- കുമ്പളങ്ങാട്ട് സിപിഎം പ്രവർത്തകൻ ബിജുവിൻ്റെ കൊലപാതകം: ബിജെപി പ്രവർത്തകർ കുറ്റക്കാർ
- അല്‍ ദാന നാടക അവാര്‍ഡ് രണ്ടാം പതിപ്പ്: നോമിനികളെ പ്രഖ്യാപിച്ചു
- ബഹ്റൈനില്‍ രണ്ടാം ജി.സി.സി. അന്താരാഷ്ട്ര യുവജന സി.എസ്.ആര്. സമ്മേളനം നടന്നു
- രോഗികളുടെ പുനരധിവാസം: സൈക്യാട്രിക് ആശുപത്രിയില്‍ ‘മിനി സ്കൂള്‍’ ആരംഭിച്ചു
- റിഫയില്‍ പുതിയ സിവില്‍ ഡിഫന്‍സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
- പാരിസ്ഥിതിക വെല്ലുവിളി; എം.എസ്.സി. എൽസയ്ക്കെതിരേ നിയമനടപടി ആലോചിച്ച് സർക്കാർ
- ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു; നടൻ ശ്രീനാഥ് ഭാസി സാക്ഷിയാകും
- ‘എൽഡിഎഫിനെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ ഒപ്പം കൂട്ടും, അൻവർ വിഷയത്തിൽ എനിക്കും പ്രതിപക്ഷ നേതാവിനും ഒരു സ്വരം’: രമേശ് ചെന്നിത്തല
Author: News Desk
രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ത്രിവര്‍ണ പതാകയുടെ പൊലിമ മില്‍മ പാലിന്റെ കവറിലും. സംസ്ഥാനത്തെ മിൽമയുടെ 525 മില്ലി ഹോമോജ്‌നൈസ്ഡ് ടോണ്‍ഡ് മില്‍ക്കിന്റെ കവറിലാണ് ത്രിവര്‍ണ പതാക ആലേഖനം ചെയ്യുക. നാളെ മുതൽ 16 വരെ പുറത്തുവിടുന്ന പാലിന്‍റെ കവറുകൾ ത്രിവർണ നിറത്തിൽ പതാക ആലേഖനം ചെയ്തവയായിരിക്കും. അതേസമയം, ഓണക്കാലത്തെ ആവശ്യങ്ങൾ നിറവേറ്റാൻ ഇതര സംസ്ഥാനങ്ങളിൽ നിന്ന് പാൽ എത്തിക്കാൻ നീക്കം ആരംഭിച്ചതായി മിൽമ ചെയർമാൻ കെ.എസ്.മണി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കർണാടക മിൽക്ക് ഫെഡറേഷൻ ചെയർമാനുമായി ചർച്ച നടത്തി. കേരളത്തിലെ ജനങ്ങൾ ഏറ്റവും കൂടുതൽ പാലും പാലുൽപ്പന്നങ്ങളും ഉപയോഗിക്കുന്ന കാലമാണ് ഓണക്കാലം. കഴിഞ്ഞ ഓണക്കാലത്തും പ്രതിസന്ധി പരിഹരിക്കാൻ അയൽ സംസ്ഥാനങ്ങളിൽ നിന്ന് പാൽ കൊണ്ടുവന്നിരുന്നു, ഇത്തവണയും അതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. മലബാർ മേഖലയിൽ മാത്രം പ്രതിദിനം 50,000 ലിറ്ററിന്‍റെ കുറവുണ്ടായി. ഇതോടെ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനം കുറഞ്ഞു. അങ്കണവാടിയിലേക്കുള്ള പാൽ വിതരണവും ക്ഷാമത്തിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു.
വാഷിങ്ടണ്‍: സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ ചുമരിൽ ഖാലിസ്ഥാൻ മുദ്രാവാക്യങ്ങൾ എഴുതിയതായി കണ്ടെത്തിയെന്ന് റിപ്പോർട്ട്. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിയോ ന്യൂസാണ് സംഭവം റിപ്പോർട്ട് ചെയ്തത്. സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ ചുമരിൽ ‘ഖാലിസ്ഥാൻ സിന്ദാബാദ്’ എന്നെഴുതിയതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കോൺസുലേറ്റിന്‍റെ പ്രവേശന ഭിത്തിയിലാണ് മുദ്രാവാക്യം എഴുതിയിരിക്കുന്നത്. കോണ്‍സുലേറ്റിന് മുകളില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയ നിലയിലാണ്.
ഡൽഹി: വാടക വീടുകൾക്കും ജിഎസ്ടി ചുമത്തുമെന്ന വാർത്തയിൽ വിശദീകരണവുമായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ. വാടക വീടുകൾക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കുമെന്ന വാർത്ത വ്യാജമാണെന്ന് പിഐബി അറിയിച്ചു. ഒരു വ്യാവസായിക സ്ഥാപനത്തിന് വീട് വാടകയ്ക്ക് നൽകിയാൽ മാത്രമേ ജിഎസ്ടി ഈടാക്കൂ. സ്വകാര്യ വ്യക്തിക്ക് സ്വകാര്യ ഉപയോഗത്തിനായി വീട് നൽകിയാൽ നികുതി ഈടാക്കില്ലെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ ട്വീറ്റ് ചെയ്തു. പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾക്ക് ജിഎസ്ടി ഏർപ്പെടുത്താൻ കൗൺസിൽ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനെ തുടർന്ന് ലസ്സി, തൈര് തുടങ്ങിയ പല ഉൽപ്പന്നങ്ങളും നികുതി വലയത്തിൽ വന്നു. ഇതിന് പിന്നാലെയാണ് നികുതിയുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ പ്രചരിച്ചത്. ശ്മശാനങ്ങളിലെ ശവസംസ്കാരത്തിനും ആശുപത്രി സേവനത്തിനും അധിക നികുതി ഏർപ്പെടുത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തത വരുത്തി ധനമന്ത്രി നിർമ്മല സീതാരാമൻ രംഗത്തെത്തി. ശവസംസ്കാരത്തിന് നികുതി ഏർപ്പെടുത്തിയിട്ടില്ലെന്ന് ധനമന്ത്രി വിശദീകരിച്ചു.
പട്‌ന: മഹാഗഡ്ബന്ധന്‍ സര്‍ക്കാര്‍ മന്ത്രിസഭയില്‍ അംഗമാകാന്‍ ഇടതുപാർട്ടികളെ ക്ഷണിച്ച് നിയുക്ത ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. മഹാസഖ്യ സർക്കാരിന്റെ വിപുലീകരണം ഈ മാസം 16ന് നടക്കും. എന്നാൽ 12 എം.എൽ.എമാരുള്ള ഇടതുപക്ഷ പാർട്ടിയായ സി.പി.ഐ.എം.എൽ ലിബറേഷൻ മന്ത്രിസഭയുടെ ഭാഗമാകില്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ വ്യക്തമാക്കിയിരുന്നു. “ബി.ജെ.പിയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താൻ നിതീഷ് കുമാറിനെ ഞങ്ങൾ പുറത്തുനിന്നും പിന്തുണയ്ക്കും. ഞങ്ങൾ മന്ത്രിസഭയുടെ ഭാഗമാകില്ല. ഞങ്ങൾ ഈ പ്രസ്ഥാനത്തെ പുറത്തുനിന്നും മുന്നോട്ട് കൊണ്ടുപോകും,” ഭട്ടാചാര്യ പറഞ്ഞു.
കൊച്ചി: ജീവനക്കാരുടെ ശമ്പളം നൽകാൻ സാവകാശം തേടി കെ.എസ്.ആർ.ടി.സി ഹൈക്കോടതിയെ സമീപിച്ചു. ജൂലൈ മാസത്തെ ശമ്പളം നൽകാൻ 10 ദിവസം കൂടി വേണമെന്നാണ് ആവശ്യം. നിലവിലെ സാഹചര്യം വിശദീകരിച്ച് കെ.എസ്.ആർ.ടി.സി കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ജൂലൈ മാസത്തെ ശമ്പളം ഈ മാസം 10നകം നൽകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ശമ്പളം നൽകിയില്ലെങ്കിൽ സിഎംഡിക്കെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് നടപടി. കെ.എസ്.ആർ.ടി.സിക്ക് സർക്കാർ വാഗ്ദാനം ചെയ്ത 20 കോടി രൂപ നൽകാനുള്ള നടപടി ധനവകുപ്പ് സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. വാഗ്ദാനം ചെയ്ത 20 കോടി രൂപ ധനവകുപ്പ് നൽകുമെന്ന് കരുതി ഡീസലിന് 10 കോടി രൂപ നൽകിയതും ഇപ്പോഴത്തെ ശമ്പള പ്രതിസന്ധിക്ക് കാരണമായി. സർക്കാർ ഫണ്ട് ലഭിച്ചാൽ മാത്രമേ ശമ്പളം നൽകാനാകൂ എന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ന്യൂഡൽഹി: രാജ്യത്തെ എഞ്ചിനീയറിംഗ്, മെഡിക്കൽ പ്രവേശന പരീക്ഷകളെ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്-അണ്ടർ ഗ്രാജ്വേറ്റ് പരീക്ഷയുമായി സംയോജിപ്പിക്കാനുള്ള നിർദ്ദേശത്തിന് യുജിസി അംഗീകാരം നൽകിയേക്കും. ഇത് നടപ്പാക്കുന്നതോടെ, 3 പ്രവേശന പരീക്ഷകളിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾക്ക് ഹാജരാകുന്നതിനു പകരം, വിദ്യാർത്ഥികൾക്ക് ഒരു തവണ പരീക്ഷ എഴുതാനും പഠനത്തിന്‍റെ വിവിധ മേഖലകളിലേക്ക് യോഗ്യത നേടാനും കഴിയുമെന്നു യുജിസി ചെയർമാൻ എം ജഗദീഷ് കുമാർ പറഞ്ഞു. ഇപ്പോള്‍ ഇതൊരു നിർദേശം മാത്രമാണെന്നും വിവിധ വകുപ്പുകളുമായി ചർച്ച ചെയ്തതിനു ശേഷം ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും അധികൃതർ അറിയിച്ചു. “നമ്മുടെ വിദ്യാർത്ഥികൾ ഒരേ വിജ്ഞാന അടിത്തറയെ അടിസ്ഥാനമാക്കിയുള്ള ഒന്നിലധികം പ്രവേശന പരീക്ഷകൾക്ക് വിധേയരാകാതിരിക്കാൻ ഈ പ്രവേശന പരീക്ഷകളെല്ലാം സമന്വയിപ്പിക്കാമോ എന്നതാണ് നിർദ്ദേശം. അതായത്, വിദ്യാർത്ഥികൾക്ക് ഒരൊറ്റ പ്രവേശന പരീക്ഷ എന്ന ആശയം. തങ്ങൾക്കു താത്പര്യമുള്ള വിഷയങ്ങളിലെ കോഴ്സുകളിലേക്ക് അപേക്ഷിക്കാൻ വിദ്യാർത്ഥികൾക്കു മുൻപിൽ ധാരാളം അവസരങ്ങളും ഉണ്ടാകും” ജഗദേഷ് കുമാർ പറഞ്ഞു. നിലവിൽ രാജ്യത്ത്…
ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങൾ സമൂഹത്തിൽ നടപ്പാക്കുന്നതിൽ സർക്കാരിന് ഒളിയജണ്ടകളുണ്ടെന്ന് സമസ്ത. ഈ വിഷയത്തിൽ പള്ളികളിൽ പ്രചാരണം നടത്താനും തീരുമാനമായി. ജെന്‍ഡര്‍ ന്യൂട്രാലിറ്റി, എല്‍.ജി.ബി.ടി.ക്യു വിഷയങ്ങളിലെ വിവിധ മാനങ്ങൾ ചർച്ച ചെയ്യാൻ സമസ്ത ഓഗസ്റ്റ് 24ന് കോഴിക്കോട് സെമിനാർ സംഘടിപ്പിക്കും. വിഷയത്തിൽ മുസ്ലിം ലീഗിന്‍റെ നേതൃത്വത്തിൽ മുസ്ലിം സംഘടനകളുടെ യോഗം ചേർന്നിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങൾ നടപ്പാക്കാനുള്ള ശ്രമങ്ങളെ യോഗം എതിർത്തു. ഇതിന് പിന്നാലെയാണ് സമസ്തയുടെ ഇടപെടൽ. ഖുതുബ സമിതി പ്രസിഡന്‍റ് കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍ അധ്യക്ഷനാവുന്ന സെമിനാർ സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. എം.ടി. അബൂബക്കര്‍ ധാരിമി, ശുഹൈബുല്‍ ഹൈതമി, മുജ്തബ ഫൈസി ആനക്കര, അബ്ദുല്‍ ഹമീദ് മൗലവി, ഷഫീഖ് റെഹ്‌മാനി വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിക്കും.
അങ്കമാലിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിന്‍റെ ഉദ്ഘാടന വേളയിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മമ്മൂട്ടിയിൽ നിന്ന് കത്രികയെടുത്ത് ഉദ്ഘാടനം ചെയ്യാൻ ശ്രമിച്ചെന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സാഹചര്യത്തിൽ വിഷയത്തില്‍ എൽദോസ് കുന്നപ്പിള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കെട്ടിടത്തിന്‍റെ ഉദ്ഘാടനം മമ്മൂട്ടിയായിരുന്നു, ചെറിയ ഷോറൂം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് ഞാനായിരുന്നു. ഞാനാണ് ആ ഫ്‌ളോറിന്റെ ഉദ്ഘാടകന്‍ എന്നറിയാതെയാണ് മമ്മൂട്ടി കത്രികയെടുത്തത്. എം.എൽ.എയാണ് ഉദ്ഘാടകനെന്നു ഉടമ അറിയിച്ചപ്പോള്‍ അദ്ദേഹം കത്രിക എനിക്കായി നീട്ടി. എന്നാൽ ഞാൻ ഉദ്ഘാടനം നിര്‍വഹിച്ചോളൂ എന്ന് അദ്ദേഹത്തോട് പറയുകയും ഞാന്‍ കൈ ഒന്ന് തൊട്ട് കൊള്ളാമെന്ന് പറയുകയും ചെയ്തു. റിബൺ മുറിച്ച ശേഷം, അദ്ദേഹത്തോടുള്ള ആദരസൂചകമായി ഞാൻ കത്രിക വാങ്ങി. ഇതാണ് യഥാർഥ വസ്തുതയെന്നും എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.
ആധാറിനെ വോട്ടർപട്ടികയുമായി ബന്ധിപ്പിക്കാനുള്ള ശുപാർശയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍ ഐഎഎസ്. വോട്ടർമാർ നൽകുന്ന ആധാർ വിശദാംശങ്ങൾ പ്രത്യേക സംവിധാനത്തിലൂടെ സുരക്ഷിതമായി സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവരങ്ങൾ പൊതു സമക്ഷത്തില്‍ ലഭ്യമാകുന്നതല്ലെന്നും സഞ്ജയ് കൗൾ വ്യക്തമാക്കി. സംസ്ഥാനത്ത് ഇതുവരെ 6,485 വോട്ടർമാരാണ് വോട്ടർപട്ടിക ആധാറുമായി ലിങ്ക് ചെയ്തത്. നിലവിൽ വോട്ടർപട്ടികയിൽ പേരുള്ള ഒരു വോട്ടർക്ക് തന്‍റെ ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫ് ഇന്ത്യയുടെ വെബ്സൈറ്റ് വഴിയോ വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് (വിഎച്ച്എ) വഴിയോ ഫാറം 6Bയിൽ അപേക്ഷിക്കാം. വോട്ടർപട്ടികയിൽ പുതുതായി എന്‍റോൾ ചെയ്തിട്ടുള്ളവർക്ക് ഫോം 6-ലെ ബന്ധപ്പെട്ട കോളത്തിൽ ആധാർ നമ്പർ നൽകാം. നിലവില്‍ എല്ലാ വര്‍ഷവും ജനുവരി 1 യോഗ്യതാ തീയതിയില്‍ 18 വയസ് പൂര്‍ത്തിയാകുന്ന അര്‍ഹരായ ഇന്ത്യന്‍ പൗരന്മാര്‍ക്കായിരുന്നു വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അവസരമുണ്ടായിരുന്നത്. ജനുവരി 1, ഏപ്രില്‍ 1, ജൂലൈ 1, ഒക്ടോബര്‍ 1…
തിരുവനന്തപുരം: ലോകായുക്ത വിധി നടപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിക്കണമെന്ന നിർദ്ദേശം സി.പി.എമ്മിന് മുന്നിൽ വയ്ക്കാൻ സി.പി.ഐ. അടുത്തയാഴ്ച ചേരുന്ന സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം സംബന്ധിച്ച കേസിൽ ലോകായുക്ത വിധി പറയാൻ ഒരുങ്ങുന്നതിനിടെയാണ് പ്രശ്നപരിഹാരത്തിനുള്ള ചർച്ചകൾ നടക്കുന്നത്. ലോകായുക്ത വിധിയിൽ തീരുമാനമെടുക്കാൻ ഗവർണറെയും മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും അനുവദിക്കുന്ന സുപ്രധാന ഭേദഗതിയോട് സി.പി.ഐക്ക് വിയോജിപ്പുണ്ട്. ഇത് തങ്ങളുടെ അഴിമതി വിരുദ്ധ നിലപാടിനെ ദുർബലപ്പെടുത്തുമെന്ന നിലപാടിലാണ് സി.പി.ഐ. പകരം ലോകായുക്ത വിധി നടത്തിപ്പിന് സ്വതന്ത്ര ഉന്നതാധികാര സമിതി രൂപീകരിക്കുന്ന ആശയമാണ് സി.പി.ഐ ആലോചിക്കുന്നത്. ഇതില്‍ ഒരു സർക്കാർ പ്രതിനിധിയും ഉണ്ടാകും. ഇക്കാര്യത്തിൽ പാർട്ടി നേതൃത്വം നിയമോപദേശം തേടിയിരുന്നെന്നാണ് വിവരം. ഓഗസ്റ്റ് 20ന് കൊല്ലത്ത് ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക. തുടർന്ന് സി.പി.എമ്മുമായുള്ള ഉഭയകക്ഷി ചർച്ചയിൽ സി.പി.ഐ വിഷയം ഉന്നയിക്കും. ഇക്കാര്യത്തിൽ സി.പി.എം യോജിച്ചാൽ പ്രശ്നപരിഹാരമാകും.