിവ്. ഹൈബ്രിഡ് സിറ്റി ഇ: എച്ച്ഇവി സെഡാൻ ഈ മാസവും പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മറ്റ് മോഡലുകളുടെ ആനുകൂല്യങ്ങൾ ഈ മാസം അവസാനം വരെ ലഭ്യമാകും.

Read More

ന്യൂഡല്‍ഹി: കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ ആരോപണവിധേയായ അമ്മയും ഇരയാണെന്ന് സുപ്രീം കോടതി. കുറ്റാരോപിതയായ അമ്മയെ കുറ്റവിമുക്തയാക്കുന്ന റിപ്പോര്‍ട്ടിനെതിരെ കോടതിയില്‍ നല്‍കിയ എതിര്‍പ്പ് ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. അന്വേഷണ റിപ്പോര്‍ട്ടിനെതിരെ മകന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി വച്ചു. എന്തുകൊണ്ട് പിതാവ് പക പോക്കുകയാണെന്ന് സംശയിക്കുന്നില്ലെന്നും കോടതി ചോദിച്ചു. മകന്റെ പരാതി അമ്മയ്‌ക്കെതിരെയാണ്. എന്നാല്‍ എന്തുകൊണ്ട് ഇതിന് പിന്നിൽ അച്ഛനാണെന്ന് സംശയിക്കുന്നില്ലെന്നും സുപ്രീം കോടതി ചോദിച്ചു. എന്നാൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കസ്റ്റഡിയിലിരിക്കെയാണ് പരാതി നൽകിയതെന്ന് കുട്ടിയുടെ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചു. ഇപ്പോള്‍ കള്ളനെന്ന് മകന്‍ മുദ്ര കുത്തപ്പെടുന്നുവെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. അമ്മയും മാനസിക പീഡനം അനുഭവിക്കുന്നില്ലേയെന്നും കേസില്‍ അവരും ഇരയല്ലേയെന്നും കോടതി ആരാഞ്ഞു. ഡോ. ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമാണെന്ന് വ്യക്തമാക്കി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കേസിലെ നടപടികള്‍ അവസാനിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. എന്നാല്‍…

Read More

‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’. ചിത്രത്തിന്‍റെ പത്രപരസ്യമാണ് വലിയ വിവാദത്തിന് കാരണമായത്. സിനിമ ബഹിഷ്കരിക്കുക എന്നത് സി.പി.എമ്മിന്‍റെ നിലപാടല്ലെന്നും ആരെങ്കിലും എഫ്.ബിയിൽ എഴുതിയാൽ അത് പാർട്ടിയുടെ നിലപാടാകില്ലെന്നും കോടിയേരി പറഞ്ഞു. തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ എന്ന പരസ്യവാക്ക്യമാണ് വിവാദത്തിനിടയായത്. ഈ മഴക്കാലത്ത് കേരളത്തിലെ റോഡുകളിലെ കുഴികളെക്കുറിച്ച് വിമർശനങ്ങളും ചർച്ചകളും ഉയരുന്നതിനിടെ ഈ പരസ്യവാചകം വന്നതാണ് ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടിയത്. സോഷ്യൽ മീഡിയയിൽ പരസ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Read More

പട്‌ന: വരാനിരിക്കുന്ന 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയെ പുറത്താക്കുമെന്ന വെല്ലുവിളിയുമായി ജെഡിയു. മൂന്ന് സംസ്ഥാനങ്ങളിലെ 40 ലോക്സഭാ സീറ്റുകൾ ബിജെപിക്ക് നഷ്ടമാകുമെന്ന് ജെഡിയു ദേശീയ അധ്യക്ഷൻ ലാലന്‍ സിങ് പറഞ്ഞു. 2019ലെ തിരഞ്ഞെടുപ്പിൽ മൂന്ന് സംസ്ഥാനങ്ങളിലായി 47 സീറ്റുകളാണ് ബിജെപി നേടിയത്. ബീഹാർ, ജാർഖണ്ഡ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ 47 സീറ്റുകളാണ് ബിജെപി നേടിയത്.

Read More

ജമ്മു കശ്മീരിനെ ‘ആസാദ് കശ്മീർ’, ‘ഇന്ത്യൻ അധീന കശ്മീർ’ എന്ന് വിശേഷിപ്പിച്ചുള്ള കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരിൽ വിവാദം. വിഷയത്തിൽ ജലീലിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി രംഗത്തെത്തി. പഞ്ചാബ്, കശ്മീർ സന്ദർശനവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് കെ.ടി ജലീലിന്‍റെ വിവാദ പരാമർശം. പാകിസ്ഥാനുമായി ചേര്‍ക്കപ്പെട്ട കശ്മീരിന്റെ ഭാഗം ആസാദ് കശ്മീർ എന്നറിയപ്പെട്ടുവെന്ന് കെ.ടി. ജലീൽ പോസ്റ്റില്‍ പറയുന്നു. ആസാദ് കശ്മീരിന് സ്വന്തമായി സൈനിക വ്യൂഹം ഉണ്ടായിരുന്നതായും ജലീൽ പറഞ്ഞു. ജമ്മുവും, കശ്മീർ താഴ്വരയും, ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മു കശ്മീർ എന്ന വളരെ ഗുരുതരമായ പരാമർശവും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. ആസാദ് കശ്മീരും ഇന്ത്യൻ അധീന കശ്മീരും പാകിസ്ഥാൻ ഉപയോഗിക്കുന്ന പദങ്ങളാണ് എന്നത് പോസ്റ്റിന്‍റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

Read More

കോട്ടയം: പിണറായി വിജയൻ ഉടൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് മുൻ എംഎൽഎയും ജനപക്ഷം നേതാവുമായ പി സി ജോർജ്. ജോസ് കെ മാണിക്ക് ഇടതുമുന്നണിയിൽ തുടരാനാവില്ലെന്നും പി സി ജോർജ് പറഞ്ഞു. കേരള കോൺഗ്രസിനെയും പി സി ജോർജ് കടന്നാക്രമിച്ചു. പാർട്ടി പിരിച്ചുവിട്ട് എല്ലാവരും കോൺഗ്രസിലോ ബിജെപിയിലോ ചേരണമെന്നും ജോർജ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ രാജിവയ്ക്കുമെന്ന് പി സി ജോര്‍ജ് നേരത്തെയും പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് പി സി ജോർജ് ഇക്കാര്യം ആവർത്തിച്ചത്. രണ്ട് മാസത്തിനകം പിണറായി വിജയൻ രാജിവയ്ക്കുമെന്നും പി സി ജോർജ് പറഞ്ഞു. കേരളം കണ്ട ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും പി സി ജോർജ് ആരോപിച്ചു.

Read More

തൃശ്ശൂര്‍: കുറ്റങ്ങള്‍ ഒന്നും ചെയ്യാത്തവർ ആരെയും ഭയപ്പെടേണ്ടതില്ലെന്ന് ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണൻ. തോമസ് ഐസക്ക് മുൻ ധനമന്ത്രി എന്ന നിലയിൽ പ്രത്യേക പരിരക്ഷ വേണമെന്ന് ചിന്തിക്കുകയും അന്വേഷണ ഏജൻസിയെ പ്രവര്‍ത്തകരെ കൊണ്ട് നേരിടുമെന്ന് പറയുകയും ചെയ്യുന്നത് മുൻ ധനമന്ത്രിക്ക് യോജിച്ചതല്ലെന്ന് അദ്ദേഹം പറഞ്ഞു. വിജയ് മണ്ഡൽ ചൗധരി – യൂണിയൻ ഓഫ് ഇന്ത്യ കേസിൽ സുപ്രീം കോടതി ഉത്തരവ് പ്രകാരം ഒരു വ്യക്തിക്ക് ഇ.ഡി. നോട്ടീസ് അയക്കുന്നതിന് മുന്‍പോ നോട്ടീസിലോ കാരണം പറയേണ്ടതില്ലന്ന് വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല, ഇഡി തയ്യാറാക്കിയ പ്രസ്താവന ഒരു സാഹചര്യത്തിലും ഭരണഘടന ഉറപ്പുനൽകുന്ന സ്വാതന്ത്ര്യത്തെയോ അവകാശങ്ങളെയോ ഹനിക്കില്ലെന്നും ഇത് ഒരു ആഭ്യന്തര രേഖ മാത്രമാണെന്നും വിധിന്യായത്തില്‍ പറയുന്നു. കപിൽ സിബൽ സുപ്രീം കോടതിയിൽ ഉന്നയിച്ച വാദങ്ങളാണ് ഐസക് ഇപ്പോൾ ഉന്നയിക്കുന്നത്. ഐസക്കിന്റെ കുടുംബ വിവരങ്ങൾ അന്വേഷിക്കുന്നത് എന്തിനാണെന്നതാണ് മറ്റൊരു ചോദ്യം. ഐസക്ക് ഉത്തരം പറയേണ്ട ചില ചോദ്യങ്ങളുണ്ട്. കേരളത്തിന്‍റെ മുൻ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന് ഭയമല്ല വേണ്ടത്. ചോദ്യങ്ങൾക്ക്…

Read More